Skip to main content

Full text of "Adhyatma Raramayanam - Malayalam - Tunchathu Ezhuthachan"

See other formats


തുഞ്ചത്ത്‌ എഴുത്തച്ഛന്‍ 


തദ്ധത്മരാമായണ്ണം 


(മലയാളം: പുരാണകാവ്യം) 


2013 
സായാഹ്ന ഫനണ്ടേഷന്‍ 
തിരുവനന്തപുരം 


Adhyathmaramayanam 
Malayalam poetry 
by Thunchath Ezhuthachan 


EPUB/ PDF version published: 2013 


These electronic versions are released under the provisions of Creative Commons 
Attribution Share Alike license for free download and usage. 


The electronic versions were generated from sources available at WikiSource, futher 
marked up in &IFX in a computer running cNU/LINux operating system. rpF was typeset 
using Xe TEX from TEXLive 2012. ePub version was generated by TEX4ht from the same 
IATEX sources. The base font used was traditional variant of Rachana, contributed by 
Rachana Akshara Vedi. The font used for Latin script and oldstyle numerals was IEX Gyre 
Pagella developed by cust, the Polish TEX Users Group. 


Sayahna Foundation 
IWRA 34, Jagathy, Trivandrum, India 695014 
URL: http://www.sayahna.org 


ഉള്ളടക്കം 


തഞ്ചത്തിരാമാനുജ൯ന്‍ടത്തിന്‍ ss vii 
മലയാളഭാഷയുടെ പിതാ vs Ni 
ഴം തില്‍ iar 


a 
ഇഷ്ടദേവതാവന്ദനം ah 
wma 2 at 
ഉമാമഹേശ്വരസംവാദം 5 
ഹനുമാനു തത്ത്വോപദേശം 8 
ORD NGOS cd le ce eae re ae rss 
NDEI A 
UOT VTS MOSES 2 0 25 20 20 2 026 ooo ooo Ep ob op Ty 
SNOIDOTPOE 2 2 ssn 
കസല്യാസ്മ്തി 20 
OHONOTSETTPIOOTD 0 a a aco Ma cra aM dca yo ooo pop Dd ap ao 
വിശ്വാമിത്രന്‍ DP rn 
DISBAND 
REPENS ap 
DRDO 2 as at 
ഭാര്‍ഗ്ഗവഗര്‍വശമനം 4 


2 TPEOIBDNOSIEMDO cE cr SEC EE ECE cere 47 
nvm tS 
ത്രിരാമാമിഷ്കാരാള്‍് ക A Ee eee ee ee cee bl 
REEHBANES re 
almost 
HOMICIDE 


iii 


iv 


ഉള്ളടക്കം 
CaO re ep se cs asa 87 
SONOS 0 so soa a a ce sta a ad ad HA on Dopo G oD ag og og 90 
POT 93 
Dao re aaa 94 
BESIDE ss 95 
SOP DAE ss 99 
anew ss 100 
വാലീകിയുടെ ആത്മകമ es ss 103 
Bwonല്‍ 0D 2 ss sss 107 
SSO oa 0 ada ova oa oa oda oa ova oa ou oc ao opp a ത 112 
SOE 114 
Momo ss 119 
ഭരതനെവനമയT 121 
S0DOHOATEOIGO ss 131 
POISED ss 135 
ആക ss 137 
DOOOOTIICOIDO Te 138 
OOOO Se es cer cr a Ts 139 
DOS UDBIOCAMS ss 142 
ORTUEIDAIDRS esse ss sess 143 
സുതീഷ്ലാശ്രമപ്രവേശം കം 144 
അആഅഗസIWBONDoO ee 747 
അഗസ്ത്യസ്കൃതി 149 
RESUME cs 153 
CESOSTONCSIDS se a a ST aS 153 
SST ADISTGEOD 2 oa va aa a aa oa saa ava ada a0 mo a pa മ മ വ വവ 154 
ശതര്‍പ്ണഖാഗമനം 0 tre se a aero 158 
DOOD ts er ce re ee ET ee sre 163 
ao DAOMERATS casas 167 
രാവ്ണമാരിചസംടാ൦് 170 
AIO PEDO T as 172 
OPT SE ESE DSB Se 3D Deas ve ao Scr a a A ST 176 
DICTIMDO + 5 ee str pe aaa 180 
ODE oS RS en TEE te es SoS TPS eee 182 
EPONA oo saoaonoaocGnoGon0o വാവാ രാമം 184 
NUDIST 2 HE 0 HE EEE SPOT OOo oT 3 Te or 186 
കബന്ധസ്മ്തി 188 
OOOO ss 192 
കിഷിസ്ധാകാണ്vം nn 197 
OATS 198 
MNO ss 201 
CEI DEIOS EC Ss I Se SH SOA Ne A ce Ne te 203 
SSO TOOT OTE pH Pe co ena as aM cea cos ce apr oD ao dh oe 208 


MINTIWo rc me ge ead od A aT Eg se cog sd sc ce Sg ce rs 210 


അദ്ധ്യാത്മരാമായാണം Vv 


DIP cs 218 
MM MOON ss 221 
OJOS DTEETY Ss da cS aac daa od avo pp ova poco pov ops മമ 
ഹന്ത്മരസഗ്രീവസംa3 an 226 
ശ്രിരാമന്ദെ വിരഹതാപം ss 227 
SHEMET OAS ss 229 
സുഗ്രിലതശിരാമസണ്ണിധയിയില്‍ 234 
TATOOS ee NR CR a re tc cece 235 
MDOEONOM re rs Ss ss 238 
സ്വയംപ്രഭാസ്തരതി SOOT COR oda OTA NO OSC occ EG 0 DAD TA DT PDD Log 242 
അംഗദാദികളുടെ സംശയം 245 
mmo ra 249 
mage sn 258 
DB AVBOGIM WO Lo SOO CE Cc CL PST CTs 263 
TAGEISCEIDO co crn Ts re ar Es ss 263 
mPa 264 
BS0EAANCRDIEHO 268 
modem sas 269 
vamos ss 271 
vn mae Vo ss 272 
NDIA TONE as 276 
E500 DSE es ede ac Gdn reeds ade Bes Rds Bors pn ee fy ern he sa oe 284 
soma MD 287 
ഹനുമാനെ ഹിതോപദേശം 2 ass 290 
BRB ODO a ss 294 
ദowമാല്‍െ HDD sss 299 
6 നദ 305 
ശ്രീരാമാദികളുടെ നിശ്മയ 305 
UO ssa 307 
SENSO S Gri se Goda oa os lard pd od ala aco Bn a vd ac Gi ao ao 309 
രാവണാദികളടെ ആലോച 312 
രാവണ 'കുംഭകര്‍ണ്ണ സംഭാഷണ. as 315 
രബ വിടിലണസിടടാല്‍്ഞണ 317 
വിഭീഷണന്റെ ശരണപ്രാപ്ചി ൭ കം 321 
OTIS 2 Cab aT a Gd SD oh DB OE G0 pH BG 329 
emDHIPo 331 
vanes is 337 
ശക്പൂര്‍വ്വവത്താന്ത 342 
DENI CIB ss 344 
OES OED G r ne TIT 2S SS OED SS OED aH Da A EU AE DA 346 
യദരത്തില്‍ രാവണന്‍ പുറപ ss 355 
DSSS SIOPTSI PD o obo go bo pros o po pop ga o ao ao ga gh 360 
SEDO poy a ova aac aera ova oa vaca ce am ab amab apap ae 366 


നാരദ 368 


vi 


ഉള്ളടക്കം 
OSSD A re Sr eg ee eee ees 371 
ഇര്ജിത്തി ANRD ss 373 
ഒരെഘയത്തിനായി' ഹമാ VA Pos 375 
BEE PAMDOS OTS 377 
oe DoT rE Et OE 0 EE SE Ee Be 2250 of So oo PE 382 
DONOHOE as 384 
CDEP VO 385 
vom alebelo ce s 396 
രാവണന്റെ ഹോമവിഘം കം 397 
OATES oc Soa ota oa Wa oa ova oa ona oc oop Tooca oa മ 402 
അഗസ്ത്യപ്രവേശവും ആദിത്യസ്തൃതിയും SE GET SEE 0 2 IS Do So RE Rg SE 0 An 412 
SNOOP Co a ss 414 
AAV an 415 
Camm vIDEa or 417 
MOMS ss 420 
ദേവേന്ദ്രസ്തൃതി RO Re RES Sh Ss AT tS a Re SHS SSE TS 424 
അയോദ്ധ്യയിലെ 426 
നമ്രത ക ക ss 431 
REWIND CE 433 
CRS 437 
വാനരാദികള്‍ക്ക്‌ ഭഗവാന്‍ കൊടുത്ത അനുഗ്രഹ 442 
ശ്രീരാമന്റെ രാജ്യഭാര൧ഘ sss 445 


Caw sss 446 


തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ 


ആധുനിക മലയാളഭാഷയുടെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ്‌ 
തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍. തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂ 
റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്നു. 
എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു 
കാണുന്നുണ്ട്‌. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആയിരുന്നു 
കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ്‌ എന്നറിയപ്പെടുന്നു.) രാമാനുജന്‍ 
എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുക 
യാണ്‌. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജന്‍ 
എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസ 
മാക്കി എന്നു കരുതപ്പെടുന്നു. സംസ്കൃതം, ജ്യോതിഷം എന്നിവയില്‍ പാണ്ഡിത്യം ഉണ്ടാ 
യിരുന്നവരായ, അക്കാലത്തെ അബ്രാഹ്മണര്‍ക്കു വിദ്യാഭ്യാസം നല്‍കിയിരുന്ന കണി 
യാര്‍ സമുദായത്തിലെ ഒരു എഴുത്താശാനായിരുന്നു എന്ന വാദത്തിനു ആധാരമുള്ളതായി 
കണക്കാക്കപ്പടുന്നു. 


എഴുത്തച്ഛന്‍ എന്നുള്ളത്‌ ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജന്‍ 
എഴുത്തച്ഛനു ശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കു 
കയാണുണ്ടായതെന്നും കരുതുന്നു. കവിയുടെ കുടുംബപരമ്പരയില്‍ ചിലരാണ്‌ പെരിങ്ങോ 
ടിനടുത്തെ ആമക്കാവ്‌ ക്ഷേത്രപരിസരത്ത്‌ വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്‌. 


വാല്ലീകി മഹര്‍ഷിയാല്‍ എഴുതപ്പെട്ട രാമായണത്തോട്‌ ഉപമിക്കുമ്പോള്‍ അദ്ധ്യാത്മരാമാ 
യണം ഭൂഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്ലീകിരാമായണ 
ത്തിലും മറ്റും രാമന്‍ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ്‌ 
ചിത്രീകരിക്കുന്നത്‌. എന്നാല്‍ ആദ്ധ്യാത്മരാമായണമാകട്ടേ രാമന്‍ ഈശ്വരനാണെന്ന രീ 
തിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണുഭക്തനായ 
ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായ 
ണം മറ്റുള്ളവരാല്‍ സ്വീകരിക്കപ്പെടാന്‍ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെ 


vii 


viii തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ 


യ്മ. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട 
ഒരു ഗന്ധര്‍വന്‍ അദ്ദേഹത്തിന്‌ ഗോകര്‍ണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും 
നാലു പട്ടികളും ശിവരാത്രി നാളില്‍ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏല്‍പ്പിച്ചാല്‍ 
അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണന്‍ അതുപോലെ തന്നെ പ്ര 
വര്‍ത്തിച്ചു. എന്നാല്‍ ആ തേജമ്്വിയായ ബ്രാഹ്മണന്‍ വേദവ്യാസനും പട്ടികള്‍ വേദങ്ങളും 
ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധര്‍വനെ ശുദ്രനായി ജനിക്കാ 
നുള്ള ശാപവും നല്‍കി. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധര്‍വ്വന്‍ ശുദ്ര 
നായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു. അതാണ്‌ അദ്ദേ 
ഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാന്‍ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാ 
നുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹൃത്തില്‍ കഴമ്പില്ലെന്നും ശുദ്രനായ 
എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകലവത്കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്ന 
വരുമുണ്ട്‌. 


മലയാളഭാഷയുടെ പിതാവ്‌ 


എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നന്പൂതിരി പോലുള്ളവരുടെ പ്രശ 
സ്തമായ കാവ്യങ്ങള്‍ കേരളദേശത്ത്‌ വന്നിരുനിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക 
മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോ 
രുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ്‌ 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള 
മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരാ 
യണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ “ഹരിശ്രീ ഗണപതയേ 
നമഃ എന്നു മണലിലെഴുതി അക്ഷരമെഴുത്ത്‌ കുട്ടികള്‍ക്ക്‌ പരിശീലിപ്പിക്കുന്ന സമ്ത്രദായ 
വും എഴുത്തച്ഛന്‍ തുടങ്ങിയതാണ്‌. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര്‌ ഒരു പക്ഷെ അദ്ദേഹം 
ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. 


എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങള്‍ അദ്ദേഹം 
തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്‌. എന്നിരുന്നാലും കവനരീതി 
യില്‍ നാടോടി ഈണങ്ങള്‍ ആവിഷ്ഠരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുക 
യായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു 
കര്‍മ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളി 
പ്പാട്ട്‌ എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്ഠരിച്ചത്‌. കിളിയെകൊണ്ട്‌ 
കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാ 
സങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക്‌ സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷ 
യ്ക്‌ അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം 
സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച്‌ ഭാഷാകവിത 
കള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ശേഷ 
ണമാണ്‌ എഴുത്തച്ഛനു സാധ്യമായത്‌. സ്തൃത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും 
മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐക 


അദ്ധ്യാത്മരാമായാണം IX 


കണ്ട്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോ 
രുന്നു. 


എഴുത്തച്ഛന്റെ കൃതികള്‍ 


അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌, മഹാഭാരതം കിളിപ്പാട്ട്‌ എന്നീ സാമാന്യം വലുതായ കി 
ളിപ്പാട്ട്‌ രവനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്‌. പ്രസ്തൃതകൃതികളാകട്ടെ യഥാക്രമം 
ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്ലീകി രാമായണം, വ്യാസഭാരതം എന്നിവ 
യുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക്‌ പുറമേ ഇരുപത്തിനാലു 
വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട്‌ എന്നീ ചെറിയ കാര്യങ്ങളും എഴുത്ത 
ച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്തന്ധത്തില്‍ മാ 
ത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ 
ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്‌. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും 
ഏതാനും ചില കീര്‍ത്തനങ്ങള്‍ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ 
നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക്‌ പകര്‍ന്നു 
നല്‍കുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി. 


(വിക്കിപ്പീഡിയയിൽ നിന്നും ഉദ്ധരിച്ചത്‌) 


1 


ബാലകാണ്ഡം 


ഹരിഃ ശ്രീഗണപതയേ നമഃ അവിഷ്കമസ്ത് 
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ 
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ 
ശ്രീരാമ! രാമ രാമ! സീതാഭിരാമ! ജയ 
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ 
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! 
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! 
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! 
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്ത്ര തേ. 
നാരായണായ നമോ നാരായണായ നമോ 
നാരായണായ നമോ നാരായണായ നമഃ 
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! 
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. 
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ 
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 


ഇഷ്ുദേവതാവന്ദനം 


കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍ 
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍ 
വാരണമുഖന്‍ പ്രാരബ്ധവിഘുങ്ങളെ 
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 
വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ 


വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ! 
നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ- 
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്‍ 
വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! 
വാരിധിതന്നില്‍ തിരമാലകളെന്നപോലെ 
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ 
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! 
വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ്പിറന്നോരു 
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം. 
വിഷ്ണുജോത്ടഭവസുതനന്ദനപുത്രന്‍ വ്യാസന്‍ 
വിഷ്ണു താന്‍തന്നെ വന്നു പിറന്ന തപോധനന്‍ 
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട 
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍. 
നാന്മറനേരായ രാമായണം ചമയ്ക്കയാല്‍ 
നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു 
വാല്ലീകികവിശ്രേഷ്ഠനാകിയ മഹാമുനി- 

താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍, 
രാമനാമത്തെസ്സദാകാലവും ജപിച്ചീടും 
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍ 
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍ 
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍. 
വാരിജോത്ഭവനാദിയാകിയ ദേവന്മാരും 
നാരദപ്രമുഖന്മാരാകിയ മുനികളും 
വാരിജശരാരാതിപ്രാണനാഥയും 
വാരിജമകളായ ദേവിയും തുണയ്ക്കേണം. 
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര- 
ണാരുണാംബൂജലീനപാംസുസഞ്ചയം മമ 
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു 
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 
ആധാരം നാനാജഗന്മയനാം ഭഗവാനും 
വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു; 
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു 
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍ 
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം, 
വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം? 
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്‌മ- 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍ 
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം 
ബോധഹിനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍. 
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം 

ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്ക്കേണം. 
സുരസംഹതിപതി തദനു സ്വാഹാപതി 

വരദന്‍ പിതൃപതി നിരൃതി ജലപതി 

തരസാ സദാഗതി സദയം നിധിപതി 
കരുണാനിധി പശുപതി നക്ഷത്രപതി 
സുരവാഹിനീപതിതനയന്‍ ഗണപതി 
സുരവാഹിനീപതി പ്രമഥഭൂതപതി 
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി 
ജഗതി ചരാചരജാതികളായുള്േളാരും 
അഗതിയായോരടിയന്നനുഗ്രഹിക്കേണ- 

മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍. 
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍ 
മല്‍ഗുരുനാഥനനേകാന്തേവാസികളോടും 
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമരാമാചാര്യനും 
മുഖ്യന്മാരായ ഗുരഭൂതന്മാര്‍ മറ്റൂളേളാരും. 


ശ്രീരാമായണം പൂരാ വിരിഞ്ചവിരചിതം 
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍. 
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം 
മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ 
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി 
ശ്രീമഹാരാമായണം ചമയ്യെന്നരുള്‍ ചെയ്തു 
വീണാപാണിയുമുപദേശിച്ചു രാമായണം 
വാണിയും വാല്ലീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍ 
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍ 
നാണമാകുന്നൂതാനുമതിനെന്താവതിപ്പോള്‍? 
വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു 
ചേതസ്സി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലേ 
അദ്ധ്യാത്മപ്രദീപകമത്ൃയന്തം രഹസ്യമി- 
തദ്ധ്യാത്മരാമായണം മൃത്യശാസനപ്രോക്തം 
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം 
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ 


4 1. ബാലകാണ്ഡം 


ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളവിന്‍ ചൊല്ലീടുവ- 
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാന്മ്യമെല്ലാം. 
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍ 
ബദ്ധരാകില്ുമുടന്‍ മുക്തരായി വന്നു കൂടും. 
ധാത്രീഭാരത്തെ തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം 
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രം ചെയ്തതുമൂലം 
ദുശ്ധാബ്ദിമദ്ധ്യേ ഭോഗിസത്തമനായീടുന്ന 
മെത്തമേല്‍ യോഗനിന്ദ്ര ചെയ്തിടും നാരായണന്‍ 
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍ 
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്‌ 


രാത്രീചാരികളായ രാവണാദികള്‍ തന്നെ 
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം 
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്ൃ- 
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍. 


രാമായണമാഹാത്മ്യം 


ശ്രീരാമായണം പൂരാ വിരിഞ്ചവിരചിതം 
നൂറുകോടിഗ്രന്ഥമു,ണ്ടില്ലതു ഭൂമിതന്നില്‍ 
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം 
മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ 
ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി 
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു. 
വീണാപാണിയുമുപദേശിച്ചു രാമായണം 
വാണിയും വാല്ലീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍. 
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍ 
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍? 
വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു 
ചേതസി സര്‍വം ക്ചമിച്ചീടുവിന്‍ കൃപയാലെ. 
അദ്ധ്യാത്മപ്രദീപകമത്ൃയന്തം രഹസ്യമി- 
തദ്ധ്യാത്മരാമായണം മൃത്യശാസനപ്രോക്തം 
അദ്ധ്യായനംചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം 
മുക്തിസാധിക്കുമസന്ദിഗ്ദ്ധമിജ്ജന്മംകൊണ്ടേ. 
ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിന്‍ ചൊല്ലീടുവ- 
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം. 
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍ 


അദ്ധ്യാത്മരാമായാണം 


ബദ്ധരാകില്പമുടന്‍ മുക്തരായ്‌ വന്നുകൂടും. 
ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം 
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്നോത്രംചെയ്തതുമൂലം 
ദുഗ്ദ്ധാബ്ലിമദ്ധ്യേ ഭോഗിസത്തമനായീടുന്ന 
മെത്തമേല്‍ യോഗനിദ്രചെയ്തീടും നാരായണന്‍ 
ധാത്രീമണ്ഡലംതന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍ 
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്‌ 
രാത്രിചാരികളായ രാവണാദികള്‍തമ്മെ 
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം 
ആദ്യമാം ബ്രഹ്മത്വംപ്രാപിച്ച വേദാന്തവാക്യ- 


ഉമാമഹേശ്വരസംവാദം 


കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- 
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം 
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം 
നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം 
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി 

സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 
“സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റി! 
സര്‍വ്വലോകാവാസ! സര്‍വ്വേശ്വര! മഹേശ്വരാ! 
ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ! 
സര്‍വ്വദേവേശ! ജഗന്നായക! കാരുണ്യാബ്ബേ! 
അത്യന്തം രഹസ്യമാം വസ്തവെന്നിരിക്കിലു- 
മെത്രയും മഹാനുഭാവന്മാരായുള്ള ജനം 
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും 
ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു. 
ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ- 
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 
കാരുണ്യമെനെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ 
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം. 
തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി 
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും 
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം 
തീര്‍ത്ഥസ്താനാദിഫലം ദാനധര്‍മ്മാദിഫലം 
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു- 
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം 


നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം 
സന്തോഷമകതാരിലേറ്റവുമുണ്ടായ്വന്നു. 
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമുല- 
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ! 
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുളളില്‍ 
പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍ 
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ- 
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍.” 
ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി 
ശാശ്വതനായ പരമേശ്വരനോടീവണ്ണം 
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ- 
ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തു: 
ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ! 
നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ! 
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന- 
താരിലാകാംക്ഷയുണ്ടായ്വന്നതു മഹാഭാഗ്യം. 
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും 
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ! 
അത്യന്തം രഹസ്യമായുളെളാരു പരമാത്മ- 
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും 
ഭക്തൃതിശയം പുരുഷോത്തമന്‍തങ്കലേറ്റം 
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു 
സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ. 
ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി 
പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍ 
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍ 
ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്മം 
ജഗദൂുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ 

ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍ 
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍ 
തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 
മാനുഷനെന്നു കല്‍പിച്ചിടുവോരജ്ഞാനികള്‍ 
മാനസം മായാതമസ്സംവൃതമാകമൂലം. 
സീതാരാഘവമരുല്‍സൂനുസംവാദം മോക്ഷ- 


സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ. 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍ 
പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി 
ദേവകണ്ടകനായ പങ്ക്തികണ്ഠനെക്കൊന്നു 
ദേവിയുമനുജനും വാനരപ്പടയുമായ്‌ 
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു 
സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 
മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ- 
തൃത്തമന്മാരാം സഹോദരവീരന്മാരാലും 
കീകസാത്മജാസുതനാം വിഭീഷണനാലും 
ലോകേശാത്മജനായ വസിഷ്ഠാദികളാലും 
സേവ്യനായ്‌ സൂര്യകോടിതുല്യതേജസാ ജഗ- 
ച്ച്റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു 
നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ 
തന്മായാദേവിയായ ജാനകിയോടുംകൂടി 
സാനന്ദമിരുന്നരുളീടുന്നനേരം പര- 
മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 
വന്ദിച്ചുനില്ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ- 
നന്ദനന്‍തന്നെത്തുക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി 
മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ 
“സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ? 
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍- 
തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ! 
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി- 
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ. 
നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ 
നിര്‍മ്മമന്‍ നിത്യബ്രഹ്മചാരികള്‍മുമ്പനല്ലോ. 
കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും 
തന്മനോരഥത്തെ നീ നല്കണം മടിയാതെ. 
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍ 
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ! 
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍ 
ബ്രഹ്മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!” 
ശ്രീരാമദേവനദേവനേവമരുളിച്ചെയ്തനേരം 
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവി : 
“വീരന്മാര്‍ ചൂടും മകുടത്തില്‍ നായകക്കല്ലേ! 
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ 


8 1. ബാലകാണ്ഡം 


സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം 

നിശ്വലം സര്‍വോപാധി നിര്‍മുക്തം സത്താമാത്രം 
നിശ്വയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു 
നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ 


ഹനുമാനു തത്ത്വോപദേശം 


ശ്രീരാമദേവനേവമരുിച്ചെയ്തനേരം 
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ 

“വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ! 
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം 

നിശ്വലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം 
നിശ്ചവയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു 
നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ. 
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗണം നിര്‍വികാരം 
സന്മയം ശാന്തം പരമാത്മാനം സദാനന്ദം 
ജന്മനാശാദികളില്ലാതൊരു വസ്തു പര- 

ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ. 
സര്‍വ്വകാരണം സര്‍വവ്യാപിനം സര്‍വാത്മാനം 
സര്‍വജ്ഞം സര്‍വേശ്വരം സര്‍വസാക്ഷിണം നിത്യം 
സര്‍വദം സര്‍വാധാരം സര്‍വദേവതാമയം 
നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും. 
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം 
നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ. 
എന്നുടെ പതിയായ പരമാത്മാവുതന്റെ 
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു. 
തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം 
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം. 
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു 
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 
ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍ 
രാമനായ്‌ സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും 
ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി- 
ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം 
ക്രുദ്ധയായടുത്തൊരു ദുഷടയാം താടകയെ- 
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം 


അദ്ധ്യാത്മരാമായാണം 


ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു 
സിദ്ധസങ്കല്‍പനായ കൌശികമുനിയോടും 
മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം 
ഗൌതമപത്നിയായോരഹല്യാശാപം തീര്‍ത്തു 
പാദപങ്കജം തൊഴുതവളെയനുഗ്രഹി- 
ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു 
മുപ്പരവൈരിയുടെ ചാപവും മുറിചചുടന്‍ 
മല്‍പാണിഗ്രഹണവുംചെയ്ത പോരുന്നനേരം 
മുല്‍പ്പക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്റെ 
ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു 
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ 
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു 

മാതാവു കൈകേയിയും മുടക്കിയതുമൂലം 
ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍ 
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം 
ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു 
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്‌ 
ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ 
ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു 
പണ്ഡിതന്മാരാം മുനിമാരോടു സത ചെയ്തു 
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍ 
വുക്കിതു പഞ്ചവടി തത്ര വാണീടുംകാലം 
പുഷ്കരശരപരവശയായ്‌ വന്നാളല്ലോ 
രക്ഷോനായകനുടെ സോദരി ശുര്‍പ്പണഖാ; 
ലക്ഷ്ടണനവളുടെ നാസികാച്ഛേദംചെയ്തു. 
ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്‌- 
വന്നിതു പതിന്നാലുസഹസ്രം പടയോടും, 
കോന്നിതു മുന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ; 
പിന്നെശ്ലൂര്‍പ്പണഖ പോയ്‌ രാവണനോടു ചൊന്നാൾ. 
മായയാ പൊന്മാനായ്‌ വന്നോരു മാരീചന്‍തന്നെ- 
സ്ലായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍ 
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം 
മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‍കി. 
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു 
മോക്ഷവും കൊടുത്തു പോയ്‌ ശബരിതന്നെക്കണ്ടു. 


10 


മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ 
മോക്ഷദാനവുംചെയ്തു വുക്കിതു പമ്പാതീരം. 
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി 
മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു 
മിത്രമായിരിപ്പുതെന്നന്യോന്യം സഖ്യം ചെയ്തു 
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു 
സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍ 
സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്മേഷം 
പുത്രമിത്രാമാതൃഭൂത്യാദികളൊടുംകൂടി 
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ 
ശസ്ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം 
ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു 
പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ 
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു 
പാവകനോടു വാങ്ങി പുഷ്ഠകം കരയേറി 
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം 
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍ 
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 
യാജ്യനാം നാരായണന്‍  ഭക്തിയുളളവര്‍ക്കു സാ- 


യൂജ്യമാം മോക്ഷത്തെ നല്‍കീടിനാന്‍ നിരഞ്ജനന്‍. 


ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ- 
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം. 
രാമനാം ജഗല്‍ഗുൃരു നിര്‍ഗുണന്‍ ജഗദഭി- 
രാമനവ്യയനേകനാനന്ദാത്മകനാത്മാ- 
രാമനദ്വയന്‍ പരന്‍ നിഷ്കള വിദ്വദ്ഭുംഗാ- 
രാമനച തന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍ 
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍ 
ഭൂമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 
നിര്‍വികാരാത്മാ തേജോമയനായ്‌ നിറഞ്ഞൊരു 
നിര്‍വ്ൃവതനൊരുവസ്തു ചെയ്കയില്ലൊരുനാളും. 
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി 
ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി 
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു 
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍.” 


അഞ്ജനാതനയനോടിങ്ങനെ സീതാദേവി 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 11 


കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം 
അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്ത 
മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 
“പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം 
പരിചിൽ കാണുന്നതു ജീവാത്മാവറികെടോ! 
തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍ 
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ! 
ഓരോരോ ജലാശയേ കേവലം മഹാകാശം 
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ 
സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ 
സാക്ഷിയായുളള ബിംബം നിശ്വലമതു സഖേ! 
തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു 
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍. 
മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍ 

മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും. 
മത്ഭക്തിവിമുഖന്മാര്‍ ശാസ്ത്രഗര്‍ത്തങ്ങള്‍തോറും 
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചിടുന്നു. 
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും 
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും. 
പരമാത്മാവാം മമ ഹൃദയം രഹസ്യമി- 
തൊരുനാളും മത്ഭക്തിഹീനന്മാരായ്‌ മേവീടും 
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ! 
പരമമുപദേശമില്ലിതിന്മീതെയൊന്നും.” 
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത 
രാമമാഹാത്മ്യമിദം പവിത്രം ഗുഹൃതമം 
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു 
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം 
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം 
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം 
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍ 
മുക്തനായ്വരുമൊരു സംശയമില്ല നാഥേ! 
ബ്രഹ്മഹത്യാദിദുരിതങ്ങളും ബഹുവിധം 
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും 
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍ 
മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ. 
ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി പാപി 


12 


മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്മഹന്താ 
യോഗിവ്ൃവന്ദാപകാരി സുവര്‍ണ്ണസ്തേയി ദുഷ്ടന്‍ 
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ 
രാമനാമത്തെജ്ജപിച്ചിടുകില്‍ ദേവകളാ- 
ലാമോദപൂര്‍വം പൂജ്യനായ്വരുമത്രയല്ല 
യോഗിന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു 
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 


ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു 
തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ 
“മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ! 
ഗംഗാകാമുക! പരമേശ്വര! ദയാനിധേ! 
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്‌ 


ധന്യയായ്‌ കൃതാര്‍ത്ഥയായ്‌ സ്വസ്ഥയായ്വന്നേനല്ലോ. 


ഛിന്നമായ്വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍ 
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍. 
നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം 
ത്വന്മുഖോദ്ഗളിതമാവോളം പാനംചെയ്താലും 
എന്നുള്ളില്‍ തൃപ്ലിവരികെന്നുളളതില്ലയല്ലോ 
നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍. 
സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല 
സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്ലാം. 
കിംക്ഷണന്മാര്‍ക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ 
കിങ്കണന്മാരായുള്േളാര്‍ക്കര്‍ത്ഥമുണ്ടായ്വരാ 
കിമുണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്വരാ, 
കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ. 
ഉത്തമമായ രാമചരിതം മനോഹരം 
വിസ്തരിച്ചരുളിച്ചെയ്മീടണം മടിയാതെ.” 


ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര- 
നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം 
മന്ദഹാസവുംചെയ്തു ചന്ദ്രശേഖരന്‍ പരന്‍ 
സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുള്‍ചെയ്തു. 
വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ 
വേദസമ്മിതമരുള്‍ചെയ്തിതു രാമായണം. 
വാല്ദീകി പുനരിരുപത്തുനാലായിരമായ്‌ 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്യര്‍ത്ഥമായ്‌ 
ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍ 
നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 
അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ- 
മദ്ധ്യയനംചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം. 
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും 
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം. 
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു- 
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ. 


ശിവന്‍ കഥ പറയുന്നു 


പങ്ക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍ 
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി 
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും 
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍; 
വേധാവും മുഹൂര്‍ത്തമാത്രം വിചാരിച്ചശേഷം 
“വേദനായകനായ നാഥനോടിവ ചെന്നു 
വേദനംചെയ്കയെന്റേ മറ്റൊരു കഴിവില്ല.” 
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ- 
ടാരൂഡ്വഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി 
ക്ഷീരസാഗരതിീരംപ്രാപിച്ചു ദേവമുനി- 
മാരോടുകൂടി സ്തൃതിച്ചീടിനാന്‍ ഭക്തിയോടെ. 
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു 
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 
അന്നേരമൊരു പതിനായിരമാദിത്യന്മാ- 
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ 
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്വന്നു 
പത്മലോചനനായ പത്മനാഭനെ മോദാല്‍. 
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും 
ദുര്‍ദുര്‍ശമായ ഭഗവദ്ദൂപം മനോഹരം 
ചന്ദകാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ- 
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം 
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര- 
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 
വത്സലാഞ്ഞ്‌ഛനവത്സം പാദപങ്കജഭക്ത- 


14 


വത്സലം സമസ്തലോകോത്സവം സത്സേവിതം 
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ- 
ഹാരകേയൂരാംഗദകടകകടിസൂത്ര 
വലയാംഗുലീയകാദ്യഖിലവിഭൂഷണ- 
കലിതകളേബരം, കമലാമനോഹരം 
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു 
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം 
സരസപദങ്ങളാല്‍ സ്തൃതിച്ചുതുടങ്ങിനാന്‍: B 
“പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 
മോക്ഷകാമികളായ സിദ്ധയോഗിന്ദ്രന്മാര്‍ക്കും 
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബൂജം 
നിത്യവും നമോസ്ത തേ സകലജഗല്‍പതേ! 
നിത്യനിര്‍മ്മലമൂര്‍ത്തേ! നിത്യവും നമോസ്ത തേ. 
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം 
നിത്യവും നമോസ്ത തേ കരുണാജലനിധേ! 
വിശ്വത്തെസ്സഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും 
വിശ്വനായക! പോറ്റീ! നിത്യവും നമോസ്ത തേ. 
സ്വാദ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍ 
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ- 
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല. 
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ- 
മന്തികേ കാണായ്വന്നിതെനിക്കു ഭാഗ്യവശാല്‍. 
സത്വചിത്തന്മാരായ താപസശ്രേഷ്ലന്മാരാല്‍ 
നിതൃവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍- 
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം 
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റി! 
സംസാരാമയപരിതപ്തമാനസന്മാരാം 

പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 
മരണമോര്‍ത്തു മമ മനസി പരിതാപം 
കരുണാമൃതനിധേ! പെരികെ വളരുന്നു. 
മരണകാലേ തവ തരുണാരുണസമ- 
ചരണസരസിജസ്മരണമുണ്ടാവാനായ്‌ 

തരിക വരം നാഥ! കരുണാകര! പോറ്റീ! 
ശരണം ദേവ! രമാരമണ! ധരാപതേ! 
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ! 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പരമ! പരമാത്മന്‍! പരബ്രഹ്മാഖ്യ! ജയ. 
പരചിന്മയ!പരാപര! പത്മാക്ഷ! ജയ 
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ.” 


ചതുരാനനനിതി സ്തൃതിചെയ്തൊരുനേരം 
മധുരതരമതിവിശദസ്തമിതപൂര്‍വം 

അരുളിച്ചെയ്തു നാഥ “നെന്തിപ്പോളെല്ലാവരു- 
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ 
വരുവാന്‍ മൂലമതു ചൊല്ലുകെന്നതു കേട്ട 
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ 
“നിന്തിരുവടിതിരുവുളളത്തിലേറാതെക- 
ണ്ടെന്തൊരു വസ്ത്ര ലോകത്തിങ്കലുളളതു പോറ്റീ! 
എങ്കിലുമുണര്‍ത്തിക്കാം മൂന്നു ലോകത്തിങ്കലും 
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 
പൌലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍ 
ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗഇല്‍പതേ! 
മദുത്തവരബലദര്‍പ്പിതനായിട്ടതി- 

നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ! 
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ- 
നേകശാസനമാക്കിച്ചമചചു ലോകമെല്ലാം. 
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു 
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍. 
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല 
യോഗിന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 
ധര്‍മ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാന്‍ 
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും. 
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ 
മൃത്യൂവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ! 
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്യിറന്നിനി 
പങ്ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ! 
സന്തതം നമസ്‌കാരമതിനു മധുരിപോ! 
ചെന്തളിരടിയിണ ചിന്തിക്കായ്വരേണമേ!” 
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം 
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവം 


es 
ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം 


15 


10 


പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി. 
ദത്തമായിതു വരം സുപ്രസന്നേന മയാ 
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ. 
കശ്യപന്‍ ദശരഥനാംനാ രാജന്വേന്ദ്രനായ്‌ 
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ! 
തസ്യ വല്ലഭയാകുമദിതി കൌസല്യയും 
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും. 
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്വരും 
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 
യോഗമായാദേവിയും ജനകാലയേ വന്നു 
കീകസാത്മജകലനാശകാരിണിയായി 
മേദിനിതന്നിലയോനിജയായുണ്ടായ്വരു- 
മാദിതേയന്മാര്‍ കപിവീരരായ്യിറക്കേണം. 
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു 
വേദന തീര്‍പ്പനെന്നാ”ലെന്നരുള്‍ചെയ്തു നാഥന്‍ 
വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍ 
വേധാവും നമസ്കരിച്ചീടിനാന്‍ ഭക്തിയോടെ. 
ആദിതേയയന്മാരെല്ലാമാധിതീര്‍ന്നതുനേര- 
മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി 
ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍ 
മേദിനിതന്നില്‍ വീണു നമസ്‌കാരവുംചെയ്താര്‍. 
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം 
വേധാവും ദേവകളോടരുളിച്ചെയ്താനേവം. 
“ദാനവാരാതി കരുണാനിധി ലക്ഷ്മീപതി 
മാനവപ്രവരനായ്വന്നവതരിച്ചീടും 
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍; 
വാസവാദികളായ നിങ്ങളുമൊന്നുവേണം. 
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി- 
ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 
മാനിയാം ദശാനനഭൂൃത്യന്മാരാകും യാതു- 
ധാനവീരന്മാരോടു യുദ്ധം ചെയ്വതിന്നോരോ 
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും 
വാനരപ്രവരന്മാരായേതും വൈകിടാതെ.” 
സുത്രാമാദികളോടു പത്മസംഭവന്‍ നിജ 
ഭര്‍ത്ൃശാസനമരുള്‍ചെയ്തടന്‍ കൃതാര്‍ത്ഥനായ്‌ 
സത്യലോകവും പുക്കു സത്വരം ധരിത്രിയു- 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാള്‍. 
തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ- 
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 
മാനുഷഹരിസഹായാര്‍ത്ഥമായ്‌ തതസ്തതോ 
മാനുഷഹരിസമവേഗവിക്രമത്തോടെ 
പര്‍വതവ്വക്ഷോപലയോധികളായുന്നത- 
പര്‍വതതുല്യശരീരന്മാരായനാരതം 
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗവ്വ- 
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ. 


പുത്രലാഭാലോചന 


അമിതഗുണവാനാം നൃപതി ദശരഥ- 
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ 
അമരകുലവരതുല്യനാം സത്യപരാ- 
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 
കൌസല്യാദേവിയോടും ഭര്‍തൃശ്രുശ്രൂഷയ്ക്കേറ്റം 
കൌശല്യമേറീടും കൈകേയിയും സുമിത്രയും 
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌ 
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം 
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു 
പരിതാപേന ഗുരുചരണാംബുജദ്വയം 
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ 
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം. 
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ- 
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.” 
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു 
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തു; 

“നിനക്കു നാലു പുത്രന്മാരുണ്ടായ്വരുമതു- 
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ! 
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍ 
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ഠികര്‍മ്മം.” 


അശ്വമേധവും പുത്രകമേഷ്ടിയും 


തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍ 
മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍. 


18 


ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍ 
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 
അശ്വമേധാനന്തരം താപസന്മാരുമായി 
വിശ്വനായക സമനാകിയ ദശരഥന്‍ 
വിശ്വനായകനവതാരംചെയ്വതിനായി 
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടഠികര്‍മ്മം 
ഭൃശ്ൃശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ 
വിശ്വദേവതാഗണം തൃപ്ലമായതുനേരം 
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി 
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍. 
“താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ 
ദേവനിര്‍മ്മിത' മെന്നു പറഞ്ഞു പാവകനും 
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു; 
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും. 
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം 
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ 
കൌസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍ 


ശൈഥില്യാത്മനാപാതി നല്‍കിനാന്‍ കൈകേയിക്കും. 


അന്നേരം സുമിത്രയ്ക്കു കൌസല്യാദേവിതാനും 
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ. 
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും 
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 
തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു 

ഗര്‍ഭവും ധരിച്ചിതു മുവരുമതുകാലം 

അപ്പൊഴേ തുടങ്ങി ക്ഷോണിന്ദ്രനാം ദശരഥന്‍ 
വിപ്രേന്ദ്രമ്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍ 
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു- 
മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ 
ഗര്‍ഭചിഛങ്ങളെല്ലാം വര്‍ദ്ധിച്ചുവരുംതോറു- 
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നപേന്ദ്രനും. 
തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍ പോലെ 
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 
അല്‍പമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു- 
മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം. 
സീമന്തപുംസവനാദിക്രിയകളുംചെയ്ത 

കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍. 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ശ്രീരാമാവതാരം 


ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല- 
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍. 
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക- 
ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍. 
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി 
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 
കര്‍ക്കടകത്തിലത ചസ്ഥിതനായിട്ടല്ലോ; 
അര്‍ക്കനുമത്യൂച്ചസ്ഥനു, ദയം കര്‍ക്കടകം; 
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും, 
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നില്‍ 
നില്ക്കുമ്പോളവതരിച്ചിടിനാന്‍ ജഗന്നാഥന്‍ 
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും. 
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ 
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം. 
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍ 
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 
ഭവനേശ്വരന്‍ വിഷ്തതന്നുടെ ചിഹ്നത്തോടു- 
മവതാരംചെയ്തപ്പോള്‍ കാണായീ കൌസല്യയ്ക്കും 
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം 
സഹസ്രായുതമുദിച്ചുയരുന്നതുപോലെ 
സഹസ്രപത്രോത്ഭവനാരദസനകാദി 
സഹസ്രനേത്രമുഖവിബുധേദ്ദ്രന്മാരാലും 
വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും 
സുന്ദരചികരവുമളകസുഷമയും 
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു- 
മാരുണ്യാംബരപരിശോഭിതജഘനവും 
ശംഖചക്രാബ്ജഗദാശോഭിതഭജങ്ങളും 
ശംഖസന്നിഭഗളരാജിതകൌസ്തൃഭവും 
ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌ 
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും 
കുണ്ഡലമുക്താഹാരകാഞ്ചിനുപുരമുഖ- 
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും 

പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്ജവും 
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും 
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ 


20 1. ബാലകാണ്ഡം 


സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപ്പോള്‍ 
സുന്ദരഗാത്രിയായ കൌസല്യാദേവിതാനും 
വന്ദിച്ചു തെരുതെരെ സ്തതിച്ചുതുടങ്ങിനാള്‍. 


കസല്യാസ്ത്രതി 


“നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര! 

നമസ്തേ വാസുദേവ! മധുസൂദന! ഹരേ! 

നമസ്തേ നാരായണ! നമസ്സേ നരകാരേ! 
സമസ്സേശ്വര! ശൌരേ! നമസ്തേ ജഗല്‍പതേ! 
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം 
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു. 
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ- 
നനുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍ 
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍ 
അച്യൂതനന്തനവ്യക്തനവ്യയനേകന്‍ 

നിശ്വലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍ 
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍ 
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി 
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍ 
നിര്‍ഗ്ഗണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍ 
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍ 
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍ 
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി 
സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍ 
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍ 
തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍ 
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം. 
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിതൃ- 
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു. 
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി- 
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റി! 
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം 
വ്യക്തമായ്ക്കാണായ്വന്നു മുഗ്ദ്ധയാമെനിക്കിപ്പോള്‍. 
ഭര്‍തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൌ 


അദ്ധ്യാത്മരാമായാണം 21 


നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭൂമിക്കുന്നേന്‍. 
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ- 

ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു. 
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ- 
മിക്കാണാകിയ രൂപം ദുഷ്‌ കൃതമൊടുങ്ങുവാന്‍. 
വിശ്വമോഹിനിയായ നിന്നുടെ മഹാമായ 

വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ! 
കേവലമലൌകികം വൈഷ്ണവമായ രൂപം 

ദേവേശ! മറയ്ക്കേണം മറ്റൂളേളോര്‍ കാണുംംമുമ്പേ. 
ലാളനാശ്ശേഷാദ്യനുരൂപമായിരിപ്പോരു 
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ! 
പുത്രവാത്സല്യവ്യാജമായൊരു പരിചര- 

ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം.” 
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തതിച്ചപ്പോള്‍ 
ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തുഃ 


“മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ- 
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 

ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍ തന്നെക്കൊന്നു 
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം 
ബ്രഹ്മശങ്കരപ്രമുഖാമരപ്രവരന്മാര്‍ 
നിര്‍മ്മലപദങ്ങളാല്‍ സ്ത്തിച്ചു സേവിക്കയാല്‍ 
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌ 
മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍. 
പുത്രനായ്‌ പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു 
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം 
പൂര്‍വജന്മനി പുനരതുകാരണമിപ്പോ- 
ഭളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 

ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,- 
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം. 
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍- 
കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും. 
യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി- 
താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും 
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും; 
ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം.” 


22 


ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പുണ്ടു 
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോന്‍ 
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര- 
വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ 
ചന്ദ്രചുഡാരവിന്ദമന്ദിരവ്ൃന്ദാരക- 

വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍. 
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്ക്തി- 
സ്ൃന്ദനനഥ പരമാനന്ദാക്ലനായാന്‍ 
പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്ലാം 
വസ്ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍. 
പുത്രവക്ത്രാബ്ജം കണ്ടു തുഷനായ്‌ പുറപ്പെട്ടു 
ശുദ്ധനായ്‌ സ്പാനംചെയ്ത ഗുരുവിന്‍ നിയോഗത്താല്‍ 
ജാതകകര്‍മ്മവുംചെയ്ത ദാനവുംചെയ്തു; പിന്നെ- 
ജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും. 
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു- 
മമിത്രാന്തകന്‍ ദശരഥനും യഥാവിധി 

ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും 


പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും. 


സ്വര്‍ണ്ഠരത്ൌഘവസ്ത്രഗ്രാമാദിപദാര്‍ത്ഥങ്ങ- 
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം 
വിണ്ണവര്‍നാട്ടില്ലമുണ്ടായിതു മഹോത്സവം 
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ 
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്ഠനും 
ശ്യാമളനിറംപൂണ്ട കോമളകമാരനു 
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ; 
ഭരണനിപുണനാം കൈകേയീതനയനു 
ഭരതനെന്നു നാമമരുളിച്ചെയ്ത മുനി; 
ലക്ഷണാന്വിതനായ സുമിത്രാതനയനു 
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു; 
ശത്രുവ്വന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌ 
ശത്രുഘുനെന്നു സുമിത്രാത്മജാവരജനും. 
നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം 
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍. 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം 
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും 
ഭരതശത്രുഘ്ടന്മാരൊരുമിച്ചെല്ലാനാളും 

മരുവീടുന്നു പായസാംശാനുസാരവശാല്‍ 
കോമളന്മാരായൊരു സോദരന്മാരുമായി 
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍ 
കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും 
സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും 
നിശ്മേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും 
ബന്ധുകദന്താംബരചുംബനരസംകൊണ്ടും 
ബന്ധുരദന്താങ്കരസൃഷ്ടഹാസാഭകൊണ്ടും 
ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും 
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും 
താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും 

പ്രീതി നല്കിനാന്‍ സമസ്ഷേന്ദ്യങ്ങള്‍ക്കുമെല്ലാം. 
ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്‌ 
മാലേയമണിഞ്ഞതില്‍ വപേറ്റെടും കരളവും 
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ 
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും 
കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന 
സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും 
ശാര്‍ദ്ദൂലനഖങ്ങളും വിദുമമണികളും 

ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ 
കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്ഠകണ്ഡോദ്യോതവും 
മുത്തമാലകള്‍ വനമാലകളോടുംപൂണ്ട 
വിസ്തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും 
നിസ്തലപ്രഭവത്സലാഞ്ഞ്‌ ഛനവിലാസവും 
അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും 
അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും 
കാഞ്ചനസദ്ൃശപീതാംബരോപരി ചാര്‍ത്തും 
കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം 
അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ- 
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍. 
ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍ 
പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍. 


23 


24 


ബാല്യവും 


ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം 
ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 


കമാരവും 


ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ചിപ്പിച്ചു 
സമ്ത്രതി കൌമാരവും സമ്ത്രാപിച്ചിതു മെല്ലെ. 
വിധിനന്ദനനായ വസിഷ്ഠമഹാമുനി 
വിധിപൂര്‍വകമുപനിച്ചിതു ബാലനമാരെ. 
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങള്‍ 
സ്മൃതികളുപസ്മൃതികളുമശ്രമമെല്ലാം 
പാഠമായതു പാര്‍ത്താലെന്തൊരത്ഭുത,മവ 
പാടവമേറും നിജശ്വാസങ്ങള്‍തന്നെയല്ലോ. 
സകലചരാചരഗുരുവായ്ുരുവീടും 

ഭഗവാന്‍ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ 
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍! 
ധനുവേദാംഭോനിധിപാരഗന്മാരായ്വന്നു 
തനയന്മാരെന്നതു കണ്ടോരു ദശരഥന്‍ 

മനസി വളര്‍ന്നൊരു പരമാനന്ദംപൂണ്ടു 
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌. 
ആമോദം വളര്‍ന്നുളളില്‍ സേവ്യസേവകഭാവം 
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ 
കോമളന്മാരായ്യേവും ഭരതശത്രുഘ്ുന്മാര്‍ 
സ്വാമിഭുത്ൃയകഭാവം കൈക്കൊണ്ടാരനുദിനം. 
രാഘവനതുകാലമേകദാ കൌരുഹലാല്‍ 
വേഗമേറീടുന്നൊരു തുരഗരത്നമേറി 
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു 
ബാണരുണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്‌ 
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ- 
യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താന്‍. 
ഹരിണഹരികരികരടിഗിരികിരി 
ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം 

വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു 
വിധിച്ചവണ്ഠം സമസ്കരിച്ചു വണങ്ങിനാന്‍. 
നിത്യവുമുഷസ യഷസ, ൃത്ഥായകുളിച്ചുത്തു 
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ജനകജനനിമാര്‍ചരണാംബുജം വന്ദി- 
ച്ചനുജനോടു ചേര്‍ന്നു പൌരകാര്യങ്ങളെല്ലാം 
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍ 
സന്തതം രഞ്ചിപ്പിച്ചു ധര്‍മ്മപാലനംചെയ്തു 
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു 
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ 
ധര്‍മ്മശാസ്ത്രാദിപൂരാണേതിഹാസങ്ങള്‍ കേട്ടു 
നിര്‍മ്മലബ്രഹ്മാനന്ദലീനചേതസാ നിത്യം 
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍ 
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി 
ഭൂമിയില്‍ മനുഷ്യനായവതാരംചെയ്യകേവം 
ഭൂമിപാലകവ്ൃവത്തി കൈക്കൊണ്ടു വാണീടിനാന്‍. 
ചെതസാ വിചാരിച്ചുകാണ്കിലോ പരമാര്‍ത്ഥ- 
മേതുമേ ചെയ്യുന്നോന,;ല്ലില്ലല്ലോ വികാരവും 
ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ- 
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം! 


വിശ്വാമിത്രന്റെ യാഗരക്ഷ 


അക്കാലം വിശ്വാമിത്രനാകിയ മുനികല- 
മുഖ്യനുമയോദ്ധ്യയ്ക്കാമ്മാറെഴുന്നളളീടിനാന്‍, 
രാമനായവനിയില്‍ മായയാ ജനിച്ചൊരു 
കോമളമായ രൂപംപൂണ്ടൊരു പരാത്മാനം 
സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ 
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ. 
കൌശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ- 

നാശു സംഭൂമത്തോടും പ്രത്യൂത്ഥാനവുംചെയ്തു 
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ- 

വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ 
സസ്മിതം മുനിവരന്‍തന്നോടു ചൊല്ലീടിനാന്‍:...'ഃ 

“ അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്‌. 
നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ- 
ര്‍ത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ! 
ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം 
മംഗലമായ്വന്നാശു സമ്പത്തും താനേ വരും. 
എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോള്‍ 
നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ! 


26 


എന്നാലാകുന്നതെല്ലാം ചെയ്വേന്‍ ഞാന്‍ മടിയാതെ 
ചൊന്നാലും പരമാര്‍ത്ഥം താപസകലപതേ!” 
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍ 
വിശ്വാസത്തോടു ദശരഥനോടതുനേരം:...:$ 
“ഞാനമാവാസ്യതോറും പിതൃദേവാദികളെ 
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍ 
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര- 
ന്മാരിരുവരുമനുചരന്മാരായുളേളാരും. 

അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ- 
യവനീപതേ! രാമദേവനെയയയ്ക്കേണം. 
പുഷ്കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു 
ലക്ഷ്്ണനേയുംകൂടെ നല്കേണം മടിയാതെ. 
നല്ലതു വന്നീടുക നിനക്കു മഹീപതേ! 
കല്യാണമതേ! കരുണാനിധേ! നരപതേ!” 
ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപന്‍ 
മന്ത്രിച്ചു ഗരുവിനോടേകാന്തേ ചൊല്ലീടിനാന്‍:...:ഃ 
“എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ 
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും 
എത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍ 
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍ 
നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‍കീടാഞ്ഞാ- 
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍. 
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി 
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം.” 


“എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം 
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ! 
മാനുഷനല്ല രാമന്‍ മാനവശിഖാമണേ! 
മാനമില്ലാത പരമാത്മാവു സദാനന്ദന്‍ 
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായി 
പത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്‌ 
നിന്നുടെ തനയനായ്‌ക്കൌസല്യാദേവിതന്നില്‍ 
വന്നവതരിച്ചിത വൈകുണ്ഠന്‍ നാരായണന്‍. 
നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ! 
മുന്നം നീ ബ്രഹ്മാത്മജന്‍ കശ്യപപ്രജാപതി 
നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ- 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌ 
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍ 
മുഹൂരാത്മനി വിഷ്തപൂജാധ്യാനാദിയോടും. 
ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും 
പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊള്‍ വര്‌ മെന്നാന്‍. 
“പുത്രനായ്യിറക്കേണമെനിക്കു ഭവാ'നെന്നു 
സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍ 
പുത്രനായ്യിറന്നതു രാമനെന്നറിഞ്ഞാലും; 
പൃത്ഥ്വീന്ദ്: ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും. 
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്ലന്മാര്‍ 
ശങ്കുകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ. 
യോഗമായാദേവിയും സീതയായ്‌ മിഥിലയില്‍ 
യാഗവേലായാമയോനിജയായുണ്ടായ്വന്നു. 
ആഗതനായാൻന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍ 
യോഗകകൂട്ടിടുവതിനെന്നറിഞ്ഞീടണം നീ. 
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും 
പുത്രനെക്കൂടെയയച്ചീടുക മടിയാതെ.” 
സന്തുഷ്ടനായ ദശരഥനും കൌശികനെ 

വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം 
“രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ- 
ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ. 
“വരിക രാമ! രാമ! ലക്ഷ്മണാ! വരികയെ- 
ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഡ്ം ഗാഡ്ം 
പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍ 
“ഗണങ്ങള്‍ വരുവാനായ്യോവിനെന്നുരചെയ്താന്‍. 
ജനകജനനിമാര്‍ചരണാംബുജം കൂപ്പി 
മുനിനായകന്‍ ഗൃരുപാദവും വന്ദിച്ചുടന്‍ 
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ, 
വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 
ചാപരുണീരബാണഖഡ്ഗപാണികളായ 
ഭൂപതികുമാരന്മാരോടും കൌശികമുനി 
യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി 
തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍. 
മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരം 
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്ത മുനിഃ 

“രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍ 


28 


കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍, 
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത 
ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 
ദാഹവും വിശപ്പമുണ്ടാകാതെയിരിപ്പാനായ്‌ 
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും 
ബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും 
ബലയും പുനരതിബലയും മടിയാതെ. 
ദേവനിര്‍മ്മിതകളീ വിദ്യക്‌ ളെന്നു രാമ- 
ദേവനുമനുജനുമുപദേശിച്ചു മുനി. 
ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ- 
യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍. 


താടകാവധം 


താടകാവനം പ്രാപിച്ചിടിനോരനന്തരം 
ഗൂഡസ്ധ്േരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍. 
“രാഘവ! സത്യപരാക്രമവാരിധേ! രാമ! 
പോകുമാറില്ലീവഴിയാരുമേയിതുകാലം. 

കാടിതു കണ്ടായോ നീ? കാമരൂപിണിയായ 
താടക ഭയങ്കരി വാണിടും ദേശമല്ലൊ. 
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല 
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റി! 
കൊല്ലണമവളെ നീ വല്ലജാതിയുമതി- 
നില്ലൊരു ദോഷ്‌”മെന്നു മാമുനി പറഞ്ഞപ്പോള്‍ 
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,- 
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി 
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌. 
അന്നേരമൊരു ശരമയച്ചു രാഘവനും 

ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം. 
പാരതില്‍ മല ചിറകറവീണതുപോലെ 
ഘോരരൂപിണിയായ താടക വീണാളല്ലോ. 
സ്വര്‍ണ്ണരത്താഭരണഭൂഷിതഗാത്രിയായി 
സുന്ദരിയായ യക്ഷിതന്നെയും കാണായ്വന്നു. 
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും 
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 
കൌശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ- 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മാശു രാഘവനുപദേശിച്ചു സലക്ഷ്മണം. 
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും 
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ. 


രാത്രിയും പിന്നിട്ടവര്‍ സന്ധ യാവന്ദനംചെയ്തു 
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ. 
വുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി- 

മുഖ യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം. 
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ 
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‍ക്കാരംചെയ്താര്‍. 
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി 
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ 
“താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി 
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും. 
ദുഷരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍ 
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!” 
യാഗവും ദീക്ഷിച്ചിത കൌശികനതുകാല- 
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും. 
മദ്ധ്യാനകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര 
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 

പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍ 
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍. 
കോന്നിതു സുബാഹുവാമവനെയൊരു ശര- 
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍. 
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ 
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍. 
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ- 
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്‌. 
പിന്നെ മേറ്റ്ങങുമൊരു ശരണമില്ലാഞ്ഞവ- 
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 
ഭക്തവത്സലനഭയംകൊടുത്തതുമൂലം 
ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും. 
പറ്റലര്‍കുലകാലനാകിയ സൌമിത്രിയും 

മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍. 
ദേവകള്‍ പുഷ്ടവൃഷ്ടിചെയ്തിതു സന്തോഷത്താല്‍ 
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം. 


30 


യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍ 
തല്‍ക്ഷണേ കൂപ്പി സ്ത്രതിച്ചേറ്റവുമാനന്ദിച്ചാര്‍. 
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍- 
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകലനേത്രപത്മങ്ങളോടും 
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു 
വത്സന്മാരെയും ഭജിപ്പിച്ചിതു വാത്സല്യത്താല്‍. 
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍ 
പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്‌. 
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ 
“അരുതു വൃഥാ കാലം കളകെന്നുളളതേതും. 
ജനകമഹിീപതിതന്നുടെ മഹായജ്ഞ- 
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ! 
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര- 
വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു. 
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ 
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം. 
ക്ഷോണിപാലേന്ദ്രകലജാതനാകിയ ഭവാന്‍ 
കാണണം മഹാസത്വമാകിയ ധനൂരത്നം.” 
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു 
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രന്‍ 
പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര 
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം 
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍ 
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം 
കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 
ണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ 
“ആശ്രമപദമിദമാര്‍ക്കുളള മനോഹര- 
മാശ്രയയോഗ്യം നാനാജന്തുസംവിതംതാനും. 
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ 
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!” 


അഹല്യാമോക്ഷം 


എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്ത 
പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം: 
“കേട്ടാലും പുരാവൃവത്തമെങ്കിലോ കുമാര! നീ 
വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 31 


ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര 
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം 
ലോകേശന്‍ നിജസുതയായുള്ളോരഹല്യയാം 
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം 
ഗൌതമമുനിന്ദ്രനു കൊടുത്തു വിധാതാവും; 
കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍. 
ഭര്‍ത്തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങള്‍ ക- 
ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും 
തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു 
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു 
ദുശ്വ്യവനനും കുസുമായുധവശനായാന്‍. 
ചെന്തൊണ്ടിവായുലരും പന്തൊക്കും മുലകളും 
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി- 
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖന്‍ 
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍ 
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം 
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ. 
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ- 
ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു 
ലോകേശാത്മജസുതനന്ദനനുടെ രൂപം 
നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍ 
സന്ധ്യാവന്ദനത്തിനു ഗൌതമന്‍ പോയനേര- 
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍. 
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭൂമം 
സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും 
മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു 
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്വന്നു 
വൃത്രാരാതിക്കു മുനിശ്രേഷ്ഠനെ ബലാലപ്പോള്‍ 
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍. 
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍- 
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും 
“നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ! 
ചൊല്ലചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം. 
വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം? 
നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി? 


32 


സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ 
വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവേനിപ്പോള്‍.” 
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി 
“സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം 
വല്ലായ്മയെല്ലാമകപ്പെട്ടിതു മൂഡ്രത്വംകൊ- 
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!” 
“സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി- 
സ്സഹിച്ചീടുക ചെയ്ത ദുഷ്കര്‍മ്മഫലമെല്ലാം.” 
തപസ്വീശ്വരനായ ഗൌതമന്‍ ദേവേന്ദ്രനെ- 
ശ്ൂപിച്ചാശ്രമമകംപുക്കപ്പോളഹല്യയും 
വേപഥുപൂണ്ടു നില്ക്കുന്നതുകണ്ടരുള്‍ചെയ്ത 
താപസോത്തമനായ ഗൌതമന്‍ കോപത്തോടെഃ 
“കഷ്ടമെത്രയും തവ ദുര്‍വ്വത്തം ദുരാചാരേ! 
ദുഷുമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം. 
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍ 
നിഷ്‌കൃതിയായുള്െളാരു ദുര്‍ദ്ധരമഹാവ്രതം. 
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ 
രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം. 
നീഹാരാതപവായുവര്‍ഷാദികളും സഹി- 
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം. 
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ 
കാനനദേശേ മദീയാശ്രമേ മനോഹരേ. 
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ- 
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 
ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍ 
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും. 
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ 
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി 
നാഥനെ സ്തൃതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു 
പൂതമാനസയായാലെന്നെയും ശൂശ്രൂഷിക്കാം.” 
എന്നരുള്‍ചെയ്ത മുനി ഹിമവല്‍പാര്‍ശ്വം പുക്കാ- 
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും. 
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ- 
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍. 
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു 
സന്തോഷസന്താനസന്താനമേ ചിന്താമണേ! 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌ 
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന 
ബ്രഹ്മനന്ദനയായ ഗൌതമപത്നിയുടെ 
കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍ 
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ 
നിര്‍മ്മലയായ്വന്നീടുമഹല്യാദേവിയെന്നാല്‍.” 


ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ- 
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പൂക്കാന്‍. 
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ- 

മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്ത മുനിവരന്‍. 
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍ 
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി. 
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍ 
കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍. 
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്ക്കും 
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ. 
താപസശ്രേഷ്ഠനായ കൌശികമുനിയോടും 
താപസഞ്ചയം നിങ്ങുമാറു സോദരനോടും. 
ശാപനാശനകരനായൊരു ദേവന്‍തന്നെ- 
ച്ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും 
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും 
ശ്രീവാസാംബുൂജദലസന്നിഭനേത്രത്തോടും 
വാസവനീലമണിസങ്കാശഗാത്രത്തോടും 
വാസവാദ്യമരൌഘവന്ദിതപാദത്തോടും 
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും 
ഭക്തവത്സലന്‍തന്നെക്കാണായിതഫഹല്യയ്ക്കും. 
തന്നുടെ ഭര്‍ത്താവായ ഗൌതമതപോധനന്‍ 
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 
നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ- 
നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍ 
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ 
സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചിടിനാള്‍. 
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും 
സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍. 
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു- 


34 


മുത്ഥാനംചെയ്തു മുഹരഞ്ജലിബന്ധത്തോടും 
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും 
വ്യക്തമല്ലാതെ വന്ന ഗദ്ഗദവര്‍ണ്ണത്തോടും. 
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു 
സദ്യോജാതാനന്ദാബ്ലിമഗ്നയായ്‌ സ്തൃതിചെയ്താള്‍ 


അഹല്യാസ്ത്രതി 


“ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ- 
ക്കാണായ്വന്നതുമൂലമത്രയുമല്ല ചൊല്ലാം. 
പത്മജരുദ്രാദികളാലപേക്ഷിതം പാദ- 
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ 
സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി- 
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും? 
ചിത്രമെത്രയും തവ ചേഷ്ഠിതം ജഗല്‍പതേ! 
മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണ 

ന യൃനാതിരേകശുന, ൃനചലനല്ല്ലോ ഭവാന്‍. 
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി 
സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും 
ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ; 
സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍. 
പണ്ടു ഞാന്‍ ചെയ്തു പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ- 
കണ്ഠ! തല്‍കുണ്ഠാത്മനാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ! 
മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം 
ചിത്തമോഹനം രമണീയദേഹിനം രാമം 
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുര്‍ദ്ധരം 
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം 
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം 
ഭക്കൈയവ മറ്റാരെയും ഭജിച്ചീടുന്നേനില്ല. 

യാതൊരു പാദാംബുജമാരായുന്നിതു വേദം, 
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും, 
യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍, 


ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍. 


നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും 
ഭാരതീരമണനും ഭാരതീദേവിതാനും 
ബ്രഹ്മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


കല്‍മഷഹരം രാമചരിതം രസായനം 
കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്‌ 
രാമദേവനെ ഞാനും ശരണപംപ്രാപിക്കുന്നേന്‍. 
ആദ്യനദ്വയനേകനവ്യക്തനനാകുലന്‍ 
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍ 
പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍ 
പരബ്രഹ്മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍ 
പൂരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി- 
സ്പുകലചരാചരഗുരു കാരുണ്യമൂര്‍ത്തി 
ഭുവനമനോഹരമായൊരു രൂപം പൂണ്ടു 
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍. 
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം 
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‍ മനസി ഞാന്‍. 
സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ- 
തനന്ദ്രന്‍ നിജമായാഗുണബിംബിതനായി 
ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ്വാ- 
നഖണ്ഡന്‍ ബ്രഹ്മവിഷ്ണഠരുദ്രനാമങ്ങള്‍ പൂണ്ടു 
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗമണമൂര്‍ത്തി 
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കേണം. 
രാമ! രാഘവ! പാദപങ്കജം നമോസ്തരതേ! 
ശ്രീമയം ശ്രീദേവീപാണിദ്വയപത്മാര്‍ച്ചിതം. 
മാനഹിീനന്മാരാം ദിവ്യന്മാരാലനുധ്യേയം 
മാനാര്‍ത്ഥം മുന്നിലകമാക്രാന്തജഗത്രരയം 
ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം 
നിര്‍മ്മലം ശംഖചക്രകലിശമത്സ്യാങ്കിതം 
മന്മനോനികേതനം കല്‍മഷവിനാശനം 
നിര്‍മ്മലാത്മനാം പരമാസ്ടദം നമോസ്ത്തേ. 
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍ 
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 
സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍ 
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍. 
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍ 
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ. 
വാച്യവാചകോഭയഭേദേന ജഗന്മയന്‍ 
വാച്യനായ്വരേണമേ വാക്കിനു സദാ മമ. 
കാര്യകാരണകര്‍ത്തഫലസാധനഭേദം 


35 


36 


മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു. 
കേവലമെന്നാകിലും നിന്തിരുവടിയതു 
സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ. 
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം 
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ. 
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ 
മാനുഷനെന്നു കല്‍പിച്ചിടുവോരജ്ഞാനികള്‍. 
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ- 
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ. 
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍ 
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍ 
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍ 
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍ 
സക്താനാം ഭക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍ 
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍ 
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍ 
നിര്‍ഗ്ഗണന്‍ നിശ്വഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍ 
നിഷ്‌ക്രിയന്‍ നിഷ്കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍ 
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍ 
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭ 
സച്ചിദ്ബ്രഹ്മാത്മാ സമസ്തേശ്വരന്‍ മഹേശ്വര- 
നച യൃതനാദിനാഥന്‍ സര്‍വദേവതാമയന്‍ 
നിന്തിരുവടിയായതെത്രയും മൂഡ്ദാത്മാവാ- 
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു 
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ 
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ 
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും 
പൊൻന്‍നത്തളിരടികളിലിളക്കം വരാതൊരു 
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ- 
നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ 

നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ! 
നമസ്സേ രാമരാമ! ഭക്തവത്സല! രാമ! 

നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ! 
നമസ്തേ നാരായണ! സന്തതം നമോസ്ത്രതേ. 
സമസ്തൃകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍ 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ! 
ജനനമരണദ്ുഃഖാപഹം ജഗന്നാഥം 
ദിനനായകകോടിസദൃശപ്രഭം രാമം 
കരസാരസയുഗസുധ്യതശരചാപം 
കരുണാകരം കാളജലദഭാസം രാമം 
കനകരുചിരദിവ്യാംബരം രമാവരം 
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 
കമലദലലോലവിമലവിലോചനം 
കമലോത്ഭവനതം മനസാ രാമമീഡേ.” 


പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം 
പുരുഷോത്തമം കൂപ്പി സ്തൃതിച്ചാല്‍ ഭക്തിയോടേ 
ലോകേശാത്മജയാകുമഹല്യതാനും പിന്നെ 
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌. 
ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട- 
നാധിയും തീര്‍ത്തു വസിച്ചിടിനാളഹല്യയും. 
ഇസ്തൃതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍ 
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 

പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല 
വരുമൈഹികസൌഖ്യം പുരുഷന്മാര്‍ക്കു നൂനം. 
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തകൊ- 
ണ്ടീ സ്തൃതി ജപിച്ചീടില്‍ സാധിക്കും സകലവും. 
പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ- 
മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം. 
ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി 
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി 
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം 
പുരുഷോത്തമം ഭക്തവത്സലം നാരായണം 
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി- 
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം. 
സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം 
സദ്യസ്സുംഭവിച്ചീടും സന്ദേഹമില്ലയേതും. 


സീതാസ്വയംവരം 


വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ 
വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്താന്‍: 


38 


“ബാലകന്മാരെ! പോക മിഥിലാപുരിക്കു നാം 
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. 

യാഗവും മഹദേവചാപവും കണ്ടുപിന്നെ 
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം.” 
ഇത്തരമരുള്‍ചെയ്തു ഗംഗയും കടന്നവര്‍ 
സത്വരം ചെന്നു മിഥിലാപുരമകം പുക്കു. 
മുനിനായകനായ കാശികന്‍ വിശ്വാമിത്രന്‍ 
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം 

മനസി നിറഞ്ഞൊരു പരമാനന്ദത്തോടും 
ജനകമഹീപതി സംഭൂമസന്വിതം 
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു- 
മാചാര്യനോടുമുഷിവാടംപ്രാപിച്ചനേരം 
ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന 
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും 
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര- 
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും: 
“കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക- 
സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കേണം. 
നരനാരയണന്മാരാകിയ മൂര്‍ത്തികളോ 
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോള്‍?” 
വിശ്വാമിതനുമതു കേട്ടരുള്‍ചെയ്തീടിനാന്‍: 
“വിശ്വസിച്ചാലും മമ വാക്യം നീ നരപതേ! 
വീരനാം ദശരഥന്‍തന്നുടെ പുത്രന്മാരില്‍ 
ശ്രീരാമന്‍ ജ്യേഷ്ഠനിവന്‍ ലക്ഷ്മണന്‍ മൂന്നാമവന്‍. 
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍ 
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം. 
കാടകംപുക്കനേരം വന്നൊരു നിശാചരി 


താടകതന്‍നെയൊരു ബാണംകൊണ്ടെയ്തു കൊന്നാന്‍. 


പേടിയും തീര്‍ന്നു സിദ്ധാശ്രമം പുക്കു യാഗ- 
മാടല്‍കൂടാതെ രക്ഷിച്ചിടിനാന്‍ വഴിപോലെ 
ശ്രീപാദാംബുജരജഃസ്‌പൃഷ്ഠികൊണ്ടഹല്യതന്‍ 
പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍ 
പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‍ 
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.” 
ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു 
സത്വരം ജനകനും പൂജിച്ചുവഴിപോലെ 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സല്‍ക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക- 
ണ്ടുള്‍ക്കുരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ച ജനകനും 
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു 
“ചെന്നു നീ വരുത്തേണമിശ്വരനുടെ ചാപം” 
എന്നതുകേട്ടു മന്ത്രി്രവരന്‍ നടകൊണ്ടാ- 
നന്നേരം ജനകനും കാശികനോടു ചൊന്നാന്‍: 
“രാജനന്ദനനായ ബാലകൻ രഘുവരന്‍ 
രാജീവലോചനന്‍ സുന്ദരന്‍ ദാശരഥി 
വില്ലിതുകലച്ചുടന്‍ വലിച്ചു മൂറിച്ചീടില്‍ 
വല്ലഭനിവന്‍ മമ നന്ദനയ്‌ക്കെന്നു നൂനം.” 

“ എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോള്‍ 
വില്ലിഹ വരുത്തീടു”കെന്നരുള്‍ചെയ്ത മുനി. 
കിങ്കരന്മാരെ നിയോഗിച്ചിതു മഹിന്ദ്രനും 
ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും 
സത്വരമയ്യായിരം കിങ്കരന്മാരും കൂടി 
മൃതയൃശാസനചഅപമെടുത്തു കൊണ്ടുവന്നാര്‍. 
ഘണ്ടാസഹസ്രമണിവസ്ത്ാദി വിഭൂഷിതം 
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും. 
ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ- 
ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍. 
“വില്ലെടുക്കമോ? കലച്ചീടാമോ? വലിക്കാമോ? 
ചൊല്ലുകെന്നതു കേട്ടുചൊല്ലിനാന്‍ വിശ്വാമിത്രന്‍: 
“എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട 
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ. 
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു 
മന്ദംമന്ദം പോയ്‌ ചെന്നുനിന്നു കണ്ടിതു ചാപം. 
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ 
കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം 
നിന്നരുലുന്നനേരമീരേഴുലോകങ്ങളു- 

മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം 
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ 
കൂട്ടമേ വാദ്യങ്ങളും മംഗലസ്തൃതികളും 
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ- 
ദേവനെസേവിക്കയുമപ്സരസ്തീകളെല്ലാം 
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ- 


ഹോത്സവാരംഭഘോഷം കണ്ടു കൌതുകം പൂണ്ടാര്‍. 


39 


40 


ജനകന്‍ ജഗത്സ്വാമിയാകിയ ഭഗവാനെ- 
ജ്ജനസംസദി ഗാഡ്ദാശ്ശേഷവും ചെയ്താനല്ലോ. 
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു 
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ 
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാള്‍ 
കനതുകമുണ്ടായ്വന്നു ചേതസി കാശികനും. 
മൈഥിലിതന്നെപ്പരിചാരികമാരും നിജ- 
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാര്‍. 
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പുണ്ട മൈഥിലി മനോഹരി 
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ 
സ്വര്‍ണ്ണമാലയും ധരിച്ചാദരഅല്‍ മന്ദം മന്ദ- 
മര്‍ണ്ണോജനേത്രന്‍ മുന്‍പില്‍ സത്രപം വിനീതയായ്‌ 
വന്നുടന്‍ നേത്രോത്പലമാലയുമിട്ടാള്‍ മുന്നേ, 
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍ 
മാലയും ധരിച്ചു നീലോല്ലലകാന്തി തേടും 
ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍. 
ഭൂമിനന്ദനയ്ക്കനുരൂപനായ്‌ ശോദഭിച്ചീടും 
ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും 
ആനന്ദാബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍ 
മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്ലീടിനാര്‍ 
അന്നേരം വിശ്വാമിത്രന്‍ തന്നോടു ജനകനും 
വന്ദിച്ചുചൊന്നാ “നിനിക്കാലത്തെക്കളയാതെ 
പത്രവും കൊടുത്തയച്ചിടേണം ദുതന്മാരെ- 
സ്സത്വരം ദശരഥ്രഭൂപനെ വരുത്തുവാന്‍.” 
വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി 
വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം 
നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു 
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും. 
സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു 
ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും 
സന്ദേശം കണ്‍റ്റു പംക്തിസ്ൃന്ദനന്താനുമിനി- 
സ്സുന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു. 
അഗ്നിമാനുപാദ്ധ്യായനഅകിയ വസിഷ്ഠനും 
പത്നിയാമരുന്ധതിതഅനുമായ്‌ പുറപ്പെട്ടു. 
കതുകം പൂണ്ടു ചതുരംഗവാഹിനിയോടും 
കാസല്യാദികളായ ഭാര്യമാരോടും കൂടി 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും 
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും 
മീഥിലാപുരമകം പുക്കിതു ദശരഥന്‍ 


മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍. 


വന്ദിച്ചു ശതാനന്ദന്‍ തന്നോടും കൂടെച്ചെന്നു 
വന്ദ്യനാം വസിഷ്ഠനെത്തദനു പത്നിയേയും 
അര്‍ഘ്യാപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി 
സത്ക്കരിച്ചിതു തഥായോഗ്യമുര്‍വ്വീന്ദ്രന്‍താനും. 
രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ- 
സ്സാമോദം വസിഷ്ഠനാമാചാര്യപാദാംബ്ലവും 
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം 

തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാര്‍. 
തൊഴുതു ഭരതനെ ലക്ഷ്മണകുമാരനും 

തൊഴുതു ശത്രുഘ്നനും ലക്ഷ്മണപാദാംഭോജം. 
വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പണര്‍ന്നിട്ടു 
ലക്ഷ്മണനെയും ഗാഡാശ്ശേഷവും ചെയ്തീടിനാന്‍ 
ജനകന്‍ ദശരഥന്‍ തന്നുടെ കൈയുംപിടി- 
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌: 

“നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌ 
നാലുപുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടല്ലോതാനും 
ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം ചെ- 
യ്താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.” 
വസിഷ്ഠന്‍താനും ശതാനന്ദനും കാശികനും 
വിധിച്ചു ഘഫൂര്‍ത്തവും നാല്വര്‍ക്കും യഥാക്രമം 
ചിത്രമായിരിപ്പൊരു മണ്ഡപമതും തീര്‍ത്തു 
മുത്തമാലകള്‍ പുഷ്ഠഫലങ്ങള്‍ തൂക്കി നാനാ- 
രത്നമഡിതസ്തംഭതോരണങ്ങളും നാട്ടി 
രത്നമഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ 
ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം 
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും 
ഹോമവും കഴിച്ചു തന്‍പുത്രിയാം വൈദേഹിയെ 
രാമനു നല്‍കിടിനാന്‍ ജനകമഹിന്ദ്രനും. 
തല്ലാദതീര്‍ത്ഥം നിജ ശിരസി ധരിച്ചുട- 
നാള്‍പുളകാംഗത്തോടെ നിന്നിതു ജനകനും. 
യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു 
ഭതേശവിധിമുനിന്ദ്രാദികള്‍ ഭക്തിയോടെ. 


41 


42 


ഉനര്‍മ്മിളതന്നെ വേട്ടു ലക്ഷ്മണകുമാരനും 
കാമ്യാംഗിമാരാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും 
ഭരതശറ്ലൂരുഘ്‌നന്മാര്‍തന്നുടെ പത്നിമാരായ്‌; 
പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും. 
കരാശികാത്മജനോടും വസിഷ്ഠനോടും കൂടി 
വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും: 

“മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ- 
നെന്നുടെ മകളായ സീതാവ്ൃത്താന്തമെല്ലാം 
യാഗ്രഭുദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപ്പോ- 
ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം 
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍ 
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം 
പൂത്രിയായ്‌ വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക- 
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം 

എന്നോടു മഹാമുനിതാനരുള്‍ചയ്താനപ്പോള്‍: 
“നിന്നുടെ മകളായ സീതാവൃത്താന്തം കേള്‍ നീ 
പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍ 
പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍ 
ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്‌ 
ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍ 
ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു 
രാമനായ്‌ മായാമര്‍ത്ത്യവേഷന്പുണ്ടറിഞ്ഞാലും. 
യോഗേശ്വരന്‍ മനുഷ്യനായിടുമ്പോളതുകാലം 
യോഗമായാദേവിയും മാനുഷവേഷത്തോടെ 
ജാതയായിതു തവ വേശ്ൂനി തല്‍ക്കാരണത്താല്‍ 
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ” 

ഇത്ഥം നാരദനരുളിച്ചെയ്തു മറഞ്ഞിതു 
പുത്രിയായ്‌ വളര്‍ത്തിതു ഭക്തികൈക്കൊണ്ടു ഞാനും 
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ! 
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു? 
എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി 
പന്നഗവിഭൂഷണന്‍തന്നനുഗ്രഹശക്ത്യാ. 
മൃത്ൃശാസനാചഅപം മുറിച്ചീടുന്ന പുമാന്‍ 
ഭര്‍ത്താവാകുന്നതു മല്പത്രിക്കെന്നൊരു പണം 
ചിത്തത്തില്‍ നിരൂപിച്കുവരുത്തി നൃപന്മാരെ 
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടന്‍ 

ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ 
അത്ഭുതപുരുഷനാമുല്ലലനേത്രന്‍തന്നെ 
ത്വല്രസാദത്തിലിന്നു സിദ്ധിച്ചേന്‍ ഭാഗ്യവശാല്‍.” 
ദര്‍പ്പകസമനായ ചില്ലരുഷനെ നോക്കി 

പില്ലാടു തെളിഞ്ഞുരചെയ്തിതു ജനകനും: 
“അദ്യ മേ സഫലമായ്‌ വന്നു മാനുഷജന്മം 
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും 
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി 
വിദ്യൂത്സംയുതമായ ജീമൂതമെന്നപോലെ 
ശക്തിയാം ദേവിയോടും യുക്തനായ്‌ കാണ്‍കമൂലം 
ഭക്തവത്സല! സിദ്ധിച്ചു മനോരഥം. 
രക്തപങ്കജചരണാഗ്രേ സന്തതം 

ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം 
ത്വല്‍ പാദാംബുൂജഗളീതാംബുധഅരണം കൊണ്ടു 
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്സംഹരിക്കുന്നു; 
ത്വല്‍ പാദാംബൂജഗളിതഅംബുധാരണം കൊണ്ടു 
സല്പമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം 
ത്വല്‍ പാദാംബുൂജരജഃ സൃഷ്ടികൊണ്ടഹല യും 
കിലല്‍്ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍. 
നിന്തിരുവടിയുടെ നാമകീര്‍ത്തനം കൊണ്ടു 
ബന്ധവുമകുന്നു മോക്ഷത്തെയും പ്രാപിക്കുന്നു 
സന്തതം യോഗസ്ഥന്‍മാരാകിയ മുനീദ്ദ്രന്മാര്‍; 
ചിന്തിക്കായ്‌ വരേണമേ പാദപങ്കജദ്വയം” 
ഇത്ഥമോരോന്നേ ചൊല്ലി സ്ത്തിച്ചു ജനകനും 
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം; 
കരികളറുനൂൂറും പതിനായിരം തേരും 
തുരഗങ്ങളെയും നല്‍കീടിനാന്‍ നൂറായിരം; 
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും 
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം. 
മുത്തുമാലകള്‍ ദിവ്യരത്ങങ്ങള്‍ പലതരം 
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും 
സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും; 
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും. 
വിധിനന്ദനപ്രമുഖന്മാരാം മുനികളെ 

വിധിപൂര്‍വ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍. 


44 


സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും 
സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു 
കല്മഷമകന്നൊരു ജനകനപേന്ദ്രനും 
തന്മകളായ സീതതന്നെയുമാശ്ശേഷിച്ചു 
നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ- 
ധര്‍മ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ. 
ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ- 
ധര്‍മ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു. 
മുദംഗാനകഭേരീരുര്യാഘോഷങ്ങളോടും 
മൃദുഗാനങ്ങള്‍ തേടും വീനയും കുഴലുകള്‍ 
ശുംഗകാഹളങ്ങളും മദ്ദളമിടക്കകള്‍ 
ശംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും 
ആന തേര്‍ കുതിര കാലാളായ പടയോടു- 
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും 
കാശികവസിഷ്ഠാദിതാപസേന്രന്മാരായ 
ദേശികന്മാരോടും ഭുത്യാമാത്യാദികളോടും 
വേഗമോടെഅയോദ്ധ്യയ്ക്കാമ്മാറങ്ങു തിരിച്ചപ്പോ- 
ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ. 
സന്നാഹത്തോടു നടന്നീടുമ്പോള്‍ ജനകനും 
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം 
വെണ്‍കൊറ്റക്കുട തഴ വെണ്‍ചാമരങ്ങളോടും 
തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും 
ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിതധ്വജങ്ങളും 
കങ്കമമലയജകസ്കരിഗന്ധത്തോടും 

നടന്നു വിരവോടു മൂന്നു യോജന വഴി 
കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്ലാം. 


ഭാര്‍ഗ്ഗലവഗര്‍വശമനം 


അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍ 
“ദുൂര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലകെ”ന്നാന്‍. 
“മന്നവ! കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍ 
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, 

ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടു 
ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.” 
ഇത്തരം വിധിസുതനരുളിച്ചെയ്യന്നെരം 
പദ്ധതിമദ്ധ്യേ കാണായ്വന്നു ഭാര്‍ഗ്ഗവനെയും. 


1. ബാലകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും 
നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍ 
ക്രദ്ധനായ്‌ പരശുബാണാസനങ്ങളും പൂണ്ടു 
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍ 
ബദ്ധസാധ്വസം വീണു നമസ്താരവും ചെയ്താന്‍; 
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും. 
ആര്‍ത്തനായ്‌ പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്തന്നെ- 
പ്പേര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം: 
“കാര്‍ത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ! 
മാര്‍ത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ! 
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി- 
പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ! 
പരശുപാണേ! പരിപാലയ കുലം 
പരമേശ്വരപ്രിയ! പരിപാലയ നിത്യം. 
പാര്‍ത്ഥിവസമുദായരക്തതീര്‍ത്ഥത്തില്‍ കുളി- 
ച്ചാസ്ഥയാ പിതൃഗണതര്‍പ്പണംചെയ്ത നാഥ! 
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗൃപതേ! 
കാല്‍ത്തളിരിണ തവ ശരണം മമ വിഭോ!” 
ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ 
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം 
വക്തരവും മദ്ധ്യാഹ്നാര്‍ക്കമണ്ഡലമ്പോലെ ദീപ്ത്യാ 
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍: 
“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭവനത്തിങ്കല്‍? 
മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ 
നില്ലനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്വാന്‍; 
വില്ലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍. 
നീയല്ലോ ബലാല്‍ ശൈവചാപം ഖണ്ഡിച്ചതെന്റെ 
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം 
ക്ഷത്രിയകലജാതന്‍ നീയിതുകൊണ്ടു 

സത്വരം പ്രയോഗിക്കിന്‍ നിന്നോടു യുദ്ധം ചെയ്വന്‍. 
അല്ലായ്കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു- 
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും 
ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ? 
ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ”. 
രേണുകാത്മജനേവം പറഞ്ഞോരന്തരം 
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും 


45 


46 


അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും 
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു. 
എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും 
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും 
പംക്തിസ്ൃന്ദനന്‍ ഭീതികൊണ്ടു വേപഥപൂണ്ടു, 
സന്താപമുണ്ടായ്‌ വന്നു വിരിഞ്ചതനയനും. 
മുശഭാവവുംപൂണ്ടു രാമനാം കുമാരനും 

ക്രദ്ധനാം പരശുരാമന്‍തന്നോടരുള്‍ ചെയ്തു: 
“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രാഡാത്മാക്കള്‍ 
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍ 
ആശ്രയമവര്‍ക്കെന്തോന്നുള്ളതു തപോനിധേ! 
സ്വാശ്രമകുലധര്‍മ്മമെങ്ങനെ പാലിക്കുന്നു? 
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി- 
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ? 
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ- 
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും. 
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേന്‍ 
ശസ്ത്രാസ്ത്രപയോഗസാമര്‍ത്ഥ ൃമില്ലല്ലോതാനും. 
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല 
ശത്രസംഹാരംചെയ്വാന്‍ ശക്തിയുമില്ലല്ലോ. 
അന്തകാന്തകന്‍പോലും ലംഘിച്ചീടുന്നതല്ല 
നിന്തിരുവടിയുടെ ചിന്തിത, മതുമൂലം 
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ- 
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.” 


1. ബാലകാണ്ഡം 


2. 


അയോദ്ധ്യാകാണ്ഡം 


ഹരിഃ ശ്രീഗണപതയേ നമഃ അവിഷ്കമസ്ത് 


താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ 
താമസശീലമകറ്റേണമാശു നീ 
ദാമോദരന്‍ ചരിതാമൃതമിന്നിയും 
ആമോദമുള്‍ക്കൊണ്ടു ചൊല സരസമായ്‌. 
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലവന്‍ 
പങ്കമെല്ലാമകലും പല ജാതിയും 
സങ്കടമേതും വരികയുമില്ലല്ലോ 
പങ്കജനേത്രന്‍ കഥകള്‍ കേട്ടിടിനാല്‍. 
ഭാര്‍ഗ്ഗവിയാകിയ ജാനകി തന്നുടെ 
ഭാഗ്യജലനിധിയാകിയ രാഘവന്‍ 
ഭാര്‍ഗ്ഗവന്‍ തന്നുടെ ദര്‍പ്പം ശമിപ്പിച്ചു 
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു 
താതനോടും നിജ മാതൃജനത്തോടും 
ധാതൃസുതനാം ഗുരുവരന്‍ തന്നൊടും 
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു 
മേദിനീപുത്രിയാം ഭാമിനി തന്നൊടും 
വന്നെതിരേറ്റൊരു പ0രജനത്തൊടും 
ചെന്നു മഹാരാജധാനിയകം പുക്കു. 
വന്നിതു സൌഖ്യം ജഗത്തിനു രാഘവന്‍ 
തന്നുടെ നനാഗുണഗണം കാണ്‍കയാല്‍. 
രുദ്രന്‍ പരമേശ്വരന്‍ ജഗദീശ്വരന്‍ 


47 


48 


കദ്രസുതഗണഭൂഷണഭൂഷിതന്‍ 
ചിദ്ദൂപനദ്വയന്‍ മൃത്യുഞ്ജയന്‍ പരന്‍ 
ഭദ്രപ്രദന്‍ ഭഗവാന്‍ ഭവഭഞ്ജനന്‍ 
രുദ്രാണിയാകിയ ദേവിക്കുടന്‍ രാമ- 
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍ 
വിദ്ദൂമതുല്യാധരിയായ ഗരിയാ- 
മദ്രിസുതയുമാനന്ദവിവശയായ്‌ 
ഭര്‍ത്തുപാദപ്രണാമം ചെയ്ത സമ്പൂര്‍ണ്ണ- 
ഭക്തിയോടും പുനരേവമരുള്‍ ചെയ്തു: 
“നാരായണന്‍ നളിനായതലോചനന്‍ 
നാരീജനമനോമോഹനന്‍ മാധവന്‍ 
നാരദസേവ്യന്‍ നളിനാസനപ്രിയന്‍ 
നാരകാരാതി നളിനശരഗുരരു 

നാഥന്‍ നരസഖന്‍ നാനാജഗന്മയന്‍ 
നാദവിദ്യാത്മകന്നാമസഹസ്രവാന്‍ 
നാളീകരമ്യവദനന്‍ നരകാരി 
നാളീകബാന്ധവവംശസമുത്ഭവന്‍ 
ശ്രീരാമദേവന്‍ പരന്‍ പുരുഷോത്തമന്‍ 
കാരുണ്യവാരിധി കാമഫലപ്രദന്‍ 
രാക്ഷസവംശവിനാശനകാരണന്‍ 
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്‍ 
ഭക്തജനോത്തമളക്തിമുക്തിപ്രദന്‍ 
സക്തിവിമുക്തന്വിമുക്തഹദിസ്ഥിതന്‍ 
വ്യക്തനവ്യക്തനനന്തനനാമയന്‍ 
ശക്തിയുക്തന്‍ ശരണാഗതവത്സലന്‍ 
നക്തഞ്ചരേശ്വരനായ ദശാസ്യനു 
മുക്തികൊടുത്തവന്‍ തന്റെ ചരിത്രങ്ങള്‍ 
നക്തന്ദിവം ജീവിതാവധി കേള്‍ക്കിലും 
തൃപ്ലി വരാ മമ വേണ്ടീല മുക്തിയും”. 
ഇത്ഥം ഭഗവതി ഗരി മഹേശ്വരി 
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍ 
മന്ദസ്മിതം ചെയ്തു മന്മഥനാശനന്‍ 
സുന്ദരീ കേട്ടുകൊള്‍കെന്നരുളിച്ചെയ്തു. 


നാരദരാഘവസംവാദം 


എങ്കിലൊരുദിനം ദാശരഥിരാമന്‍ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പങ്കജലോചനന്‍ ഭക്തപരായണന്‍ 
മംഗലദേവതാകാമുകന്‍ രാഘവന്‍ 
അംഗജനാശനവന്ദിതന്‍ കേശവന്‍ 
അംഗജലീലപൂണ്ടന്തഃപുത്തിങ്കല്‍ 
മംഗലഗാത്രിയാം ജാനകി തന്നൊടും 
നീലോത്പലദളലോലവിലോചനന്‍ 
നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍ 
നീലഗളപ്രിയന്‍ നിത്യന്‍ നിരാമയന്‍ 
രത്നാഭരണവിഭൂഷിതദേഹനായ്‌ 
രത്നസിംഹാസനം ത്ന്മേലനാകലം 
രത്നദണ്ഡം പൂണ്ടു വെൺചാമരം കൊണ്ടു 
പത്തിയാല്‍ വീജിതനായതികോമളന്‍ 
ബാലനിശാകരഫാലദേശേലസന്‍- 
മാലേയപങ്കമലങ്കരിച്ചങ്ങനെ 
ബാലാര്‍ക്കസന്നിഭകസ്തൃഭകന്ധരന്‍ 
പ്രാലേയഭാനുസമാനനയാസമം 
ലീലയാ താംബൂലചര്‍വ്വണാദ്യൈരനു- 
വേലം വിനോദിച്ചിരുന്നരുളുന്നേരം, 
ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍ 
ഭലോകമപ്പോളലങ്കരിച്ചിടിനാന്‍. 
മുശ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും 
ശുദ്ധസ്പടികസങ്കാശസ്രീരനായ്‌ 
സത്വരമംബരത്തിങ്കല്‍ നിന്നാദരാല്‍ 
തത്രൈവ വേഗാലവതരിച്ചീടിനാന്‍. 


ശ്രീരാമദേവനും സംഭൂമം കൈക്കൊണ്ടു 
നാരദനെക്കണ്ടെഴുന്നേറ്റു സാദരം 
നാരീമണിയായ ജാനകിതന്നൊടും 
പാരില്വീണാശു നമസ്തരിച്ചിടിനാന്‍. 
പാദ്യാസനാചമനീയര്‍ഘ്യപൂര്‍വ്വക- 
മാദ്യേന പൂജിതനാകിയ നാരദന്‍ 
തന്നിയോഗത്താലിരുന്നൊരു രാഘവന്‍ 
മന്ദസ്മിതം പൂടു നന്ദിച്ചു സാദരം 

മന്ദം മുനിവരന്‍ തന്നോടരുള്‍ ചെയ്യു, 
“വന്ദേ പദം കരുണാനിധേ, സാമ്ത്രദം. 
നാനാവിഷയസംഗം പൂണ്ടു മേവിന 


49 


5O 


മാനസത്തോടു സംസാരികളായുള്ള 
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍ 
ജ്ഞാനിയാകും തവപാദപങ്കേരുഹം 


നാനാവിഷയസംഗം പൂണ്ടു മേവിന 
മാനസത്തോടു സംസാരികളായുള്ള 
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍ 
ജ്ഞാനിയാകും തവ പാദപങ്കേരുഹം 
കണ്ടുകൊള്‍വാനതി ദുര്‍ല്ലഭം നിര്‍ണ്ണയം 
പണ്ടു ഞാന്‍ ചെയ്തൊരു പുണ്യഫലോദയം 
കൊണ്ടു കാണ്മാനവകാശവും വന്നിതു 
പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ. 
എന്നുടെ വംശവും ജന്മവും രാജ്യവു- 
മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ. 
എന്നാലിനിയെന്തു കാര്യമെന്നും പുന- 
രെന്നോടരുള്‍ ചെയ്യ വേണം ദയാനിധേ. 
എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ 


സന്തോഷമുള്‍ക്കൊണ്ടരുള്‍ ചെയ്യയും വേണം. 


മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കില്‍ 
സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ. 
ഇത്ഥമാകര്‍ണ്യ രഘുവരന്‍ തന്നൊടു 
മുശ്ധഹാസേന മുനിവരനാകിയ 

നാരദനും ഭക്തവത്സലനാം മനു- 

വീരനെ നോക്കി സരസമരുള്‍ ചെയ്യു. 
“എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ 
സന്തതം ലോകാനുകാരികളായതി- 
ചാതുര്യമുള്ളൊരു വാക്കുകളേറ്റവും 
മാധുര്യമോടു ചൊല്ലീടുവതിങ്ങനെ? 
മുശ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു 
ചിത്തമോഹം വളര്‍ക്കേണ്ട രഘുപതേ. 
ലരകികമായുള്ള വാക്യങ്ങളെന്നാലും 
ലോകോത്തമാന്മാര്‍ക്കു വേണ്ടിവരുമല്ലോ! 
യോഗേശനായ നീ സംസാരി ഞാനെന്നു 
ലോകേശ, ചൊന്നതു സത്യമത്രേ ദൃഡ്ധം, 
സര്‍വ്വജഗത്തിനും കാരണഭൂൃതയായ്‌ 
സര്‍വ്വമാതാവായ മായാഭഗവതി 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 51 


സര്‍വ്വജഗല്‍പ്പിതാവാകിയ നിന്നുടെ 
ദിവ്യഗൃഹിണിയാകുന്നതു നിര്‍ണ്ണയം. 
ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോള്‍ 
ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും. 
നിന്നുടെ സന്നിധിമാത്രേണ മായയില്‍ 
നിന്നു ജനിക്കുന്നു നാനാപ്രജകളും. 
അര്‍ണ്ണോജസംഭവനായി തൃണാന്തമായ്‌ 
ഒന്നൊഴിയാതെ ചരാചരജന്തുക്കള്‍ 
ഒക്കവേ നിന്നപത്യം, പുനരാകയാല്‍ 
ഒക്കും പറഞ്ഞതു സംസാരിയെന്നതും. 
ഇക്കണ്ട ലോകജന്തുക്കള്‍ക്കു സര്‍വ്വദാ 
മുഖ്യനാകും പിതാവായതും നീയല്ലോ! 
ശുക്നരക്താസിതവര്‍ണ്ണഭേദം പൂണ്ടു 
സത്വരജസ്തമോനാമഗുണത്രയ- 
യുക്തയായീടിന വിഷ്തുമഹാമായാ- 
ശക്തിയല്ലോ തവ പത്നിയാകുന്നതും. 
സത്വങ്ങളെ ജനിപ്പിക്കുന്നതുമവള്‍ 
സത്യം ത്വയോക്തമതിനില്ല സംശയം. 
പുത്രമിത്രാര്‍ത്ഥകളത്രവസ്തൃക്കളില്‍ 
സക്തനായുള്ള ഗൃഹസ്ഥന്‍ മഹാമതേ 
ലോകത്രയമഹാഗേഹത്തിനു ഭവാന്‍ 
ഏകനായോരു ഗൃഹസ്ഥനാകുന്നതും. 
നാരായണന്‍ നീ രമാദേവി ജാനകി 
ആദിത്യനല്ലോ ഭവാന്‍, പ്രഭാ ജാനകി, 
ശീതകിരണന്‍ നീ രോഹിണി ജാനകി 
ആദിതേയാധിപന്‍ നീ ശചി ജാനകി. 
ജാതവേദസു നീ സ്വാഹാ മഹീസുതാ, 
അര്‍ക്കജന്‍ നീ ദണ്ഡനീതിയും ജാനകി. 
രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി 
പുഷ്ഠരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി. 
ശക്രദൂതന്‍ നീ സദാഗതി ജാനകി., 
രാജരാജന്‍ ഭവാന്‍ സമ്പല്‍ക്കരി സീത 
രാജരാജന്‍ നീ വസുന്ധര ജാനകി. 
രാജപ്രവരകുമാര, രഘുപതേ, 
രാജീവലോചന, രാമ, ദയാനിധേ 
രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി 


52 


സ്വര്‍ദ്ദുമം നീ ലതാരൂപിണി ജാനകി. 
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു 
സതൃൃപരാക്രമ, സദ്ഗുണവാരിധേ 
യാതൊന്നു യാതൊന്നു പുല്ലിംഗവാചകം 
വേദാന്തവേദ്യ, തല്‍സര്‍വ്വവുമേവ നീ. 
ചേതോവിമോഹനസ്ത്ീലിംഗവാചകം 
യാതൊന്നതൊക്കവേ ജാനകീദേവിയും. 
നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- 
മെങ്ങുമേ കണ്ടീല കേള്‍പ്പാനുമില്ലല്ലോ. 
അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി- 
ഞ്ഞെങ്ങനെ സേവിച്ചു കൊള്‍വു ജഗല്‍പതേ. 
മായയാ മൂടി മറഞ്ഞിരിക്കുന്നൊരു 
നീയല്ലോ നൂനമവ്യാകൃതമായതും. 
പിന്നെയതിങ്കല്‍ നിന്നുള്ള മഹത്തത്വ- 
മെന്നതതിങ്കല്‍ നിന്നുണ്ടായി സൂത്രവും, 
സര്‍വ്വാത്മകമായ ലിംഗമതിങ്കല്‍ നി- 
ന്നുര്‍വ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും, 
എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- 
നിന്ദ്രിജാലസംയുക്തമായൊന്നല്ലോ! 
ജന്മമൃതിസുഖദുഃഖാദികളുണ്ടു 

നിര്‍മ്മലന്മാര്‍ ജീവനെന്നു ചൊല്ലുന്നതും 
ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ- 
ച്ചൊല്ലന്നു കാരണോപാധിയെന്നും ചിലര്‍. 
മൂലവും സൂക്ഷ്മവും കാരണമെന്നതും 

മൂലമാം ചിത്തിനുള്ളോരുപാധിത്രയം. 
എന്നിവറ്റാല്‍ വിശിഷ്ടം ജീവനായതും 
അന്യൂനനാം പരന്‍ തദ്വിയുക്തന്‍ വിഭോ! 
സര്‍വ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌ 
സര്‍വ്വോപരിസ്ഥിതനായ്‌ സര്‍വ്വസാക്ഷിയായ്‌ 
തേജോമയനാം പരന്‍ പരമാത്മാവു 
രാജീവലോചനനാകുന്ന നീയല്ലോ! 

നിങ്കല്‍ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങള്‍ 
നിങ്കല്‍ പ്രതിഷ്ഠിതമായിരിക്കുന്നതും 
നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ 

നിന്‍ കളിയാകുന്നിതൊക്കെയോര്‍ക്കും വിധ. 
കാരണമെല്ലാറ്റിനും ഭവാന്‍ നിര്‍ണ്ണയം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നാരായണ, നരകാരേ, നരാധിപ. 

ജീവനും രജ്ജുവിങ്കല്‍ സര്‍പ്പമെന്നുള്ള 
ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു. 
നേരേ പരമാത്മാ ഞാനെന്നറിയുമ്പോള്‍ 
തീരും ഭവഭയമൃതൃദുഃഖാദികള്‍. 
ത്വല്‍ക്കഥാനാമശ്രവണാദികൊണ്ടുടന്‍ 
ഉള്‍ക്കാമ്പിലുണ്ടായ്‌ വരും ക്രമാല്‍ ഭക്തിയും. 
ത്വല്‍പ്പാദപങ്കജഭക്തി മുഴുക്കുമ്പോള്‍ 
ത്വൽബ്ബോധവും മനക്കാമ്പിലുദിച്ചിടും. 
ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാല്‍ 
മുക്തിയും വന്നിടുമില്ലൊരു സംശയം. 
ത്വല്‍ഭക്തഭുതൃഭൂത്യന്മാരിലേകനെ- 
നല്‍പജ്ഞനാമെന്നെയും കരുതേണമേ. 
ത്വന്നാഭിപങ്കജത്തിങ്കല്‍നിന്നേകദാ 
മുന്നമുണ്ടായി ചതുര്‍മുഖന്‍ മല്‍പിതാ. 
നിന്നുടെ പനത്രനായ്‌ ഭക്തനായ്‌ മേവിനോ- 
രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും. 
പിന്നെയും പിന്നെയും വീണു നമസ്തരി- 
ച്ുന്നിവണ്ണം പറഞ്ഞീടിനാന്‍ നാരദന്‍. 
ആനന്ദബാഷ്ട്രപരിപ്തതനേത്രനായ്‌ 
വീണാധരന്‍ മുനി പിന്നെയും ചൊല്ലിനാൻ: 
“ഇപ്പോളിവിടേയ്ക്കു ഞാന്‍ വന്ന കാരണ- 
മുല്‍പലസംഭവന്‍ തന്റെ നിയോഗത്താല്‍ 
രാവണനെക്കൊന്നു ലോകങ്ങള്‍ പാലിപ്പാന്‍ 
ദേവകളോടരുള്‍ ചെയ്തതുകാരണം 
മര്‍ത്യനായ്‌ വന്നു ജനിച്ചു ദശരഥ- 
പുത്രനായെന്നതോ നിശ്ചയമെങ്കിലും 
പൂജ്യനായോരു ഭവാനെ ദശരഥന്‍ 
രാജ്യരക്ഷാര്‍ത്ഥമഭിഷേകമിക്കാലം 
ചെയ്യുമാറെന്നൊരുന്മെട്ടിരിക്കുന്നിതു 
നീയുമതിനനനുകൂലനായ്‌ വന്നിടും. 

പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാന്‍ 
എന്നുമവകാശമുണ്ടായ്‌ വരായല്ലോ! 
സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു 
സത്വരം ചെന്നു പറകെന്നരുള്‍ ചെയ്യു. 
സത്യസന്ധന്‍ ഭവാനെങ്കിലും മാനസേ 


53 


54 


മര്‍ത്യജന്മം കൊണ്ടു വിസ്മൃതനായ്‌ വരും.” 
ഇത്തരം നാരദന്‍ ചൊന്നതു കേട്ടതി- 
നുത്തരമായരുള്‍ ചെയ്തിതു രാഘവന്‍. 
“സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാന്‍ 
ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം. 
കാലവിളംബനമെന്തിനെന്നല്ലല്ലീ 
മൂലമതിനുണ്ടതും പറഞ്ഞീടുവന്‍. 
കാലാവലോകനം കാര്യസാദ്ധ്യം നൃണാം 
കാലസ്വരൂപനല്ലോ പരമേശ്വരന്‍! 
പ്രാരബ്ദകര്‍മ്മഫഥലനഘക്ഷയം വരു- 
ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാര്‍ക്കുമേ 
കാരണമാത്രം പുരുഷപ്രയാസമെ- 
ന്നാരുമറിയാതിരിക്കയുമില്ലല്ലോ! 

നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാന്‍ 
നാളീകലോചനന്‍ പാദങ്ങള്‍ തന്നാണെ. 
പിന്നെച്ചതുര്‍ദ്ദൃശ സംവത്സരം വനം 
തന്നില്‍ മുനിവേഷമോടു വാണീടുവന്‍. 
എന്നാല്‍ നിശാചരവംശവും രാവണന്‍ 
തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ! 
സീതയെക്കാരണഭൂതയാക്കിക്കൊണ്ടു 
യാതുധാനാന്വയനാശം വരുത്തുവന്‍. 
സത്യമി”തെന്നരുള്‍ ചെയ്തു രഘുപതി 
ചിത്തപ്രമോദേന നാരദനന്നേരം 
രാഘവന്‍ തന്നെ പ്രദക്ഷിണവും ചെയ്തു 
വേഗേന ദണ്ഡനമസ്താരവും ചെയ്തു. 
ദേവമുനീന്ദ്രരനുജ്ഞയും കൈക്കൊണ്ടു 
ദേവലോകം ഗമിച്ചിടിനാനാദരാല്‍. 
നാരദരാഘവ സംവാദമിങ്ങനെ 

നേരേ പഠിക്കതാന്‍ കേള്‍ക്ക താനോര്‍ക്ക താന്‍ 
ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു 
മുക്തി ലഭിക്കുമതിനില്ല സംശയം. 
ശേഷമിന്നും കഥ കേള്‍ക്കണമെങ്കിലോ 
ദോഷമകലുവാന്‍ ചൊല്ലുന്നതുണ്ടു ഞാന്‍. 


ശ്രീരാമാഭിഷേകാരംഭം 


എങ്കിലോ രാജാ ദശരഥനേകദാ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സങ്കലിതാനന്ദമാമ്മാറിരിയ്ക്കമ്പോള്‍ 
പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം 

തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ 
“പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും 

ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും 
ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക- 
താരിലാനന്ദമതിനില്ല സംശയം. 
വൃദ്ധനായ്‌ വന്നതു ഞാനുമൊട്ടാകയാല്‍ 
പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ 
പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക- 
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാന്‍ 
കല്‍പ്പിച്ച്തിപ്പോഴതങ്ങനെയെങ്കില- 
തുൃള്‍പ്പുവിലോര്‍ത്തു നിയോഗിക്കയും വേണം. 
ഇപ്രജകള്‍ക്കനുരാഗമവങ്കല- 
ണ്ടെപ്പൊഴുമേറ്റമതോര്‍ത്തു കണ്ടീലയോ? 
വന്നീല മാതുലനെക്കാണ്മതിന്നേറെ 
മുന്നമേപോയ ഭരത ശത്രുഘ്ൂടന്മാര്‍. 

വന്നു മുഹൂര്‍ത്തമടുത്ത ദിനം തന്നെ 
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം. 
എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്ലിനി- 
യൊന്നു കൊണ്ടുമതു നിര്‍ണ്ണയം മാനസേ. 
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ- 
ളിന്നു തന്നെ ബത സംഭരിച്ചീടണം. 
രാമനോടും നിന്തിരുവടി വൈകാതെ 
സാമോദദമിപ്പൊഴേ ചെന്നറിയിയ്ക്കണം. 
തോരണ പാംക്തികളെല്ലാമുയര്‍ത്തുക 
ചാരു പതാകകളോടുമത്യുന്നതം 
ഘ്‌്ഹോരമായുള്ളൂു പെരുമ്പറനാദവും 
പൂരിയ്ക്കു ദിക്കുകളൊക്കെ മുഴങ്ങവേ!” 


മന്നവനായ ദശരഥനാദരാല്‍ 
പിന്നെസ്സുമന്ത്രരെ നോക്കിയരുള്‍ ചെയ്യു: 


oe 

എല്ലാം വസിഷ്ഠനരുളിച്ചെയ്ും വണ്ണം 
കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ 
നാളെ വേണമഭിഷേകമിളമയായ്‌ 


55 


56 


നാളീകനേത്രനാം രാമനു നിര്‍ണ്ണയം” 
നന്ദിതനായ സുമന്ത്രരുമന്നേരം 

വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാല്‍. 
“എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു- 
മന്തരമെന്നിയേ സംഭരിഃച്ചീടുവന്‍” 
ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ- 
ടിത്ഥം വസിഷ്ഠമുനിiയുമരുള്‍ ചെയ്യു; 
“കേള്‍ക്ക, നാളെപ്പുലര്‍കാലെ ചമയിച്ചു 
ചേല്‍ക്കണ്ണിമാരായ കന്യകമാരെല്ലാം 
മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം 
മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം. 
ഐരാവതകലജാതനാം നാല്‍ക്കൊനമ്പ- 
നാരാല്‍ വരേണമലങ്കരിച്ചങ്കണേ; 
ദിവ്യനാനാതീര്‍ത്ഥവാരി പൂര്‍ണ്ണങ്ങളായ്‌ 
ദിവ്യ രതങ്ങളുമുഴ്ി വിചിത്രമായ്‌ 
സ്വര്‍ണ്ണ കലശ സഹസ്രം മലയജ- 
പര്‍ണ്ണങ്ങള്‍ കൊണ്ടു വായ്‌ കെട്ടി വച്ചിടണം 
പുത്തന്‍ പുലിത്തോല്‍ വരൂത്തുക മൂന്നിഹ. 
ഛത്രം സുവര്‍ണ്ണദണ്ഡം മണിശോഭിതം 
മുക്താമണിമാല്യരാജിത നീര്‍മല- 
വസ്ത്രങ്ങള്‍, മാല്യങ്ങളാഭരണങ്ങളും 
സല്‍ൽകൃതന്മാരാം മുനിജനം വന്നിഹ 
നില്‍ക്ക കുശപാണികളായ്‌ സഭാന്തികേ 
നര്‍ത്തകീമാരോടു വാരവധൂജനം 
നര്‍ത്തക ഗായക വൈണികവര്‍ഗ്ഗവും 
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കണ- 
മുര്‍വീശ്വരാങ്കണേനിന്നു മനോഹരം. 
ഹസ്ത്യശ്സ്വപത്തിരഥദി മഹാബലം 
വസ്ത്രാദ്യലങ്കാരമോടു വന്നീടണം. 
ദേവാലയങ്ങള്‍തോറും ബലിപൂജയും 
ദീപാവലികളും വേണം മഹോത്സവം. 
ഭൂപാലരേയും വരുവാന്‌ നിയോഗിയ്ക്കു, 
ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ്‌.” 


ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി - 
സത്വരം തേരില്‍ക്കരേറി വസിഷ്ഠനും 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ദാശരഥി ഗൃഹമെത്രയും ഭാസുര- 

മാശു സന്തോഷേണ സാമ്ത്രപ്യ സാദരം 
നിന്നതുനേരമറിഞ്ഞു രഘുവരന്‍ 
ചെന്നുടന്‍ ദണ്ഡനമസ്താരവും ചെയ്താന്‍. 
രത്നാസനവും കൊടുത്തിരുത്തി തദാ 
പത്നിയോടുമതീ ഭക്ത്യാ രഘുത്തമന്‍ 
പൊല്‍ക്കലശസ്ഥിതനിര്‍മലവാരിണാ- 
തൃക്കാല്‍ കഴുകിച്ചു പാദാബ്ുതീര്‍ത്ഥവും 
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്‌ 
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു: 
“പുണ്യവാനായേനടിയനതീവ കേ- 
ളിന്നു പാദോദക തീര്‍ത്ഥം ധരിയ്ക്കയാല്‍” 
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു- 
നന്നായ്‌ ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്യു: 
നന്നുനന്നെത്രയും നിന്നുടെ വാക്കുക- 
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോള്‍ നൃപാത്മജ! 
ത്വല്ലാദപങ്കജതീര്‍ത്ഥം ധരിയ്ക്കയാല്‍ 
ദര്‍പ്പകവൈരിയും ധന്യനായീടിനാന്‍ 
ത്വല്‍പ്പാദതീഥവിശുദ്ധനായ്‌ വന്നിതു 
മല്‍പ്പിതാവായ വിരിഞ്ചനും ഭൂപതേ! 
ഇപ്പോള്‍ മഹാജനങ്ങള്‍ക്കുപദേശാര്‍ത്ഥ- 
മദ്ഭൂത വിക്രമ! ചൊന്നതു നീയെടോ! 
നന്നായറിഞ്ഞിരിയ്ക്കന്നിതു നിന്നെ ഞാ- 
നിന്നവനാകുന്നതെന്നതുമിന്നെടോ! 
സാക്ഷാല്‍ പരബ്രഹ്മമാം പരമാത്മാവു 
മോക്ഷദന്‍ നാനാജഗന്മയനീശ്വരന്‍ 
ലക്ഷ്മീഭഗവതിയോടും ധരണിയി- 
ലിക്കാലമത്ര ജനിച്ചതു നിശ്ചയം! 
ദേവകാര്യാര്‍ത്ഥസിദ്ധ്യര്‍ത്ഥം കരുണയാ- 
രാവണനെക്കൊന്നു താപം കെടുപ്പാനും 
ഭക്ത ജനങ്ങള്‍ക്കു മുക്തി സിദ്ധിപ്പാനു- 
മിത്ഥമവതരിച്ചീടിന ശ്രീപതേ! 
ദേവകാര്യാര്‍ത്ഥമതീവ ഗുഹ്യം പുന- 
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം. 
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിയ്ക്കു, 
മായയാ മായാമനുഷ്യനായ്‌ ശ്രീനിധേ! 


57 


58 


ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാന്‍ 
ശിക്ഷിയ്ക്കു വേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ! 
സാക്ഷാല്‍ ചരാചരചാര്യനല്ലോ ഭവാ- 
നോര്‍ക്കില്‍ പിതൃണാം പിതാമഹനും ഭവാന്‍ 
സര്‍വ്വേഷ്വഗോചരനായന്തര്യാമിയായ്‌ 
സര്‍വ്വജഗദ്യന്ത്വാഹകനായ നീ 
ശുദ്ധസത്വാത്മകമായൊരു വിഗ്രഹം 
ധൃത്വാ നിജാധീനസംഭവനായുടന്‍ 
മര്‍ത്ൃവേഷേണ ദശരഥപുത്രനായ്‌ 
പൃഥീതലേ യോഗമായയാ ജാതനാം 
എന്നതു മുന്നേ ധരിച്ചിരിഷ്ക്കുന്നു ഞാ- 
നെന്നോടു ധാതാവു താനരുള്‍ ചെയ്യയാല്‍ 
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു 
മുന്നേ പുരോഹിതനായിരുന്നു മുദാ 

ഞാനും ഭവാനോടു സംബന്ധകാംക്ഷയാ- 
നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു 
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു 
നന്നായ്‌ വരുകിലതും പിഴയല്ലല്ലോ? 

ഇന്നു സഫലമായ്‌ വന്നു മനോരഥ- 
മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും 
യോഗേശ!തേ മഹാമായാഭഗവതി 
ലോകൈക മോഹിനി മോഹിപ്പിയായ്യ മാം. 
ആചാര്യ നിഷ്കൃതികാമന്‍ ഭവാനെങ്കി- 
ലാശയം മായയാ മോഹിപ്പിയായ്മ മേ 
ത്വല്‍ പ്രസംഗാല്‍ സര്‍വമുക്തമിപ്പോളിദ- 
മപ്രവക്തവ്യം മയാ രാമ! കുത്ര ചില്‍. 
രാജാ ദശരഥന്‍ ചൊന്നതു കാരണം 
രാജീവനേത്ര! വന്നേനിവിടേയ്ക്കൃഞാന്‍ 
ഉണ്ടഭിഷേകമടുത്തനാളെന്നതു 
കണ്ടുചൊല്‍വാനായുഴറി വന്നേനഹം 
വൈദേഹിയോടുമുപവാസവും ചെയ്തു 
മേദിനി തന്നില്‍ ശയനവും ചെയ്യണം. 
ബ്രഹ്മചര്യത്തോടിരിയ്ക്ക, ഞാനോരോരോ 
കര്‍മ്മങ്ങള്‍ ചെന്നങ്ങൊരുക്കുവന്‍ വൈകാതെ 
വന്നീടുഷസ്സിനു നീയെന്നരുള്‍ ചെയ്തു 
ചെന്നു തേരില്‍ കരേറി മുനിശ്രേഷ്ഠനും. 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പിന്നെ ശ്രീരാമനും ലക്ഷ്മണന്‍ തന്നോടു 
നന്നേ ചിരിച്ചരുള്‍ ചെയ്തു രഹസ്യമായ്‌ 
“താതനെനിയ്ക്കഭിഷേകമിളമയായ്‌ 
മോദേന ചെയ്യമടുത്തനാള്‍ നിര്‍ണ്ണയം 
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു- 
കര്‍ത്താവു നീ രാജ്യഭോക്താവും നീയത്രേ! 
വത്സ! മമ ത്വം ബഹി:പ്രാണനാകയാ-ം 
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ 
മത്സമനാകുന്നതും ഭവാന്‍ നിശ്ചയം 
മത്സരിപ്പാനില്ലിതിനു നമ്മോടാരും” 
ഇത്തരമോരോന്നരുള്‍ ചെയ്തിരിയ്ക്കുമ്പോള്‍ 
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും 
വൃത്താന്തമെല്ലാം ദശരഥന്‍ തന്നോടു 
ചിത്തമോദാലറിയിച്ചു സമസ്തവും 
രാജീവസംഭവനന്ദനന്തന്നോടു 

രാജാ ദശരഥനാനന്ദപൂര്‍വകം 
രാജീവനേത്രാഭിഷേകവൃത്താന്തങ്ങള്‍ 
പൂജാവിധാനേന ചൊന്നതു കേള്‍ക്കയാല്‍ 
കൌസല്യയോടും സുമിത്രയോടും ചെന്നു 
കൌതുകമോടറിയിച്ചാനൊരു പുമാന്‍ 
സമ്മോദമുള്‍ക്കൊണ്ടതു കേട്ടനേരത്തു 
നിര്‍മലമായൊരു മാല്യവും നല്‍കിനാര്‍ 
കൌസല്യയും തനയാഭ്യൂദയാര്‍ത്ഥമായ്‌ 
കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ 
“നാഥേ! മഹാദേവി!നീയേ തുണ” യെന്നു 
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാള്‍ 
സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍ 
പുത്രാഭദിഷേകം കഴിച്ചിടുമെന്നുമേ 
കേകയപുത്രീവശഗതനാകയാ- 
ലാകുലമുള്ളില്‍ വളരുന്നിതേറ്റവും 

ദുര്‍ഗേ! ഭഗവതി! ദുഷ്ടതനാശിനി! 
ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ! 
കാമുകനല്ലോ നൃപതി ദശരഥന്‍ 

കാമിനി കൈകേയി ചിത്തമെന്തീശ്വരാ! 
നല്ലവണ്ണം വരുത്തേണ  മെന്നിങ്ങനെ 
ചൊല്ലി വിഷാദിച്ചിരിയ്ക്കുന്നതു നേരം. 


59 


60 


അഭിഷേകവിഘ്ടം 


വാനവരെല്ലാവരുമൊത്തു നിരൂപിച്ചു 
വാണീഭഗവതിതന്നോടപേക്ഷിച്ചു 
“ലോകമാതാവേ! സരസ്വതീ! ഭഗവതി! 
വേഗാലയോദ്ധ്യയ്കെഴുന്നള്ളീടുകവേണം 
രാമാഭിഷേകവിഘ്ലം വരുത്തീടുവാനാ- 
യവരും മറ്റില്ല നിരൂപിച്ചാൽ 

ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍- 
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു 
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു 
തന്നെ പറയിച്ചുകണ്ടു മുടക്കണം. 
പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു- 
തെന്നാമരന്മാര്‍ പറഞ്ഞോരനന്തരം 
വാണിയും മന്ഥരതന്‍ വദനാന്തരേ 
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്‌. 


അപ്പോള്‍ ത്രിവക്രയാം കുബ്ബയും മാനസേ 
കല്‍പ്പിച്ചുറചചുടന്‍ പ്രാസാദമേറിനാള്‍ 
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു 
കൈകേയിതാനുമവളോടു ചൊല്ലിനാൾ. 
“മന്ഥരേ ചൊല്ലു നെ രാജ്യമെല്ലാടവു- 
മെന്തരുമൂലമലങ്കരിച്ചിടുവാന്‍?” 
“നാളീകലോചനനാകിയ രാമനു 
നാളെയഭിഷേകമുണ്ടെന്നു നിര്‍ണ്ണയം 
ദുര്‍ഭഗേ മൂഡേ! മഹാഗര്‍വ്വിതേ! കിട- 
ന്നെപ്പോഴും നീയുറങ്ങിടൊന്നറിയാതെ. 
ഏറിയോരാപത്തു വന്നടുത്തു നിന- 
ക്കാരുമൊരു ബന്ധുവില്ലെന്നു നിര്‍ണ്ണയം 
രാമാഭിഷേകമടുത്തനാളുണ്ടെടോ! 
കാമിനിമാര്‍കലമൌലിമാണിക്യമേ!“ 


ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭൂമി- 
ചുത്ഥാനവുംചെയ്തു കേകയപത്രിയും 
ഹിത്രമായൊരു ചാമീകരനുപുരം. 
ചിത്തമോദേന നല്ലീടിനാളാദരാല്‍. 
“സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 61 


ലെന്തൊരു താപമുപാഗതമെന്നു നീ 
ചൊല്ലുവാന്‍ കാരണം ഞാനരിഞ്ഞീലതി- 
നില്ലൊരവകാശമേതും നിരൂപിച്ചാൽ. 
എന്നുടെ രാമകുമാരനോളം പ്രിയ- 
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്ക നീ. 
അത്രയുമല്ല ഭരതനേക്കാള്‍ മമ 

പുത്രനാം രാമനെ സ്നേഹമെനിക്കേറും 
രാമനും കൌസല്യാദേവിയെക്കാളെന്നെ 
പ്രേമമേറും നൂനമില്ലൊരു സംശയം. 
ഭക്തിയും വിശ്വാസവും ബഹുമാനവു- 
മിത്ര മറ്റാരെയുമില്ലെന്നറിക നീ 

നല്ല വസ്തക്കളെനിക്കു തന്നേ മറ്റു 
വല്ലവര്‍ക്കും കൊടുപ്പു നന്ദനന്‍. 
ഇഷ്ടമില്ലാതൊരു വാക്കു പറകയി- 
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും. 
അശ്രാന്തമെന്നെയത്രേ മടികൂടാതെ 
ശൃശ്രൂഷചെയ്തു ഞായം പരിപൂര്‍വ്വകം. 
മുഡേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു 
പേടിയുണ്ടാവാനവകാശമായതും 
സര്‍വ്വജനപ്രിയനല്ലോ മമാത്മജന്‍ 
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!” 


കേകയപുത്രിതന്‍ വാക്കു കേട്ടള- 
വാകുലചേതസാ പിന്നെയും ചൊല്ലിനാൾ. 
“പാപേ മഹാഭയകാരണം കേള്‍ക്ക നീ 
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ? 
ത്വല്‍പുത്രനായ ഭരതനേയും ബലാല്‍ 
തല്‍പ്രിയനായ ശത്രുഘഘനേയും ൬പന്‍ 
മാതുലനെക്കാണ്മാന്നായയച്ചതും 
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു 
രാജ്യാഭിഷേകം കൃതം രാമനെകിലോ 
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം 
ഭാഗ്യമത്രേ സുമിത്രയ്ക്മതുംകണ്ടു നിര്‍- 
ഭാഗ്യമായൊരു നീ ദാസിയായ്‌ നിത്യവും 
കൌസല്യതന്നെപ്പരിചരിച്ചീടുക. 
കൌസല്യാനന്ദനന്തന്നെബ്ുരതനും 


62 


സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും. 
ഭാവിക്കയും വേണ്ട രാജത്വമേതുമേ, 
നാട്ടില്‍നിന്നാട്ടിക്കളകിലുമൊരു 

വാട്ടം വരാതെ വധിച്ചീടുകില്ുമാം. 
സാപത്ന്യജാതപരാഭവംകൊണ്ടുള്ള 

താപവും പൂണ്ടു ധരണിയില്‍ വാഴ്ചയില്‍! 

നല്ല മരണമതിനില്ല സംശയം 

കൊല്ലുവാന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ. 
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം 
ത്വല്‍സുതന്‍തന്നെ വാഴിക്കും നരവരന്‍. 
രാമനീരേഴാണ്ടു കാനനവാസവും 
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. 
നാടടക്കം ഭരതന്നു വരുമതി- 
പ്രൌഡകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം. 
വേണമെന്നാകിലതിന്നൊരുപായവും 
പ്രാണസമേ! തവ ചൊല്ലിത്തരുവാന്‍ ഞാന്‍. 
മുന്നം സുരാസുരയുദ്ധേ ദശരഥന്‍- 

തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍ 
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു 
തന്നുടെ സൈന്യസമേതം തേരേറിനാന്‍. 
നിന്നോടുകൂടവേ വിണ്ണിലകംപുക്കു 
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോള്‍ 
ഛിന്നമായ്വന്നുരഥാക്ഷകിലം പോരി- 
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍. 

സത്വരം കീലരസ്ധ്രത്തിങ്കല്‍ നിന്നുടെ 
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ. 
ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്‌ 
യുദ്ധം കഴിവോളമങ്ങിനെ നിന്നതും 
ശത്രുക്കളെ വധം ചെയ്തു പൃഥിന്ദ്രനും 

യുദ്ധ നിവ്വത്തനായൊരു ദശാന്തരേ 

നിന്‍ തൊഴില്‍ കണ്ടതി സന്തോഷമുള്‍ക്കൊണ്ടു 
ചെന്തളിര്‍മേനി പുണര്‍ന്നു പുണര്‍ന്നുടന്‍ 
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും 

“നിന്‍ ചരിതം നന്നു നന്നു നിരൂപിച്ചാൽ 
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു- 
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!” 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഭര്‍ത്തൃവാക്യം കേട്ടു നീയുമന്നേരത്തു 
ചിത്തസമോദം കലര്‍ന്നു ചൊല്ലീടിനാന്‍, 
“ദത്തമായോരു വരദ്വയം സാദരം 
ന്യസ്തംഭവതി മയാ നൃപതീശ്വരാ! 
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ- 
ലുനം വരാതെ തരികെന്നതേവേണ്ടു“ 
എന്നു പറഞ്ഞിരിയ്ക്കന്ന വരദ്വയ- 
മിന്നപേക്ഷിചചുുകൊള്ളേണം മടിയാതെ 
ഞാനും മറന്നു കിടന്നിതു മുന്നമേ 
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ, 
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ- 
ഗാരം പ്രവിശ്യ കോപേന കിടക്ക നീ, 
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി- 
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു 
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ 
ഭൂമിയില്‍ത്തന്നെ മലിനാംബരത്തൊടും, 
കണ്ണുനീരാലേ മുഖവും മിഴികളും, 

നന്നായ്‌ നനച്ചു, കരഞ്ഞു കരഞ്ഞു കൊ- 
ണ്ടര്‍ത്ഥിചചു കൊള്‍ക വരദ്വയം ഭൂപതി 
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം” 
മന്ഥര ചൊന്നപോലെയതിനേതുമൊ- 
രന്തരം കൂടാതെ ചെന്നു കൈകേയിയും 
പത്ഥ്യമിതൊക്കെത്തനിയ്യെന്നു കല്‍പ്പിച്ചു 
ചിത്തമോഹേന കോപാലയേ മേവിനാള്‍ 
കൈകേയി മന്ഥരയോടു ചൊന്നാളിനി 
“രാഘവന്‍ കാനനത്തിന്നു പോകോളവും 
ഞാനിവിടെക്കിടന്നീടുവനല്ലായ്ധില്‍ 
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം, 
ഭൂപരിത്രാണാര്‍ത്ഥമിന്നു ഭരതനു 

ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍ 
വേറെ നിനക്കു ഭോഗാര്‍ത്ഥമായ്‌ നല്‍കുവന്‍ 
നൂറു ദേശങ്ങളതിനില്ല സംശയം.” 
“ഏതുമിതിനൊരിളക്കം വരായ്കില്‍ നീ 
ചേതസി ചിന്തിച്ച കാര്യം വരും ദസ്ധം.” 
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര 
പിന്നെയവ്വണ്ഠമനുഷ്ഠിച്ചു രാജ്ഞിയും 


63 


64 


ധീരനായേറ്റം ദയാന്വിതനായ്‌ ഗുണാ- 
ചാരസംയുക്തനായ്‌ നീതിജ്ഞനായ്കിജ- 
ദേശിക വാക്യസ്ഥിതനായ്‌ സുശീലനാ- 
യാശയശുദ്ധനായ്‌ വിദ്യാനിരതനായ്‌ 
ശിഷ്ടുനായുള്ളവനെന്നങ്ങിരിയ്ക്കിലും 
ദുഷുസംഗം കൊണ്ടു കാലാന്തരത്തിനാല്‍ 
സജ്ജന നിന്ദ്യനായ്‌ വന്നുകൂടും ദൃസ്ം 
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ 
വര്‍ജ്ജിയ്ക്കുവേണം പ്രയത്നേന സല്ലമാന്‍, 
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്ടഭം. 
എങ്കിലേ രാജാ ദശരഥനാദരാല്‍ 
പങ്കജനേത്രാഭ്യദയം നിമിത്തമായ്‌ 
മന്ത്രിപ്രഭുതികളോടും പറഞ്ഞുകൊ- 
ണ്ടന്ത:പുരമകം പുക്കരുളീടിനാന്‍. 
അന്നേരമാത്മപ്രിയതമയാകിന 

തന്നുടെ പത്നിയെക്കാണായ്യ കാരണം 
എത്രയും വിഹ്വലനായോരു ഭൂപനും 
ചിത്തതാരിങ്കല്‍ നിരൂപിച്ചിതീദ്ദഡ്ം 
“മന്ദിരം തന്നില്‍ ഞാന്‍ ചെന്നു കൂടും വിധൌ 
മന്ദസ്മിതം ചെയ്തരികെ വരും പുരാ 
സുന്ദരിയാമവളിന്നെങ്ങു പോയിനാള്‍? 
മന്ദമാകുന്നിതുന്മേഷമെന്‍ മാനസേ 
“ചൊല്ലുവിന്‍ ദാസികളേ!ഭവത്‌ സ്വാമിനി 
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാള്‍? 
ഏവം നരപതി ചോദിച്ച നേരത്തു 
ദേവിതന്നാളികളും പറഞ്ഞീടിനാര്‍: 
“ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല- 
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! 

തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍ 
ചിത്തമനുസരിച്ചീടുക വൈകാതെ” 
എന്നതു കേട്ടു ഭയേനമഹീപതി 
ചെന്നങ്ങരികത്തിരുന്നു സസംഭൂമം 
മന്ദമന്ദഃംതലോടിത്തലോടി “പ്രിയേ! 
സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ? 
നാഥേ!വെറും നിലത്തുള്ള പൊടിയണി- 
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ? 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ചേതോവിമോഹനരൂപേ! ഗുണശീലേ! 
ഖേദമുണ്ടായതെന്തെന്നോടു ചൊല്‍കെടോ, 
മല്‍ പ്രജാവ്വന്ദമായുള്ളവരാരുമേ 
വിപ്രിയം ചെയ്യയുമില്ല നിനക്കെടോ 
നാരികളോ, നരന്മാരോ ഭവതിയോ- 
ടാരൊരു വിപ്രിയം ചെയ്തതു വല്ലേ! 
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും 
ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ 
നിര്‍ദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി- 
ലര്‍ത്ഥപതിയാക്കി വയ്യനവനെ ഞാന്‍ 
അര്‍ത്ഥവാനേറ്റമനിഷ്ടന്‍ നിനക്കെങ്കില്‍ 
നിര്‍ദ്ധനന്നാക്കുവേനെന്നു മവനെ ഞാന്‍ 
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവന്‍ 
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകില്‍ 
നൂനം നിനക്കധീനം മമ ജീവനം 
മാനിനീ! ചേദിപ്പതിനെന്തു കാരണം? 
മല്രാണനേക്കാള്‍ പ്രിയതമനാകുന്നി- 
തിപ്പോളെനിയ്ക്ക മല്പത്രനാം രാഘവന്‍ 
അങ്ങനെയുള്ള രാമന്‍ മമ നന്ദനന്‍ 
മംഗലശീലനാം ശ്രീരാമനാണെ ഞാന്‍ 
അംഗനാരത്നമേ! ചെയ്വന്‍ തവ ഹിത- 
മിങ്ങനെ ചേദിപ്പിക്കായ്മ മാം വല്ലഭേ!” 
ഇത്ഥം ദശരഥന്‍ കൈകേയി തന്നോടു 
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവള്‍ 
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു 
മന്നവന്‍ തന്നോടു മന്ദമുര ചെയ്താള്‍: 
സത്യപ്രതിജ്ഞനായുളള ഭവാന്‍ മമ 
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ 
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവന്‍ 
വ്യര്‍ത്ഥമാക്കീടായ്മ സത്യത്തെ മന്നവാ! 
എങ്കിലോ പണ്ടു സുരാസുരായോധനേ 
സങ്കടം തീര്‍ത്തു രക്ഷിച്ചേന്‍ ഭവാനെ ഞാന്‍ 
സന്തുഷ്ടചിത്തനായന്നു ഭവാന്‍ 
ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ? 
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു 
വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്ലി ഞാന്‍ 


66 


വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു- 
മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ! 
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ- 
നിന്നു ഭരതനു ചെയ്യണമെന്നതും 
ഭൂപതിവീരന്‍ ജടാവല്‍ക്കലം പൂണ്ടു 
താപസവേഷം ധരിച്ചു വനാന്തരേ 

കാലം പതിന്നാലു വത്സരം വാഴണം 
മൂലഫലങ്ങള്‍ ഭജിച്ചു മഹീപതേ! 

ഭൂമി പാലിപ്പാന്‍ ഭരതനെയാക്കണം 
രാമനുഷസ്സി വനത്തിന്നു പോകണം. 
എന്നിവ രണ്ടു വരങ്ങളും നല്‍കുകി- 

ലിന്നു മരണമെനിയ്ക്കില്ല നിര്‍ണ്ണയം 

എന്നു കൈകേയി പറഞ്ഞോരനന്തരം 
മന്നവന്‍ മോഹിച്ചു വീണാനവനിയില്‍ 
വജുമേറ്റദ്രി പതിച്ചപോലെ ഭവി 

സജ്വര തേജസാ വീണിതു ഭൂപനും 
പിന്നെ മുദൃര്‍ത്തമാത്രം ചെന്ന നേരത്തു 
കണ്ണുനീര്‍ വാര്‍ത്തു വിറച്ചു നുപാധിപന്‍ 
“ദുസ്സഹ വാക്കുകള്‍ കേള്‍ക്കായതെന്തയ്യോ! 
ദുസ്വപ്നമാഹന്ത! കാണ്‍കയോ ഞാനിഹ 
ചിത്തഭൂമം ബലാലുണ്ടാകയോ 

മൃത്യ സമയമുപസ്ഥിതമാകയോ? 
കിംകിമേതല്‍കൃതം ശങ്കര! ദൈവമേ! 
പങ്കജലോചന! ഹാ പരബ്രഹ്മമേ!“ 
വ്യാറഘിയെപ്പോലെ സമീപേ വസിയ്ക്കന്ന 
മൂര്‍ഖമതിയായ കൈകേയി തന്‍ മുഖം 
നോക്കിനോക്കിബ്ുയം പൂണ്ടു ദശരഥന്‍ 
ദീര്‍ഘമായ്‌ വീര്‍ത്തുവീര്‍ത്തേവമുര ചെയ്തു: 
“എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ 

എന്തു നിന്നോടു പിഴച്ചിതു രാഘവന്‍? 
മല്രാണഹാനികരമായ വാക്കു നീ 
ഇപ്പോഴുരചെയ്വതിനെന്തു കാരണം? 
എന്നോടു രാമഗുണങ്ങളെ വര്‍ണ്ണിച്ചു 
മുന്നമെല്ലാം നീ പറഞ്ഞല്ലോ കേള്‍പ്പു ഞാന്‍ 
“എന്നെയും കൌസല്യാദേവിയേയുമവന്‍- 
തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും” 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന- 
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? 
നിന്നുടെ പുത്രനു രാജ്യം തരുമല്ലോ 
ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ? 
രാമനാലേതുഭയം നിനക്കുണ്ടാകാ 
ഭൂമീപതിയായ്‌ ഭരതനിരുന്നാലും” 

എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്‌ 
ചെന്നുടന്‍ കാല്‍ക്കല്‍ വീണു മഹീപാലനും 
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും 
ധാത്രീപതീശ്വരനോടു ചൊല്ലീടിനാള്‍ 
“ഭരാന്തനെന്നാകിയോ ഭൂമീപതേ! ഭവാന്‍! 
ഭ്രാന്തിവാക്യങ്ങള്‍ ചൊല്ലുന്നതെന്തിങ്ങനെ? 
ഘോരങ്ങളായ നരകങ്ങളില്‍ച്ചെന്നു 
ചേരുമസത്യ വാക്യങ്ങള്‍ ചൊല്ലീടിനാല്‍ 
പങ്കജനേത്രനാം രാമനുഷസ്സിനു 
ശങ്കാവിഹീനം വനത്തിന്നു പോകായ്കില്‍ 
എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍ 
മന്നവന്‍ മുന്‍പില്‍നിന്നില്ലൊരു സംശയം. 
സത്യസന്ധന്‍ ഭവി രാജാ ദശരഥ- 
നെത്രയുമെന്നുള്ള കീര്‍ത്തി രക്ഷിയ്ക്കണം 
സാധു മാര്‍ഗ്ഗത്തെ വെടിഞ്ഞതു കാരണം 
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട 
രാമോപരി ഭവാന്‍ ചെയ്ത ശപഥവും 
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ” 
കൈകേയി തന്നുടെ നിര്‍ബന്ധ വാക്യവും 
രാഘവനോടു വിയോഗം വരുന്നതും 
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ്‌ 
സന്താപമോടു മോഹിച്ചുവീണീടിനാന്‍ 
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍- 
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ 
രാമ രാമേതി രാമേതി പ്രലാപേന 
യാമിനി പോയിതു വത്സരതുല്യയായ്‌ 
ചെന്നാനരുണോദയത്തിനു സാദരം 
വന്ദികള്‍ ഗായകന്മാരെന്നിവരെല്ലാം 
മംഗളവാദ, സ്തൃതിജയശബ്ദേന 
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും 


68 


പള്ളിക്കുറുപ്പുണര്‍ത്തീടിനാരന്നേര 
മുള്ളിലുണ്ടായ കോപേന കൈകേയിയും 
ക്ഷിപ്രമവരെ നിവാരണംചെയ്താള്‍: 
അപ്പോളഭിഷേകകോലാഹലാര്‍ത്ഥമായ്‌ 
തല്ലുരമൊക്കെ നിറഞ്ഞു ജനങ്ങളാല്‍ 
ഭൂമിദേവന്മാരും ഭൂമിപാലന്മാരും 
ഭൂമിസ്പശോ വൃഷലാദി ജനങ്ങളും 
താപസവര്‍ഗ്ഗവും കന്യകാവ്ൃന്ദവും 
ശോഭ തേടുന്ന വെണ്‍കൊറ്റക്കുട തഴ 
ചാമരം താലവൃന്ദം കൊടി തോരണം 
ചാമീകരാഭരണാദ്യലങ്കാരവും 

വാരണ വാജി രഥങ്ങള്‍ പദാതിയും 
വാരനാരീജനം പൌരജനങ്ങളും 
ഹേമരന്നോജ്വലദിവ്യസിംഹാസനം 
ഹേമകുംഭങ്ങളും ശാര്‍ദ്ദല ചര്‍മ്മവും 
മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ 
കുറ്റമൊഴിഞ്ഞാശു സംഭരിച്ചിടിനാര്‍ 
സ്ത്രീബാലവൃദ്ധാവധിപുരാവാസിക- 
ളാബദ്ധ കൌരുഹലാബ്ലി നിമഗ്നരായ്‌ 
രാത്രിയില്‍ നിദ്രയും കൈവിട്ടമാനസേ 
ചീര്‍ത്ത പരമാനന്ദത്തോടു മേവിനാന്‍ 
നമ്മുടെ ജീവനാം രാമകുമാരനെ 
നിര്‍മ്മലരത്നകിരീടമണിഞ്ഞതി 
രമ്യമകരായിതമണികുണ്ഡല 
സമ്മുശശോഭിത ഗണ്ഡസ്ഥലങ്ങളും 
പുണ്ഡരീകച്ഛദലോചനഭംഗിയും 
പുണ്ഡരികാരാതിമണ്ഡലതുണ്ഡവും 
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും 
കുന്ദമുകുളസമാനദന്തങ്ങളും 
ബന്ധുകസൂനസമാനാധരാഭയും 
കന്ധരരാജിതകൌസ്തഭരത്തവും 
ബന്ധുരാഭം തിരുമാറുമുദരവും 
സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും 
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന 
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും 
കുംഭികുലോത്തമന്‍ തുന്‍പിക്കരം കൊണ്ടു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


കുമ്പിട്ടകൂപ്പിടുമൂരുകാണ്ഡങ്ങളും 

കുംഭിന്ദ്ര മസ്തകസന്നിഭജാനുവു- 
മംഭോജബാണനിഷംഗാഭജംഘയും 

കമ്പം കലര്‍ന്നു കമഠപ്രവരനും 
കുമ്പിടുന്നോരു പുറവടിശോഭയും 
അംഭോജതുല്യമാമം(ഘിതലങ്ങളും 
ജുംഭാരിരത്നം തൊഴുംതിരുമേനിയും 
ഹാരകടകവലയാംഗുലീയാദി 
ചാരുതരാഭരണാവലിയും പൂണ്ടു 
വാരണവീരന്‍ കഴുത്തില്‍ തിറത്തോടു 
ഗൌരാതപത്രം ധരിച്ചരികേ നിജ 
ലക്ധണനാകിയ സോദരന്‍ തന്നോടും 
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ 
കാണായ്‌ വരുന്നു നമുക്കിനിയെന്നിദം 
മാനസതാരില്‍ കൊതിച്ച നമുക്കെല്ലാം 
ക്ഷോണീപതിസുതനാകിയ രാമനെ 
ക്കാണായ്‌ വരും പ്രഭാതേ ബത നിര്‍ണ്ണയം 
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു 
ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു 
മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും 
പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ലിയില്‍ 
വീണുമുഴുകിയും പിന്നെയും പൊങ്ങിയും 
വാണീടിനാര്‍ പുരവാസികളാദരാല്‍. 


വിച്ഛിന്നാഭിഷേകം 


അന്നേരമാദിത്യനുമുദിച്ചീടിനാന്‍ 
മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും 
എന്തൊരുമൂലമതിനെന്നു മാനസേ 
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ 
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- 
മന്ത:പുരമകം പുക്കാനതിദ്ൃതം 
“രാജീവമിത്രഗോത്രോല്‍ഭൂത! ഭൂപതേ! 
രാജരാജേന്ദ്രപ്രവര!ജയജയ!” 
ഇത്ഥംനൃപനെ സ്തരതിച്ചുനമസ്തരി- 
ചൂത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍ 
എത്രയും ഖിന്നനായ്‌ കണ്ണനീരും വാര്‍ത്തു 


7O 


പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ 
ചിത്താകലതയാ കണ്ടു സുമന്ത്രരും 
സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍: 
ദേവനാരീസമേ! രാജപ്രിയതമേ! 

ദേവി കൈകേയീ! !ജയജയ സന്തതം 
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍ 
മൂലമെന്തോന്നു മഹാരാജവല്ലഭേ!* 
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും 
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം: 
“ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല 
രാത്രിയിലെന്നതു കാരണമാകയാല്‍ 
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ 
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്്കയാല്‍ 
രാമ രാമേതി രാമേതി ജപിയ്ക്കയും 
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും 
ഉദ്യല്രജാഗര സേവയും ചെയ്യയാ- 
ലതൃന്ത മാകലനായിതു മന്നവന്‍ 
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു 
രാമനെച്ചെന്നു വരുത്തുക വൈകാതെ്‌ 
എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ: 
“ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?” 
രാജവചനമനാകര്‍ണ്യ ഞാനിഹ 
രാജീവലോചനേ പോകുന്നതെങ്ങിനെ? 
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ: 
“ചെന്നു നീ തന്നെ വരുത്തുക രാമനെ 
സുന്ദരനായൊരു രാമകുമാരനാം 

നന്ദനന്‍ തന്‍ മുഖം വൈകാതെ കാണണം” 


എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്‌- 


ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ: 


“താതന്‍ ഭവാനെയുണ്ടല്ലോ വിളിയ്ക്ന്നു 
സാദരം വൈകാതെഴുന്നള്ളുക വേണം“ 
മന്ത്രിപ്രവരവാക്യം കേട്ടു രാഘവന്‍ 
മന്ദേതരമവന്‍ തന്നോടു കൂടവെ 
സൌമിത്രിയോടും കരേറി രഥോപരി 
പ്രേമവിവശനാം താതന്‍ മരുവിടും 
മന്ദിരേ ചെന്നു പിതാവിന്‍പദദ്വയം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 71 


വന്ദിച്ചുവീണു നമസ്തരിച്ചീടിനാന്‍ 
രാമനെച്ചെന്നെടുത്താലിംഗനം ചെയ്വാന്‍ 
ഭൂമിപനാശു സമുത്ഥായ സംഭൂമാല്‍ 
ബാഹുക്കള്‍ നീട്ടിയ നേരത്തു ദുഃഖേന 
മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും 
രാമരാമേതി പറഞ്ഞു മോഹിച്ചൊരു 
ഭൂമീപനെക്കണ്ടു വേഗേന രാഘവന്‍ 
താതറെച്ചെന്നെടുത്താശ്ഗശേഷവും ചെയ്തു 
സാദരം തന്റെ മടിയില്‍ കിടത്തിനാന്‍ 
നാരീജനങ്ങളതുകണ്ടനന്തര 
മാരൂഡ്ധശോകാല്‍ വിലാപം തുടങ്ങിനാര്‍ 
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും 
ഖേദേന മന്ദിരം പുക്കിതു സത്വരം 
ശ്രീരാമദേവനുംചോദിച്ചിതന്നേരം: 
“കാരണമെന്തോന്നു താതദ്ദു:ഖത്തിനു 
നേരേ പറവിനറിഞ്ഞവരെ ന്നതു- 

നേരം പറഞ്ഞിതു കേകയപത്രിയും 
“കാരണം പുത്രദു:ഖത്തിനു നീ തന്നെ 
പാരില്‍ സുഖം ദു:ഖമൂലമല്ലൊ നൃണാം 
ചേതസി നീ നിരൂപിയ്ക്കിലെളുതിനി 
താതനു ദു:ഖനിവ്വത്തി വരുത്തുവാന്‍ 
ഭര്‍തദു:ഖാപശാന്തിയ്ക്ക കിഞ്ചില്‍ ത്വയാ 
കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ്‌ വരും 
സത്യവാദിശ്രേഷ്ഠനായ പിതാവിനെ 
സത്യപ്രതിജ്ഞനാക്കീടുക നീയതു 
ചിത്തഹിതം നൃപതിന്ദ്രനു നിര്‍ണ്ണയം; 
പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയല്ലൊ 
രണ്ടു വരം മമ ദത്തമായിട്ടുണ്ടു 

പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ 
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു- 
മിന്നു തരേണമെന്നര്‍ത്ഥിയ്ക്കയും ചെയ്യേന്‍ 
നിന്നോടതു പറഞ്ഞീടുവാന്‍ നാണിച്ചു 
ഖിന്നനായ്‌ വന്നിതു താതനറിക നീ 
സത്യപാശേന സംബദ്ധനാം താതനെ 
സത്വരം രക്ഷിപ്പതിന്നു യോഗ്യന്‍ ഭവാന്‍ 
പുന്നാമമാകും നരകത്തില്‍നിന്നുടന്‍ 


72 


തന്നുടെ താതനെ താണനം ചെയ്യയാല്‍ 
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത- 
പത്ര സമുത്ഭവനെന്നതറിക നീ” 
മാതൃവചന ശുലാഭിഹതനായ 
മേദിനീപാലകുമാരനാം രാമനും 
എത്രയുമേറ്റം വ്യഥിതനായ്‌ ചൊല്ലിനാൻ: 
“ഇത്രയെല്ലാം പറയേണമോ മാതാവേ! 
താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും 
മാതാവു തന്നെയും സീതയെത്തന്നെയും 
ഞാനുപേക്ഷിപ്പതതിനില്ല സംശയം 
മാനസേ ഖേദമതിനില്ലെനിക്കേതും 
രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍ 
ത്യാജ്യമെന്നാലറിക നീ മാതാവേ! 
ലക്ഷ്മണന്‍ തന്നെ ത്ൃജിക്കെന്നു ചൊല്‍കിലും 
തല്‍ക്ഷണം ഞാനുപേക്ഷിപ്പനറിക നീ 
പാവകന്‍ തങ്കല്‍ പതിക്കേണമെങ്കിലു- 
മേവം വിഷം കുടിക്കേണമെന്നാകിലും 
താതന്‍ നിയോഗിക്കിലേതുമേ സംശയം 
ചേതസി ചെടറ്റില്ലെനിക്കെന്നറിക നീ 
താതകാര്യമനാജ്ഞപ്ലമെന്നാകിലും 
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍ 
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവന്‍ 
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും 
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ- 
കര്‍ത്തവ്യമല്ലെന്നു വച്ചടങ്ുന്നവന്‍ 
പിത്രോര്‍മ്മലമെന്നുചൊല്ലുന്നു സജ്ജന- 
മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ 
ആകയാല്‍ താതനിയോഗമനുഷ്ടിപ്പാ- 
നാകുലമേതുമെനിയ്ക്കില്ല നിര്‍ണയം 
സത്യം കരോമഹം, സത്യം കരോമഹം 
സത്യം മയോക്കതം മറിച്ചു രണ്ടായ്‌ വരാ” 
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും 
രാമനോടാശു ചൊല്ലീടിനാലാദരാല്‍: 
“താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട- 
നാദരാല്‍ സംഭരിച്ചോരു സംഭാരങ്ങള്‍ 
കൊണ്ടഭിഷേകം ഭരതനു ചെയ്യണം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു 
നീ പതിന്നാലു സംവത്സരം കാനനേ 
താപസവേഷേണ വാഴുകയും വേണം 
നിന്നോടതു നിയോഗിപ്പാന്‍ മടിയുണ്ടു 
മന്നവനിന്നതു ദുഃഖമാകുന്നതും” 

എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ: 
ഇന്നതിനെന്തൊരു വൈഷമ്യമായതും? 
ചെയ്യഭിഷേകം ഭരതനു ഞാനിനി 
വൈകാതെ പോവന്‍ വനത്തിനു മാതാവേ! 
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു 
ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം? 
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍ 
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി 
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു 
ദണ്ഡകവാസത്തിനേതുമെളുതല്ലോ 
സ്നേഹമെനെക്കുറിച്ചേറുമമ്മക്കുമീ- 
ദദേഹമാത്രം ഭരിക്കെന്നു വിധിക്കയാല്‍ 
ആകാശഗംഗയെ പാതാളലോകത്തു 
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥന്‍ 
തൃപ്ലി വരുത്തി പിതൃക്കള്‍ക്കു പൂരുവും 
തൃപ്നനാക്കീടിനാന്‍ താതനു തന്നുടെ 
യൌവനം നല്‍കിജ്ജരാനരയും വാങ്ങി 
ദിവ്യന്മാരായവര്‍ പിതൃപ്രസാദത്തിനാല്‍ 
അല്ലമായൊള്ളോരു കാര്യം നിരൂപിച്ചു 
മല്ലിതാ ദുഃഖിപ്പതിനില്ലവകാശം” 
രാഘവ വാക്യമേവം കേട്ടു ഭൂപതി 
ശോകേന നന്ദനന്‍ തന്നോടു ചൊല്ലിനാന്‍: 
“സ്ത്രീജിതനായതികാമുകനായൊരു 
രാജാധമനാകുമെന്നെയും വൈകാതെ 
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ 
ദോഷം നിനക്കതിനേതുമകപ്പെടാ 
അല്ലായ്്ിലെന്നോടു സത്യദോഷം പറ്റു- 
മല്ലോ കുമാര! ഗുണാംബുധേ!രാഘവ!' 
പൃഥ്വീപതിന്ദ്രന്‍ ദശരഥനും പുന- 

രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാ൯: 
“ഹാ രാമ! ഹാ ജഗന്നാഥ!'ഹാ ഹാ രാമ! 


73 


74 


ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ! 
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ? 
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം 
തന്നില്‍ ഗമിയ്ക്കുന്നതെങ്ങനെ നന്ദന? 
എന്നിത്തരം പലജാതി പറകയും 
കണ്ണനീരാലോല വാര്‍ത്തു കരകയും 
നന്നായ്‌ മുറുകെമുറുകെത്തഴുകയും 
പിന്നെച്ചുടുചുടെ ദീര്‍ഘമായ്‌ വീര്‍ക്കയും 
ഖിന്നനായോരു പിതാവിനെക്കണ്ടുടന്‍ 
തന്നുടെ കയ്യാല്‍ കുളൂര്‍ത്തജലം കൊണ്ടു 
കണ്ണും മുഖവും തുടച്ചു രഘുത്തമന്‍ 
ആശ്ശേഷനീതിവാഗ്വൈഭവാദ്യങ്ങളാ- 
ലാശ്വസിപ്പിച്ചാന്‍ നയകോവിദന്‍ തദാ 
“എന്തിനെന്‍ താതന്‍ വൃഫൈവ ദു:ഖിയ്ക്കുന്ന- 
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ! 
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്കു 
ശക്തിപോരായ്യയുമില്ലിതു രണ്ടിനും 
സോദരന്‍ നാടു ഭരിച്ചിരുന്നീടുക 

സാദരം ഞാനരണ്യത്തിലും വാഴുവന്‍ 
ഓര്‍ക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതില്‍ 
സൌഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍ 
ഏതുമേ ദണ്ഡമില്ലാതെ കര്‍മ്മം മമ- 
മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ 
മാതാവു കൌസല്യ തന്നെയും വന്ദിച്ചു 
മൈഥിലിയോടും പറഞ്ഞിനി വൈകാതെ 
പോവതിന്നായ്‌ വരുന്നേനെന്നരുള്‍ ചെയ്തു 
ദേവനും മാതൃഗേഹം പുക്കതു നേരം 
ധാര്‍മ്മികയാകിയ മാതാ സുസമ്മതം 
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികള്‍ 
പുത്രാഭ ൃദയത്തിനായ്കകൊണ്ടു ചെയ്യിച്ചു 
വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍ 
ഭക്തികൈക്കൊണ്ടു ഭഗവല്പദാംബൂജം 
ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ 
നന്നായ്‌ സമാധിയുറച്ചിരിക്കുന്നേരം 
ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ 
അന്തികേ ചെന്നു കൌസല്യയോടന്നേരം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സന്തോഷമോടു സുമിത്ര ചൊല്ലീടിനാള്‍: 
“രാമനുപഗതനായതു കണ്ടീലേ? 
ഭൂമിപാലപ്രിയേ! നോക്കീടു കെന്നപ്പോള്‍ 
വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ 

മന്ദേതരം മുറുകെപ്പണര്‍ന്നീടിനാള്‍ 

പിന്നെ മടിയിലിരുത്തി നിറുകയില്‍ 
നന്നായ്‌ മുകര്‍ന്നു മുകര്‍ന്നു കുൂഹലാല്‍ 
ഇന്ദിവരദളശ്യാമകളേബരം 

മന്ദമന്ദം തലോടിപ്പറഞ്ഞീടിനാള്‍: 
“എന്തെന്മകനേ! മുഖാംബൂജം വാടുവാന്‍ 
ബന്ധമുണ്ടായതു പാരം വിശക്കയോ? 
വന്നിരുന്നീടു ഭജിപ്പതിന്നാശു നീ” 

യെന്നു മാതാവു പറഞ്ഞോരനന്തരം 

വന്ന ശോകത്തെയടക്കി രഘുവരന്‍ 
തന്നുടെ മാതാവിനോടരളിച്ചെയ്തു: 
“ഇപ്പോള്‍ ഭൂജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര- 
മരണ്യവാസത്തിനു പോകണം 

മുല്‍പ്പാടു കേകയപുത്രിയാമമ്മയ്ക്ക 

മല്‍പ്പിതാ രണ്ടു വരം കൊടുത്തീടിനാന്‍ 
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- 

മെന്നെ വനത്തിന്നയയ്യെന്നു മറ്റേതും 

തത്ര പതിന്നാലു സംവത്സരം വസി- 

ച്ചത്ര വന്നീടുവന്‍ പിന്നെ ഞാന്‍ വൈകാതെ 
സന്താപമേതും മനസ്സിലുണ്ടാകാതെ 
സന്തുഷ്ടയായ്‌ വസിച്ചീടുക മാതാവും” 
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ 
പാരില്‍ മോഹിച്ചു വീണീടിനാനാകുലാല്‍ 
പിന്നെ മോഹം തീര്‍ന്നിരുന്നു ദുഃഖാര്‍ണ്ണവം 
തന്നില്‍ മുഴുകിക്കരഞ്ഞു കരഞ്ഞുടന്‍ 
തന്നുടെ നന്ദനന്‍ തന്നോടു ചൊല്ലിനാ”- 
“ളിന്നു നീ കാനനത്തിന്നു പോയീടുകില്‍ 
എന്നെയും കൊണ്ടുപോകേണം മടിയാതെ 
നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ? 
ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍ 
ദണ്ഡധരാലയത്തിന്നു പോയീടുവന്‍ 
പൈതലെ വേര്‍വിട്ടുപോയ പശുവിനു- 


75 


76 


ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ? 

നാടു വാഴേണം ഭരതനെന്നാകില്‍ നീ 
കാടു വാഴേണമെന്നുണ്ടോ വിധിമതം? 
എന്തു പിഴച്ചതു കൈകേയിയോടു നീ 
ചിന്തിയ്ക്കു, താതനോടും കുമാരാ! ബലാല്‍. 
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു 
ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം 
പോകണമെന്നു താതന്‍ നിയോഗിയ്ക്കില്‍, ഞാന്‍ 
പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ 
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി- 
തന്നുടെ വാചാ ഗമിയ്ക്ുന്നതാകിലോ 
ഞാനുമെന്‍ പ്രാണങ്ങളെ ത്യജിച്ചീടുവന്‍ 
മാനവവംശവും പിന്നെ മുടിഞ്ഞുപോം 
തത്ര കൌസല്യാവചനങ്ങളിങ്ങനെ 
ചിത്തതാപേണ കേട്ടോരു സൌമിത്രിയും 
ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്നിനാ 
ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം 
രാഘവന്‍ തന്നെ നോക്കിപ്പറഞ്ഞീടിനാന്‍ 
“ആകുലമെന്തിതു കാരണമുണ്ടാവാന്‍? 
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം 
ശാന്തേതരം ത്രപാഹീനം ശഠപ്രിയം 
ബന്ധിച്ചു താതനേയും പിന്നെ ഞാന്‍ പരി- 
പന്ഥികളായുളളവരേയുമൊക്കവേ 
അന്തകന്‍ വീട്ടിന്നയച്ചഭിഷേകമൊ- 
രന്തരം കൂടാതെ സാധിച്ചുകൊള്ളവന്‍ 
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി- 
നന്തര്‍മുദാ വസിച്ചീടുക മാതാവേ! 
ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍ 
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിര്‍ണ്ണയം 
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ- 
ചാര്യനും ശാസനം ചെയ്യെന്നതേ വരൂ 
ഇത്ഥം പറഞ്ഞു ലോകത്രയം തദൂഷാ 
ദുശ്ധമാമ്മാറു സൌമിത്രി നില്‍ക്കുന്നേരം 
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു 
നന്ദിച്ചു ഗാഡ്മായാലിംഗനം ചെയ്തു 
സുന്ദരനിന്ദിരാമന്ദിരവത്സനാ- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍ 
ഇന്ദീവരാക്ഷനിന്ദ്രാദിവ്ൃന്ദാരക- 
വൃന്ദവന്ദ്യാംഘിയുശ്മാരവിന്ദന്‍ പൂര്‍ണ്ണ- 
ചന്ദ്രബിംബാനനനിന്ദുചുഡ്ദപ്രിയന്‍ 
വൃന്ദാരവ്ൃവന്ദ മന്ദാരദാരൂപമന്‍ 


ലക്ഷ്ടണസാന്ത്വനം 


വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം 
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ 
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു 
മുന്നമേ ഞാനെടോം, നിന്നുള്ളിലെപ്പോഴും 
എനെക്കുറിച്ചുള്ള വാത്സല്യപൂരവും 
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും 
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും 
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ 
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും 
വിശ്വവും നിശ്മേഷ ധാന്യധനാദിയും 
സത്യമെന്നാകിലേ തത്പ്രയാസം തവ 
യുക്തമതല്ലായ്മിലെന്തതിനാല്‍ ഫലം? 
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം 
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ 
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ 
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം 
ചക്ഷ്:ശ്രവണഗളസ്ഥമാം ദര്‍ദുരം 
ഭക്ഷണത്തിന്നപേക്ഷിയ്ക്കന്നതുപോലെ 
കാലാഹിനാ പരിഗ്രസ്തമാം ലോകവു- 
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു 
പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ- 
മെത്രയുമല്ലകാലസ്ഥിതമോര്‍ക്കനീ 
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ 
താന്തരായ്‌ കൂടി വിയോഗം വരുമ്പോലെ 
നദ്യാമൊഴുകുന്ന കാഷ്ട്്ങല്ള്‍ പോലെയു- 
മെത്രയും ചഞ്ചലമാലയ സംഗമം 
ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യര്‍ക്കു 
നീല്‍ക്കുമോ യൌവനവും പുനരധ്രുവം? 
സ്വപ്നസമാനം കളത്ര ദുഃഖം നൃണാം 


78 


മല്പമായുസ്സും നിരൂപിക്ക ലക്ഷണാ! 
രാഗാദിസങ്കല്‍പ്പമായുള്ള സംസാര- 
മാകെ നിരൂപിക്കില്‍ സ്വപ്ന തുല്യം സഖേ! 
ഓര്‍ക്ക ഗന്ധര്‍വനഗരസമമതില്‍ 
മൂര്‍ഖന്മാര്‍ നിത്യമനുവര്‍ത്തിച്ചീടുന്നു 
ആദിത്യ ദേവനുദിച്ചിതു വേഗേന 
യാദ:പതിയില്‍ മറഞ്ഞിതു സത്വരം. 
നിദ്രയും വന്നിതുദയശൈലോപരി 
വിദ്ുതം വന്നിതു പിന്നെയും ഭാസ്തരന്‍ 
ഇത്ഥം മതിഭ്ൂമമുള്ളോരു ജന്തുക്കള്‍ 
ചിത്തേ വിചാരിപ്പതില്ല കാലാന്തരം 
ആയുസ്സു പോകുന്നതേതുമറിവീല 
മായാസമുദ്ദത്തില്‍ മുങ്ങിക്കിടക്കയാല്‍ 
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു 
ചീര്‍ത്ത മോഹേന മരിക്കുന്നതിതു ചിലര്‍ 
നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന- 
രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം 
ഇപ്പോളിതു പകല്‍, പില്‍പ്പാടു രാത്രിയും 
പില്‍പ്പാടു പിന്നെപ്പകല്ുമുണ്ടായ്‌ വരും 
ഇപ്രകാരം നിരൂപിച്ചു മുഡ്ദാത്മാക്കള്‍ 
ചിത്പുരുഷന്‍ ഗതിയേതുമറിയാതെ 
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ 
ലീലാവിശേഷങ്ങളൊന്നുമോരായ്യയാല്‍ 
ആമകുംഭാബുസമാനമായുസ്സുടന്‍ 
പോമതേതും ധരിയ്ക്കന്നിതില്ലാരുമേ 
രോഗങ്ങളായുള്ള ശത്രുക്കളും വന്നു 

ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം 
വ്യാഘിയെപ്പോലെ നരയുമടുത്തു വ- 
ന്നാക്രമിച്ചീടും ശരീരത്തെ നിര്‍ണ്ണയം 
മൃത്യുവും കൂടൊരു നേരം പിരിയാതെ 
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിയ്ക്കുന്നു 
ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു 
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും 
ബ്രാഹ്മണോഹം നരേന്ദ്രോഹമാഡ്യോഹമെ- 
ന്നമ്രേഡിതം കലര്‍ന്നീടും ദശാന്തരേ 
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ടിച്ചു പോകിലാം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


വെന്തു വെണ്ണീറായ്‌ ചമഞ്ഞു പോയീടിലാം 
മണ്ണിനു കീഴായ്‌ കൃമികളായ്‌ പോകിലാം 
നന്നല്ല ദേഹം നിമിത്തം മഹാമോഹം 
ത്വങ്മാംസരക്താസ്ഥി വിണ്ടൂത്ര രേതസാം 
സമ്മേളനം പഞ്ചഭൂൃതകനിര്‍മ്മിതം 
മായാമയമായ്‌ പരിണാമിയായോരു 
കായം വികാരിയായുള്ളോന്നിതധ്രുവം 
ദേഹാഭിമാനം നിമിത്തമായുണ്ടായ 
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ 
മാനസതാരില്‍ നിരൂപിച്ചതും തവ 
ജ്ഞാനമില്ലായ്യെന്നറിക നീ ലക്ഷ്മണ! 
ദോഷങ്ങളൊക്കവേ ദേഹഭിമാനിനാം 
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ 
ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്കു 
മോഹമാതാവാമവിദ്യയാകുന്നതും 
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു 
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേള്‍ 
സംസാരകാരിണിയായതവിദ്യയും 
സംസാരനാശിനിയായതു വിദ്യയും 
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ- 
മേകാന്ത ചേതസാ ചെയ്യു വേണ്ടുന്നതും 
തത്ര കാമക്രോധലോഭമോഹാദികള്‍ 
ശത്രുക്കളാകുന്നതെന്നുമറിക നീ 

മുക്തിക്കു വിഘ്ടം വരുത്തുവാനെത്രയും 
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ 
മതാപിത്രുഭ്രാത്രമിത്രസഖികളെ 

ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍ 
ക്രോധമൂലം മനസ്താപമുണ്ടായ്‌ വരും 
ക്രോധമൂലം ണാം സംസാരബന്ധനം 
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം 
ക്രോധം പരിത്യജിക്കേണം ബുധജനം 
ക്രോധമല്ലോ യമനായതു നിര്‍ണ്ണയം 
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും 
സന്തോഷമാകുന്നതു നന്ദനം വനം 
സന്തതം ശാന്തിയേ കാമസുരഭി കേള്‍ 
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്കു നീ 


79 


80 


സന്താഫമെന്നാലൊരു ജാതിയും വരാ 
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ- 
മാഹന്ത മേലേ വസിപ്പതാത്മാവു കേള്‍ 
ശുദ്ധസ്വയംജ്യോതിരാനന്ദപൂര്‍ണ്ണമായ്‌ 
തത്വാര്‍ത്ഥമായ്‌ നിരാകാരമായ്‌ നിത്യമായ്‌ 
നിര്‍വ്വികല്ലം പരം നിര്‍വ്വികാരം ഘനം 
സര്‍വ്വൈകകാരണം സര്‍വജഗന്മയം 
സര്‍വ്വൈകസാക്ഷിണം സര്‍വജ്ഞമീശ്വരം 
സര്‍വദാ ചേതസീ ഭാവിച്ചു കൊള്‍ക നീ 
സാരജ്ഞനായ നീ കേള്‍ സുഖദദു:ഖദം 
പ്രാരാബ്ദമെല്ലാമനുഭവിച്ചിടണം 
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ 
നിര്‍മ്മായമാചരിച്ചിടുകെന്നേവരൂ 
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ 
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ 
കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പര- 
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു കൊള്ളണം 
നിര്‍മ്മലമായുള്ളോരാത്മാവു തന്നോടു 
കര്‍മ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാല്‍ 
ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തത്‌- 
ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം 
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര- 
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍ 
മാനസത്തിങ്കല്‍ നിന്നാശു കളക നീ 
മാനമല്ലോ പരമാപദാമാസൃദം' 
സൌമിത്രി തന്നോടിവണ്ണമരുള്‍ ചെയ്തു 
സൌമുഖ്യമോടു മാതാവോടു ചൊല്ലിനാന്‍: 
“കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ 
വാക്കുകളേതും വിഷാദമുണ്ടാകൊലാ 
ആത്മാവിനേതുമേ പീഡയുണ്ടാക്കരു- 
താത്മാവിനെയറിയാത്തവരെപ്പോലെ 
സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന 

സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍ 
സര്‍വദാ കൂടിവാഴ്െന്നുള്ളതില്ലല്ലോ 
സര്‍വ്വജ്ഞയല്ലോ ജനനി! നീ കേവലം 
ആശു പതിന്നാലു സംവത്സരം വന- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 81 


ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍ 
ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുടന- 
നുള്‍ക്കനിവോടനുഗ്രഹിച്ചിടണം 
അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി- 
ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയും] 
ഭര്‍ത്തകര്‍മ്മാനുകരണമത്രേ പതി- 
വ്രത്യനിഷ്ഠാവധൂനാമെന്നു നിര്‍ണ്ണയം 
മാതാവു മോദാലനുഗ്രഹിച്ചീടുകി- 
ലേതുമേ ദു:ഖമെനിക്കില്ല കേവലം 
കാനനവാസം സുഖമായ്‌ വരും തവ 
മാനസേ ഖേദം കുറച്ചു വാണീടുകില്‍' 
എന്നു പറഞ്ഞു നമസ്തരിച്ചീടിനാന്‍ 
പിന്നെയും പിന്നെയും മാതൃപാദാന്തികേ 
പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീല്മി ചേര്‍- 
ത്താദരാല്‍ മൂര്‍ദ്ധി ബാഷ്ഠാഭിഷേകം ചെയ്തു 
ചൊല്ലിനാളാശീര്‍വചനങ്ങളാശു കൌ- 
സല്യയും ദേവകളോടിരന്നീടിനാള്‍: 
“സൃഷ്ടികര്‍ത്താവേ! വിരിഞ്ച! പത്മാസന! 
പുഷ്ടദയാബ്ലേ! പുരുഷോത്തമ! ഹരേ! 
മൃത്യുഞയ! മഹാദേവ! ഗൌരീപതേ!! 
വൃത്താരി മുന്‍പായ ദിക്പാലകന്മാരേ! 
ദുര്‍ഗ്ഗേ! ഭഗവതീ! ദുഃഖവിനാശിനി! 
സര്‍ഗ്ഗസ്ഥിതിലയകാരിണിീ! ചണ്ഡികേ! 
എന്മകനാശു നടക്കുന്ന നേരവും 
കൽല്‍മഷം തീര്‍ന്നിരുന്നീടുന്ന നേരവും 
തന്മതികെട്ടുറങ്ങീടുന്ന നേരവും 
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍” 
ഇത്ഥമര്‍ത്ഥിച്ചു തന്‍ പുത്രനാം രാമനെ- 
ബ്രദ്ധബാഷ്ടം ഗാന്ധഗാഡ്ം പുണര്‍ന്നുടന്‍ 
ഈരേഴു സംവത്സരം കാനനം വസി- 
ച്ചാരാല്‍ വരികെന്നനുവദിച്ചീടിനാള്‍ 
തല്‍ക്ഷണെ രാഘവം നത്വാ സഗദ്ഗതം 
ലക്ഷ്മണന്‍ താനും പറഞ്ഞാനനാകലം: 
“എന്നുള്ളിലുണ്ടായിരുന്നൊരു സംശയം 
നിന്നരുളപ്പാടു കേട്ടു തീര്‍ന്നു തുലോം 
ത്വല്‍പ്പാദസേവാര്‍ത്ഥമായിന്നടിയനു- 


82 


മിപ്പോള്‍ വഴിയേ വിടകൊള്‍വനെന്നുമേ 
മോദാലതിന്നായനുവദിച്ചീടണം 
സീതാപതേ! രാമചന്ദ്ര! ദയാനിധേ! 
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി- 
ലേണാങ്ക തുല്യവദന! രഘുപതേ!' 
“എങ്കില്‍ നീ പോന്നുകൊണ്ടാലു മെന്നാദരാല്‍ 
പങ്കുലോചനന്‍ താനുമരുള്‍ ചെയ്തു 
വൈദേഹി തന്നോടു യാത്ര ചൊല്ലീടുവാന്‍ 
മോദേന സീതാഗഹം പുക്കരുളിനാന്‍ 
ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍ 
വേഗേന സസ്മിതമുത്ഥാനവും ചെയ്ത 
കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു 
വാഞ്ച്ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം 
മന്ദാക്ഷമുള്‍ക്കൊണ്ടു മന്ദസ്മിതം ചെയ്തു 
സുന്ദരി മന്ദമന്ദം പറഞ്ഞീടിനാള്‍: 
“ആരുമകമ്പടി കൂടാതെ ശ്രീപാദ- 
ചാരേണ വന്നതുമെന്തു കൃപാനിധേ! 
വാരാണവീരനെങ്ങു മമ വല്ലഭ! 
ഗൌരാതപത്രവും താലവ്ൃന്ദാദിയും 
ചാമരദ്വന്ദവും വാദ്യഘോഷങ്ങളും 
ചാമീകരാഭരണാദ്യലങ്കാരവും 
സാമന്തഭൂപാലരേയും പിരിഞ്ഞതി- 
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ!“ 
ഇത്ഥം വിദേഹാത്മജാവചനം കേട്ടു 
പൃഥ്വീപതീസുതന്‍ താനുമരുള്‍ ചെയ്തു; 
“തന്നിതു ദണ്ഡകാരണ്യരാജ്യം മമ 
പുണ്യം വരുത്തുവാന്‍ താതനറികെടോ! 
ഞാനതു പാലിപ്പതിന്നാശു പോകുന്നു 
മാനസേ ഖേദമിളച്ചു വാണീടുക 

മാതാവു കൌസല്യ തന്നെയും ശുശ്രൂഷ- 
ചെയ്തു സുഖേന വസിക്ക നീ വല്ലഭേ!“ 
ഭര്‍ത്തവാക്യം കേട്ടു ജാനകിയും രാമ- 
ഭദ്രദനോടിത്ഥമാഹന്ത ചൊല്ലീടിനാള്‍: 
രാത്രിയില്‍ കൂടെപ്പിരിഞ്ഞാല്‍ പൊറാതോള- 
മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും 
എന്നിരിയ്കെ വനരാജ്യം തരുവതി- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നിന്നു തോന്നീടുവാനെന്തൊരു കാരണം? 
മന്നവന്‍ താനല്ലയോ കൌതുകത്തോടു- 
മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു? 
സത്യമോ ചൊല്ലു ഭര്‍ത്താവേ! വിരവോടു 
വൃത്താന്തമെത്രയും ചിത്രമോര്‍ത്താലിദം” 
എന്നതു കേട്ടരുള്‍ ചെയ്തു രഘുവരന്‍: 
“തന്വീക്ഷമൌലിമാലികേ! കേള്‍ക്ക നീ 
മന്നവന്‍ കേകയപുത്രിയാമമ്മയ്ക്ക 

മുന്നമേ രണ്ടുവരം കൊടുത്തീടിനാന്‍ 
വിണ്ണവര്‍ നാട്ടില്‍ സുരാസുരയുദ്ധത്തി- 
നന്യൂനവിക്രമം കൈക്കൊണ്ടുപോയനാള്‍ 
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- 

മെന്നെ വനത്തിന്നയയ്െന്നു മറ്റേതും 
സത്യവിരോധം വരുമെന്നു തന്നുടെ 
ചിത്തേ നിരൂപിച്ചു പേടിച്ചു താതനും 
മാതാവിനാശു വരവും കൊടുത്തിതു 
താതനതുകൊണ്ടു ഞാനിന്നു പോകുന്നു 
ദണ്ഡകാരണ്യേ പതിന്നാലുവത്സരം 
ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവന്‍ ഞാന്‍ 
നീയതിനേതും മുടക്കം പറകൊലാ 
മയ്യല്‍ കളഞ്ഞു മാതാവുമായ്‌ വാഴ്ച നീ” 
രഘവനിത്ഥം പറഞ്ഞതു കേട്ടൊരു- 
രാകാശശിമുഖി താനുമരുള്‍ ചെയ്യു; 
“മുന്നില്‍ നടപ്പന്‍ വനത്തിനു ഞാന്‍ 
പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍ 
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ- 
ല്ലൊന്നു കൊണ്ടും ഭവാനെന്നു ധരിയ്ക്കണം” 
കാകുത്ഥനും പ്രിയവാദിനിയാകിയ 
നാഗേന്ദ്രഗാമിനിയോടും ചൊല്ലീടിനാന്‍ 
“എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു 
തിങ്ങി മരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍? 
ഘോരസിംഹവ്യാഘസൂകര സൈരിദ- 
വാരണവ ്യാളഭല്ലുകവ്ൃകാദികള്‍ 
മാനുഷഭോജികളായുള്ള രാക്ഷസര്‍ 
കാനനം തന്നില്‍ മറ്റു ദുഷ്ടജന്തുക്കള്‍ 
സഖ്യയില്ലാതോളമുണ്ടവറ്റേക്കണ്ടാല്‍ 


84 


സങ്കടം പൂണ്ടു ഭയമാം നമുക്കെല്ലാം 
നാരീജനത്തിനെല്ലാം വിശേഷിച്ചുമൊ- 
ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ! 
മൂലഫലങ്ങള്‍ കട്വശ്കഷായങ്ങള്‍ 
ബാലേ! ഭൂജിപ്പതിന്നാകുന്നതും തത്ര 
നിര്‍മലവ്യഞ്ജനാപൂപാന്നപാനാദി 
സന്മധുക്ഷീരങ്ങളില്ലൊരു നേരവും 
നിമ്ലോന്നത ഗുഹാഗഹ്വര ശര്‍ക്കര- 
ദുര്‍മ്മാര്‍ഗ്ഗമെത്രയും കണ്ടകവൃന്ദവും 

നേരെ പെരുവഴിയുമറിയാവത- 

ല്ലാരേയും കാണ്മാനുമില്ലറിഞ്ഞീടുവാന്‍ 
ശീതവാതാതപപീഡയും പാരമാം 
പാദചാരേണ വേണം നടന്നീടുവാന്‍ 
ദുഷരായുള്ളോരു രാക്ഷസരെക്കണ്ടാ- 
ലൊട്ടും പൊറുക്കയില്ലാര്‍ക്കുമറികെടോ! 
എന്നുടെ ചൊല്ലിനാല്‍ മാതാവു തന്നെയും 
നന്നായ്‌ പരിചരിച്ചിങ്ങിരുന്നീട്ടുക 
വന്നീടുവന്‍ പതിന്നാലു സംവത്സരം 
ചെന്നാലതിന്നുടനില്ലൊരു സംശയം” 
ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു- 
മാരൂഡ്വതാപേന പിന്നെയും ചൊല്ലിനാല്‍: 
“നാഥ! പതിവ്രതയാം ധര്‍മ്മപത്നി ഞാ- 
നാധാരവുമില്ല മറ്റെനിക്കാരുമേ 

ഏതുമേ ദോഷവുമില്ല ദയാനിധേ! 
പാദസുശ്രൂഷാവ്രതം മുടക്കായ്മ മേ 
നിന്നുടെ സന്നിധൌ സന്തതം വാണീടു- 
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ? 
വല്ലതും മൂല ജലജലാഹാരങ്ങള്‍ 
വല്ലഭോച്ഷ്ടമെനിക്കമൃതോപമം 
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ- 
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്ലും മുള്ളം 
പുഷ്ലാസ്തരണതുല്യങ്ങളെനിക്കതും 
പുഷ്ബാണോപമ! നീ വെടിഞ്ഞീടൊലാ 
ഏതുമേ പീഡയുണ്ടാകയില്ലെന്മൂലം 
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ! 
കശ്ചില്‍ ദ്വിജന്‍ ജ്യോതിശ്ലാസ്ത്രവിശാരദന്‍ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നിശ്ചവയിച്ചെന്നോടു പണ്ടരുളിച്ചെയ്ത 
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതു- 
നൊത്തും ഭവതിക്കു സങ്കടമില്ലേതും 
ഇത്ഥം പുരൈവ ഞാന്‍ കേട്ടിരിയ്ക്കന്നതു 
സത്യമതിന്നിയുമൊന്നു ചൊല്ലീടുവന്‍ 
രാമായണങ്ങള്‍ പലതും കവിവര- 
രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍ 
ജാനകിയോടുകൂടാതെ രഘുവരന്‍ 
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ? 
ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു 
രണ്ടുമൊന്നത്രേ വിചരിച്ചു കാണ്‍കിലോ 
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം 
പ്രാണാവസാനകാലത്തും പിരിയുമോ? 
എന്നിരിക്കേ പുനരെന്നെയുപേക്ഷിച്ചു 
തന്നേ വനത്തിനായ്ക്കൊണ്ടെഴുന്നളളുകില്‍ 
എന്നുമെന്‍ പ്രാണപരിത്യാഗവും ചെയ്വ- 
നിന്നുതന്നെ നിന്തിരുവടി തന്നാണെ' 
എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു 
മന്നവന്‍ മന്ദസ്മിതം പൂണ്ടരുള്‍ ചെയ്തു: 
“എങ്കിലോ വല്ലഭേ! പോരിക വൈകാതെ 
സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ 
ദാനമരുന്ധതിക്കായ്യ൮കൊണ്ടു ചെയ്യനീ 
ജാനകീ! ഹാരാദി ഭൂഷണമൊക്കവേ' 
ഇത്ഥമരുള്‍ചെയ്തു ലക്ഷ്മണന്‍ തന്നോടു 
പൃത്ഥീസുരോത്തമന്മാരെ വരുത്തുവാന്‍ 
അത്യാദരമരുള്‍ ചെയ്തനേരം ദ്വിജേ- 
ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും 
വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു- 
മര്‍ത്ഥമവധിയില്ലാതോളമാദരാല്‍ 
സദ്വൃത്തരായ്ക്കലശീലഗുണങ്ങളാ- 
ലുത്തമന്മാരായ്ക്കടുംബികളാകിയ 
വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു 
സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം 
മാതാവുതന്നുടെ സേവകന്മാരായ 
ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു 
പിന്നെ നിജാന്ത:പുരവാസികശള്‍ക്കും മ- 


85 


86 


റൃന്യരാം സേവകന്മാര്‍ക്കും ബഹുവിധം 
ദാനങ്ങള്‍ ചെയ്യയാലാനന്ദമഗ്നരായ്‌ 
മാനവനായകനാശീിര്‍വ്വചനവും 

ചെയ്തിതു താപസന്മാരും ദ്വിജന്മാരും 
പെയ്തുപെയ്തീടുന്നിതശ്രൂജലങ്ങളും 
ജാനകിദേവിയുമന്‍പോടരുന്ധതി- 
ക്കാനന്ദമുള്‍ക്കൊണ്ടു ദാനങ്ങള്‍ നല്‍കിനാള്‍ 
ലക്ഷണവീരന്‍ സുമിത്രയാമമ്മയെ 
തല്‍ക്ഷണെ കൌസല്യകൈയില്‍ സമര്‍പ്പിച്ചു 
വന്ദിച്ചനേരം സുമിത്രയും പുത്രന 
നന്ദിച്ചെടുത്തു സമാശ്ഗേഷവും ചെയ്തു 
നന്നായനുഗ്രഹം ചെയ്തു തനയനു 
പിന്നെയുപദേശവാക്കുമരുള്‍ ചെയ്താള്‍: 
“അഗ്രജന്‍ തന്നെപ്പരിചരിച്ചെപ്പൊഴു- 
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ 
രാമനെ നിത്യം ദശരഥനെന്നുള്ളി- 
ലാമോദമോടു നിരൂപിച്ചുകൊള്ളണം 
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍ 
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ 
മായാവിഹീനമീവണ്ണമുറപ്പിച്ചു 
പോയാലുമെങ്കില്‍ സുഖമായ്‌ വരിക തേ” 
മാത്രവചനം ശിരസി ധരിച്ചുകൊ- 
ണ്ടാദരവോടു തൊഴുതു സൌമിത്രിയും 
തന്നുടെ ചാപശരാദികള്‍ കൈക്കൊണ്ടു 
ചെന്നു രാമാന്തികെ നിന്നു വണങ്ങിനാന്‍: 
തല്‍ക്ഷണേ രാഘവന്‍ ജാനകി തന്നോടും 
ലക്ഷ്ടണനോടും ജനകനെ വന്ദിപ്പാന്‍ 
പോകുന്ന നേരത്തു പൌരജനങ്ങളെ 
രാഗമോടെ കടാക്ഷിച്ചു കുൂഹലാല്‍ 
കോമളനായ കുമാരന്‍ മനോഹരന്‍ 
ശ്യാമളരമ്യകളേബരന്‍ രാഘവന്‍ 
കാമദേവോപമന്‍ കാമദന്‍ സുന്ദരന്‍ 
രാമന്‍ തിരുവടി നാനാജഗദഭി- 
രാമനാത്മാരാമനംബൂജലോചനന്‍ 
കാമാരി സേവിതന്‍ നാനാജഗന്മയന്‍ 
താതാലയം പ്രതി പോകുന്നനേരത്തു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സാദം കലര്‍ന്നൊരു പൌരജനങ്ങളും 
പാദചാരേണ നടക്കുന്നതു കണ്ടു 

ഖേദം കലര്‍ന്നു പരസ്മരം ചൊല്ലിനാര്‍: 
“കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ! 
കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ! 
സോദരനോടും പ്രണയിനി തന്നോടും 
പാദചാരേണസഹായവും കൂടാതെ 
ശര്‍ക്കരാകണ്ടക നില്ലോന്നതയുത- 
ദുര്‍ഘടമായുള്‍ല ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍ 
രക്തപത്മത്തിനു കാഠിന്യമേകുന്ന 
മുശ്ധമൃദുതരസ്തിശ്ധപാദങ്ങളാല്‍ 

നിത്യം വനാന്തെ നടക്കെന്നു കല്‍പ്പിച്ച 
പൃഥ്വീശചിത്തം കഠോരമത്രേ തുലോം 
പുത്രവാത്സല്യം ദശരഥന്‍ തന്നോളം 
മര്‍ത്ത്യരിലാര്‍ക്കുമില്ലിന്നലെയോളവും 
ഇന്നിതു തോന്നുവാനെന്തൊരു കാരണ്‌- 
മെന്നതുകേട്ടുടന്‍ ചൊല്ലിനാനന്യനും: 
“കേകയപുത്രിയ്ക്ക രണ്ടു വരം നൃപ- 
നേകിനാന്‍പോലതു കാരാണം രാഘവന്‍ 
പോകുന്നിതു വനത്തിന്നു, ഭരതനും 
വാഴ്െന്നു വന്നുകൂടും ധരാമണ്ഡലം 
പോക നാമെങ്കില്‍ വനത്തിന്നു കൂടവേ 
രാഘവന്‍ തന്നെപ്പിരിഞ്ഞാല്‍ പൊറുക്കുമൊ?* 
ഇപ്രകാരം പുരവാസികളായുള്ള 
വിപ്രാദികള്‍ വാക്കു കേട്ടോരനന്തരം 
വാമദേവന്‍ പുരവാസികള്‍ തന്നോടു 
സാമോദമേവമരുള്‍ ചെയ്തിതന്നേരം: 


രാമസീതാതത്ത്വം 


“രാമനെച്ചിന്തിച്ചു ദുഃഖിയായ്യാരുമേ 
കോമളഗാത്രിയാം ജാനകിമൂലവും 
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍ 
ചിത്തം തെളിഞ്ഞുകേട്ടിടുവിനേവരും 
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു 
താമരസാക്ഷനാമാദിനാരായണന്‍ 
ലക്ധണനായതനന്തന്‍ ജനകജാ 


88 


ലക്ഷ്മീഭഗവതി ലോകമായാ പരാ 
മായാഗുണങ്ങളെത്താനവലംബിച്ചു 
കായഭേദം ധരിയ്ക്കന്നിതാത്മാപരന്‍ 
രാജസമായഗുണത്തോടുകൂടവേ 
രാജീവസംഭവനായ്‌ പ്രപഞ്ചദ്വയം 
വ്യക്തമായ്‌ സൃഷ്ടിച്ചു, സത്യപ്രധാനനായ്‌ 
ഭക്തപാരായണന്‍ വിഷ്ണുരൂപം പൂണ്ടു 
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- 
നാദ്യനജന്‍ പരമാത്മാവു സാദരം 
രുദ്രവേഷത്താല്‍ തമോഗണയുക്തനാ- 
യദ്രിജാവല്ലഭന്‍ സംഹരിക്കുന്നതും 
വൈവസ്വത മനു ഭക്തിപ്രസന്നനായ്‌ 
ദേവന്‍ മകരാവതാരമനുഷ്ടിച്ചു 
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു 
വേധാവിനാക്കിക്കൊടുത്തതീ രാഘവന്‍ 
പാഥോനിഥിമധനേ പണ്ടു മന്ദരം 
പാതാളലോകം പ്രവേശിച്ചതു നേരം 
നിഷ്ഠരമായോരു കൂര്‍മ്മാകൃതിയും പൂണ്ടു 
പൃഷ്ടേ ഗിരീന്ദ്രം ധരിച്ചതീ രാഘവന്‍ 
ദുഷനായോരു ഹിരണ്യാക്ഷനെക്കൊന്നു 
ഘൃഷ്ഠിയായ്‌ തേറ്റമേല്‍ ക്ഷോണിയെപ്പൊങ്ങിച്ചു 
കാരണവാരിധി തന്നില്‍ മേളിച്ചതും 
കാരണപൂരുഷനാകുമീ രാഘവന്‍ 
നിര്‍ഹ്രാദമോടു നരസിംഹരൂപമായ്‌ 
പ്രഹ്കാദനെപ്പരിപാലിചുകൊള്ളവാന്‍ 
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു 
ഘോരനായോരു ഹിരണ്യകശിപു തന്‍ 
വക്ഷപ്രദേശം പ്രപാടനം ചെയ്തതും 
രക്ഷാചതുരനാം ലക്ഷ്മീവരനിവന്‍ 
പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ- 
ണ്ടര്‍ത്ഥിചചു സാദരമര്‍ച്ചിക്ക കാരണം 
എത്രയും കാരുണ്യമോടവള്‍ തന്നുടെ 
പൂത്രനായിന്ദ്രാനുജനായ്‌ പിറന്നതി- 
ഭക്തനായോരു മഹാബലിയോടു ചെ- 
ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം 
സത്വരം വാങ്ങി മരുത്വാന്നു നല്‍കിയ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഭക്തപ്രിയനാം ത്രിവിക്രമനുമിവന്‍ 
ധാത്രീസുരദ്വേഷികളായ്‌ ജനിച്ചൊരു 
ധാത്രീപതികലനാശം വരുത്തുവാന്‍ 
ധാത്രിയില്‍ ഭാര്‍ഗ്ഗവനായിപ്പിറന്നതും 
ധാത്രീവരനായ രാഘവനാമിവന്‍ 
ധാത്രിയിലിപ്പോള്‍ ദശരഥപുത്രനായ്‌ 
ധാത്രീസുതാവരനായ്‌ പിറന്നീടിനാന്‍ 
രാത്രീഞ്ചരക്ലമൊക്കെ നശിപ്പിച്ചു 
ധാത്രീഭാരം തീര്‍ത്തു ധര്‍മ്മത്തെ രക്ഷിപ്പാന്‍ 
ആദ്യനജന്‍ പരമാത്മാ പരാപരന്‍ 
വേദ്യനല്ലാത്ത വേദാന്ത വേദ്യന്‍ പരന്‍ 
നാരായണന്‍ പുരുഷോത്തമനവ്യയന്‍ 
കാരണമാനുഷന്‍ രാമന്‍ മനോഹരന്‍ 
രാവണനിഗ്രഹാര്‍ത്ഥം വിപിനത്തിനു 
ദേവഹിതാര്‍ത്ഥം ഗമിക്കുന്നതിന്നതിന്‍ 
കാരണം മന്ഥരയല്ല, കൈകേയിയ- 
ല്ലാരും ഭൂമിയ്ക്കാക രാജാവുമല്ലല്ലോ 

വിഷ്ണു ഭഗവാന്‍ ജഗന്മയന്‍ മാധവന്‍ 
വിഷ്ണു മഹാമായാദേവി ജനകജാ 
സൃഷ്ടിസ്തിതിലയകാരിണിതന്നോടും 
പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോള്‍ 
ഇന്നലെ നാരദന്‍ വന്നുചൊന്നാനവന്‍ 
തന്നോടു രാഘവന്‍ താനുമരുള്‍ ചെയ്തു: 
“നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാന്‍ 
വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.” 
എന്നതു മൂലം ഗമിയ്ക്കന്നു രാഘവ- 

നിന്നു വിഷാദം കളവിനെല്ലാവരും 
രാമനെച്ചിന്തിച്ചു ദു:ഖിയായ്മാരുമേ 
രാമരാമേതി ജപിപ്പിനെല്ലാരുമേ 
സിദ്ധിക്കയില്ലതേയല്ല കൈവല്യവും 
സിദ്ധിക്കുമേവനുമെന്നതു നിര്‍ണ്ണയം 
ദു:ഖസൌഖ്യാദി വികല്ലങ്ങളില്ലാത്ത 
നിഷ്ണുളന്‍ നിര്‍ഗുണനാത്മാ രഘൂത്തമന്‍ 
ന ൃനാതിരേകവിഹീനന്‍ നിരഞ്ജന- 
നാനന്ദപൂര്‍ണ്ണനനന്തനനാകുലന്‍ 
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി- 


90 


നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു? 
ഭക്തജനാനാം ഭജനാര്‍ത്ഥമായ്‌ വന്നു 
ഭക്തപ്രിയന്‍ പിറന്നീടിനാന്‍ ഭൂതലേ 
പംക്തിരഥാഭീഷ്ടസിദ്ധ്യര്‍ത്ഥമായ്‌ വന്നു 
പംക്തികണ്ഠന്‍ തന്നെക്കൊന്നു ജഗത്രയം 
പാലിപ്പതിന്നായവതരിച്ചിടിനാന്‍ 
ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍” 
രാമവിഷയമീവണ്ണമരുള്‍ ചെയ്തു 
വാമദേവന്‍ വിരമിച്ചോരനന്തരം 
വാമദേവവചനാമൃതം സേവിച്ചു 

രാമനെ നാരായണനെന്നറിഞ്ഞുടന്‍ 
പൌരജനം പരമാനന്ദമായൊരു 
വാരാന്നിധിയില്‍ മുഴുകിനാരേവരും 
“രാമസീതാരഹസ്യം മുഹുരീദൃശ- 
മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്ലാം 
രാമദേവങ്കലുറച്ചൊരു ഭക്തിയു- 
മാമയനാശവും സിദ്ധിയ്ക്കുമേവനും 
ഗോപനീയം രഹസ്യം പരമീദ്ൃശം 
പാപവിനാശനം ചൊന്നതിന്‍ കാരണം 
രാമപ്രിയന്മാര്‍ ഭവാന്മാരെന്നോര്‍ത്തു ഞാന്‍ 
രാമതത്വം പരമോപദേശം ചെയ്ത്‌ 
താപവും തീര്‍ന്നിതു പൌരജനങ്ങള്‍ക്കു 
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി. 


യാത്രാരംഭം 


രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ 
വ്യാകലഹീനം വണങ്ങിയരുള്‍ ചെയ്തു 
കൈകേയിയാകിയ മാതാവു തന്നോടു 
“ശോകം കളഞ്ഞാലുമമ്മേ! മനസി തേ 
സൌമിത്രിയും ജനകാത്മജയും ഞാനും 
സൌമുഖ്യമാര്‍ന്നു പോവാനായ്‌ പുറപ്പെട്ടു 
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ 
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ” 
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം 
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭൂമം 
ശ്രീരാമനും മൈഥിലിക്കുമനുജനും 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 91 


ചീരങ്ങള്‍ വെവ്വേറെ നല്‍കിനാളമ്മയും 
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവന്‍ 
വന്യചീരങ്ങള്‍ പരിഗ്രഹിച്ചിടിനാന്‍ 
പുഷ്ഠരലോചനാനുജ്ഞയാ വല്‍ക്കലം 
ലക്ഷ്മണന്‍ താനുമുടുത്താനതു നേരം 
ലക്ഷ്മീഭഗവതിയാകിയ ജാനകി 
വല്‍ക്കലം കയ്യില്‍ പിടിച്ചുകൊണ്ടാകുലാല്‍ 
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്‌ 
തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തമുഖാംബൂജം 
ഗൂഡ്രമായ്‌ നോക്കിനാളെങ്ങനെ ഞാനിതു 
ഗാഡ്മമുടുക്കുന്നതെന്നുള്ളചിന്തയാ 
മഗലദേവതാവല്ലഭന്‍ രാഘവ- 
നിംഗിതജ്ഞന്‍ തദാ വാങ്ങിപ്പരുഷമാം 
വല്‍ക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛ 
സല്‍കാരമാനം കലര്‍ന്നു നിന്നീടിനാന്‍ 
എന്നതു കണ്ടൊരു രാജദാരങ്ങളു- 
മന്യരായുള്ള ജനങ്ങളുമൊക്കവേ 

വന്ന ദുഃഖത്താല്‍ കരയുന്നതു കേട്ടു 
നിന്നരുളീടും വസിഷ്ഠമഹാമുനി 
കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു 
താപേന ചൊല്ലിനാ'നെന്തിതു തോന്നുവാന്‍? 
ദുഷ്ട! നിശാചരി! ദുര്‍വ്വത്തമാനസേ! 
കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ! 
രാമന്‍ വനത്തിന്നു പോകേണമെന്നല്ലോ 
താമസശീലേ! വരത്തെ വരിച്ചു നീ 
ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍ 
മാനസേ തോന്നിയതെന്തൊരു കാരണം? 
ഭക്ത്യാ പതിവ്രതയാകിയ ജാനകി 
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്യില്‍ 
സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ്‌ 
ദിവ്യാംബരം പൂണ്ടനുഗമിചീടുക. 
കാനനദ്ു:ഖനിവാരണാര്‍ത്ഥം പതി- 
മാനസവും രമിപ്പിച്ചു സദാകാലം 
ഭര്‍തൃശുശ്രൂഷയും ചെയ്തു പിരിയാതെ 
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവര്ര' 
ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥന്‍ 


92 


നത്വാ സുമന്ത്രരോടേവമരുള്‍ ചെയ്തു: 
“രാജയോഗ്യം രഥമാശു വരുത്തുക 
രാജീവനേത്രപ്രയാണായ സത്വരം” 
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാര്‍ത്തു 
“പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ! 
രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ! 
ഹാ! മമ പ്രാണസമാന! മനോഹര!” 
ദുഃഖിച്ചു ഭൂമിയില്‍ വീണു ദശരഥ- 
നുള്‍ക്കാന്‍്പഴിഞ്ഞു കരയുന്നതു നേരം 
തേരുമൊരുമിച്ചു നിര്‍ത്തി സുമന്ത്രരും 
ശ്രീരാമദേവനുമപ്പോളുരചെയ്തു: 

“തേരില്‍ കരേറുക സീതേ!വിരവില്‍ നീ 
നേരമിനിക്കളഞ്ഞിടരുതേതുമേ്‌ 
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ- 
ളിന്ദിരാവല്ലഭനാകിയ രാമനും 

മാനസേ ഖേദം കളഞ്ഞു ജനകനെ 

വീണു വണങ്ങി പ്രദക്ഷിണവും ചെയ്ത 
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍; 
ബാണചാപാസി തൂണീരാദികളെല്ലാം 
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍ 
ലക്ഷ്ടണനപ്പോള്‍, സുമന്ത്രരുമാകുലാല്‍ 
ദുഃഖേന തേര്‍ തെളിച്ചിടിനാന്‍, ഭൂപനും 
നില്‍ക്കുനില്‍ക്കെന്നു ചൊന്നാൻ ,രഘുനാഥനും 
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു: 
നിശ്വലമായിതു ലോകവുമന്നേരം 
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍ 
രാജാവു മോഹിച്ചുവീണിതേ ഭൂതലേ 
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍ 
താപം മുഴുത്തു വിലപിച്ചു പിന്നാലെ 
“തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ! 
ദൃഷ്ടിയ്ക്ൂമുതമായൊരു തിരുമേനി 
കാണായ്കിലെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നു? 
പ്രാണനോ പോയിതല്ലോ മമം ദൈവമേ!” 
ഇത്തരം ചൊല്ലി വിലപിച്ചു സര്‍വ്വരും 
സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍ 
മന്നവന്‍ താനും ചിരം വിലപിച്ചഥ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ചൊന്നാൻ പരിചക്രന്മാരൊടാക്ലാല്‍ 
“എന്നെയെടുത്തിനിക്കൊണ്ടുപോയ്‌ ശ്രീരാമന്‍ 
തന്നുടെ മാത്രഗേഹത്തിങ്കലാക്കുവിന്‍ 
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി 
ഭൂമിയില്‍ വാഴ്ടെന്നതില്ലെന്നു നിര്‍ണ്ണയം” 
എന്നതു കേട്ടോരു ഭൃത്യജനങ്ങളും 

മന്നവന്‍ തന്നെയെടുത്തു കൌസല്യ തന്‍ 
മന്ദിരത്തിങ്കലാക്കീടിനാനന്നേരം 
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു 
പിന്നെയുണര്‍ന്നു കരഞ്ഞു തുടങ്ങിനാന്‍ 
ഖിന്നയായ്‌ മേവുന്ന കൌസല്യ തന്നോടും. 


വനയാത്ര 


ശ്രീരാമനും തമസാനദി തന്നുടെ 
തീരം ഗമിച്ചു വസിച്ചു നിശാമുഖേ 
പാനീയമാത്രമുപജീവനം ചെയ്തു 
ജാനകിയോടും നിരാഹാരനായൊരു 
വൃക്ഷമൂലേ ശയനം ചെയ്തറങ്ങീടിനാന്‍; 
ലക്ഷണൻ വില്ലമമ്പും ധരിച്ചന്തികേ 
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ 
ദുഃഖവൃത്താന്തങ്ങളും പറഞ്ഞാകലാല്‍ 
പൌരജനങ്ങളും ചെന്നരികേ പുക്കു 
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കുടാകില്‍ 
കാനനവാസം നമുക്കുമെന്നേവരും 
മാനസത്തിങ്കലുറച്ചു മരുവിനാര്‍ 
പൌരജനത്തിന്‍ പരിദേവനം കണ്ടു 
ശ്രീരാമദേവനുമുള്ളില്‍ നിരൂപിച്ചു 
“സൂര്യനുദിച്ചാലയയ്ക്കയുമില്ലിവര്‍ 
കാര്യത്തിനും വരും വിഘ്ലമെന്നാലിവര്‍ 
ഖേദം കലര്‍ന്നു തളര്‍ന്നുറങ്ങുന്നിതു 
ബോധമില്ലിപ്പോളിനിയുണരും മുന്‍പേ 
പോകനാമിപ്പൊഴേ കൂട്ടുക തേരെന്നു 
രാഘവന്‍ വാക്കുകള്‍ കേട്ടു സുമന്ത്രരും 
വേഗേന തേരുമൊരുമിച്ചിതന്നേരം 
രാഘവന്മാരും ജനകതനൂജയും 
തേരിലേറീടിനാരേതുമറിഞ്ഞീല 


94 


പൌരജനങ്ങളന്നേരം സുമന്ത്രരും 
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ 
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു 
ചുറ്റും കിടന്ന പുരവാസികളെല്ലാം 
പിറ്റേന്നാള്‍ തങ്ങളുണര്‍ന്നു നോക്കുന്നേരം 
കണ്ടീലരാമനെയെന്നു കരഞ്ഞതി- 
കുണ്ജിതന്മാരായ്‌ പുരിപുക്കു മേവിനാര്‍ 
സീതാസമേതനാം രാമനെസ്സന്തതം 
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം 
പൂത്രമിത്രാദികളോടുമിട ചേര്‍ന്നു 
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും 
മംഗലാദേവതാവല്ലഭന്‍ രാഘവന്‍ 
ഗംഗാതടം പുക്കു ജാനകി തന്നോടും 
മംഗലസ്താനവും ചെയ്തു സഹാനുജം 
ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍ 
ദാശരഥിയും വിദേഹതനൂജയും 
ശിംശപാമൂലേ സുഖേന വാണിടിനാര്‍ 


ഗഹസംഗമം 


രാമാഗമനമഹോത്സവമെത്രയു- 
മാമോദമുള്‍ക്കൊണ്ടു കേട്ടഗൃഹന്‍ തദാ 
സ്വാമിയായിഷുവയസ്യനായുള്ളൊരു 

രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍ 
പക്വമനസ്സൊടു ഭക്തൃയ്വ സത്വരം 
പക്വഫലമധുപുഷാദികളെല്ലാം 
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ 
ഭക്ത്യൈവ ദണ്ഡനമസ്താരവും ചെയ്ത 
പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി 
തൃഷ്ട്യാ ദൃഡ്ധമണച്ചാശ്ശേഷവും ചെയ്ത 
മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം 

മന്ദേതരം കുശലപ്രശ്നവും ചെയ്ത 
കഞ്ജവിലോചനന്‍ തന്‍ തിരുമേനി 4- 
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്യു: 
ധന്യനായേയടിയനിന്നു കേവലം 
നിര്‍ണ്ണയം നൈഷാദജന്മവും പാവനം 
നൈഷാദമായുള്ള രാജ്യമിതുമൊരു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ദുഷണഹീനമധീനമല്ലോ തവ 
കിങ്കരനാമടിയനേയും രാജ്യവും 

സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക 
സന്തോഷമുള്‍ക്കൊണ്ടിനി നിന്തിരുവടി 
സന്തതമത്ര വസിച്ചരുളീടണം 
അന്തഃപുരം മമ ശുദ്ധമാക്കീടണ- 
മന്തര്‍മുദാ പാദപത്മരേണക്കളാല്‍ 
മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ 
കാലേ കനിവോടനുഗ്രഹിക്കേണമേ! 
ഇത്തരം പ്രാര്‍ത്ഥിച്ചുനില്‍ക്കും ഗുൃഹനോടു 
മുശ്ധഹാസം പൂണ്ടരുള്‍ ചെയ്തു രാഘവന്‍ 
“കേള്‍ക്ക നീ വാക്യം മദീയം മമ സഖേ! 
സൌഖ്യമിതില്‍പ്പരമില്ലെനിക്കേതുമേ 
സംവത്സരം പതിനാലു കഴിയണം 
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍ 
അന്യദത്തം ഭൂജിക്കെന്നതുമില്ലെന്നു 
മന്യേ വനവാസകാലം കഴിവോളം 
രാജ്യം മമൈതതു ഭവാന്‍ മത്സഖിയല്ലോ 
പൂജ്യനാം നീ പരിപാലിക്ക സന്തതം 
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട 
കൊണ്ടുവരിക വടക്ഷീരമാശു നീ” 
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും 
ലക്ഷ്ടണനോടും കലര്‍ന്നു രഘുത്തമന്‍ 
ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു 
ബദ്ധമായോരു ജടാമകുടത്തൊടും 
സോദരന്‍ തന്നാല്‍ കശദഭളാദ്യങ്ങളാല്‍ 
സാദരമാസ്തൃതമായ തല്ലസ്ഥലേ 
പാനീയമാത്രമശിച്ചു വൈദേഹിയും 
താനുമായ്‌ പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍ 
പ്രാസാദമൂര്‍ദ്ധി പര്യങ്കേ യഥാപുര- 
വാസവും ചെയ്തറങ്ങുന്നതുപോലെ 
ലക്ഷണൻ വില്ലുമമ്പും ധരിച്ചന്തികേ 
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ 


ലക്ഷ്ുണഗുൃഹസംവാദം 


ലക്ഷ്മീപതിയായ രാഘവസ്വാമിയും 


96 


ലക്ഷ്മീഭഗവതിയാകിയ സീതയും 
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി- 

ദുഃഖം കലര്‍ന്നു ബാഷ്ടാകലനായ്‌ ഗുഹന്‍ 
ലക്ഷ്ടണനോടു പറഞ്ഞുതുടങ്ങിനാന്‍: 
“പുഷ്ഠരനേത്രനെക്കണ്ടീലയോ സഖേ! 
പര്‍ണ്ണതല്‍പ്പേ ഭുവി ദാരുമൂലേ കിട- 
ന്നര്‍ണ്ണോജനേത്രനുറങ്ങുമാറായിതു 
സ്വര്‍ണതല്‍പ്പേ ഭവനോത്തമേ സല്‍പ്പുരേ 
പുണ്യപുരുഷന്‍ ജനകാത്മജയോടും 
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ 
പല്ലവപര്യങ്ക സീമ്മി വനാന്തരേ 
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാന്‍ 
കാരണഭൂതയായ്‌ വന്നിതു കൈകേയി 
മന്ഥരാചിത്തമാസ്ഥായ കൈകേയി താന്‍ 
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?” 
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ- 
മിത്രിയും സത്വരമുത്തരം ചൊല്ലിനാൻ: 
“ഭദ്രമതേ! ശ്രൂണ! മദ്വചനം രാമ- 
ഭദ്രനാമം ജപിച്ചീടുക സന്തതം 

കസ്യ ദു:ഃഖസ്യ കോ ഹേതു ജഗത്രയേ 
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ! 
പൂര്‍വ്വജന്മ്മാര്‍ജ്ജിത കര്‍മ്മമത്രേ ഭവി 
സര്‍വ്വലോകര്‍ക്കും സുഖ ദുഃഖകാരണം 
ദുഃഖസുഖങ്ങള്‍ ദാനം ചെയ്വതിന്നാരു- 
മുള്‍ക്കാമ്പിലോര്‍ത്തുകണ്ടാലില്ല നിര്‍ണ്ണയം 
ഏകന്‍ മമ സുഖദാതാ ജഗതി മ- 

റ്റേകന്‍ മമ ദുഃഖദാതാവിതി വൃഥാ 
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപ്പൊഴും 
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ 
ഞാനിതിനിന്നു കര്‍ത്താവെന്നു തോന്നുന്നു 
മാനസതാരില്‍ വൃഥാഭിമാനേന കേള്‍ 
ലോകം നിജ കര്‍മ്മസൂത്രബദ്ധം സഖേ! 
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍ 
മിത്രാര്യദാസീന ബാന്ധവ ദ്വേഷ്യമ- 
ദ്്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭൂമം 
ചിത്രമത്രേ നിരൂപിച്ചാൽ സ്വകര്‍മ്മങ്ങള്‍ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


യത്ര വിഭാവ്യതേ തത്ര യഥാ തഥാ 

ദുഃഖം സുഖം നിജകര്‍മ്മവശഗത- 
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍ 
യദ്യദ്യദാഗതം തത്ര കാലാന്തരേ 

തത്തത്‌ ഭജിച്ചതിസ്വസ്ഥനായ്‌ വാഴണം 
ഭോഗത്തിനായ്കകൊണ്ടു കാമിക്കയും വേണ്ട 
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട 
വ്യര്‍ത്ഥമോര്‍ത്തോളം വിഷാദാതി ഹര്‍ഷങ്ങള്‍ 
ചിത്തേ ശുഭാശുഭ കര്‍മ്മഫഥലോദയേ 
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു 
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ! 
സൌഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ 
നീക്കാവതല്ല സുരാസുരന്മാരാലും 

ലോകേ സുഖാനന്തരംദു:ഖമായ്‌ വരു- 
മാകുലമില്ല ദുഃഖാനന്തരം സുഖം 

നൂനം ദിനരാത്രി പോലെ ഗതാഗതം 
മാനസേചിന്തിക്കിലത്രയുമല്ലെടോ! 
ദുഃഖമദ്ധ്യേ സുഖമായും വരും പിന്നെ- 
പിന്നെ ദുഃഖം സുഖമദ്ധ്യസംസ്ഥമായും വരും 
രണ്ടുമന്യോന്യസംയുക്തമായേവനു- 

മുണ്ടു ജലപങ്കമെന്നപോലെ സഖേ! 
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി 
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു 
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു- 
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും 
തുഷ്ടാത്മനാ മരുവുന്നു ബുധജനം 

ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാല്‍' 
ഇത്ഥം ഗൃഹനും സുമിത്രാത്മജനുമായ്‌ 
വൃത്താന്തഭേദം പറഞ്ഞുനില്‍ക്കുന്നേരം 
മിത്രനുദിച്ചിത സത്വരം രാഘവന്‍ 
നിത്യകര്‍മ്മങ്ങളും ചെയ്തരുളിച്ചെയ്ത 
“തോണി വരുത്തുകെന്നപ്പോള്‍ ഗുഹന്‍ നല്ല- 
തോണിയും കൊണ്ടുവന്നാശു വണങ്ങിനാന്‍ 
“സ്വാമിന്നിയം ദ്രേണികാ സമാരുഹൃതാം 
സൌമിത്രിണാ ജനകാത്മജയാ സമം 
തോണി തുഴയുന്നതുമടിയന്‍ തന്നെ 


98 


മാനവവീര! പ്രാണവല്ലഭ!* 
ശുംഗിവേരാധിപന്‍ വാക്കു കേട്ടന്നേരം 
മംഗലദേവതയാകിയ സീതയെ 

കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ 

കയ്യും പിടിച്ചു താനും കരേറിനാന്‍ 
ആയുധമെല്ലാമെടുത്തു സൌമിത്രിയു- 
മായതമായൊരു തോണി കരേറിനാന്‍ 
ജ്ഞാതിവര്‍ഗ്ഗത്തോടു കൂടെ ഗുഹന്‍ പര- 
മാദരവോടു വഹിച്ചിതു തോണിയും 
മംഗലാപാംഗിയാം ജാനകീദേവിയും 


ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ്‌ വണങ്ങിനാള്‍: 


“ഗംഗേ! ഭഗവതീ! ദേവീ! നമോസ്ത്രതേ! 
സംഗേന ശംഭ തന്‍ മൌലിയില്‍ വാഴുന്ന 
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ 
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്ത്ര തേ! 
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ- 
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍ 
രക്ഷിച്ചുകൊള്‍ക നീയാപത്തു കൂടാതെ 
ദക്ഷാരിവല്ലദേ! ഗംഗേ! നമോസ്തരതേ! 
ഇത്തരം പ്രാര്‍ത്ഥിച്ചു വന്ദിച്ചിരിക്കവേ 
സത്വരം പാരകൂലം ഗമിച്ചീടിനാര്‍ 
തോണിയില്‍ നിന്നു താഴ്സിറങ്ങി ഗുഹന്‍ 
താണുതൊഴുതപേക്ഷിച്ചാന്‍ മനോഗതം 
“കൂടെവിടകൊള്‍വതിനടിയനുമൊ- 
രാടല്‍ കൂടാതെയനുജ്ഞ നല്‍കീടണം 
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി- 
ലേണാംക ബിംബാനന! ജഗതീപതേ!* 
നൈഷാദവാക്യങ്ങള്‍ കേട്ടു മനസി സ- 
ന്തോഷേണ രാഘവനേവമരുള്‍ ചെയ്തു: 
“സത്യം പതിന്നാലു സംവത്സരം വിപി- 
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍ 
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ 
സത്യവിരോധം വരാ രാമഭാഷിതം' 
ഇത്തരമോരോവിധമരുിച്ചെയ്തു 
ചിത്തമോദേന ഗാഡ്ദാശ്ശേഷവും ചെയ്ത 
ഭക്തനെപ്പോകെന്നയച്ചു രഘുത്തമന്‍ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഭക്ത്യാ നമസ്തരിച്ചഞ്ജലിയും ചെയ്തു 
മന്ദമന്ദം തോണിമേലേ ഗുഹന്‍ വീണ്ടു 
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാന്‍. 


ഭരദ്വാജാശ്രമപ്രവേശം 


വൈദേഹി തന്നോടു കൂടവേ രാഘവന്‍ 
സോദരനോടുമൊരുമൃഗത്തെക്കൊന്നു 
സാദരം ഭക്ത്വാ സുഖേന വസിച്ചിതു 
പാദപമൂലേ ദളാഡ്യതല്‍പ്പസ്ഥലേ 
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം 
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്ത 
ചെന്നുഭരദ്വാജനായ തപോധനന്‍ 
തന്നാശ്രമപദത്തിന്നടുത്താദരാല്‍ 
ചിത്തമോദത്തോടിരുന്നോരു നേരത്തു 
തത്ര കാണായിതൊരുവടു തന്നെയും 
അപ്പോളവനോടരുള്‍ ചെയ്ത രാഘവന്‍: 
“ഇപ്പൊഴേ നീ മുനിയോടുണര്‍ത്തിക്കണം 
രാമന്‍! ദശരഥനന്ദനനുണ്ടു തന്‍ 
ഭാമിനിയോടുമനുജനോടും വന്നു 
പാര്‍ത്തിരിയ്ക്കന്നജുടജാന്തികേയെന്ന 
വാര്‍ത്ത വൈകാതെയുണര്‍ത്തിക്ക്‌യെന്നപ്പോള്‍ 
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ- 
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാന്‍: 
“ആശ്രമോപാന്തെ ദശരഥപുത്രനു- 
ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു” 
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്സേ 
സമാദായ സാര്‍ഘ്യ പാദ്യാദിയും 

ഗത്വാ രഘുത്തമ സന്നിധൌ സത്വരം 
ഭക്കൈ്യൈവ പൂജയിത്വാ സഹലക്ഷ്ണം 
ദൃഷ്വാ രമാവരം രാമം ദയാപരം 

തുഷ്യാ പരമാനന്ദാബ്യൌ മുഴുകിനാന്‍ 
ദാശരഥിയും ഭരദ്വാജപാദങ്ങ- 

ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം 
ആശിര്‍വചനപൂര്‍വ്വം മുനിപുംഗവ- 
നാശയാനന്ദമിയന്നരുളിച്ചെയ്തു: 
“പാദരജസാ പവിത്രയാക്കീടു നീ 


100 


വേദാത്മക! പര്‍ണശാലാമിമാ” 
ഇത്ഥമുക്ത്വോടജമാനീയ സീതയാ 
സത്യസ്വരൂപം സഹാനുജം സാദരം 
പൂജാവിധാനേന പൂജിച്ചുടന്‍ ഭര- 
ദ്വാജതപോധനശ്രേഷ്ഠനരുള്‍ ചെയ്തു: 
“നിന്നോടു സംഗമമുണ്ടാകകാരണ- 
മിന്നുവന്നു തപസ്സാഫല്യമൊക്കവേ 
ജ്ഞാതം മയാ തവോദന്തം രഘുപതേ! 
ഭൂതമാഗാമികം വാ കരുണാനിധേ! 
ഞാനറിഞ്ഞേന്‍ പരമാത്മാ ഭവാന്‍ കാര്യ- 
മാനുഷനായിതു മായയാ ഭൂതലേ 
ബ്രഹ്മണാ പണ്ടു സംപ്രാര്‍ത്ഥിതനാകയാല്‍ 
ജന്മമുണ്ടായതു യാതൊന്നിനെന്നതും 
കാനനവാസാവകാശമുണ്ടായതും 
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ! 
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ 
ജ്ഞാനമൂര്‍ത്തേ! സകലത്തേയും കണ്ടു ഞാന്‍ 
എന്തിനു ഞാന്‍ വളരെപ്പറഞ്ഞീടുന്നു 
സന്തുഷ്ടബുദ്ധ്യാ കൃതാര്‍ത്ഥനായേനഹം 
ശ്രീപതി രാഘവന്‍ വന്ദിച്ചു സാദരം 
താപസശ്രേഷ്ഠനോടേവമരുള്‍ ചെയ്ത്‌: 
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ- 
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!* 
ഇത്ഥമന്യോന്യമാഭാഷണവും ചെയ്ത 

തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്‌ 


വാല്ലീക്യാശ്രമപ്രവേശം 


ഉത്ഥാനവും ചെയ്തഷസി മുനിവര- 
പൂത്രരായുള്ള കുമാരകന്മാരുമായ്‌ 
ഉത്തമമായ കാളീന്ദിനദിയേയു- 

മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ്‌ 
ചിത്രകൂടാദ്രിയെ പ്രാപിച്ചിത ജവാല്‍ 
തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം 
നാനാമുനികല സങ്കലം കേവലം 
നാനാമൃഗദ്വിജാകീര്‍ണം മനോഹരം 
ഉത്തമ വൃക്ഷലതാപരിശോഭിതം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 101 


നിതൃകുസുമഫലദലസംയുതം 

തത്ര ഗത്വാ സമാസീനം മുനികല- 
സത്തമം ദൃഷ്ടാ നമസ്തരിച്ചീടിനാന്‍ 
രാമം രമാവരം വീരം മനോഹരം 
കോമളം ശ്യാമളം കാമദം മോഹനം 
കന്ദര്‍പ്പ സുന്ദരമിന്ദീവരേക്ഷണ- 
മിന്ദ്രാദിവ്വന്ദാര കൈരഭി വന്ദിതം 
ബാണരുൂണീര ധനുര്‍ദ്ധരം വിഷടപ- 
ത്രാണ നിപുണം ജടാമകുടോജ്ജ്വലം 
ജാനകീലക്ഷ്മണോപേതം രഘൂത്തമം 
മാനവേന്ദ്രം കണ്ടു വാല്‍മീകിയും തദാ 
സന്തോഷബാഷ്ടാകലാക്ഷനായ്‌ രാഘവന്‍ 
തന്‍ തിരുമേനി ഗാഡം പുണര്‍ന്നീടിനാന്‍ 
നാരായണം പരമാനന്ദവിഗ്രഹം 
കാര്‍ണ്യപീയൂഷസാഗരം മാനുഷം 
പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം 
രാജീവലോചനം രാജേന്ദ്ര ശേഖരം 
ഭക്തിപൂണ്ടര്‍ഘ്യപാദ്യാദികള്‍കൊണ്ടഥ 
മുക്തിപ്രദനായ നാഥനു സാദരം 
പക്വമധുരമധുഫലമുലങ്ങ- 

ളൊക്കെ നിവേദിച്ചു ഭോജനാര്‍ത്ഥം മുദാ 
ഭക്ത്വാ പരിശ്രമം തീര്‍ത്തു രഘുവരന്‍ 
നത്വാ മുനിവരന്‍ തന്നോടരുള്‍ ചെയ്തു 
താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു 
ഹേതുവോ ഞാന്‍ പറയേണമെന്നില്ലല്ലോ? 
വേദാന്തിനാം ഭവാനതറിയാമല്ലോ 
യാതൊരിടത്തു സുഖേന വസിക്കാവു 
സീതയോടും കൂടിയെന്നരുള്‍ ചെയ്യേണം 
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാന്‍ 
ചിത്തേ പെരികയുണ്ടാശ മഹാമുനേ! 
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന 
മംഗലദേശങ്ങള്‍ മുഖ്യവാസോചിതം” 
എന്നതു കേട്ടു വാല്‍മീകി മഹാമുനി 
മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ ചെയ്യു: 
“സര്‍വ്വ ലോകങ്ങളും നിങ്കല്‍ വസിക്കുന്നു 
സര്‍വ്വലോകേഷു നീയും വസിക്കുന്നു 


102 


ഇങ്ങനെ സാധാരണം നിവാസസ്ഥല-ഏ 
മങ്ങനെയാകയാലെന്തു ചൊല്ലാവതും 
സീതാസഹിതനായ്‌ വാഴുവാനിന്നൊരു 
ദേശം വിശേഷിച്ചു ചോദിക്ക കാരണം 
സൌഖ്യേന തേ വസിപ്പാനുള്ള മന്ദിര- 
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാന്‍ 
സന്തുഷടരായ്‌ സമസൃഷ്ടികളായ്‌ ബഹ- 
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്‌ 
ശാന്തരായ്‌ നിന്നെബുജിപ്പവര്‍ നമ്മുടെ 
സ്വാന്തം നിനക്കു സുഖവാസമന്ദിരം 
നിത്യധര്‍മ്മാധര്‍മ്മമെല്ലാമുപേക്ഷിച്ചു 
ഭക്ത്യാ ഭവാനെബ്ദുജിക്കുന്നവരുടെ 
ചിത്തസരോജം ഭവാനിരുന്നീടുവാ- 
നുത്തമമായ്‌ വിളങ്ങീടുന്ന മന്ദിരം 
നിത്യവും നിന്നെശ്ശരണമായ്‌ പ്രാപിച്ചു 
നീര്‍ദ്വന്്വരായ്‌ നിസ്ഹരായ്‌ നിരീഹരായ്‌ 
ത്വന്മന്ത്ജാപകരായുള്ള മാനുഷര്‍ 
തന്മന:പങ്കജം തേ സുഖമന്ദിരം 
ശാന്തന്മാരായ്‌ നിരഹങ്കാരികളുമായ്‌ 
ശാന്ത രാഗദ്വേഷമാനസന്മാരുമായ്‌ 
ലോഷ്ടാശ്ൂുകാഞ്ചന തുല്യമതികളാം 
ശ്രേഷടമതികള്‍ മനസ്തവ മന്ദിരം 
നിങ്കല്‍ സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ചു 
നിങ്കലേ ദത്തമായോരു മനസ്സൊടും 
സന്തുഷ്ടരായ്‌ മരുവുന്നവര്‍ മാനസം 
സന്തതം തേ സുഖവാസായ മന്ദിരം 
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു- 
മിഷ്ടേതരാപ്തിക്കനുതാപവുമില്ല 
സര്‍വവും മായേതി നിശ്ചിന്ത്യ വാഴുന്ന 
ദിവ്യമനസ്തവ വാസായ മന്ദിരം 
ഷഡ്ദ്ഭാവഭദേദവികാരങ്ങളൊക്കെയു- 
മുള്‍പ്പുവിലോര്‍ക്കിലോ ദേഹത്തിനേയുളളൂ 
ക്ഷത്തഡ്ഭവസുഖദു:ഖാദി സര്‍വവും 
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും 
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ 

ചിത്തം തവ സുഖവാസായ മന്ദിരം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 103 


യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം 
വേദസ്വരൂപമനന്തമേകം സതാം 
വേദാന്തവേദമാദ്യം ജഗദ്കാരണം 
നാദാന്തരൂപം പരബ്രഹ്മമച്യതം 
സര്‍വഗുഹാശയത്വം സമസ്താധാരം 
സര്‍വഗതം പരാത്മാനമലേപകം 
വാസുദേവം വരദം വരേണ്യം ജഗ- 
ദ്വാസിനാമാത്മനാ കാണുന്നതും സദാ 
തസ്യ്യചിത്തേ ജനകാത്മജയാ സമം 
നിസ്സംശയം വസിച്ചീടുക ശ്രീപതേ! 
സന്തതാഭ്യാസദ്ദഡീകൃതചേതസാം 
സന്തതം ത്വല്ലാദസേവാരതാത്മനാം 
അന്തര്‍ഗതനായ്‌ വസിക്കനീ സീതയാ 
ചിന്തിത ചിന്താമണേ! ദയാവാരിധേ! 


വാല്ലീകിയുടെ ആത്മകഥ 


കര്‍ണാമൃതം തവ നാമമാഹാത്മ്യമോ 
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ. 
ചിന്മയനായ നിന്‌ നാമ മഹിമയാല്‌ 
ബ്രഹ്മമുനിയായ്‌ ചമഞ്ഞതു ഞാനെടോ. 
ദുര്‍മ്മതി ഞാന്‌ കിരാതന്‌ മാരുമായ്‌ പുരാ 
നിര്‍മ്മദിയാദങ്ങള്‌ ചെയ്യേന്‍ പലതരം 
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും 
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍ 
ശുദ്രസമാചാര തല്ലൂരനായൊരു 
ശുദ്രതരുണിയുമായ്‌ വസിച്ചേന്‍ ചിരം. 
പുത്രരേയും വളരെജ്ജനിപ്പിച്ചിതു 

നിസ്ത്രപം ചോരന്മാരോടു കൂടെച്ചേര്‍ന്നു 
നിത്യവും ചോരനായ്‌ വില്ലമമ്പും ധരി- 
ച്ചെത്ര ജന്തുക്കളെ കൊന്നേന്‍ ചതിച്ചു ഞാന്‍! 
എത്രവസ്ത് പറിച്ചേന്‍ ദ്വിജന്മാരോടു- 

മത്ര മുനീന്ദ്രവനത്തില്‍ നിന്നേകദാ. 
സപ്തമുനികള്‍ വരുന്നതു കണ്ടുഞാന്‍ 
തത്രവേഗേന ചെന്നേന്‍ മുനിമാരുടെ 
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മുഡനായ്‌. 
മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍ 


104 


നിര്‍ദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും 
വിദൂതം നിര്‍ജ്ജനേ ഘോരമഹാവനേ 
ദഷ്വാ സസംഭൂമമെന്നോടരുള്‍ ചെയ്തു: 

“തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം? 
ദുഷ്ഠമതേ പരമാര്‍ഥം പറ്‌കെന്നു 

തുൃഷ്യ്യാ മുനിവര്യന്മാരരുള്‍ ചൈയ്യപ്പോള്‍ 
നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ- 

ടിഷ്ടും മദീയം പറഞ്ഞേന്‍ നൃപാത്മജ! 
“പുത്രദാരാദികളുണ്ടെനിക്കെത്രയും 
ക്ഷത്തഡ്‌ പ്രപ്രീഡിതന്മാരായിരിക്കുന്നു. 
വൃത്തികഴിപ്പാന്‍ വഴിപോക്കരോടു ഞാന്‍ 
നിത്യം പിടിച്ചുപറിക്കുമാറാകുന്നു. 
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു- 
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാന്‍. 
ചൊന്നാൻ മുനിവരന്മാരതു കേട്ടുട- 

നെന്നോടു മന്ദസ്മിതം ചെയ്തു സാദരം: 
“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം 
നി കുടുംബത്തോടു ചോദിക്ക നീ 

നിങ്ങളെ ച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍ 
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ? 
എന്നു നീ ചെന്നു ചോദിച്ചു വരുവോളം 
നിന്നീടുമത്രൈവ ഞങ്ങള്‍ നിസംശയം.” 
ഇത്ഥമാകര്‍ണ്ണ്യ ഞാന്‍ വീണ്ടുപോയ്ച്ചെന്നു മല്‍- 
പുത്രദാരാദികളൊടു ചോദ്യം ചെയ്യേന്‍: 
“ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ- 
യൊക്കെബ്ുരിച്ചകൊള്ളന്നു ദിനം പ്രതി 
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ? 
മല്‍ പാപമൊക്കെ,ഞാന്‍ തന്നെ ഭജിക്കെന്നോ? 
സത്യം പറയേണ' മെന്നു ഞാന്‍ ചൊന്നതി- 
നുത്തരമായവരെന്നോടു ചൊല്ലിനാര്‍: 
“നിത്യവും ചെയ്യുന്ന കര്‍മ്മമണഫലം 
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭജിക്കുമൊ? 
താന്താന്‍ നിരന്തരം ചെയ്യന്ന കര്‍മ്മങ്ങള്‍ 
താന്താനനുഭവിചീടുകെന്നേവരൂ.” 

ഞാനുമതു കേട്ടു ജാത നിര്‍വേദനായ്‌ 
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 105 


താപസന്‍മാര്‍ നിന്നരുളുന്നദിക്കിനു 
താപേന ചെന്നു നമസ്തരിച്ചീിടിനേന്‍ 
നിതൃതപോധനസംഗമഹേതുനാ 
ശുദ്ധമായ്‌ വന്നിതെന്നന്ത: കരണവും 
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദുരെ ഞാന്‍ 
ഭക്ത്യാ നമസ്മരിച്ചേന്‍ പാദസന്നിധൌ 
“ദുര്‍ഗ്ഗതി സാഗരേ മഗ്നനായ്‌ വീഴുവാന്‍ 
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ 
രക്ഷിച്ചു കൊള്ളേണമേ ശരണാഗത- 
രക്ഷണം ഭൂഷണമല്ലൊ മഹാത്മനാം”. 
സൃഷ്ടമിത കത്വാ പതിതം പദാന്തികേ 
ദൃഷ്വാ മുനിവരന്മാരുമരുള്‍ ചെയ്തു: 
“ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം 
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്ത്ര തേ. 
സദ്യ:'ഫലം വരും സജ്ജനസംഗമാ- 
ദ്വിദ്വജ്ജനാനാം മഹത്വമേതാദ്ൃശം. 
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ- 
മെന്നാല്‍ നിനക്കതിനാലേ ഗതിവരും.” 
അന്യോന്യമാലോകനം ചെയ്ത മാനസേ 
ധന്യതപോധനന്മാരും വിചാരിച്ചു: 
“ദുര്‍വ്വത്തനേറ്റം ദ്വിജധമനാമിവന്‍ 
ദിവ്യജനത്താലുപേക്ഷ്യ്യെന്നാകിലും 
രക്ഷരക്ഷേതി ശരണംഗമിച്ചവന്‍ 
രക്ഷണീയന്‍ പ്രയത്ന ദുഷ്ടോപി വാ. 
മോക്ഷമാര്‍ഗ്ഗോപദേശേന രക്ഷിക്കണം 
സാക്ഷാല്‍ പരബ്രഹ്മബോധപ്രദാനേന.” 
ഇത്ഥമുക്ത്വാ രാമനാമ വര്‍ണ്ണദ്വയം 
വ്യത്യസ്തവര്‍ണ്ണരൂപേണ ചൊല്ലിത്തന്നാര്‍. 
“നിത്യം മരാമരേത്യേവം ജപിക്ക നീ 
ചിത്തമേകാഗ്രമാക്കിക്കോണ്ടനാരതം. 
ഞങ്ങളിങ്ങോട്ടു വരുവോളവും പുന- 
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.” 
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍ 
സത്വരം ദിവ്ൃപഥാ ഗമിച്ചീടിനാര്‍. 
നത്വാ മരേതി ജപിച്ചിരുന്നേനഹം 
ഭക്ത്യാസഹസ്രയുഗം കഴിവോളവും 


100 


പുറ്റുകൊണ്ടെന്നുടല്‍ മുടിമഞ്ഞിച്ചിതു 

മുറ്റം മറഞ്ഞുചമഞ്ഞിതു ബാഹ്യവും. 
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാര്‍, 
ഗോപതിമാരുദയം ചെയ്തതുപോലെ, 
നിഷ്കമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍ 
നിര്‍ഗ്ഗമിച്ചീടിനേനാശു നാകൂദരാല്‍. 
വല്ലീകമദ്ധ്യതോനിന്നു ജനിക്കയാ- 
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍: 
“വാല്‍മീകിയാം മുനി സ്രേഷന്‍ ഭവാന്‍ ബഹു 
ലാമ്മായവേദിയായ്‌ ബ്രഹ്മജ്ഞനാക നീ.” 
എന്നരുള്‍ചെയ്യെഴുന്നെള്ളി മുനികളു- 
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും. 
രാമനാമത്തിന്‍ പ്രഭാവം നിമിത്തമായ്‌ 
രാമ! ഞാനിങ്ങനെയായ്‌ ചമഞ്ഞീടിനേന്‍. 
ഇന്നു സീതാസുമിത്രാത്മജന്മാരോടും 
നിന്നെ മുദാ കാണ്മതിന്നവകാശവും 
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും 
നന്നായ്‌ ഫലിച്ചു കരുണാജലനിധേ! 
രാജീവ ലോചനം രാമം ദയാപരം 
രാജേന്ദ്രശേഖരം രാഘവം ചക്ഷ്യഷാ 
കാണായമൂലം വിമുക്തനായേനഹം 
ത്രാണനിപുണ! ത്രിദശക്ലപതേ! 
“സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു 
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍ 
പോന്നാലു മെന്നെഴുന്നള്ളിനാനന്തികേ 
ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി. 
ചിത്രകൂടാചലഗംഗയോരന്തരാ 
ചിത്രമായോരുടജം തീര്‍ത്തു മാമുനി 
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു- 
മക്ഷിവിമോഹനമായ്‌ രണ്ടു ശാലയും 
നിര്‍മ്മിച്ചിവിടെയിരിക്കെന്നരുള്‍ ചെയ്തു; 
മന്മഥതുല്യന്‍ ജനകജതന്നോടും 
നിര്‍മ്മലനാകിയ ലക്ഷ്മണന്‍ തന്നോടും 
ബ്രഹ്മാത്മനാ മരുവീടിനന്‍,രാമനും 
വാല്‍മീകിയാല്‍ നിതൃപൂജിതനായ്‌ സദാ. 
കാമ്യാംഗിയായുള്ള ജാനകി തന്നോടും 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 107 


സാദരമാനന്ദമുള്‍ക്കൊണ്ടു മേവിനാന്‍. 
ദേവമുനീവരസേവിതനാകിയ 
ദേവരാജന്‍ ദിവി വാഴുന്നതുപോലെ. 


ദശരഥന്റെ ചരമം 


മന്ത്രിവരനാം സുമന്ത്രരുമേറിയോ- 
രന്തശ്ശൂചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍. 
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണ നീ- 

രത, ര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ- 

ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു 
ധീരതയോടു നൃപനെ വണങ്ങിനാന്‍. 
“ധാത്രീപതെ! ജയ വീര മൌലേ ജയ 
ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ 
കീര്‍ത്തി നിധേ! ജയ സ്വാമിന്‍!ജയ ജയ 
മാര്‍ത്താണ്ഡഗോത്രജാതോത്തംസമേ! ജയ.” 
ഇത്തരം ചൊല്ലി സ്ത്തിച്ചു വണങ്ങിയ 
ഭുത്യനോടാശു ചോദിച്ചു നൃപോത്തമന്‍: 
“സോദരനോടും ജനകാത്മജയോട- 
മേതൊരു ദിക്കിലിരിക്കുന്നു രാഘവന്‍? 
നിര്‍ല്ലജ്ജനായതി പാപിയാമെന്നോടു 
ചൊല്ലവാനെന്തോന്നു ചൊല്ലിയതെന്നുടെ 
ലക്ഷ്മണ, നെന്തു പറഞ്ഞു വിശേഷിച്ചു 
ലക്ഷ്മീസമയായ ജാനകീ ദേവിയും? 

ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ! 
വാരിജ ലോചനേ! ബാലേ മിഥിലജേ! 
ദുഃഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന 
ദുഷ്ഠതിയാമെന്നരികത്തിരിപ്പാനും 
മക്കളേയും കണ്ടെനിക്കു മരിപ്പാനും- 
മിക്കാലമില്ലാതെ വന്നു സുകൃതവും.” 
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ- 
ടൂള്‍ത്താപമോടുരചെയ്തു സുമന്ത്രരും: 
“ശ്രീരാമസീതാസുമിത്രാത്മജന്മാരെ- 
ത്തേരിലേറ്റിക്കൊണ്ടു പോയേന്‍ തവാജ്ഞയാ. 
ശുംഗിവേരാഖ്യപുരസവിധേ ചെന്നു 
ഗംഗാതടേ വസിച്ചീടും ദശാന്തരേ 
കണ്ടുതൊഴുതിതു ശൃഗിവേരാധിപന്‍ 


108 


കൊണ്ടുവന്നു ഗുഹന്‍ മൂലഫലാദികള്‍. 
തൃക്കൈകള്‍ കൊണ്ടതു തൊട്ടുപരിഗ്രഹി- 
ചുക്കുമാരന്മാര്‍ ജടയും ധരിച്ചിതു. 

പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ- 
നെന്നെ നിരൂപിച്ചു ദു:ഖിയായ്കാരുമേ. 
ചൊല്ലേണമെന്നുടെ താതനോടും ബലാ- 
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം. 
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍ 
മോക്ഷസിദ്ധിക്കും പെരുവഴിയായ്‌ വരും. 
മാതാവിനും നമസ്കാരം വിശേഷിച്ചു 
ഖേദമെനെക്കുറിച്ചുണ്ടാകരുതേതും. 
പിന്നെയും പിന്നെയും ചൊല്‍കപിതാവതി- 
ഖിന്നനായ്‌ വാര്‍ദ്ധ്യകൃപീഡിതനാകയാല്‍ 
എന്നെപ്പിരിഞ്ഞുള്ള ദുഃ: ഖമശേഷവും 
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.” 
ജാനകൈയും തൊഴുന്നെന്നോടു ചൊല്ലിനാ- 
ളാനനപത്മവും താഴ്സി മന്ദം മന്ദം 
അശ്രുകണങ്ങളും വാര്‍ത്തു സഗദ്ഗദം: 
“ശ്വശ്രുപാദേഷ സാഷ്ടാംഗം നമസ്താരം.” 
തോണികരേറി ഗുഹനോടു കൂടവേ 
പ്രാണവിയോഗേന നിന്നേനടിയനും 
അക്കരെച്ചെന്നിറങ്ങിപ്പൊയ്‌ മറവോള- 
മിക്കരെ നിന്നു ശവശരീരം പോലെ. 
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ- 
മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍.” 
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍: 
“ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം 
ഇഷ്ടയായോരു കൈഷേയിക്കു രാജ്യമോ 
തുഷനായ്‌ നല്‍കിയാല്‍ പോരായിരുന്നിതോ? 
മല്‍പുത്രനെ കാനനാന്തേ കളവതി- 
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ! 
ഏവരേയും വരുത്തിത്തനിയേ പരി- 
ദേവന്‌-..'ം ചെയ്വതിനെന്തൊരു കാരണം?” 
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകള്‍ 
താപേന കേട്ടു മന്ദം പറഞ്ഞീടിനാന്‍: 
“പുണ്ണിലൊരു കൊള്ളിവയ്ക്കന്നതുപോലെ 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 109 


പുണ്യമില്ലാതെ മാം ചേദിപ്പിയായ്ക നീ. 
ദു:ഖമുള്‍ക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ- 
ന്നള്‍ക്കാമ്പുരുക്കിച്ചമയ്ക്കായ്മ വല്ലഭേ! 
“പ്രാണപ്രയാണമടുത്തു,തപോധനന്‍ 
പ്രാണവിയോഗേ ശപിച്ചതു കാരണം. 
കേള്‍ക്കനീ ശാപ വൃത്താന്തം മനോഹര! 
സാക്ഷാല്‍ തപസ്വീകളീശ്വരന്മാരല്ലോ. 
അര്‍ദ്ധരാത്രൌ ശരജ്വാലവും ചാപവും 
ഹസ്സ്േധരിച്ചു മഗയാവിവശനായ്‌ 
വാഹിനീതീരെ വനാന്തരെ മാനസ- 
മോഹേന നില്‍ക്കുന്നനേരമൊരു മുനി 
ദാഹേന മാതാപിതാക്കള്‍ നിയോഗത്താല്‍ 
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു 

കുംഭവും കൊണ്ട്‌ നീര്‍ കോരുവാന്‍ വന്നവന്‍ 
കുംഭേന വെള്ളമന്‍പൊടുമുക്കും വിധൌ 
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു 
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി 
ചിന്തിചചുടന്‍ നാദഭേദിനം സായകം 
സന്ധായ ചാപേ ദുൃഡ്ഡുമയച്ചിടനേന്‍. 

“ഹാ! ഹാ! ഹതോസ്ധ്യഹം ഹാ! ഹാ! ഹതോസ്മ്യഹം 
ഹാ!” ഹേതി കേട്ടിതു മാനുഷ വാക്യവും. 
“ഞാനൊരു ദോഷമാരോടുമേ ചെയ്തീല 
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ? 
പാര്‍ത്തിരിക്കുന്നതു മാതാപിതാക്കന്മാ- 
രാര്‍ത്തി കൈക്കൊണ്ടു കണ്ണീര്‍ക്കു ദാഹിക്കയാല്‍.” 
ഇത്തരം മര്‍ത്യനാദം കേട്ടു ഞാനതി- 
ത്രസ്തനായ്‌ തത്ര ചെന്നത്തലോടും തദാ 
താപസബാലകന്‍ പാദങ്ങളില്‍ വീണു 
താപേന ചൊന്നേന്‍ മുനിസുതനോടു ഞാന്‍: 
“സ്വാമിന്‍ ദശരഥനായ രാജാവു ഞാന്‍ 
മാമപരാധിനം രക്ഷിക്ക വേണമേ! 
ഞാനറിയാതെ മൃഗയാവിവശനാ- 

യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു 
ബാണമെയ്കേനതിപാപിയായോരു ഞാന്‍ 
പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ.” 
പാദങ്ങളില്‍ വീണു കേണീടുമെന്നോടു 


110 


ഖേദം കലര്‍ന്നു ചൊന്നാൻ മുനി ബാലകൻ: 
കര്‍മ്മമത്രെ തടുക്കാവതല്ലര്‍ക്കുമേ 
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ. 
വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ- 
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. 
വാര്‍ദ്ധക്യമേറി ജരാനരയും പൂണ്ടു 
നേത്രവും കാണാതെ പാര്‍ത്തിരുന്നീടുന്നു 
ദാഹേന ഞാന്‍ ജലം കൊണ്ടങ്ങു ചെലവാന്‍ 
ദാഹം കേടുക്ക നീ തണ്ണീര്‍ കൊടുത്തിനി 
വൃത്താന്തമെല്ലാമവരോടറിയിക്ക 
സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും. 
എന്നുറ്റെ താതനു കോപമുണ്ടാകിലോ 
നിന്നെയും ഭസ്മമാക്കീടുമറിക നീ. 
പ്രാണങ്ങള്‍ പോകാഞ്ഞു പീഡയുണ്ടേറ്റവും 
ബാണം പറിക്ക നീ വൈകരുതേതുമേ.” 
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു 
പിന്നെസ്സജലം കലശവും കൈക്കൊണ്ടു 
ദമ്പതിമാരിരിക്കുന്നവിടെക്കതി- 
സംഭൂമത്തോടു ഞാന്‍ ചെല്ലും ദശാന്തരേ, 
“വൃദ്ധതയോടു നേത്രങ്ങളും വേറുപെ- 
ടടര്‍ദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ 
വര്‍ത്തിക്കുമെങ്ങള്‍ക്കു തണ്ണീര്‍ക്കുപോയൊരു 
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ? 
മറ്റില്ലൊരാശ്രയം ഞങ്ങള്‍ക്കൊരുനാളും 
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാന്‍? 
ഭക്തിമാനേറ്റവും മുന്നമെല്ലാമതി- 
സ്വസ്ഥനായ്‌ വന്നിതോ നീ കുമാരാ! ബലാല്‍?” 
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ 
മല്‍പാദവിന്യാസജധ്വനി കേള്‍ക്കായി 
കാല്‍പ്പെരുമാറ്റം മദീയം തഥാ കേട്ടു 
താല്‍പര്യമോടു പറഞ്ഞു ജനകനും: 
“വൈകുവാനെന്തു മൂലം മമ നന്ദന! 

വേഗേന തണ്ണിര്‍ തരിക നീ സാദരം.” 
ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം 
ഭക്ത്യാനമസ്തരിച്ചെത്രയും ഭീതനായ്‌ 
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 111 


“പുത്രനല്ലയൊദ്ധ്യാധിപനാകിയ 
പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍. 
രാത്രൌ വനാന്തേ മൃഗയാവിവശനായ്‌ 
ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു 
പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ. 
കുംഭത്തില്‍ നീരകം പുക്കുന്ന ശബ്ദം കേട്ടു 
കുംഭിവീരന്‍ നിജ തുമ്പിക്കരം തന്നില്‍ 
അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോര്‍ക്കയാ- 
ലമ്പയച്ചേനറിയാതെ, യതും ബലാല്‍ 
പുത്രനരുകൊണ്ടനേരത്തു കരച്ചില്‍ കേ- 
ട്ടെത്രയും ഭീതനായ്‌ തത്ര ചെന്നീടിനേന്‍. 
ബാലനെക്കണ്ടു നമസ്തരിച്ചേനതു- 
മൂലമവനുമെന്നോടു ചൊല്ലീടിനാ൯: 
“കര്‍മ്മമാത്രേ മമ വന്നതിതു തവ 
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ. 

കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു 
പര്‍ണ്ണശാലാന്തേ വിശന്നു ദാഹത്തൊടും 
എന്നെയും പാര്‍ത്തിരിക്കും പിതാക്കന്മാര്‍ക്കു 
തണ്ണീര്‍ കൊടുക്ക യെന്നെന്നോടു ചൊല്ലിനാൻ. 
ഞാനതുകേട്ടുഴറ്റോടു വന്നേനിനി 
ജ്ഞാനികളാം നിങ്ങളൊക്കെ ക്ഷമിക്കണം. 
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല 
പാപിയായോരടിയന്നവലംബനം 
ജന്തുവിഷയ കൃപാവശന്മാരല്ലോ 

സന്തതം താപസപുംഗവന്മാര്‍ നിങ്ങള്‍.” 
ഇത്ഥമാകര്‍ണ്യ കരഞ്ഞു കരഞ്ഞവ- 
രേത്രയും ദുഃഖം കലര്‍ന്നു ചൊല്ലീടിനാര്‍: 
“പുത്രനെവിടെക്കിടക്കുന്നിതു ഭവാന്‍ 
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.” 
ഞാനതു കേട്ടവര്‍തമ്മെയെടുത്തതി- 
ദീനതയോടെ മകനുറ്റല്‍ കാട്ടിനേന്‍. 
കഷ്ടമാഹന്ത! കഷ്ടം! കര്‍മ്മമെന്നവര്‍ 
തൊട്ടു തലോടി തനയശരീരവും. 
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു 
ഖിന്നതയോടവരെന്നോടു ചൊല്ലിനാര്‍: 
“നീയിനി നല്ല ചിത ചമച്ചീടണം 


112 


തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.” 
തത്ര ഞാനും ചിത കൂട്ടിയേനന്നേരം 
പുത്രേണ സാകം പ്രവേശീച്ചവര്‍കളും 
ദശ്ധദേഹന്മാരുമായ്‌ ചെന്നു മൂവരും 
വൃത്രാരിലോകം ഗമിച്ചുവാണീടിനാര്‍. 
വൃദ്ധതപോധനനന്നേരമെന്നോടു 


പുത്രശോകത്താല്‍ മരിക്കുമെന്നു ചൊല്ലിനാൻ. 


ശാപകാലം നമുക്കാഗതമായിതു 
താപസവക്യമസത്യമായും വരാ.” 
മന്നവനേവം പറഞ്ഞുവിലാപിച്ചു 

പിന്നേയും പിന്നേയും കേണു തുടങ്ങിനാന്‍: 
“ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ! 
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണാംബുധേ! 
നിങ്ങളേയും പിരിഞ്ഞെന്മനം പുന- 
രിങ്ങനെ വന്നതു കൈകേയി സംഭവം.” 
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു 

രാജാ ദശരഥന്‍ പുക്കു സുരാലയം. 


ഭരതാനയനം 


ദുഃഖിച്ചു രാജനാരീജനവും പുന- 

രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാര്‍. 
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍ 
തല്‍ക്ഷണം കേട്ടു വസിഷ്ടമുനീന്ദ്രനും 
മന്ത്രികളോടുമുഴറി സസംഭൂമ- 
മന്ത:പുരമകം പുക്കരുളിച്ചെയ്തു: 
“തൈലമയദ്രോണിതന്നിലാക്കുക്‌ ധരാ- 
പാലകന്‍തന്നുടല്‍ കേടുവന്നീടായ്വാന്‍.” 
എന്നരുള്‍ചയ്തു ദൂതന്മാരേയും വിളി- 
“ച്ചിന്നുതന്നെ നിങ്ങള്‍ വേഗേന പോകണം. 
വേഗമേറീടും കുതിരയേറിച്ചെന്നു 
കേകയരാജ്യമകം പുക്കു ചൊലക. 
മാതുലനായ യുധാജിത്തിനോടിനി 

ഏതുമേ കാലം കളയാതയക്കണം, 
ശത്രുഘുനോടും ഭരതനെയെന്നതി 

വിദ്ൂുതം ചെന്നു ചൊല്‍കെന്നയച്ചീടിനാന്‍. 
സത്വരം കേകയരാജ്യമകം പുക്കു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 113 


നത്വാ യുധാജിത്തിനോടു ചൊല്ലീടിനാര്‍: 
“കേള്‍ക്ക നൃപേന്ദ്ര! വസിഷ്ഠനരുള്‍ ചെയ്ത 
വാക്കുകള്‍, ശത്രുഘ്ഷനോടും ഭരതനെ 
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്കെ'ന്നു 
ദൂതവാക്യം കേട്ടനേരം നരാധിപന്‍ 
ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ 
കാലേ പുറപ്പെട്ടിതു കുമാരന്മാരും. 
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു 
താതെനെന്നാകിലും ഭ്രാതാവിനാകിലും. 
എന്തകപ്പെട്ടിതെന്നുള്ളില്‍ പലതരം 
ചിന്തിച്ചു ചിന്തിച്ചു മാര്‍ഗ്ഗേ ഭരതനും 
സന്താപമോടയൊദ്ധ്യാപുരി പുക്കു 
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ 
ഭൂഷലക്ഷ്മീകം ജനോൽബാധവര്‍ജ്ജിതം 
ദൃഷ്വാവിഗതോത്സവം രാജ്യമെന്തിദം 
തേജോവിഹീനമകം പുക്കിതു, ചെന്നു 
രാജഗേഹം രാമലക്ഷ്ടണവര്‍ജ്ജിതം 
തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍ 
ഭക്ത്യാ നമസ്തരിച്ചിടിനാരന്തികേ, 
പുത്രനെക്കണ്ടു സന്തോഷേണ മാതാവു- 
മുത്ഥായ ഗാഡമാലിംഗ്യ മടിയില്‍ വ- 
ചൂത്തമാംഗേ മുകര്‍ന്നാശു ചോദിച്ചിതു: 
“ഭദ്രമല്ലീ തല്‍ കലത്തിങ്കലൊക്കവേ? 
മാതാവിനും പിതൃദഭ്രാതൃജനങ്ങള്‍ക്കു- 
മേതുമേ ദു:ഖമില്ലല്ലീ പറക നീ?” 

ഇത്തരം കൈകേയി ചൊന്നനേരത്തതി- 
നുത്തരമാശു ഭരതനും ചൊല്ലിനാന്‍: 

“ ഖേദമുണ്ടച്ഛചനെക്കാണാഞ്ഞെനിക്കുള്ളില്‍ 
താതനെവിടെ വസിക്കുന്നു മാതാവെ? 
മാതാവിനോടു പിരിഞ്ഞു രഹസി ഞാന്‍ 
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ. 
ഇപ്പോള്‍ ഭവതി താനെ വസിക്കുന്നതെ- 
ത്തുള്‍പ്പുവിലുണ്ടു മേ താപവും ഭീതിയും. 
മല്‍പിതാവെങ്ങു?പറകെന്നതു കേട്ടു 
തല്‍പ്രിയമാശു കൈകേയിയും ചൊല്ലിനാൾ 
“എന്മകനെന്തു ദു:ഖിപ്പാനവകാശം? 


114 


നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാന്‍. 
അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു 
വിശ്വമെല്ലാടവും കീര്‍ത്തിപരത്തിയ 
സല്പരുഷന്മാര്‍ഗതി ലഭിച്ചിടിനാന്‍ 
ത്വല്‍പിതാവെന്നു കേട്ടോരു ഭരതനും 
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്‌ 
വീണുവിലാപം തുടങ്ങിനാനെത്രയും. 


ഭരതപ്രലാപം 


“ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- 
മേതൊരു ദിക്കിനു പോയിതു ഭൂപതേ! 
എന്നെയും രാജ്യഭാരത്തേയും രാഘവന്‍- 
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി- 
ഞ്ഞെങ്ങു പൊയ്തൊണ്ടു പിതാവേ! ഗുണനിധേ! 
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!” 
പുത്രനീവണ്ണം കരയുന്നതുനേര- 

മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- 
“ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- 
മീശ്വരകല്ലിതമെല്ലാമറിക നീ. 

അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ 
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.” 
മാതൃവാക്യം സമാകര്‍ണ്യഭരതനും 
ഖേദപരവശചേതസാ ചോദിച്ചു: 
“ഏതാനുമൊന്നു പറഞ്ഞതില്ലേ മമ 
താതന്‍ മരിക്കുന്നനേരത്തു മാതാവേ!” 
“ഹാ രാമ രാമ! കുമാര! സീതേ! മമ 
ശ്രീരാമ! ലക്ഷണ! രാമ! രാമ! രാമ! 
സീതേ! ജനകസുതേതി പുന:പുന- 
രാതുരനായ്‌ വിലാപിച്ചു മരിച്ചിതു 
താത'നതു കേട്ടനേരം ഭരതനും 
മാതാവിനോടു ചോദിച്ചാ'നതെന്തയ്യോ! 
താതന്‍ മരിക്കുന്ന നേരത്തു രാമനും 
സീതയും സൌമിത്രിയുമരികത്തില്ലേ?” 
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: 
“മന്നവന്‍ രാമനഭിഷേകമാരഭ്യ- 
സന്നദ്ധനായതു കണ്ടനേരത്തു ഞാ- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 115 


നെന്നുടെ നന്ദനന്തന്നെ വാഴിക്കണം 
എന്നുപറഞ്ഞഭിഷേകം മുടക്കിയേന്‍ 
നിന്നോടതിന്‍ പ്രകാരം പറയാമല്ലൊ. 
രണ്ടുവരം മമ തന്നു തവ പിതാ, 
പണ്ടതിലൊന്നിനാല്‍ നിന്നെ വാഴിക്കെന്നും 
രാമന്‍ വനത്തിനുപോകെന്നു മറ്റതും 
ഭൂമിപന്‍ തന്നോടിതുകാലമര്‍ത്ഥിച്ചേന്‍. 
സതൃപരായണനായ നരപതി 
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ 
കാനനവാസത്തിനായയച്ചിടിനാന്‍ 
ജാനകീദേവി പാതിവ്രത്യമാലംബ്യ 
ഭര്‍ത്താസമം ഗമിച്ചിടിനാളാശുൂസൌ- 
മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാന്‍. 
താതനവരെ നിനച്ചു വിലാപിച്ചു 
ഖേദേനരാമരാമേതി ദേവാലയം 
പുക്കാനറി'കെന്നു മാതൃവാക്യം കേട്ടു 
ദുഃഖിച്ചു ഭൂമിയില്‍ വീണു ഭരതനും 
മോഹം കലര്‍ന്നനേരത്തു കൈകേയിയു- 
“മാഹന്ത ശോകത്തിനെന്തൊരു കാരണം? 
രാജ്യം നിനക്കു സമ്മ്രാപ്തമായ്‌ വന്നിതു 
പൂജ്യനായ്‌ വാഴ്ചചാപല്യം കളഞ്ഞു നീ.” 
എന്നു കൈകേയി പറഞ്ഞതു കേട്ടുട- 
നൊന്നു കോപിച്ചു നോക്കീടിനന്‍ മാതരം 
ക്രോധാഗ്നിതന്നില്‍ ദഹിച്ചുപോമമ്മയെ- 
ന്നാധിപൂണ്ടീടിനാര്‍ കണ്ടുനിന്നോര്‍കളും 
“ഭര്‍ത്താവിനെക്കൊന്ന പാപേ! മഹാഘോരേ! 
നിസ്ത്രപേ! നിര്‍ദ്ദയേ! ദുഷ്ട! നിശാചരി! 
നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു 
പുണ്യമില്ലാത്തമഹാപാപി ഞാനഹോ. 
നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു 
വഹ്നിയില്‍ വീണുമരിപ്പ,നല്ലായ്തിലോ 
കാളകൂടം കുടിച്ചീടുവ,നല്ലായ്തില്‍ 
വാളെടുത്താശു കഴുത്തറുത്തീടുവന്‍. 

വല്ല കണക്കിലും ഞാന്‍ മരിച്ചീടുവ- 
നില്ലൊരു സംശയം ദുഷ്ട ഭയങ്കരീ! 
ഘോരമായുള്ള കുംഭീപാകമാകിയ 


110 


നാരകംതന്നില്‍ വസിക്കിതുമൂലം.” 

ഇത്തരം മാതരം ഭര്‍ത്സിച്ചു ദുഃഖിച്ചു 

സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാന്‍. 
പാദേ നമസ്തരിച്ചൊരു ഭരതനെ 

മാതാവും കൊസല്യയും പുണര്‍ന്നീടിനാള്‍. 
കണ്ണനീരോടും മെലിഞ്ഞതു ദീനയായ്‌ 
ഖിന്നയായോരു കൌസല്യ ചൊല്ലീടിനാള്‍; 
“കര്‍മ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- 
തെന്മകന്‍ ദൂരത്തകപ്പെട്ട കാരണം. 
ശ്രീരാമനുമനുജാതനും സീതയും 
ചീരംബരജടാധാരികളായ്‌ വനം 
പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയില്‍ 
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം. 

ഹാ! രാമ! രാമ! രഘുവംശനായക! 
നാരായണ! പരമാത്മന്‍ ജഗല്പതേ! 

നാഥ! ഭവാന്‍ മമ നന്ദനനായ്‌ വന്നു 
ജാതനായീടിനാന്‍ കേവലമെങിലും 
ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കല- 
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമാം തുലോം.” 
ഇത്ഥം കരയുന്ന മാതാവു തന്നെയും 

നത്വാ ഭരതനും ദുഃഖേന ചൊല്ലിനാന്‍: 
“ആതുരമാനസയായ്കിതുകൊണ്ടു 

മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം. 
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍ 
കൈകേയിയാകിയ മാതാവു മാതാവേ! 
ബ്രഹ്മഹത്യാശതജാതമാം പാപവു- 

മമ്മേ ഭൂജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം 
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും 
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും 
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- 
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍.” 
ഇങ്ങനെ നാനാശപഥങ്ങളും ചെയ്ത 
തിങ്ങിന ദുഃഖം കലര്‍ന്നുഭരതനും 

കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: 
“ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാന്‍.” 
ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഡ്ധം ഗാഡഃ- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 117 


മുത്തമാംഗേ മുകര്‍ന്നാളതു കണ്ടവ- 
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- 
രക്കഥ കേട്ടു വസിഷ്ടമുനീന്ദ്രനും 
മന്ത്രിജനത്തോടു മന്‍പോടെഴുന്നള്ളി 
സന്താപമോടെ തൊഴുതു ഭരതനും 
രോദനം കണ്ടരുള്‍ ചെയ്തു വസിഷ്ഠനും: 
ഖേദം മതി മതി കേളിതു കേവലം 
വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍ 
സത്ൃപരക്രമന്‍ വിജ്ഞാനവീര്യവാന്‍ 
മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും 
ഭക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു 
കൃത്വാ ബഹുധനദക്ഷിണയും മുദാ 
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം 
ലബ്ദ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്ലഭം 
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- 
യാന്ദമോടിരിക്കുന്നതിനെന്തു നീ- 
യാനനം താഴ്ടി നേത്രാംബു രൂകീടുന്നു? 
ശുദ്ധാത്മനാ ജന്മനാശാദിവര്‍ജ്ജിതന്‍ 
നിത്യന്‍ നിരുപമനവ്യയ ദ്വയന്‍ 
സത്യസ്വരൂപന്‍ സകലജഗത്മയന്‍ 
മൃത്യൂജന്മാദിഹീനന്‍ ജഗല്‍കാരണന്‍. 
ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം 
മോഹൈകകാരണം മുക്തിവിരോധകം 
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ 
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും 
ദുഃഖിപ്പതിനവകാശമില്ലേതുമേ 

ദുഃഖേന കിം ഫലം മൃത ൃവശാത്മനാം? 
താതെനെന്നാകിലും പുത്രനെന്നാകിലും 
പ്രേതരായാലതിമൂഡരായുള്ളവര്‍ 
മാറത്തലച്ചു തൊഴിച്ചു മുറവിളി- 
ച്ചേറെത്തളര്‍ന്നു മോഹിച്ചു വീണീടുവോര്‍ 
നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ 
സത്സഗമൊന്നേ ശുഭകരമായുള്ള 

തത്ര സൌഖ്യം വരുത്തീടുവാന്‍ നല്ലതു 
നിത്യമായുള്ള ശാന്തിയറിക നീ. 
ജന്മമുണ്ടാകുകില്‍ മരണവും നിശ്ചയം 


118 


ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം 
ആര്‍ക്കും തടുക്കരുതാതൊരവസ്ഥയെ- 
ന്നോര്‍ക്കണമെല്ലാം സ്വകര്‍മ്മവശാഗതം 
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും 
പുത്രമിത്രാദി കളത്രാദി വസ്തനാ 
വേര്‍പെടുന്നേരം ദുഃഖമില്ലേതുമേ 
സ്വോപൊതമെന്നാല്‍ സുഖവുമില്ലേതുമേ. 
ബ്രഹ്മാണ്ഡകോടികള്‍ നഷ്ടങ്ങളായതും 
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാര്‍ക്കിലോ 
സംഖ്യയില്ലാതോളമുണ്ടിതെന്നാല്‍ ക്ഷണ- 
ഭംഗുരമായുള്ള ജീവിതകാലത്തി- 
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? 
ബന്ധമെന്തീ ദേഹദേഹികള്‍ക്കെന്നതും 
ചിന്തിച്ചു മായാഗുണവൈഭവങ്ങഭു- 
മന്തര്‍മുദാ കണ്ടവര്‍ക്കെന്തു സംഭൂമം? 
കമ്പിതപത്രാഗ്രലഗ്നാംബൂബിന്ദുവല്‍- 
സമ്പതിച്ചീടുമായുസ്സതി നശ്വരം. 
പ്രാക്തനദേഹസ്ഥകര്‍മണാ പിന്നേയും 
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. 
ജീര്‍ണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികള്‍ 
പൂര്‍ണശോഭം നവവസ്ത്രങ്ങള്‍ കൊള്ളുന്നു. 
കാലചക്രത്തിന്‍ ഭൂമണവേഗത്തിനു 
മൂലമിക്കര്‍മ്മഭേദങ്ങളറിക നീ. 
ദുഃഖത്തിനെന്തു കാരണം ചൊല്ലു നീ 
മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്ലുവന്‍. 
ആത്മാവിനില്ല ജനനം മരണവു- 

മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. 
നിത്യനാനന്ദസ്വരൂപന്‍ നിരാകലന്‍ 
സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍ 
ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍ 
അദ്വൈയനേകന്‍ പരന്‍ പരമന്‍ ശിവന്‍ 
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു 

ചിത്തേ ദൃഡ്രമായറിഞ്ഞു ദുഃഖങ്ങളും 
ത്യക്ത്വാ തുടങ്ങുക കര്‍മ്മ സമൂഹവും 
സത്വരമേതും വിഷാദമുണ്ടാകൊലാ.” 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 119 


സംസ്കാരകര്‍മ്മം 


ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍ 

കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും 
മിത്രഭൂത്യാമാതൃസോദരോപാദ്ധ്യായ- 
യുക്തനായോരു ഭരത കുമാരനും 
താതശരീരമെണ്ണത്തോണി തന്നില്‍നി- 
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു 
ദിവ്യാംബരാഭരണാലേപനങ്ങളാല്‍ 
സര്‍വാംഗമെല്ലാമലങ്കരിച്ചീടിനാന്‍. 
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ 
സംസ്കരിക്കും വണ്ണമാചാര്യസംയുതം 
ദത്വാതിലോദകം ദ്വാദശവാസരേ 
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാല്‍ 
വേദപരായണന്മാരാം ദ്വിജാവലി- 
ക്കോദനഗോധനഗ്രമരത്താംബരം 
ഭൂഷണലേപനതാംബൂലപൂഗങ്ങള്‍ 
ഘോഷേണ ദാനവും ചെയ്തു സസോദരം 
വീണുനമസ്തരിച്ചാര്‍ശീവദനമാ- 
ദാനവുംചെയ്തു വിശുദ്ധനായ്‌ മേവിനാന്‍. 
ജാനകൈബഇലക്ഷ്്ടണസംയുക്തനായുടന്‍ 
കാനനം പ്രാപിച്ച മന്ത്രികമാരനെ 
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം 
മാനവവീരനായോരു ഭരതനും 
സാനുജനായ്‌ വസിച്ചീടിനാനദ്ദിനം 
നാനാസുഹൃജ്ജനത്തോടുമനാകലം 
തത്രവസിഷ്ടമുനീ:..ന്ദ്രന്‍ മുനികുല- 
സത്തമന്മാരുമായ്‌ വന്നു സഭാന്തികേ 
അര്‍ണ്ണോരുഹാസനസന്നിഭനാം മുനി 
സ്വര്‍ണ്ണാസനേ മരുവീടിനാനാദരാല്‍. 
ശത്രഘുസംയുക്തനായ ഭരതനെ- 

ത്തത്ര വരുത്തിയനേരമവര്‍കളും 
മന്ത്രികളോടും പുരവാസികളോട- 
മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍. 

കുമ്പിട്ടു നിന്ന ഭരതകുമാരനോ- 
ടംഭോജസംഭവനന്ദനന്‍ ചൊല്ലിനാൻ 
“ദേശകാലോചിതമായുള്ള വാക്കുകള്‍ 


120 


ദേശികനായ ഞാനാശു ചൊല്ലീടുവന്‍ 
സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍ 
പ്ൃത്ഥീതലം നിനക്കദ്യ നല്ലീടിനാന്‍ 
പുത്രാഭ, ൃദയാര്‍ത്ഥമേഷ കൈഷേയിക്കു 
ദത്തമായോരു വരദ്വയം കാരണം. 
മന്ത്രപൂര്‍വ്വമഭിഷേകം നിനക്കു ഞാന്‍ 
മന്ത്രികളോടുമന്‍പോടു ചെയ്തീടുവന്‍. 
രാജ്യമരാജകമാം, ഭവാനാലിനി- 
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ- 
താതനിയോഗമനുഷ്ഠിക്കയും വേണം 
പാതകമുണ്ടാമതല്ലായ്യിലേവനും. 
ഒന്നൊഴിയാത ഗുണങ്ങള്‍ നരന്മാര്‍ക്കു 
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്‍'” 
എന്നരുള്‍ ചെയ്തവസിഷ്ഠമുനിയോടു 
നന്നായ്‌ തൊഴുതുണര്‍ത്തിച്ചു ഭരതനും: 
“ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം? 
മന്നവനാകുന്നതും മമ പൂര്‍വജന്‍. 
ഞങ്ങളവനുടെ കിങ്കരന്മാരത്രെ 
നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു. 
നാളെപ്പുലര്‍കാലേ പോകുന്നതുണ്ടു ഞാന്‍ 
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാന്‍ 
ഞാനും ഭവാനുമരുന്ധതിദേവിയും 
നാനാപുരവാസികളുമമാത്യരും 

ആന തേര്‍ കാലാള്‍ കുതിരപ്പടയോടു- 
മാനക ശംഖ പടഹവാദ്യത്തൊടും 
സോദരഭസുരതാപസസാമന്ത- 
മേദിനീപാലകവൈശൃശുദ്രാദിയും 
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള 
മാതൃജനങ്ങളുമായിട്ടു പോകണം. 
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങള്‍ 
ഭൂമിയില്‍ത്തന്നെ ശയിക്കുന്നതേയുള്ളൂ.” 
മൂലഫലങ്ങള്‍ ഭജിച്ചു ഭസിതവു- 
മാലേപനം ചെയ്തു വല്‍കലവും പൂണ്ടു 
താപസവേഷം ധരിച്ചു ജട പൂണ്ടു 
താപം കലര്‍ന്നു വസിക്കുന്നതേയ്യുളള.” 
ഇത്ഥം ഭരതന്‍ പറഞ്ഞതു കേട്ടവ- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 121 


രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാര്‍. 


ഭരതന്റെ വനയാത്ര 


“ചിത്തേ നിനക്കിതു തോന്നിയതത്ഭുത- 
മുത്തമന്മാരിലത ൃത്തമനല്ലോ നീ.” 
സാധുക്കളേവം പുകഴ്ുന്ന നേര- 
മാദിത്യദേവനുദിച്ചു, ഭരതനും 
ശത്രുഘുനോടു കൂടെപ്പുറപ്പെട്ടിതു; 

തത്ര സുമന്ത്രനിയോഗേന സൈന്യവും 
സത്വരം രാമനെക്കാണാന്‍ നടന്നിതു 
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും 
രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ 
രാജീവനേത്രനെക്കാണാന്‍ നടന്നിതു. 
താപസസ്രേഷ്ഠന്‍ വസിഷ്ഠനും പത്നിയും 
താപസവ്ൃവന്ദേന സാകം പുറപ്പെട്ടു. 

ഭൂമി കിളര്‍ന്നു പൊങ്ങീടും പൊടികളും 
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. 
രാഘവാലോകനാനന്ദവിവശരാം 
ലോകരറിഞ്ഞില്ല മാര്‍ഗ്ഗഖേദങ്ങളും. 
ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടന്‍ 
ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട. 
കേകയപ്ുത്രീസുതന്‍ പടയോടുമി- 
ങ്ങാഗതനായതു കേട്ടഗൃുഹന്‍ തദാ 
ശങ്കിതമാനസനായ്വന്നു തന്നുടെ 
കിങ്കരന്‍മാരോടു ചൊന്നാനതുനേരം: 
“ബാണചാപാതിശസ്ത്ങ്ങളും കൈക്കോണ്ടു 
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്‌ 
നില്ലിനെല്ലാവരും ഞാനങ്ങു ചെന്നു ക- 
ണ്ടിപ്പോള്‍ വരുന്നതുമുണ്ടു വൈകീടാതെ. 
അന്തികേ ചെന്നു വന്ദിച്ചാലനുടെ- 
യന്തര്‍ഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ. 
രാഘവനോടു വിരോധത്തിനെങ്കിലോ 
പോകരുതാരുമിവരിനി നിര്‍ണ്ണയം 
ശുദ്ധരെന്നാകില്‍ കടത്തുകയും വേണം 
പദ്ധതിക്കേതും വിഷാദവും കൂടാതെ. 
ഇത്ഥം വിചാരിച്ചുറച്ചു ഗുഹന്‍ ചെന്നു 


122 


സത്വരം കാല്‍ക്കല്‍ നമസ്തരിച്ചീടിനാന്‍ 
നാനാവിധോപായനങ്ങളും കാഴ്ചവ- 
ച്ചാനന്ദപൂര്‍വ്വം തൊഴുതു നിന്നീടിനാന്‍ 
ചീരാംബരം ഘനശ്യാമം ജടാധരം 
ശ്രീരാമമന്ത്രം ജപന്തമനാരതം 

ധീരം കുമാരം കുമാരോപമം മഹാ- 

വീരം രഘുവരസോദരം സാനുജം 
മാരസമാനശരീരം മനോഹരം 
കാരുണ്യസാഗരം കണ്ടു ഗുഹന്‍ തദാ 
ഭൂമിയില്‍ വീണു ഗുഹോഹമിത്യക്ത്വാ പ്ര- 
ണാമവും ചെയ്തു,ഭരതനുമന്നേരം 

ഉത്ഥപ്യ ഗാഡമാലിംഗ്യ രഘുനാഥ- 
ഭക്തം വയസ്യമനാമയവാക്യവും 

ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: 
“ഉത്തമപൂരുഷോത്തംസരത്നം ഭവാന്‍ 
ആലിംഗനംചെയ്തവല്ലൊ ഭാവാനെ ലോ- 
കാലംബനഭതനാകിയ രാഘവന്‍. 
ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- 
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ. 
ധന്യനാകുന്നതു നീ ഭുവനത്തിങ്ക- 
ലിന്നതിനില്ലൊരു സംശയം മത്സഖേ! 
സോദരനോടും ജനകാത്മജയോടു- 
മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു 
രാമനെ നീ, യവനെന്തുപറഞ്ഞതും 

നീ മുദാ രാമനോടേന്തോന്നു ചൊന്നതും 
യാതൊരിടത്തുറങ്ങി രഘുനായകന്‍ 
സീതയോടും കൂടി നീയവിടം മുദാ, 
കാട്ടിത്തരികു്‌ന്നു കേട്ടഗൃഹന്‍ തദാ 
വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ 
ഭക്തന്‍ ഭരതനത്ൃയത്തമനെന്നു തന്‍- 
ചിത്തേനിരൂപിച്ചുടന്‍ നടന്നീടിനാന്‍. 
യത്ര സുപ്നോ നിശി രാഘവന്‍ സീതയാ 
തത്ര ഗത്വാ ഗുഹന്‍ സത്വരം ചൊല്ലിനാൻ: 
“കണ്ടാലുമെങ്കില്‍ കശാസ്തതം സീതയ 
കൊണ്ടന്‍വര്‍ണന്‍ തന്‍ മഹാശയസസ്ഥലം.” 
കണ്ടുഭരതനും മുക്തബാഷ്ടോദകം 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 123 


തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാന്‍: 
“ഹാ സുകുമാരി! മനോഹരീ!ജാനകീ! 
പ്രാസാദമൂര്‍ദ്ധി സുവര്‍ണതല്സ്ഥലേ 
കോമളസ്തിശ്ധധവളാംബരാസ്ത്രതേ 
രാമേണ ശേതേ കുശമയവിഷ്ുടരേ നിഷ്ഠുരേ 
ഖേദേന സീതാ മദീയാഗ്രജന്മനാ. 
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- 
മിദ്ദേഹമാശു പരിത്യജിച്ചീടുവന്‍ 
കില്‍ബിഷകാരിണിയായ കൈകേയിതന്‍ 
ഗര്‍ഭത്തില്‍ നിന്നു ജനിച്ചൊരുകാരണം 
ദുഷ്ഠതിയായതി പാപിയാമെന്നെയും 
ധിക്കരിച്ചീടിനേന്‍ പിന്നെയും പിന്നെയും. 
ജന്മസാഫല്യവും വന്നിതനുജനു 
നിര്‍മ്മലമാനസന്‍ ഭാഗ്യവാനെത്രയും 
അഗ്രജന്‍ തന്നെപരിചരിച്ചെപ്പോഴും 
വ്യഗ്രം വനത്തിനു പോയതവനല്ലോ. 
ശ്രീരാമദാസദാസന്മാര്‍ക്കു ദാസനാ- 
യാരൂഡ്ദഭക്തിപൂണ്ടേഷ ഞാനും സദാ 
നിത്യവും സേവിച്ചുകൊള്‍വനെന്നാല്‍ വരും 
മര്‍ത്ത്യജന്മത്തിന്‍ ഫലമെന്നു നിര്‍ണ്ണയം. 
ചൊല്ലു നീയെന്നോടെവിടെ വസതി കൌ- 
സല്യാതനയനവിടേക്കു വൈകാതെ 
ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- 
നെന്നതു കേട്ടഗൃഹനുമുരചെയ്താന്‍: 
“മംഗലദേവതാവല്ലഭന്‍ തങ്കലി- 
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാല്‍ 
പുണ്യവാന്മാരിവച്ചഗ്രേസരന്‍ ഭവാന്‍ 
നിര്‍ണ്ണയമെങ്കിലോ കേള്‍ക്ക മഹാമതേ! 
ഗംഗാനദി കടന്നാലടുത്തെത്രയും 
മംഗലമായുള്ള ചിത്രകൂടാചലം 

തന്നികടേ വസിക്കുന്നു സീതയാ 

തന്നുടെ സോദരനോടും യഥാസുഖം.” 
ഇത്ഥം ഗുഹോക്തികള്‍ ഭരതനും 

തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! 
തര്‍ത്തുമമര്‍ത്ത്ൃതടിനിയെ സത്വരം 
കര്‍ത്തുമുദ്യോഗം സമര്‍ത്ഥോ ഭവാദ്യ നീ.” 


124 


ശ്രുതാഭരതവാക്യം ഗുഹന്‍ സാദരം 
ഗത്വാ വിബുധനദിയെക്കടത്തുവാന്‍ 
ഭുത്യജനത്തോടു കൂടെസ്സസംഭൂമം 
വിസ്താരയുക്തം മഹാക്ഷേപനീയുതം 
അഞ്ജസാകൂലദേശം നിറച്ചീടിനാ- 
നഞ്ഞുറു തോണി വരുത്തി നിരത്തിനാന്‍. 
ഉറ്റമായോരു തുഴയുമെടുത്തതി- 

ലേറ്റം വലിയൊരു തോണിയില്‍ താന്‍ മുദാ 
ശത്രുഘുനേയും ഭരതനേയും മുനി- 
സത്തമനായ വസിഷ്ഠനേയും തഥാ 
രാമമാതാവായ കൊസല്യതന്നെയും 
വാമശീലാംഗിയാം കൈകേയിതന്നെയും 
പൃത്ഥ്വീശപത്നിമാര്‍ മറ്റുള്ളവരേയും 
ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- 
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാല്‍ 
ഉമ്പര്‍തടിനിയെ കുമ്പിട്ടനാകലം 

മുമ്പേ കടന്നിതു വമ്പടയും തദാ. 

ശീഘം ഭരദ്വാജതാപസസേന്ദ്രാശ്രമം 
വ്യാ(ഘ്രഗോവ്വന്ദപൂര്‍ണ്ണം വിരോധം വിനാ 
സം പ്രാപ്യസം പ്രീതനായ ഭരതനും 
വന്‍പടയൊക്കവേ ദുരെനിര്‍ത്തീടിനാന്‍. 
താനുമനുജനുമായുടജാങ്കണേ 
സാനന്ദമാവിശ്യ നിന്നോരനന്തരം 
ഉജ്ജ്വലന്തം മഹാതേജസാ താപസം 
വിജ്വരാത്മാനമാസീനം വിധിസമം 
ദഷ്വാ നനാമ സാഷ്ടാംഗം സസോദരം 
പുഷഭക്ത്യാ ഭരദ്വാജമുനീശ്വരം 

ജ്ഞാത്വാ ദശരഥനന്ദനം ബാലകം 
പ്രീത്യൈവ പൂജയാമാസ മുനിന്ദ്രനും. 
ഹൃഷവാചാ കശലപ്രശ്നവും ചെയ്ത 

ദൃഷുവാ തദാ ജടാവല്‍കലധാരിണം 
തുഷ്ഠികലര്‍ന്നരുള്‍ ചെയ്താ*നിതെന്തെടോ 
കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ 

രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍ 
പൂജ്യനായോരു നീയെന്തിനായിങ്ങനെ 
വല്‍കലവും ജടയും പൂണ്ടു താപസ- 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 125 


മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍? 
എന്തൊരുകാരണം വന്‍പടയോട്ുമാ- 
ഹന്ത! വനാന്തരേ വന്നതും ചൊല്ലു നീ.” 
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- 

മിത്ഥം മുനിവരന്‍ തന്നോടു ചൊല്ലിനാൻ: 
“നിന്തിരുവുള്ളത്തിലേറതെ ലോകത്തി- 
ലെന്തൊരു വൃത്താന്തമുള്ളമഹാമുനേ! 
എങ്കിലും വാസ്തവം ഞാനുണര്‍ത്തിപ്പനി- 
സ്തങ്കം പോവാനനുഗ്രഹിക്കേണമേ! 
രാമാഭിഷേകവിഘ്ൃത്തിനു കാരണം 
രാമപാദാബ്ദങ്ങളാണ തപോനിധേ! 
ഞാനേതുമേയൊന്നറിഞ്ഞീല, രഘവന്‍ 
കാനനത്തിനെഴുന്നള്ളുവാന്‍ മൂലവും 
കേകയപുത്രിയാമമ്മതന്‍ വാക്കായ 
കാകോളവേഗമേ മൂലമതിന്നുള്ളൂ. 
ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- 
നിപ്പാദപത്മം പ്രമാണം ദയാനിധേ! 
ശ്രീരാമചന്ദ്രനു ഭൂത്യനായ്‌ തല്ലാദ- 
വാരിജയുഗ്മം ഭജിക്കെന്നിയേ മമ 

മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? 
മുറൂമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. 
ശ്രീരാഘവന്‍ ചരണാന്തികേ വീണു സം- 
ഭാരങ്ങളെല്ലാമവിടെസ്സമര്‍പ്പിച്ചു 
പൌരവസിഷ്ഠാദികളോടുകൂടവേ 
ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു 

രാജ ൃത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു 
പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവന്‍.” 
ഇങ്ങനെ കേട്ടുഭരതവാക്യം മുനി 
മംഗലാത്മാനമേനം പുണര്‍ന്നീടിനാന്‍. 
ചുംബിച്ചു മൂര്‍ദ്ധദ്നി സന്തോഷിച്ചരുളിനാന്‍: 
“കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാന്‍ 
ജ്ഞാനമ്ൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു 
മാനസേ ശോകമുണ്ടാകൊലാ കേള്‍ക്ക നീ. 
ലക്ഷ്ടണനേക്കാള്‍ നിനക്കേറുമേ ഭക്തി 
ലക്ഷ്മീപതിയായ രാമങ്കല്‍ നിര്‍ണ്ണയം. 
ഇന്നിനിസ്സല്‍ക്കരിച്ചിടുവന്‍ നിന്നെ ഞാന്‍ 


126 


വന്നപൂയോടുമില്ലൊരു സംശയം. 
ണം കഴിഞ്ഞുറങ്ങി പുലര്‍കാലേ 
വേണം രഘുനാഥനെച്ചെന്നു കൂപ്പുവാന്‍.” 
എല്ലാമരുള്‍ചെയ്റ്റവണ്ണമെനിക്കതി- 
നില്ലൊരു വൈമുഖ്യമെന്നു ഭരതനും 
കാല്‍ കഴുകിസ്തമാചമ്യ മുനീന്ദ്രനു- 
മേകാഗ്രമാനസനായതി വിദ്ദതം 
ഹോമഗേഹസ്ഥനായ്‌ ധ്യാനവും ചെയ്തിതു 
കാമസുരഭിയെത്തല്‍ക്ഷണേ കാനനം 
ദേവേന്ദ്രലോകസമാനമായ്‌ വന്നിതു; 
ദേവകളായിച്ചമഞ്ഞു തരുക്കളും. 
ദേവവനിതമാരായി ലതകളും 
ഭാവനാവൈഭവമെത്രയുമത്ഭതം! 
ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും 
ഭക്തിപ്രസാധനം മറ്റും ബഹുവിധം. 
ഭോജനശാലകള്‍ സേനാഗൃഹങ്ങളും 
രാജഗേഹങ്ങളുമെത്രമനോഹരം! 
സ്വര്‍ണ്ണരത്നവ്രാതനിര്‍മ്മിതമൊക്കവേ 
വര്‍ണ്ണിപ്പതിന്നു പണിയുണ്ടനന്തനും. 
കര്‍മ്മണാ ശാസ്തരദ്ദഷ്ടേന വസിഷ്ഠനെ- 
സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാല്‍. 
പശ്ചാത്‌ സസൈന്യം ഭരതം സസോദര- 
മിച്ഛാനുരൂപേണ പൂജിച്ചനന്തരം 
തൃപ്നരായ്‌ തത്ര ഭരദ്വാജമന്ദിരേ 
സുപ്തരായാരമരാവതീസന്നിഭേ. 
ഉത്ഥാനവുംചെയ്തുഷസി നിയമങ്ങള്‍ 
കൃത്വാഭരദ്വാജപാദങ്ങള്‍ കൂപ്പിനാര്‍. 
താപസന്‍ തന്നോടനുജ്ഞയും കൈക്കൊണ്ടു 
ഭൂപതിനന്ദനന്മാരും പുറപ്പെട്ടു 
ചിത്രകൂടാചലം പ്രാപ്യമഹാബലം 
തത്രപാര്‍പ്പിച്ചു ദുരേ കിഞ്ചിദന്തികെ 
മിത്രമായോരു ഗുൃഹനും സുമന്ത്രരും 
ശത്രുഘുനും താനുമായ്‌ ഭരതനും 
ശ്രീരാമസന്ദര്‍ശനാകാംഷയാ മന്ദ- 
മാരാഞ്ഞു നാനാ തപോധനമണ്ഡലേ 
കാണാഞ്ഞോരോരോ മുനിവരന്മാരോട്ു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 127 


താണു തൊഴുതു ചോദിച്ചുമത്യാദരം: 
“കുത്രവാഴുന്നു രഘുത്തമനത്ര സൌ- 
മിത്രിയോടും മഹീപുത്രിയോടും മുദാ? 
ഉത്തമനായ ഭരതകുമാരനോ- 

ടൂുത്തരം താപസന്മാരുമരുള്‍ ചെയ്തു: 
“ഉത്തരതീരേ സുരസരിത:സ്ഥലേ 
ചിത്രകൂടാദ്രിതന്‍ പാര്‍ശ്വേ മഹാശ്രമേ 
ഉത്തമപുരുഷന്‍ വാഴുന്നി”തെന്നു കേ- 
ട്ടെത്രയും കൌതുകത്തോടെ ഭരതനും 
തത്രൈവ ചെന്നനേരത്തു കാണായ്‌ വന്നി- 
തത്യല്‍ഭതമായ രാമചന്ദ്രാശ്രമം. 
പുഷ്ഠഫലദലപൂര്‍ണ്ണവല്ലീതരു- 
ശഷ്ഠരമണീയകാനനമണ്ഡലേ 
ആമ്രകദളീബകുളപനസങ്ങ- 
ളാമ്രാതകാര്‍ജ്ജുനനാഗപുന്നാഗങ്ങള്‍ 
കേരപൂഗങ്ങളും കോവിദാരങ്ങളു- 
മേരണ്ഡചമ്പകാശോകതാലങ്ങളും 
മാലതീജാതിപ്രമുഖലതാവലിീ- 
ശാലികളായതമാലസാലങ്ങളും 
ഭുംഗാദിനാനാ വിഹംഗനാദങ്ങളും 
തുംഗമാതംഗഭ്ജംഗപ്പവംഗ കു 

രംഗാദി നാനാമൃഗവ്രാതലീലയും 
ഭംഗ്യാസമാലോക്യ ദൂരെ ഭരതനുന്‍ 
വൃക്ഷാഗ്രസം ലഗ്നവല്‍കലാലങ്തം 
പുഷ്ഠരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാന്‍. 
ഭാഗ്യവാനായഭരതനതുനേരം 
മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ്‌ വന്നു 
സീതാരഘുനാദപാദാരവിന്ദങ്ങള്‍ 
നൂതനമായതി ശോഭനം പാവനം 
അങ്കുശാബ്ബദ്ധ്യജവജ്ൂമത്സ്യാദികൊ- 
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്‌ 
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ 
രേണു തന്മൌലിയില്‍ കോരിയിട്ടീടിനാന്‍. 
“ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ 
മുന്നം മയ കൃതം പുണ്യപൂരം പരം 
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- 


128 


മാരാലെനിക്കു കാണ്മാനവകാശവും 
വന്നിതല്ലൊ മുഹൂരിപ്പാദപാംസുക്ക- 
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും 
വേധാവുമീശനും ദേവകദംബവും 
വേദങ്ങളും നാരദാദിമുനികളും.” 
ഇത്ഥമോര്‍ത്തത്ഭുതപ്രേമരസാപ്തത- 
ചിത്തനായാനന്ദബാഷ്ഠാകുലാക്ഷനായ്‌ 
മന്ദം മന്ദം പരമാശ്രമസന്നിധൌ 
ചെന്നു നിന്നനേരത്തു കാണായിതു 
സുന്ദരം രാമചന്ദ്രം പരമാനന്ദ- 
മന്ദിരമിന്ദ്രാദിവ്വന്ദാരകവ്ൃന്ദ- 
വന്ദിതമിന്ദിരാമന്ദിരോരസ്ഥല- 
മിന്ദ്രാവരജമിന്ദീവരലോചനം 
ദൂര്‍വ്വാദളനിഭശ്യാമളം കോമളം 
പൂര്‍വ്വജം നീലനളിനദളേക്ഷണം 
രാമം ജടാമകുടം വല്ലലാംബരം 
സോമബിംബാഭപ്രസന്നവക്ത്രാംബുജം 
ഉദ്യത്തരുണാരുണായുതശോഭിതം 
വിദ്യൂത്സമാംഗിയാം ജാനകിയായൊരു 
വിദ്യയുമായ്‌ വിനോദിച്ചിരിക്കുന്നൊരു 
വിദ്യോതമാനമാത്മാനമവ്യാകുലം 
വക്ഷസി ശ്രീവത്സലക്ഷണമവ്യയം 
ലക്ഷ്മീനിവാസം ജഗന്മയമച തം 
ലക്മണസേവിതപാദപങ്കേരുഹം 
ലക്ഷ്ടണലക്ഷ്യസ്വരൂപം പുരാതനം 
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം 
രക്ഷോവിനാശനം രക്ഷാവിചക്ഷണം 
ചക്ഷു: ശ്രവണപ്രവരപല്യങ്കഗം 
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം 
കാരുണ്യപൂര്‍ണ്ണം ദശരഥനന്ദന്‍- 
മാരണ്യവാസരസികം മനോഹരം. 


ദുഃഖവും പ്രീതിയും ഭക്തിയുമുള്‍ക്കൊണ്ടു 


തൃക്കാല്‍ക്കല്‍ വീണു നമസ്തരിച്ചീടീനാന്‍. 


രാമനവനേയും ശത്രുഘചനേയുമാ- 
മോദാലെടുത്തു നിവര്‍ത്തിസ്സസംഭൂമം 
ദീര്‍ഘബാഹുക്കളാലിംഗനം ചെയ്തു 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 129 


ദീര്‍ഘനിശ്വാസവൌമന്യോന്യമുള്‍ക്കൊണ്ടു 
ദീര്‍ഘനേത്രങ്ങളില്‍ നിന്നു ബാഷ്ലോദകം 
ദീര്‍ഘകാലം വാര്‍ത്തു സോദരന്മാരെയും 
ഉത്സംഗസീമനി ചേര്‍ത്തുപുനരപി 
വത്സങ്ങളുമണച്ചാനന്ദപൂര്‍വ്വകം 
സത്സംഗമേറെയുള്ളൊരു സൌമിത്രിയും 
തത്സമയേ ഭരതാം(ഘികള്‍ കൂപ്പിനാന്‍. 
ശത്രൂഘുനുമതിഭക്തി കലര്‍ന്നു സൌ- 
മിത്രിതന്‍ പാദാംബുജങ്ങള്‍ കൂപ്പീടിനാന്‍. 
ഉഗ്രതൃഷാര്‍ത്തന്മാരായ പശുകല- 

മഗ്രേ ജലാശയം കണ്ടപോലെ തദാ. 
വേഗേന സന്നിധൌ ചെന്നാശുകണ്ടിതു 
രാഘവന്‍ തന്‍ തിരുമേനി മാതാക്കളും. 
രോദനം ചെയ്യുന്നമാതാവിനെക്കണ്ടു 
പാദങ്ങളില്‍ നമിച്ചാന്‍ രഘുനാഥനും 
എത്രയുമാര്‍ത്തികൈക്കൊണ്ടു കൌസല്യയും 
പുത്രനുബാഷ്ടരധാരാഭിഷേകം ചെയ്ത 
ഗാഡമാശ്മിഷ്യ ശിരസി മുകര്‍ന്നുട- 
നൂഡ്വമോദം മുലയും ചുരന്നു തദാ. 
അന്യരായുള്ളൊരു മാതൃജനത്തേയും 

പിന്നെ നമസ്തരിച്ചീടിനാദരാല്‍. 

ലക്ഷ്മണന്‍ താനുമവ്വണ്ണം വണങ്ങിനാന്‍ 
ലക്ഷ്മീസമയായ ജാനകീദേവിയും. 
ഗാഡ്മാശ്മിഷ്യ കൌസല്യാദികള്‍ സമാ- 
രൂഡ്ഖേദം തുടച്ചീടിനാര്‍ കണ്ണുനീര്‍. 

തത്ര സമാഗമം ദൃഷ്ലാ ഗുരുവരം 
ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടന്‍ 
നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- 
“നെത്രയും ഭാഗ്യവാന്‍ ഞാനെന്നു നിര്‍ണ്ണയം. 
താതനു സൌഖ്യമല്ലീ നിജ മാനസേ 
ഖേദമുണ്ടോ പുനരെന്നെപ്പിരികയാല്‍? 
എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- 
നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” 
രാമവാക്യം കേട്ടു ചൊന്നാല്‍ വസിഷ്നും: 
“ധീമതാം ശ്രേഷ്ഠ! താതോദന്തമാശു കേള്‍. 
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു 


130 


മന്നവന്‍ പിന്നെയും പിന്നെയും ദുഃഖിച്ചു 
രാമരാമേതി സീതേതി കുമാരേതി 
രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു 
ദേവലോകം ചെന്നുപുക്കാനറിക നീ 
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്‌.” 
കര്‍ണ്ണശൂുലാഭം ഗുരുവചനം സമാ- 
കര്‍ണ്യരഘുവരന്‍ വീണിതുഭൂമിയില്‍. 
തൽല്‍ക്ഷണമുച്ചൈര്‍വിലപിച്ചിതേറ്റവും 
ലക്ഷ്മണനോടു ജനനീജനങ്ങളും 
ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- 
മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാര്‍: 
“ഹാ! താത!മാം പരിത്യജ്യ വിധിവശാ- 
ലേതൊരു ദിക്കിനു പോയിതയ്യോഭവാന്‍! 
ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- 
സ്നേഹേനലാളിപ്പതാരനുവാസരം 
ദേഹമിനി തൃജിച്ചീടുന്നതുണ്ടു ഞാന്‍ 
മോഹമെനിക്കിനിയില്ല ജീവിക്കയില്‍.” 
സീതയും സൌമിത്രിതാനുമവ്വണ്ണമേ 
രോദനം ചെയ്തു വീണീടിനാര്‍ ഭൂതലെ. 
തദ്ദശായാം വസിഷ്ഠോക്തികള്‍ കേട്ടവ- 
രുള്‍ത്താപമൊട്ടു ചുരുക്കി മരുവിനാര്‍. 
മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ 
മന്ദേതരമുദകക്രിയയും ചെയ്താര്‍. 

പിണ്ഡം മധുസഹിതേംഗദീസല്‍ഫല-ം 
പിണ്യാകനിര്‍മ്മതാംന്നംകൊണ്ടു വച്ചിത്‌ 
യതൊരന്നം താന്‍ ഭജിക്കുന്നതുമതു 
സാദരംനല്‍ക പിതൃക്കള്‍ക്കുമെന്നല്ലൊ 
വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- 
ഖേദേന പിണ്ഡദാനാനന്തരം തദാ 
സ്താനം കഴിച്ചു പുണ്യാഹവും ചെയ്തഥ 
സ്പാനാദനന്തരം പ്രാപിച്ചിതാശ്രമം, 
അന്നുപവാസവും ചെയ്തിതെല്ലാവരും 
വന്നുദിച്ചിടിനാനാദിത്യദേവനും. 
മന്ദാകിനിയില്‍ കുളിച്ചുത്തു സന്ധ്യയും 
വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാര്‍. 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 131 


ഭരതരാഘവസംവാദം 


അന്നേരമാശുഭരതനും രാമനെ- 

ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍: 
“രാമരാമ പ്രഭോ! രാമ! മഹാഭാഗ! 
മാമകവാക്ൃം ചെവിതന്നു കേള്‍ക്കണം. 
ഉണ്ടടിയനഭിഷേകസംഭാരങ്ങള്‍ 
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ 
ചെയ്യവേണമഭിഷേകവും പാലനം 

ചെയ്യ രാജ്യംതവ പൈത്ര്യം യഥോചിതം. 
ജേഷ്ഠനല്ലൊ ഭവാന്‍ ക്ഷത്രിയാണാമതി 
ശ്രേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലനം. 
അശ്വമേധാദിയും ചെയ്തു കീര്‍ത്ത്യാ ചിരം 
വിശ്വമെല്ലാം പരത്തിക്കുലതന്തവേ 
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ 
പുത്രങ്കലാക്കി വനത്തിനുപോകണം. 
ഇപ്പോളനുചിതമത്രേ വനവാസ- 
മത്ഭുതവിക്രമ! നാഥ! പ്രസീദ മേ. 

മാതാവു തന്നുടെ ദുഷ്കഠതം താവക- 
ചേതസി ചിന്തിക്കരുതു ദയാനിധേ! 
ഭ്രാതാവു തന്നുടേ പാദാംബൂജം ശിര- 
സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്ത 
ദണ്ഡനമസ്താരവും ചെയ്തു നിന്നിതു 
പണ്ഡിതനായ ഭരതകുമാരനും 

ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ 
ചിത്തമോദേന പുണര്‍ന്നു ചൊല്ലീടിനാന്‍: 
“മദ്വാകൃമത്ര കേട്ടാലും കുമാര! നീ 
യത്ത്വയോക്തം മയാ തത്തഥൈവശ്രുതം. 
താതന്നെപ്പതിന്നാലു സംവത്സരം 
പ്രീതനായ്‌ കാനനം വാഴെന്നു ചൊല്ലിനാൻ. 
പ്രിത നിനക്കു രാജ്യം മാതൃസമ്മതം 
ദത്തമായീ പുനരെന്നതു കാരണം 
ചേതസാപാര്‍ക്കില്‍ നമുക്കിരുവാര്‍ക്കുമി- 
ത്താതനിയോഗമനുഷ്ഠിക്കയും വേണം. 
യാതൊരുത്തന്‍ പിതൃവാക്യത്തെ ലംഘിച്ചു 
നീതിഹീനം വസിക്കുന്നിതു ഭതലേ 
ജീവന്മുതനവന്‍ പിന്നെ നരകത്തില്‍ 


132 


മേവും മരിച്ചാലുമില്ലൊരു സംശയം. 
ആകയാല്‍ നീ പരിപാലിക്ക രാജ്യവും 
പോക,ഞാന്‍ ദണ്ഡകം തന്നില്‍ വാണീടുവന്‍.” 
രാമവാക്യം കേട്ടു ചൊന്നാൻ ഭരതനും: 
“കാമുകനായ താതന്‍ മൂഡമാനസന്‍ 
സ്ത്രീജിതന്‍ ഭ്രാന്തനുന്മത്തന്‍ വയോധികന്‍ 
രാജഭാവം കൊണ്ടുരാജസമാനസന്‍ 
ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ! 
മന്നവനായ്‌ ഭവാന്‍ വാഴ്ച മടിയാതെ.” 
എന്നു ഭരതവാക്യം കേട്ടു രാഘവന്‍ 
പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ: 
“ഭൂമിഭര്‍ത്താ പിതാ നാരീജിതനല്ല 
കാമിയുമല്ല മൂഡ്ാത്മാവുമല്ല കേള്‍. 
താതനസതൃഭയം കൊണ്ടു ചെയ്തതി- 
നേതുമേ ദോഷം പറയരുതോര്‍ക്ക നീ. 
സാധൂുജനങ്ങള്‍ നരകത്തില്ുമതി- 

ഭീതി പൂണ്ടീടുമസത്യത്തില്‍ മാനസേ.” 
“എങ്കില്‍ ഞാന്‍ വാഴ്ചന്‍ വനേ നിന്തിരുവടി 
സങ്കടമെന്നിയേ രാജ്യവും വാഴുക.” 
സോദരനിത്ഥം പറഞ്ഞതു കേട്ടതി- 
സാദരം രാഘവന്‍ പിന്നെയും ചൊല്ലിനാൻ: 
“രാജ്യം നിനക്കുമെനിക്കു വിപിനവും 
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ. 
വ്യത്യയമായനുഷ്ഠിച്ചാല്‍ നമുക്കതു 
സത്യവിരോധം വരുമെന്നു നിര്‍ണ്ണയം.” 
എങ്കില്‍ ഞാനും നിന്തിരുവടി പിന്നാലെ 
കിങ്കരനായ്‌ സുമിത്രാത്മജനെപ്പോലെ 
പോരുവന്‍ കാനനത്തിന്നരുതെങ്കില്‍ 
ചേവന്‍ ചെന്നു പരലോകമാശു ഞാന്‍ 
നിത്യോപവാസേന ദേഹമുപേക്ഷിപ്പ്‌- 
നിത്യേനമാത്മനി നിശ്ചയിച്ചന്തികേ 

ദര്‍ഭ വിരിച്ചു കിഴക്കു തിരിഞ്ഞു നി- 
ന്നപ്പോള്‍ വെയിലത്തുപുക്കു ഭരതനും. 
നിര്‍ബന്ധബുദ്ധി കണ്ടപ്പോള്‍ രഘുവരന്‍ 
തൽല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ 
ചൊന്നാൻ ഗുരുവിനോടപ്പൊള്‍ വസിഷ്ഠനും 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 133 


ചെന്നു കൈകേയീസുതനോടു ചൊല്ലിനാന്‍: 
“മൂഡനായീടൊലാ കേള്‍ക്ക നീയെങ്കിലോ 
ഗൂഡമായൊരുവ്വത്താന്തം നൃപാത്മജാ! 
രാമനാകുന്നതു നാരായണന്‍ പരന്‍ 
താമരസോത്ഭവനര്‍ത്ഥിക്കകാരണം 
ഭൂമിയില്‍ സൂര്യകുലത്തിലയൊദ്ധ്യയില്‍ 
ഭൂമിപാലാത്മജനായിപ്പിറന്നിതു. 
രാവണനെക്കൊന്നുധര്‍മ്മത്തെ രക്ഷിച്ചു 
ദേവകളേപ്പരിപാലിച്ചു കൊള്ളുവാന്‍. 
യോഗമായാദേവിയായതു ജാനകി 
ഭോഗിപ്രവരനാകുന്നതു ലക്ഷ്മണന്‍. 
ലോകമാതാവും പിതാവും ജനകജാ- 
രാഘവന്മാരെന്നറിക വഴിപോലെ 
രാവണനെക്കൊല്‍ വതിന്നു വനത്തിനു 
ദേവകാര്യാര്‍ത്ഥം പുറപ്പെട്ടു രാഘവന്‍. 
മന്ഥരാവാക്യവും കൈകേയി ചിത്തനിര്‍- 
ബ്വന്ധവും ദേവകൃതമെന്നറിക നീ 
ശ്രീരാമദേവനിവര്‍ത്തനത്തിങ്കലു- 
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക, 
കാരണപൂരുഷാനുജ്ഞയാ സത്വരം 

നീ രാജധാനിക്കു പോക മടിയാതെ. 
മന്ത്രികളോടും ജനനീജനത്തോട- 
മന്തമില്ലാത പടയോടുമിപ്പോഴേ 
ചെന്നയൊദ്ധ്യാപുരിപുക്കു വസിക്ക നീ. 
വന്നീടുമഗ്രജന്‍ താനു മനുജനും 
ദേവിയുമീരേഴുസംവത്സരാവധൌ 
രാവണന്‍ തന്നെ വധിച്ചു സപുത്രകം.” 
ഇത്ഥം ഗുരുക്തികള്‍ കേട്ടു ഭരതനും 
ചിത്തേ വളര്‍ന്നൊരു വിസ്മയം കൈക്കൊണ്ടു 
ഭക്ത്യാ രഘുത്തമസന്നിധൌ സാദരം 
ഗത്വാ മുഹൂര്‍ന്നമസ്തൃത്വാ സസോദരം: 
“പാദുകാം ദേഹി! രാജേന്ദ്ര! രാജ്യായതേ 
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാന്‍. 
യാവത്തവാഗമന്‌...'ം ദേവ ദേവ! മേ 
താവദേവാനാരതം ഭജിച്ചീടുവന്‍.” 

ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമന്‍ 


134 


പൊല്‍ത്താരടികളില്‍ ചേര്‍ത്ത മെതിയടി 
ഭക്തിമാനായ ഭരതനു നല്‍കിനാന്‍; 
നത്വാപരിഗ്രഹിച്ചീടിനാന്‍ തമ്പിയും. 
ഉത്തമരത്നവിഭൂഷിതപാദുകാ- 
മുത്തമാംഗേ ചേര്‍ത്തു രാമനരേന്ദ്രനെ 
ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്തരി- 
ചുത്ഥായ വന്ദിച്ചു ചൊന്നാൻ സഗദ്ഗദം: 
“മന്വബ്ദപൂര്‍ണ്ണേ പ്രഥമദിനേഭവാന്‍ 
വന്നതില്ലെന്നുവന്നീടുകില്‍ പിന്നെ ഞാന്‍ 
അന്യദിവസമുഷസി ജ്വലിപ്പിച്ചു 
വഹിയില്‍ ചാടി മരിക്കുന്നതുണ്ടല്ലൊ.” 
എന്നതു കേട്ടു രഘഫുപതിയും നിജ 
കണ്ണുനീരും തുടച്ചന്‍പോടു ചൊല്ലിനാൻ: 
“അങ്ങനെതന്നെയൊരന്തരമില്ലതി- 

നങ്ങു ഞാനന്നു തന്നെ വരും നിര്‍ണ്ണയം.” 
എന്നരുള്‍ ചെയ്തു വിടയും കൊടുത്തിതു 
ധന്യന്‍ ഭരതന്‍ നമസ്തരിച്ചീടിനാന്‍ 
പിന്നെ പ്രദക്ഷിണവും ചെയ്തു വന്ദിച്ചു 
മന്ദേതരം പുറപ്പെട്ടു ഭരതനും 
മാതൃജനങ്ങളും മന്ത്രിവരന്മാരും 
ഭ്രാതാവുമാചാര്യനും മഹാസേനയും 
ശ്രീരാമദേവനെ ചേതസി ചേര്‍ത്തുകൊ- 
ണ്ടാരൂഡ്രമോദേന കൊണ്ടുപോയീടിനാര്‍. 
ശുംഗിവേരാധിപനായ ഗുൃഹനേയും 
മംഗലവാചാ പറഞ്ഞയച്ചിടിനാന്‍. 
മുമ്പില്‍ നടന്നു ഗുഹന്‍ വഴികാട്ടുവാന്‍ 
പിമ്പേ പെരുമ്പടയും നടകൊണ്ടിതു. 
കൈകേയി താനും സുതാനുവാദം കൊണ്ടു 
ശോകമകന്നു നടന്നു മകനുമായ്‌ 
ഗംഗകടന്നു ഗുഹാനുവാദേന നാ- 
ലംഗപ്പടയോടു കുമാരാന്മാര്‍ 
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരന്‍- 
തന്നെയും ചിന്തിച്കു ചിന്തിച്ചനുദിനം 
ഭക്ത്യാ വിശുദ്ധബുദ്ധ്യാപുരവാസികള്‍ 
നിത്യസുഖേന വസിച്ചിതെല്ലാവരും 
താപസവേഷം ധരിച്ചു ഭരതനും 


2. അയോദ്ധ്യാകാണ്ഡം 


അദ്ധ്യാത്മരാമായാണം 135 


താപേന ശത്രുഘുമനും വ്രതത്തോടുടന്‍ 
ചെന്നു നന്ദിഗ്രാമമന്‍പോടു പുക്കിതു 
വന്നിതാനന്ദം ജഗദ്വാസികള്‍ക്കെല്ലാം. 
പാദുകാം വച്ചു സിംഹാസനേ രാഘവ- 
പാദങ്ങളെന്നു സങ്കല്‍പ്പിച്ചു സാദരം. 
ഗന്ധപുഷ്റ്റ്പാദ്യങ്ങള്‍ കൊണ്ടു പൂജിച്ചുകൊ- 
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും. 
നാനാമുനിജനസേവിതനായൊരു 
മാനവവീരന്‍ മനോഹരന്‍ രാഘവന്‍ 
ജാനകിയോടുമനുജനോടും മുദാ 
മാനസാനന്ദം കലര്‍ന്നു ചില ദിനം 
ചിത്രകൂടാചലേ വാണോരനന്തരം 
ചിത്തേ നിരൂപിച്ചു കണ്ടു രഘുവരന്‍. 
“മിത്രവര്‍ഗ്ഗങ്ങളയോദ്ധ്യയില്‍ നിന്നു വ- 
ന്നെത്തുമിവിടെയിരുന്നാലിനിയുടന്‍; 
സത്വരം ദണ്ഡകാരുണ്യത്തിനായ്യകൊണ്ടു 
ബദ്ധമോദം ഗമിച്ചീടുക വേണ്ടതും” 
ഇത്ഥം വിചാര്യ ധരിത്രീ സുതയുമ- 
തൃത്തമനായ സൌമിത്രിയുമായ്ക്ദാ 
തത്യാജചിത്രകൂടാചലം രാഘവന്‍ 
സത്യസന്ധന്‍ നടകൊണ്ടേന്‍ വനാന്തരെ. 


അത്ര്യാശ്രമപ്രവേശം 


അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ 
ഭക്ത്യാ നമസ്തരിച്ചു രഘുനാഥനും. 
“രാമോഹമദ്യ ധന്യോസ്മി മഹാമുനെ! 
ശ്രീമല്‍പദം തവ കാണായ കാരണം.” 
സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍ പരന്‍ 
മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും 
പൂര്‍ജിച്ചിതര്‍ഗല്യപാദ്യാദികള്‍ കൊണ്ടു തം 
രാജീവ ലോചനം ഭാതൃഭാര്യാന്വിതം. 
ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോട്ു: 
“ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്രെ കേള്‍. 
എത്രവും വൃദ്ധതപസ്വിനിമാരില്‍ വ- 
ചുത്തമയായ ധര്‍മ്മജ്ഞാ തപോധനാ 
പര്‍ണ്ണശാലാന്തര്‍ഗ്ൃഹേ വസിക്കുന്നിതു 


136 


ചെന്നുകണ്ടാലും ജനകനപാത്മജേ! 
എന്നതു കേട്ടു രാമാജ്ഞയാ ജാനകി 
ചെന്നനസൂയാപദങ്ങള്‍ വണങ്ങിനാള്‍ 
“വത്സേ! വരികരികേ ജനകാത്മജേ! 
സത്സംഗമം ജന്മസാഫല്യമോര്‍ക്ക നീ.” 
വത്ധസേ പിടിച്ചു ചേര്‍ത്താലിംഗനം ചെയ്തു 
തത്സ്വഭാവം തെളിഞ്ഞു മുനിപത്നിയും, 
വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായൊരു 
വിശ്വമോഹനമായ ദുകലവും 
കുണ്ഡലവുമംഗരാഗവുമെന്നിവ 
മണ്ഡനാര്‍ത്ഥമനസൂയ നല്‍കിീടിനാള്‍. 
“നന്നു പാതിവ്രത്യമാശ്രിത്യ രാഘവന്‍- 
തന്നോടു കൂടെ നീ പോന്നതുമുത്തമം 
കാന്തി നിനക്കു കുറകായ്യൊരിക്കലും, 
ശാന്തനാകും തവ വല്ലഭന്‍ തന്നൊടും 
ചെന്നു മഹാരാജധാനിയകം പുക്കു 
നന്നായ്‌ സുഖിച്ചു സുചിരം വസിക്ക നീ.” 
ഇത്ഥമനുഗ്രഹവും കൊടുത്താദരാല്‍ 
ഭര്‍ത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാള്‍. 
മൃഷ്ടമായ്‌ മൂവരേയും ഭജിപ്പിച്ചഥ 
തുഷ്ഠികലര്‍ന്നു തപോധനനത്രിയും. 
ശ്രീരാമനോടരൂള്‍ ചെയ്യു, “ഭവാനഹോ 
നാരായണനായതെന്നറിഞ്ഞേനഹം. 
നിന്മഹാമായ ജഗത്രയവാസിനാം 
സമ്മോഹകാരിണിയായതു നിര്‍ണ്ണയം.” 
ഇത്തരമത്രി മുനീന്ദ്രവാക്യം കേട്ടു 

തത്ര രത്രൌ വസിച്ചു രഫുനാഥനും. 


ദേവനുമാദേവിയോടരുളിച്ചെയ്തി- 
തേവമെന്നാള്‍ കിളിപ്പൈതലക്കാലമേ. 


2. അയോദ്ധ്യാകാണ്ഡം 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വര സംവാദേ അയോദ്ധ്യാകാണ്ഡം 


സമാപ്ലം. 
ത 


3 


ആരണ്യകാണ്ഡം 


ബാലികേ! ശുകകലമൌലിമാലികേ! ഗുണ- 
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ 
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ 
നീലനീരജദലലോചനന്‍ നാരായണന്‍ 
നീലലോഹിതസേവ്യന്‍ നിഷ്കളന്‍ നിതൃന്‍ പരന്‍ 
കാലദേശാനുരരൂപന്‍ കാരുണ്യനിലയനന്‍ 
പാലനപരായണന്‍ പരമാത്മാവുതന്റെ 

ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. 
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു 
സാരമായൊരു മുക്തിസാധനം രസായനം. 
ഭാരതീഗുണം തവ പരമാമൃതമല്ലോ 

പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ. 
ഫാലലോചനന്‍ പരമേശ്വരന്‍ പശുപതി 
ബാലശീതാംശുമൌലി ഭഗവാന്‍ പരാപരന്‍ 
പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍. 
ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ! 
രാമനാം പരമാത്മാവാനന്ദരൂപനാത്മാ- 
രാമനദ്വയനേകനവ്യയനഭിരാമന്‍ 
അത്രിതാപസപ്രവരാശ്രമേ മുനിയുമാ- 

യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 


137 


138 


മഹാരണ്യപ്രവേശം 


പ്രത്ൃഷസ്യൂത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു 
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍. 
“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി- 
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു 
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം 
പണ്ഡിതശ്രേഷ്ഠ! കരുണാനിധേ! തപോനിധേ! 
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ- 
ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരില്‍ ചിലരെയും.” 
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു 

തിങ്ങീടും കൌതുഹലംപൂണ്ടുടനരുള്‍ചെയ്തുഃ 
“നേരുള്ള മാര്‍ഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി- 
താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍! 
എങ്കിലും ജഗദനുകാരിയാം നിനക്കൊരു 
സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം.” 
“ചൊല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍നടക്കെ ന്നവരോടു 
ചൊല്ലി മാമുനിതാനുമൊട്ട പിന്നാലെ ചെന്നാന്‍. 
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്ത മുനി- 
തന്നോടു രാമചന്ദ്രന്‍ വന്ദിച്ചു ഭക്തിപൂര്‍വ്വം:..ഃ 
“നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ- 
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ.” 
എന്നു കേട്ടാശീര്‍വാദംചെയ്തുടന്‍ മന്ദം മന്ദം 
ചെന്നു തന്‍ പർണ്ണശാല പുക്കിരുന്നരുളിനാന്‍. 
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍ 
മുന്നിലാമ്മാറു മഹാവാഹിനി കാണായ്വന്നു. 
അന്നേരം ശിഷ്യര്‍കളോടരതളിച്ചെയ്ത രാമ- 
“നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?” 
എന്നുകേട്ടവര്‍കളും ചൊല്ലിനാ'രെന്തു ദണ്ഡം 
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും. 
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു- 
മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം. 
എങ്കിലോ തോണികരേറീടാ'മെന്നവര്‍ ചൊന്നാർ, 
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാര്‍. 
ശ്രീരാമന്‍ പ്രസാദിച്ചു താപസകുമാരക- 


ന്മാരോടു “നിങ്ങള്‍ കടന്നങ്ങുപോകെന്നെ ചൊന്നാൻ. 


ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ- 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 139 


രൊന്നൊഴിയാതെ രാമവ്ൃവത്താന്തമറിയിച്ചാര്‍. 
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ 
ഘോരമായുളള മഹാകാനനമകംപുക്കാര്‍. 
ത്ധില്ലീത്ധങ്കാരനാദമണ്ഡിതം സിംഹവ്യാ(ഘ- 
ശല്യാദിമൃഗഗഗണാകീര്‍ണ്ണമാതപഹീനം 
ഘോരരാക്ഷസകലസേവിതം ഭയാനകം 
ക്രൂരസര്‍പ്പാദിപൂര്‍ണ്ണം കണ്ടു രാഘവന്‍ ചൊന്നാൻ 
“ലക്ഷ്മണാ! നന്നായ്‌ നാലുപുറവും നോക്കിക്കൊള്‍ക 
ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസാം പരിഷകള്‍. 
വില്ലിനി നന്നായ്ക്കുഴിയെക്കുലയ്ക്കയും വേണം 
നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കൈയില്‍. 
മുന്നില്‍ നീ നടക്കേണം വഴിയേ വൈദേഹിയും 
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം. 
ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും 
ദേവിയാം മഹാമായാശക്തിയെന്നതുപോലെ 
ആവയോര്‍മ്മദ്ധ്യേ നടന്നീടുകവേണം സീതാ- 
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്വരാ.” 
ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പുരു- 
ഷോത്തമന്‍ ധനുര്‍ദ്ധരനായ്‌ നടന്നോരുശേഷം 
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോള്‍ 
മുന്നിലാമ്മാറങ്ങൊരു പുഷ്കരിണിയും കണ്ടാര്‍. 
കല്ഹാരോല്‍പലകുമുദാംബുജരക്തോൽപല- 
ഫുല്ലപുഷ്ടേന്ദീവരശോഭിതമച്ഛജലം 
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ- 
ചായാഭൂതലേ പുനരിരുന്നു യഥാസുഖം. 


വിരാധവധം 


അന്നേരമാശു കാണായ്വന്നിതു വരുന്നത- 
തൃന്നതമായ മഹാസത്വമതൃഗ്രാരവം 
ഉദ്യൂതവ്വക്ഷം കരാളോജ്ജ്വലദംഷ്ടാന്വിത- 
വക്തഗ്രഹ്വരം ഘോരാകാരമാരുണ്യനേത്രം 
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു 
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി 
വാരണമൃഗവനഗോചരജന്തുക്കളും 
പൂരുഷന്മാരും കരഞ്ഞേറ്റവും തുള്ളിത്തുള്ളി. 
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ- 


140 


ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 
ഉത്ഥാനംചെയ്തു ചാപബാണങ്ങള്‍ കൈക്കൊണ്ടഥ 
ലക്ഷ്മണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ 
“കണ്ടോ നീ ഭയങ്കരനായൊരു നിശാചര- 

നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം. 
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു 
നിന്നുകൊളളഭൂക ചിത്തമുറച്ചു കുമാര! നീ. 

വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ! 
വല്ലജാതിയും പരിപാലിച്ചുകൊള്‍വനല്ലോ. 
എന്നരുള്‍ചെയ്ത നിന്നാനേതുമൊന്നിളകാതേ 
വന്നുടനടുത്തിതു രാക്ഷസപ്രവരനും. 
നിഷ്രുരതരമവനെട്ടാശ പൊട്ടുംവണ്ണ- 
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ 
ദഷ്ടിയില്‍നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം 
പുഷുകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍ 

“ കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും 
ദുഷ്ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപ്പോള്‍ 
നില്ക്കുന്നതസ്തഭയം ചാപരൂുണിരബാണ- 
വല്ക്കലജടകളും ധരിച്ചു മനിവേഷം 
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു- 
മുള്‍ക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങള്‍. 
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ 
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍.” 
രക്ഷോവാണികള്‍ കേട്ടു തല്‍ക്ഷണമരുള്‍ചെയ്താ- 
നിക്ഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരം:...: 
“രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവള്‍ 
വാമലോചന സീതാദേവിയെന്നല്ലോ നാമം. 
ലക്ഷ്മണനെന്നു നാമമിവനും മല്‍സോദരന്‍ 
പുക്കിതു വനാന്തരം ജനകനിയോഗത്താല്‍, 
രക്ഷോജാതികളാക്മിങ്ങനെയുളളവരെ- 
ശ്ലീക്ഷിച്ചു ജഗത്തരയം രക്ഷിപ്പാനറിക നീ.” 
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്ത 
വക്തരരും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങി 
ക്രദ്ധനാം നിശാചരന്‍ രാഘവനോടു ചൊന്നാൻ 
“ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ? 
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള- 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 141 


തെത്രയും മുഡ്രന്‍ ഭവാനെന്നിഹ ധരിച്ചോന്‍ ഞാന്‍. 
മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ- 
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാര്‍. 
നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി- 
ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്കിലെനിക്കിപ്പോള്‍ 
തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.” 
ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി- 
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോള്‍ 

പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോള്‍ 
ക്രൂദ്ധിച്ചു രാമംപ്രതി വക്ത്രവും പിളര്‍ന്നതി- 
സത്വരം നക്തഞ്ചരനടുത്താനതുനേര- 
മസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചിടിനാന്‍ പാദങ്ങളും 
ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപ്പോ- 
ഭൂത്തമാംഗവും മുറിച്ചീടിനാനെയ്തു രാമന്‍. 

രക്തവും പരന്നിതു ഭൂമിയിലതുകണ്ടു 
ചിത്തകൌതുകത്തോടു പുണര്‍ന്നു വൈദേഹിയും. 
നൃത്തവും തുടങ്ങിനാരപ്പരസ്ര്തീകളെല്ലാ- 
മത്യൂച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും. 

അന്നേരം വിരാധന്‍തന്നുളളില്‍നിന്നുണ്ടായൊരു 
ധന്യരൂപനെക്കാണായ്വന്നിതാകാശമാര്‍ഗ്ഗേ. 
സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ 
സുന്ദരശരീരനായ്‌ നിര്‍മ്മലാംബരത്തോടും 
രാഘവം പ്രണതാര്‍ത്തിഹാരിണം ഘുണാകരം 
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. 
ഇന്ദിരാരമണമിന്ദീവരദളശ്യാമ- 
മിന്ദ്രാദിവ്വന്ദാരകവൃന്ദവന്ദിതപദം 

സുന്ദരം സുകുമാരം സുകൃതിജനമനോ- 

മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം 

വന്ദിച്ചു ദണ്ഡനമസ്കാരവുംചെയ്തു ചിത്താ- 
നന്ദംപൂണ്ടവന്‍ പിന്നെ സ്തൃതിച്ചുതുടങ്ങിനാന്‍ 
“ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍! 
കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ! 
ദുര്‍വ്വാസാവായ മുനിതന്നുടെ ശാപത്തിനാല്‍ 
ഗര്‍വിതനായോരു രാത്രിഞ്ചരനായേനല്ലോ. 
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ- 


142 


ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ! 
സന്തതമിനിച്ചരണാംബുജയുഗം തവ 
ചിന്തിക്കായ്വരേണമേ മാനസത്തിനു ഭക്ത്യാ. 
വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം 
പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം 
ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം 


നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം. 


ഉത്തമാംഗേന നമസ്‌്കരിക്കായ്വന്നീടേണ- 
മുത്തമഭക്തന്മാര്‍ക്കു ഭൂത്യനായ്‌ വരേണം ഞാന്‍. 
നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ 
നമസ്തേ രാമായാത്മാരാമായ നമോ നമഃ. 
നമസ്തേ രാമായ സീതാഭിരാമായ നിത്യം 
നമസ്തേ രാമായ ലോകാഭിരാമായ നമഃ. 
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം 
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍. 
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ- 
യ്കംബൂജവിലോചന! സന്തതം നമസ്‌കാരം.” 
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ- 
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 
“മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ 
ഭക്തിയുണ്ടായാലുടന്‍ മുക്തിയും ലഭിച്ചീടും.” 
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരന്‍ 
കാമലാഭേന പോയി നാകലോകരവും പുക്കാന്‍. 
ഇക്കഥ ചൊല്ലി സ്തൃതിച്ചീടിന പുരുഷനു 
ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം. 


ശരഭംഗമന്ദിരപ്രവേശം 


രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ 
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍. 
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു 
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ. 
കന്ദപക്വാദികളാലാതിഥ്യംചെയ്തു ചിത്താ- 
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്തുഃ 
“ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര 
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ. 
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുൃതര- 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 143 


മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം 
മര്‍ത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ- 
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ 
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി- 
യെന്നിയേ ദേഹത്യാഗംചെയ്ുരുതെന്നുതന്നെ 
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു 
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.” 
യോഗിന്ദ്രനായ ശരഭംഗനാം തപോധനന്‍ 
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ 
“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര- 
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം 
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം 
ചീരവാസസം ജടാമകുടം ധനര്‍ദ്ധരം 
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം 
സൌമുഖ്യമനോഹരം കരുണാരത്നാകരം.” 
കുണ്ഠഭാവവും നീക്കി സീതയാ രഘുനാഥം 
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു 
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന- 
നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ. 
നാകേശാദികള്‍ പുഷ്ടവൃഷ്ടിയുംചെയ്തീടിനാര്‍ 
പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍. 
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു 
കൌസല്യാതനയനും കൌതുകമുണ്ടായ്വന്നു 
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം 
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വര്‍ഗ്ഗം പുക്കാര്‍. 


മുനിമണ്ഡലസമാഗമം 


ഭണ്ഡകാരണ്യതലവാസികളായ മുനി- 

മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു 
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍ 
പുണ്ഡരികാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍. 
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും 
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍. 
താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ- 
ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍:...ഃ 
“നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു 


144 


പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍. 
ധാതാവര്‍ത്ഥിക്കമൂലം ഭൂഭാരം കളവാനായ്‌ 
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകലത്തിങ്കല്‍ 
ലക്ഷ്മണനാകുന്നതു ശേഷനും, സീതാദേവി 
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്ടന്മാര്‍ 
ശംഖചക്രങ്ങ, ളഭിഷേകവിഘ്ലാദികളും 

സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം. 
നാനാതാപസകലസേവിതാശ്രമസ്ഥലം 
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം 
ജാനകിയോടും സുമിത്രാത്മജനോടുംകൂടി, 
മാനസേ കാരുണ്യമുണ്ടായ്വരുമല്ലോ കണ്ടാല്‍.” 
എന്നരുള്‍ചെയ്ത മുനിശ്രേഷ്ഠന്മാരോടുകൂടി 
ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‍ കണ്ടാര്‍. 
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ 
കുന്നുകള്‍പോലെ കണ്ടു രാഘവന്‍ ചോദ്യംചെയ്താന്‍ 
“മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ- 
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!” 
തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനം:..'?”രാമ- 
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു 
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ- 
യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ചമഞ്ഞിതു നാഥാ!” 
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ- 
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ 
“നിഷ്റൂരതരമായ ദുഷരാക്ഷസകല- 


മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍. 


ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിക്ക സ- 
തൃഷ്യ്യാ താപസകുലമിഷ്ടിയും ചെയ്തു നിത, yo.” 


സുതീഷ്ണാശ്രമപ്രവേശം 


സത്യവിക്രമനിതി സത്യവുംചെയ്തു തത്ര 
നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍ 
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍ 
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു 
വത്സരം ത്രയോദശ,മക്കാലം കാണായ്വന്നു 
വിഖ്യാതമായ സുതീക്ഷ്ണാശ്രമം മനോഹരം 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 145 


മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം 
സര്‍വര്‍ത്തഗുണഗണസമ്പന്നമനുപമം 
സര്‍വകാലാനന്ദദാനോദയമത്യത്ഭതം 
സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം 
സര്‍വസല്‍പക്ഷിമൃഗഭജംഗനിഷേവിതം. 
രാഘവനവരജന്‍തന്നോടും സീതയോട- 
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠന്‍ 
കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമന്‍ 
സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍ മുനി 
സംഭ്ൂമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു 
സംപൂജ്യച്ചരുളിനാനര്‍ഗ്ഘ്യപാദാദികളാല്‍. 
ഭക്തിപൂണ്ടശ്രൂജനനേത്രനായ്‌ സഗദ്ഗദം 
ഭക്തവത്സലനായ രാഘവനോടു ചൊന്നാൻ 
“നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ 
സന്തതം ജപിപ്പു ഞാന്‍ മല്‍ഗുരുനിയോഗത്താല്‍. 
ബ്രഹ്മശങ്കരമുഖ്യവന്ദിമാം പാദമല്ലോ 
നിന്മഹാമായാര്‍ണ്ണവം കടപ്പാനൊരു പോതം. 
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ 
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം. 
ത്വത്ഭക്തഭുത്ഭൂത്ൃഭുത്യനായിടേണം ഞാന്‍ 
ത്വല്‍പാദാംബുജം നിത്യമുള്‍ക്കാമ്പിലുദിക്കണം. 
പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു 
ബദ്ധനായ്‌ മുഴുകീടുമെന്നെ നിന്തിരുവടി 
ഭക്തവാത്സല്യകരുണാകടാക്ഷങ്ങള്‍തന്നാ- 
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ! 
മുത്രമാംസാദേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും 
ഗാത്രമോര്‍ത്തോളമതി കശ്മല,മതിങ്കല- 
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി- 
ച്ചാര്‍ത്തിനാശന! ഭവാന്‍ വാഴുകെന്നുളളില്‍ നിത്യം. 
സര്‍വഭ്ൂതങ്ങളുടെയുളളില്‍ വാണീടുന്നതും 
സര്‍വദാ ഭവാന്‍തന്നെ കേവലമെന്നാകിലും 
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ 
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല. 
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ 
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും. 
സേവാനുരൂപഫലദാനതല്‍പരന്‍ ഭവാന്‍ 


146 


ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 
വിശ്വസംഹാരസ്ഷ്ടിസ്ഥിതികള്‍ ചെയ്വാനായി 
വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍ 
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി- 

ച്ചിദൂപനായ ഭവാന്‍ വാഴുന്നു, മോഹാത്മനാം 
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍ 
ഭാനുമാന്‍ ജലംപ്രതി വെവ്വേറെ കാണുംപോലെ. 
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിതൃ- 
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ! 
അദ്വയൈവ ഭവച്ചരണാംബൂജയുഗം 
പ്രത്യക്ഷമായ്വന്നിതു മത്തപോബലവശാല്‍. 
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും 
നിര്‍മ്മലനായ ഭവാന്‍ ചിന്മയനെന്നാകിലും 
സന്മയമായി പരബ്രഹ്‌മമായരൂപമായ്‌ 
കര്‍മ്മണാമഗോചരമായോരു ഭവദ്ദൂൂപം 
ത്വന്മായാവിഡംബനരചിതം മാനുഷ്യകം 
മന്മഥകോടികോടിസുഭഗം കമനീയം 
കാരുണ്യപൂര്‍ണ്ണനേത്രം കാര്‍മ്മകബാണധരം 
സ്മേരസുന്ദരമുഖമജിനാംബരധരം 
സീതാസംയുതം സുമിത്രാത്മജനിഷേവിത- 
പാദപങ്കജം നീലനീരദകളേബരം. 
കോമളമതിശാന്തമനന്തഗുണമഭി- 
രാമമാത്മാരാമമാനന്ദസമ്പൂര്‍ണ്ണാമൃതം 
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ- 
രിത്തിരുമേനി നിതൃം ചിത്തേ വാഴുകവേണം. 
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം 

മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!” 
വന്ദിച്ചു കൂപ്പി സ്തൃതിച്ചീടിന മുനിയോടു 
മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്തുഃ 
“നിത്യവുമുപാസനാശുദ്ധമായിരിപ്പോരു 

ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്വന്നു മുനേ! 
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ- 
ന്മന്ത്രോപാസകന്മാരായ്‌ നിരപേക്ഷന്മാരുമായ്‌ 
സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം 
ചിന്തിച്ചവണ്ണംതന്നെ കാണായ്വന്നീടുമല്ലോ. 
ത്വല്‍കൃതമേതല്‍ സ്തോത്രം മല്‍പ്രിയം പഠിച്ചീടും 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 147 


സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും 
സല്‍ഭക്തി ഭവിച്ചീടും ബ്രഹ്മജ്ഞാനവുമുണ്ടാ- 
മല്‍പവുമതിനില്ല സംശയം നിരൂപിച്ചാൽ. 
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം 
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ- 
ക്കണ്ടു വന്ദിച്ചുകൊള്‍വാ,നെന്തതിനാവതിപ്പോള്‍? 
തത്രൈവ കിഞ്ചില്‍ക്കാലം വസ്തുമുണ്ടത്യാഗ്രഹ- 
മെത്രയുണ്ടടുത്തതുമഗസ്ത്യ്‌..ാശ്രമം മുനേ!” 
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്ണനു- 
“മസ്ക തേ ഭദ്ര,മതു തോന്നിയതതിന്നു ഞാന്‍ 
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാള്‍. 
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം 
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ. 
പുഷ്ടമോദത്തോടൊക്കത്തക്കപ്പോയ്ക്കാണാമല്ലോ.” 
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ- 
ളൂത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം 
പ്രീതനാം മുനിയോടും ജാനകീദേവിയോടും 
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്ന പോയ്‌ 
ചെന്നിതു രാമനഗസ്ത്യ'..നുജാശ്രമേ ജാവം 
വന്നു സല്‍ക്കാരംചെയ്താനഗസ്ത്യസഹജനും 
വന്യഭോജനവുംചെയ്തന്നവരെല്ലാവരു- 
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം 


അഗസ്ത്യസന്ദര്‍ശനം 


ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്കി മഹാ- 
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 
സര്‍വര്‍ത്തുഫലകുസുമാഡ്യപാദപലതാ- 
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം 
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം 
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം 
നന്ദനസമാനമാനന്ദദാനാഡ്യം മുനി- 
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം 
ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും 
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍ 
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല 


148 


സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 
ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ 


ബ്രഹ്മജ്ഞന്മാരായുളേളാര്‍ ചൊല്ലുന്നു കാണുംതോറും. 


ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ- 
ന്നാശ്രമത്തിനു പുറത്തടുത്തു ശുൂഭദേശേ 
വിശ്രമിച്ചനന്തരമരുളിച്ചെയ്ത രാമന്‍ 

വിശ്രുതനായ സുതീക്ഷ്ണന്‍തന്നോ'ടിനിയിപ്പോള്‍ 
വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ- 
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചിടേണം. 
ജാനകിയോടും ഭ്രാതാവായ ലക്ഷ്മണനോടും 
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.” 

ശ്രുത്വാ രാമോക്തം സുതീക്ഷ്ണന്മഹാപ്രസാദമി- 
തൃക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ 

നത്വാ തം ഗുരുവരമഗസ്ത്യ്‌..'ം മുനികല- 
സത്തമം രഘൂത്തമഭക്തസഞ്ചയവ്ൃവതം 
രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ- 
യ്ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം 
ആരൂഡ്വവിനയംകൊണ്ടാനതവക്ത്രത്തോടു- 
മാരാല്‍ വീണുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍. 
“രാമനാം ദാശരഥി സോദരനോടും നിജ- 
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍. 
നില്ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ലേ! നിന്‍ 
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ.” 
മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു 
കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍ 

“ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ- 

ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം. 
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാന്‍. 
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം 

രാമ രാമേതി രാമമന്ത്രവും ജപിച്ചതി- 

കോമളം കാളമേഘശ്യാമളം നളിനാക്ഷം.” 
ഇത്യൂക്ത്വാ സരഭസമുത്ഥായ മുനിപ്രവ- 
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി- 
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും 
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍ 
“ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ- 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 149 


ഭദ്ര! മേദിഷ്ട്യാ ചിരമദ്യൈവ സമാഗമം. 
യോഗ്യനായിരിപ്പോരിഷ്ടാതിഥി ബലാല്‍ 
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്നനായിതു ഭവാന്‍. 
അദ്യവാസരം മമ സഫല,മത്രയല്ല 
മത്തപസ്സാഫല്യവും വന്നിതു ജഗല്‍പതേ!” 
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും 
തമ്പിയും വൈദേഹിയും സംഭൂമസമന്വിതം 
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്കാരം ചെയ്തപ്പോള്‍ 
കുംഭജുന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘം 
ഗാഡ്ധാശ്ഗശേഷവുംചെയ്ത പരമാനന്ദത്തോടും 
ഗൂുഡപാദീശാംശജനായ ലക്ഷ്മണനെയും 
ഗാത്രസ്പര്‍ശനപരമാഹ്കാദജാതസ്രവ- 
ന്നേത്രകീലാലാകലനായ താപസവരന്‍ 
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം 
രാഘവനുടെ കരപങ്കജമതിദ്ദൂതം 

സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്ഠ- 
നാശ്രിതജനപ്രിയനായ വിശ്വേശം രാമം 
പാദ്യാര്‍ഗ്ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ- 
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്ടം നാഥം 
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭൂജിപ്പിച്ചു 
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാന്‍ 


അഗസ്്യസ്തതി 
ത്തു 


“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം 
ദേവകളോടും കമലാസനനോടും ഭവാന്‍ 
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്തു 
“ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല- 
ഭാരാപഹരണം ചെയ്തീടുവനെ ന്നുതന്നെ. 
സാരസാനന! സകലേശ്വര! ദയാനിധേ! 
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ- 
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍. 
താപസജനത്തോടും ശിഷ്യസംഘാതത്തോടും 
ശ്രീപാദാംബൂജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍. 
ലോകസ്ൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്‌ 
ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍ 
തന്നുടെ മായ തനിക്കാശ്രയഭൂതയായി 


150 


തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 
നിര്‍ഗ്ഗണനായ നിന്നെയാവരണംചെയ്തിട്ടു 
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും 
നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം 
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍. 
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും 
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും. 
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ 
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം. 

നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍- 
നിന്നുണ്ടായ്വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്‍വൂ. 
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ- 
നിന്നുണ്ടായ്വന്നു പുനരഹങ്കാരവും പുരാ. 
മഹത്തത്ത്വവുമഹങ്കാരവും സംസാരവും 
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു. 
സാത്വികം രാജസവും താമസമെന്നീവണ്ണം 
വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും. 
താമസത്തിങ്കല്‍നിന്നു സൂക്ഷ്മതന്മാത്രകളും 
ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ 
രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും 
തേജോരൂപങ്ങളായ ദൈവരതങ്ങളും, പിന്നെ 
സാത്വികത്തിങ്കൽനിന്നു മനസ്മമുണ്ടായ്വന്നു; 
സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി. 
സര്‍വത്ര വ്യാപ്തസ്ഥുലസഞ്ചയത്തിങ്കല്‍നിന്നു 
ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പു. 
അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയല്ലോ 
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും. 
ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഫഹു- 
സ്ഥാവരജംഗമാഘപൂര്‍ണ്ണമായുണ്ടായ്വന്നു. 
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ 
ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്വന്നു. 
ലോകസ്ൃഷ്ടിക്കു രജോഗുണമാശ്രയിച്ചല്ലോ 
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി, 
സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു, 
രുദ്രനരും തമോഗുണംകൊണ്ടു സംഹരിപ്പാനും. 
ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 151 


നിത്യമംശിച്ചു ജാഗ്രല്‍സ്വപ്‌നവും സുഷുപ്തിയും. 
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍ 
നിവ്ൃത്തന്‍ നിത്യനേകനവ്യയനല്ലോ നാഥ! 
യാതൊരു കാലം സൃഷ്ടിചെയ്വാനിച്ചഛിച്ചു ഭവാന്‍ 
മോദമോടപ്പോളംഗീകരിച്ചു മായതന്നെ. 

തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്‍ 
ത്വന്മഹാമായ രണ്ടുവിധമായ്വന്നാളല്ലോ, 
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ. 
വിദ്യയെന്നല്ലോ ചൊല്‍വൂ നിവ്ൃത്തിനിരതന്മാര്‍ 
അവിദ്യാവശന്മാരായ്‌ വര്‍ത്തിച്ചിടിന ജനം 
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളൂ. 
വേദാന്തവാക്യാര്‍ത്ഥവേദികളായ്‌ സമന്മാരായ്‌ 
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍. 
അവിദ്യാവശഗന്മാര്‍ നിതൃസംസാരികളെ- 
ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം. 
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ 
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍. 
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു 
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും. 

മറ്റുളള മുഡദന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും 

ചെറ്റില്ല നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും. 
ആകയാല്‍ ത്വത്ഭക്തിസമ്പന്നന്മാരായുളളവ- 
രേകാന്തമുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍. 
ത്വഭക്തിസുധാഹിീനന്മാരായുളളവര്‍ക്കെല്ലാം 
സ്വപ്നത്തില്‍പ്പോലും മോക്ഷം സംഭവിക്കയുമില്ല. 
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ! 
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ! 
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു 
ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്ലവന്‍ ധരാപതേ! 
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു 
വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്ലീടുന്നു. 
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ 
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്‌ 
നിസ്പ്ൃപഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ 
ത്വത്ഭക്തന്മാരായ്‌ നിവ്വത്താഖിലകാമന്മാരായ്‌ 
ഇഷ്ടാനിഷ്‌ടപ്രാപ്ലികള്‍ രണ്ടിലും സമന്മാരായ്‌ 


152 


നഷ്ടസംഗന്മാരുമായ്‌ സന്യസ്തൃകര്‍മ്മാക്കളായ്‌ 
തുഷ്ടമാനസന്മാരായ്‌ ബ്രഹ്മതല്‍പ്പരന്മാരായ്‌ 
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം 
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ- 
യേകാന്തേ ശമദമസാധനയുക്തന്മാരായ്‌ 
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍ 
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം. 
ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും 
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്വരും; 
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും; 
വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്ലാം. 
ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്പും 
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ! 
ത്വൽപാദാബ്ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ- 
ന്നുള്‍പ്പുവില്‍ ഭക്തി പുനരെപ്പോഴുമുണ്ടാകേണം. 
ഇന്നല്ലോ സഫലമായ്വന്നതു മമ ജന്മ- 

മിന്നു മല്‍ ക്രതുക്കളും വന്നിതു സഫലമായ്‌. 
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്വന്നു 
ഇന്നല്ലോ സഫലമായ്വന്നതു മന്നേത്രവും. 
സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍ 
സീതാവല്ലഭ! ജഗന്നായക! ദാശരഥേ! 
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു 
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ 
നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം 
മാനസേ ഭവദ്ദൂപം തോന്നേണം ദയാംബുധേ!” 
കുംഭസംഭവനിതി സ്ത്തിച്ചു ഭക്തിയോടെ 

ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം 
ബാണരുണിരത്തോടും കൊടുത്തു ഖഡ്ഗത്തോടും 
ആനന്ദവിവശനായ്‌ പിന്നെയുമരുള്‍ചെയ്താന്‍ 
“ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍ 
ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ. 
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും 
രാക്ഷസവധത്തിനായ്മര്‍ത്ത്യനായ്‌ പിറന്നതും. 
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി- 
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി. 
ഗൌതമീതീരെ നല്ലൊരാശ്രമം ചമച്ചതില്‍ 


3. 


ആരണൃകാണ്ഡം 


അദ്ധ്യാത്മരാമായാണം 153 


സീതയാ വസിക്ക പോയ്‌ ശേഷമുളെളാരുകാലം 
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം 
സത്വരം ചെയ്കെ”ന്നുടനനുജ്ഞ നല്‍കി മുനി. 


ജടായുസംഗമം 


ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യസുഭാഷിതം 
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി 
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു 
വീണുടന്‍ നമസ്കരിച്ചഗസ്ത്യപാദാംബൂജം 
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും 

പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം, 
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു 
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം 
എത്രയും വളര്‍ന്നൊരു വിസ്മയംപൂണ്ടു രാമന്‍ 
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ 
“രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി- 
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ! 
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ 
കൊല്ലുവേനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍.” 
ലക്ഷ്മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു 
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാന്‍ 
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി- 
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും. 
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവന്‍; 
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാന്‍.” 
എന്നിവ കേട്ടു ബഹുസ്നേഹമുള്‍ക്കൊണ്ടു നാഥന്‍ 
നന്നായാശ്ശേഷംചെയ്തു നല്‍കിനാനനുഗ്രഹം:...'3 
“എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ 
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല. 
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം കഷ്ടം! 
കിങ്കരപ്രവരനായ്‌ വാഴുക മേലില്‍ ഭവാന്‍.” 


പഞ്ചവടിപ്രവേശം 


എന്നരുള്‍ചെയ്തു ചെന്നു പുക്കിതു പഞ്ചവടി- 
തന്നിലാമ്മാറു സീതാലക്ഷ്മണസമേതനായ്‌. 


154 


പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്മണന്‍ മനോജ്ഞമായ്‌ 
പര്‍ണ്ണപുഷ്ഠങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍. 
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു- 

ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും. 
കദളീപനസാമ്രാദ്യഖിലഫലവ്ക്ഷാ- 

വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ 
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ 
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍. 
ഫലമൂലാദികളും ലക്ഷ്മണനനുദിനം 

പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ. 
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി- 

ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ്‌ നിന്നീടും ഭക്തിയോടെ. 
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ 
ഗതമിതന്നില്‍ കുളിച്ചര്‍ഗ്ഘ്യവും കഴിച്ചുടന്‍ 
പോരുമ്പോള്‍ സനമിത്രി പാനീയവും കൊണ്ടുപോരും 
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം. 


ലക്ഷ്മണോപദേശം 


ലക്ഷ്ണനൊരുദിനമേകാന്തേ രാമദേവന്‍ 
തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: 
“മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! 
ഭക്തനാമടിയനോടജ്ഞാനം നിങ്ങുംവണ്ണം. 
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം 
മാനസാനന്ദം വരുമാറരുള്‍ചെയ്തീടേണം. 
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം 
നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.” 
ശ്രീരാമനതു കേട്ടു ലക്ഷ്മണന്‍തന്നോടപ്പോ- 
ളാരുഡ്ധാനന്ദമരുള്‍ചെയ്തിതു വഴിപോലെഃ 
“കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം 

കേട്ടോളം തീര്‍ന്നീടും വികല്‍പഭ്ൂമമെല്ലാം. 
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ- 
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ. 
വിജ്ഞാനസഹിതമാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ 
വിജേഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ! 
ജേഞയമായുളള പരമാത്മാനമറിയുമ്പോള്‍ 
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 155 


ആത്മാവല്ലാതെയുളള ദേഹാദിവസ്തുക്കളി- 
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്രയേ 
മായയാകുന്നതതു നിര്‍ണ്ണയമതിനാലെ 
കായസംബന്ധമാകും സംസാരം ഭവിക്കുന്നു. 
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു 
രണ്ടുരൂപം മായയ്്‌ക്കെന്നറിക സനമിത്രേ! നീ. 
എന്നതില്‍ മുന്നേതല്ലോ ലോകത്തെക്കല്‍പിക്കുന്ന- 
തെന്നറികതിസ്ഥൂലസൂക്ഷ്മഭേദങ്ങളോടും 
ലിംഗാദി ബ്രഹ്മാന്തമാമവിദ്യാരൂപമേതും 
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും. 
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ- 
താനന്ദപ്രാപ്ലിഹേതുഭൂതയെന്നറിഞ്ഞാലും. 
മായാകല്‍പിതം പരമാത്മനി വിശ്വമെടോ! 
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു. 
രജ്ജുഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ 
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ. 
മാനവന്മാരാല്‍ കാണപ്പെട്ടതും കേള്‍ക്കായതും 
മാനസത്തിങ്കല്‍ സ്മരിക്കപ്പെടുന്നതുമെല്ലാം 
സ്വപ്്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ 
വിഭൂമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട. 
ജന്മസംസാരവ്ൃവക്ഷമൂലമായതു ദേഹം 

തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം. 
ദേഹമായതു പഞ്ചഭൂുതസഞ്ചയമയം 
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍. 
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി 

മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം 
ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ 
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം. 
എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും 
നിര്‍ണ്ണയം പരമാത്മാ നിശ്വലന്‍ നിരാമയന്‍. 
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള 
സാധനങ്ങളെക്കേട്ടുകൊളളുക സനമിത്രേ! നീ. 
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള 
സാധനങ്ങളെക്കേട്ടുകൊളളുക സനമിത്രേ! നീ. 
ജീവാത്മാവെന്നും പരമാത്മാവെന്നതുമോര്‍ക്കില്‍ 
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും. 


150 


ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം 
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ. 

മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം 
മാനസേ വെടിഞ്ഞു സന്തുഷ്ടനായ്‌ സദാകാലം 
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ 

മന, ൃഭാവവുമകലെക്കളഞ്ഞനുദിനം 

ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്തു നിജ 
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്തുകൊണ്ടു 
നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ 
സത്യത്തെസ്തമാശ്രയിച്ചാനന്ദസ്വരൂപനായ്‌ 
മാനസവചനദേഹങ്ങളെയടക്കിത്ത- 

ന്മാനസേ വിഷയസനഖ്യങ്ങളെച്ചിന്തിയാതെ 
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി- 
ലനഹങ്കാരത്വേന സമഭാവനയോടും 
സര്‍വാത്മാവാകുമെങ്കലുറച്ച മനസ്സോടും 

സര്‍വദാ രാമരാമേത്യമിതജപത്തൊടും 
പുത്രദാരാര്‍ത്ഥാദിഷട നിസ്നേഹത്വവും ചെയ്തു 
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം 
ഇഷ്ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ- 
ന്തഷ്ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം 
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു- 
മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി 
വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്തു 
വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍ 
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും 

മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്ലാ. 
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി- 
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം 
മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ 
മാനമില്ലാത പരമാത്മാവുതാനേ വേറേ 
നില്‍പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം 
തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി 
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം 
ജ്ഞാനമാകുന്നതെനെക്കാട്ടുന്ന വസ്തുതന്നെ. 
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ 
ഞാനിതെന്നറിവിനു സാധനമാകയാലെ. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 157 


സര്‍വത്ര പരിപൂര്‍ണ്ണനാത്മാവു ചിദാനന്ദന്‍ 
സര്‍വസത്വാന്തര്‍ഗ്ഗതനപരിച്ചേദ്യനല്ലോ. 
ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍ 
യോഗേശനജനഖിലാധാരന്‍ നിരാധാരന്‍ 
നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്മാത്മകന്‍ 
ബുദ്ധ യൃപാധികളില്‍ വേറിട്ടവന്മായാമയന്‍ 
ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മനാം 
ജ്ഞാനമാചാര്യശാസ്ത്രാഘോപദേശൈക്യജ്ഞാനം. 
ആത്മനോരേവം ജീവപരയോര്‍മ്മൂലവിദ്യാ 
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു 
ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി 
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ. 
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ- 
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി- 
തുളളവണ്ണമേ പറവാനുമിതറിവാനു- 

മുളളം നല്ലണര്‍വുളേളാരില്ലാരും ജഗത്തിങ്കല്‍. 
മത്ഭക്തിയില്ലാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍ 
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി 
രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ 
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ 
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ. 
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം 
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. 
മത്ഭക്തന്മാരോടുളള നിത്യസംഗമമതും 
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും 
ഏകാദശ്യാദി വ്രതാനുഷ്ഠാനങ്ങളും പുന- 
രാകലമെന്നിയേ സാധിച്ചുകൊള്‍കയുമഥ 

പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല 
ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ 
മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്കയും മുദാ 
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും 
സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ- 
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്വരും. 

ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി- 
ല്ലത്തമോത്തമന്മാരായുളളവരവരല്ലോ. 


158 


ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍ 
സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും. 
മുക്തിമാര്‍ഗ്ഗം താവക പ്രശ്‌നാനുസാരവശാ- 
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ. 
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ 
ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ. 
ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും 
വക്തവ്യമവനോടു വിശ്വാസം വരികയാല്‍. 
ഭക്തിവിശ്വാസശ്രദ്ധായുക്തനാം മര്‍ത്ത്യനിതു 
നിത്യമായ്യാഠം ചെയ്കിലജ്ഞാനമകന്നുപോം. 
ഭക്തിസംയുക്തന്മാരാം യോഗിീന്ദ്രന്മാര്‍ക്കു നൂനം 
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും.” 


ശുര്‍പ്പണഖാഗമനം 


ഇത്തരം സാമിത്രിയോടരുളിച്ചെയ്തു പുന- 
രിത്തിരിനേരമിരുന്നീടിനോരനന്തരം 
ഗാതമീതീരേ മഹാകാനനേ പഞ്ചവടിീ- 
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു 
യാമിനീചരി ജനസ്ഥാനവാസിനിയായ 
കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, 
പങ്കജധ്വജകലിശാങ്കശാങ്കിതങ്ങളായ്‌ 
ഭംഗിതേടീടും പദപാതങ്ങളതുനേരം. 
പാദസനന്ദര്യം കണ്ടു മോഹിതയാകയാലെ 
കനതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം 
ഭാനുഗോത്രജം ഭവഭയനാശനം പരം 
മാനവവീരം മനോമോഹനം മായാമയം 
മാനസഭവസമം മാധവം മധുഹരം 
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു 
മീനകേതനബാണപീഡിതയായാളേറ്റം. 
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി- 
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്താള്‍:..:4 
“ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പുത്രനെന്നും 
നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും, 
എന്തൊരു സാദ്ധ്യം ജടാവല്‍ക്കലാദികളെല്ലാ- 
മെന്തിനു ധരിച്ചിതു താപസവേഷമെന്നും. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 159 


എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീടാം 
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ. 
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-ം 
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ 
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ- 
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ. 
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന- 
രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ!” 
“സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി- 
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം. 
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത 
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ. 
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ! 
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.” 
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി :..ഃ 
“ എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ. 
നിന്നെയും പിരിഞ്ഞുപോവാന്‍ ശക്തി പോരാ 
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.” 
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു 
മാനവവീരനവളോടരുള്‍ചെയ്തിീടിനാന്‍ 
“ഞാനിഹ തപോധനവേഷവുംധരിച്ചോരോ 
കാനനംതോറും നടന്നീടുന്നു സദാകാലം. 
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ 
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും. 
സാപത്തന്യോത്ഭവദുഃഖമെത്രയും കഷ്ടം!കഷ്ടം! 
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ. 
ലക്ഷ്മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍ 
ലക്ഷ്മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 
നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ! 
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ. 
മംഗലശീലനനുരൂപനെത്രയും നിന- 

ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ.” 
എന്നതു കേട്ടനേരം സമിത്രിസമീപേ പോയ്‌- 
ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ 
ചൊന്നവളോടു ചിരിച്ചവനുമുരചെയ്താ-ം 
“നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം. 


160 


മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ 
ധന്യേ! നീ ദാസിയാവാന്‍തക്കവളല്ലയല്ലോ. 
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍- 
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം. 
എന്നാലന്നേരംതന്നെ കൈക്കൊളളൂമല്ലോ രാമന്‍ 
നിന്നെ” യെന്നതു കേട്ടു രവണസഹോദരി 
പിന്നെയും രഘുകലനായകനോടു ചൊന്നാ- 
“ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന- 
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ. 
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും 
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ- 
മന്യോന്യം ചേര്‍ന്നു ഭജിക്കായ്വരുമനാരതം.” 
ഇത്തരമവളുരചെയ്തതു കേട്ടനേര- 
മുത്തരമരുള്‍ചെയ്തു രാഘവന്‍തിരുവടി :...: 
“ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ- 
നൊരുത്തി വേണമതിനിവളണ്ടെനിക്കിപ്പോള്‍. 
ഒരുത്തി വേണമവനതിനാരെന്നു തിര- 
ഞ്ഞിരിക്കുംനേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി. 
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ 
വരിച്ചുകൊളളൂമവനില്ല സംശയമേതും.ണ 
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക 
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!” 
രാഘവവാക്യം കേട്ടു രാവണസഹോദരി 
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍ 
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- 
“മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. 
നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ 
മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും.” 
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌- 
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. 
കാമവുമാശാഭംഗംകൊണ്ടു കോപവുമതി- 
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോള്‍ 
മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ 
കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടേറ്റം 
കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍ 
സംഭൂമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം 


3. 


ആരണൃകാണ്ഡം 


അദ്ധ്യാത്മരാമായാണം 161 


ബാലകൻ കണ്ടു ശീലം കുതിച്ചു ചാടിവന്നു 
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം 
ഛേദിച്ചനേരമവളലറി മുറയിട്ട- 
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു. 
നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി 
നാലഞ്ചുവഴി വരുമരുവിയാറുപോലെ 
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ 
ഘോരയാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍. 
രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു 
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍. 
രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍ 
പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ 
രോദനംചെയ്തു മുമ്പില്‍ പതനംചെയ്തു നിജ 
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരന്‍ 
മൃത തന്‍ വക്തത്തിങ്കല്‍ സത്വരം പ്രവേശിപ്പി- 
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ.” 
വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്സഗദ്ഗദ- 
മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോശ്‌:...ഃ 
“മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു- 
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍. 
രാമലക്ഷ്മണന്മാരെന്നവര്‍ക്കു നാമമൊരു 
കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍. 
അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍ 
ഖഡ്ഗേന ഛേദിച്ചതു മല്‍കുചാദികളെല്ലാം. 
ശൂരനായീടും നീയിന്നവരെക്കൊലചെയ്തു 
ചോര നല്കുക ദാഹം തീരുമാറെനിക്കിപ്പോള്‍. 
പച്ചമാംസവും തിന്നു രക്തവും പാനംചെയ്കി- 
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.” 
എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ 
“ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ 

കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ- 
മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍. 
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ- 
രാകൂതം വരുത്തീടും നിനക്കു മടിയാതെ.” 
എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ- 
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 


102 


ശൂുലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി- 

പാലാദി പലവിധമായുധങ്ങളുമായി 
ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു 
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം. 
ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു 
ശസ്ത്രരഘം പ്രയോഗിച്ചാര്‍ ചുറ്റനിന്നൊരിക്കലെ. 
മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍ 
ശത്രുക്കളയച്ചോരു ശസ്ത്രരഘം വരുന്നേരം 
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍ 
പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍. 
ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി- 

ബ്വാഷ്ടവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍, 
“എങ്ങുപൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ- 
ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.” 
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ- 
ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.” 
എന്നു ശൂര്‍പ്പണഖയും ചൊല്ലിനാ,ളതുകേട്ടു 

വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരം:...ഃ 
“പോരിക നിശാചരര്‍ പതിന്നാലായിരവും 
പോരിനു ദുഷണനുമനുജന്‍ ത്രിശിരാവും. 
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം 
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു. 

വീരനാം ദൂഷണനും ഖരനും നടകൊണ്ടു 
ധീരതയോടു യുദ്ധം ചെയ്വതിന്നുഴറ്റോടെ. 
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം 
കേള്‍ക്കായനേരം രാമന്‍ ലക്ഷ്മണനോടു ചൊന്നാൻ 
“ബ്രഹ്മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു? 
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം. 
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍ 
ധീരതയോടുമത്ര നീയൊരു കാര്യംവേണം. 
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു 
ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍. 
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍ 
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ. 
മറ്റൊന്നും ചൊല്ലന്നില്ലെന്നെന്നെയാണയുമിട്ടു 
കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ.” 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഖരവധം 


ലക്ഷ്മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു 
ലക്ഷ്മണന്‍ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാന്‍. 


ചാപബാണങ്ങളേയുമെടുത്തു പരികര- 
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 
നില്ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- 
രൊക്കെ വന്നൊരുമിച്ചു ശസ്ത്രരഘം പ്രയോഗിച്ചാര്‍. 
വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം 
പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്കരനേത്രന്‍മെയ്‌മേല്‍. 
തല്‍ക്ഷണമവയെല്ലാമെയ്തു ഖണ്ഡിച്ചു രാമന്‍ 
രക്ഷോവീരന്മാരെയും സായകാവലി തൂകി 
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ- 
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. 
ഉഗ്രനാം സേനാപതി ദുഷണനതുനേര- 
മുഗ്രസന്നിഭനായ രാമനോടടുത്തിതു. 

രുകിനാന്‍ ബാണഗണ,മവേറ്റ്‌ രഘുവരന്‍ 
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. 

നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും 
കാലവേശ്മനി ചേര്‍ത്തു സാരഥിയോടുംകൂടെ. 
ചാപവും മുറിച്ചു തല്‍കേതുവും കളഞ്ഞപ്പോള്‍ 
കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍. 
പില്‍പാടു ശതഭാരായസനിര്‍മ്മിതമായ 
കെല്‍പേറും പരിഘവും ധരിച്ചു വന്നാനവന്‍. 
തൽല്‍ബാഹുതന്നെച്ഛേദിച്ചീടിനാന്‍ ദാശരഥി 
തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി. 
മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ- 
വര്‍ത്തിപത്തനം പ്രവേശിച്ചിതു ദുഷണനും. 
ദൂഷണന്‍ വീണനേരം വീരനാം ത്രിശിരസ്സും 
രോഷേണ മുന്നുശരം കൊണ്ടു രാമനെയെയ്താന്‍. 
മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നുബാണങ്ങളെയ്താന്‍ 
മുന്നുമെയ്തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്സും 
നൂറുബാണങ്ങളെയ്താനന്നേരം ദാശരഥി 

നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്താന്‍. 
അവയും മുറിച്ചവനയുതം ബാണമെയ്താ-ം 
നവനീപതിവീരനവയും നുറുക്കിനാന്‍. 


163 


164 


അര്‍ദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- 
ലുത്തമാംഗങ്ങള്‍ മൂന്നും മുറിച്ചു പന്താടിനാന്‍. 
അന്നേരം ഖരനാദിത്യാഭതേടീടും രഥം- 
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ട 

വന്നു രാഘവനോടു ബാണങ്ങള്‍ തആൂകീടിനാ,- 
നൊന്നിനൊന്നെയ്തു മുറിച്ചിടിനാനവയെല്ലാം. 
രാമബാണങ്ങള്‍കൊണ്ടും ഖരബാണങ്ങള്‍ കൊണ്ടും 
ഭൂമിയുമാകാശവും കാണരുതാതെയായി. 
നിഷ്ഠറുരതരമായ രാഘവശരാസനം 

പൊട്ടിച്ചാന്‍ മുഷ്ടിദേശേ ബാണമെയ്താശു ഖരന്‍. 
ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ- 
ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം 
താപസദേവാദികളായുളള സാധുക്കളും 
താപമോടയ്യോ! കഷ്ടം! കഷ്ടമെന്നുരചെയ്താര്‍. 
ജയിപ്പുതാക രാമന്‍ ജയിപ്പുതാകയെന്നു 
ഭയത്തോടമരരും താപസന്മാരും ചൊന്നാർ. 
തലല്‍്ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം 
ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം 
തൃക്കയ്യില്‍ കാണായ്വന്നിതെത്രയും ചിത്രം ചിത്രം; 
മുഖ്യവൈഷ്ണവചാപം കൈക്കൊണ്ടു നില്ക്കുന്നേരം 
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്ണവതേജ- 
സ്സൂള്‍ക്കൊണ്ടു കാണായ്വന്നു രാമചന്ദ്രനെയപ്പോള്‍. 
ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും 
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാല്‍. 
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- 
ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍ 

മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍ 
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍. 
പിന്നെയും ഗദയുമായടുത്താനാശു ഖരന്‍ 
ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍. 
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- 
ലേറിവന്നസ്തപ്രയോഗം തുടങ്ങിനാന്‍ ഖരന്‍. 
ഘോരമാമാഗ്നേയാസ്ത്രമെയ്തു രഘുവരന്‍ 
വാരുണാസ്ത്രേന തടുത്തീടിനാന്‍ ജിതശ്രമം. 
പിന്നെക്കബേരമസ്ത്രമെയ്തതൈന്ദ്രാസ്ത്രംകൊണ്ടു 
മന്നവന്‍ തടഞ്ഞതു കണ്ടു രാക്ഷസവീരന്‍ 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ 
വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോള്‍ 
വായവ്യമയച്ചതുമൈന്ദ്രാസ്ത്രംകൊണ്ടു ജഗ- 
ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 
ഗാന്ധര്‍വ്വമയച്ചതു ഗഹ്യകമസ്ത്രംകൊണ്ടു 
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ 
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമന്‍ 
ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാല്‍ 
തീക്ഷ്ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി 
വൈപഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍ 
സാര്ഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു 
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോള്‍ 
യാതുധാനാധിപതി ശുലവും കൈക്കൊണ്ടതി- 
ക്രോധേന രഘുവരനോടടുത്തീടുന്നേരം 
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- 
ന്നിന്ദ്രരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍. 
വീണിതു ലങ്കാനഗരോത്തരദ്വാരേ തല 

തുണി പുക്കിതു വന്നു ബാണവുമതുനേരം. 

കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു 
കുണ്ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍. 
ഖരദൂഷണത്രിശിരാക്കളാം നിശാചര- 

വരരും പതിന്നാലായിരവും മരിച്ചിതു 

നാഴിക മൂന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,- 
ലൂഴിയില്‍ വീണാളല്ലോ രാവണഭഗിനിയും. 
മരിച്ച നിശാചരര്‍ പതിനാലായിരവും 
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം, 
ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു 
മാനസേ പുനരവരേവരുമതുനേരം 

രാമനെ പ്രദക്ഷിണംചെയ്തുടന്‍ നമസ്കരി- 
ച്ചാമോദംപൂണ്ടു കൂപ്പിസ്തൃതിച്ചാര്‍ പലതരം:...'$ 
“നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ! 
സമസ്തപാപഹരം സേവകാഭിഷ്‌ടപ്രദം. 
സമസ്സേശ്വര! ദയാവാരിധേ! രഘുപതേ! 
രമിച്ചീടണം ചിത്തം ഭവതി രമാപതേ! 
ത്വല്‍പാദാംബുൂജം നിത്യം ധ്യാനിച്ചു മുനിജന- 
മുത്ഭവമരണദ്ുഃഖങ്ങളെക്കളയുന്നു 


165 


166 


മുല്‍പാടു മഹേശനെത്തപസ്സുചെയ്തു സന്തോ- 
ഷീപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം 
“ഭേദവിഭൂമം തീര്‍ത്തു സംസാരവൃക്ഷമുല- 
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ'നിതി 
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല- 
മോര്‍ത്തരുള്‍ചെയ്തു പരമേശ്വരനതുനേരം. 
“യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി 
രാമനായവതരിച്ചിടുവന്‍ ഞാനും ഭൂ. 
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- 
മോക്ഷവും തന്നീടുവനില്ല സംശയമേതും.” 
എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം 
നിര്‍ണ്ണയം മഹാദേവനായതും രഘുപതി. 
ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ- 
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!” 
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍ 
മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തുഃ 
“വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍- 
ക്കൊക്കവേ സാക്ഷിഭ്ൂതനായതു പരമാത്മാ. 
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ 
സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം. 
ബാല്യകമാരാദികളാഗമാപായികളാം 


കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ്യീതേ നില്ക്കും. 


പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം 

പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും.” 
ഈവണ്ണമുപദേശംചെയ്തു മോക്ഷവും നല്കി 
ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി. 
രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍ 
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 
സനമിത്രി സീതാദേവിതന്നോടുംകൂടെ വന്നു 
രാമചന്ദ്രനെ വീണു നമസ്കാരവും ചെയ്താന്‍. 
ശസ്ത്രരഘനികൃത്തമാം ഭര്‍ത്തൃവിഗ്രഹം കണ്ടു 
മുക്തബാഷ്ടോദം വിദേഹാത്മജ മന്ദംമന്ദം 
തൃക്കൈകള്‍കൊണ്ടു തലോടിപ്പൊറുപ്പിച്ചിടിനാ- 
ളൊക്കവേ പുണ്ണമതിന്‍ വടുവും വാച്ചീടിനാള്‍. 
രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു 
ലക്ഷ്മണന്‍ നിജഹദി വിസ്മയം തേടീടിനാന്‍. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


“രാവണന്‍തന്റെ വരവുണ്ടിനിയിപ്പോ'ളെന്നു 
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍. 
പിന്നെ ലക്ഷ്മണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‍ 
“ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. 
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കള്‍ 
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും 
താപസന്മാരോടറിയിച്ചു നീ വരിക്‌ന്നെ 
പാപനാശനനരുള്‍ചെയ്തയച്ചോരുശേഷം, 
സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ- 
നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍. 
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു- 
മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 
പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍ 
പലലാശികള്‍മായ തട്ടായ്വാന്‍ മൂന്നുപേര്‍ക്കും 
അംഗുലീയവും ചൂഡാരത്തവും കവചവു- 

മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍. 
ലക്ഷ്മണനവ മൂന്നും കൊണ്ടുവന്നാശു രാമന്‍- 
തൃക്കാല്ക്കല്‍വച്ചു തൊഴുതീടിനാന്‍ ഭക്തിയോടെ. 
അംഗുലീയകമെടുത്തംബുജവിലോചന- 
നംഗുലത്തിന്തേലിട്ടു, ചൂഡാരത്നവും പിന്നെ 
മൈഥിലിതനിക്കു നല കീടിനാന്‍, കവചവും 
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്‍. 


ശുര്‍പ്പണഖാവിലാപം 


രാവണഭഗിനിയും രോദനംചെയ്തു പിന്നെ 
രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. 
സാക്ഷാലഞ്ജനശൈലംപോലെ ശുര്‍പ്പണഖയും 
രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. 
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- 

യലറും ഭഗിനിയോടവനുമുരചെയ്താന്‍ 
“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം 
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍? 
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ 
ദുഷ്‌കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍. 
സത്യംചൊ”ല്ലെന്നനേരമവളുമുരചെയ്താ- 
“ളെത്രയും മൂഡ്ധന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍ 


168 


സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു? 
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ? 
ചാരചക്ഷ്യസ്സും വിചാരവുമില്ലേതും നിത്യം 
നാരീസേവയുംചെയ്തു കിടന്നീടെല്ലായ്പോഴും. 
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍ 

കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും? 
പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം 


പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍.” 


എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന- 
നെന്നോടു ചൊല്ലീ”ടേവന്‍ രാമനാകുന്നതെന്നും 
എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ- 
ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍.” 
സോദരി ചൊന്നാളതുകേട്ടു രാവണനോടു 
“യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം. 
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി- 
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം 
കാനനത്തുടെ ചെന്നു ഗൌതമീതടം പുക്കേന്‍; 
സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്ക്കുന്നേരം. 
ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ- 
ദാശ്രയഭൂതന്‍ ജടാവല്ക്കലങ്ങളും പൂണ്ടു 
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും 
താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും 
സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി 
സ്പാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും. 
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍ 
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍. 
ദേവഗന്ധഡര്‍വ്വനാഗമാനുഷനാരിമാരി- 

ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം. 
ഇന്ദിരാദേവിതാനും ഗരിയും വാണിമാതു- 
മിന്ദ്രാണിതാനും മറ്റുളളപ്പരസ്ത്രീവര്‍ഗ്ഗവും 
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ 
കാണുമ്പോളനംഗനും ദേവതയവളല്ലോ. 
തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു 
കല്‍പിക്കാം വികല്‍പമില്ലല്‍പവുമിതിനിപ്പോള്‍. 
ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളവളെന്നു 
കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍ 
ലക്ഷ്മണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍. 
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍ 
യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍ 
രോഷവേഗേന ചെന്നു രാമനോടേറ്റനേരം 

നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍. 
ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍ 
വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍! 
കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍ 
നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും. 
ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ- 
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്‍. 
തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ- 
ളൂത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ! 
രാമനോടേറ്റാല്‍ നില്‍പാന്‍ നിനക്കു ശക്തിപോരാ 
കാമവൈരിക്കും നേരേ നില്ക്കരുതെതിര്‍ക്കുമ്പോള്‍. 
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ 
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളൂ. ” 
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം 
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു ഭൂര്‍ണ്ണം 
തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍ 
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 

“എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു 
മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു 
ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും 
യുദ്ധവൈദഗ്ദ്ധ്യമേറും സോദരരിരുവരും 
പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോൽ! 
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം. 
ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍ 
മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍ 
ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു 
ഭൂതലേ രഘുകലേ മര്‍ത്ത്യനായ്‌ പിറന്നിപ്പോള്‍ 
എന്നെക്കൊല്ലുവാനൊരുന്പെട്ടു വന്നാനെങ്കിലോ 
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ. 
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ- 
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ. 


169 


170 


കല്യാണപ്രദനായ രാമനോടേല്ക്കുന്നതി- 
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും. 
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍ 
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍. 
സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ 
രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 
“വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളള 
ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.” 


രാവണമാരീചസംഭാഷണം 


ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു 
ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. 
തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി 
പാരാതെ പാരാവാരപാരമാം തീരം തത്ര 
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്ൂതം 
ഘോരനാം ദശാനനന്‍ കാര്യഗാരവത്തോടും. 
മനനവുംപൂണ്ടു ജടാവല്‍ക്കലാദിയും ധരി- 
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളില്‍ 
രാമരാമേതി ജപിച്ചുറചചു സമാധിപൂ- 
ണ്ടാമോദത്തോടു മരുവീടിന മാരീചനും 
ലനകികാത്മനാ ഗൃഹത്തിങ്കലാഗതനായ 
ലോകോപദ്രവകാരിയായ രാവണന്‍തന്നെ 
കണ്ടു സംഭൂമത്തോടുമുത്ഥാനം ചെയ്തു പൂണ്ടു- 
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും 
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്ഠന്‍ 
യോജിച്ചു ചിത്തമപ്പോള്‍ ചോദിച്ചു മാരീചനും:...'ഃ 
“എന്തൊരാഗമനമിതേകനായ്തന്നെയൊരു 
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍. 
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ 
നല്ലതു വരുത്തുവാനുളളതില്‍ മുമ്പനല്ലോ. 
ന്യായമായ്‌ നിഷ്കല്‍മഷമായിരിക്കുന്ന കാര്യം 
മായമെന്നിയേ ചെയ്വാന്‍ മടിയില്ലെനിക്കേതും.” 
മാരീചവാക്യമേവം കേട്ടു രാവണന്‍ ചൊന്നാ- 
“നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം. 
സാകേതാധിപനായ രാജാവു ദശരഥന്‍ 
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോൽ 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 171 


രാമലക്ഷ്മണന്മാരെന്നിരുവരിതുകാലം 
കോമളഗാത്രിയായോരംഗനാരത്നത്തോടും 
ദണ്ഡകാരണ്രേ വന്നു വാഴുന്നിത,വര്‍ ബലാ 
ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും 
കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍ 

ചെന്നിതു പതിന്നാലായിരവുമവരെയും 

നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍ 
കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍. 
തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു- 
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ 
ഹേമവര്‍ണ്ണം പൂണ്ടോരു മാനായ്‌ ചെന്നടവിയില്‍ 
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം. 
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ 
വാമഗാത്രിയെയപ്പോള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍. 
നീ മമ സഹായമായിരിക്കില്‍ മനോരഥം 

മാമകം സാധിച്ചീടുമില്ല സംശയമേതും.” 
പംകതികന്ധരവാക്യം കേട്ടു മാരീചനുളളില്‍ 
ചിന്തിച്ചു ഭയത്തോടുമീവണ്ഠമുരചെയ്താന്‍ 
“ആരുപദേശിച്ചിതു മൂലനാശനമായ 

കാരിയം നിന്നോടവന്‍ നിന്നുടെ ശത്രുവല്ലോ. 
നിന്നുടെ നാശം വരുത്തീടുവാനവസരം- 
തന്നെപ്പാര്‍ത്തിരിപ്പോരു ശത്രുവാകുന്നതവന്‍. 
നല്ലതു നിനക്കു ഞാന്‍ ചൊല്ലവന്‍ കേള്‍ക്കുന്നാകില്‍ 
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ. 
രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരില്‍ 

മാമകേ രാജരത്നരമണീരഥാദികള്‍ 
കേശള്‍ക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം; 
രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും. 
ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍ 
ഞാനതില്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും. 
നാരദാദികള്‍ മുനിശ്രേഷ്ഠന്മാര്‍ പറഞ്ഞു പ- 
ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പലസ്ത്യപ്രഭോ! 
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍ 
പത്മലോചനനരുള്‍ചെയ്തിതു വാത്സല്യത്താല്‍ 
എന്തു ഞാന്‍ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു 
ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ! 


172 


“നിന്തിരുവടിതന്നെ മാനുഷവേഷംപുണ്ടു 
പംക്തികന്ധരന്‍തന്നെക്കൊല്ലണം മടിയാതെ.” 
അങ്ങനെതന്നെയെന്നു സമയംചെയ്തു നാഥന്‍ 
മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്ലാം. 
മാനുഷനല്ല രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍- 
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ 
മായാമാനുഷന്‍തന്നെസ്സേവിച്ചുകൊള്‍ക നിത്യം. 
എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍ 
ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍.” 
മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാൻ 
“നേരത്രേ പറഞ്ഞതു നിര്‍മ്മലനല്ലോ ഭവാന്‍. 
ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ- 
താനരവിന്ദോത്ഭവന്‍ തന്നോടു സത്യംചെയ്തു 
മര്‍ത്ത്യനായ്‌ പിറന്നെന്നെക്കൊല്ലുവാന്‍ ഭാവിച്ചതു 
സത്യസങ്കല്‍പനായ ഭഗവാന്‍താനെങ്കിലോ 
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ? 

നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും 
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം 

ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം. 
ഉത്തിഷ്ഠ മഹാഭാഗ പൊന്മാനായ്‌ ചമഞ്ഞു ചെ- 
ന്നെത്രയുമകറ്റുക രാമലക്ഷ്മണന്മാരെ. 

അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍ 
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ. 
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി- 

ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ.” 
എന്നതു കേട്ടു വിചാരിച്ചിതു മാരീചനും'...$ 

“നന്നല്ല ദുഷ്ടായുധമേറ്റു നിര്യാണംവന്നാല്‍ 
ചെന്നുടന്‍ നരകത്തില്‍ വീണുടന്‍ കിടക്കണം, 
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്വരുമല്ലോ 
രാമസായകമേറ്റു മരിച്ചാ'ലെന്നു ചിന്തി- 
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻ 
“രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍ 
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!” 
എന്നുരചെയ്തു വിചിത്രാകൃതി കലര്‍ന്നൊരു 
പൊന്‍നിറമായുള്െളാരു മൃഗവേഷവും പൂണ്ടാന്‍. 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പങ്ക്തികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍ 
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം. 
ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍ 


ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു. 


മാരീചന്‍ മനോഹരമായൊരു പൊന്മാനായി 
ചാരുപുളളികള്‍ വെളളികൊണ്ടു നേത്രങ്ങള്‍ രണ്ടും 
നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്ദ്ധഭാവത്തോടോരോ 
ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ 


വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു- 
രാഗഭാവേന ദുരെപ്പോയ്‌നിന്നു കടാക്ഷിച്ചും 


രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‍ 
രാകേന്ദുമുഖി സീത കണ്ടു വിസ്മയംപൂണ്ടാള്‍. 


രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍ 


ദേവിയോടരുള്‍ചെയ്താനേകാന്തേ, “കാന്തേ! കേള്‍ നീ 
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍ 


ഭിക്ഷരൂപേണ വരുമന്തികേ ജനകജേ! 
നീയൊരു കാര്യം വേണമതിനു മടിയാതെ 


മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം. 


വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ 
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ- 


ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!” 


രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും 
കോമളഗാത്രിയായ മായാസീതയെത്തത്ര 


പര്‍ണ്ണശാലയിലാക്കി വഹനിമണ്ഡലത്തിങ്കല്‍ 


ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍. 


മാരീചനിഗ്രഹം 


മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു 


മായാസീതയും രാമചന്ദ്രനോടുരചെയ്യാശ്‌:..:ഃ 


“ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ- 
മെത്രയും ചിത്രം ചിത്രം! രത്നതഭൂഷിതമിദം. 
പേടിയില്ലിതിനേതുമെത്രയുമടുത്തു വ- 
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും. 
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു 


1/3 


174 


വിളിച്ചിടുക വരുമെന്നു തോന്നുന്നു നൂനം. 
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ 
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ॥!” 
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്തു 
സോദരന്‍തന്നോടു “നീ കാത്തുകൊളളുകവേണം 
സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ; 
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.” 
എന്നരുള്‍ചെയ്തു ധനുര്‍ബാലങ്ങളെടുത്തുടന്‍ 
ചെന്നിതു മൃഗത്തെക്കയ്ക്കൊളളുവാന്‍ ജഗന്നാഥന്‍. 
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള- 
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം 
അടുത്തുവരു,മപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും, 
പടുത്വമോടു ദുരെക്കുതിച്ചു ചാടുമപ്പോള്‍. 
ഇങ്ങനെതന്നെയൊട്ടു ദുരത്തായോരുനേര- 
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം 
എന്നുറച്ചാശവിട്ടു രാഘവനൊരുശരം 
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍. 
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം 
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍. 
മാരീചന്‍തന്നെയിതു ലക്ഷ്മണന്‍ പറഞ്ഞതു 
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു. 
ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും 
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപം:...3 
“ഹാ! ഹാ! ലക്ഷ്മണ! ഭ്രാതാവേ! സഹോദര! 
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!” 
ആതുരനാദം കേട്ടു ലക്ഷ്മണനോടു ചൊന്നാൾ 
സീതയും:..'$ “സയമിത്രേ! നീ ചെലക വൈകിടാതേ. 
അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍? 
ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലുംമുമ്പെ 
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്മണ! മടിയാതെ 
രക്ഷോവീരന്മാരിപ്പോള്‍ കൊല്ലമല്ലെങ്കിലയ്യോ!” 
ലക്ഷ്മണനതു കേട്ടു ജാനകിയോടു ചൊന്നാൻ 


“ദുഃഖിയായ്‌ കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം. 


മാരീചന്‍തന്നേ പൊന്മാനായ്വന്നതവന്‍ നല്ല 
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ. 
അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോള്‍ 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 175 


നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ 
പങ്ക്തികന്ധരന്‍ തനിക്കതിനുളളുപായമി- 
തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്ല 
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലൊ 
രാഘവന്‍തിരുവടിതന്നെയെന്നറിയണം. 
ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്ല 
രാത്രിചാരികളുടെ മായയിതറിഞ്ഞാലും 
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍ 
വിശ്വസംഹാരംചെയ്വാന്‍പോരുമെന്നറിഞ്ഞാലും. 
അങ്ങനെയുളള രാമന്‍തന്മുഖാംബുൂജത്തില്‍നി- 
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!” 
ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി 

മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും 
ലക്ഷ്മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരം::.'ഃ 
“രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം. 
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ 
ചേതസി ദുഷ്ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ. 
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ 
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍ 
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍ 
ഗൂഡമായെന്നെയും കൊണ്ടങ്ങുചെല്ലവാന്‍ നൂനം. 
എന്നുമേ നിനക്കെനെക്കിട്ടുകയില്ലതാനു- 

മിന്നു മല്‍പ്രാണത്യാഗംചെയ്വേന്‍ ഞാനറിഞ്ഞാലും. 
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ- 
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും. 
രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ 
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ.” 

ഇത്തരം വാക്കു കേട്ടു സയാമിത്രി ചെവി രണ്ടും 
സത്വരം പൊത്തിപ്പുനരവളോടുരചെയ്താന്‍ 
“നിനക്കു നാശമടുത്തിരിക്കുന്നിതു പാര- 

മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും. 
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി! 
ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം. 
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍ 
മനുവംശാധിശ്വരപത്നിയെ വഴിപോലെ.” 
ദേവിയെ ദേവകളെബ്ഭരമേല്‍പിച്ചു മന്ദം 


176 3. ആരണ്യകാണ്ഡം 


പൂര്‍വജന്‍തന്നെക്കാണ്മാന്‍ നടന്നു സനമിത്രിയും. 


സീതാപഹരണം 


അന്തരം കണ്ടു ദശകന്ധരന്‍ മദനബാ- 
ണാന്ധനായവതരിച്ചീടിനാനവനിയില്‍. 

ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ- 
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 
ഭിക്ഷവേഷത്തെപ്പുണ്ട രക്ഷോനാഥനെക്കണ്ടു 
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്‌ 
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും 

ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ. 
അത്രൈവ ഫലമൂലാദികളും ഭജിചുകൊ- 
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ! 
ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ലാം ചെയ്യും 
ക്ഷത്തഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍.” 
ഇത്തരം മായാദേവീമുഗ്ദ്ധാലാപങ്ങള്‍ കേട്ട 
സത്വരം ഭിക്ഷരൂപി സസ്മിതം ചോദ്യംചെയ്യാന്‍ 
“കമലവിലോചനേ! കമനീയാംഗി! നീയാ- 
രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും. 
നിഷ്ഠുരജാതികളാം രാക്ഷസരാദിയായ 
ദുഷ്ടജന്തുക്കളുളള കാനനഭൂമിതന്നില്‍ 

നീയൊരു നാരീമണി താനേ വാഴുന്നതെ, ന്തൊ- 
രായുധപാണികളമൂമില്ലല്ലോ സഹായമായ്‌. 
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ- 
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും.” 
മേദിനീസുതയതുകേട്ടുരചെയ്തീടിനാള്‍.:..:ർ 
“മേദിനീപതിവരനാമയോദ്ധ്യാധിപതി 
വാട്ടമില്ലാത ദശരഥനാം നൃപാധിപ- 
ജ്യേഷ്ഠനന്ദനനായ രാമനത്ഭുതവീര്യന്‍- 

തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ 
ധന്യനാമനുജനു ലക്ഷ്മണനെന്നും നാമം. 
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ- 
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍. 
പതിന്നാലാണ്ടു കഴിവോളവും വേണംതാനു- 
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും. 
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന- 


അദ്ധ്യാത്മരാമായാണം 177 


രെന്തിനായെഴുന്നളളി ചൊല്ലണം പരമാര്‍ത്ഥം.” 
“എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ! 
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ! 
പലസ്ത്യതനയനാം രാക്ഷസരാജാവു ഞാന്‍ 
ത്രൈലോക ൃത്തിങ്കലെന്നെയാരറിയാതെയുളള! 
നിർമ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാന്‍ 
നിന്മൂലമതിന്നു നീ പോരണം മയാ സാകം. 
ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം 
കിങ്കരുനായേന്‍ തവ ലോകസുന്ദരി! നാഥേ! 
താപസവേഷംപൂണ്ട രാമനാലെന്തു ഫലം? 
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു- 
മരുണാധരി! മഹാഭോഗങ്ങള്‍ ഭജിച്ചാലും.” 
രാവണവാക്യമേവം കേട്ടതി ഭയത്തോടും 
ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാൾ മന്ദം:..'ഃ 
“ കേവലമടുത്തിതു മരണം നിനക്കിപ്പോ- 

ഭളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍. 
സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍ 
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍. 
തൊട്ടകൂടുമോ ഹരിപത്നിയെശ്മൂശത്തിനു? 
കഷ്ടമായുളള വാ'..ാക്കു ചൊല്ലാതെ ദുരാത്മാവേ! 
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ 
ഭൂമിയില്‍ വീഴ്വാനുളള കാരണമിതു നൂനം.” 
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം 
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ചിതനായന്നേരം 
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി- 
സന്നിഭം ദശാനനം വിംശതിമഹാഭളജം 
അഞ്ജനശൈലാകാരം കാണായനേരമുളളി- 
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും. 
രാഘവപത്നിയേയും തേരതിലെടുത്തുവെ- 
ച്ചാകാശമാര്‍ഗ്ഗേ ശീഘം പോയിതു ദശാസ്യനും. 


“ഹാ! ഹാ! രാഘവ! രാമ! സനമിത്രേ! കാരുണ്യാബ്പേ! 
ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം.” 
ഇത്തരം സീതാവിലാപം കേട്ടു പക്ഷിന്ദ്രനും 
സത്വരമുത്ഥാനംചെയ്യെത്തിനാന്‍ ജടായുവും. 


178 


“തിഷ്ഠതിഷ്ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും 
കട്ടുകൊണ്ടെവിടേക്കു പോകുന്നു മുഡ്ദാത്മാവേ! 
അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു 
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ.” 
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും 
ഗരദ്ധ്രരാജനുമൊരു പത്രവാനായുള്േളാരു 
കുദ്ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി- 
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍. 
അബ്ദിയും പത്രാനിലക്ഷ്ബ്ലമായ്‌ ചമയുന്നി- 
തദ്രികളിളകുന്നു വിദ്ദുതമതുനേരം. 
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു- 
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ട 
തീക്ഷ്ണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു 
കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ. 
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു 
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു. 

യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ- 
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍ 
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന- 
രോര്‍ത്തു തന്‍ ചന്ദ്രഹാസമിളക്കി ലഘുതരം 
പക്ഷിനായകനുടെ പക്ഷങ്ങള്‍ ശഛേദിച്ചപ്പോ- 
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‍. 
രക്ഷോനായകന്‍ പിന്നെ ലക്ഷ്മീദേവിയേയുംകൊ- 
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി 
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍; 
മറ്റാരും പാലിപ്പാനില്ലറ്റവരായിട്ടെന്നോ- 

ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണനീരോടുമപ്പോള്‍ 
കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും, 
“ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി- 
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെന്നെ 
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്കി 
പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍. 
“അയ്യോ! രാഘവ ജഗന്നായക! ദയാനിധേ! 
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ! 
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു 
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം! 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 179 


ലക്ഷ്മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ 
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ! 
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ! 
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം. 
പ്രാണവല്ലഭ! പരിത്രാഹി മാം ജഗല്‍പതേ! 
കനണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്വേ 
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ 
സത്വചേതസാ മഹാസത്വവാരിധേ! നാഥ!” 
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ- 
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍ 
ചിത്തവേഗേന നടന്നീടിനാ,നതുനേരം 
പൃത്ഥീപുത്രിയും കീഴ്പ്പോട്ടാശു നോക്കുന്നനേരം 
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ 
വിദ്ൂുതം വിഭൂഷണസഞ്ചയാഴിച്ചു ത- 
ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ- 
ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍ 
സ്മൃത്വാ കീഴ്ടോട്ടു നിക്ഷേപിച്ചിതു സീതാദേവി; 
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍. 
അബ്ജിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം 
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 
ശുദ്ധഭുതലേ മഹാശിംശപാതരുമൂലേ 
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും 
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ 
വസ്ത്യമുള്‍പ്പുക്കു വസിച്ചിടിനാന്‍ ദശാനനന്‍. 
ഉത്തമോത്തമയായ ജാനകീദേവി പാതി- 
വ്രത്യമാശ്രിത്യ വസിച്ചിടിനാളതുകാലം. 
വസ്ത്രകേശാദികളുമെത്രയും മലിനമായ്‌ 
വക്തഥ്രും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും 
രാമ രാമേതി ജപധ്യാനനിഷ്ഠയാ ബഹു 
യാമിനീചരകലനാരികളുടെ മദ്ധ്യേ 
നീഹാരശീതാതപവാതപീഡയും സഹി- 
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം 
ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ- 
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാത്തു? 


180 


സീതാന്വേഷണം 


രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു 
കാമരൂപിണം മാരീചാസുരമെയ്തു കൊന്നു 
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന- 
രാഗമക്കാതലായ രാഘവന്‍നതിരുവടി. 

നാലഞ്ചു ശരപ്പാടു നടന്നോരനന്തരം 
ബാലകന്‍വരവീഷദൂരവേ കാണായ്വന്നു. 
ലക്ഷ്മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു- 
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം. 
“ലക്ഷ്മടണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ- 
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. 
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ 
ലക്ഷ്മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു? 
അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ 
ലക്ഷ്ടണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. 
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ 
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ 
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ- 
ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍ 
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍ 
കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ 
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ 
രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം. 
പുഷ്കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ- 
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്യിറന്നതും. 
മായാമാനുഷനാകുമെന്നുടെ ചരിതവും 
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും 
ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന 
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും. 
ആക്യാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍ 
പ്രാകൃതപുരുഷനെപ്പോലെ”യെന്നകതാരില്‍ 
നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ 
“പര്‍ണ്ഠശാലയില്‍ സീതയ്ക്കാരൊരു തുണയുളളൂ? 
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ദലാ- 
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും 
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 181 


കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?” 
അഗ്രജവാക്യമേവം കേട്ടു ലക്ഷ്മണന്‍താനു- 

മഗ്രേ നിന്നുടനുടന്‍ തൊഴുതു വിവശനായ്‌ 
ഗദ്ഗദാക്ഷരമുരചെയ്തിതു ദേവിയുടെ 
ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്ടഠവും തുകിത്തൂകി. 

“ഹാ! ഹാ! ലക്ഷ്മണ! പരിത്രാഹി! സനമിത്രേ! ശീഘ്ം 
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍ 
ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു 
മുദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാല്‍ 

അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു 
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ ചെയ്തു. 
“ഇത്തരം നാദം ഭ്രാതാവിനുണ്ടായ്വരാ 
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും. 
രാക്ഷസനുടെ മായാഭാഷിതമിതു നൂനം 

കാല്‍ക്ഷണം പൊറുക്കെന്നു ഞാന്‍ പലവുരു ചൊന്നേന്‍. 
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്താ- 

ളെന്നോടു പലതരമിന്നവയെല്ലാമിപ്പോള്‍ 
നിന്തിരുമുമ്പില്‍നിന്നു ചൊല്ലുവാന്‍ പണിയെന്നാല്‍ 
സന്താപത്തോടു ഞാനും കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു 
ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ്‌ 
നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന്‍.” 

“എങ്കിലും പിഴച്ചിതു പോന്നതു സയനമിത്രേ! നീ 
ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാൽ? 
യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ 
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ? 

രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്ക്കളകയോ 
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.” 

ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ- 

ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകലപ്പെട്ടു രാമന്‍ 
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍ 
നിഷ്കളനാത്മാരാമന്‍ നിര്‍ഗ്ഗണനാത്മാനന്ദന്‍. 

“ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! 
ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മല്‍പ്രാണേശ്വരി! 
എന്നെ മോഹിപ്പിപ്പതിന്നായ്മറഞ്ഞിരിക്കയോ? 
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ.” 

ഇത്തരം പറകയും കാനനംതോറും നട- 


182 


ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌ 
“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു 
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍. 
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു 
മൃഗലോചനയായ ജനകപത്രിതന്നേ? 
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു 
പക്ഷ്മളാക്ഷിയെ മമ ചൊല്ലവിന്‍ പരമാര്‍ത്ഥം. 
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം 
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?” 
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു 
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ. 
സര്‍വദ്ദക്‌ സര്‍വേശ്വരന്‍ സര്‍വജ്ഞന്‍ സര്‍വാത്മാവാം 
സര്‍വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍ 
നിര്‍മ്മലന്‍ നിരാകാരന്‍ നിരഹംകാരന്‍ നിത്യന്‍ 
ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍. 

മായയാ മനുഷ്യഭാവേന ദുഃഖിച്ചിടിനാന്‍ 
കാര്യമാനുഷന്‍ മൂസ്ാത്മാക്കളെയൊപ്പിപ്പാനായ്‌. 
തത്വജ്ഞന്മാര്‍ക്കു സുഖദുഃഖഭേദങ്ങളൊന്നും 
ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്കയാല്‍. 


ജടായുഗതി 


ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ 
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍. 
ശസ്ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- 
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. 
അന്നേരം സനമിത്രിയോടരുളിച്ചെയ്തു രാമന്‍ 
“ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. 
തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ- 
ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍. 
അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു 

എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?” 
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍ 
ഘോരമായൊരു രൂപം കാണായി ഭയാനകം. 
“ജാനകിതന്നെത്തിന്നു തൃപ്നനായൊരു യാതു- 
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ? 
കൊല്ലുവേനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


വില്ലമിങ്ങാശു തന്നീടെ'ന്നതു കേട്ടനേരം 
വിത്രസ്തഹൃദയനായ്യക്ഷിരാജനും ചൊന്നാൻ 
“വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസന്‍ 
മിത്രമെത്രയും തവ താതനു വിശേഷിച്ചും 
സ്തിഗ്ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാന്‍. 
ദുഷ്ടനാം ദശമുഖന്‍ നിന്നുടെ പത്നിതന്നെ- 
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍ 
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്തു 
മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോള്‍ 
വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപ്പോള്‍ 
പുഷവേദനയോടും ഭൂമിയില്‍ വീഏണേനല്ലോ. 
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ- 
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍. 
തൃക്കണ്‍പാര്‍ക്കേണമെന്നെക്ൃപയാ കൃപാനിധേ! 
തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം.” 
ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍ 
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തന്‍- 
തൃക്കൈകള്‍കൊണ്ടു തലോടീടിനാനവനുടല്‍ 
ദുഖാശ്രുപ്നതനയനത്തോടും രാമചന്ദ്രന്‍. 
“ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃവത്താന്തം നീ”- 
യെല്ലാമെന്നതു കേട്ടു ചൊല്ലിനാൻ ജടായുവും::.'ഃ 
“രക്ഷോനായകനായ രാവണന്‍ ദേവിതന്നെ- 
ദുക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും. 
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ 

നല്ലതു വരുവതിനായനുഗ്രഹിക്കേണം. 
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ 
ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം 

വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം 
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ! 
നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്ണു പരാ- 
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 
സന്തതമന്തര്‍ഭാഗേ വസിച്ചിടുകവേണം. 
നിന്തിരുമേനി ഘനശ്യാമളമഭിരാമം. 
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം 
ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം. 
ബന്ധുഭാവേന ദാസനാകിയോരടിയനെ- 


184 


ബന്ധൂകസുമസമതൃക്കരതലം തന്നാല്‍ 
ബന്ധുവത്സല! മന്ദം തൊട്ടരുുളേണമെന്നാല്‍ 
നിന്തിരുമലരടിയോടു ചേര്‍ന്നീടാമല്ലോ.” 
ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍ 

മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം. 
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും 
മന്നിടംതന്നില്‍ വീണനേരത്തു രഘുവരന്‍ 
കണ്ണുനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ- 
ലര്‍ണ്ണോജനേത്രന്‍ പിതൃമിത്രമാം പക്ഷീന്ദ്രന്റെ 
ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേര്‍ത്തി- 
ടൂത്തരകാര യാര്‍ത്ഥമായ്‌ സോദരനോടു ചൊന്നാൻ 
“കാഷ്ഠങ്ങള്‍ കൊണ്ടുവന്നു നല്ലൊരു ചിത തീര്‍ത്തു 
കൂട്ടണമഗ്നിസംസ്കാരത്തിനു വൈകീടാതെ.” 
ലക്ഷ്ടണനതുകേട്ടു ചിതയും തീര്‍ത്തീടിനാന്‍ 
തല്‍ക്ഷണം കുളിച്ചു സംസ്‌്കാരവുംചെയ്തു പിന്നെ 
സ്താനവും കഴിച്ചുദകക്രിയാദിയും ചെയ്തു 
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം 
പുല്ലിന്മേല്‍വച്ചു ജലാദികളും നല്‍കീടിനാന്‍ 
നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്‌. 
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും 
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്നനായ്‌ ഭവിച്ചാലും. 
കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി- 
സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്തു. 
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു- 
സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 
ശംഖാരിഗദാപത്മമകുടപീതാംബരാ- 
ദ്യങ്കിതരൂപംപൂണ്ട വിഷ്ണുപാര്‍ഷദന്മാരാല്‍ 
പൂജിതനായി സ്തൃതിക്കപ്പെട്ട മുനികളാല്‍ 


തേജസാ സകലദിഗ്വ്യ്‌:. ാപ്ലനായ്ക്കാണായ്‌ വന്നു. 


സന്നതഗാത്രത്തോടുമുയരേക്കുൂപ്പിത്തൊഴു- 
തുന്നതഭക്തിയോടേ രാമനെ സ്തൃതിചെയ്താന്‍ 


ജടായുസ്തൃതി 


“അഗണ്യഗുണമാദ്യമവ്യയമപ്രമേയ- 
മഖിലജഗല്‍സ്ൃഷ്ടിസ്ഥിതിസംഹാരമൂലം 
പരമം പരാപരമാനന്ദം പരാത്മാനം 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


വരദമഹം പ്രണതോസ്മി സന്തതം രാമം. 
മഹിതകടാക്ഷവിക്ഷപിതാമരശൂചം 
രഹിതാവധിസുഖമിന്ദിരാമനോഹരം 
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര- 
കോമളകരാംബുജം പ്രണതോസ്മ്യഹം രാമം. 
ഭൂവനകമനീയരൂപമീഡിതം ശത- 
രവിഭാസുരമഭീഷ്ടപ്രദം ശരണദം 
സുരപാദപമൂലരചിതനിലയനം 
സുരസഞ്ചയസേവ്യം പ്രണതോസ്ട്യഹം രാമം. 
ഭവകാനനദവദഹനനാമധേയം 
ഭവപങ്കജഭവമുഖദൈവതം ദേവം 
ദനുജപതികോടി സഹസ്രവിനാശനം 
മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം. 
ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം 
ഭവഭീവിരഹിതം മുനിസേവിതം പരം 
ഭവസാഗരതരണാംഘുപോതകം നിത്യം 
ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം. 
ഗിരിശ ഗിരിസുതാഹൃദയാംബൂജവാസം 
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം 
സുരസഞ്ചയദനുജേന്ദ്രസേവിതപാദം 
സുരപമണിനിഭം പ്രണതോസ്മ്യഹം രാമം. 
പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം 
പരപൂരുഷഗുണഭൂതി സന്തുഷ്ടാത്മനാം 
പരലോകൈകഹിതനിരതാത്മനാം സേവ്യം 
പരമാനന്ദമയം പ്രണതോസ്മ്യഹം രാമം. 
സ്മിതസുന്ദരരവികസിതവക്ത്രാംഭോരുഹം 
സ്മൃതിഗോചരമസിതാംബുദകളേബരം 
സിതപങ്കജചാരുനയനം രഘുവരം 
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം. 
ജലപാത്രാഘസ്ഥിതരവിമണ്ഡലംപോലെ 
സകലചരാചരജന്തുക്കളുളളില്‍ വാഴും 
പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും 

പരമം പരാപരം പ്രണതോസ്മ്യഹം രാമം. 
വിധിമാധവ ശംഭരൂപഭേദേന ഗുണ- 
ത്രിതയവിരാജിതം കേവലം വിരാജന്തം 
ത്രിദശമുനിജനസ്തൃതമവ ൃക്തമജം 


185 


186 


ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം. 
മന്മഥശതകോടി സുന്ദരകളേബരം 
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം 
നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം 
നിര്‍മ്മമമാത്മാരാമം പ്രണതോസ്ട്യഹം രാമം.” 
ഇസ്തൃതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌ 
പത്രീന്ദ്രന്‍തന്നോടരുളിച്ചെയ്തു മധുരമായ്‌....:ഃ 
“അസ്ത്ര തേ ദദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം 
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാല്‍ 
ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം 
പക്ഷീന്ദ്ര! നിന്നെപ്പോലെ മല്‍പരായണനായാല്‍.” 
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്ഠ- 
നങ്ങനെതന്നെ വിഷ്ണസാരൂപ്യം പ്രാപിച്ചുപോയ്‌ 
ബ്രഹ്മപൂജിതമായ പദവും പ്രാപിച്ചുഥേ 
നിര്‍മ്മലരാമനാമം ചൊല്ലുന്ന ജനംപോലെ. 


കബന്ധഗതി 


പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി 
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും 
അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാല്‍ 
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ 
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്വന്നു 
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്താന്‍ 
“വക്ഷസി വദനവും യോജനബാഹുക്കളും 
ചക്ഷ്ുരാദികളുമി,ല്ലെന്തൊരു സത്വമിദം? 
ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം 
ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും. 
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം! 

വക്ഷസി വക്ത്രം കാലും തലയുമില്ലതാനും. 

രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ 
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാൽ. 
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം 
കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും.” 
രാഘവനേവം പറഞ്ഞീടിനോരനന്തര- 
മാകലമകന്നൊരു ലക്ഷ്മണനുരചെയ്താന്‍ 
“പോരും വ്യാകലഭാവമെന്തിനി വിചാരിപ്പാ- 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


നോരോരോ കരം ഛേദിക്കേണം നാമിരുവരും.” 
തല്‍ക്ഷണം ശഛേദിച്ചിതു ദക്ഷിണഭളജം രാമന്‍ 
ലക്ഷ്മണന്‍ വാമകരം ഛേദിച്ചാനതുനേരം 
രക്ഷോവീരനുമതി വിസ്മയംപൂണ്ടു രാമ- 
ലക്ഷ്മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെഃ 
“മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ- 
യിബ്ഭവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍. 
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും 
സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും. 
ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും 
കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം.” 
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു- 
ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്തുഃ 
“കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി- 
ജ്യേഷ്ഠനന്ദനനഹം രാമനെന്നല്ലോ നാമം. 
സോദരനിവന്‍ മമ ലക്ഷ്മണനെന്നു നാമം 
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി. 
പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി- 
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍. 
കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍ 
കാണായി നിന്നെയതിഭീഷണവേഷത്തൊടും. 
പാണികള്‍കൊണ്ടു തവ വേഷ്ടിതന്മാരാകയാല്‍ 
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചിടിനേന്‍ കരങ്ങളും. 
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍? 
നേരോടെ പറകെ”ന്നു രാഘവന്‍ ചോദിച്ചപ്പോള്‍ 
സന്തുഷ്ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനും:...:ഃ 
“നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍ 
ധന്യനായ്വന്നേനഹം, നിന്തിരുവടിതന്നെ 
മുന്നിലാമ്മാറു കാണായ്വന്നൊരു നിമിത്തമായ്‌. 
ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ- 
യാവനദര്‍പ്പിതനായ്‌ സഞ്ചരിച്ചിടുംകാലം 
സുന്ദരീജനമനോധൈര്യവും ഹരിച്ചതി- 
സുന്ദരരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍ 
അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു 
രുഷ്ടനായ്മഹാമുനി ശാപവും നല്കീടിനാന്‍. 
ദുഷ്ടനായുളേളാരു നീ രാക്ഷസനായ്യോകെന്നാന്‍ 


187 


188 


തുഷ്ടനായ്യിന്നെശ്ശാപാനുഗ്രഹം നല്‍കീടിനാന്‍. 
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ 
മോക്ഷദന്‍ ദശരഥപുത്രനായ്‌ ത്രേതായുഗേ 
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍ 
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍ 
താപേന നടന്നീടുംകാലമങ്ങൊരുദിനം 
ശതമന്യൂവിനെപ്പാഞ്ഞടുത്തേനതിരുഷാ 
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍. 
വജ്മേറ്റിട്ടും മമ വന്നീല മരണമ- 
തബ്ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍. 
വദ്ധ്യനല്ലായ്കമൂലം വൃത്തിക്കു മഹേന്ദ്രനു- 
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍. 
വക്തപ്രാദങ്ങള്‍ കുക്ഷിയിലായശേഷം 
ഹസ്തയുശ്മവുമൊരു യോജനായതങ്ങളായ്‌. 
വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ 
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍ 
വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു- 
മുത്തമോത്തമ! രഘുനായക! ദയാനിധേ! 
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍ 
പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്ലീടുവന്‍.” 
മേദിനി കഴിച്ചതിലിന്ധനങ്ങളുമിട്ടു 
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സാമിത്രിയും. 
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം 
തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്ക്കാണായി 
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്‌ 
സര്‍വഭൂഷണപരിഭൂഷിതനായന്നേരം 
രാമദേവനെ പ്രദക്ഷിണവുംചെയ്തു ഭക്ത്യാ 
ഭൂമിയില്‍ സാഷ്ടാംഗമായ്വീണുടന്‍ നമസ്കാരം 
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ 
മാന്യനാം ഗന്ധര്‍വനുമാനന്ദവിവശനായ്‌ 
കോള്‍മയിര്‍ക്കൊണ്ടു ഗദ്ഗദാക്ഷരവാണികളാം 
കോമളപദങ്ങളാല്‍ സ്തൃതിച്ചുതുടങ്ങിനാന്‍ 


കബന്ധസ്തതി 


“നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 
നിന്തിരുവടിതന്നെ സ്കൃതിപ്പാന്‍ തോന്നീടുന്നു 
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം. 
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ- 
മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം. 
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം 
ബന്ധവുമറ്റു മോക്ഷപ്രാപ്ലിയുമരുളേണം. 
അവ്യക്തമതിസൂക്ഷ്മമായൊരു ഭവദ്ദൂപം 
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം 
ദൃഗ്ൂുപമേക,മന്യന്‍ സകലദ്ൃശ്യം ജഡം 
ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍ 
എങ്ങനെയറിയുന്നു മാനസവൃതിരിക്തം 
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്മാനന്ദം! 
ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍ 
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്മമെന്നതും നൂനം. 
നിര്‍വികാരബ്രഹ്മണി നിഖിലാത്മനി നിത്യേ 
നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍ 
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്മദേഹം 
ഹൈരണ്യമതു വിരാള്‍പുരുഷനതി സ്ഥൂലം. 
ഭാവനാവിഷയമായൊന്നതു യോഗിന്ദ്രാണാം 
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം. 
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും 

ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്വൂലദേഹേ 
ബ്രഹ്മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു 
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും. 
തുംഗനാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത- 
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം. 
പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം 
നാഥ! തേ ഗുലല്‍ഫം രസാതലവും തലാതലം 
ചാരുജാനുക്കളല്ലോ സുതലം രഘുപതേ! 
രുകാണ്ഡങ്ങള്‍ തവ വിതലമതലവും 

ജഘനം മഹീതലം നാഭി തേ നഭസ്ഥലം 
രഘുനാഥോരസ്ഥലമായതു സുരലോകം 
കണ്ഠദേശം തേ മഹര്‍ലോകമെന്നറിയേണം 
തുണ്ഡമായതു ജനലോകമെന്നതു നൂനം 
ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ 


189 


190 


പങ്കജയോനിവാസമാകിയ സത്യലോകം 
ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ! 
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും. 
ശക്രാദിലോകപാലന്മാരെല്ലാം ഭജങ്ങള്‍ തേ 
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും. 
വക്തഗ്രായതു വഹ്നി നേത്രമാദിത്യന്‍തന്നെ 
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ. 
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്പതിയല്ലോ 
കോപകാരണമഹങ്കാരമായതു രുദ്രന്‍. 
വാക്കെല്ലാം ഛന്ദസ്സുകള്‍ ദംഷ്ട്രകള്‍ യമനല്ലോ 
നക്ഷത്രപങ്ക്തിയെല്ലാം ദ്വിജപങ്ക്തികളല്ലോ 
ഹാസമായതു മോഹകാരിണി മഹാമായ 
വാസനാസ്റഷ്ടിസ്തവാപാംഗമോക്ഷണമല്ലോ. 
ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം 
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ. 
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ 
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ. 
നദികളെല്ലാം തവ നാഡികളാകുന്നതും 
പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും. 
വൃക്ഷാദ്യയഷധങ്ങള്‍ തേ രോമങ്ങളാകുന്നതും 
ത്യ്രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും. 
വൃഷ്ടിയായതും തവ രേതസ്സെന്നറിയേണം 
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി 
സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ 
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്തു 
സന്തതമീദ്ൃശ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍. 
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി- 
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം. 
താപസവേഷം ധരാവല്ലഭം ശാന്താകാരം 
ചാപേഷുകരം ജടാവല്‍ക്കലവിഭ്ൂഷണം 
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്മണം 
മാനവശ്രേഷ്ഠം മനോജ്ഞം മനോഭവസമം 
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍ 
ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമഃ 
സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍ 


3. 


ആരണൃകാണ്ഡം 


അദ്ധ്യാത്മരാമായാണം 191 


ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി 
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം 
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്‌. 
തത്രൈവ മുമുക്ഷക്കളായുളള ജനങ്ങള്‍ക്കു 
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്മവാക്യം 
രാമരാമേതി കനിഞ്ഞുപദേശവും നല്കി- 
സ്സോമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം. 
പരമാത്മാവു പരബ്രഹ്മം നിന്തിരുവടി 
പരമേശ്വരനായതറിഞ്ഞു വഴിപോലെ 

മൂഡടന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു! 
മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ? 
രാമഭദ്രായ പരമാത്മനേ നമോനമഃ 

രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ. 

പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ! 

പാഹി സനമിത്രിസേവ്യ! പാഹി മാം ദയാനിധേ! 
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ- 
യ്കംബൂജവിലോചന! സന്തതം നമസ്‌കാരം.” 
ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തൃതിച്ച ഗന്ധര്‍വനോ- 
ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്തുഃ 
“സന്തുഷ്ടനായേന്‍ തവ സ്കൃത്യാ നിശ്വലഭക്ത്യാ 
ഗന്ധര്‍വശ്രേഷ്ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും. 
സ്ഥാനം മേ സനാതനം യോഗിന്ദ്രഗമ്യം പര- 
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ! 
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ- 
നിസ്തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും 
മുക്തി സംഭവിച്ചീടുമില്ല സംശയമേതും; 

ഭക്തനാം നിനക്കധഃപതനമിനി വരാ.” 

ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്ഠന്‍ 
മംഗലം വരുവാനായ്തൊഴുതു ചൊല്ലീടിനാന്‍ 
“മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര 
സമ്ത്രാതി വസിക്കുന്നു ശബരീ തപസ്വിനി. 
ത്വല്‍പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ- 
യെപ്പൊഴും ഭവാനേയും ധ, നിച്ചു വിമുക്തയായ്‌ 
അവശെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ- 
ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍.” 


192 3. ആരണൃകാണ്ഡം 


ശബര്യാശ്രമപ്രവേശം 


ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം 
സന്തുഷ്ടന്മാരായോരു രാമലക്ഷ്മണന്മാരും 
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്ചെന്നു 
ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍. 
സംഭൂവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ 
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍. 
സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ- 
നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്ഘ്യാസനാദികളാലേ 
പൂജിച്ചു തല്‍പാദതീര്‍ത്ഥാഭിഷേകവുംചെയ്തു 
ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍. 
പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു 
രാജീവനേത്രന്മാരാം രാജനന്ദനന്മാരും. 
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍::..: 
“ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാല്‍. 
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം 

നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍. 
അന്നു ഞാനവരെയും ശൃശ്രൂഷിച്ചിരുന്നിതു 
പിന്നെപ്പോയ്‌ ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും. 
എന്നോടു ചൊന്നാരവ്‌ രേതുമേ ഖേദിയാതെ 
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം. 
പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ 
വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്‌. 
നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍ 
നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു. 
വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍- 
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ. 
വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം” 
വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ. 
നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു 
നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍. 
ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുൃരുഭൂൃതന്മാരാം 
താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ. 
ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഡ് 
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 
വാങ്ങ്മനോവിഷയമല്ലാതൊരു ഭവദ്ദൂപം 


അദ്ധ്യാത്മരാമായാണം 193 


കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം. 
തൃക്കഴലിണ കൂപ്പി സ്തൃതിച്ചുകൊള്‍വാനുമി- 
ങ്ങള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!” 
രാഘവനതു കേട്ടു ശബരിയോടു ചൊന്നാ- 
“നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ. 
പൂരുഷസ്ത്രീജാതീനാമാശ്രമാദികളല്ല 

കാരണം മമ ഭജനത്തിനു ജഗത്രരയേ. 
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും 
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും. 
തീര്‍ത്ഥസ്താനാദി തപോദാനവേദാദ്ധ്യയന- 
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍ 
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല- 
യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും. 
ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവേ- 
നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്‌. 
മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ 
മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും 
മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം 
മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 
പുണ്യശീലത്വം യമനിയമാദികളോടു- 

മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും, 
മന്മന്ത്രോപാസകത്വമേഴാമ, തെട്ടാമതും 
മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ 
സര്‍വഭ്ൂതങ്ങളിലും മന്മതിയുണ്ടാകയും 

സര്‍വദാ മല്‍ഭക്തന്മാരില്‍ പരമാസ്തിക്യവും 
സര്‍വബാഹ്യാര്‍ത്ഥങ്ങളില്‍ വൈരാഗ്യം ഭവിക്കയും 
സര്‍വലോകാത്മാ ഞാനെന്നെപ്പോഴുമുറയ്ക്കയും, 
മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ! 
ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം. 
ഉക്തമായിതു ഭക്തിസാധനം നവവിധ- 

മുത്തമേ! ഭക്തി നിത്യമാര്‍ക്കുളളു വിചാരിച്ചാല്‍? 
തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഡ്മാരാം 
നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും 
പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോള്‍ 
വാമലോചനേ! തത്ത്വാനുഭൂതിയുണ്ടാം. 
തത്ത്വാനുഭവസിദ്ധനായാല്‍ മുക്തിയും വരും. 


194 


തത്ര ജന്മനി മര്‍ത്ത്യനത്തമതപോധനേ! 
ആകയാല്‍ മോക്ഷത്തിനു കാരണം ഭക്തിതന്നെ 
ഭാഗവതാഡ്യേ! ഭഗവല്‍പ്രിയേ! മുനിപ്രിയേ! 
ഭക്തിയുണ്ടാകകൊണ്ടു കാണായ്വന്നിതു തവ 
മുക്തിയുമടുത്തിതു നിനക്കു തപോധനേ! 
ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയേണം 
കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി?” 
രാഘവവാക്യമേവം കേട്ടോരു ശബരിയു- 
മാകുലമകലുമാറാദരാലുരചെയ്താള്‍്‌-..ഃ 
“സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി 
സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം 
ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി 
ചേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 
കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും 
കണ്ടിതു ദിവ്യദ്ൃശാ തണ്ടലര്‍മകളെ ഞാന്‍. 
മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍ 
പമ്പയാം സരസ്സിനെക്കാണാം, തല്‍പുരോഭാഗേ 
പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര 
വിശ്വസിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്ഠന്‍ 
നാലുമന്ത്രികളോടുംകൂടെ മാര്‍ത്താണ്ഡാത്മജന്‍; 
ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം; 
ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ. 
പാലനംചെയ്ത ഭവാനവനെ വഴിപോലെ. 
സഖ്യവും ചെയ്തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍ 
ദുഃഖങ്ങളെല്ലാം തീര്‍ന്നു കാര്യവും സാധിച്ചീടും. 
എങ്കില്‍ ഞാന്നിപ്രവേശംചെയ്തു ഭവല്‍പാദ- 
പങ്കജത്തോടു ചേര്‍ന്നുകൊളളൂവാന്‍ തുടങ്ങുന്നു. 
പാർക്കേണം മുഹൂര്‍ത്തമാത്രം ഭവാനത്രൈവ മേ 
തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ!” 
ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്തു 
മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം. 
ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി- 
ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും. 
പുഷ്കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു 
ദുഷ്കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം. 
ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും 


3. ആരണ്യകാണ്ഡം 


അദ്ധ്യാത്മരാമായാണം 195 


ശ്രീരാമപാദാംബുൂജം സേവിച്ചുകൊള്‍ക നിത്യം. 
ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും 
ദുരെസ്സന്ത്യജിച്ചു തന്‍ഗുരുനാഥോപദേശാല്‍ 
ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിചചുകൊള്‍ക നിത്യം 
ശ്രീരാമമന്ത്രം ജപിച്ചിടുക സദാകാലം. 
ശ്രീരാമചന്ദ്രകഥ കേള്‍ക്കയും ചൊല്ലുകയും 
ശ്രീരാമഭക്തന്മാരെപ്പുജിച്ചുകൊളളുകയും. 
ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്ക്കുമ്പോള്‍ 
ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം. 
രാമ! രാമേതി ജപിച്ചീടുക സദാകാലം 

ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ! 
ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ- 
ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം 
ഭക്തികൊണ്ടേറ്റം പരവശയായ്‌ ശ്രീരാമങ്കല്‍ 
ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും. 


പൈങ്കിളിപ്പൈതല്‍താനും പരമാനന്ദംപൂണ്ടു 
ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍. 


(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം 
സമാപ്തം) 


4 


കിഷ്ഠിന്ധാകാണ്ഡം 


, 
ഹരിഃ ശ്രീഗണപതയേ നമഃ അവിഷ്കമസ്ത് 


ശാരികപ്പൈതലേ! ചാരുശീലേ! വരി- 
കാരോമലേ! കഥാശേഷവും ചൊല്ലു നീ. 
ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍ 
വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍, 
കല്യാണശീലന്‍ ദശരഥസൂനു - 
സല്യാതനയനവരജന്‍തന്നോടും 
പമ്പാസരസ്തടം ലോകമനോഹരം 
സംപ്രാപ്യ വിസ്മയംപൂണ്ടരുളീടിനാന്‍. 
ക്രോശമാത്രം വിശാലം വിശദാമൃതം 
ക്നലേശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം 
ഉല്‍ഫുല്ലപത്മകല്‍ഹാരകുമുദ നീ- 
ലോല്‍പലമണ്ഡിതം ഹംസകാരണ്ഡവ 
ഷഡ്പദകോകില കുക്കുടകോയഷ്ടി 
സര്‍പ്പസിംഹവ്യാ%ഘസൂകരസേവിതം 
പുഷ്ഠലതാപരിവേഷ്ടിതപാദപ- 
സല്‍ഫലസേവിതം സന്തുഷ്ടജന്തകം 
കണ്ടു കാരൂഹലംപൂണ്ടു തണ്ണീര്‍കുടി- 
ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാര്‍. 


197 


198 4. കിഷ്ഠിന്ധാകാണ്ഡം 


ഹനൂമത്സമാഗമം 


കാലേ വസന്തേ സുശീതളേ ഭൂൃതലേ 
ഭലോകപാലബാലന്മാരിരുവരും. 
ഭൃശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം 
നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും 
സീതാവിരഹം പൊറാഞ്ഞു കരകയും 
ചൂതായുധാര്‍ത്തി മുഴുത്തു പറകയും 
ആധികലര്‍ന്നു നടന്നടുക്കുംവിധന 
ഭീതനായ്വന്നു ദിനകരപുത്രനും, 

സത്വരം മന്ത്രികളോടും കുതിച്ചു പാ- 
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍. 
മാരുതിയോടു ഭയേന ചൊല്ലീടിനാന്‍:..:3 
“ആരീ വരുന്നതിരുവര്‍ സന്നദ്ധരായ്‌? 
നേരേ ധരിച്ചു വരിക നീ വേഗേന 
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാല്‍. 
അഗ്രജന്‍ ചൊല്‍കയാലെന്നെബ്ുലാലിന്നു 
നിഗ്രഹിപ്പാനായ്വരുന്നവരല്ലല്ലീ? 
വിക്രമമുളളവരെത്രയും, തേജസാ 
ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ. 
താപസവേഷം ധരിച്ചിരിക്കുന്നിതു 
ചാപബാണാസിശസ്ത്രങ്ങളുമുണ്ടല്ലോ. 
നീയൊരു വിപ്രവേഷംപൂണ്ടവരോടു 
വായുസുത! ചെന്നു ചോദിച്ചറിയേണം. 
വക്തരേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍- 
ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ 
ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ 
ശത്രുക്കളെങ്കി,ലതല്ലെങ്കില്‍ നിന്നുടെ 
വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ 
മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.” 
കര്‍മ്മസാക്ഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍ 
ബ്രഹ്മചാരിവേഷമാലംബ്യ സാദരം 
അഞ്ജസാ ചെന്നു നമസ്തരിച്ചീടിനാ- 
നഞ്ജനാപുത്രനും ഭര്‍ത്തപാദാംബൂജം. 
കഞ്ജവിലോചനന്മാരായ മാനവ- 
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌, 
“അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ- 


അദ്ധ്യാത്മരാമായാണം 199 


ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും 
ആരെന്നറികയിലാഗ്രഹമുണ്ടതു 

നേരേ പറയണമെന്നോടു സാദരം. 
ദിക്കുകളാത്മമാസൈവ ശോഭിപ്പിക്കു- 
മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു. 
ത്രൈലോക്യകര്‍ത്തഭൂതന്മാര്‍ ഭവാന്മാരെ- 
ന്നാലോക്യ ചേതസി ഭാതി സദൈവ മേ. 
വിശ്വൈകവീരന്മാരായ യുവാക്കളാ- 
മശ്വിനിദേവകളോ മറ്റതെന്നിയേ 
വിശ്വൈകകാരണഭൂതന്മാരായോരു 
വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍ 
നൂനം പ്രധാനപുരുഷന്മാര്‍ മായയാ 
മാനുഷാകാരേണ സഞ്ചരിക്കുന്നിതു 
ലീലയാ ഭൂഭാരനാശനാര്‍ത്ഥം പരി- 
പാലനത്തിന്നു ഭക്താനാം മഹീതലേ 
വന്നു രാജന്യവേഷേണ പിറന്നൊരു 
പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍ 
കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ- 
ഭൂദ്യത ലീലയാ നിത്യസ്വതന്ത്രന്മാര്‍. 
മുക്തി നല്‍കും നരനാരായണന്മാദെ- 
ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം.” 
ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന 
ഭക്തനെക്കണ്ടു പറഞ്ഞു രഘുത്തമന്‍: 
“പശ്യ സഖേ വടുരൂപിണം ലക്ഷ്മണ! 
നിശ്മേഷശബ്ദശാസ്ത്രമനേന ശ്രുതം. 
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍ 
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം.” 
മാനവവീരനുമപ്പോളരുള്‍ചെയ്തു 
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം: 
“രാമനെന്നെന്നുടെ നാമം ദശരഥ- 
ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ 
സോദരനാകിയ ലക്ഷ്മണന്‍, കേള്‍ക്ക നീ 
ജാതമോദം പരമാര്‍ത്ഥം മഹാമതേ! 
ജാനകിയാകിയ സീതയെന്നുണ്ടൊരു 
മാനിനിയെന്നുടെ ഭാമിനി കൂടവെ. 
താതനിയോഗേന കാനനസീമനി 


200 


യാതന്മാരായി തപസ്സുചെയ്തീടുവാന്‍. 
ദണ്ഡകാരണ്യേ വസിക്കുന്നനാളതി- 
ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍ 
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍, 
കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു. 
കണ്ടിലവളെയൊരേടത്തുമിന്നിഹ 
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ! 
ചൊല്ലീടുകെ'ന്നതു കേട്ടൊരു മാരുതി 
ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുൂഹലാല്‍: 
സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ്വ- 
താഗ്രേ വസിക്കുന്നിതത്ര രഘുപതേ! 
മന്ത്രികളായ്‌ ഞങ്ങള്‍ നാലുപേരുണ്ടല്ലോ 
സന്തതംകൂടെപ്പിരിയാതെ വാഴുന്നു. 
അഗ്രജനാകിയ ബാലി കപീശ്വര- 
നഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ. 
സുഗ്രീവനുളള പരിഗ്രഹം തന്നെയു- 
മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍. 
ഭൃശ്യമൂകാചലം സങ്കേതമായ്വന്നു 
വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍ 
ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു- 
വാനരന്‍ വായുതനയന്‍ മഹാമതേ! 
നാമധേയം ഹനൂമാനഞ്ജനാത്മജ- 
നാമയം തീര്‍ത്തു രക്ഷിച്ചുകൊളേളണമേ! 
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍ 
നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ. 
വേലചെയ്യാമതിനാവോളമാശു ഞാ,- 
നാലംബനം മേറ്റ്നിക്കില്ല ദൈവമേ! 
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളൂ- 
കള്‍ത്താപമെല്ലാമകലും ദയാനിധേ!” 
എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു 
നിന്നു തിരുമുമ്പിലാമ്മാറു മാരുതി. 
“പോക മമ സ്മന്ധമേറീടുവിന്‍ നിങ്ങ- 
ളാകുലഭാവമകലെക്കളഞ്ഞാലും.” 
അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക- 
ണ്ടുല്‍പലനേത്രനനുവാദവും ചെയ്തു. 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 201 


സുഗ്രീവസഖ്യം 


ശ്രീരാമലക്ഷ്മണന്മാരെക്കഴുത്തിലാ- 
മ്മാറങ്ങെടുത്തു നടന്നിതു മാരുതി 
സുഗ്രീവസന്നിധ കൊണ്ടുചെന്നീടിനാന്‍. 
“വൃഗ്രം കളക നീ ഭാസ്തരനന്ദന! 
ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. 
ഭാസ്തരവംശസമുത്ഭവന്മാരായ 

രാമനും ലക്ഷ്മണനാകുമനുജനും 
കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി. 
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ- 
രാഗ്രേ മഹാതരുച്ഛായാതലേ തദാ 
വിശ്വൈകനായകന്മാരാം കുമാരന്മാർ 
വിശ്രാന്തചേതസാ നിന്നരുളീടിനാര്‍. 
വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു 
നീതിയോടര്‍ക്കാത്മജനോടു ചൊല്ലിനാൻ: 
“ഭീതി കളക നീ മിത്രഗോത്രേ വന്നു 
ജാതന്മാരായോരു യോഗേശ്വരന്മാരി- 
ശ്രീരാമലക്ഷ്മണന്മാരെഴുന്നളളിയ- 
താരെയും പേടിക്കവേണ്ടാ ഭവാനിനി. 
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു 
ഭാഗവതപ്രിയനായ്വസിച്ചീടുക.” 
പ്രീതനായോരു സുഗ്രീവനുമന്നേര- 
മാദരപൂര്‍വ്വമുത്ഥായ സസംഭൂമം 
വിഷ്ടുപനാഥനിരുന്നരുളീടുവാന്‍ 
വിഷ്ടുരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍ 
പൊട്ടിച്ചവനിയിലിട്ടാ,നതുനേര- 
മിഷ്ടുനാം മാരുതി ലക്ഷ്മണനുമൊടി- 
ച്വിടതു കണ്ടു സയമിത്രി സുഗ്രീവനും 
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാന്‍; 
തുഷ്ടി പൂണ്ടെല്ലാവരുമിരുന്നീടിനാര്‍ 
നഷ്ടമായ്വന്നിതു സന്താപസംഘവും. 
മിത്രാത്മജനോടു ലക്ഷ്മണന്‍ ശ്രീരാമ- 
വൃത്താന്തമെല്ലാമറിയിച്ചതുനേരം 
ധീരനാമാദിതൃനന്ദനന്‍ മോദേന 
ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാന്‍: 
“നാരീമണിയായ ജാനകീദേവിയെ- 


202 


യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം. 
ശത്രുവിനാശനത്തിന്നടിയനൊരു 
മിത്രമായ്വേലചെയ്യാം തവാജ്ഞാവശാല്‍. 
ഏതുമിതു നിരൂപിച്ചു ചേദിക്കരു- 
താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം. 
രാവണന്‍തന്നെസ്സകലം വധംചെയ്തു 
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാന്‍. 
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു 
മാനവവീര! തെളിഞ്ഞു കേട്ടീടണം. 
മന്ത്രികള്‍ നാലുപേരും ഞാനുമായച- 
ലാന്തേ വസിക്കുന്നകാലമൊരുദിനം 
പുഷ്ഠരനേത്രയായോരു തരുണിയെ- 
പ്ഷ്ഠരമാര്‍ഗ്ഗേണ കൊണ്ടുപോയാനൊരു 
രക്ഷോവരനതുനേരമസന്ദരി 
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌ 
രാമരാമേതി മുറയിടുന്നോള്‍, തവ 
ഭാമിനിതന്നെയവളെന്നതേവര്ൂ. 
ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ- 
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍ 
ഉത്തരീയത്തില്‍പൊതിഞ്ഞാഭരണങ്ങ- 
ളദ്ദീശ്വരോപരി നിക്ഷേപണംചെയ്താള്‍. 
ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ- 
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. 
ജാനകീദേവിതന്നാഭരണങ്ങളോ 
മാനവവീര! ഭവാനറിയാമല്ലോ!” 

എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു 
മന്നവന്‍തന്‍ തിരുമുമ്പില്‍ വെച്ചിടിനാന്‍. 
അര്‍ണ്ണോജനേത്രനെടുത്തു നോക്കുന്നേരം 
കണ്ണുനീര്‍തന്നെ കുശലം വിചാരിച്ചു. 
“എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും 
തന്വംഗിയാകിയ വൈദേഹിയോടയ്യോ! 
സീതേ! ജനകാത്മജേ! മമ! വല്ലഭേ! 
നാഥേ! നളിനദളായതലോചനേ!” 
രോദനം ചെയ്തു വിഭൂഷണസഞ്ചയ- 
മാധിപൂര്‍വ്വം തിരുമാറിലമുഴ്സിയും 
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 203 


ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍. 
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന 
രാഘവനോടു പറഞ്ഞിതു ലക്ഷ്മണന്‍:...: 
“ദുഃഖിയായ്കേതുമേ രാവണന്‍തന്നെയും 
മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ 
നിഗ്രഹിച്ചംബുജനേത്രയാം സീതയെ- 
കൈക്കൊണ്ടുകൊള്ളാം പ്രസീദ പ്രഭോ! ഹരേ!” 
സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍:.. 
“വ്യഗ്രിയായ്കേതുമേ രാവണന്‍തന്നെയും 
നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ- 
ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!” 
ലക്ഷ്മണസുഗ്രീവവാക്കുകളിങ്ങനെ 
തല്‍ക്ഷണം കേട്ടു ദശരഥപുത്രനും 
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍; 
മര്‍ക്കടശ്രേഷ്ഠനാം മാരുതിയന്നേരം. 
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ 
ലഗ്നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും 
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌. 
സഖ്യവുംചെയ്ത പരസ്പരം കാര്യവും 
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള- 
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‍. 
ബാലിയും താനും പിണക്കമുണ്ടായതിന്‍- 
മൂലമെല്ലാമുണര്‍ത്തിച്ചരുളീടിനാന്‍. 


വിരോധകാരണം 


പണ്ടു മായാവിയെന്നൊരസുരേശ്വര- 
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌. 
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- 
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ 
കിഷ്ഠിസ്ധയാം പുരിപുക്കു വിളിച്ചിതു 
മര്‍ക്കടാധീശ്വരനാകിയ ബാലിയെ. 
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി- 
ക്രുദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍ 
മുഷ്ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി- 
ദുഷ്ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍. 
വാനരശ്രേഷനുമോടിയെത്തീടിനാന്‍ 


204 


ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ. 
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു 
വാനരശ്രഷ്ടനുമെന്നോടു ചൊല്ലിനാന്‍:...'ഃ 
“ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍ 
നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം. 
ക്ഷീരം വരികിലസുരന്‍ മരിച്ചീടും 

ചോര വരികിലടച്ചു പോയ്‌ വാഴ്ച നീ.” 
ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും 
തത്ര വിലദ്വാരി നിന്നേനടിയനും. 
പോയിതു കാലമൊരുമാസമെന്നിട്ടു- 
മാഗതനായതുമില്ല കപീശ്വരന്‍. 

വന്നിതു ചോര വിലമുഖതന്നില്‍നി- 
ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും. 
അഗ്രജന്‍തന്നെ മായാവി മഹാസുരന്‍ 
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ 
ദുഃഖമുള്‍ക്കൊണ്ടു കിഷ്ഠിന്ധപുക്കീടിനേന്‍; 
മര്‍ക്കടവീരരും ദുഃഖിച്ചതുകാലം 
വാനരാധീശ്വരനായഭിഷേകവും 
വാനരേന്ദ്രന്മാരെനിക്കു ചെയ്തീടിനാര്‍ 
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും 
വന്നിതു ബാലി മഹാബലവാന്‍ തദാ. 
കല്ലിട്ടു ഞാന്‍ വിലദ്വാരമടച്ചതു 
കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും 
കൊല്ലവാനെന്നോടടുത്തു, ഭയേന ഞാ- 
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും 
നീളേ നടന്നുഴന്നീടും ദശാന്തരേ 

-ബാലി വരികയില്ലത്ര ശാപത്തിനാല്‍- 
ഭൃശ്യമൂകാചലേ വന്നിരുന്നീടിനേന്‍ 
വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ! 
മുഡ്നാം ബാലി പരിഗ്രഹിച്ചീടിനാ- 
നൂഡരാഗം മമ വല്ലഭതന്നെയും. 

നാടും നഗരവും പത്നിയുമെന്നുടെ 

വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍. 
ത്വല്‍പാദപങ്കേരുഹസ്തര്‍ശകാരണാ- 
ലിപ്പോളതീവ സുഖവുമുണ്ടായ്വന്നു.” 
മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 205 


മിത്രദുഃഖേന സന്തപ്തനനാം രാഘവന്‍ 
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാൻ, “തവ 
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും 
വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍; 
സത്യമിതു രാമഭാഷിതം കേവലം.” 
മാനവേന്ദ്രോക്തികള്‍ കേട്ടു തെളിഞ്ഞൊരു 
ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍:...'ഃ 
“സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ- 
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം. 
ഇല്ലവനോളം ബലം മറ്റൊരുവനും; 
ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം. 
ദുനദുഭിയാകും മഹാസുരന്‍ വന്നു കി- 
ഷ്ലിന്ധാപുരദ്വാരി മാഹിഷവേഷമായ്‌ 
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി- 
ക്രദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍ 
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍ 
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍ 
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു 
രക്തവും വീണു മതംഗാശ്രമസ്ഥലേ. 
“ആശ്രമദോഷം വരുത്തിയ ബാലി പോ- 
നശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍ 
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍ 
കാലപുരി പൂക മദ്വാകൃഗനരവാല്‍.” 
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു- 
മന്നുതുടങ്ങിയിവിടെ വരുവീല. 
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു 
മാനസേ ഭീതികൂടാതെ നിരന്തരം. 
ദുനദദുഭിതന്റെ തലയിതു കാണ്‍കൊരു 
മന്ദരംപോലെ കിടക്കുന്നതു ഭവാന്‍. 
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു 
കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം.” 
എന്നതു കേട്ടു ചിരിച്ചു രഘൂത്തമന്‍ 
തന്നുടെ തൃക്കാല്‍പെരുവിരല്‍കൊണ്ടതു 
തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാന്‍. 
ചെന്നു വീണു ദശയോജനപര്യന്തം. 


എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും 


206 


4. കിഷ്ഠിന്ധാകാണ്ഡം 


തന്നുടെ മന്ത്രികളും വിസ്മയപ്പെട്ടു 
നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്ന്നവര്‍ 
നന്നായ്തൊഴുതു തൊഴുതു നിന്നീടിനാര്‍. 
പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞിീടിനാന്‍:...:ഃ 
“മന്നവ!! സപ്തസാലങ്ങളിവയല്ലോ. 
ബാലിക്കു മല്‍പിടിച്ചീടുവാനായുളള 
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. 
വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം 
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും. 
വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്തു 
പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്വരും ദൃസ്ധം.” 
സൂര്യാത്മജോക്തികളിദ്ൃശം കേട്ടൊരു 
സൂര്യാന്വയോല്‍ഭൂതനാകിയ രാമനും 
ചാപം കുഴിയെക്കുലച്ചൊരു സായകം 
ശോഭയോടെ തൊടുത്തെയ്തുരുളീടിനാന്‍. 
സാലങ്ങളേഴും പിളര്‍ന്നു പുറപ്പെട്ടു 
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും 
ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍- 
രൂണീരമമ്പോടു പുക്കോരനന്തരം 
വിസ്മിതനായോരു ഭാനുതനയനും 
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാന്‍ 
“സാക്ഷാല്‍ ജഗന്നാഥനാം പരമാത്മാവു 
സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം. 
പണ്ടു ഞാന്‍ ചെയ്യോരു പുണ്യഫലോദയം- 
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു. 
ജന്മമരണനിവ്വത്തി വരുത്തിവാന്‍ 
നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം. 
മോക്ഷദനായ ഭവാനെ ലഭിക്കയാല്‍ 
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാന്‍. 
പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും 
വ്യര്‍ത്ഥമത്രേ തവ മായാവിരചിതം. 
ആകയാൽ മേ മഹാദേവ! ദേവേശ! മ- 
റൃാകാംക്ഷയില്ല ലോകേശ! പ്രസീദ മേ. 
വ്യാപ്തമാനന്ദാനുഭൂതികരം പരം 
പ്രാപ്ലനോഹമാഹന്ത ഭാഗ്യഫലോദയാല്‍, 
മണ്ണിനായൂഴി കുഴിച്ചനേരം നിധി- 


അദ്ധ്യാത്മരാമായാണം 207 


തന്നെ ലഭിച്ചതുപോലെ രഘുപതേ! 
ധര്‍മ്മദാനവ്രതതീര്‍ത്ഥതപ:ക്രതു 
കര്‍മ്മപൂര്‍ത്തേഷ്ട്യാദികള്‍ കൊണ്ടൊരുത്തനും 
വന്നുകൂടാ ബഹു സംസാരനാശനം 
നിര്‍ണ്ണയം ത്വല്‍പാദഭക്തികൊണ്ടെന്നിയേ. 
ത്വൽപാദപത്മാവലോകനം കേവല- 
മിപ്പോളകപ്പെട്ടതും ത്വല്‍കൃപാബലം. 
യാതൊരുത്തന്നു ചിത്തം നിന്തിരുവടി- 
പാദാംബൂജത്തിലിളകാതുറയ്ക്കന്നു 
കാല്‍ക്ഷണംപോലുമെന്നാകിലവന്‍ തനി- 
ക്കൊക്ക നീങ്ങീടുമജ്ഞാനമനര്‍ത്ഥദം. 
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി- 
ഭക്തിയോടെ രാമരാമേതി സാദരം 
ചൊല്ലന്നവന്നു ദുരിതങ്ങള്‍ വേരറ്റു 
നല്ലനായേറ്റം വിശുദ്ധനാം നിര്‍ണ്ണയം. 
മദ്യപനെങ്കിലും ബ്രഹ്മഘ്പനെങ്കിലും 
സദ്യോ വിമുക്തനാം രാമജപത്തിനാല്‍. 
ശത്രൂജയത്തിലും ദാരസുഖത്തിലും 
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ. 
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല 
മുക്തി വരുവാന്‍ മുകുന്ദ! ദയാനിധേ! 
ത്വല്‍പാദഭക്തിമാര്‍ഗ്ഗശോപദേശംകൊണ്ടു 
മല്‍പാപമുല്‍പാടയത്രിലോകീപതേ! 
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭൂമം 
ചിത്തത്തില്‍ നഷ്ടമായ്വന്നിതു ഭൂപതേ! 
ത്വല്‍പാദപത്മാവലോകനംകൊണ്ടെനി- 
ക്കുല്‍പന്നമായിതു കേവലജ്ഞാനവും. 
പുത്രദാരാദി സംബന്ധമെല്ലാം തവ- 
ശക്തിയാം മായാപ്രഭാവം ജഗല്‍പതേ! 
ത്വല്‍പാദപങ്കജത്തിങ്കലുറയ്ക്കേണ- 
മെപ്പോഴുമുള്‍ക്കാമ്പെനിക്കു രമാപതേ! 
ത്വന്നാമസങ്കീര്‍ത്തനപ്രിയയാകേണ- 
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ. 
ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു- 
മര്‍ച്ചനംചെയ്യായ്വരിക കരങ്ങളാല്‍. 
നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം. 


208 


കര്‍ണ്ണങ്ങള്‍കൊണ്ടു കേള്‍ക്കായ്‌ വരണം സദാ 
നിന്നുടെ ചാരുചരിതം ധരാപതേ! 
മച്ചരണദ്വയം സഞ്ചരിച്ചീടണ- 
മച്യുതക്ഷേത്രങ്ങള്‍ തോറും രഘുപതേ! 
ത്വത്പാദപാംസുതീര്‍ത്ഥങ്ങളേല്‍ക്കാകണേ- 
മെപ്പോഴുമംഗങ്ങള്‍കൊണ്ടു ജഗത്പതേ! 
ഭക്ത്യാനമസ്തരിക്കായ്വരേണം മുഹ- 
രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.” 
ഇത്ഥം പുക്ന്ന സുഗ്രീവനെ രാഘവന്‍ 
ചിത്തം കുളിര്‍ത്തു പിടിച്ചു പുല്‍കീടിനാന്‍. 
അംഗസംഗംകൊണ്ടു കല്‍മഷം വേരട്ട 
മംഗലാത്മാവായ സുഗ്രീവനെത്തദാ 

മായതാ തത്ര മോഹിപ്പിച്ചിതന്നേരം 
കാര്യസിദ്ധിയ്്കമ കരുണാജലനിധി. 


ബാലിസൂഗ്രീവയുദ്ധം 


സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു: 
“സത്യമത്രേ നീ പറഞ്ഞതെടോ സഖേ! 
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു 
കാലം കളയരുതേതുമിനിയെടോ! 
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്തു 
പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.” 
അര്‍ക്കാത്മജനതു കേട്ടു നടന്നിതു 
കിഷ്ഠിന്ധയാം പുരി നോക്കി നിരാകുലം, 
അര്‍ക്കകുലോത്ഭവന്മാരായ രാമനും 
ലക്ഷ്മണവീരനും മന്ത്രികള്‍ നാല്‍വരും. 
മിത്രജന്‍ ചെന്നു കിഷ്ഠിന്ധാപുരദ്വാരി 
യുദ്ധത്തിനായ്വിളിച്ചിടിനാന്‍ ബാലിയെ. 
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍ 
മിത്രഭാവേന രാമാദികളന്നേരം. 

ക്രൂദ്ധനാം ബാലിയലറിവന്നീടിനാന്‍ 
മിത്രതനയനും വക്ഷസി കുത്തിനാന്‍. 
വൃത്രാരിപുത്രനും മിത്രതനയനെ- 
പൃത്തുനുറാശു വലിച്ചുകുത്തീടിനാന്‍. 
ബദ്ധരോഷേണ പരസ്മരം തമ്മിലെ 
യുദ്ധമതീവ ഭയങ്കരമായിതു. 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 209 


രക്തമണിഞ്ഞേകരൂപധരന്മാരായ്‌ 
ശക്തികലര്‍ന്നവരൊപ്പം പൊരുന്നേരം 
മിത്രാത്മജനേതു വൃത്രാരിപുത്രനേ- 
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും. 
മിത്രവിനാശനശങ്കയാ രാഘവ- 
നസ്ത്രപ്രയോഗവുംചെയ്തീലതുനേരം. 
വൃത്രാരിപുത്രമുഷ്ടിപ്രയോഗംകൊണ്ടു 
രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍ 
മിത്രതനയനും സത്വരമാര്‍ത്തനായ്‌; 
വൃത്രാരിപുതനുമാലയംപുക്കിതു. 
വിത്രസ്തനായ്വന്നു മിത്രതനയനും 
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന 
മിത്രാന്വയോല്‍ഭൂതനാകിയ രാമനോ- 
ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍: 
“ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ 
ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ! 
വദ്ധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാലു- 
മസ്ത്രേണ മാം നിന്തിരുവടി താന്‍തന്നെ. 
സത്യം പ്രമാണമെന്നോര്‍ത്തേ, നതും പുന- 
രെത്രയും പാരം പിഴച്ചു ദയാനിധേ! 
സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും 
വ്യര്‍ത്ഥമത്രേ ശരണാഗതവത്സല!” 
മിത്രാത്മജോക്തികളിത്തരമാക്ഷാല്‍ 
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാൻ 
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്തു: 
“ചിത്തേ ഭയപ്പെടായ്യകേതും മമ സഖേ! 
അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു 
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു 
മിത്രഘാതിത്വമാശംക്യ ഞാനന്നേരം 
മുക്തവാനായതില്ലസ്ത്രം ധരിക്ക നീ. 
ചിത്തഭൂമം വരായ്വാനൊരടയാളം 
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി. 
ശത്രുവായുളേളാരു ബാലിയെസ്സത്വരം 
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ. 
വൃത്രവിനാശനപുത്രനാമഗ്രജന്‍ 
മൃത്യൂവശഗനെന്നുറച്ചീടു നീ. 


210 


4. കിഷ്ഠിന്ധാകാണ്ഡം 


സത്യമിദമഹം രാമനെന്നാകിലോ 
മിത്ഥ്യയായ്വന്നുകൂടാ രാമഭാഷിതം.” 
ഇത്ഥം സമാശ്വാസ്്യ മിത്രാത്മജം രാമ- 
ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍: 
“മിത്രാത്മജഗളേ പുഷ്ഠമാല്യത്തെ നീ 
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌.” 
ശത്രുഘ്ൃപൂര്‍വജന്‍ മാല്യവും ബന്ധിച്ചു 
മിത്രാത്മജനെ മോദാലയച്ചീടിനാന്‍. 


ബാലിവധം 


വൃത്രാരിപുത്രനെ യുദ്ധത്തിനായ്യകൊണ്ടു 
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. 
ക്രദ്ധനായ്‌ നിന്നു കിഷ്ഠിന്ധാപുരദ്വാരി 
കൃത്വാ മഹാസിംഹനാദം രവിസുതന്‍ 
ബദ്ധരോഷം വിളിക്കുന്ന നാദം തദാ 
ശ്രുത്വാതിവിസ്മിതനായോരു ബാലിയും 
ബദ്ധ്വാ പരികരം യുദ്ധായ സത്വരം 
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു 
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌ 
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയും: 
“ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു 
ശങ്കയുണ്ടുളളിലെനിക്കതു കേള്‍ക്ക നീ. 
വിഗ്രഹത്തിങ്കല്‍ പരാജിതനായ്യോയ 
സുഗ്രീവനാശു വന്നീടുവാന്‍ കാരണം 
എത്രയും പാരം പരാക്രമമുളേളാരു 
മിത്രമവനുണ്ടു പിന്തുണ നിര്‍ണ്ണയം.” 
ബാലിയും താരയോടാശു ചൊല്ലീടിനാന്‍: 
“ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ. 
കൈയയച്ചിടു നീ വൈകരുതേതുമേ 
നീയൊരു കാര്യം ധരിക്കേണമോമലേ! 
ബന്ധുവായാരുളളതോര്‍ക്ക സുഗ്രീവനു 
ബന്ധമില്ലെന്നോടു വൈരത്തിനാര്‍ക്കുമേ. 
ബന്ധുവായുണ്ടവനേകനെന്നാകിലോ 
ഹന്തവ്യനെന്നാലവനുമറിക നീ. 
ശത്രുവായുളളവന്‍ വന്നു ഗൃഹാന്തികേ 
യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടന്‍ 


അദ്ധ്യാത്മരാമായാണം 211 


ശൂരനായുളള പുരുഷനിരിക്കുമോ 
ഭീരുവായുളളിലടച്ചതു ചൊല്ലു നീ. 
വൈരിയെക്കൊന്നു വിരവില്‍ വരുവന്‍ ഞാന്‍ 
ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!” 
താരയും ചൊന്നാളതുകേട്ടവനോട്ു: 
“വീരശിഖാമണേ! കേട്ടാല്ുമെങ്കില്‍ നീ. 
കാനനത്തിങ്കല്‍ നായാട്ടിനു പോയിതു 
താനേ മമ സുതനംഗദനന്നേരം 
കേട്ടോരുദന്തമെന്നോടു ചൊന്നാനതു 
കേട്ടിട്ടു ശേഷം യഥോചിതം പോക നീ. 
ശ്രീമാന്‍ ദശരഥനാമയോദ്ധ്യാധിപന്‍ 
രാമനെന്നുണ്ടവന്‍തന്നുടെ നന്ദനന്‍. 
ലക്ഷ്മണനാകുമനുജനോടും നിജ- 
ലക്ഷ്മീസമയായ സീതയോടുമവന്‍ 
വന്നിരുന്നീടിനാന്‍ ദണ്ഡകകാനനേ 
വന്യാശനനായ്തപസ്സ്‌ ചെയ്തീടുവാന്‍. 
ദുഷ്ടനായുളെളാരു രാവണരാക്ഷസന്‍ 
കട്ടുകൊണ്ടാനവന്‍തന്നുടെ പത്നിയെ. 
ലക്ഷ്മണനോടുമവളെയന്വേഷിച്ചു 
തല്‍ക്ഷണമൃശ്യമൂകാചലേ വന്നിതു. 
മിത്രാത്മജനെയും തത്ര കണ്ടീടിനാന്‍ 
മിത്രമായ്വാഴ്സയെന്നന്യോന്യമൊന്നിച്ചു 
സഖ്യവും ചെയ്തകൊണ്ടാരഗ്നിസാക്ഷിയായ്‌ 
ദുഃഖശാന്തിക്കങ്ങിരുവരുമായുടന്‍. 
“വൃത്രാരിപുത്രനെക്കൊന്നു കിഷ്ഠിസ്ധയില്‍ 
മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു 
സത്യവും ചെയ്തകൊടുത്തിതു രാഘവന്‍; 
സത്വരമാര്‍ക്കതനയനുമന്നേരം, 
അന്വേഷണംചെയ്തറിഞ്ഞു സീതാദേവി- 
തന്നെയും കാട്ടിത്തരുവ, നെന്നും തമ്മില്‍ 
അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു 
വന്നതിപ്പോളതുകൊണ്ടുതന്നേയവന്‍. 
വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ 
സ്വൈരമായ്‌ വാഴിച്ചുകൊള്‍കയിളമയായ്‌. 
യാഹി രാമം നീ ശരണമായ്‌ വേഗേന 
പാഹി മാമംഗദം രാജ്യം കലഞ്ച തേ.” 


22 


4. കിഷ്ഠിന്ധാകാണ്ഡം 


ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി- 
ച്ുങ്ങനെ താര നമസ്കരിക്കും വിധ 
വ്യാകലഹീനം പുണര്‍ന്നു പുണര്‍ന്നനു- 
രാഗവശേന പറഞ്ഞിതു ബാലിയും: 
“സ്ത്രീസ്വഭാവംകൊണ്ടു പോടിയായ്യകേതുമേ 
നാസ്തി ഭയം മമ വല്ലഭേ! കേള്‍ക്ക നീ. 
ശ്രീരാമലക്ഷ്മണന്മാര്‍ വന്നതെങ്കിലോ 
ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം 
രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ 
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു 
നാരായണന്‍താനവതരിച്ചു ഭൂമി- 
ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പുണ്ടു ഞാന്‍. 
പക്ഷഭേദം ഭഗവാനില്ല നിര്‍ണ്ണയം 
നിര്‍ഗ്ഗണനേകനാത്മാരാമനീശ്വരന്‍. 
തച്ചരണാംബുജേ വീണു നമസ്തരി- 
ച്ചിച്ചയാ ഞാന്‍ കൂട്ടിക്കൊണ്ടിങ്ങു പോരുവന്‍. 
മല്‍ഗ്ൃഹത്തിങ്കലുപകാരവുമേറും 
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോര്‍ക്ക നീ. 
തന്നെബൂജിക്കുന്നവനെബ്ുജിച്ചീടു- 
മന്യഭാവം പരമാത്മാവിനില്ലല്ലോ. 
ഭക്തിഗമ്യന്‍ പരമേശ്വരന്‍ വല്ലദേ! 
ഭക്തിയോ പാര്‍ക്കിലെന്നോളമില്ലാര്‍ക്കുമേ. 
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി 
വുഷ്ഠരലോചനേ! പൂര്‍ണ്ഠഗുണാംബുധേ!” 
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും 
ക്രദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം. 
നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം 
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രധാ. 
താരയുമശ്രുകണങ്ങളും വാര്‍ത്തുവാ- 
ര്‍ത്താരൂഡ്വതാപമകത്തുപുക്കീടിനാള്‍. 
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും 
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ 
മുഷ്ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ 
രുഷ്ടനാം ബാലി സുഗ്രീവനെയും തഥാ. 
മുഷ്ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ 

കെട്ടിയും കാല്‍കൈ പരസ്മരം താഡനം 


അദ്ധ്യാത്മരാമായാണം 213 


തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍ 
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ- 
ങ്ങൂറ്റത്തില്‍ വീണും പിരണ്ടുമുരുണ്ടുമുള്‍- 
ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും 
ചാടിപ്പതിക്കയും കൂടക്കുതിക്കയും 
മാടിത്തടുക്കയും കൂടക്കൊടുക്കയും 
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും 
മാടിവിളിക്കയും കോപിച്ചടുക്കയും 
മുഷ്ടിയുദ്ധപ്രയോഗം കണ്ടു നില്‍പവര്‍ 
ദൃഷ്ടി കളുൂര്‍ക്കയും വാഴി സ്തൃതിക്കയും 
കാലനും കാലകാലന്‍താനുമുളള പോര്‍ 
ബാലിസൂഗ്രീവയുദ്ധത്തിനൊവ്വാ ദൃഡ്ധം. 
രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ 
രണ്ടു ശൈലങ്ങള്‍ തമ്മില്‍ പൊരുംപോലെയും 
കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുക്ക്കിയും 
കണ്ടീല വാട്ടമൊരുത്തനുമേതുമേ. 

അച്ഛന്‍ കൊടുത്തോരു മാല ബാലിക്കുമു- 
ണ്ടച തന്‍ നല്‍കിയ മാല സുഗ്രീവനും. 
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും 
ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം. 
സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും 
ഖേദമോടേ രഘുനാഥനെ നോക്കിയും 
അഗ്രജമുഷ്ടിപ്രഹരങ്ങളേല്‍ക്കയാല്‍ 
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു 

കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ- 
കുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍ 
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു 
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ- 
മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍ 
വിദൂതമാമ്മാറയച്ചരവളീടിനാന്‍. 

ചെന്നതു ബാലിതന്‍മാറില്‍ തറച്ചള- 
വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും. 
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു 
രാമനെക്കൂപ്പിസ്‌തുതിച്ചു മരുല്‍സുതന്‍. 
മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ 
മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും. 


214 


4. കിഷ്ഠിന്ധാകാണ്ഡം 


കാണായിതഗ്രേ രഘൂത്തമനെത്തദാ 
ബാണവും ദക്ഷിണഹസ്സേ ധരിച്ചന്യ- 
പാണിയില്‍ ചാപവും ചീരവസനവും 
തൂണീരവും മുദുസ്മേരവദനവും 
ചാരുജടാമകുടംപൂണ്ടിടംപെട്ട 
മാറിടത്തിങ്കല്‍ വനമാലയും പൂണ്ടു 
ചാര്‍വ്വായതങ്ങളായുളള ഭജങ്ങളും 
ദുര്‍വ്വാദളച്ഛവി പൂണ്ട ശരിീ:...*രവും 
പക്ഷഭാഗേ പരിസേവിതന്മാരായ 
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ 

കണ്ടു ഗര്‍ഹിച്ചുപറഞ്ഞിതു ബാലിയു- 
മുണ്ടായ കോപഖേദാകലചേതസാ: 
“എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു- 
മെന്തിനെന്നെക്കൊലചെയ്തു വെറുതേ നീ? 
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു 
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ? 
എന്തൊരു കീര്‍ത്തി ലഭിച്ചതിതുകൊണ്ടു 
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ. 
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍ 
നേരെ പൊരുതു ജയിക്കേണമേവനും. 
എന്തോന്നു സുഗ്രീവനാല്‍ കൃതമായതു- 
മെന്തു മേറ്റ്ന്നാല്‍ കൃതമല്ലയാഞ്ഞതും? 
രക്ഷോവരന്‍ തവ പത്നിയെക്കട്ടതി- 
നര്‍ക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു 
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ 
വിക്രമം മാമകം കേട്ടറിയുന്നീലേ? 
ആരറിയാത്തതു മൂന്നു ലോകത്തിലും 
വീരനാമെന്നുടെ ബാഹുപരാക്രമം? 
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും 
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ 
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി- 
ന്നന്തികേവെച്ചു തൊഴുതേനുമാദരാല്‍. 
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍ 
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ! 
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു 
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ 


അദ്ധ്യാത്മരാമായാണം 215 


വാനരത്തെച്ചതിചെയ്തു കോന്നിട്ടൊരു 
മാനമുണ്ടായതെന്തെന്നു പറക നീ? 
വാനരമാംസമഭക്ഷ്യമത്രേ ബത, 
മാനസേ തോന്നിയതെന്തിതു ഭൂപതേ!” 
ഇത്ഥം ബഹുൃഭാഷണം ചെയ്ത ബാലിയോ- 
ടൂത്തരമായരുള്‍ചെയ്തു രഘൂത്തമന്‍; 
“ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌ 
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍. 
പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ 
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍ 
നിന്നെ വധിച്ചിത ഞാന്‍ മോഹബദ്ധനായ്‌ 
നിന്നെ നീയേതുമറിയാഞ്ഞതുമെടോ. 
പുത്രി ഭഗിനി സഹോദരഭാര്യയും 
പുത്രകളത്രവും മാതാവുമേതുമേ 
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു 
ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍ 
പാപികളില്‍വച്ചുമേറ്റം മഹാപാപി; 
താപമവര്‍ക്കതിനാലെ വരുമല്ലോ. 
മര്യാദ നീക്കി നടക്കുന്നവര്‍കളെ- 
ശ്മയര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ 
ധര്‍മ്മസ്ഥിതി വരുത്തും ധരണീതലേ 
നിര്‍മ്മലാത്മ നീ നിരൂപിക്ക മാനസേ. 
ലോകവിശുദ്ധി വരുത്തുവാനായ്കകൊണ്ടു 
ലോകപാലകന്മാര്‍ നടക്കുമെല്ലാടവും. 
ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും 
പാപത്തിനായ്വരും പാപികള്‍ക്കേറ്റവും.” 
ഇത്ഥമരുള്‍ചെയ്തതെക്കവേ കേട്ടാശു 
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും 
രാമനെ നാരായണനെന്നറിഞ്ഞുടന്‍ 
താമസഭാവമകന്നു സസംഭൂമം 

ഭക്ത്യാ നമസ്ത്ത്യ വന്ദിച്ചു ചൊല്ലിനാ- 
നിത്ഥം ”മമാപരാധം ക്ഷമിക്കേണമേ! 
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! 
നാരായണന്‍ നിന്തിരുവടി നിര്‍ണ്ണയം. 
ഞാനറിയാതെ പറഞ്ഞതെല്ലാം തവ 
മാനസേ കാരുണ്യമോടും ക്ഷമിക്കണം. 


216 


4. കിഷ്ഠിന്ധാകാണ്ഡം 


നിന്തിരുമേനിയും കണ്ടുകണ്ടാശു നി- 
ന്നന്തികേ താവകമായ ശരമേറ്റു 
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന- 
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും! 
സാക്ഷാല്‍ മഹായോഗിനാമപി ദുര്‍ല്ലഭം 
മോക്ഷപ്രദം തവ ദര്‍ശനം ശ്രീപതേ! 
നിന്‍തിരുനാമം മരിപ്പാൻ തുടങ്ങുമ്പോള്‍ 
സന്താപമുള്‍ക്കൊണ്ടു ചൊല്ലും പുരുഷനു 
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ 
സാക്ഷാല്‍ പുരസ്ഥിതനായ ഭഗവാനെ 
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം- 
കൊണ്ടു മരിപ്പാനവകാശമിക്കാലം 
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി- 
തുണ്ടോ പലര്‍ക്കും ലഭിക്കുന്നിതീശ്വരാ! 
നാരായണന്‍ നിന്തിരുവടി ജാനകി 
താരില്‍മാതാവായ ലക്ഷമീഭഗവതി 
പങ്ക്തി കണ്ഠന്‍തന്നെ നിഗ്രഹിപ്പാനാശു 
പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാന്‍ 
പത്മജന്‍ മുന്നമര്‍ത്ഥിക്കയാലെന്നതും 
പത്മവിലോചന ഞാനറിഞ്ഞിടിനേന്‍. 
നിന്നുടെ ലോകം ഗമിപ്പാന്‍ തുടങ്ങീടു- 
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ! 
എന്നോടു തുല്യബലനാകുമംഗദന്‍- 
തന്നില്‍ തിരുവുളളമുണ്ടായിരിക്കണം. 
അര്‍ക്കതനയനുമംഗദബാലനു- 
മൊക്കുമെനിക്കെന്നു കൈക്കൊള്‍കവേണമേ! 
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ- 
യന്‍പോടു മെല്ലെത്തലോടുകയും വേണം.” 
എന്നതു കേട്ടു രഘൂത്തമന്‍ ബാണവും 
ചെന്നു പറിച്ചു തലോടിനാന്‍ മെല്ലവേ. 
മാനവവീരന്‍ മുഖാംബൂജവും പാര്‍ത്തു 
വാനരദേഹമുപേക്ഷിച്ചു ബാലിയും, 
യോഗിന്ദ്രവൃന്ദദുരാപമായുളെളാരു 
ലോകം ഭഗവല്‍പദം ഗമിച്ചീടിനാന്‍. 
രാമനായോരു പരമാത്മനാ ബാലി 
രാമപാദം പ്രവേശിച്ചോരനന്തരം 


അദ്ധ്യാത്മരാമായാണം 217 


മര്‍ക്കരഘം ഭയത്തോടോടി വേഗേന 
പുക്കിതു കിഷ്ഠിന്ധയായ പുരാജിരേ 
ചൊല്ലിനാര്‍ താരയോടാശു കപികളും: 
“സ്വര്‍ല്ലോകവാസിയായ്‌ വന്നു കപീശ്വരന്‍ 
ശ്രീരാമസായകമേറ്റു രണാജിരേ, 

താരേ! കുമാരനെ വാഴിക്ക വൈകാതെ. 
ഗോപുരവാതില്‍ നാലും ദൃഡം ബന്ധിച്ചു 
ഗോപിച്ചു കൊള്‍ക കിഷ്ഠിന്ധാമഹാപുരം. 
മന്ത്രികളോടു നിയോഗിക്ക നീ പരി- 
പന്ഥികളുളളില്‍ കടക്കാതിരിക്കണം.” 
ബാലി മരിച്ചതു കേട്ടോരു താരയു- 
മോലോല വീഴുന്ന കണ്ണനിരും വാര്‍ത്തു 
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു 
ഗദ്ഗദവാചാ പറഞ്ഞു പലതരം: 
“എന്തിനെനിക്കിനി പുത്രനും രാജ്യവു- 
മെന്തിനു ഭൂതലവാസവും മേ വൃഥാ? 
ഭര്‍ത്താവുതന്നോടുകൂടെ മടിയാതെ 
മൃത്യൂലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍.” 
ഇത്ഥം കരഞ്ഞു കരഞ്ഞവള്‍ ചെന്നു തന്‍ 
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന 
ഭര്‍ത്തകളേബരം കണ്ടു മോഹംപൂണ്ടു 
പുത്രനോടും കൂടെയേറ്റം വിവശയായ്‌ 
വീണിതു ചെന്നു പാദാന്തികേ താരയും, 
കേണുതുടങ്ങിനാള്‍ പിന്നെപ്പലതരം: 
“ബാണമെയ്തെന്നയും കൊന്നീടു നീ 
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ! 
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ 
കന്യകാദാനഫലം നിനക്കും വരും. 
ആരയനാം നിന്നാലനുഭൂതമല്ലയോ 
ഭാര്യാവിയോഗജദുഃഖം രഘുപതേ! 
വ്യഗ്രവും തീര്‍ത്തു രുമയുമായ്‌ വാഴ്ച നീ 
സുഗ്രീവ! രാജ്യഭോഗങ്ങളോഷും ചിരം.” 
ഇത്ഥം പറഞ്ഞു കരയുന്ന താരയോ- 
ടുത്തരമായരുള്‍ചെയ്തു രഘുവരന്‍ 
തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന 
ഭര്‍ത്തവിയോഗദുഃഖം കളഞ്ഞീടുവാന്‍. 


218 4. കിഷ്ഠിന്ധാകാണ്ഡം 


താരോപദേശം 


“എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ 
ബന്ധമില്ലേതുമിതിന്നു മനോഹരേ! 
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ 
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ. 
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം 
സഞ്ചിതം ത്വങ്ങ്മാംസരക്താസ്ഥികൊണ്ടെടോ 
നിശ്ചേഷുകാഷ്ട്രുല്യം ദേഹമോര്‍ക്ക നീ 
നിശ്വയമാത്മാവു ജീവന്‍ നിരാമയന്‍. 

ഇല്ല ജനനം മരണവുമില്ല കേ- 
ളല്ലലുണ്ടാകായ്യതു നിനച്ചേതുമേ. 
നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍ 
ദു:ഖവിഷയവുമല്ലതു കേവലം 
സ്ത്രീപുരുഷക്ടീബ ഭേദങ്ങളുമില്ല 
താപശീതാദിയുമില്ലെന്നറിക നീ. 
സര്‍വഗന്‍ ജീവനേകന്‍ പരനദ്വയ- 
നവ്യയനാകാശതുല്യനലേപകന്‍ 
ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ 
തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം?” 
രാമവാക്യാമൃതം കേട്ടോരു താരയും 
രാമനോടാശു ചോദിച്ചിതു പിന്നെയും: 
“നിശ്ചേഷ്ടകാഷ്ട്രതുല, യം ദേഹമായതും 
സച്ചിദാത്മ നിത്യനായതു ജീവനും 
ദുഃഖസുഖാദി സംബന്ധമാര്‍ക്കെന്നുളള- 
തൊക്കെയരുള്‍ചെയ്യവേണം ദയാനിധേ!” 
എന്നതു കേട്ടരൂള്‍ചെയ്തു രഘുവരന്‍: 
“ധന്യേ രഹസ്യമായുളളതു കേള്‍ക്ക നീ. 
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര- 
ഭേദഭാവേന സംബന്ധമുണ്ടായ്വരും 
അത്രനാളേക്കുമാത്മാവിനു സംസാര- 
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം. 
ഓര്‍ക്കില്‍ മിത്ഥ്യാഭുതമായ സംസാരവും 
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയല്ലെടോ! 
നാനാവിഷയങ്ങളെദ്ധ്യായമാനനാം 
മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ. 
മിത്ഥ്യാഗമം നിജ സ്വപ്നേ യഥാ തഥാ 


അദ്ധ്യാത്മരാമായാണം 219 


സത്യമായുളളതു കേട്ടാലുമെങ്കിലോ 
നൂനമനാദ്യവിദ്യാബന്ധഹേതുനാ 
താനാമഹംകൃതിക്കാശു തല്‍ക്കാര്യമായ്‌ 
സംസാരമുണ്ടാമപാര്‍ത്ഥകമായതും 
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും 
ആത്മമനസ്സമാനത്വം ഭവിക്കയാ- 
ലാത്മനസ്തല്‍ലകൃതബന്ധം ഭവിക്കുന്നു 
രക്താദിസാന്നിദ്ധ്യമുണ്ടാുകകാരണം 
ശുദ്ധസ്മടികവും തദ്വര്‍ണ്ണമായ്വരും 
വസ്തുതയാ പാര്‍ക്കിലില്ല തദ്രഞ്ജനാ 
ചിത്തേ നിരൂപിച്ചു കാണ്‍ക നീ! സൂക്ഷമമായ്‌. 
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ- 
ലെത്തുമാത്മാവിനു സംസാരവും ബലാല്‍ 
ആത്മസ്വലിംഗമായോരു മനസ്സിനെ 
താല്‍പര്യമോടു പരിഗ്രഹിച്ചിട്ടല്ലോ 
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ- 
സ്സത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ്‌ 
സേവിക്കയാലവശത്വം കലര്‍ന്നതു 
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു 
ആദ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ 
വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍ 
ശുക്നരക്താസിതഭ്ഗതികളാ- 

യ്യിക്കതും തത്സമാനപ്രഭാവങ്ങളായ്‌ 
ഇങ്ങനെ കര്‍മ്മവശേന ജീവന്‍ ബലാ- 
ലെങ്ങുമാഭൂതപ്ലവം ഭൂമിച്ചീടുന്നു 
പിന്നെസ്സമസ്തസംഹാരകാലേ ജീവ- 
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു 
തിഷ്ഠതൃഭിനിവേശത്താല്‍ പുനരഥ 
സൃഷ്ടഠികാലേ പൂര്‍വവാസനയാ സമം 
ജായതേ ഭൂയോ ഘടീയന്ത്രവൽസദാ 
മായാബലത്താലതാര്‍ക്കൊഴിമെടോ 
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ 
ചേതസി സത്സംഗതി ലഭിച്ചീടുന്നു, 
മത്ഭക്തനായ ശാന്താത്മാവിനു പുന- 
രപ്പോളവന്മതി മദ്വിഷയാ ദ്ൃഡ്ദം 
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ 


220 


4. കിഷ്ഠിന്ധാകാണ്ഡം 


ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ 
സല്‍ഗൃരുനാഥ പ്രസാദേന മാനസേ 
മുഖ്യവാക്യാര്‍ത്ഥവിജ്ഞാമുണ്ടായ്വരും 
ദേഹേന്ദ്രിയ മനഃപ്രാണാദികളില്‍ നി- 
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു 
സത്യമാനന്ദമേകം പരമദ്വയം 

നിത്യം നിരുപമം നിഷ്കളങ്കം നിര്‍ഗ്ഗണം 
ഇത്ഥമറിയുമ്പോള്‍ മുക്തനാമപ്പൊഴേ 
സത്യം മയോദിതം സത്യം മയോദിതം 
യാതൊരുത്തന്‍ വിചാരിക്കുന്നതിങ്ങനെ 
ചേതസി സംസാരദുഃഖമവനില്ല. 

നീയും മയാ പ്രോക്തമോര്‍ത്തു വിശുദ്ധയാ- 
യ്ലായാവിമോഹം കളക മനോഹരേ! 
കര്‍മ്മബന്ധത്തിങ്കല്‍ നിന്നുടന്‍ വേര്‍പെട്ട 
നിര്‍മ്മല ബ്രഹ്മണിതന്നെ ലയിക്ക നീ 
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക 
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു 
രൂപവുമേവം നിനക്കു കാട്ടിത്തന്നു 
താപമിനിക്കളഞ്ഞാലുമശേഷം നീ 
മദ്ദൂപമീദൃശ്യം ധ്യാനിച്ചുകൊള്‍കയും 
ചെയ്താല്‍ നിനക്കു മോക്ഷം വരും നിര്‍ണ്ണയം 
കൈതവമല്ല പറഞ്ഞതു കേവലം” 
ശ്രീരാമവാക്യമാനന്ദേന കേട്ടോരു 
താരയും വിസ്മയം പൂണ്ടു വണങ്ങിനാള്‍ 
മോഹമകന്നു തെളിഞ്ഞിതു ചിത്തവും 
ദേഹാഭിമാനജദുഃഖവും പോക്കിനാള്‍ 
ആത്മാനുഭൂതികൊണ്ടാശു സന്തുഷടയാ- 
യാത്മബോധേന ജീവന്മുക്തയായിനാള്‍ 
മോക്ഷപ്രദനായ രാഘവന്‍തന്നോടു 
കാല്‍ക്ഷണം സംഗമമാത്രേണ താരയും 
ഭക്തി മുഴുത്തിട്ടനാദിബന്ധം തീര്‍ന്നു 
മുക്തയായാളൊരു നാരിയെന്നാകിലും 
വൃഗ്രമെല്ലാമകലെപ്പോയ്കെളിഞ്ഞിതു 
സുഗ്രീവനുമിവ കേട്ടോരനന്തരം 
അജ്ഞാനമെല്ലാമകന്നു സഖ്യം പൂണ്ടു 
വിജ്ഞാനമോടതി സ്വസ്ഥനായാന്‍ തുലോം. 


അദ്ധ്യാത്മരാമായാണം 221 


സൂഗ്രീവരാജ്യാഭിഷേകം 


സുഗ്രീവനോടരുള്‍ചെയ്താനനന്തര- 
“മഗ്രജപുത്രനാമംഗദന്‍തന്നെയും 

മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ- 
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ത നീ” 
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- 
മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. 
സമ്യയായുള്ളോരു താരയും പുത്രനും 
ബ്രാഹ്മണരുമമാത്യപ്രധാനന്മാരും 
പനരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം 
ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും 
ശാസ്ത്രോക്തമാര്‍ഗ്ഗേണ കര്‍മ്മം കഴിച്ചഥ 
സ്പാത്വാ ജഗാമ രഘൂത്തമസന്നിധ 
മന്ത്രികളോടും പ്രണമ്യ പാദാംബുജ- 
മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍: 
“രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി 
പൂജ്യനാകും നിന്തിരുവടി സാദരം. 
ദാസനായുഭ്ളോരടിയനിനിത്തവ- 
ശാസനയും പരിപാലിച്ചു സന്തതം 
ദേവദേവേശ! തേ പാദപത്മദ്വയം 
സേവിച്ചുകൊള്ളുവാന്‍ ലക്ഷമണനെപ്പോലെ” 
സുഗ്രീവവാക്കുകളിത്തരം കേട്ടാട- 

നഗ്രേ ചിരിച്ചരുള്‍ചെതു രഘുത്തമന്‍: 
“നീ തന്നെ ഞാനതിനില്ലൊരു സംശയം 
പ്രീതനായ്പോയാലുമാശു മമാജ്ഞയാ 
രാജ്യാധിപത്യം നിനക്കു തന്നേനിനി- 
പ്പൂജ ൃനായ്യെന്നഭിഷേകം കഴിക്ക നീ 
നൂനമൊരു നഗരം പുകയുമില്ല 

ഞാനോ പതിന്നാലു സംവത്സരത്തോളം. 
സമിത്രി ചെയ്യുമഭിഷേകമാദരാല്‍ 
സാമര്‍ത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ 
യവരാജ്യാര്‍ത്ഥമഭിഷേചയ പ്രഭോ! 
സര്‍വമധീനം നിനക്കു രാജ്യം സഖേ! 
ബാലിയെപ്പോലെ പരിപാലനം ചെയ്തു 
ബാലനേയും പരിപാലിച്ചുകൊള്‍ക നീ 
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ- 


222 


4. കിഷ്ഠിന്ധാകാണ്ഡം 


നദ്യപ്രഭൂൃതി ചാതുര്‍മ്മാസ്യമാക്ലാല്‍ 
പിന്നെ വരിഷം കഴിഞ്ഞാലനന്തര- 
മന്വേഷണാര്‍ത്ഥം പ്രയത്നങ്ങള്‍ ചെയ്യ നീ 
തന്വംഗിതാനിരിപ്പേടമറിഞ്ഞു വ- 
ന്നെന്നോടു ചൊല്‍കയും വേണം മമ സഖേ! 
അത്രനാളും പുരത്തിങ്കല്‍ വസിക്ക നീ 
നിത്യസുഖത്തൊടും ദാരാത്മജൈസ്സമം 
രാഘവന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു 
വേഗേന സനമിത്രിയോടു സുഗ്രീവനും 
ചെന്നു പുരിപുക്കഭിഷേകവും ചെയ്തു 
വന്നിതു രാമാന്തികേ സുമിത്രാത്മജന്‍ 
സോദരനോടും പ്രവര്‍ഷണാഖ്യേ ഗിര 
സാദരം ചെന്നു കരേറീ രഘൂത്തമന്‍. 
ഉന്നതമൂര്‍ദ്ധ്വശിഖരം പ്രവേശിച്ചു 
നിന്നനേരമൊരു ഗഹ്വരം കാണായി. 
സ്മാടികദീപ്ലി കലര്‍ന്നു വിളങ്ങിന 
ഹാടകദേശം മണിപ്രവരോജ്ജ്വലം 
വാതവരിഷഹിമാതപവാരണം 
പാദപവ്വന്ദഫലമൂലസഞ്ചിതം 

തത്രൈവ വാസായ രോചയാമാസ സധ- 
മിത്രിണാ ശ്രീരാമഭദ്രയന്‍ മനോഹരന്‍ 
സിദ്ധയോഗിന്ദ്രാദി ഭക്തജനം തദാ 
മര്‍ത്ത്യവേഷം പൂണ്ട നാരായണന്‍തന്നെ 
പക്ഷിമുഗാദിരൂപം ധരിച്ചന്വഹം. 
പക്ഷിദ്ധ ചജനെബ്ുജിച്ചു തുടങ്ങിനാര്‍. 
സ്ഥാവരജംഗമജാതികളേവരും 
ദേവനെക്കണ്ടു സുഖിച്ചു മരുവിനാര്‍. 
രാഘവന്‍ തത്ര സമാധിവിരതനാ- 
യേകാന്തദേശേ മരുവും ദശാന്തരേ 
ഏകദാ വന്ദിച്ചു സയമിത്രി സസ്‌പ്ൃഹം 
രാഘവനോടു ചോദിച്ചരുളീടിനാന്‍: 
“കേള്‍ക്കയിലാഗ്രഹം പാരം ക്രിയാമാര്‍ഗ്ഗ- 
മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ! 
വര്‍ണ്ണാശ്രമികള്‍ക്കു മോക്ഷദംപോലതു 
വര്‍ണ്ണിച്ചരുള്‍ചെയ്യവേണം ദയാനിധേ! 
നാരദവ്യാസവിരിഞ്ചാദികള്‍ സദാ 


അദ്ധ്യാത്മരാമായാണം 223 


നാരായണപൂജകൊണ്ടു സാധിക്കുന്നു 
നിത്യം പുരുഷാര്‍ത്ഥമെന്നു യോഗിന്ദ്രന്മാര്‍ 
ഭക്ത്യാ പറയുന്നിതെന്നു കേള്‍പ്പുണ്ടു ഞാന്‍. 
ഭക്തനായ്‌ ദാസനായുഭ്ളോരടിയനു 
മുക്തിപ്രദമുപദേശിച്ചരുളേണം 
ലോകൈകനാഥ! ഭവാനരുള്‍ചെയ്യിലോ 
ലോകോപകാരകമാകയുമുണ്ടല്ലോ. 
ലക്ഷണനേവമുണര്‍ത്തിച്ച നേരത്തു 
തല്‍ക്ഷണേ ശ്രീരാമദേവനരുള്‍ചെയ്തു: 


ക്രിയാമാര്‍ഗ്ഗോപദേശം 


“കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി- 
നോര്‍ക്കിലവസാനമില്ലെന്നറിക നീ. 
എങ്കിലും ചൊല്ലവാനൊട്ടു സംക്ഷേപിച്ചു 
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. 
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ 
മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്വന്നാല്‍ 
ആചാര്യനോടു മന്ത്രം കേട്ടു സാദര- 
മാചാര്യപൂര്‍വമാരാധിക്ക മാമെടോ. 
ഹല്‍ക്കമലത്തിങ്കലാകില്ുമാം പുന- 
രഗ്നിഭഗവാങ്കലാകിലുമാമെടോ. 
മുഖ്യപ്രതിമാദികളിലെന്നാകിലു- 
മര്‍ക്കങ്കലാകിലുമപ്പി കലാകിലും 
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- 
മുണ്ടെങ്കിലോ പുനരുത്തമമെത്രയും. 
വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങള്‍കൊ- 
ണ്ടാദരാല്‍ മൃല്ലേപനാദി വിധിവഴി 

കാലേ കളിക്കവേണം ദേഹശുദ്ധയേ. 
മുലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം 
നിത്യകര്‍മ്മം ചെയ്തപിന്നെ സ്വകര്‍മ്മണാ. 
ശുദ്ധ്യര്‍ത്ഥമായ്‌ ചെയ്യ സങ്കല്‍പമാദിയെ. 
ആചാര്യനായതു ഞാനെന്നു കല്‍പിച്ചു 
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി 
സ്പാപനം ചെയ്യ ശിലയാം പ്രതിമാസു 
ശോഭനാര്‍ത്ഥം ചെയ്യവേണം പ്രമാര്‍ജ്ജനം 
ഗന്ധപുഷ്ലാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍ 


224 


4. കിഷ്ഠിന്ധാകാണ്ഡം 


ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. 
മുഖ്യപ്രതിമാദികളിലലംകാര- 

മൊക്കെ പ്രസാദമെനിക്കെന്നറിക നീ 
അഗ്ന യജിക്ക ഹവിസ്സുകൊണ്ടാദര- 
ലര്‍ക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ 
മുമ്പിലേ സര്‍വ്വപൂജാദ്രവ്യമായവ 
സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍ 
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും 
ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം 
ഗന്ധപുഷ്ഠാക്ഷതഭക്ഷ്യഭോജ്യാദിക- 

ളെന്തു പിന്നെപ്പറയേണമോ ഞാനെടോ? 
വസ്ൃതാജിനകശാദ്യങ്ങളാലാസന- 
മുത്തമമായതു കല്‍പിച്ചുകൊള്ളണം 
ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു- 
ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം 
ചെയ്യു തത്വന്യാസവും ചെയ്തു സാദരം 
തന്നുട മുമ്പില്‍ വാമേ കലശം വെച്ചു 
ദക്ഷിണഭാഗേ കുസുമാദികളെല്ലാ- 
മക്ഷതഭക്കത്യൈവ സംഭരിച്ചീടണം 
അര്‍ധ്ല്യപാദ്യപ്രദാനാര്‍ത്ഥമായും മധു- 
പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ 
പാത്രചതുഷ്ടയവും വെച്ചുകൊള്ളണം 
പേര്‍ത്തു മറ്റൊന്നും നിരൂപണം കൂടാതെ 
മല്‍ക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം 
ഹല്‍ക്കമലേ ദൃഡ്ധം ധ്യാനിചചുകൊള്ളണം 
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത- 
മെന്നുറയ്ക്കേണമിളക്കവും കൂടാതെ 
ആവാഹയേല്‍ പ്രതിമാദിഷ്ട മല്‍ക്കലാം 
ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം 
പാദ്യവുമര്‍ഗല്യം തഥാ മധുപര്‍ക്കമി- 
ത്യാദ്യൈഃ പുനഃ സ്ലാനവസ്ൃതവിഭൂഷണൈ: 
എത്രയുണ്ടുള്ളതുപചാരമെന്നാല- 

തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ 
ആഗമോക്തപ്രകാരേണ നീരാജനൈ- 
ര്‍ദ്വൂ പദീപൈര്‍ന്നിവേദ്യൈര്‍ബ്രഹവിസ്തരരൈ: 
ശ്രദ്ധയാ നിത്യമായര്‍ച്ചിച്ചുകൊള്ളുകില്‍ 


അദ്ധ്യാത്മരാമായാണം 225 


ശ്രദ്ധയാ ഞാനും ഭജിക്കുമറിക നീ. 
ഹോമമഗസ്ധത്യോക്തമാര്‍ഗ്ഗകണ്ഡാനലേ? 
മുലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ 
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ 
ചിത്തതാരിങ്കല്‍ നിനയ്ക്കു കുമാര! നീ. 
ഈപാസനാഗ്ന ചരുണാ ഹവിഷാ ഥ 
സോപാധിനാ ചെയ്യ ഹോമം മഹാമതേ! 
തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം 
ദീപ്ലാഭരണവിഭൂഷിതം കേവലം 

മാമേവ വഹ്നിദദ്ധ്യസ്ഥിതം ധ്യാനിക്ക 
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍ 
പാരിഷദാനാം ബലിദാനവും ചെയ്തു 
ഹോമശേഷത്തെ സമാപയന്മന്ത്രവില്‍ 
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മനിയായ്‌ 
വക്തരവാസം നാഗവല്ലീദലാദിയും 

ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം 
നത്തഗീതസ്തൃതിപാഠാദിയും ചെയ്ത 
പാദാംബുജേ നമസ്താരവും ചെയ്തടന്‍ 
ചേതസി മാമുറപ്പിച്ചു വിനീതനായ്‌ 
മദുത്തമാകും പ്രസാദത്തെയും പുന- 
രുത്തമാംഗേ നിധായാനന്ദപൂര്‍വകം 
“രക്ഷ മാം ഘോരസംസാരമ'ദിതി മുഹു- 
രുക്ത്വാ നമസ്താരവും ചെയ്തനന്തരം 
ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്മഹസ്സിങ്ക- 
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! 
ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ 
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കില്‍ 
ദേഹനാശേ മമ സാരൂപ്യവും വരു- 
മൈഹികസൌനഖ്യങ്ങളെന്തു ചൊല്ലേണമോ? 
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം 
ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യിലോ 
നിത്യപൂജാഫലമുണ്ടവനെ”ന്നതും 
ഭക്തപ്രിയനരുള്‍ചെയ്താനതുനേരം. 
ശേഷാംശജാതനാം ലക്ഷ്മണന്‍തന്നോട- 
ശേഷമിദമരുള്‍ചെയ്യോരനന്തരം 
മായാമയനായ നാരായണന്‍ പരന്‍ 


226 


4. കിഷ്ഠിന്ധാകാണ്ഡം 


മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍: 

“ഹാ! ജനകാത്മജേ! സീതേ! മനോഹരേ! 
ഹാ! ജനമോഹിനി! നാഥേ! പ്രിയേ!” 
ഏവമാദിപ്രലാപം ചെയ്തു നിദ്രയും 
ദേവദേവന്നു വരാതെ ചമഞ്ഞിതു 
സനമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു 
സനമുഖ്യമോടു മരുവും ചിലനേരം. 


ഹനൂമല്‍സുഗ്രീവസംവാദം 


ഇങ്ങനെ വാഴുന്ന കാലമൊരുദിന- 

മങ്ങു കിഷ്ഠിന്ധാപുരത്തിങ്കല്‍ വാഴുന്ന 
സുഗ്രീവനോടു പറഞ്ഞു പവനജ- 

നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം: 
“കേള്‍ക്ക കപീന്ദ്! നിനക്കു ഹിതങ്ങളാം 
വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം. 
നിന്നുടെ കാര്യം വരുത്തി രഘുത്തമന്‍ 
മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍. 
പിന്നെ നീയോ നിരൂപിച്ചീലതേതുമെ- 
ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ. 
ബാലി മഹാബലവാന്‍ കപിപുംഗവന്‍ 
ത്രൈലോക്യസമ്മതന്‍ ദേവരാജാത്മജന്‍ 
നിന്നുടെമൂലം മരിച്ചു ബലാ, ലവന്‍ 
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു 
രാജ്യാഭിഷേകവും ചെയ്തു മഹാജന- 
പൂജ്യനായ്ക്ാരയുമായിരുന്നീടു നീ. 
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും 
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ. 
അദ്യ വാ ശ്വോ വാ പരശ്വോഥവാ തവ 
മൃത്യു ഭവിക്കുമതിനില്ല സംശയം 
പ്രത്യൂപകാരം മറക്കുന്ന പുല്‍ഷന്‍ 
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും 
പര്‍വതാഗ്രേ നിജ സോദരന്‍തന്നോടു- 
മൂര്‍വീശ്വരന്‍ പരിതാപേന വാഴുന്നു 
നിന്നെയും പാര്‍ത്തു, പറഞ്ഞ സമയവും 
വന്നതും നീയോ ധരിച്ചതില്ലേതുമേ. 
വാനരഭാവേന മാനിനീസക്തനായ്‌ 


അദ്ധ്യാത്മരാമായാണം 227 


പാനവും ചെയ്തു മതിമറന്നന്വഹം 
രാപ്പകലുമറിയാതേ വസിക്കുന്ന 
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ. 
അഗ്രജനായ ശക്രാത്മജനെപ്പോലെ 
നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണ്ണയം.” 
അഞ്ജനാനന്ദന്‍തന്നുടെ വാക്കു കേ- 
ടഞ്ജസാ ഭീതനായോരു സുഗ്രീവനും 
ഉത്തരമായവന്‍തന്നോടു ചൊല്ലിനാന്‍: 
“സത്യമത്രേ നീ പറഞ്ഞതു നിര്‍ണ്ണയം. 
ഇത്തരം ചൊല്ലുമമാത ൃനണ്ടെങ്കിലോ 
പ്ൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ 
സത്വരമെന്നുടെയാജ്ഞയോടും ഭവാന്‍ 
പത്തുദിക്കിങ്കലേക്കുമയച്ചീടണം, 
സപ്തദ്വീപസ്ഥിതന്മാരായ വാനര- 
സത്തമന്മാരെ വരുത്തുവാനായ്‌ ദൂതം 
നേരെ പതിനായിരം കപിവീദെ- 
പ്പാരാതയയ്ക്ക സന്ദേശപറത്തെ 
പക്ഷതിനുള്ളില്‍ വരേണം കപികുലം 
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ 
വദ്ധനവനതിനില്ലൊരു സംശയം 
സത്യം പറഞ്ഞാലിളക്കമില്ലേതുമേ.” 
അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു 
മഞ്ജുളമന്ദിരം പുക്കിരുന്നീിടിനാന്‍ 
ഭര്‍ത്തൃനിയോഗം പുരസ്തൃത്യ മാരുത- 
പുത്രനും വാനരസത്തമന്മാരെയും 
പത്തു ദിക്കിന്നുമയച്ചാനഭിമത- 
ദത്തപൂര്‍വ്വം, കപീന്ദ്രന്മാരുമന്നേരം 
വായുവേഗപ്രചാരേണ കപികല- 
നായകന്മാരെ വരുത്തുവാനായ്‌ മുദാ 
പോയിതു ദാനമാനാദി തൃപ്നത്മനാ 
മായാമാനുഷ്യകാര്യാര്‍ത്ഥമതിദ്ദതം. 


ശ്രീരാമന്റെ വിരഹതാപം 


രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു 
ഭാമിനിയോടും പിരിഞ്ഞുവാഴും വിധ 
താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാൻ: 


228 


4. കിഷ്ഠിന്ധാകാണ്ഡം 


“പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ 
ജാനകീദേവി മരിച്ചിതോ കുത്രചില്‍ 
മാനസതാപേന ജീവിച്ചിരിക്കയോ? 
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ. 
കശ്വില്‍ പുരുഷനെന്നോടു സംപ്രിതനായ്‌ 
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകില്‍ 
കേവലമെത്രയുമിഷ്ടനവന്‍ മമ. 
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകില്‍ ഞാ- 
നിങ്ങു ബലാല്‍ കൊണ്ടുപോരുവന്‍ നിര്‍ണ്ണയം. 
ജനാകീദേവിയെക്കട്ട കള്ളന്‍തന്നെ 
മാനസകോപേന നഷ്ടമാക്കീടുവന്‍. 
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു 
സംശയമേതുമിതിനില്ല നിര്‍ണ്ണയം. 
എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന 
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ! 
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം 
ചന്ദനുമാദിതൃനെപ്പോലെയായിതു. 

ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു 
മന്ദമന്ദം തലോടിത്തലോടിത്തദാ 

വന്നാ തടവീടുകെന്നെയും സാദരം 
നിന്നുടെ ഗോത്രജയല്ലോ ജനകജ. 
സുഗ്രീവനും ദയാഹീനനത്രേ തുലോം 
ദുഃഖിതനാമെന്നെയും മറന്നാനല്ലോ 
നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവന്‍ 
മൈക്കണ്ണിമാരോടുകൂടി ദിവാനിശം 
മദ്യപാനാസക്തചിത്തനാം കാമുകന്‍ 
വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ! 
വന്നു ശരല്‍ക്കാലമെന്നതുകണ്ടവന്‍ 
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ! 
അന്വേഷണംചെയ്തു സീതാധിവാവു- 
മിന്നേടമെന്നറിഞ്ഞീടുവാനായവന്‍. 
പൂര്‍വ്വോപകാരിയാമെന്നെ മറക്കയാല്‍ 
പൂര്‍വ്വനവന്‍ കൃതഘ്നന്മാരില്‍ നിര്‍ണ്ണയം 
ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന 

ദുഷരില്‍ മുമ്പുണ്ടു സുഗ്രീവനോര്‍ക്ക നീ. 
കിഷ്ഠിന്ധയോടും ബന്ധുക്കളോടും കൂടെ 


അദ്ധ്യാത്മരാമായാണം 229 


മര്‍ക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവന്‍ 
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമിന്നിനി- 
സ്സ്രീവനുമതിനില്ലൊരു സംശയം”. 
ഇത്ഥമരുള്‍ചെയ്ത രാഘവനോടതി- 
ക്രദ്ധനായോരു സനമിത്രി ചൊല്ലീടിനാന്‍: 
“വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം 
ഹത്വാ വിടകൊള്‍വനദ്യ തവാന്തികം 
ആജ്ഞാപയാശു മാ” മെന്നു പറഞ്ഞിതു 
പ്രാജ്ഞനായോരു സുമിത്രാതനയനും 
ആദായ ചാപരുണീരഖഡ്ഗങ്ങളും 
ക്രോധേന ഗന്തുമഭ്യദ്യതം സോദരം 
കണ്ടു രഘുപതി ചൊല്ലിനാൻ പിന്നെയു- 
“മുണ്ടൊന്നു നിന്നോടിനിയും പറയുന്നു 
ഹന്തവ്യനല്ല സുഗ്രീവന്‍ സഖി 
കിന്തു ഭയപ്പെടുതീടുകെന്നേ വരൂ. 
“ബാലിയെപ്പോലെ നിനക്കും വിരവോടു 
കാലപുറത്തിന്നു പോകാമറിക നീ” 
ഇത്ഥമവനോടു ചെന്നു ചൊന്നാലതി- 
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ 
വേഗേന വന്നാലതിന്നനുരൂപമാ- 
മാകൂതമോര്‍ത്തു കര്‍ത്തവ്യമനന്തരം”. 


ലക്ഷ്മണന്റെ പുറപ്പാട്‌ 


അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം 
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍ 
കിഷ്ഠിന്ധയോടും ദഹിച്ചുപോമിപ്പൊഴേ 
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം 
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകല- 
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ 
ദുഃഖസുഖാദികല്‍ കൈക്കൊണ്ടു വര്‍ത്തിച്ചു 
ദുഷ്കഠതശാന്തി ലോകത്തിനുണ്ടാക്കുവാന്‍ 
മുന്നം ദശരഥന്‍ ചെയ്ത തപോബലം 
തന്നുടെ സിദ്ധി വര്‍ത്തിക്കൊടുപ്പാനും 
പങ്കജസംഭവനാദികള്‍ക്കുണ്ടായ 
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊടുപ്പാനും 
മാനുഷവേഷം ധരിച്ചു പരാപര- 


230 


4. കിഷ്ഠിന്ധാകാണ്ഡം 


നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍ 
നാനാജനങ്ങളും മായയാ മോഹിച്ചു 
മാനസമജ്ഞാനസംയുക്തമാകയാല്‍ 
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു 
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്ലിച്ചു 
സര്‍വ്വജഗന്മായാനാശിനിയാകിയ 
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ 
രാമനായ്‌ മാനുഷവ്യാപാരജാതയാം 
രാമായണാഭിധാമാനന്ദദായിനീം 
സര്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ 
വിഖ്യാതയാക്കുവാനാനന്ദപൂരുഷന്‍ 
ക്രോധവും മോഹവും കാമവും രാഗവും 
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ 
തത്തല്‍ക്രിയാകാലദേശോചിതം നിജ- 
ചിത്തേ പരിഗ്രഹിച്ചിടിനാനീശ്വരന്‍ 
സത്വാദികളാം ഗുണങ്ങളില്‍ത്താനനു- 
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിര്‍ഗ്ഗണന്‍ 
വിജ്ഞാനമൂര്‍ത്തിയാം സാക്ഷി സുഖാത്മകന്‍ 
വിജ്ഞാനശക്തിമാനവ്യക്താനദ്വയന്‍ 
കാമാദികളാലവിലിപ്തനവ്യയന്‍ 
വ്യോമവദ്‌ വ്യാപ്പനനന്തനനാമയന്‍ 
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍ 
സര്‍വ്വാത്മകനെച്ചിലരറിഞ്ഞീടുവോര്‍ 
നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു 
സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു 
ഭക്തചിത്താനുസാരേണ സഞ്ജായതേ 
മുക്തിപ്രദന്‍ മുനിവ്വന്ദനിഷേവിതന്‍ 
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു 
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു 
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു 

ചക്രുഃ കിലുകിലശബ്ദം പരവശാല്‍ 
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും 
വിഭൂമത്തോടു കൈയില്‍ പിറ്റിച്ചേവരും 
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു 
ചാടിച്ചുടങ്ങിനാരങ്ങുമിങ്ങും ദുതം 
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ- 


അദ്ധ്യാത്മരാമായാണം 231 


നുള്‍ക്കാമ്പിലഭ്യദ്യതനായ സനമിത്രി 
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു 
ഭല്ലുകവൃന്ദവും വല്ലാതെയായിതു 
ലക്മണനാഗതനായതറിഞ്ഞഥ 
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍ 
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ- 
നേകനായ്ച്ചെന്നു നമസ്തരിച്ചീടിനാന്‍ 
പ്രീതനായാശ്ശേഷവും ചെയ്തവനോടു 
ജാതമോഡം സുമിത്രാത്മജന്‍ ചൊല്ലിനാൻ 
“ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ- 
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ 
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ- 
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും 
ഉഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു 
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍ 
അഗ്രജമാര്‍ഗ്ഗം ഗമിയ്ക്മണമെന്നുണ്ടു 
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ വരൂ 
എന്നരുള്‍ചെയ്തതു ചെന്നു പറകു്‌ന്നെ 
ചൊന്നതു കേട്ടൊരു ബാലിതനയനും 
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍ 
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ 
“കോപേന ലക്ഷ്മണന്‍ വന്നിതാ നില്‍ക്കുന്നു 
ഗോപുരദ്വാരി പുറത്തുഭാഗത്തിനി 
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ- 
ന്നപത്തതല്ലായ്കിലുണ്ടായ്വരും ദൃഡ്ധം” 
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു 
മന്ത്രിപ്രവരനാം മാരുതി തന്നോടു 
ചിന്തിച്ചു ചൊല്ലിനാനംഗദനോടുക- 
ടന്തികേ ചെന്നു വന്ദിക്ക സാമിത്രിയെ 
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക 
ശാന്തനായോരു സുമിത്രാതനയനെ” 
മാരുതിയെപ്പറഞ്ഞേവമയച്ചഥ 
താരയോടര്‍ക്കാത്മജന്‍ പറഞ്ഞിടിനാന്‍ 
“താരാധിപാനനേ! പോകണമാശു നീ 
താരേ! മനോഹരേ! ലക്ഷ്മണന്‍ തന്നുടെ 
ചാരത്തു ചെന്നു കോപത്തെശ്ശൂമിപ്പിക്ക 


232 


സാരസ്യസാരവാക്യങ്ങളാല്‍ പിന്നെ നീ 
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന 
കാട്ടിക്കലുഷഭാവത്തെയും നീക്കണം” 
ഇത്ഥമര്‍ക്കാത്മജ വാക്കുകള്‍ കേട്ടവള്‍ 
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാള്‍ 
താരാതനയനും മാരുതിയും കൂടി 
ശ്രീരാമസോദരന്‍ തന്നെ വണങ്ങിനാര്‍ 
ഭക്ത്യാകശലപ്രശ്നങ്ങളും ചെയ്തു - 
മിത്രിയോടഞ്ജനാനന്ദനന്‍ ചൊല്ലിനാൻ 
“എന്തു പുറത്തുഭാഗേ നിന്നരുളുവാ- 
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം 
രാജദാരങ്ങളെയും നഗരാഭയും 

രാജാവു സുഗ്രീവനെയും കനിവോടു 

കണ്ടു പറഞ്ഞാലനന്തരം നാഥനെ- 

ക്കണ്ടു വണങ്ങിയാല്‍ സാദ്ധ്യമെല്ലാം ദൂതം” 
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു ഈ- 
മിത്രിയോടും മന്ദമന്ദം നടന്നിതു 
യൂഥപന്മാര്‍ മരുവീടും മണിമയ- 
സൌധങ്ങളും പുരീശോഭയും കണ്ടുക- 
ണ്ടാനന്ദമുള്‍ക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു 
മാനിച്ചു നിന്നനേരത്തു കാണായ്വന്നു 
താരേശതുല്യമുഖിയായ മാനിനീ 

താരാ ജഗന്മനോമോഹിനി സുന്ദരി 
ലക്ഷ്മീസമാനയായ്‌ നില്‍ക്കുന്നതന്നേരം 
ലക്ഷ്മണന്‍ തന്നെ വണങ്ങി വിനീതയായ്‌ 
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ “തവ 
മന്ദിരമായതിതെന്നറിഞ്ഞീലയോ? 
ഭക്തനായെത്രയുമുത്തമനായ്‌ തവ 
ഭുത്യനായോരു കപിന്ദ്രനോടിങ്ങനെ 
കോപമുണ്ടായാലവനെന്തൊരു ഗതി? 
ചാപല്യമേറുമിജ്ജാതികള്‍ക്കോര്‍ക്കണം 
മര്‍ക്കടവീരന്‍ ബഹുകാലമുണ്ടല്ലോ 
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്‌ 
ഇക്കാലമാശു ഭവല്‍കൃപയാ പരി- 
രക്ഷിതനാകയാല്‍ സൌഖ്യം കലര്‍ന്നവന്‍ 
വാണാനതും വിപരീതമാക്കീടായ്ക- 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 233 


വേണം ദയാനിധേ! ഭക്തപരായണ! 
നാനാദിഗന്തരം തോറും മരുവുന്ന 
വാനരന്മാരെ വരുത്തവാനായവന്‍ 
പത്തു സഹസ്രം ദുതന്മാരെ വിട്ടിതു 
പത്തുദിക്കീന്നും കപികലപ്രൌഡരും 
വന്നു നിറഞ്ഞതു കാണ്‍കിവിടെപ്പുന- 
രൊന്നിനും ദണ്ഡമിനിയില്ല നിര്‍ണ്ണയം 
നക്തഞ്ചരകലമൊക്കെയൊടുക്കുവാന്‍ 
ശക്തരത്രേ കപിസത്തമന്മാരെല്ലാം 
പുത്രകളത്രമിത്രാന്വിതനാകിയ 
ഭൂത്യനാം സുഗ്രീവനെക്കണ്ടവനുമായ്‌ 
ശ്രീരാമദേവപാദാംബുജം വന്ദിച്ചു 
കാര്യവുമാശു സാധിക്കാമറിഞ്ഞാലും” 
താരാവചനമേവം കേട്ടു ലക്ഷണൻ 
പാരാതെ ചെന്നു സൂഗ്രീവനെയും കണ്ടു 
സത്രപം വിത്രസ്തനായ സുഗ്രീവനും 
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു 
മത്തനായ്‌ വിഹ്വലിതേക്ഷണനാം കപി- 
സത്തമനെക്കണ്ടു കോപേന ലക്ഷ്മണന്‍ 
മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘു- 
സത്തമന്‍ തന്നെ മറന്നെതെന്തിങ്ങനെ? 
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ- 
പുത്രന്‍ കരസ്ഥിതമെന്നുമറിക നീ 
അഗ്രജമാര്‍ഗ്ഗം ഗമിക്കയിലാഗ്രഹം 
സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു 
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി- 
നുത്തരം മാരുത പുത്രനും ചൊല്ലിനാൻ 
“ഇത്ഥമരുള്‍ചെയ്വതിനെന്തു കാരണം 
ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി- 
സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും 
സത്യവും ലംഘിയ്ക്കയില്ല കപീശ്വരന്‍ 
രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു 
താമസമെന്നിയേ വാനരപുംഗവന്‍ 
വിസ്ടൃതനായിരുന്നീടുകയല്ലേതും 
വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍? 
വേഗേന നാനാദിഗന്തരത്തിങ്കല്‍ നി- 


234 4- കിഷ്കിന്ധാകാണ്ഡം 


ന്നാഗതന്മാരായ വാനരവീരരെ? 
ശ്രീരാമകാര്യമശേഷേണ സാധിക്കു- 
മാമയമെന്നിയേ വാനരനായക൯' 

മാരുതി ചൊന്നതു കേട്ടു സൌമിത്രിയു- 
മാരൂഡ്വലജ്ജനായ്‌ നില്‍ക്കും ദശാന്തരേ 
സുഗ്രീവനര്‍ഗ്ല്യപാദ്യാദേന്‍ പൂജ- 
ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാന്‍ 
“ശ്രീരാമദോസോഹമാഹന്ത! രാഘവ- 
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാന്‍ 
ലോകത്രയത്തെ ക്ഷണാര്‍ദ്ധമാത്രം കൊണ്ടു 
രാഘവന്‍ തന്നെ ജയിക്കുമല്ലോ ബലാല്‍ 
സേവാര്‍ത്ഥമോര്‍ക്കില്‍ സഹായമാത്രം ഞങ്ങ- 
ഭേവരും തന്‍ നിയോഗത്തെ വഹിയ്ക്ന്നു്‌ 
അര്‍ക്കാത്മജന്‍ മൊഴി കേട്ടു സൌമിത്രിയും- 
മുള്‍ക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാന്‍ 
“ദുഃഖേന ഞാന്‍ പരുഷങ്ങള്‍ പറഞ്ഞതു- 
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ 
നിങ്കല്‍ പ്രണയമധികമുണ്ടാകയാല്‍ 

സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ! 
വൈകാതെ പോക വനത്തിനു നാമിനി 
രാഘവന്‍ താനേ വസിയ്ക്ന്നതുമെടോ. 


സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ 


“അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ- 
മിങ്ങിനിപ്പാര്‍ക്കയില്ലെന്നു സുഗ്രീവനും 
തേരില്‍ കരേറി സുമിത്രാത്മജനുമായ്‌ 
ഭേരീമൃദംഗശംഖാദി നാദത്തൊടും 
അഞ്ജനാപുത്ര നീലാംഗദാദ്യൈരല- 
മഞ്ജസാ വാനരസേനയോടും തദാ 
ചാമരശ്വേതോതപത്രവ്യജനവാന്‍ 
സാമരസൈന്യനഖണ്ഡലനെപ്പോലെ 
രാമന്‍ തിരുവടിയെച്ചെന്നു കാണ്മതി- 
നാമോദമോടു നടന്നു കപിവരന്‍ 
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന 
വിഹ്വലമാനസം ചീരാജിനധരം 
ശ്യാമം ജടമകുടോജ്ജ്വലം മാനവം 


അദ്ധ്യാത്മരാമായാണം 235 


രാമം വിശാലവിലോലവിലോചനം 
ശാന്തം മുദുസ്മലിതചാരുമുഖാംബുജം 
കാന്താവിരഹസന്തപ്തം മനോഹരം 
കാന്തം മൃഗപക്ഷി സഞ്ചയസേവിതം 
ദാന്തം മുദാ കണ്ടു ദൂുരാല്‌ കപിവരന്‌ 
തേരില്‌നിന്നാശു താഴത്തിറങ്ങീടിനാന്‌ 
വീരനായോരു സൌമിത്രിയോടും തദാ 
ശ്രീരാമപാദാരവിന്ദാന്തികേ വീണു 
പൂരിച്ച ഭക്ത്യാ നമസ്മരിച്ചീടിനാന്‌ 
ശ്രീരാമദേവനും വാനരവീരനെ- 
ക്കാരുണ്യമോടു ഗാഡ്ദം പുണര്‍ന്നീടിനാന്‌ 
“സൌഖ്യമല്ലീ ഭവാനെന്നുരചെയ്തുട- 
നൈക്ൃഭാവേന പിടിച്ചിരുത്തീടിനാന്‌ 
ആതിഥ്യമായുള്ള പൂജയും ചെയ്തുള- 
വാദിതൃയപുത്രനും പ്രീതിപൂണ്ടാന്‌ തുലോം 


സീതാന്വേഷണം 


ഭക്തിപരവശനായ സൂഗ്രീവനും 
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം 

“വന്നു നില്‍ക്കുന്ന കപികുലത്തെക്കനി- 
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍ 
തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു 
മര്‍ക്കടവീരരിക്കാണായതൊക്കവേ 
നാനാക്ലാചലസംഭവന്മാരിവര്‍ 
നാനാസരിച്വീപശൈലനിവാസികള്‍ 
വര്‍വ്വതതുല്യശരീരികളേവരു- 

മുര്‍വ്വീപതേ! കാമരൂപികളെത്രയും 

ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ 
ദുര്‍വ്വീര്യമെല്ലാമടക്കുവാന്‍ പോന്നവര്‍ 
ദേവാശസംഭന്മാരിവരാകയാല്‍ 
ദേവാരികളെയൊടുക്കുമിവരിനി 

കേചില്‍ ഗജബലന്മാരതിലുണ്ടുതാന്‍ 
കേചില്‍ ദശഗജശക്തിയുഭ്ളോരുണ്ട്‌ 
കേചിദമിതപരാക്രമമുള്ളവര്‍ 
കേചിന്കഗേന്ദ്രസമന്മാരറിഞ്ഞാലും 
കേചിന്മഹേന്ദ്രനീലോപലരൂപികള്‍ 


236 


4. കിഷ്ഠിന്ധാകാണ്ഡം 


കേചില്‍കനകസമാനശരീരികള്‍ 

കേചന രക്താന്തനേത്രം ധരിച്ചവര്‍ 
കേചന ദീര്‍ഘവാലന്മാരഥാപരേ 
ശുദ്ധസ്മടികസങ്കാശശരീരികള്‍ 
യുദ്ധവൈദശ്ധ്യമിവരോളമില്ലാര്‍ക്കും 
നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍ 
സംഖ്യയില്ലാതോളമുണ്ടു കപിബലം 
മൂലഫലദലപക്വശനന്മാരായ്‌ 
ശീലഗുണമുള്ള വാനരന്മാരിവര്‍ 
താവകജ്ഞാകാരികളെന്നു നിര്‍ണ്ണയം 
ദേവദേവേശ! രഘുകുലപുംഗവ! 
ഴൂക്ഷക്ലാധിപനായുള്ള ജാംബവാന്‍ 
പുഷ്ഠരസംഭവപുത്രനിവനല്ലോ 
കോടിഭലകവ്ൃവന്ദാധിപതി മഹാ- 
പ്രഡ്വിമതി ഹനൂമാനിവനെന്നുടെ 
മന്ത്രിവരന്‍ മഹാസത്വപരാക്രമന്‍ 
ഗന്ധവാഹാത്മജനീശാശംസംഭവന്‍ 
നീലന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ ദീര്‍ഘ- 
വാലധിപൂണ്ടവന്‍ മൈന്ദന്‍ വിവിദനും 
കേസരിമാരുതി താതന്‍ മഹാബലി 
വീരന്‍ പ്രമാഥി ശരഭന്‍ സുഷേണനും 
ശൂരൻ സുമുഖന്‍ ദധിമുഖന്‍ ദുര്‍മ്മുഖന്‍ 
ശ്വേതൻ വലീമുഖനും ഗന്ധമാദനന്‍ 
താരന്‍ വൃഷഭന്‍ നളന്‍ വിനതന്‍ 
താരാതനയനാമംഗദനിങ്ങനെ 

ചൊല്ലുള്ള വാനരവംശരാജാക്കന്മാര്‍ 
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ 
വേണന്നതെന്തെന്നിവരോടരുള്‍ചെയ്യ 
വേണമെന്നാലിവര്‍ സാധിക്കുമൊക്കവെ” 
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവന്‍ 
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു 
സന്തോഷപൂര്‍ണ്ണാശ്രുനേത്രാംബുജത്തോടു- 
മന്തര്‍ഗ്ഗതമരുള്‍ചെയ്തിതു സാദരം 
“മല്‍ക്കാര്യഗൌരവം നിങ്കലു നിര്‍ണ്ണയ- 
മുള്‍ക്കാമ്പിലോര്‍ത്തു കര്‍ത്തവ്യം കുരുഷ്വനീ 
ജാനകീമാര്‍ഗ്ഗണാര്‍ത്ഥം നിയോഗിക്ക നീ 


അദ്ധ്യാത്മരാമായാണം 237 


വാനരവീരരെ നാനാദിശി സഖേ!” 
ശ്രീരാമവാക്യമൃതം കേട്ടു വാനര- 
വീരനയച്ചിതു നാലു ദിക്കിങ്കലും 
“നൂറായിരം കപിവീരന്മാര്‍ പോകണ- 
മോരോ ദിശി പടനായന്മാരൊടും 

പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന- 
തൃന്നതന്മാര്‍ പലരും പോയ്ക്കിരയണം 
അംഗദന്‍ ജാംബവാന്‍ മൈന്ദന്‍ വിവിദനും 
തുംഗന്‍ നളനും ശരഭന്‍ സുഷേണനും 
വാതാത്മജന്‍ ശ്രീഹനുമാനുമായ്‌ ചെന്നു 
ബാധയൊഴിഞ്ഞുടന്‍ കണ്ടു വന്നീടണം 
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു 
മുപ്പതു നാളിനകത്തു വന്നീടണം 
ഉല്ലലപത്രാക്ഷിതന്നെയും കാണാതെ 
മുപ്പതുനാള്‍ കഴിഞ്ഞിങ്ങു വരുന്നവന്‍ 
പ്രാണാന്തികം ദണ്ഡമാശു ഭജിക്കണ- 
മേണാങ്കശേഖരന്‍ തന്നാണെ നിര്‍ണ്ണയം” 
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു 
കാലമേ പോയാലുമെന്നയച്ചിടിനാന്‍ 
രാഘവന്‍ തന്നെത്തോഴുതരികേ ചെന്നു 
ഭാഗവതോത്തമനുമിരുന്നീടിനാന്‍ 

ഇത്ഥം കപികള്‍ പുറപ്പെട്ട നേരത്തു 
ഭക്ത്യാ തൊഴുതിതു വായുതനയനും 
അപ്പോളവനെ വേറെ വിളിച്ചാദരാ- 
ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു 
“മാനസേ വിശ്വാസമുണ്ടാവതിന്നു നീ 
ജാനകി കൈയില്‍ കൊടുത്തീടിതു സഖേ! 
രാമനാമാങ്കിതമാമംഗുലീയകം 
ഭാമിനിയ്ക്കള്ളില്‍ വികലം കളവാനായ്‌ 
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ- 
യെന്നിയേ മരാരുമില്ലെന്നു നിര്‍ണ്ണയം” 
പിന്നെയടയാളവാകുമരുള്‍ചെയ്തു 

മന്നവന്‍ പോയാലുമെന്നയച്ചിടിനാന്‍ 
ലക്ഷ്മീഭഗവതിയാകിയ സീതയാം 
പുഷ്ഠരപത്രാക്ഷിയെക്കൊണ്ടുപോയൊരു 
രക്ഷോവരനായ രാവണന്‍ വാഴുന്ന 


238 


ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം 
ലക്ഷവും വൃത്രാരിപുത്രതനയനും 
പുഷ്ഠരസംഭവപുത്രനും നീലനും 
പുഷ്ഠരബാന്ധവശിഷ്യനും മറ്റുള്ള 
മര്‍ക്കടസേനാപതികളുമായ്‌ ദൂതം 
നാനാനഗനഗരഗ്രാമദേശങ്ങള്‍ 
കാനനരാജ്യപുരങ്ങളിലും തഥാ 

തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി- 
സത്വരം നീളെ നടക്കും ദശാന്തരേ 
ഗന്ധവാഹാത്മജനാദികളൊക്കവേ 
വിന്ധ്യാചലാടവി പുക്കു തിരയുമ്പോള്‍ 
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി- 
ക്രൂരനായോരു നിശാചരവീരനെ- 

ക്കണ്ടു വേഗത്തോടടുത്താരിതു ദശ- 
കണ്ഠനെന്നോര്‍ത്തു കപിവരന്മാരെല്ലാം 
നിഷ്ഠുരമായുള്ള മുഷ്ഠിപ്രഹരേണ 
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാന്‍ 
പംക്തിമുഖനല്ലിവനെന്നു മാനസേ 
ചിന്തിച്ചു പിന്നെയും വേഗേന പോയവര്‍ 


സ്വയംപ്രഭാഗതി 


അന്ധകാരാരണ്യമാശുപുക്കീടിനാ- 
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും 
ശുൃഷ്ഠകണ്ണോഷ്ട്താലു പ്രദേശത്തൊടും 
മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു 
ജിഹ്വയോടും നടക്കുന്ന നേരത്തൊരു 
ഗഹ്വരം തത്രകാണായി വിധിവശാല്‍ 
വല്ലീതൃണഗണച്ഛന്നമായോന്നതി- 


ലല്ലയല്ലീ ജലമൊന്നോര്‍ത്തുനില്‍ക്കുമ്പോള്‍ 


ആര്‍ദ്ദപ്രക്ഷകvരഞ്ചഹംശാദി പക്ഷിക- 
ലൂര്‍ദ്ധ്വദേശേ പറന്നാരതില്‍ നിന്നുടന്‍ 
പക്ഷങ്ങളില്‍ നിന്നു വീണു ജലകണം 
മര്‍ക്കടന്മാരുമതു കണ്ടു കല്‍പിച്ചാര്‍ 
“നല്ല ജലമതിലുണ്ടെന്നു നിര്‍ണ്ണയ- 
മെല്ലാവരും നാമിതിലിറങ്ങീടുക” 
എന്നു പറഞ്ഞോരു നേരത്തു മാരുതി 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 239 


മുന്നിലിറങ്ങിനാല്‍ മറ്റുള്ളവര്‍കളും 
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോള്‍ 
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര- 
മന്യോന്യമൊത്തു കൈയും പിടിച്ചാക്ലാല്‍ 
ഖിന്നതയോടും നടന്നുനടന്നു പോയ്‌- 
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു 
മുന്നിലാമ്മാറതിധന്യദേശസ്ഥലം 
സ്വര്‍ണ്ണമയം മനോമോഹനം കാണ്മവര്‍- 
കണ്ണിനുമേറ്റമാനന്ദകരം പരം 
വാപികളുണ്ടു മണിമയവാരിയാ- 
ലാപൂര്‍ണ്ണകളായതീവ വിശദമായ്‌ 
പക്വഫലങ്ങളാല്‍ നമ്രങ്ങളായുള്ള 
വൃക്ഷങ്ങളുണ്ടു കല്‍പ്ദ്ദൂമതുല്യമായ്‌ 
പൂയ്ഷസാമ്യമധുദ്രോണസംയുത 

പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള 
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ 
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്‌ 
മാനസമോഹനമായ ദിവ്യസ്ഥലം 
മാനുഷവര്‍ജ്ജിതം ദേവഗേഹോപമം 
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ 
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ 
യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു 
യോഗിനി നിശ്ചലധ്യാനനിരതയായ്‌ 
പാവകജ്വാലാസമാഭകലര്‍ന്നതി- 
പാവനയായ മഹാഭാഗയെക്കണ്ടു 
തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസ്സോടു 
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍ 
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു 
യോഗിനി താനുമവരോടു ചൊല്ലിനാൾ 
“നിങ്ങളാരാകുന്നതെന്നു പറയണ- 

മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്ലണം 
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു- 
മെങ്ങിനിപ്പോകുന്നതെന്നു പറയണം” 
എന്നിവ കേട്ടൊരു വായുതനയനും 
നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാൻ 
“വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ 


240 


4. കിഷ്ഠിന്ധാകാണ്ഡം 


സത്യമൊഴിഞ്ഞു പറയുമാറില്ല ഞാന്‍ 
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ- 
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ 
തത്രൈവ വാണു ദശരഥനാം പൻ 
പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേര്‍ 
നാരായണസമന്‍ ജ്യേഷ്ഠനവര്‍കളില്‍ 
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും 
താതാജ്ഞയാ വനവാസാര്‍ത്ഥമായവന്‍ 
ഭാതാവിനൊടും ജനകാത്മജയായ 
സീതയാം പത്നിയോടും വിപിനസ്ഥലേ 
മോദേന വാഴുന്ന കാലമൊരു ദിനം 
ദുഷനായുള്ള ദശാസ്യനിശാചരന്‍ 
കട്ടുകൊണ്ടാശു പോയീടിനാന്‍ പത്നിയെ 
രാമനും ലക്ഷ്മണനാകുമനുജനും 
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോള്‍ 
അര്‍ക്കാത്മജനായ സുഗ്രീവനെക്കണ്ടു 
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌ 
എന്നതിന്നഗ്രജനാകിയ ബാലിയെ- 
ക്കൊന്നു സുഗ്രീവനു രാജ്യവും നല്‍കിനാന്‍ 
ശ്രീരാമനുമതില്‍ പ്രത ൃപകാരമാ- 
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു 
വാനരനായകനായ സൂഗ്രീവനും 
വാനരന്മാരെയയച്ചിതെല്ലാടവും 
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു 
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും 
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു 
മോഹേന്‍ ഗഹ്വരം പുക്കിതറൊയാതെ 
ദൈവവശാലിവിടെപ്പോന്നു വന്നിഹ 
ദേവിയെക്കാണായതനം ഭാഗ്യമെത്രയും 
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല 
നേരേയരുള്‍ ചെയ്യവേണമതും ശുഭേ!” 
യോഗിനിതാനുമതു കേട്ടവരോടു 
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ 
“പക്വഫലമൂലജാലങ്ങളൊക്കവേ 
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്ലരായ്‌ 
ബുദ്ധി തെളിഞ്ഞു വരുവിനെന്നാല്‍ 


അദ്ധ്യാത്മരാമായാണം 241 


വൃത്താന്തമാദിയേ ചൊല്ലിത്തരുവന്‍ ഞാന്‍” 
എന്നതു കേട്ടവര്‍ മൂലഫലങ്ങളും 
നന്നായ്‌ ഭജിച്ചു മധുപാനവും ചെയ്തു 
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു 
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം 
ചാരുസ്മിതപൂര്‍വ്വമഞ്ജസാ യോഗിനി 
മാരുതിയോടു പറഞ്ഞു തുടങ്ങിനാള്‍ 
“വിശ്വവിമോഹനരൂപിണിയാകിയ 
വിസ്വകര്‍മ്മാത്മജാ ഹേമാ മനോഹരീ 
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാള്‍ 
മുശ്ധേന്Eദുശേഖരന്‍ തന്നെയതുമൂലം 
ദിവ്യപുരമിദം നല്‍കിനാനീശ്വരന്‍ 
ദിവ്യസംവത്സരാണാമയുതായുതം 
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ 
തത്സഖി ഞാനിഹ നാമ്നാ സ്വയമ്ത്രഭാ 
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു 
ഗന്ധര്‍വ്വപുത്രി സദാ വിഷ്ണു തല്‍പരാ 
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും 
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ 
“സന്തതം നീ തപസ്സും ചെയ്തിരിക്കെടോ 
ജന്തുക്കളത്ര വരികയുമില്ലല്ലോ 
ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭൂവി 
ജാതനായീടും ദശരഥ പുത്രനായ്‌ 
ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ 
ബൃൂപതി സഞ്ചരിച്ചീടും ദശാന്തരേ 
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി- 
ക്രൂരനായീടും ദശാനനനക്കാലം 
ജാനകീദേവിയെയന്വേഷണത്തിനായ്‌ 
വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ 
സൽക്കരിച്ചിടവരെ പ്രീത്രിപൂണ്ടു നീ 
മര്‍ക്കടന്മാര്‍ക്കുപ്രകാരവും ചെയ്തു പോയ്‌ 
ശ്രീരാമദേവനെക്കണ്ടു വണങ്ങുക 
നാരായണബസന്വ്വാമി തന്നെ രഘൂത്തമന്‍ 
ഭക്ത്യാപരനെ സ്കൃതിച്ചാല്‍ വരും തവ 
മുക്തിപദം യോഗിഗമ്യം സനാതനം 
ആകയാല്‍ ഞാനിനി ശ്രീരാമദേവനെ 


242 


4. കിഷ്ഠിന്ധാകാണ്ഡം 


വേഗേന കാഞ്ഞതിന്നായ്കകൊണ്ടു പോകുന്നു 
നിങ്ങളെ നേരേ പെരുവഴി കൂട്ടുവന്‍ 
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിന്‍' 
ചിത്തം തെളിഞ്ഞവര്‍ കണ്ണടച്ചീടിനാര്‍ 
സത്വരം പൂര്‍വ്വസ്ഥിതാടവി പുക്കിതു 
ചിത്രം വിചിത്രം വിചിത്രമെന്നോര്‍ത്തവര്‍ 
പദ്ധതിയൂടെ നടന്നു തുടങ്ങിനാര്‍ 


സ്വയംപ്രഭാസ്തൃതി 


യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു 
യോഗേശസന്നിധിപുക്കാളതിദ്ൃതം 
ലക്ഷ്മണ സുഗ്രീവസേവിതനാകിയ 
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം 
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം 
നത്വാ മുഹൂര്‍മ്മുഹസ്തത്വ ബഹുവിധം 
“ദാസീ തവാഹം രഘുപതേ രാജേന്ദ്ര! 
വാസുദേവ! പ്രഭോ! രാമ! ദയാനിധേ! 
കാണ്മതിന്നായ്യ്കൊണ്ടു വന്നേനിവിടെ ഞാന്‍ 
സാമ്യമില്ലാത ജഗല്‍പതേ! ശ്രീപതേ! 
ഞാനനേകായിരം സംവത്സരം തവ 
ധ്യാനേന നിത്യം തപസ്സ്‌ ചെയ്തീടിനേന്‍ 
ത പ ദൂപസന്ദര്‍ശനാര്‍ത്ഥം തപോബല- 
മദ്യൈവ നൂനം ഫലിതം രഘുപതേ! 
ആദ്യനായോരു ഭവന്തം നമസ്യാമി 
വേദ്യനല്ലാരാലുമേ ഭവാന്‍ നിര്‍ണ്ണയം 
അന്തര്‍ബ്ഹിഃസ്ഥിതം സര്‍വ്വഭതേഷ്വപി 
സന്തമലക്ഷ്യമാദ്യന്തഹീനം പരം 
മായായവനികാച്ഛനാനായ്‌ വാഴുന്ന 
മായാമയനായ മാനുഷവിഗ്രഹന്‍ 
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു 
വിജ്ഞാനമൂര്‍ത്തിയല്ലോ ഭവാന്‍ കേവലം 
ഭാഗവതന്മാര്‍ക്കു ഭക്തിയോഗാര്‍ത്ഥമായ്‌ 
ലോകേശമുഖ്യാമരഘമര്‍ത്ഥിയ്ക്കയാല്‍ 
ഭൂമിയില്‍ വന്നവതീര്‍ണ്ണനാം നാഥനെ- 
ത്താമസിയായ ഞാനെന്തറിയുന്നതും! 
സച്ചിന്മയം തവ തത്ത്വം ജഗത്രയേ 


അദ്ധ്യാത്മരാമായാണം 243 


കശ്ചില്‍ പുരുഷനറിയും സുകൃതിനാം 
രൂപം തവേദം സദാ ഭാതു മാനസേ 
താപസാന്തഃസ്ഥിതം താപത്രയാപഹം 
നാരായണ തവ ശ്രീപാദദര്‍ശനം 
ശ്രീരാമ! മോക്ഷൈകദര്‍ശനം കേവലം 
ജന്മമരണഭീതാനാമദര്‍ശനം 
സന്മാര്‍ഗ്ഗദര്‍ശനം വേദാന്തദര്‍ശനം 
പൂത്രകളത്രമിത്രാര്‍ത്ഥവിഭൂൃതികൊന്‍- 
ണ്ടെത്രയും ദര്‍പ്പിതരായുള്ള മാനുഷര്‍ 
രാമരാമേതി ജപിക്കയില്ലെന്നുമേ 
രാമനാമം മേ ജപിയ്ക്കായ്വരേണമേ! 
നിത്യം നിവ്ൃത്തഗണത്രയമാര്‍ഗ്ഗായ 
നിത്യായ നിഷ്ഠിഞ്ചനാര്‍ത്ഥായ തേ നമഃ 
സ്വാത്മാഭിരാമായ നിര്‍ഗ്ഗണായ ത്രിഗു- 
ണാത്മേ സീതാഭിരാമായ തേ നമഃ 
വേദാത്മകം കാമരൂപിണമീശാന- 
മാദിമദ്ധ്യാന്തവിവര്‍ജ്ജിതം സര്‍വ്വത്ര 
മന്യേ സമം ചരന്തം പുല്‍ഷം പരം 
നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു? 
മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം 
ചിത്തേ നിരൂപിക്കിലെന്തറിയാവതും? 
ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു 
ചിന്മയനായ ഭവാനെബ്ഹുവിധം 

ജന്മവും കര്‍ത്തൃത്വവും ചെറുതില്ലാത 
നിര്‍മ്മലാത്മാവാം ഭവാനവസ്ഥാന്തരേ 
ദേവതിര്യങ്മനുജാദികളില്‍ ജനി- 
ച്ചേവമാദ്യങ്ങളാം കര്‍മ്മങ്ങള്‍ ചെയ്വതും 
നിന്മഹാമായാവിഡംബനം നിര്‍ണ്ണയം 
കല്‍മഷഹിീന! കരുണാനിധേ! വിഭോ! 
മേദിനിതന്നില്‍ വിചിത്രവേഷത്തൊടും 
ജാതനായ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഭവാന്‍ 
ഭക്തരായുള്ള ജനങ്ങള്‍ക്കു നിത്യവും 
ത്വല്‍ക്കഥാപീയൂഷപാനസിദ്ധിക്കെന്നു 
ചൊല്ലുന്നിതു ചിലര്‍ മറ്റും ചിലരിഹ 
ചൊല്ലുന്നിതു ഭവി കോസലഭൂപതി- 
തന്നുടെ ഘോരതപോബലസിദ്ധയേ 


244 


4. കിഷ്ഠിന്ധാകാണ്ഡം 


നിര്‍ണ്ണയമെന്നു ചിലര്‍ പറയുന്നിതു 
കാസല്യയാല്‍ പ്രാര്‍ത്ഥമാനനായിട്ടിഹ 
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലര്‍ 
സ്രഷ്ടാവുതാനപക്ഷിയ്ക്കയാല്‍ വന്നിഹ 
ദുഷനിശാചരവംശമൊടുക്കുവാന്‍ 
മര്‍ത്ത്യനായ്വന്നു പിറന്നിതു നിര്‍ണ്ണയം 
പൃത്ഥ്വിയിലെന്നു ചിലര്‍ പറയുന്നിതു 
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു 
ഭൂഭാരനാശത്തിന്നെന്നിതു ചിലര്‍ 
ധര്‍മ്മത്തെ രക്ഷിച്ചധര്‍മ്മത്തെ നീക്കുവാന്‍ 
കര്‍മ്മസാക്ഷീകുലത്തിങ്കല്‍ പിറന്നിതു 
ദേവശത്രുക്കളെ നിഗ്രഹിച്ചന്‍പൊടു 
ദേവകളെപ്പരിപാലിച്ചുകൊള്ളവാന്‍ 
എന്നു ചൊല്ലന്നിതു ദിവ്യമുനിജന- 
മൊന്നും തിരിച്ചറിയാവതുമല്ല മേ 
യാതൊരുത്തന്‍ ത്വല്‍ക്കഥകള്‍ ചൊല്ലന്നതു- 
മാദരവോടു കേള്‍ക്കുന്നതും നിത്യമായ്‌ 
നൂനം ഭവാര്‍ണ്ണവത്തെക്കടന്നീടുവോന്‍ 
കാണാമവനു നിന്‍ പാദപങ്കേരുഹം 
ത്വന്മഹാമായാഗുണബദ്ധനാകയാല്‍ 
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാന്‍ 
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന- 
തെങ്ങനെ ചൊല്ലിസ്തൃതിക്കുന്നതുമഹം! 
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം 
രാമം സഹോദരസേവിതം രാഘവം 
സുഗ്രീവമുഖ്യകപികുലസേവിത- 

മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം 
രാമായ രാമഭദ്രായ നമോ നമോ 
രാമചന്ദ്രായ നമസ്തേ നമോ നമഃ 
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു 
മംഗലവാചാ നമസ്തരിച്ചിടിനാള്‍ 
മുക്തിപ്രദനായ രാമന്‍ പ്രസന്നനായ്‌ 
ഭക്തയാം യോഗിനിയോടരുളിചെയ്തു 
“സന്തുഷ്ടനായേനഹം തവ ഭക്തികൊ- 
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?” 
എന്നതു കേട്ടവളും പറഞ്ഞീടിനാല്‍ 


അദ്ധ്യാത്മരാമായാണം 245 


“ഇന്നു വന്നു മമ കാംക്ഷിതമൊക്കവെ 
യത്രകുത്രാപി വസിക്കിലും ത്വല്‍പാദ- 
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം 
ത്വല്‍പാദഭക്തഭുതൃേഷട സംഗം പുന- 
രുള്‍പൂവിലെപ്പോഴുമുണ്ടാകയും വേണം 
പ്രാകൃതന്മാരാം ജനങ്ങളില്‍ സംഗമ- 
മേകദാ സംഭവിച്ചീടായ്യമ മാനസേ 
രാമരാമേതി ജപിയ്ക്കായ്‌ വരേണമേ 
രാമപാദേ രമിക്കേണമെന്മാനസം 
സീതാസുമിത്രാത്മജാന്വിതം രാഘവം 
പീതവസ്ത്രം ചാപബാണാസനധരം 
ചാരുമകുട കടകകടിസൂത്ര- 
ഹാരമകരമണിമയകുണ്ഡല- 
നൂപുരഹേമാംഗദാദി വിഭ്ൂഷണ- 
ശോഭിതരൂപം വസിക്ക മേ മാനസേ 
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ! 
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും” 
ശ്രീരാമദേവനതു കേട്ടവളോടു 
ചാരുമന്ദസ്മിതം പുണ്ടരുളിച്ചെയ്ത 
“ഏവം ഭവിക്ക നിനക്കു മഹാഭാഗേ! 
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ 
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു 
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം 
ചേരുമെങ്കല്‍ പരമാത്മനി കേവലേ 
തീരും ജനനമരണദ്ുഃഖങ്ങളും” 

ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ 
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ 
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടന്‍ 
നാരായണപദം പ്രാപിച്ചിതവ്യയം 


അംഗദാദികളുടെ സംശയം 


മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു 
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ 
എത്രദിവസം കഴിഞ്ഞിതെന്നും ധരാ- 
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്യയും 
ചിന്തിച്ചു ചേദിച്ചു താരാസുതന്‍ നിജ- 


246 


4. കിഷ്ഠിന്ധാകാണ്ഡം 


ബന്ധുക്കളായുള്ളവരോടു ചൊല്ലിനാൻ 
“പാതാളമുള്‍പുക്കുഴന്നു നടന്നു നാ- 
മേതുമറിഞ്ഞീല വാസരം പോയതും 
മാസമതീതമായ്‌ വന്നിതു നിര്‍ണ്ണയം 
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം 
രാജനിയോഗമനുഷ്ഠിയാതെ വൃഥാ 
രാജധാനിയ്ക്ക നാം ചെല്ലകിലെന്നുമേ 
നിഗ്രഹിച്ചീടുമതിനില്ല സംശയം 
സുഗ്രീവശാസനം നിഷ്ഠകലമായ്‌ വരാ 
പിന്നെ വിശേഷിച്ചു ശത്രതനയനാ- 
മെന്നെ വധിയ്ക്കമതിനില്ലൊരന്തരം 
എന്നിലവന്നൊരു സമ്മതമെന്തുള്- 
തെന്നെ രക്ഷിച്ചതു രാമന്‍ തിരുവടി 
രാമകാര്യത്തെയും സാധിയാതെ ചെല്‍കില്‍ 
മാമകജീവനം രക്ഷിയ്ക്കയില്ലവന്‍ 
മാതാവിനോടു സമാനയാകും നിജ- 
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം 
പ്രാപിച്ചു വാഴുന്ന വാനരപുംഗവന്‍ 
പാപി ദുരാത്മാവിവനെന്തരുതാത്തതും? 
തല്‍പാര്‍ശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ- 
നിപ്പോളിവിടെ മരിക്കുന്നതേയുള്ള 
വല്ലപ്രകാരവും നിങ്ങള്‍ പോയ്തകൊള്‍കെന്നു 
ചൊല്ലിക്കരയുന്ന നേരം കപികളും 
തുല്യദുഃഖേന ബാഷ്ടഠം തുടച്ചന്‍പോടു 
ചൊല്ലിനാര്‍ മിത്രഭാവത്തോടു സത്വരം 
“ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ 
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ 

ഇന്നും നാം പോന്ന ഗുൃഹയിലകം പുക്കു 
നന്നായ്‌ സുഖിച്ചു വസിക്കാം വയം ചിരം 
സര്‍വ്വസഭാഗ്യസമന്വിതമായൊരു 
ദിവ്യപുരമതു ദേവലോകോപമം 
ആരാലുമില്ലൊരുനാളും ഭയം സഖേ! 
തരേയ പോക നാം വൈകരുതേതുമേ” 
അംഗദന്‍ തന്നോടിവണ്ണം കപികല- 
പുംഗവന്മാര്‍ പറയുന്നതു കേള്‍ക്കയാല്‍ 
ഇംഗിതജ്ഞന്‍ നയകോവിദന്‍ വാതജ- 


അദ്ധ്യാത്മരാമായാണം 247 


നംഗദനെത്തഴുകിപ്പറഞ്ഞീടിനാന്‍ 
“എന്തൊരു ദുര്‍വ്വിചാരം? യോഗ്യമല്ലിദ- 
മന്ധകാരങ്ങള്‍ നിനയായ്വിനാരുമേ 
ശ്രീരാമനേറ്റം പ്രിയന്‍ ഭവാനെന്നുടെ- 
താരാസുതനെന്നു തന്മാനസേ സദാ 
പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു 
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ 
സമിത്രിയെക്കാളതിപ്രിയന്‍ നീ തവ 
സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ! 
പ്രേമത്തിനേതുമിളക്കമുണ്ടായ്വരാ 
ഹേമത്തിനുണ്ടോ നിറക്കേടകപ്പെട്ട? 
ആകയാല്‍ ഭീതി ഭവാനൊരുനാളുമേ 
രാഘവന്‍ പക്കല്‍നിന്നുണ്ടായ്വരാ സഖേ! 
ശാഖാമൃഗാധിപനായാ സുഗ്രീവനും 
ഭാഗവതോത്തമന്‍ വൈരമില്ലാരിലും 
വ്യാകലമുള്ളിലുണ്ടാകരുതേതുമേ 
നാകാധിപാത്മജനന്ദന! കേളിദം 
ഞാനും തവ ഹിതത്തിങ്കല്‍ പ്രസക്തന- 
ജ്ഞാനികള്‍ വാക്കു കേട്ടേതും ഭൂമിയ്ക്കൊലാ 
ഹാനി വരായ്വാന്‍ ഗുഹയില്‍ വസിയ്യെന്നു 
വാനരാഘം പറഞ്ഞീലയോ ചൊല്ലു നീ 
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ 
ലോകത്രയത്തിങ്കലില്ലെന്നറിക നീ 
അല്‍പമതികള്‍ പറഞ്ഞു ബോധിപ്പിച്ചു 
ദുര്‍ബ്ബോധമുണ്ടായ്‌ ചമയരുതാരുമേ 
ആപത്തു വന്നടുത്തീടുന്ന കാലത്തു 
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം 
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും 
സജ്ജനത്തോടു വിപരീതഭാവവും 
ദേവദ്വിജകുലധര്‍മ്മവിദ്വേഷവും 
പൂര്‍വ്വബന്ധുക്കളില്‍ വാച്ചൊരു വൈരവും 
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വംശനാസത്തിനു 
കര്‍ത്തത്വവും തനിക്കായ്‌ വന്നുകൂടുമേ 
അത്യന്തഗഹ്യം രഹസ്യമായുള്ളൊരു 
വൃത്താന്തമമ്പോടു ചൊല്ലുവന്‍ കേള്‍ക്ക നീ 
ശ്രീരാമദേവന്‍ മനുഷ്യനല്ലോര്‍ക്കെടോ! 


2.48 


നാരായണന്‍ പരമാത്മാ ജഗന്മയന്‍ 
മായാഭഗവതി സാക്ഷാല്‍ മഹാവിഷ്ണു 
ജായാ സകലജഗന്മോഹകാരിണി 
സീതയാകുന്നതു ലക്ഷ്മണനും ജഗ- 
ദാധാരഭൂതനായുള്ള ഫണിശ്വരന്‍ 
ശേഷന്‍ ജഗത്സ്വരൂപന്‍ ഭവി മാനുഷ- 
വേഷമായ്‌ വന്നു പിറന്നതയോദ്ധ്യയില്‍ 
രക്ഷോഗണത്തെയൊടുക്കി ജഗത്രരയ- 
രക്ഷവരുത്തുവാന്‍ പണ്ടു വിരിഞ്ചനാല്‍ 


പ്രാര്‍ത്ഥിതനാകയാല്‍ പാര്‍ത്ഥിവപുത്രനായ്‌ 
മാര്‍ത്താണ്ഡഗോത്രത്തിലാര്‍ത്തപരായണന്‍ 


ശ്രീകണ്സേവ്യന്‍ ജനാര്‍ദ്ദനന്‍ മാധവന്‍ 
വൈകുണ്ഠവാസി മുകുന്ദന്‍ ദയാപരന്‍ 
മര്‍ത്ത്യനായ്‌ വന്നിങ്ങവതരിച്ചീടിനാന്‍ 
ഭൃത്യവര്‍ഗ്ഗം നാം പരിചരിച്ചിടുവാന്‍ 
ഭര്‍ത്തനിയോഗേന വാനരവേഷമായ്‌ 
പൃത്ഥ്വിയില്‍ വന്നു പിറന്നിരിയ്ക്കുന്നതും 
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ- 
ക്കന്റ വണങ്ങി പ്രസാദിച്ചു മാധവന്‍ 
തന്നുടെ പാരിഷദന്മാരുടെ പദം 
തന്നതിപ്പോഴും പരിചരിച്ചിന്നിയും 
വൈകുണ്ലോകം ഗമിച്ചു വാണീടുവാന്‍ 
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ” 
അംഗദനോടിവണ്ണം പവനാത്മജന്‍ 
മംഗലവാക്കുകള്‍ ചൊല്ലിപ്പലതരം 
ആശ്വസിപ്പിച്ചുടന്‍ വിന്ധ്യാചലം പുക്കു 
കാശ്യപീപുത്രിയെ നോക്കി നോക്കി ദൂതം 
ദക്ഷിണവാരിധിതീരം മനോഹരം 

പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ 
ദുസ്തരമേറ്റമഗാധം ഭയങ്കരം 
ദുഷ്്രാപമാലോക്യ മര്‍ക്കടസഞ്ചയം 
വൃത്രാരിപുത്രാത്മജാദികളൊക്കെയും 
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടന്‍ 
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ- 
“മെന്തിനിച്ചെയ്വതു സന്തതമോര്‍ക്ക നാം 
ഗഹ്വരം പുക്കു പരിഭൂമിച്ചെത്രയും 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 249 


വിഹ്വലന്മാരായ്‌ കഴിഞ്ഞിതു മാസവും 
തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ- 
കണ്ുനേയും കണ്ടു കിട്ടീല കുത്രചില്‍ 
സുഗ്രീവനും തീക്ഷ്മദണ്ഡനത്രേ തുലോം 
നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം 
ക്രദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍ 
നിത്യോപവാസേന മൃത്യ ഭവിപ്പതു 
മുക്തിയ്ക്ക നല്ലു നമുക്കു പാര്‍ത്തോള മെ- 
ന്നിത്ഥം നിരൂപിച്ചുറചു കപികുലം 

ദര്‍ഭ വിരിച്ചു കിടന്നിതെല്ലാവരും 
കല്‍പിച്ചതിങ്ങനെ നമ്മെയെന്നോര്‍ത്തവര്‍ 


സമ്പാതിവാക്യം 


അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഹാന്തരാല്‍ 
ഗൃദ്ധം പുറത്തു പതുക്കെപ്പുറപ്പെട്ടു 
വൃദ്ധനായുള്ളോരു ഗരദ്രയപ്രവരനും 
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ 
ദൃഷ്വാ പരക്കെക്കിടക്കും കപികളെ 
തൃഷ്യ്യാ പറഞ്ഞിതു ഗൃദ്രക്ലാധിപന്‍ 
“പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- 
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാല്‍ 
മുമ്പില്‍ മുമ്പില്‍ പ്രാണഹാനിവരുന്നതു 
സമ്ത്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം' 
ഗൃദ്ധയവാക്യം കേട്ടു മര്‍ക്കടദയഘം പരി- 
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാന്‍ 
“അദ്രീന്ദതുല്യനായോരു ഗൃദ്ധാധിപന്‍ 
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും 
നിഷ്ടലം നാം മരിച്ചീടുമാറായിതു 
കൽല്‍പിതമാര്‍ക്കും തടുക്കരുതേതുമേ 
നമ്മാലൊരുകാര്യവും കൃതമായീല 
കര്‍മ്മദോഷങ്ങള്‍ പറയാവതെന്തഹോ! 
രാമകാര്യത്തെയും സാധിച്ചതില്ല നാം 
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ 
വ്യര്‍ത്ഥമിവനാല്‍ മരിക്കെന്നു വന്നതു- 
മെത്രയും പാപികളാകതന്നേ വയം 
നിര്‍മ്മലനായ ധര്‍മ്മാത്മാ ജടായുതന്‍ 


250 


4. കിഷ്ഠിന്ധാകാണ്ഡം 


നന്മയോര്‍ത്തോളം പറയാവതല്ലല്ലോ 
വര്‍ണ്ണിപ്പതിന്നു പണിയുണ്ടവനുടെ 
പുണ്യമോര്‍ത്താല്‍ മറ്റൊരുത്തര്‍ക്കു കിട്ടുമോ? 
ശ്രീരാമകാര്യാര്‍ത്ഥമാശു മരിച്ചവന്‍ 
ചേരുമാറായിതു രാമപദാംബൂജേ 
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു 
പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം” 
വാനരഭാഷിതം കേട്ടു സമ്പാതിയും 
മാനസാനന്ദം കലര്‍ന്നു ചോദിച്ചിതു 
“കര്‍ണ്ഠപീയൂഷസമാനമാം വാക്കുകള്‍ 
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ? 
നിങ്ങളാരെന്തു പറയുന്നിതന്യോന്യ- 
മിങ്ങു വരുവിന്‍ ഭയപ്പെടായ്കേതുമേ' 
ഉമ്പര്‍കോന്‍ പനഈത്രനുമന്‍പോടതു കേട്ടു 
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ- 
ന്ംഭോജലോചനന്‍തന്‍ പാദപങ്കജം 
സംഭാവ്യ സമ്മോദമുള്‍ക്കൊണ്ടു ചൊല്ലിനാൻ 
“സൂര്യകലജാതനായ ദശരഥ- 
നാര്യപുത്രന്‍ മഹാവിഷ്ണു നാരായണന്‍ 
പുഷ്ഠരനേത്രനാം രാമന്‍തിരുവടി 
ലക്മണനായ സഹോദരനോടു നിജ- 
ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌ 
പുക്കിതു കാനനം താതാജ്ഞയാ പുരാ 
കട്ടുകൊണ്ടീടിനാന്‍ തല്‍ക്കാലമെത്രയും 
ദുഷടനായുള്ള ദശമുഖന്‍ സീതയെ 
ലക്ഷ്മണനും കമലേക്ഷണനും പിരി- 
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു 
തല്‍ക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ- 
നക്ഷണദാചരനോടു ജടായുവാം 
പക്ഷിപ്രവരനതിനാല്‍ വലഞ്ഞൊരു 
രക്ഷോവരന്‍ നിജ ചന്ദ്രഹാസം കൊണ്ടു 
പക്ഷവും വെട്ടിയറുത്താനതുനേരം 
പക്ഷീന്ദനും പതിച്ചാല്‍ ധരണീതലേ 
ഭര്‍ത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ 
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ 
മൃത്യ വരായ്യെന്നനുഗ്രഹിച്ചാള്‍ ധരാ- 


അദ്ധ്യാത്മരാമായാണം 251 


പുത്രിയും തല്‍ പ്രസാദേന പക്ഷീന്ദ്രനും 
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു 
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാന്‍ 
അര്‍ക്കകുലോത്ഭവനാകിയ രാമനു- 
മര്‍ക്കജനോടഗ്നിസാക്ഷികമാംവണ്ണം 
സഖ്യവും ചെയ്തുടന്‍ കോന്നിതു ബാലിയെ 
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നല്‍കിനാന്‍ 
വാനരാധിീശ്വരനായ്‌ സുഗ്രീവനും 
ജാനകിയെത്തിരഞ്ഞാശു കണ്ടീറ്റുവാന്‍ 
ദിക്കുകള്‍ നാലിലും പോകെന്നയച്ചിതു 
ലക്ഷം കപിവരന്മാരെയോരോ ദിശി 
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും 
രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ 
മുപ്പരതുനാളിനകത്തു ചെന്നീടായ്കി- 
ലപ്പോളവരെ വധിയ്ക്കും കപിവരന്‍ 
പാതാളമുള്‍പ്പുക്കു വാസരം പോയതു- 
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു 
ദര്‍ഭവിരിച്ചു കിടന്നു മരിപ്പതി- 

ന്നപ്പോള്‍ ഭവാനെയും കണ്ടുകിട്ടി ബലാല്‍ 
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ 
സീതാവിശേഷം പറഞ്ഞു തരേണമേ 
ഞങ്ങളുടെ പരമാര്‍ത്ഥവൃത്താങ്ങ- 
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ?!” 
താരേയവാക്കുകള്‍ കേട്ടു സമ്പാതിയു- 
മാരൂഡ്രമോദമവനോടു ചൊല്ലിനാൻ 
“ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ- 
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും 
ഇന്നനേകായിരം വത്സരം കൂടി ഞാ- 
നെന്നുടെ സോദരന്‍ വാര്‍ത്ത കേട്ടീിടിനേന്‍ 
എന്നുടെ സോദരനായുദകക്രിയ- 
യ്തെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌ 
നിങ്ങള്‍ ചെയ്യിപ്പിനുദകകര്‍മ്മാദികള്‍ 
നിങ്ങള്‍ക്കു വാക്ലഹായം ചെയ്വനാശു ഞാന്‍” 
അപ്പോളവനെയെടുത്തു കപികളു- 

മബ്ദലി തീരത്തു വെച്ചിടിനാനാദരാല്‍ 
തത്സലിലേ കളിച്ചഞ്ജലിയും നല്‍കി 


252 


വത്സനാം ഭ്രാതാവിനായ്യകൊണ്ടു സാദരം 
സ്വസ്ഥാനദേശത്തിരുത്തിനാര്‍ പിന്നെയു- 
മുത്തമന്മാരായ വാനരസഞ്ചയം 
സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ 
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാന്‍ 
“തുംഗമായീടും ത്രികൂടാചലോപരി 
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌ 

തത്ര മഹാശോകകാനനേ ജാനകി 
നക്തഞ്ചരീജനമദ്ധേ്യേ വസ്സിയ്ക്കുന്നു 
ദൂരമൊരു നൂറു യോജനയുണ്ടതു 

നേരേ നമുക്കു കാണാം ഗദ്യനാകയാല്‍ 
സാമര്‍ത്ഥയമാര്‍ക്കതു ലംഘിപ്പതിന്നവന്‍ 
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം 
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ- 
മേതൊരു ജാതിയും പക്ഷവുമില്ല മേ 
യത്തനേന നിങ്ങള്‍ കടക്കണമാശു പോയ്‌ 
രത്നാകരം പിന്നെ വന്നു രഘുത്തമന്‍ 
രാവണന്‍ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ- 
ലേവമിതിന്നു വഴിയെന്നു നിര്‍ണ്ണയം 
“രത്നാകരം ശതയോജനവിസ്തരതം 
യത്തേന ചാടിക്കടന്നു ലങ്കാപുരം 

പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട- 
നിക്കരെച്ചാടിക്കടന്നു വരുന്നതും 
തമ്മില്‍ നിരൂപിക്ക നാ,മെന്നൊരുമിച്ചു 
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാര്‍ 
സമ്പാതിതന്നുടെ പൂര്‍വ്വവൃത്താന്തങ്ങ- 
ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ 
“ഞാനും ജുടായുവാം ഭ്രാതാവുമായ്‌ പുരാ 
മാനേന ദര്‍പ്പിതമാനസന്മാരുമായ്‌ 
വേഗബലങ്ങള്‍ പരീക്ഷിപ്പതിന്നതി- 
വേഗം പറന്നിതു മേല്‍പ്പോട്ടു ഞങ്ങളും 
മാര്‍ത്താണ്ഡമണ്ഡലപര്യന്തമുൽപതി- 
ച്ചാര്‍ത്തരായ്‌ വന്നു ദിനകരരശ്മിയാല്‍ 
തല്‍ക്ഷണേ തീയും പിടിച്ചിതനുജനു 
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാന്‍ 
രക്ഷിപ്പതിന്നുടന്‍ പിന്നിലാക്കീടിനേന്‍ 


4. കിഷ്ഠിന്ധാകാണ്ഡം 


അദ്ധ്യാത്മരാമായാണം 253 


പക്ഷം കരിഞ്ഞു ഞാന്‍ വീണിതു ഭൂമിയില്‍ 
പക്ഷദ്വയത്തോടു വീണാനനുജനും 
പക്ഷികള്‍ക്കാശ്രയം പക്ഷമല്ലോ നിജം 
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ- 
നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേന്‍ 
പ്രാണശേഷത്താലുണര്‍ന്നോരു നേരത്തു 
കാണായിതു ചിറകും കരിഞ്ഞങ്ങനെ 
ദിഗ്ഭൂമം പൂണ്ടു ദേശങ്ങളറിയാഞ്ഞു 
വിഭ്രാന്തമാനസനായുഴന്നങ്ങനെ 

ചെന്നേന്‍ നിശാകരതാപസന്തന്നുടെ 
പുണ്യാശ്രമത്തിനു പൂര്‍ണ്ണഭാഗ്യോദയാല്‍ 
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു 
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌ 
“എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി- 
നെന്തുമൂലമിതാരാലകപ്പെട്ടതും? 

എത്രയും ശക്തനായോരു നിനക്കിന്നു 
ദശ്ധമാവാനെന്തു പക്ഷം പറക നീ” 

എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത- 
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേന്‍ 
പിന്നെയും കൂപ്പിത്തൊഴുതി ചോദിച്ചിതു 
“സന്നമായ്‌ വന്നു ചിറകും ദയാനിധേ! 
ജീവനത്തെദ്ധരിക്കേണ്ടുമുപായമി- 
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!” 
എന്നതു കേട്ടു ചിരിച്ചു മഹാമുനി 
പിന്നെദ്ദയാവശനായരുിച്ചെയ്ത 
“സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍ 
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ 
ദേഹം നിമിത്തമീ ദുഃഖമറിക നീ 
ദേഹമോര്‍ക്കില്‍ കര്‍മ്മസംഭവം നിര്‍ണ്ണയം 
ദേഹത്തിലുഭ്ളോരഹംബുദ്ധി കൈക്കൊണ്ടു 
മോഹാദാഹംകൃതികര്‍മ്മങ്ങള്‍ ചെയ്യുന്നു 
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ- 
വസ്തവായുള്ളോന്നഹങ്കാരമോര്‍ക്ക നീ 
ചിച്ഛായയോടു സംയുക്തമായ്‌ വര്‍ത്തതേ 
തപ്തമായുള്ളോരയഃപിണ്ഡവല്‍ സദാ 

തേന ദേഹത്തിന്നു താദാത്മ്യയോഗേന 


254 


4. കിഷ്ഠിന്ധാകാണ്ഡം 


താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു 
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു- 
മാഹന്ത! നൂനമാത്മാവിനു മായയാ 
ദേഹോഹമദ്യൈവ കര്‍മ്മകര്‍ത്താഹമി- 
ത്യാഹന്ത! സങ്കല്‍പ്യ സര്‍വ്വദാ ജീവനും 
കര്‍മ്മങ്ങള്‍ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌ 
സമ്മോഹമാര്‍ന്നു ജനനമരണമാം 
സംസാരസരഖ്യദുഃഖാദികള്‍ സാധിച്ചു 
ഹംസപദങ്ങള്‍ മറന്നു ചമയുന്നു 
മേല്‍പോട്ടുമാശു കീഴ്ടോട്ടും ഭ്ൂമിച്ചതി 
താല്‍പര്യവാന്‍ പുണ്യപാപാത്മകഃസ്വയം 
“എത്രയും പുണ്യങ്ങള്‍ ചെയ്തേന്‍ വളരെ ഞാന്‍ 
വിത്താനുരുപേണ യജ്ഞദാനാദികള്‍ 
ദുര്‍ഗ്ഗതി നീക്കിസ്തഖിച്ചു വസിക്കണം 
സ്വര്‍ഗ്ഗം ഗമി” ച്ചെന്നു കല്‍പ്പിച്ചിരിക്കവേ 
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധ 
ഉത്തമാംഗം കൊള്ളവീഴുമമധോഭവി 
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ 
ചെന്നു പതിച്ചു നീഹാരസമേതനായ്‌ 
ഭ്ര പതിച്ചു ശാല്യാദികളായ്ഭവി- 
ച്ചാമോദമുള്‍ക്കൊണ്ടു വാഴും ചിരതരം 
പിന്നെപ്പരുഷന്‍ ഭജിയ്ക്കുന്ന ഭോജ്യങ്ങള്‍- 
തന്നെ ചതുര്‍വിധമായ്‌ ഭവിയ്ക്കം ബലാല്‍ 
എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു 
ചെന്നു സീമന്തിനിയോനിയിലായ്വരും 
യോനിരക്തത്തോടു സംയുക്തമായ്വന്നു 
താനേ ജരായുപരിവേഷ്ടിതവുമാം 
ഏകദിനേന കലര്‍ന്നു കലലമാ- 
മേകിഭവിച്ചാലതും പിന്നെ മെല്ലവെ 
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം 
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം 
മാംസപേശിത്വം ഭവിക്കുമതിന്നതു 
മാസാര്‍ദ്ധകാലേന പിന്നെയും മെല്ലവേ 
പേശിരുധിരപരിപ്തുതമായ്വരു- 

മാശു തസ്യാമങ്കുരോല്‍പത്തിയും വരും 
പിന്നെയൊരു പഞ്ചവിംശതി രാത്രിയാല്‍ 


അദ്ധ്യാത്മരാമായാണം 255 


പിന്നെയൊരു മൂന്നുമാസേന സന്ധിക- 
ളംഗങ്ങള്‍തോറും ക്രമേണ ഭവിച്ചിടു- 
മംഗുലീജാലവും നാലുമാസത്തിനാല്‍ 
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും 
സന്ധിയ്ക്കും നാസികാകര്‍ണ്ണനേത്രങ്ങളും 
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ 
കിഞ്ചനപോലും പിഴയാതെ ദേഹിനാം 
കര്‍ണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്തുടം 
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും 
സപ്തമേ മാസി ഭവിയ്ക്കം പുനരുടന്‍ 
ഗപ്നമായോരു ശിരഃകേശരോമങ്ങള്‍ 
അഷ്ടമേ മാസി ഭവിയ്ക്കം പുനരപി 
പുഷ്ടമായീടും ജഠരസ്ഥലാന്തരേ 
ഒന്‍പതാം മാസേ വളരും ദിനംപ്രതി 
കമ്പം കരചരണാദികള്‍ക്കും വരും 
പഞ്ചമേമാസി ചൈതന്യവാനായ്‌ വരു- 
മഞ്ജസാ ജീവന്‍ ക്രമേണ ദിനേ ദിനേ 
നാഭിസൂത്രാല്‍പരന്ധ്രേണ മാതാവിനാല്‍ 
സാപേക്ഷമായ ഭക്താന്നരസത്തിനാല്‍ 
വര്‍ദ്ധതേ ഗര്‍ഭഗമായ പിണ്ഡം മുഹുര്‍- 
മൃത്യൂ വരാ നിജ കര്‍മ്മബലത്തിനാല്‍ 
പൂര്‍വ്വജന്മങ്ങളും കാമങ്ങളും നിജം 
സര്‍വ്വകാലം നിരൂപിച്ചു നിരൂപിച്ചു 
ദുഃഖിച്ചു ജാഠരവഹ്തിപ്രതപ്തനായ്‌- 
താല്‍ക്കാരണങ്ങള്‍ പറഞ്ഞു തുടങ്ങിനാന്‍ 
“പത്തുനൂറായിരം യോനികളില്‍ ജനി- 
ച്ചെത്ര കര്‍മ്മങ്ങളനുഭവിച്ചേനഹം 
പുത്രദാരാര്‍ത്ഥബന്ധുക്കള്‍ സംബന്ധവു- 
മെത്രനൂറായിരം കോടി കഴിഞ്ഞിതു 
നിത്യ കുടുംബഭരണൈകസക്തനായ്‌ 
വിത്തമന്യായമായാര്‍ജ്ജിച്ചിതന്വഹം 
വിഷ്ണസ്മരണവും ചെയ്തകൊണ്ടീല ഞാന്‍ 
കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും 
തഫലമെല്ലമനുഭവിച്ചീടുന്നി- 
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ 
ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ 


250 


4. കിഷ്ഠിന്ധാകാണ്ഡം 


കെല്‍പ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവു? 
ദുഷ്ഠര്‍മ്മമൊന്നുമേ ചെയ്യുന്നതില്ല ഞാന്‍ 
സര്‍കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുള്ളു. 
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ- 
ററാരെയും പൂജിക്കയില്ല ഞാനെന്നുമേ 
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും 
ഭക്ത്യാ ഭഗവല്‍സ്തൃതി തുടങ്ങിടിനാന്‍ 
പത്തുമാസം തികയും വിധ ഭൂതലേ 
ചിത്തതാപേന പിറക്കും വിധിവശാല്‍ 
സൂതിവാതത്തിന്‍ ബലത്തിനാല്‍ ജീവനും 
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം 
പാല്യമാനോപി മാതാപിതാക്കന്മാരാല്‍ 
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും? 
യവനദുഃഖവും വാര്‍ദ്ധകൃദുഃഖവും 
സര്‍വ്വവുമോര്‍ത്തോളമേതും പൊറാ സഖേ! 
നിന്നാലനുഭൂതമായുള്ളതെന്തിനു 
വര്‍ണ്ണിച്ചു ഞാന്‍ പറയുന്നു വൃഥാ ബലാല്‍? 
ദേഹോഹമെന്നുള്ള ഭാവനയാ മഹാ- 
മോഹേന സരഖ്യദുഃഖങ്ങളുണ്ടാകുന്നു 
ഗര്‍ഭവാസാദി ദുഃഖങ്ങളും ജന്തുവര്‍- 
ഗ്ലോത്ഭവനാശവും ദേഹമൂലം സഖേ! 
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാല്‍ പരം 
മേലേയിരിപ്പതാത്മാ പരന്‍ കേവലന്‍ 
ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു 
മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്ചനീ 
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം 
ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം 

സത്യം സനാതനം നിത്യം നിരുപമം 
തത്ത്വമേകം പരം നിര്‍ഗ്ഗണം നിഷ്ഠകളും 
സച്ചിന്മയം സകലാത്മകമീശ്വര- 

മച്യുതം സര്‍വ്വജഗന്മയം ശാശ്വതം 
മായാവിനിര്‍മ്മുക്തമെന്നറിയുന്നേരം 
മായാവിമോഹമകലുമെല്ലാവനും 
പ്രാബ്ദകര്‍മ്മവേഗാനുരൂപം ഭൂവി 
പാരമാര്‍ത്ഥയാത്മനാ വാഴുക നീ സഖേ! 
മറ്റൊരുപദേശവും പറയാം തവ 


അദ്ധ്യാത്മരാമായാണം 257 


ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ 
ത്രേതായുഗേ വന്നു നാരായണന്‍ ഭവി 
ജാതനായീടും ദശരഥപുത്രനായ്‌ 
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചന്‍പോടു 
ഭക്തജനത്തിനു മുക്തി വരുത്തുവാന്‍ 
ദണ്ഡകാരണ്യത്തില്‍ വാഴും വിധ ബലാല്‍ 
ചണ്ഡനായുള്ള ദശാസ്യനാം രാവണന്‍ 
പുണ്ഡരീകോത്ഭുതയാകിയ സീതയെ 
പണ്ഡിതന്മാരായ രാമസരമിത്രികള്‍ 
വേര്‍പെട്ടിരിക്കുന്ന നേരത്തു വന്നു ത- 
ന്നാപത്തിനായ്ക്കട്ടുകൊണ്ടുപോം മായയാ 
ലങ്കയില്‍ കൊണ്ടുവച്ചീടും ദശാന്തരേ 
പങ്കജലോചനയെത്തിരഞ്ഞീടുവാന്‍ 
മര്‍ക്കടരാജനിയോഗാല്‍ കപികുലം 
ദക്ഷിണവാരിധി തീരദേശേ വരും 

തത്ര സമാഗമം നിന്നോടു വാനരര്‍- 
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം 
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ 
തന്വംഗി വാഴുന്ന ദേശം ദയാവശാല്‍ 
അപ്പോള്‍ നിനക്കു പക്ഷങ്ങള്‍ നവങ്ങളാ- 
യുത്ഭവിച്ചീടുമതിനില്ല സംശയം” 
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ 
മുന്നം നിശാകരനായ മഹാമുനി 

വന്നതു കാണ്മിന്‍ ചിറകുകള്‍ പുത്തനാ-ം 
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും 
ഉത്തമതാപസന്മാരുടെ വാക്യവും 
സത്യമല്ലാതെ വരികയില്ലെന്നുമേ 
ശ്രീരാമദേവകഥാമൃതമാഹാത്മ്ൃ- 
മാരാലുമോര്‍ത്താലറിയാവതല്ലേതും 
രാമനാമാമൃതത്തിന്നു സമാനമായ്‌ 
മാമകേ മാനസേ മറ്റു തോന്നീലഹോ 
നല്ലതു മേന്മേൽ വരേണമേ നിങ്ങള്‍ക്കു 
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ! 
നന്നായതിപ്രയത്നം ചെയ്യിലര്‍ണ്ണവ- 
മിന്നുതന്നെ കടക്കായ്വരും നിര്‍ണ്ണയം 
ശ്രീരാമനാമസ്ടൃതികൊണ്ടു സംസാര- 


258 4. കിഷ്ഠിന്ധാകാണ്ഡം 


വാരാനിധിയെക്കടക്കുന്നിതേവരും 
രാമഭാര്യാലോകനാര്‍ത്ഥമായ്‌ പോകുന്ന 
രാമഭക്തന്മാരാം നിങ്ങള്‍ക്കൊരിയ്ക്ലും 
സാഗരത്തെക്കടന്നീടുവാനേതുമൊ- 
രാകലമുണ്ടാകയില്ലൊരു ജാതിയും” 
എന്നു പറഞ്ഞു പറന്നു മറഞ്ഞിത- 
ത്ൃന്നതനായ സമ്പാതി വിഹായസാ 


സമുദ്ദലംഘനചിന്ത 


പിന്നെക്കപിവരന്മാര്‍ കതുകത്തോടൂ- 
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍ 
ഉഗ്രം മഹാനക്രചക്രഭയങ്കര- 

മഗ്രേ സമുദ്രമാലോക്യ കപികലം 
“എങ്ങനെ നാമിതിനെക്കടക്കുന്നവാ- 
റെങ്ങും മറുകര കാണ്മാനുമില്ലല്ലോ 
ആവതല്ലാത്തതു ചിന്തിച്ചു ചേദിച്ചു 
ചാവതിനെന്തവകാശം കപികളേ!” 
ശക്രതനയതനുൂജനാമംഗദന്‍ 
മര്‍ക്കടനായകന്മാരോടു ചൊല്ലിനാൻ 
“എത്രയും വേഗബലമുള്ള ശുരന്മാര്‍ 
ശക്തിയും വിക്രമവും പാരമുണ്ടല്ലോ 
നിങ്ങളെല്ലാവര്‍ക്കുമെന്നാലിവരില്‍ വ- 
ച്ചിങ്ങുവന്നെന്നോടൊരുത്തന്‍ പറയണം 
ഞാനിതിനാളെന്നവനല്ലോ നമ്മുടെ 
പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഡ്ധം 
സുഗ്രീവരാമസനമിത്രികള്‍ക്കും ബഹു 
വൃഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവന്‍” 
അംഗദനിങ്ങനെ ചൊന്നതു കേട്ടവര്‍ 
തങ്ങളില്‍ത്തങ്ങളില്‍ നോക്കിനാരേവരും 
ഒന്നും പറഞ്ഞിലൊരുത്തരുമംഗദന്‍ 
പിന്നെയും വാനരന്മാരോടു ചൊല്ലിനാൻ 
“ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം 
പ്രത്യേകമുച്യതാമുദ്യോഗപൂര്‍വ്വകം” 
ചാടാമെനിയ്ക്ക ദശയോജന വഴി 
ചാടാമിരുപതെനിക്കെന്നൊരു കപി 
മുപ്പതു ചാടാമെനിക്കെന്നപരനു- 


അദ്ധ്യാത്മരാമായാണം 259 


മപ്പടി നാല്‍പതാമെന്നു മറ്റേവനും 
അന്‍പതറുപതെഴുപതുമാമെന്നു- 
മെണ്‍പതു ചാടാമെനിക്കെന്നൊരുവനും 
തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ- 
ന്നര്‍ണ്ണവമോ നൂറു യോജനയുണ്ടല്ലോ 
ഇക്കണ്ട നമ്മിലാര്‍ക്കും കടക്കാവത- 
ല്ലിക്കടല്‍ മര്‍ക്കടവീരരേ നിര്‍ണ്ണയം 
മുന്നം ത്രിവിക്രമന്‍ മൂന്നു ലോകങ്ങളും 
ഛന്നമായ്‌ മൂന്നടിയായളക്കും വിധ 
യരൌവനകാലേ പെരുമ്പറയും കൊട്ടി 
മുവേഴുവട്ടം വലത്തു വച്ചിടിനേന്‍ 
വാര്‍ദ്ധകൃഗ്രസ്തനായേനിദാനീം ലവ- 
ണാബ്ദി കടപ്പാനുമില്ല വേഗം 
ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം 
ദാനവാരിയ്ക്കു ചെയ്യേന്‍ ദശമാത്രയാ 
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ 
ലീലകളോര്‍ത്തോളമത്ഭുതമെത്രയും” 
ഇത്ഥമജാത്മജന്‍ ചൊന്നതു കെട്ടതി- 
നുത്തരം വൃത്രാരിപത്രനും ചൊല്ലിനാൻ 
“അങ്ങോട്ടു ചാടാമെനിയ്തെന്നു നിര്‍ണ്ണയ- 
മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം” 
“സാമര്‍ത്ഥ്യമില്ല മറ്റാര്‍ക്കുമെന്നാകിലും 
സാമര്‍ത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും 
ഭുത്യജനങ്ങളയയ്ക്കയില്ലെന്നുമേ 
ഭതൃരിലേകനുണ്ടാമെന്നതേ വര്ര' 
“ആര്‍ക്കുമേയില്ല സാമര്‍ത്ഥ്യമനശനം 
ദീക്ഷിച്ചു തന്നെ മരിക്ക നല്ലൂ വയം” 
താരേയനേവം പറഞ്ഞോരനന്തരം 
സാരസസംഭവനന്ദനന്‍ ചൊല്ലിനാൻ 
“എന്തു ജഗല്‍പ്രാണനന്ദനനിങ്ങനെ 
ചിന്തിച്ചിരിക്കുന്നതേതും പറയാതെ? 
കുണ്ഠനായ്ക്കന്നെയിരുന്നുകളകയോ? 
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും 
ദാക്ഷായണീഗര്‍ഭപാത്രസ്ഥനായൊരു 
സാക്ഷാല്‍ മഹാദേവബീജമല്ലോ ഭവാന്‍ 
പിന്നെ വാതാത്മജനാകയുമു,ണ്ടവന്‍- 


260 


4. കിഷ്ഠിന്ധാകാണ്ഡം 


തന്നോടു തുല്യന്‍ ബലവേഗമോര്‍ക്കിലോ 
കേസരിയെക്കൊന്നു താപം കളഞ്ഞൊരു 
കേസരിയാകിയ വാനരനാഥനു 
പുത്രനായഞ്ജന പെറ്റുളവായൊരു 
സത്വഗുണപ്രധാനന്‍ ഭവാന്‍ കേവലം 
അഞ്ജനാഗര്‍ഭച ൃതനായവനിയി- 
ലഞ്ജസാ ജാതനായ്‌ വീണനേരം ഭവാന്‍ 
അഞ്ഞൂറു യോജന മേല്‍പോട്ടു ചാടിയ- 
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ 
ചണ്ഡകിരണനുദിച്ചു പൊണങ്ങുന്നേരം 
മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ 
പക്വമെന്നോര്‍ത്തു ഭക്ഷിപ്പാനടുക്കയാല്‍ 
ശക്രനുടെ വജ്മേറ്റു പതിച്ചതും 

ദുഃഖിച്ചു മാരുതന്‍ നിന്നെയും കൊണ്ടുപോയ്‌- 
പുക്കിതു പാതാളമപ്പോള്‍ ത്രിമൂര്‍ത്തികള്‍ 
മുപ്പത്തുമുക്കോടി വാനവർ തമ്മൊടും 
ഉല്‍പലസംഭവപുത്രവര്‍ഗ്ഗത്തോടും 
പ്രത്യക്ഷമായ്‌ വന്നനുഗ്രഹിച്ചിടിനാര്‍ 
മൃത്യൂവരാ ലോകനാശം വരുമ്പൊഴും 
കല്‍പാന്തകാലത്തുമില്ല മൃതിയെന്നു 
കല്‍പിച്ചതിന്നിളക്കം വരാ നിര്‍ണ്ണയം 
ആമ്‌നായസാരാര്‍ത്ഥമൂര്‍ത്തികള്‍ ചൊല്ലിനാര്‍ 
നാമ്നാ ഹനുമാനിവനെന്നു സാദരം 
വജ്ും ഹനുവിങ്കലേറ്റു മുറികയാ- 
ലച്ചരിത്രങ്ങള്‍ മറന്നിതോ മാനസേ? 
നിന്‍ കൈയിലല്ലയോ തന്നതു രാഘവ- 
നംഗുലീയമതുമെന്തിനെന്നോര്‍ക്ക നീ! 
ത്വല്‍ ബലവീര്യവേഗങ്ങള്‍ വര്‍ണ്ണിപ്പതി- 
നിപ്രപഞ്ചത്തിങ്കലാര്‍ക്കുമാമല്ലെടോ” 
ഇത്ഥം വിധിസുതന്‍ ചൊന്ന നേരം വായു- 
പുത്രനുമുത്ഥയ സത്വരം പ്രീതനായ്‌ 
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവന്‍ 
സമ്മദാല്‍ സിംഹനാദം ചെയ്തരുളിനാന്‍ 
വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്നവന്‍ 
ഭൂമിധരാകാരനായ്കിന്നു ചൊല്ലിനാൻ 
“ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ 


അദ്ധ്യാത്മരാമായാണം 261 


ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാല്‍ 
രാവണനെക്കുലത്തോടുമൊടുക്കി ഞാന്‍ 
ദേവിയേയും കൊണ്ടുപോരുവനിപ്പൊഴേ 
അല്ലായ്മിലോ ദശകണ്ണനെബ്ന്ധിച്ചു 
മെല്ലവേ വാമകരത്തിലെടുത്തുടന്‍ 
കൂടത്രയത്തോടു ലങ്കാപുരത്തെയും 

കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു 
രാമാന്തികേ വച്ചു കൈതൊഴുതീടുവന്‍ 
രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍' 
മാരുതി വാക്കു കേട്ടോരു വിധിസുത- 
നാരൂഡ്രകരതുകം ചൊല്ലിനാൻ പിന്നെയും 
“ദേവിയെക്കണ്ടു തിരിയേ വരിക നീ 
രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം 
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവന്‍ 
വിക്രമം കാട്ടുവാനന്നേരമാമല്ലോ 
പുഷ്ഠരമാര്‍ഗ്ഗേണ പോകും നിനക്കൊരു 
വിഘും വരായ്ക! കല്യാണം ഭവിക്ക! തേ 
മാരുതദേവനുമുണ്ടരികേ തവ 
ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്ന 
ആശിര്‍വ്വചനവും ചെയ്തു കപികല- 

മാശു പോകെന്നു വിധിച്ചോരനന്തരം 
വേഗേന പോയ്‌ മഹേന്ദ്രത്തിന്‍ മുകളേറി 
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാന്‍ 


ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും 
ബദ്ധമോദത്തോടിരുന്നിതക്കാലമേ 


(ഇതൃദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്ഠിന്ധാകാണ്ഡം 
സമാപ്തം) 


— H — 


സുന്ദരകാണ്ഡം 


ഹരിഃ ശ്രീ ഗണപതയേ നമഃ 

അവിഷ്ലമസ്ൻത് 

സകലശുകകുല വിമലതിലകിത കളേബരേ! 
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ 

കഥയ മമ കഥയ മമ കഥകളതിസാദരം 
കാകുല്‍സ്ഥലിലകള്‍ കേട്ടാല്‍ മതിവരാ 
കിളിമകളൊടതിസരസമിതി രഘുകലാധിപന്‍ 
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം 
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാള്‍ 
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ 
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര- 
നെങ്കിലോ കേട്ടു കൊള്‍കെന്നരുളിച്ചെയ്ത 


സമുദ്രലംഘനം 


ലവണജലനിധിശതകയോ ജനാവിസ്തരതം 
ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി 
മനുജപരിവ്വഡചരണനളിനയുഗളം മുദാ 
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്വലം 
കപിവരരൊടമിതബല സഹിതമുരചെയ്തിതു 
കണ്ടുകൊള്‍വിന്‍ നിങ്ങളെങ്കിലെല്ലാവരും 
മമജനകസദ്ൃശനഹ മതിചപലമംബരേ 
മാനേനപോകുന്നിതാശരേശാലയേ 


263 


264 


അജതനയതനയശരസമമധിക സാഹസാ- 
ലദൈവപശ്യാമിരാമപത്നീമഹം 
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി- 
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്രോസ്മ്യഹം 
പ്രണതജനബഹുജനനമരണ ഹരനാമകം 
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍ 
ജനിമരണജലനിധിയെ വിരവൊടുകടക്കുമ- 
ജ്ജന്മനാ കിം പുനസ്തസ്യ ദുതോസ്മ്യഹം 

തദനു മമ ഹൃദി സപദി രഘുപതിരനാരതം 
തസ്യാംഗുലീയവുമുണ്ടു ശിരസി മേ 

കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങള്‍ 
കീശപ്രവരരേ! ഖേദിയായ്കേതുമേ 
ഇതിപവനതനയനുരചെയ്തു വാലും നിജ- 
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും 

അതിവിപുല ഗളതലവുമാര്‍ജ്ജവമാക്കിനി- 
നാകുഞ്ചിയ്താം(ഘിയായൂദ്ധ്വനയനനായ്‌ 
ദശവദനപുരിയില്‍ നിജ ഹൃദയവുമുറപ്പിച്ചു 
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍ 


മാര്‍ഗവിഘം 
ഗ ന 


പതഗപതിരിവ പവനസുതനഥ വിഹായസാ 
ഭാനുബിംബാഭയാ പോകും ദശാന്തരേ 
അമരസമുദയമനിലതനയ ബലവേഗങ്ങ- 
ളാലോക്യ ചൊന്നാർ പരീക്ഷണാര്‍ത്ഥം തദാ 
സുരസയൊടു പവനസുഖഗതി മുടക്കുവാന്‍ 
തൂര്‍ണ്ണം നടന്നിതു നാഗജനനിയും 
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി- 
സൂക്ഷദ്ൃശ്യാ വരികെന്നതു കേട്ടവള്‍ 
ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍ 
ഗര്‍വ്വേണ ചെന്നു തത്സന്നിധൌ മേവിനാള്‍ 
കഠിനതരമലറിയവളവനൊടുര ചെയ്തിതു 

“ കണ്ടീലയോ ഭവാനനെന്നെക്കപിവര! 
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ 
ഭക്ഷിപ്പതിന്നുമാം കല്‍പ്പിച്ചതീശ്വരന്‍ 
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ 
വീരാ! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ 
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!” 
സരസമിതി രഭസതരമതനു സുരസാഗിരം 
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്ലിനാൻ: 
“അഹമഖിലജഗദധിപനമ ഗുരുശാസനാ- 
ലാശു സീതാന്വേഷണത്തിന്നു പോകുന്നു 
അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക- 
ണ്ടദ്യവാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍ 
ജനക നരപതിദുഹിതൃ ചരിതമഖിലം ദൂതം 
ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍ 
തവവദന കുഹരമതിലപഗത ഭയാകലം 
താല്ലര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍ 
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ- 
മാശു മാര്‍ഗ്ഗം ദേഹി ദേവീ നമോസ്തുതേ” 
തദനു കപികലവരനൊടവളുമുര ചെയ്തിതു 
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ” 
“മനസി തവ സുദ്ദഡമിതി യദി സപദി സാദരം 
വാ പിളര്‍ന്നീടെ”ന്നു മാരുതി ചൊല്ലിനാൻ 
അതിവിപുലമുടലുമൊരു യോജനായാമമാ- 
യാശുഗ നന്ദനന്‍ നിന്നതു കണ്ടവള്‍ 
അതിലധികതര വദന വിവരമൊടനാകല- 
മത്ഭുതമായഞ്ചു യോജനാവിസ്തൃതം 
പവനതനയനുമതിനു ത്ധടിതി ദശയോജന 
പരിമിതി കലര്‍ന്നു കാണായോരനന്തരം 
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ 
നിന്നാളിരുപതു യോജനവായുവുമായ്‌ 
മുഖകുഹരമതിവിപൂലമിതി കരുതി മാരുതി 
മുപ്രതുയോജനവണമായ്‌ മേവിനാന്‍ 
അലമലമിത്യമമലനരുതു ജയമാര്‍ക്കുമെ- 
ന്നന്‍പതുയോജന വാ പിളര്‍ന്നീടിനാള്‍ 
അതുപൊഴുതു പവനസുതനതി കൃശശരീരനാ-ം 
യംഗൃഷ്ഠതുല ്യനായുള്‍പ്പുക്കരുളിനാന്‍ 
തദനുലഘുതരമവനുമരുതരതപോ ബലാല്‍ 
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ: 

“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ! 
ശുദ്ധേ! ഭജംഗമാതാവേ! നമോസ്തതേ 


265 


266 


ശരണമിഹ ചരണസരസിജയുഗളമേവ തേ 
ശാന്തേ ശരണ്യേ! നമസ്തേനമോസ്തരതേ!” 
പ്ലവഗപരിവ്വഡ്രവചന നിശമനദശാന്തരേ 
പേര്‍ത്തും ചിരിച്ചു പറഞ്ഞു സുരസയും: 
“വരികതവജയമതി സുഖേനപോയ്യെന്നു നീ 
വല്ലഭാവ്ൃത്താന്തമുള്ളവണ്ണം മുദാ 
രഘുപതിയൊടഖിലമറിയിക്ക തല്‍ കോപേന 
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം 
അറിവതിനുതവ ബലവിവേകവേഗാദിക- 
ളാദിതേയന്മാരയച്ചുവന്നേനഹം” 
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്‌ 
നിര്‍ജ്ജരലോകം ഗമിച്ചാള്‍ സുരസയും. 
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്‌ 
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോള്‍ 
ജലനിധിയുമചലവരനോടു ചൊല്ലീടിനാന്‍: 
“ചെന്നു നീ സല്‍ക്കരിക്കേണം കപീന്ദ്രനെ 
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍ 
സാഗരമെന്നുചൊല്ലന്നിതെല്ലാവരും 
തദഭിജനഭവനറിക രാമന്‍ തിരുവടി 
തസ്യകാര്യാര്‍ത്ഥമായ്‌ പോകുന്നതുമിവന്‍ 
ഇടയിലൊരു പതനമവനില്ല തല്‍ക്കാരണാ- 
ലിച്ഛയാപൊങ്ങിത്തളര്‍ച്ച തീര്‍ത്തീടണം 
മണികനകമയനമലനായ മൈനാകവും 
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാന്‍ 
ഹിമശിഖരിതനയനഹമറിക കപിവീര! നീ- 
യെന്തേലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ! 
സലിലനിധി സരഭസമയയ്ക്കയാല്‍ വന്നുഞാന്‍ 
സാദവും ദാഹവും തീര്‍ത്തുപൊയ്കൊള്‍കെടോ! 
അമൃതസമജലവുമതിമധുരമധുപൂരവു- 
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ” 
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ- 
യാശു പോകും വിധൌ പാര്‍ക്കരുതെങ്ങുമേ 
പെരുവഴിയിലശനശയനങ്ങള്‍ ചെയ്യെന്നതും 
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും 
അനുചിതമറിക രഘുകലതിലക കാര്യങ്ങ- 
ളന്‍പോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


വിഗതഭയമിനിവിരവൊടിന്നു ഞാന്‍ പോകുന്നു 
ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം 
പവനസുതനിവയുമുരചെയ്ത തന്‍ കൈകളാല്‍ 
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍ 
പുനരവനുമനിലസമമുഴറി നടകൊണ്ടിതു 
പുണ്യജനേന്ദ്രപുരം പ്രതി സംഭൂമാല്‍ 

തദനു ജലനിധിയിലതിഗംഭീരദേശാലയേ 
സന്തതം വാണെഴും ഛായഗ്രഹണിയും 
സരിദധിപനുപരിപരിചൊടു പോകുന്നവന്‍ 
തന്‍നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍ 
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന- 
തന്തരാപാര്‍ത്തുകീഴ്ടോട്ട നോക്കീടിനാന്‍ 
അതിവിപുലതരഭയകരാഗിയെ ക്കണ്ടള- 
വം(ഘിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ 
നിഴലതുപിടിച്ചു നിര്‍ത്തിക്കൊന്നു തിന്നുന്ന 
നീചയാം സിംഹികയെക്കൊന്നനന്തരം 
ദശവദനപുരിയില്‍ വിരവോടുപോയീടുവാന്‍ 
ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാന്‍ 
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു 
ചാരുലങ്കാ ഗോപ്ുരാഗ്രേ കപീന്ദ്രനും 
ദശവദന നഗരമതി വിമല വിപുല സ്ഥലം 
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം 
ബഹുലഫല കുസുമ ദലയുതവിടപിസങ്കലം 
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം 

മണി കനക മയമമരപുര സദ്ൃശമംബുധി 
മദ്ധ്യേ ത്രികൂടാചലോപരി മാരുതി 
കമലമകള്‍ ചരിതമറിവതിന്നു ചെ- 
ന്നന്‍പോടു കണ്ടിതു ലങ്കാനഗരം നിരുപമം 
കനകവിരചിതമതില്‍ കിടങ്ങും പലതരം 
കണ്ടുകടപ്പാന്‍ പണിയെന്നു മാനസേ 
പരവശതയൊടു ത്ധടിതി പലവഴി നിരൂപിച്ചു 
പത്മനാഭന്‍ തന്നെ ധ്യാനിച്ചു മേവിനാന്‍ 
നിശിതമസി നിശിചരപുരേ കൃശരൂപനായ്‌ 
നിര്‍ജ്ജനദേശേ കടപ്പനെന്നോര്‍ത്തവന്‍ 
നിജമനസി നിശിചരകലാരിയെ ധ്യാനിച്ചു 
നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍ 


267 


268 


പ്രകൃതിചപലനുമധിക ചപലമചലം മഹല്‍ 
പ്രാകാരവും മുറിച്ചാകാരവും മറ- 
ച്ചവനിമകളടിമലരുമകതളിരിലോര്‍ത്തു കൊ 
ണ്ടഞ്ജനാനന്ദനനഞ്ജസാ നിര്‍ഭയം. 


ലങ്കാലക്ഷ്മീമോക്ഷം 


ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ- 
ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ 
കഥിനതരമലറിയൊരു രജനിചരി വേഷമായ്‌- 
കാണായിതാശു ലങ്കാ ശ്രീയെയും തദാ 
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ- 
നേകനായ്‌ ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം 
അസുരസുര നര പശുമൂൃഗാദി ജന്തുക്കള്‍ മ- 
റ്റാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ 
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ- 
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും 
രഘുക്ലജ വരസചിവ വാമമുഷ്ടി പ്രഹാ- 

രേണ പതിച്ചു വമിച്ചിതു ചോരയും 
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാള്‍: 
“കണ്ടേനെടോ തവ ബാഹുബലം സഖേ! 
വിധിവിഹിതമിതു മമ പുരൈവ ധാതാവു താന്‍ 
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ 

സകല ജഗധിപതി സനാതനന്‍ 

മാധവന്‍ സാക്ഷാല്‍ മഹാവിഷ്ണമൂര്‍ത്തി നാരായണന്‍ 
കമലദല നയന നവനിയിലവതരിക്കു മുള്‍-- 
ക്കാരുണ്യമോട്ഷുവിംശതിപര്യയേ 
ദശരഥന്ൃപതിതനയനായ്‌ മമ പ്രാര്‍ത്ഥനാല്‍ 
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്‌ 
ജനകന്ൃപവരനു മകളായ്‌ നിജമായയും 
ജാതയാം പംക്തിമുഖ വിനാശത്തിനായ്‌ 
സരസിരുഹനയനനടവിയലഥ തപസ്സിനായ്‌ 
സഭ്രാതൃഭാര്യനായ്‌ വാഴും ദശാന്തരേ 
ദശവദനനവനിമകളെയുമപഹരിച്ചുടന്‍ 
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാള്‍ 

സപദി രഘുവരനൊടരുണജനു സാചിവ്യവും 
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സകലദിശി കപികള്‍ തിരവാന്‍ നടക്കുന്നതില്‍ 
സന്നദ്ധനായ്‌ വരുമേകന്‍ തവാന്തികേ 
കലഹമവനൊടു ത്ധടിതി തുടരുമളവെത്രയും 
കാതരയായ്‌ വരും നീയെന്നു നിര്‍ണ്ണയം 
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു 
രാമദൂതന്നു നല്‍കേണമനുജ്ഞയും 

ഒരു കപിയൊടൊരു ദിവസമടി ത്ധടിതി കൊള്‍കില്‍ നിീ- 
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും 
കരുണയൊടുഗതകപടമായ്‌ നിയോഗിക്കയാല്‍ 
കാത്തിരുന്നേനിവിടം പല കാലവും 
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ 
ലങ്കയും നിന്നാല്‍ ജിതയായിതിന്നെടോ! 
നിഖില നിശിചര കുലപതിക്കു മരണവും 
നിശ്വയമേറ്റമടുത്തു ചമഞ്ഞിതു 

ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി- 
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ 
ത്രിദശകലരിപുദശമുഖാന്തഃപുരവരേ 

ദിവ്യ ലീലാവനേ പാദപസംകലേ 

നവകുസുമ ഫലസഹിത വിടപിയുത ശിംശപാ 
നാമവ്വക്ഷത്തിന്‍ ചുവട്ടിലതിശുചാ 
നിശിചരികള്‍ നടുവിലഴലൊടുമരുവിടുന്നെടോ?! 
നിര്‍മ്മല ഗാത്രിയാം ജാനകി സന്തതം 
ത്വരിതമവള്‍ ചരിതമുടനവനൊടറിയിക്ക പോ- 
യംബുൂധിയും കടന്നംബരാന്തേ ഭവാന്‍ 

അഖില ജഗദധിപതി രഘുൂത്തമന്‍ പാതുമാ- 
മസ്തൃതേ സ സ്കിരത, ൃത്തമോത്തംസമേ! 
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു 
ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും 


സീതാദര്‍ശനം 


ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ- 
ലുല്ലംഘിതേബ്ദയൌ പവനാത്മജന്മനാ 
ജനക നരപതി വരമകള്‍ക്കും ദശാസ്യയനും 
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം 
ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും 
ജാതനെന്നാകില്‍ വരും സുഖദ്ദഃഖവും 


270 


തദനു കപികുലപതി കടന്നിതു ലങ്കയില്‍ 
താനതി സൂക്ഷ്മശരീരനായ്‌ രാത്രിയില്‍ 
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി- 
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ 
ദശവദന മണി നിലയമായിരിക്കും മമ 
ദേവിയിരിപ്പേടമെന്നോര്‍ത്തു മാരുതി 
കനകമണി നികരവിരചിത പുരിയിലെങ്ങുമേ 
കാണാഞ്ഞു ലങ്കാവചനമോര്‍ത്തീടിനാന്‍ 
ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ- 
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാന്‍ 
ഉപവനവുമമൃതസമസലിലയുതവാപിയു- 
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും 

സഹജ സുത സചിവ ബലപതികള്‍ ഭവനങ്ങളും 
സൌവര്‍ണ്ണ സാലധ്വജ പതാകങ്ങളും 
ദശവദന മണിഭവനശോഭ കാണും വിധൌ 
ദിക്പാലമന്ദിരം ധികൃതമായ്‌ വരും 
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ 
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ 
കുസുമചയ സുരഭിയൊടു പവനനതിഗൂഡമായ്‌ 
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടന്‍ 
ഉപവനവുമുരുതരതരു പ്രവരങ്ങളു- 
മുന്നത്മായുള്ള ശിംശപാവ്വക്ഷവും 
അതിനികടമഖില ജഗദീശ്വരി തന്നെയു- 
മാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍ 
മലിനതര ചികുരവസനം പൂണ്ടു ദീനയായ്‌ 
മൈഥിലി താന്‍ കൃശഗാത്രിയായെത്രയും 

ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി 
ഭര്‍ത്താവു തന്നെ നിനച്ചു നിനച്ചലം 

നയന ജല മനവരതമൊഴുകിയൊഴുകിപ്പതി- 
നാമത്തെ രാമ രാമേതി ജപിക്കയും 
നിശിചരികള്‍ നടുവിലഴലൊടു മരുവുമീശ്വരി 
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി 
വിടപിവരശിരസി നിബിഡച്ഛദാന്തര്‍ഗ്ഗതന്‍ 
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാന്‍ 
ദിവസകരകലപതി രഘൂത്തമന്‍ തന്നുടെ 
ദേവിയാം സീതയെക്കണ്ടു കപിവരന്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 271 


കമലമകളഖില ജഗദീശ്വരി തന്നുടല്‍ 

കണ്ടേന്‍ കൃതാര്‍ത്രോസ്ധ്യഹം കൃതാര്‍ത്ഥോസ്മ്യഹം 
ദിവസകരകലപതി രഘൂത്തമന്‍ കാര്യവും 
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍. 


രാവണന്റെ പുറപ്പാട 


ഇതിപലവുമക തളിരിലോര്‍ത്ത കപിവര 
നിത്തിരി നേരമിരിക്കും ദശാന്തരേ 
അസുരകലവര നിലയനത്തിന്‍ പുറത്തുനി- 
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി 
കിമിദമിതി സപദി കിസലയച നിലീനനാ- 
യ്കീടവദ്ദേഹം മറച്ചു മരുവിനാന്‍ 
വിബുധകലരിപു ദശമുഖന്‍ വരവെത്രയും 
വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍ 
അസുരസുര നിശിചരവരാംഗനാ വ്ൃന്ദവു- 
മത്ഭുതമായുള്ള ശൃംഗാരവേഷവും 
ദശവദനനനവരതമകതളിരിലുണ്ടു തന്‍ 
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! 

സകല ജഗദധിപതി സനാതനന്‍ സന്മയന്‍ 
സാക്ഷാല്‍ മുകുന്ദനേയും കണ്ടു കണ്ടു ഞാന്‍ 
നിശിതരശരശകലിതാംഗനായ്കേവലേ 
നിര്‍മ്മലനായ ഭഗവല്‍ പദാംബൂജേ 
വരദനജനനമരുമമൃതാനന്ദപൂര്‍ണ്ണമാം 
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു 
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ- 
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേന്‍ 
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ- 
നായുര്‍വിനാശകാലം നമുക്കാഗതം 

ശിരസി ലിഖിതമിഹ മരണസമയദ്ദഡം 
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം 
കമലജനുമറിയരുതു കരുതുമളവേതുമേ 
കാലസ്വരൂപനാമീശ്വരന്‍ തന്മതം 
സതതമകതളിരിലിവ കരുതി രഘുനാഥനെ 
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ 
കപികള്‍ കലവരനവിടെയാശു ചെല്ലും മുമ്പേ 
കണ്ടിതു രാത്രിയില്‍ സ്വപ്നം ദശാനനന്‍ 


22 


രഘുൂജനകതിലക വചനേന രാത്രൌ വരും 
കശ്ചില്‍ കപിവരന്‍ കാമരൂപാന്വിതന്‍ 
കൃപയോടൊരു കൃമിസദ്ൃശ സൂക്ഷ്മശരീരനായ്‌ 
കൃത്തം പുരവരമന്വിഷ്യ നിശ്ചലം 

തരുനികര വരശിരസി വന്നിരുന്നാദരാല്‍ 
താര്‍മകള്‍ തന്നെയും കണ്ടു രാമോദന്തം 
അഖിലമവളൊടു ബത! പറഞ്ഞടയാളവു- 
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം 

അതു പൊഴുതിലവനറിവതിന്നു ഞാന്‍ ചെന്നു ക- 
ണ്ടാധി വളര്‍ത്തുവന്‍ വാങ്മയാസ്ത്രങ്ങളാല്‍ 
രഘുപതിയൊടതുമവനശേഷററിയിച്ചു 
രാമനുമിങ്ങു കോപിച്ചുടനേവരും 

രണശിരസി സുഖമരണമതിനിശിതമായുള്ള 
രാമശരമേറ്റെനിക്കും വരും ദൃഡ്ം 

പരമഗതി വരുവതിനു പരമൊരുപദേശമാം 
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ 
സുരനിവഹമതിബലവശാല്‍ സത്യമായ്വരും 
സ്വപ്നം ചിലര്‍ക്കു ചിലകാലമൊക്കണം 
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു 
നിശ്ചിത്യ നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്‍ 
കനകമണി വലയ കടകാംഗദ നൂപൂര- 
കാഞ്ചീമുഖാഭരണാരാവമന്തികേ 

വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ 
വിസ്മയമാമ്മാറു കണ്ടു പുരോഭവി 

വിബുധരി പുനിശിചരകുലാധിപന്‍ തന്‍ വര- 
വെത്രയും ഭീതയായ്‌ വന്നിതു സീതയും 
ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ- 
ണ്ടുത്തമാംഗം താഴ്സി വേപഥുഗാത്രിയായ്‌ 
നിജരമണ നിരുപമ ശരീരം നിരാകലം 
നിര്‍മ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ 
ദശവദന നയുഗശരപരവശതയാസമം 
ദേവീസമീപേ തൊഴുതിരുന്നീടിനാന്‍. 


രാവണന്റെ ഇച്ഛാഭംഗം 


അനുസരണ മധുര രസവചന വിഭവങ്ങളാ- 
ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 273 


“ശുണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം 
ശോഭനശീലേ! പ്രസീദ പ്രസീദ മേ 

നിഖില ജഗദധിപമസുരേശമാലോക്യമാം 
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ 
ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം 
ത്വദ്ഗത മാനസനെന്നറികെന്നെ നീ 

ഭവതി തവ രമണപി ദശരഥതനൂജനെ- 
പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണാം ചിലപ്പോഴേടോ! 
പല സമയമഖിലദിശി നന്നായ്ക്കിരകിലും 
ഭാഗ്യവതാമപി കണ്ടുകിട്ടാപരം 

സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ- 
സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ 

ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി- 
ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ! 
സുദ്ദഡമനവരതമുപഗുഹനം ചെയ്തിലും 

സുഭൂ സുചിരമരികേ വസിക്കിലും 

തവ ഗുണ സമുദയമലിവോടു ഭൂജിക്കിലും 
താല്പരിയം നിന്നിലില്ലവനേതുമേ 
ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി 
ശക്തിവിഹീനന്‍ വരികയുമില്ലല്ലോ 

കിമപി നഹി ഭവതി കരണീയം ഭവതിയാല്‍ 
കീര്‍ത്തിഹീനന്‍ കൃതഘ്ലന്‍ തുലോം നിര്‍മ്മമന്‍ 
മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേ- 
മാനഹീനന്‍ പ്രിയേ! പണ്ഡിതമാനവാന്‍ 
നിഖിലവനചരനിവഹ ദദ്ധ്യസ്ഥിതന്‍ ഭൃശം 
നിഷ്ഠിഞ്ചനപ്രിയന്‍ ഭേദഹീനാത്മകന്‍ 
ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി- 
ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. 
ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ- 
പാര്‍ത്തു കണ്ടാലവനില്ലഭേദം പ്രിയേ! 
ഭവതിയെയുമക തളിരിലവിഹ മറന്നിതു 
ഭര്‍ത്താവിനെപ്പാര്‍ത്തിരുന്നതിനിമതി 
ത്വയിവിമുഖനവന നിശമതിനുനഹി സംശയം 
ത്വദദാാസദാസോഹമദ്യ ഭജസ്വ മാം 
കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു 
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ! 


274 


സുരദിതിജദനുഭജഗോപ്ലരോ ഗന്ധര്‍വ- 

സുന്ദരീ വര്‍ഗ്ഗം പരിചരിക്കും മുദാ 
നിയതമതിഭയ സഹിതമ മിത ബഹുമാനേന 
നീ മല്ലരിഗ്രഹമായ്‌ മരുവീടുകില്‍ 

കളയരുതു സമയമിഹ ചെറുതു വെറുതേ മമ 
കാന്തേ! കളത്രമായ്‌ വാഴ്ച നീ സന്തതം 
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ- 
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ! 
പുരുഷഗുണമിഹ മനസി കരുതു പുരൂഹുതനാല്‍ 
പൂജ്യനാം പുണ്യപുമാനെന്നറികമാം 
സരസമനുസര സദയമയി തവവശാനുഗം 
സൌജന്യ സൌഭാഗ്യ സാരസര്‍വസ്വമേ! 
സരസിരുഹമുഖി! ചരണകമലപതിതോസ്ധ്യഹം 
സന്തതം പാഹിമാം പാഹിമാം പാഹിമാം” 
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം 
വീണു തൊഴുതപേക്ഷിച്ചോരനന്തരം 
ജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടി 
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍; 
“സവിതൃകലതിലകനിലതീവഭീത്യാ ഭവാന്‍ 
സംന്യാസിയാ വന്നിരുവരും കാണാതെ 
സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ- 
സാഹസത്തോടുമാം കുട്ടു കൊണ്ടീലയോ? 
ദശവദന! സുദ്ദഡദമനുചിതമിതു നിനയ്യ നീ 
തല്ലലം നീതാനനുഭവിക്കും ദൂതം 
ദശരഥനിശിതരശരദലിതവപുഷാ ഭവാന്‍ 
ദേഹം വിനാ യമലോകം പ്രവേശിക്കും 
രഘുജനന തിലകനൊരു മനുജനിതി മാനസേ 
രാക്ഷസരാജ! നിനക്കുതോന്നും ബലാല്‍ 
ലവണജലനിധിയെ രഘുകലതിലകനശ്രമം 
ലംഘനം ചെയ്യുമതിനില്ല സംശയം 
ലവസമയമൊടു നിശിത വിശിഖ പരിപാതേന 
ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍ 
സഹജസുതസചിവ ബലപതികളൊടു കൂടവേ 
സന്നമാം നിന്നുടെ സൈന്യവും നിര്‍ണ്ണയം 
അവനവ നിപുണഭരനവനിഭരനാശനന്‍ 
അദ്യധാതാവപേക്ഷിച്ചതു കാരണം 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 275 


അവതരണമവനിതലമതിലതിദയാപര- 

നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍ 
ജനകന്ൃപവരനു മകളായ്‌ പിറന്നേനഹം 
ചെമ്മേയതിന്നൊരു കാരണഭൂതയായ്‌ 

അറിക തവമനസി പുനരിനി വിരവിനൊടു വ- 
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവന്‍” 
ഇതിമിഥില നൃപതിമകള്‍ പരുഷവചനങ്ങള്‍ കേ- 
ട്ടേറ്റവും കൃദ്ധനായോരു ദശാനനന്‍ 
അതിചപലകരഭവി കരാളം കരവാള- 
മാശുഭ്ൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍ 
അതുപൊഴുതിലതികരുണയൊടു മയതനൂജയു- 
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാള്‍! 
“ഒഴികൊഴിക ദശവദന! ശണു മമ വചോ ഭവാ- 
നൊല്ലാതകാര്യമോരായ്യ മൂഡ്രപ്രഭോ! 
ത്ൃയജമനുജതരുണിയെയൊരുടയവരുമെന്നിയേ 
ദീനയായ്‌ ദുഃഖിച്ചതീവ കൃശാംഗിയായ്‌ 
പതിവിരഹപരവശതയൊടുമിഹ പരാലയേ 
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം 
പകലിരവു നിശിചരികള്‍ പരുഷവചനം കേട്ടു 
പാരം വശം കെട്ടിരിക്കുന്നതുമിവള്‍ 
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ! 
ദുഷ്കീര്‍ത്തി ചേരുമോ വീരപുംസാം വിഭോ! 
സുരദനുജദിതിജഭജഗാപ്പരോഗന്ധര്‍വ- 

സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം” 
ദശമുഖനുമധികജളനാശു മണ്ഡോദരി 
ദാക്ഷിണ്യവാക്കുകള്‍ കേട്ടു സലജ്ജനായ്‌ 
നിശിചരികളൊടു സദയമവനുമുരചെയ്തിതു! 
“നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍ 
ഭയജനന വചനമനുസരണ വചനങ്ങളും 
ഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധം 
അവനിമകളകതളിരഴിച്ചെങ്കലാക്കുവി- 
നന്‍പോടു രണ്ടുമാസം, പാര്‍പ്പനിന്നിയും” 
ഇതിരജനിചരികളൊടു ദശവദനനും പറ- 
ഞ്ഞീര്‍ഷ്യയോടന്തഃപുരം പുക്കു മേവിനാന്‍ 
അതികഗഠിന പരുഷതര വചനശരമേല്‍ക്കയാ- 
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 


276 


“അനുചിതമിതല മലമടങ്ങുവിന്‍ നിങ്ങളെ”- 
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍ 
“ശുണുവചനമിതു മമ നിശാചരസ്തീകളേ! 
ശീലാവതിയെ നമസ്തരിച്ചിടുവിന്‍ 

സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാന്‍ 
സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഡ്ദം 
അഖില ജഗദധിപനഭിരാമനാം രാമനു- 
മൈരാവതോപരി ലക്ഷ്മണവീരനും 
ശരനികരപരി പതന ദഹനകണജാലേന 
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം 
രാക്ഷസരാജ്യം വിഭീഷണനും നല്‍കി 
മഹിഷിയെയുമഴകിനൊടു മടിയില്‍ വെച്ചാദരാല്‍ 
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍ 
കുലിശധരരിപു ദശമുഖന്‍ നഗ്നരൂപിയായ്‌ 
ഗോമയമായ മഹാഹൃദം തന്നിലേ 
തിലരസവുമുടല്‍ മുഴുവനലിനൊടണിഞ്ഞുടന്‍ 
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി 

നിജസഹജ സചിവസുത സൈന്യസമേതനായ്‌ 
നിര്‍മ്മഗ്നായ്ക്കുണ്ടു വിസ്മയം തേടിനേന്‍ 
രജനിചരകലപതി വിഭീഷണന്‍ ഭക്തനായ്‌ 
രാമപാദാബ്വും സേവിച്ചു മേവിനാന്‍ 
കലുഷതകള്‍ കളവിനിഹ രാക്ഷസ സ്ത്രീകളേ! 
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഡ്ധം. 
കരുണയൊടു വയമതിനുകതിപയ ദിനം മുദാ 
കാത്തുകൊള്ളേണമിവളെ നിരാമയം” 
രജനിചര യുവതികളിതി തൃജടാ വചോ- 

രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാര്‍ 

മനസി പരവശതയൊടുറങ്ങിനാരേവരും 
മാനസേ ദുഃഖം കലര്‍ന്നു വൈദേഹിയും. 


സീതാഹനുമല്‍ സംവാദം 


ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- 
മുറ്റവരായിട്ടൊരുത്തരുമില്ലമേ 

മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല 
മാനവ വീരനുമെന്നെ മറന്നിതു 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 277 


കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ 
കാകുത്സഥനും കരുണാഹീനനെത്രയും 
മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന 
മന്ദമന്ദമെഴുനേറ്റു നിന്നാകു്ലാല്‍ 
തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു 
താണു കിടന്നൊരു ശിംശപാ ശാഖയും 
സഭയപരവശ തരളമാലംബ്യ ബാഷ്ടവും 
സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാന്‍ 
“ജഗദമലനയനരവിഗോത്രേ ദശരഥന്‍ 
ജാതനായാനവന്‍ തന്നുടെ പൂത്രരായ്‌ 
രതിരമണതുല്യരായ്‌ നാലുപേരുണ്ടിതു 
രാമഭരതസൌമിത്രി ശത്രുഘ്ന്മാര്‍ 
രജനിചരകുലനിധന ഹേതുഭ്ൂതന്‍ പിതു- 
രാജ്ഞയാ കാനനം തന്നില്‍ വാണീടിനാന്‍ 
ജനകനൃപസുതയുമവരജനുമായ്‌ സാദരം 
ജാനകീദേവിയെത്തത്ര ദശാനനന്‍ 
കപടയതി വേഷമായ്ക്ട്ട കൊണ്ടീടിനാന്‍ 
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും 
വിപിനളവി വിരവോടു തിരഞ്ഞുനടക്കുമ്പോള്‍ 
വീണുകിടക്കും ജടായുവിനെക്കണ്ടു 
പരമഗതിപുനരവനു നല്‍കിയമ്മാല്യവല്‍ 
പര്‍വ്വതപാര്‍ശ്വേ നടക്കുംവിധൌ തദാ 
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു 
സത്വരം കൊന്നിതു ശക്രസുതനെയും 
തരണിതനയനുമഥ കപിന്ദ്രനായ്‌ വന്നിതു 
തല്‍ പ്രതൃപകാരമാശു സുഗ്രീവനും 
കപിവരരെ വിരവിനൊടു നാല്ദിക്കിങ്കലും 
കണ്ടുവരുവാനയച്ചോരനന്തരം 
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍ 
പുണ്യവാനായ സമ്പാതി തന്‍ വാക്കിനാല്‍ 
ജലനിധിയുമൊരു ശതക യോജനാവിസ്തൃതം 
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേന്‍ 
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനേഹം 
രാത്രിയിലത്ര താതാനുഗ്രഹവശാല്‍ 
തതനികരവരമരിയ ശിംശപാവൃക്ഷവും 
തന്മൂലദേശേ ഭവതിയേയും മുദാ 


278 


കനിവിനൊടു കണ്ടു കൃതാര്‍ഥനായേനഹം 
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍ 
ഭഗവദനുചരരിലഹമഗ്രേസരന്‍ 
ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തൃതേ” 
പ്വഗകലവരനിതി പറഞ്ഞടങ്ങിടിനാന്‍ 
പിന്നെയിളകാതിരുന്നാനരക്ഷണം 

“കിമിതി രഘുകലവരചരിത്രം ക്രമേണ മേ 
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം 
പവനനുരു കൃപയൊടു പറഞ്ഞു കേള്‍പ്പിക്കയോ 
പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ? 
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ 
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ 
സരസതരപതിചരിതമാശു കര്‍ണ്ണാമൃതം 
സത്യമായ്‌ വന്നിതാവു മമ ദൈവമേ! 

ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില- 
ത്യത്തമന്‍ മുമ്പില്‍ മേ കാണായ്‌ വരേണമേ 
ജനകന്ൃപദുഹിതൃവചനം കേട്ടു മാരുതി 
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍ 
വിനയമൊടുമവനിമകള്‍ ചരണ നളിനാന്തികേ 
വീണു നമസ്തരിച്ചാന്‍ ഭക്തിപൂര്‍വ്വകം 

തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍ 
തൃഷ്യാ കലപിംഗതുല്യശരീരനായ്‌ 

ഇവിടെ നിശിചരപതി വലീ മുഖവേഷമാ- 
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ 

ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും 
ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍ 

കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു 
കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും 
“ശരണമിഹ ചരണസരസിജമഖിലനായികേ! 
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ 
തവസചിവനഹമിഹ തഥാവിധനല്ലഹോ! 
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍ 
സുമുഖി! കപികലതിലകനായ സൂര്യാത്മജന്‍ 
സുഗ്രീവളുത്യന്‍ ജഗല്രാണ നന്ദനന്‍ 
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല 
കര്‍മ്മണാ വാചാ മനസാപി മാതാവേ!” 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 279 


പവനസുതമധുരതര വചനമതു കേട്ടുടന്‍ 
പത്മാലയദേവി ചോദിച്ചിതാദരാല്‍ 
“ഭൂതമൂജുമൂദുസ്ുടവര്‍ണ്ണവാക യം തെളി- 
ഞ്ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം 
സദയമിഹ വദ മനുജവാനരജാതികള്‍ 
തങ്ങളില്‍ സംഗതി സംഭവിച്ചിടുവാന്‍ 
കലിതരുചി ഗഹനഭവി കാരണമെന്തെടോ! 
കാരുണ്യവാരാന്നിധേ! കപിക്ഞ്ജര! 
തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന- 
തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്ലു നീ.” 
“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും 
ശ്രീരാമദേവനാണെ സത്യമോമലേ! 

ഭവതി പതിവചനമവലംബ്യ രണ്ടംഗമാ- 
യാശ്രയാശങ്കലുമാശ്രമത്തിങ്കലും 

മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ 
മാനിനു പിന്നേ നടന്നു രഘുപതി 
നിശിതതരവിശിഖഗണചാപവുമായ്‌ ചെന്നു 
നീചനാം മാരീചനെക്കൊന്നു രാഘവന്‍ 
ഉടനുടലുമുലയ മുഹരുടജഭവി വന്നപോ- 
തുണ്ടായ വൃത്താന്തമോ പറയാവതോ? 
ഉടനവിടെയവിടെയടവിയിലടയ നോക്കിയു- 
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ 
ഗഹനഭവി ഗഗനചരപതി ഗരുഡസന്നിഭന്‍ 
കേണുകിടക്കും ജടായുവിനെക്കണ്ടു 
അവനുമഥ തവ ചരിതമഖിലമറിയിയിച്ചള- 
വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും 
പുനരടവികളിലവരജേന സാകംദദൂതം 

പുക്കു തിരഞ്ഞു കബന്ധഗതി നല്‍കി 

ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍ 
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍ 
അഥ ശബരിവിമലവചനേന പോന്ൃശ്യമു- 
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധൌ 
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി- 
താല്ലര്യമുക്കൊണ്ടയച്ചിതെന്നെത്തദാ 
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ 
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍ 


280 


നൃപതികലവരഹൃദയമഖിലവുമറിഞ്ഞതി 
നിര്‍മ്മലന്മാരെച്ചുമലിലെടുത്തുടന്‍ 
തരണിസുതനികടഭളവികൊണ്ടു ചെന്നീടിനേന്‍ 
സഖ്യം പരസ്തരം ചെയ്യിച്ചിതാശു ഞാന്‍ 
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു 
ദണ്ഡമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍ 
തരണിസുതഗഹിണ്യെ ബലാലടക്കിക്കൊണ്ട- 
താരാപതിയെ വധിച്ചു രഘുവരന്‍ 
ദിവസകരതനയനു കൊടുത്തിതു രാജ്യവും; 
ദേവിയെയാരാഞ്ഞു കാണ്മാന്‍ കപിന്ദ്രനും 
പ്വഗകുലപരിവ്ൃഫരെ നാലു ദിക്കിങ്കലും 
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാന്‍ 
അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി- 
ച്ചംഗലീയം മമകൈയില്‍ നല്‍കീടിനാന്‍ 

ഇതു ജനകന്ൃപതി മകള്‍ കയ്യില്‍ കൊടുക്ക നീ 
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും 
സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ 
സാദരം ചൊന്നാനടയാളവാക്യവും 

അതുഭവതി കരതളിരിലിനി വിരവില്‍ നല്‍കുവ 
നാലോകയാലോകയാനന്ദപൂര്‍വ്വകം” 

ഇതി മധുരതരമനിലതനയനുരചെയ്തുട 
നിന്ദിരാദേവിതന്‍ കയ്യില്‍ നല്‍കീടിനാന്‍ 
പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ- 
ല്ലിന്നോക്കില്‍ വാണുവണങ്ങി നിന്നീടിനാന്‍ 
മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്‌ 
മേന്മേലൊഴുകുമാനന്ദ ബാഷ്ടാകലാല്‍ 
രമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതു 
രാമനാമാങ്കിതമംഗുലീയം മുദാ 

വ്്വഗകല പരിവ്വഡ! മഹാമതിമാന്‍ ഭവാന്‍ 
പ്രാണദാതാ മമപ്രീതികാരീ ദ്ദഡ്രം 

ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ 
ഭക്തനതീവ വിശ്വാന്ധ്യന്‍ ദയാപരന്‍ 
പലഗുണവുമുടയവരെയൊഴികെ മറ്റാരേയും 
ഭര്‍ത്താവയയ്ക്കയുമില്ല മത്സന്നിധൌ 
സുഖവുമനുദിനമിരിക്കും പ്രകാരവും 
മല്ഛരിതാപവും കണ്ടുവല്ലോ ഭവാന്‍ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 281 


കമലദലനയനനകതളിരിലിനി മാംപ്രതി 
കാരുണ്യമുണ്ടാം പരിചറിയിക്ക നീ 
രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു 
രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം 
അതിനിടയില്‍ വരുവതിനു വേലചെയ്തീടുനീ 
അത്രനാളും പ്രാണനെദ്ധരിച്ചീടുവന്‍ 
ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ 
ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊലനീ 
അനിലതനയനുമഖിലജനനി വചനങ്ങള്‍ കേ- 
ട്ടാകലം തീരുവാനാശു ചൊല്ലീടിനാന്‍ 
അവനിപതി സുതനൊടടിയന്‍ ഭവദ്വാര്‍ത്തക- 
ളങ്ങുണര്‍ത്തിച്ചു കൂടുന്നതിന്‍ മുന്നമേ 
അവരനുജനുമഖിലകപികുലബലവുമായ്‌ മുതി- 
ര്‍ന്നാശു വരുമതിനില്ലൊരു സംശയം 
സുതസചിവ സഹജസഹിതം ദശഗ്രീവനെ 
സൂര്യാത്മജാലായത്തിന്നയയ്ക്കും ക്uണാല്‍ 
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിന്‍ 
ഭര്‍ത്താവയോദ്ധ്യയ്ക്െഴുന്നള്ളമാദരാല്‍” 
ഇതിപവനസുത വചനമുടമയൊടു കേട്ടപോ- 
തിനിന്ദിരാദേവി ചോദിച്ചരുളീടിനാള്‍ 
“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ- 
ടേതൊരുജാതി കടന്നുവരുന്നതും 
മനുജപരിവ്വഡനെയുമവരജനെയുമന്‍പോടു 
മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാല്‍ 

മമ ചുമലില്‍ വിരവിനൊടേടുത്തു കടത്തുവന്‍ 
മൈഥിലീ! കിംവിഷാദം വൃഥാ മാനസേ 
ലഘുതരമമിത രജനിചരക്ലമശേഷേണ 
ലങ്കയും ഭസ്മമാക്കീടുമനാകുലം 

ദൂതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി- 
ദ്രോഹം വിനാ ഗമിച്ചീടുവനോമലേ! 

വിരഹ കലുഷിതമനസി രഖുവരനു മാം പ്രതി 
വിശ്വാസമാശു വന്നീടുവനായ്‌ മുദാ 

തരിക സരഭസമൊരടയാളവും വാക്യവും 
താവകം ചൊല്ലുവാനായരുള്‍ ചെയ്യണം” 
ഇതിപവനതനയവചനേന വൈദേഹിയു- 
മിത്തിരിനേരം വിചാരിച്ചു മാനസേ 


282 


ചികുരഭരമതില്‍ മരുവുമമല ചൂഡാമണി 
ചിന്മയി മാരുതി കൈയില്‍ നല്‍കിീടിനാള്‍ 
“ശൃണതനയ! പുനരൊരടയാളവാക്യം ഭവാന്‍ 
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ 
സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ 
ഭര്‍ത്താവിനുണ്ടായ്‌ വരുമെന്നു നിര്‍ണ്ണയം 
ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠകയാ 
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ 
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ 
തിരുമുടിയുമഴകിനൊടുമടിയില്‍ മമ വെച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങിടിനാന്‍ 
അതുപൊഴുതിലതി പലലശകലങ്ങള്‍ കൊത്തീടിനാന്‍ 
ഭക്ഷിച്ചു കൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ 
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേന്‍ 
പാഷാണജാലങ്ങള്‍ കൊണ്ടതു കൊണ്ടവന്‍ 
വപുഷി മമ ശിതചരണനഖരതുണ്ഡങ്ങളാല്‍ 
വായ്യോടു കീറിനാനേറെക്കുപിതനായ്‌ 

പരമ പുരുഷനുമുടനുണര്‍ന്നു നോക്കും വിധൌ 
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍ 
തൃണകുശകലമതികുപിതനായെടുത്തശ്രമം 
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍ 
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു 
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍ 
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു- 
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ 
രഘുതിലകനടി മലരിവശമൊടു വീണിതു 
രക്ഷിച്ചു കൊള്ളേണമെന്നെക്ൃപാനിധേ! 
അപരമൊരു ശരണമിഹ നഹി നഹി നമോസ്തതേ 
ആനന്ദമൂര്‍ത്തേ! ശരണം നമോസ്ത്തേ 
ഇതിസഭയമടിമലരില്‍ വീണു കേണീടിനാ- 
നിന്ദ്രാത്മജനാം ജയന്തനുമന്നേരം 
സവിതൃകൂലതിലകനഥ സസ്മിതം ചൊല്ലിനാൻ 
സായകം നിഷ്കലമാകയില്ലെന്നുമേ 

അതിനു തവ നയനമതിലൊന്നുപോ നിശ്ചയ- 
മന്തരമില്ല നീ പൊയ്തകൊള്‍ക നിര്‍ഭയം 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ- 
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്ഠതം 

ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ- 
നോര്‍ത്താലിതെന്നുടെ പാപമേ കാരണം” 
വിവിധമിതി ജനകന്ൃപദുഹിതൃവചനം കേട്ടു 
വീരനാം മാരുതപുത്രനും ചൊല്ലിനാൻ 

“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ 
ഭര്‍ത്താവറിയാക കൊണ്ടുവരാഞ്ഞതും 
ത്ധടിതി വരുമിനി നിശിചരൌഘവും ലങ്കയും 
ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം” 
പവനസുതവചനമിതി കേട്ടു വൈദേഹിയും 
പാരിച്ച മോദേന ചോദിച്ചരുളിനാള്‍! 
“അധികകൃശതനുരരിഹ ഭവാന്‍ കപിവീരരു- 
മീവണ്ണമുള്ളവരല്ലയോ ചൊല്ല നീ 

നിഖില നിശിചരരചലനിഭവിപുലമൂര്‍ത്തികള്‍ 
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?” 
പവനജനുമവനിമകള്‍ തുല്യനായ്‌ നിന്നാതിദ്ദതം 
അഥമിഥിലനൃപപതിസുതയോടു ചൊല്ലീടിനാ- 
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍! 

“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ- 
രിങ്ങിരുപത്തൊന്നു വെള്ളം പടവരും” 
പവനസുത മുദുവചനമിങ്ങനെ കേട്ടുടന്‍ 
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍ ! 
“അതിവിമലനമിത ബലനാശര വംശത്തി- 
നന്തകന്‍ നീയതിനന്തരമില്ലെടോ! 
രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ 
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകലം 
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു- 
ചെന്നു രഘുവരനെ കാണ്‍കനന്ദന! 
മമചരിതമഖിലമറിയിച്ചു ചൂഡാരത്ന- 

മാശു തൃക്കയ്യില്‍ കൊടുക്ക വിരയേ നീ 
വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും 
വീരപുമാന്മാരിരുവരുമായ്‌ ഭവാന്‍ 
വഴിയിലൊരു പിഴയുമുപരോധമെന്നിയേ 
വായുസുതാ! പോകനല്ലവണ്ണം ധ്രുവം” 
വിനയഭയകുതുക ഭക്തി പ്രമോദാന്വിതം 


283 


284 


വീരന്‍ നമസ്തരിച്ചീടിനാനന്തികേ 
പ്രിയവചനസഹിതനഥ ലോക മാതാവിനെ- 
പ്പിന്നെയും മൂന്നു വലത്തു വച്ചിടിനാന്‍ 

“വിട തരിക ജനനീ! വിടകൊള്‍വാനടിയനു 
വേഗേന ഖേദംവിനാ വാഴ്ച സന്തതം” 

ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം 
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ 
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ 
സ്വസ്ത്യസ്ത പുത്ര! തേസുസ്ഥിരശക്തിയും” 
അനിലതനയനുമഖില ജനനിയൊടു സാദരം 
ആശീര്‍വചനമാദായ പിന്‍വാങ്ങിനാന്‍. 


ലങ്കാമര്‍ദ്ദനം 


ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ 
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം 
പരപൂരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി- 
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ 
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ 
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 
നിജഹൃദയചതുരതയൊടപരമൊരു കാര്യവും 
നീതിയോടേ ചെയ്തു പോമവനുത്തമന്‍ 
അതിനു മുഹറഹമഖില നിശിചരകുലേശനെ- 
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം 
അതിനു പെരുവഴിയുമിതു സുദ്ദഡമിതി ചിന്ത ചെ- 
യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാന്‍ 
മിഥിലന്ൃപമകള്‍ മരുവുമതിവിമല ശിംശപാ- 
വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകര്‍ത്തവന്‍ 
കുസുമദലഫലസഹിതഗുല്‍മവല്ലീതരു- 
ക്കുട്ടങ്ങള്‍ പൊട്ടിയലറി വീഴും വിധൌ 
ജനനിവഹഹയ ജനന നാദദേദങ്ങളും 
ജംഗമജാതികളായ പതത്രികള്‍ 
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടന്‍ 
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും 
രജനിചരപുരി ത്ധടിതി കീഴ്േല്‍ മറിച്ചിതു 
രാമദൂതന്‍ മഹാവീര്യപരാക്രമന്‍ 

ഭയമൊടതു പൊഴുതു നിശിചരികളുമുണര്‍ന്നിതു 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പാര്‍ത്തനേരം കപിവീരനെക്കാണായി 
“ഇവനമിത ബലസഹിതനിടിനികരമൊച്ചയു- 
മെന്തൊരു ജന്തുവിതെന്തിനു വന്നതും? 
സുമുഖി! തവനികടഭവി നിന്നു വിശേഷങ്ങള്‍ 
സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ! 
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു 
മര്‍ക്കടാകരം ധരിച്ചിരിക്കുന്നതും 

നിശിതമസി വരുവതിനു കാരണമെന്ത ചൊല്‍ 
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ” 
“രജനിചരകുലരചിതമായകളൊക്കവേ 
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ? 
ഭയമിവനെ നികടഭളവി കണ്ടുമന്മാനസേ 

പാരം വളരുന്നതെന്താവതീശ്വരാ!” 
അവനിമകളവരൊടിതു ചൊന്ന നേരത്തവ- 
രാശു ലമേേശ്വരനോടു ചൊല്ലീടിനാര്‍ 

“ഒരു വിപിനചരനമിതബലനചലസന്നിഭ- 
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു 
പൊരുവതിനു കരുതിയവനപഗത ഭയാകലം 
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ 
മുസലധരനനിശമതു കാക്കുന്നവരെയും 
മുല്‍പ്പെട്ടു തചുകൊന്നീടിനാനശ്രമം 
ഭവനമതിലൊരുവരെയുമവനു ഭയമില്ലഹോ 
പോയീലവനവിടുന്നിനിയും പ്രഭോ!” 
ദശവദനനിതി രജനിചരികള്‍ വചനം കേട്ടു 
ദന്ദശുകോപമക്രോധവിവശനായ്‌ 
“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ- 
നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം 
നിശിതശരകലിശ മുസലാദ്യങ്ങള്‍ കൈക്കൊണ്ടു 
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍” 
നിശിചരകലാധിപാജ്ഞാകാരന്മാരതി 
നിര്‍ഭയം ചെല്ലുന്നതുകണ്ടു മാരുതി 
ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം 
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍ 
സഭയതരഹൃദയമഥ മോഹിച്ചുവീണിതു 
സംഭ്ൂമത്തോടടുത്തീടിനാര്‍ പിന്നെയും 
ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ 


285 


286 


ശീഖ്രം പ്രയോഗിച്ചനേരം കപിന്ദ്രനും 
മുഹുരുപരി വിരവിനൊടുയര്‍ന്നു ജിതശ്രമം 
മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാന്‍ 
നിയുതനിശിചരനിധനനിശമന ദശാന്തരേ 
നിര്‍ഭരം ക്രദ്ധിച്ചു നക്തഞ്ചരേന്ദ്രനും 
അഖിലബലപതിവരരിലൈവരെച്ചെല്ലകെ- 
ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം 
പരമരണ നിപുണനൊടെതിര്‍ത്തു പഞ്ചത്വവും 
പഞ്ചസ്നേനാധിപന്മാര്‍ക്കും ഭവിച്ചിതു 
തദനുദശവദനുനുദിതക്രധാ ചൊല്ലിനാൻ 
“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം 
പരിഭവമൊടമിതബല സഹിതമപി ചെന്നൊരു 
പഞ്ചസേനാധിപന്മാര്‍ മരിച്ചിടിനാര്‍ 

ഇവനെ മമനികട ഭവിത്ധടിതിസഹജീവനോ- 
ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാന്‍ 
മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടന്‍ 
മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ഭൃശം” 
ദശവദനവച നിശമനബല സമന്വിതം 
ദണ്ഡമുസലഖഡ്ഗേഷ്ു ചാപാദികള്‍ 
കഠിനതരമലറി നിജകരമതിലെടുത്തുടന്‍ 
കര്‍ബുരേന്ദ്രന്മാരെടുത്താര്‍ കപിീന്ദ്രനും 
ഭവനതലമുലയെ മുഹുരലറി മരുവും വിധൌ 
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം 
അനിലജനുമവരെ വിരവോടു കൊന്നീടിനാ- 
നാശുലോഹസ്തംഭ താഡനത്താലഹോ! 
നിജസചിവതനയരെഴുവരുമമിത സൈന്യവും 
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍ 
മനസിദശമുഖനുമുരുതാപവും ഭീതയും 

മാനവും ഖേദവും നാണവും തേടിനാന്‍ 
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ- 
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും 
ഇവരൊരുവരെതിരിടുകിലസുരസുരജാതിക- 
ളെങ്ങുമേനില്‍ക്കുമാറില്ല ജഗത്രയേ 

അവര്‍ പലരുമൊരു കപിയൊട്േറ്റു മരിച്ചിത- 
ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം” 
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


പാരം തളര്‍ന്നൊരു താതനോടാദരാല്‍ 
വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു 
വീരപുംസാമിദം യോഗ്യമല്ലേതുമേ 
അലമമലമിതറികിലനുചിതമഖില ഭൂഭുതാ- 
മാത്മഖേദം ധൈര്യശൌര്യതേജോഹരം 
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ””- 
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍ 
കപിവരനുമതുപൊഴുതു തോരണമേറിനാന്‍ 
കാണായിതക്ഷകുമാരനെസ്സന്നിധൌ 
ശരനികരശകലിത ശരീരനായ്‌ വന്നിതു 
ശാഖാമൃഗാധിപന്‍ താനുമതുനേരം 
മുനിവിനൊടു ഗഗനഭൂവി നിന്നു താണാശു ത- 
സൂര്‍ദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാന്‍ 
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍ 
വിബുധകലരിപു നിശിചരാധിപന്‍ രാവണന്‍ 
വൃത്താന്തമാഹന്ത കേട്ടു ദുഃഖാര്‍ത്തനായ്‌ 
അമരപതിജിതമമിതബലസഹിതമാത്മജ- 
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍ 
“പ്രിയതനയ! ശണുവചനമിഹ തവ സഹോദരന്‍ 
പ്രേതാധിപാലയം പുക്കിതു കേട്ടിലേ 
സുതനെ രണശിരസി കൊന്ന കപിന്ദ്രനെ 
മാര്‍ത്താണ്ഡജാലയത്തിന്നയച്ചീടുവാന്‍ 
ത്വരിതമഹതുല ബലമോടു പോയീടുവന്‍ 
ത്വല്‍ കനിഷ്ഠോദകം പിന്നെ നല്‍കീടുവന്‍” 


ഹനൂമദ്ബന്ധനം 


ഇതിജനകവചന മലിവോടു കേട്ടാദരാ 
ലിന്ദ്രജിത്തും പറഞ്ഞിീടിനാന്‍ തല്‍ക്ഷണേ: 
“ത്യജ മനസി ജനക! തവശോകം മഹാമതേ! 
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ 
മരണവിരഹിതനവനതിനില്ല സംശയം 
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ! 
ഭയമവനുമരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ 
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവന്‍ 
ഭവനതലമഖിലമരവിന്ദോത്ഭവാദിയാം 
പൂര്‍വ്വദേവാരികള്‍ തന്നവരത്തിനാല്‍ 


288 


വലമഥനമപിയുധി ജയിച്ച നമ്മോടൊരു 
വാനരന്‍ വന്നെതിരിട്ടതു മത്ഭുതം! 
അതുകരുതുമളവിലിഹ നാണമാമെത്രയും 
ഹന്തുമശക്യോപി ഞാനവിളംബിതം 
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ 
കൃച്ലേണ ഞാന്‍ ത്വല്‍ സമീപേ വരുത്തുവന്‍ 
സപദി വിപദുപഗതമിഹ പ്രമദാകൃതം 
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം 
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ 
സന്താപമുണ്ടാക്കരുതു കരുതു മാം“ 

ഇതി ജനകനൊടു നയഹിതങ്ങള്‍ സൂചിപ്പിച്ചുട- 
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്‌ 
രഥകവചവിശിഖധനുരരാദികള്‍ കൈക്കൊണ്ടു 
രാമദൂതം ജേതുമാശു ചെന്നീടിനാന്‍ 
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാന്‍ 
ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാൻ 
ബഹുമതിയുമകതളിരില്‍ വന്നു പരസ്രം 
ബാഹുബലവീര്യവേഗങ്ങള്‍ കാണ്‍കയാല്‍ 
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു 
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍ 
അഥസപദി ഹൃദി വിശിഖദെട്ടു കൊണ്ടെയ്തു മ- 
റാറാറുബാണം പദങ്ങളിലും തദാ 
ശിതവിശിഖമധികതരമൊന്നു വാല്‍ മേലെയ്തു 
സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍ 

തദനു കപികുലതിലകനന്പു കൊണ്ടാര്‍ത്തനായ്‌ 
സ്തംഭേന സൂതനെക്കൊന്നിതു സത്വരം 
തുരഗയുതരഥവുമഥത്ധടിതി പൊടിയാക്കിനാന്‍ 
ദൂരത്തു ചാടിനാന്‍ മേഘനിനാദനും 
അപരമൊരു രഥ മധിക വിതതമുടനേറി വ- 
ന്നസ്ത്രശസ്തൌഘവരിഷം തുടങ്ങിനാന്‍ 
രുഷിതമതി ദശവദനതനയ ശരപാതേന 
രോമങ്ങള്‍ നന്നാലു കീറി കപിന്ദ്രനും 
അതിനുമൊരുകെടുതിയവനില്ലെന്നു കാണ്‍കയാ- 
ലംഭോജസംഭവബാണമെയ്തീടിനാന്‍ 
അനിലജനുമതിനെ ബഹുമതിയൊടുടനാദരി- 
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ദശവദനസുതനനിലതനയനെ നിബന്ധിച്ചു 
തന്‍പിതാവിന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍ 
പവനജനു മനസിയൊരു പീഡയുണ്ടായീല 
പണ്ടു ദേവന്മാര്‍ കൊടുത്ത വരത്തിനാല്‍ 
നളിനദലനേത്രനാം രാമന്‍ തിരുവടി 
നാമാമൃതം ജപിച്ചീടും ജനം സദാ 

അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ- 
യജ്ഞാനകര്‍മ്മകൃത ബന്ധനം ക്ഷണാല്‍ 
സുചിരവിരചിതമപി വിമുച്യ ഹരിപദം 
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം 
രഘുതിലകചരണയുഗമകതളിരില്‍ വച്ചൊരു 
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ? 
മരണജനിമയ വികൃതി ബന്ധമില്ലാതോര്‍ക്കു 
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം? 
കപടമതികലിത കരചരണ വിവശത്വവും 
കാട്ടിക്കിടന്നു കൊടുത്തോരനന്തരം 
പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടന്‍ 
പാശഖണ്ഡേന ബന്ധിച്ചതു കാരണം 
ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും 
ബ്രഹ്മാസ്തര ബന്ധനം വേര്‍പെട്ടിതപ്പോഴേ 
വ്യഥയുമവനകതളിരിലില്ലയെന്നാകിലും 
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവന്‍ 
നിശിചരരെടുത്തു കൊണ്ടാര്‍ത്തു പോകും വിധൌ 
നിശ്വലനായ്ക്കിടന്നാന്‍ കാര്യഗൌരവാല്‍ 
അനിലജനെ നിശിചരകലാധിപന്‍ മുമ്പില്‍ വ- 
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍ 
“അമിത നിശിചരവരരെ രണശിരസി കൊന്നവ- 
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ 

ജനക! തവ മനസി സചിവ്ന്മാരുമായിനി- 
ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം 
പ്വഗകുലവരനറിക സാമാന്യനല്ലിവന്‍ 
പ്രത്യര്‍ത്ഥി വര്‍ഗ്ഗത്തിനെല്ലാമൊരന്തകന്‍. 
നിജതനയ വചനമിതി കേട്ടു ദശാനനന്‍ 
നില്‍ക്കും പ്രഹസ്തരനോടോര്‍ത്തു ചൊല്ലീടിനാന്‍: 
ഇവനിവിടെ വരുവതിനു കാരണമെന്തെന്നു- 
മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും 


289 


290 


ഉപവനവുമനിശമതു കാക്കുന്നവരെയു- 

മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും 

ത്വരിതമതി ബലമൊടു തകര്‍ത്തു പൊടിച്ചതും 
രൂമയോടാരുടെ ദൂതനെന്നുള്ളതും 

ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു- 
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും 
പവനസുതനൊടു വിനയതനയസഹിതമാദരാല്‍ 
പപ്രച്ഛ്‌” നീയാരയച്ചു വന്നൂ കപേ! 
തൃപസദസികഥയ മമ സത്യം മഹാമതേ! 
നിന്നെയഴിച്ചു വിടുന്നുണ്ടു നിര്‍ണ്ണയം 
ഭയമഖിലമകതളിരില്‍ നിന്നുകളഞ്ഞാലും 
ബ്രഹ്മസഭയ്കകൊക്കു മിസ്റഭ പാര്‍ക്ക നീ 

അനൃത വചനവു മലമധര്‍മ്മ കര്‍മ്മങ്ങളു- 

മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!” 

നിഖില നിശിചരകല ബലാധിപന്‍ ചോദ്യങ്ങള്‍ 
നീതിയോടേ കേട്ടുവായുതനയനും 

മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു 
മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ: 


ഹനുമാന്റെ ഹിതോപദേശം 


സ്ത വചനമതിവിശദ മിതി ശണു ജളപ്രഭോ! 
പൂജ്യനാം രാമദൂതന്‍ ഞാനറിക നീ 
ഭവനപതി മമപതി പുരന്ദരപൂജിതന്‍ 
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍ 
ഭജഗകലപതിശയനമലനഖിലേശ്വരന്‍ 
പൂര്‍വ്വദേവാരാതി ഭൂക്തിമുക്തിപ്രദന്‍ 
പുരമഥനഹൃദയമണിനിലയനനിവാസിയാം 
ഭതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍ 
ഭജകുലരിപുമണിരഥദ്ധ്യജന്‍ മാധവന്‍ 
ഭൂപതിഭൂൃതിവിഭ്ൂഷണസമ്മിതന്‍ 
നിജജനകവചനമതുസത്യമാക്കീടുവാന്‍ 
നിര്‍മ്മലന്‍ കാനനത്തിന്നു പുറപ്പെട്ടു 
ജനകജയുമവരജനുമായ്‌ മരുവുന്ന നാള്‍ 
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ 
തവ മരണമിഹവരുവതിന്നൊരു കാരണം 
താമരസോത്ഭവകല്ലിതം കേവലം 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 291 


തദനു ദശരഥതനയനും മതംഗാശ്രമേ 
താപേന തമ്പിയുമായ്‌ ഗമിച്ചീടിനാന്‍ 
തപനതനയനൊടനലസാക്ഷിയായ്‌ സഖ്യവും 
താല്പര്യമുള്‍ക്കൊണ്ടു ചെയ്തോരനന്തരം 
അമരപതിസുതനെയൊരു ബാണേന കൊന്നുട 
നര്‍ക്കാത്മജന്നു കിഷ്ഠിന്ധയും നല്‍കീടിനാന്‍ 
അടിമലരിലവനമനമഴകിനൊടു ചെയ്തവ- 
നാധിപത്യം കൊടുത്താധി തീര്‍ത്തീടിനാന്‍ 
അതിനവനുമവനിതനയാന്വേഷണത്തിനാ- 
യാശകള്‍ തോറുമേകൈക നൂറായിരം 
പ്പവഗകുലപരിവ്വഡരെ ലഖുതരമയച്ചതി- 
ലേകനഹമിഹവന്നു കണ്ടീടിനേന്‍ 
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും 
വാനരവംശ പ്രകൃതിശീലം വിഭോ! 

ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതു- 
മെന്നെ വധിപ്പതിന്നായ്‌ വന്ന കാരണം 
മരണഭയമകതളിരിലില്ലയാതേ ഭുവി 

മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണ്ണയം 

ദശവദന ! സമരഭവി ദേഹരക്ഷാര്‍ത്ഥമായ്‌ 
ത്വദ്ഭൂത്യവര്‍ഗ്ഗത്തെ നിഗ്രഹിച്ചേനഹം 
ദശനിയുതശതവയസി ജീര്‍ണ്ണമെന്നാകിലും 
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ 
തവ തനയകരഗളിത വിധിവിശിഖപാശേന 
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം 
കമലഭവമുഖസുരവരപ്രഭാവേന മേ 
കായത്തിനേതുമേ പീഡയുണ്ടായ്വരാ 
പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ 
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍ 
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ- 
ളദ്ൃഹിതം തവ വക്തുമുദ്യൂക്തനായ്‌ 
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു 
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം 
അതുജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ- 
ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം 
മനസി കരുതുക ഭവനഗതിയെ വഴിയേ ഭവാന്‍ 
മഗ്നനായീടൊലാ മോഹമഹാം ബുധൌ 


292 


ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ 
ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ 

അതു ജനനമരണ ഭയനാശിനീ നിര്‍ണ്ണയ- 
മന്യയായുള്ളതു സംസാര കാരിണി 
അമൃതഘനവിമലപരമാത്മബോധോചിത- 
മത്യത്തമാന്വയോദ്‌ ഭൂതനല്ലോ ഭവാന്‍ 

കളക തവ ഹൃദി സപദി തത്ത്വബോധേന നീ 
കാമകോപദ്വേഷലോഭമോഹാദികള്‍ 
കമലഭവസുതതനയ നന്ദനനാകയാല്‍ 
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ 

ദനുജസുര മനുജഖഗമൃഗഭജഗഭേദേന 
ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ 
പ്രകൃതിഗുണപരവശതയാ ബദ്ധനായ്വരും 
പ്രാണദേഹങ്ങളാത്മാവല്ലറികെടോ! 
അമൃതമയനജനമലനദ്വയനവ്യയ- 
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍ 
നിരുപമമനമേയനവ്യക്തന്‍ നിരാകലന്‍ 
നിര്‍ഗ്ഗണന്‍ നിഷ്ഠളങ്കന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍ 
നിഗമവരനിലയനനന്തനാദ്യന്‍ വിഭ 
നിതൃന്‍ നിരാകാരനാത്മാ പരബ്രഹ്മം 
വിധിഹരിഹരാദികശള്‍ക്കും തിരിയാതവന്‍ 
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം 
സകലജഗദിദമറിക മായാമയം പ്രഭോ! 
സച്ചിന്മയം സത്യബോധം സതാതനം 
ജഡമഖിലജഗദിദമനിത്യമറിക നീ 
ജന്മജരാമരണാദി ദുഃഖാന്വിതം 

അറിവതിനു പണിപരമ പുരുഷ മറിമായങ്ങ- 
ളാത്മാനമാത്മനാ കണ്ടു തെളിക നീ 
പരമഗതി വരുവതിനു പരമൊരുപദേശവും 
പാര്‍ത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍ 
അനവരതമകതളിരിലമിതഹരിഭക്തികൊ- 
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം 
അകമലരുമഘമകലുമളവതി വിശുദ്ധമാ- 
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഡ്യം 
വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന- 
വിശ്വാസകേവലാനന്ദാനുഭൂൃതിയാല്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 293 


രജനിചരവനദഹനമന്ത്രാക്ഷരദ്വയം 
രാമരാമേതി സദിവ ജപിക്കയും 

രതി സപദി നിജഹൃദി വിഹായ നിത്യം മുദാ 
രാമപാദ ധ്യാനമുള്ളിലുറയ്ക്കയും 
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി- 
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ 
ഭജഭവ ഭയാപഹം ഭക്തലോകപ്രിയം 
ഭാനുകോടിപ്രഭം വിഷുപദാംബൂജം 
മധുമഥനചരണസരസിജയുഗളമാശു നീ 
മൌഡ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ! 
കുസ്ൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ- 
കുണ്ഠലോകം ഗമിപ്പാന്‍ വഴിനോക്കു നീ 
പരധന കളത്രമോഹ്ന നിത്യം വൃഥാ 
പാപമാര്‍ജ്ജിച്ചു കീഴ്നോട്ടു വീണിടൊലാ 
നളിനദലനയനമഖിലേശ്വരം മാധവം 
നാരായണം ശരണാഗത വത്സലം 
പരമപുരുഷം പരമാത്മാനമദ്വയം 
ഭക്തിവിശ്വാസേന സേവിക്ക സന്തതം 
ശരണമിതി ചരണകമലേ പതിച്ചീടെടോ! 
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷുനായ്‌ 
കലുഷമനവധി ത്ധടിതി ചെയ്തിതെന്നാകിലും 
കാരുണ്യമീവണ്ണമില്ല മറ്റാര്‍ക്കുമോ 
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ 
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ! 
സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ 
സത്യം മയോക്തം വിരിഞ്ചാദി സമ്മതം” 
അമൃതസമവചനമിതിപവനതനയോദിത- 
മത്യന്തരോഷേണ കേട്ടു ദശാനനന്‍ 
നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍ 
നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാന്‍ 
തിലസദ്ൃശമിവനെയിനി വെട്ടിനുറുക്കുവിന്‍ 
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ 

നികടളഭവി വടിവൊടൊപ്പമിരുന്നു മാം 
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ? 
ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല 
പാപിയായോരു ദുഷ്ടാത്മാശാനിവന്‍ 


294 


കഥയമമ കഥയമ രാമനെന്നാരു ചൊല്‍? 
കാനനവാസി, സുഗ്രീവനെന്നാരെടോ? 
അവരെയുമനന്തരം ജാനകി തന്നെയു- 
മത്യന്ത ദുഷുനാം നിന്നെയും കൊല്ലുവന്‍” 
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു 
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ! 
“നിനവു തവ മനസി പെരുതെത്രയും നന്നു നീ 
നിന്നോടെതിരൊരു നൂറുനൂറായിരം 
രജനിചരകുലപതികളായ്‌ ഞെളിഞ്ഞുള്ളൊരു 
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും 
നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ 
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!” 
പവനസുത വചനമിതു കേട്ടു ദശാസ്യനും 
പാര്‍ശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാന്‍! 
“ഇവിടെ നിശിചരരൊരുവരായുധപാണിയാ- 
യില്ലയോ കള്ളനെക്കൊല്ലുവാന്‍ ചൊല്ലുവിന്‍” 
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ- 
നപ്പോള്‍ വിഭീഷണന്‍ ചൊല്ലിനാൻ മെല്ലവേ! 
“അരുതരുതു ദുരിതമിതു ദുതനെക്കൊല്ലുകെ- 
ന്നാര്‍ക്കടുത്തൂ സൃപന്മാര്‍ക്കു ചൊല്ലീടുവിന്‍ 
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ- 
ലെങ്ങനെയങ്ങറിയുന്നിതു രാഘവന്‍ 
അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ- 
മങ്ങയയ്ക്കേണമതല്ലോ നൃപോചിതം 7“ 
ഇതിസദസി ദശവദന സഹജവചനേന താ- 
നെങ്കിലതങ്ങനെ ചെയ്യെന്നു ചൊല്ലിനാൻ. 


ലങ്മാദഹനം 


വദനമപി കരചരണമല്ല ശൌര്യാസ്ുദം 
വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു 
വയമതിനുത്ധടിതി വസനേന വാല്‍ വേഷ്ടിച്ചു 
വഹ്നികൊളൂുത്തിപ്പുരത്തിലെല്ലാടവും 
രജനിചരപരിവ്വഡരെടുത്തു വാദ്യം കൊട്ടി- 
രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ 
നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തില്‍ 
നീളെ വിളിച്ചു പറഞ്ഞുനടത്തുവിന്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 295 


കുലഹതകനിവനറികനിസ്തേജനെന്നു തന്‍- 
കൂട്ടത്തില്‍ നിന്നു നീക്കീടും കപികലം 
തിലരസഘതാദി സംസിതവസ്ത്രങ്ങളാല്‍ 
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ 
അതുലബല നചലതരമവിടെ മരുവീടിനാ- 
നത്യായത സ്ഥൂലമായിതുവാല്‍ തദാ- 
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു- 
വാല്ുമതീവ ശേഷിച്ചിതു പിന്നെയും 
നിഖിലനിലയന നിഹിതപട്ടാംബരങ്ങളും 
നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാര്‍. 
അതുമുടനൊടുങ്ങി വാല്‍ശേഷിച്ചു കണ്ടള- 
വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാര്‍ 
തിലജഘ്ടത സുസ്നേഹസംസിതവസ്ത്രങ്ങള്‍ 
ദിവ്യപട്ടാംശുക ജാലവും ചുറ്റിനാര്‍ 

നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി 
സ്നേഹവുമെല്ലാമൊടുങ്ങിതശേഷവും 
അലമലമിതമലനിവനെത്രയും ദിവ്യനി- 
താര്‍ക്കു തോന്നീ വിനാശത്തിനെന്നാര്‍ ചിലര്‍ 
അനലമിഹവസനമിതി നനലമിനിവാലധി- 
ക്കാശു കൊളുത്തുവിന്‍ വൈകരുതേതുമേ 
പുനരവരുമതു പൊഴുതു തീകൊളുത്തീടിനാര്‍ 
പുച്ഛാഗ്രദേശേ പുരന്ദരാരാദികള്‍ 
ബലസഹിതമബലമിവരജ്ജുഖണ്ഡം കൊണ്ടു- 
ബധ്വാ ദൃഡ്വതരം ധൃത്വാ കപിവരം 
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ 
കൃത്വാരവമരം ഗത്വാപുരവരം 
പറകളെയുമുടനറഞ്ഞറഞ്ഞങ്ങനെ 
പശ്ചിമദ്വാരദേശേ ചെന്നനന്തരം 
പവനജനുമതികൃശശരീരനായീടിനാന്‍ 
പാശവുമപ്പോള്‍ ശിധിലമായ്‌ വന്നിതു 
ബലമൊടവനതിചപലമചലനിഭ ഗാത്രനായ്‌ 
ബന്ധവും വേര്‍പെട്ടു മേല്‍പ്പോട്ടുപൊങ്ങിനാന്‍ 
ചരമഗിരിഗോപുരാഗ്രേ വായുവേഗേന 
ചാടിനാന്‍ വാഹകന്മാരെയും കൊന്നവന്‍ 
ഉഡുപതിയൊടുരസുമടവുയരമിയലുന്നര- 
ത്നോത്തുംഗ സൌധാഗ്രമേറി മേവീടിനാന്‍ 


296 


ഉദവസിതനികരമുടനുടനുടനുപരിവേഗമോ- 
ടുല്ലുത്യ പിന്നെയുമുല്ലുത്യ സത്വരം 

കനക മണിമയനിലയമഖിലമനിലാത്മജന്‍ 
കത്തിച്ചു കത്തിച്ചു വര്‍ദ്ധിച്ചിതഗ്നിയും 
പ്രകൃതിചപലതയൊടവനചലമോരോ മണി- 
പ്രാസാദജാലങ്ങള്‍ ചുട്ടതുടങ്ങിനാന്‍ 
ഗജതുരഗരഥബലപദാതികള്‍ പംക്തിയും 
ഗമ്യങ്ങളായുള്ള രമ്ൃയഹര്‍മ്മ്യങ്ങളും 
അനലശിഖകളുമനിലസുതഹൃദയവും തെളി- 
ഞ്ഞാഹന്ത! വിഷ്ണപദം ഗമിച്ചുതദാ 
വിബുധപതിയൊടു നിശിചരാലയം വെന്തൊരു 
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളവാന്‍ 
അഹമഹമികാധിയാ പാവകജ്വാലക- 
ളംബരത്തോളമുയര്‍ന്നു ചെന്നു മുദാ 
ഭവനതലഗതവിമല ദിവ്യരത്ങങ്ങളാല്‍ 
ഭൂതിപരിപൂര്‍ണ്ണമായുള്ള ലങ്കയും 
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും 
ഭൂതി പരിപൂര്‍ണ്ണമായ്‌ വന്നിതത്ഭുതം 
ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള 
ദേവാരിഗേഹങ്ങള്‍ വെന്തുകൂടീജവം 
രഘുകലപതി പ്രിയഭൃത്യനാം മാരുതി 
രക്ഷിച്ചുകൊണ്ടാന്‍ വിഭീഷണമന്ദിരം 
കനകമണിമയനിലയനികരമതുവെന്തോരോ 
കാമിനീവര്‍ഗ്ഗം വിലാപം തുടങ്ങിനാര്‍ 
ചികുരഭരവസനചരണാദികള്‍ വെന്താശു 
ജീവനും വേര്‍പെട്ടു ഭൂമൌ പതിക്കയും 
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു- 
മുന്നതമായ സൌധങ്ങളിലേറിയും 
ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു 
താഴത്തുവീണു പിടഞ്ഞുമരിക്കയും 

മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ 
മാമകം കര്‍മ്മമയ്യോ! വിധി ദൈവമേ! 
മരണമുടനുടലുരുകിമുറുകി വരികെന്നതു 
മാറ്റുവാനാരുമില്ലയ്യോ! ശിവശിവ! 
ദുരിതമിതുരജനിചരവരവിരചിതം ദൃഡം 
മറ്റൊരു കാരണമില്ലിതിനേതുമേ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 297 


പരധനവുമമിതപരദാരങ്ങളും ബലാല്‍ 
പാപി ദശാസ്യന്‍ പരിഗ്രഹിച്ചാന്‍ തുലോം 
അറികിലനുചിതമതുമദേന ചെയ്തീടായ്വി- 
നാരുമതിന്റെ ഫലമിതു നിര്‍ണ്ണയം 
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു 
മറ്റുള്ളവര്‍ക്കുമാപത്തായിതിങ്ങനെ. 
സുകൃതദുരിതങ്ങളും കാര്യമകാരവും 
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം 
മദനശ്രപരവശതയൊടു ചപലനായിവന്‍ 
മാഹാത്മ്യമുള്ളപതിവ്രതമാരെയും 
കരബലമൊടനുദിനമണങഞ്ഞു പിടിച്ചതി 
കാമിചാരിത്രഭ്മ്ഗം വരുത്തീടിനാന്‍ 

അവര്‍ മനസി മരുവിന തപോമയപാവക 
നദ്യ രാജ്യേ പിടിപെട്ടിതു കേവലം 
നിശിചരികള്‍ ബഹുവിധമൊരോന്നേ പറകയും 
നില്‍ക്കും നിലയിലേ വെന്തരമരിക്കയും 
ശരണമിഹ കിമിതി പലവഴിയുമുടനോടിയും 
ശാഖികള്‍ വെന്തമുറിഞ്ഞുടന്‍ വീഴ്ചയും 
രഘുകലവരേഷ്ടദുതന്‍ ത്രിയാമാചര- 
രാജ്യമെഴുനൂറു യോജനയും ക്ഷണാല്‍ 
സരസബഹുരവിഭവയുതഭോജനം നല്‍കിനാന്‍ 
സന്തുഷ്ടനായിതു പാവകദേവനും 
ലഘുതരമനിലതനയനമൃതനിധി തന്നിലേ 
ലാഗുലവും തച്ചു തീ പൊലിച്ചീടിനാന്‍ 
പവനജനെ ദഹനനപി ചുട്ടതില്ലേതുമെ 
പാവകനിഷ്ടസഖനാക കാരണം 
പതിനിരതയാകിയ ജാനകീദേവിയാല്‍ 
പ്രാര്‍ത്ഥിതനാകയാലും കരുണാവശാല്‍ 
അവനിതനയാകൃപാവൈഭവമത്ഭുത- 
മത്യന്തശീതളനായിതു വഹ്നിയും 
രജനിചരകുലവിപിന പാവകനാകിയ 
രാമനാമസ്ടൃതി കൊണ്ടു മഹാജനം 
തനയധനദാരമോഹാര്‍ത്തരെന്നാകിലും 
താപത്രയാനലനെക്കടന്നീടുന്ന 
തദഭിമതകാരിയായുള്ള ദൂതന്നു സ- 

ന്താപം പ്രകൃതാനലേന ഭവിക്കുമോ? 


298 


ഭവതിയദിമനുജജനം ഭവിസാമ്ത്രതം 
പങ്കജുഓചനനെ ഭജിച്ചീടുവിന്‍ 

ഭവനപതി ഭജഗപതിശയന ഭജനം ഭവി 
ഭൂുതദൈവാത്മ സംഭൂൃതതാപാപഹം 
തദനുകപികലവരനുമവനി തനയാപദം 
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാൻ 
അഹമിനിയുമുഴറി നടകൊള്ളുവനക്കര- 
യ്ലാജ്ഞാപ യാശുൃഗച്ഛാമി രാമാന്തികം 
രഘുവരനുമവരജനുമരുണജനുമായ്‌ ദുത- 
മാഗമിച്ചീടുമനന്തസേനാസമം 

മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ 
മദ്ഭരം കര്യമിഞീഅനകാത്മജേ! 
തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു 
ദുഃഖമുള്‍ക്കൊണ്ടു പറഞ്ഞിതു സീതയും: 
“മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു 
മാനസതാപമകന്നിതു മാമകം 
കഥമിനിയുമഹമിഹ വസാമിശോകേന മല്‍ 
കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ” 
ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവന്‍ 
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍ 
“കളകശുചമിനി വിരഹമലമതിനുടന്‍ 
സ്മന്ധമാരോഹ ക്ഷണേന ഞാന്‍ കൊണ്ടുപോയ്‌ 
തവരമണസവിധമുപഗമ്യ യോജിപ്പിച്ചു 
താപംശേഷ മദ്യൈവ തീര്‍ത്തീടുവന്‍ 
പവനസുത വചനമിതി കേട്ടു വൈദേഹിയും 
പാരം പ്രസാദിച്ചു പാര്‍ത്തുചൊല്ലീടിനാള്‍ 
അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ- 
ന്നാത്മനിവന്നിതു വിശ്വസമദ്യ മേ 
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ 
ശോഷേണ ബന്ധനാദ്യൈരപി സാഗരം 
കപികല ബലേനകടന്നു ജഗത്രയ 
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം 
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു 
മല്രാണനാഥ കീർത്തിക്കു പോരാ ദൃഡ്ം 
രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു 
രാവണനെക്കൊന്നു കൊണ്ടു പൊയ്തൊള്ളുവാന്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 299 


അതിരഭസമയിതനയ! വേലചെയ്തീടു നീ- 
യത്ര നാളും ധരിച്ചിടുവന്‍ ജീവനെ” 
ഇതിസദയ മവനൊടരുള്‍ ചെയ്തയച്ചീടിനാ- 
ളിന്ദിരാദേവിയും, പിന്നെ വാതാത്മജന്‍ 
തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു 
തൂര്‍ണ്ണം മഹാര്‍ണ്ണവം കണ്ടു ചാടീടിനാന്‍. 


ഹനുമാന്റെ പ്രത്യാഗമനം 


ത്രിഭവനമുലയെ മുഹുരൊന്നലറീടിനാന്‍ 
തീവ്രനാദംകേട്ടു വാനരസംഘവും 
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും 
കാര്യമാഹന്ത സാധിച്ചുവരുന്നിതു 
പവനസുതനതിനുനഹി സംശയം മാനസേ 
പാര്‍ത്തകാണ്‍കൊച്ച കേട്ടാലറിയാമതും 

കപി നിവഹമിതി ബഹുവിധം പറയുംവിധൌ- 
കാണായി തദ്രിശിരസി വാതാത്മജം 
“കപിനിവഹവീരരേ! കണ്ടിതു സീതയെ 
കാകുല്‍സ്ഥവീരനനുഗ്രഹത്താലഹം 

നിശിചര വരാലയമാകിയ ലങ്കയും 
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു 

വിബുധകല വൈരിയാകും ദശഗ്രീവനെ 
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു 

ത്ധടിതി ദശരഥസുതനൊടിക്കഥ ചൊലവാന്‍ 
ജാംബവദാദികളേ നടന്നീടുവിന്‍” 
അതുപൊഴുതു പവനതനയനെയുമവരാദരി- 
ച്ചാലിംഗ്യ ഗാഡ്മാചുംബ്യവാലാഞ്ചലം 
കുതുകമൊടു കപിനിചയമനിലജനെമന്നിട്ടു- 
കൂട്ടമിട്ടാര്‍ത്തു വിളിച്ചു പോയീടിനാര്‍ 
പ്പവഗകുലപരിവ്വഡരുമുഴറി നടകൊണ്ടു പോയ്‌ 
പ്രസവണാചലം കണ്ടുമേവീടിനാര്‍ 
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമാം 
ഗുല്‍മസമാവൃവതം സുഗ്രീവപാലിതം 
ക്ഷധിതപരിപീഡിതരായ കപികലം 
ക്ഷ്ദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍ 
ഫലനികര സഹിതമിഹ മധുരമധുപൂരവും 
ഭക്ഷിച്ചുദാഹവും തീര്‍ത്തുനാമൊക്കവേ 


300 


തരണിസുത സവിധമുപഗമ്യവൃവത്താന്തങ്ങള്‍ 
താമസം കൈവിട്ടുണര്‍ത്തിക്കസാദരം 
അതിനനുവദിച്ചരുളേണമെന്നാശ പൂ- 
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം 
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്യയാ- 
ലാശു മഹുവനം പുക്കിതെല്ലാവരും 
പരിചൊടതിമധുരമധുപാനവും ചെയ്തവര്‍ 
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരേ 
ദധിമുഖനുമനിശമതുപാലനം ചെയ്വിതു- 
ദാനമാനേന സുഗ്രീവസ്ൃശാസനാല്‍ 
ദധിവദനവചനമൊടു നിയതമതുകാക്കുന്ന- 
ദണ്ഡധരന്മാരടുത്തു തടുക്കയാല്‍ 
പവനസുതമുഖകപികള്‍ മുഷ്ഠിപ്രഹാരേണ- 
പാഞ്ഞാര്‍ ഭയപ്പെട്ടവരുമതിദ്തം 
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ- 
ത്തൂര്‍ണ്ണമാലോക്യ വൃത്താന്തങ്ങള്‍ ചൊല്ലിനാൻ 
തവമധുവനത്തിനു ഭംഗം വരുത്തിനാര്‍ 
താരേയനാദികളായ കപിബലം 

സുചിരമതു തവ കരുണയാ പരിപാലിച്ചു 
സുസ്ഥിരമാധിപത്യേന വാണേനഹം 
വലമഥനസുതതനയനാദികളൊക്കവേ 
വന്നു മദ്ഭൂത്യജനത്തെയും വെന്നുടന്‍ 
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ 
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും 
നിജമനസി മുഹരപി വളര്‍ന്ന സന്തോഷേണ 
നിര്‍മ്മലാത്മാ രാമനോടു ചൊല്ലീടിനാന്‍ 
പവനതനയാദികള്‍ കാര്യവും സാധിച്ചു 
പാരം തെളിഞ്ഞുവരുന്നിതു നിര്‍ണ്ണയം 
മധുവനമതല്ലയെന്നാകിലെന്നെ ബഹു- 
മാനിയാതേ ചെന്നു കാണ്‍കയില്ലാരുമേ 
അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ- 
ന്നാത്മനി ഖചേദിക്കവേണ്ടാ വൃഥാ ഭവാന്‍ 
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ- 
നഞ്ജനാപ്ുത്രാദികളോടു സാദരം 
അനിലതനയാംഗദ ജാംബവദാദിക- 
ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍ 


ള്‍. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 301 


പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ- 
പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍ 
പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി 
പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍ 
പുരമഥനഹദിമരുവുമഖില ജഗദീശ്വരന്‍ 
പുഷ്ഠരനേത്രന്‍ പുരന്ദരരസേവിതന്‍ 
ഭജഗപതിശയനനമലന്‍ ത്രിജഗല്ലരി- 
പൂര്‍ണ്ണന്‍ പുരുദുതസോദരന്‍ മാധവന്‍ 
ഭജഗകലഭൂഷണാരാധിതാംഘിദ്വയന്‍ 
പുഷ്ഠരസംഭവപൂജിതന്‍ നിര്‍ശഗ്ഗണന്‍ 
ഭവനപതി മഖപതി സതാംപതി മല്പതി 
പുഷ്ഠരബാന്ധവപുത്രപ്രിയസഖി 
ബുധജനഹൃദിസ്ഥിതന്‍ പൂര്‍വദേവാരാതി 
പുഷ്ഠരബാന്ധവവംശസമുത്ഭവന്‍ 
ഭജബലവതാംവരന്‍ പൂുണ്യജനകാത്മകന്‍ 
ഭൂപതിനന്ദനന്‍ ഭൂമിജാവല്ലഭന്‍ 
ഭവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍ 
ഭൂരിഭൂതിപ്രദന്‍ പുണ്യജനാര്‍ച്ചിതന്‍ 
ഭജഭവകലാധിപന്‍ പുണ്ഡരീകാനനന്‍ 
പുഷ്ബാണോപമന്‍ ഭൂരികാരുണ്യവാന്‍ 
ദിവസകരപുത്രനും സൌമിത്രിയും മുദാ- 
ദിഷ്ടപൂര്‍ണ്ണം ഭജിച്ചന്തികേ സന്തതം 
വിപിനളവിസുഖതരമിരിക്കുന്നതുകണ്ടു- 
വീണുവണങ്ങിനാര്‍ വായുപുത്രാദികള്‍ 
പുനരഥഹരീശ്വരന്‍ തന്നെയും വന്ദിച്ചു- 
പൂര്‍ണ്ണമോദം പറഞ്ഞാനഞ്ജനാത്മജന്‍ 
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര- 
കര്‍ബുരേണ്‍ദ്രാലയേ സങ്കടമെന്നിയേ 
കുശലവുമുടന്‍ വിചാരിച്ചിതു താവകം 
കൂടെസ്സുമിത്രാതനയനും സാദരം 
ശിഥിലതരചികുരമൊടശോകവനികയില്‍ 
ശിംശപാമൂലദേശേ വസിച്ചീടിനാള്‍ 
അനശനമൊടതി കൃശശരീരനായന്വഹ- 
മാശരനാരിീപരിവൃവതയായ്‌ ശുചാ 
അഴല്ലെരുകിമറുകി ബഹുബാഷ്ടവും വാര്‍ത്തു- 
വാര്‍ത്തയ്യോ! സദാ രാമരാമേതിമന്ത്രവും 


302 


മുഹൃരപി ജപിച്ചു ജപിച്ചു വിലപിച്ചു 
മുശ്ധാംഗിമേവുന്ന നേരത്തു ഞാന്‍ തദാ 

അതി കൃശശരീരനായ്‌ വൃക്ഷശാഖാദശാന്തരേ 
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം 
തവചരിതമമൃതസമമഖിലമറിയിച്ചഥ 
തമ്പിയോടും നിന്തിരുവടി തന്നൊടും 
ചെറുതുടജളവി രഹിതയായ്‌ മേവും വിധൌ 
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും 
സവിതൃസുതനൊടു ത്ധടിതി സഖ്യമുണ്ടായതും 
സംക്രന്ദനാത്മജന്‍ തന്നെ വധിച്ചതും 
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍ 
കീശൌഘമാശു നിയുക്തമായീടിനാര്‍ 
അഹമവരിലൊരുവനിവിടേയ്ക്ക വന്നീടിനേ- 
നര്‍ണ്ണവം ചാടിക്കടന്നതിവിദ്ദൂതം 
രവിതനയസചിവനഹമാശുഗനന്ദനന്‍ 
രാമദൂതന്‍ ഹനുമാനെന്നു നാമവും 
ഭവതിയെയുമിഹത്ധടിതി കണ്ടുകൊണ്ടേനഹോ 
ഭാഗ്യമാഹന്ത ഭാഗ്യം കൃതാര്‍ത്രഥോസ്മ്യഹം 
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം 
പത്മജാലോകനം പാപവിനാശനം 
മമവചനമിതിനിഖിലമാകര്‍ണ്ണ്യജാനകി 
മന്ദമന്ദം വിചാരിച്ചിതു മാനസേ 
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം 
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം 
നയനയുഗളപഥമായാതു പുണ്യവാന്‍ 
മാനവവീര പ്രസാദേന ദൈവമേ! 
വചനമിതിമിഥിലതനയോദിതം കേട്ടു ഞാന്‍ 
വാനരാകാരേണ സൂക്ഷ്മശരീരനായ്‌ 
വിനയമൊടു തൊഴുതടിയില്‍ വീണു വണങ്ങിനേന്‍ 
വിസ്മയത്തോടു ചോദിച്ചിതു ദേവിയും 
അറിവതിനു പറക നീയാരെന്നതെന്നോട്‌- 
ത്യാദിവ്വത്താന്തം വിവരിച്ചനന്തരം 
കഥിതമഖിലം മയാദേവവ്വത്താന്തങ്ങള്‍ 
കഞ്ജദളാക്ഷിയും വിശ്വസിച്ചിടിനാള്‍ 
അതുപൊഴുതിലകതളിരിലഴല്‍കളവതിന്നു ഞാ- 
നംഗുലീയം കൊടുത്തീടിനേനാദരാല്‍ 


ഇ. സുന്ദരകാണ്ഡം 


അദ്ധ്യാത്മരാമായാണം 303 


കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ- 
കണ്ണനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍ 
ശിരസി ദൃശി ഗളഭവി മുലത്തടത്തിങ്കലും 
ശീഘ്മണച്ചു വിലപിച്ചിതേറ്റവും 
പവനസുത! കഥയമമ ദുഃഖമെല്ലാം ഭവാന്‍ 
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ! 
നിശിചരികളനുദിനമുപദ്രവിക്കുന്നതും 
നീയങ്ങുചെന്നുചൊല്െന്നു ചൊല്ലീടിനാള്‍ 
തവചരിതമഖിലമലിവോടുണര്‍ത്തിച്ച ഞാന്‍ 
തമ്പിയോടും കപിസേനയോടുംദൂതം 
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു 
വന്നുദശാസ്യകുലവും മുടിച്ചുടന്‍ 
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം 
സന്താപമുള്ളിലുണ്ടാകരുതേതുമേ 
ദശരഥസുതന്നു വിശ്വാസാര്‍ഥമായിനി- 
ദേഹി മേ ദേവി ചിഹം ധന്യമാദരാല്‍ 
പുനരൊരടയാളവാക്കും പറഞ്ഞീടുക 
പുണൃപുരുഷനു വിശ്വാസസിദ്ധയേ 
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള- 
വാശു ചൂഡാരത്നമാദരാല്‍ നല്‍കിനാള്‍ 
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ 
കാന്തനുമായ്‌ വസിക്കുന്നാളൊരുദിനം 
കഠിനതരനഖരനിക്രേണ പീഡിച്ചൊരു 
കാകവ്ൃവത്താന്തവും ചൊല്‍കെന്നു ചൊല്ലിനാൾ 
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുള്‍്‌- 
ത്താപം കലര്‍ന്നു മരുവും ദശാന്തരേ 
ബഹുവിധചോവിഭാവേന ദുഃഖം തീര്‍ത്തു 
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാന്‍ 
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു 
വേഗേന പിന്നെ മറ്റൊന്നു ചെയ്യേനഹം 
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്ദ- 
മാരമമൊക്കെത്തകര്‍ത്തേനതിന്നുടന്‍ 
പരിഭവമൊടടല്‍ കരുതിവന്ന നിശാചര 
പാപികളെക്കൊലചെയ്കേനസംഖ്യകം 
ദശവദനസുതനെ മുഹുരക്ഷകുമാരനെ 
ദണ്ഡധരാലയത്തിന്നയച്ചിടിനേന്‍ 


304 


അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ- 
യാശരാധീരനെക്കണ്ടു പറഞ്ഞുഞാന്‍ 
ലഘുതരമശേഷം ദഹിപ്പിച്ചിത ബത! 
ലങ്കാപുരം പിന്നെയും ദേവിതന്‍പദം 
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു 
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാന്‍ 
തവചരണനളിനമധുനൈവ വന്ദിച്ചിതു 
ദാസന്‍ ദയാനിധേ! പാഹിമാം! പാഹിമാം! 
ഇതിപവനസുതവചനമാഹന്ത! കേട്ടള- 
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാന്‍ 
“സുരജനദുഷ്ഠരം കാര്യം കൃതംത്വയാ- 
സുഗ്രീവനും പ്രസാദിച്ചിതുകേവലം 
സദയമുപകാരമിച്ചെയ്തതിന്നാദരാല്‍ 
സര്‍വ്വസ്വവും തന്നേന്‍ നിനക്കു ഞാന്‍ 
പ്രണയമനസാ ഭവാനാല്‍ കൃതമായതിന്‍ 
പ്രത്ൃപകാരം ജഗത്തിങ്കലില്ലെടോ! 
പുനരപിരമാവരന്‍ മാരുതപുത്രനെ” 
പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍ 
ഉരസിമുഹുരപിമുഹുരണച്ചു പുല്‍കീടിനാ- 
നോര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം 
ഭവനതലമതിലൊരുവനിങ്ങനെയില്ലഹോ 
പൂര്‍ണ്ഠപുണ്യൌഘസൌഭാഗ്യമുണ്ടായെടോ! 
പരമശിവനിതിരഘുകലാധിപന്‍ തന്നുടെ 
പാവനമായ കഥയരുള്‍ ചെയ്തതും 

ഭഗവതി ഭവാനി പരമേശ്വരി കേട്ടു 
ഭക്തിപരവശയായ്‌ വണങ്ങിടിനാള്‍ 
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു 
കേട്ടു മഹാലോകരും തെളിയേണമേ 


0 


ള്‍. സുന്ദരകാണ്ഡം 


ഇത്യൃദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ സുന്ദരകാണ്ഡം സമാ 


വിം 


0 


യുദ്ധകാണ്ഡം 


ഹരിഃ ശ്രീ ഗണപതയേ നമഃ അവിഷ്ലമസ്ത് 
നാരായണ! ഹരേ! നാരായണ! ഹരേ! 
നാരായണ! ഹരേ! നാരായണ! ഹരേ! 
നാരായണ! രാമ! നാരായണ! രാമ! 
നാരായണ! രാമ! നാരായണ! ഹരേ! 
രാമ! രമാരമണ! ത്രിലോകീപതേ! 

രാമ! സീതാഭിരാമ! ത്രിദശപ്രഭോ! 

രാമ! ലോകാഭിരാമ! പ്രണവാത്മക! 
രാമ! നാരായണാത്മാരാമ! ഭൂപതേ! 
രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ- 
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ 
ശാരികപ്പൈതലേ! ചൊല്ലചൊല്ലിന്നിയും 
ചാരുരാമായണയുദ്ധം മനോഹരം 
ഇഥമാകര്‍ണ്യ കിളിമകള്‍ ചൊല്ലിനാൾ 
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ 
ചന്ദ്രചൂഡന്‍ പരമേശ്വരനീശ്വരന്‍ 
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാന്‍ 
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ- 
ചന്ദ്രചരിതം പവിത്രം ശുണുപ്രിയേ! 


ശ്രീരാമാദികളുടെ നിശ്ചയം 


ശ്രീരാമചന്ദ്രന്‍ ഭവനൈകനായകന്‍ 


305 


306 


താരകബ്ര്ഹ്മാത്മകന്‍ കരുണാകരന്‍ 
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി- 
ലാരൂഡ്രമോദാലരുള്‍ ചെയ്തിതാദരാല്‍! 
“ദേവകളാലുമസാദ്ധ്യമായുള്ളോന്നു 
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ 
ചിത്തേ നിരൂപിക്കപോലുമശക്യമാ- 
മബ്ലി ശതയോജനായതമശ്രമം 
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു- 
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം 
ഇങ്ങനെയുള്ള ഭൂത്യന്മാരൊരുത്തനു- 
മെങ്ങുമൊരുനാളൂമില്ലെന്നു നിര്‍ണ്ണയം 
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍- 
തന്നെയും മിത്രാത്മജനെയും കേവലം 
മൈഥിലിയെക്കണ്ടു വന്നതുകാരണം 
വാതാത്മജന്‍ പരിപാലിച്ചിതു ദൃഡ്ം. 
അങ്ങനെയായതെല്ലാമിനിയുമുട- 
നെങ്ങനെ വാരിധിയെക്കടന്നീടുന്നു 
നക്രമകരചക്രാദി പരിപൂര്‍ണ്ണ- 
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്‌ 
രാവണനെപ്പടയോടുമൊടുക്കി ഞാന്‍ 
ദേവിയെയെന്നു കാണുന്നിതു ദൈവമേ!” 


രാമവാക്യം കേട്ടു സുഗ്രീവനും പുന- 
രാമയം തീരുമാറാശു ചൊല്ലീടിനാന്‍: 
“ലംഘനം ചെയ്തു സമുദ്രത്തെയും ബത! 
ലങ്കയും ഭസ്മീകരിച്ചവിളംബിതം 
രാവണന്‍ തന്നെസ്സകുലം കൊലചെയ്തു 
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാന്‍ 
ചിന്തയുണ്ടാകരുതേതുമേ മാനസേ-ം 
ചിന്തയാകുന്നതു കാര്യവിനാശിനി 
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു 
ശൂരരിക്കാണായ വാനരസഞ്ചയം 
വഹ്നിയില്‍ ചാടണമെന്നു ചൊല്ലീടിലും 
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവര്‍ 
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക- 
നേരമിനിക്കളയാതെ രഘുപതേ! 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 307 


ലങ്കയില്‍ ചെന്നുനാം പുക്കിതെന്നാകിലോ 
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം. 
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു- 
രാഘവ! നിന്‍ തിരുമുമ്പില്‍ മഹാരണേ 
അസ്ത്േണശോഷണം ചെയ്യ ജലധിയെ- 
സത്വരം സേതുബന്ധിക്കില്പമാം ദൃഡ്ം 

വല്ല കണക്കില്ുമുണ്ടാം ജയം തവ- 

നല്ല നിമിത്തങ്ങള്‍ കാണ്‍ക രഘുപതേ!” 
ഭക്തിശക്ത്ൃന്വിതമിത്രപുത്രോക്തിക- 
ളിത്ഥമാകര്‍ണ്യ കാകുല്‍സ്ഥനും തല്‍ക്ഷണേ 
മുമ്പിലാമ്മാറു തൊഴുതുനില്‍ക്കും വായു- 
സംഭവനോടു ചോദിച്ചരുളീടിനാന്‍: 


ലങ്കാവിവരണം 


ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ 
ശങ്കാവിഹീനമെന്നോടറിയിക്ക നീ 
കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ 
കാട്ടിത്തരികവേണം വചസാ ഭവാന്‍ 
എന്നതു കേട്ടു തൊഴുതു വാതാത്മജന്‍ 
നന്നായ്കെളിഞ്ഞുണര്‍ത്തിച്ചരുളീടിനാ൯: 
“മധ്യേ സമുദ്രം ത്രികൂടാചലം വളര്‍- 
ന്നത്യുന്നതമതിന്‍മൂര്‍ദ്ധി ലങ്കാപുരം 
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു 
കാണാം കനകവിമാനസമാനമായ്‌. 
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന 
പുത്തന്‍കനകമതിലതിന്‍ചുറ്റമേ 
ഗോപുരം നാലുദിക്കികല്ുമുണ്ടതി- 
ശോഭിതമായതിനേഴുനിലകളും 
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്‌ 
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ 
ഏഴിനും നന്നാലു ഗോപുരപംക്തിയും 
ചൂഴവുമായിരുപത്തെട്ടു ഗോപുരം 
എല്ലാറ്റിനും കിടങ്ങുണ്ടങ്ങാധമായ്‌ 
ചൊലവാന്‍വേല യന്ത്രപ്പാലപംക്തിയും 
അണ്ടര്‍കോന്‍൯ദിക്കിലെഗ്ഗോപുരം കാപ്പതി- 
നുണ്ടു നിശാചരന്മാര്‍പതിനായിരം. 


308 


ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന 
രക്ഷോവരരുണ്ടു നൂറായിരം സദാ 
ശക്തരായ്‌ പശ്ചിമഗോപ്ുരം കാക്കുന്ന 
നക്തഞ്ചരരുണ്ടു പത്തനുറായിരം 
ഉത്തരഗോപുരം കാത്തുനില്ലാനതി- 
ശക്തരായുണ്ടൊരു കോടി നിശാചരര്‍. 
ദിക്കുകള്‍നാലില്ുമുള്ളതിലര്‍ദ്ധമു- 
ണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍ 
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേര്‍ 
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം. 
ഹാടകനിര്‍മ്മിതഭോജനശാലയും 
നാടകശാല നടപ്പന്തല്‍പിന്നെയും 
മജ്ജനശാലയും മദ്യപാനത്തിനു 
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും 
ലങ്കാവിരചിതാലങ്കാരഭേദമാ- 
തങ്കാപഹം പറയാവല്ലന്തനും 

തലരം തന്നില്‍നീളേത്തിരഞ്ഞേനഹം 
മല്ലിതാവിന്‍നിയോഗേന ചെന്നേന്‍ബലാല്‍ 
പുഷ്ഠിതോദ്യാനദേശേ മനോമോഹനേ 
പത്മജാദേവിയേയും കണ്ടു കൂപ്പിനേന്‍ 
അംഗുലീയം കൊടുത്താശു ചുഡാരത്ന- 
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും 
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു 
കാട്ടിയേന്‍പിനെക്കുറഞ്ഞൊരവിവേകം. 
ആരാമമൊക്കെ തകര്‍ത്തതു കാക്കുന്ന 
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേന്‍. 
രക്ഷോവരാത്മജനാകിയ ബാലക- 
നക്ഷകുമാരനവനെയും കൊന്നു ഞാന്‍ 
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാന്‍ 
മന്നവ! ലങ്കാപുരത്തിങ്കലുള്ളതില്‍ 
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്‌ 
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേന്‍ 
നല്ലതെല്ലാം പിന്നെ, രാവണന്‍കോപേന 
ചൊല്ലിനാന്‍തന്നിടെ ഭൂത്യരോ'ടിപ്പൊഴേ 
കൊല്ലുക വൈകാതിവനെ'യെന്നന്നേരം 
കൊല്ലുവാന്‍വന്നവരോടു വിഭീഷണന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 309 


ചൊല്ലിനാനഗ്രജന്‍തന്നോടുമാദരാല്‍: 
“കൊല്ലുമാറില്ല ദൂതന്മാരെയാരുമേ 
ചൊല്ലള്ള രാജധര്‍മ്മങ്ങളറിഞ്ഞവര്‍ 
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു 
നല്ലതാകുന്നതെന്നപ്പോള്‍ദശാനനന്‍ 
ചൊല്ലിനാന്‌ വാലധിക്കഗ്നി കൊളുത്തുവാന്‍ 
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ- 
രഗ്നികൊളുത്തിനാരപ്പോളടിയനും 
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന 
വട്ടമായുള്ള ലങ്കാപുരം സത്വരം 

മന്നവ! ലങ്കയിലുള്ള പടയ്ക്‌ നാ- 
ലൊന്നുമൊടുക്കിനേന്‍ത്വല്രസാദത്തിനാല്‍. 
ഒന്നുകൊണ്ടുമിനിക്കാലവിളംബനം 
നന്നല്ല പോക പുറപ്പെടുകാശു നാം. 
യുദ്ധസന്നദ്ധരായ്‌ ബദ്ധരോഷം മഹാ- 
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം 
സംഖ്യയില്ലാതോളമുള്ള മഹാകപി- 
സംഘേന ലങ്കാപുരിക്കു ശങ്കാപഹം 
ലംഘനം ചെയ്തു നക്തഞ്ചരനായക- 
കിങ്കരന്മാരെ ക്ഷണേന പിതൃപതി- 
കിങ്കരന്മാര്‍ക്കു കൊടുത്തു ദശാനന- 
ഹുങ്ൃതിയും തീര്‍ത്തു സംഗരാന്തേ ബലാല്‍ 
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ! 
പങ്കജനേത്ര! പരംപുരുഷ! പ്രഭോ! 


യുദ്ധയാത്ര 


അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ 
സഞ്ജാതകൌതുകം സംഭാവ്യ സാദരം 
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു 
കഞ്ജവിലോചനനാകിയ രാഘവന്‍: 
“ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട- 
യ്മല്‍പ്പന്നമോദം പുറപ്പെടുകേവരും. 
നക്ഷത്രമുത്രമതും വിജയപ്രദം 
രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം 
ദക്ഷിണനേത്രസ്തുരണവുമുണ്ടു മേ 
ലക്ഷണമെല്ലാം നമുക്കു ജയപ്രദം 


310 


സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം 
സൈന്യാധിപനായ നീലന്‍മഹാബലന്‍ 
മുമ്പും നടുഭാഗവുമിരുഭാഗവും 

പിന്‍പടയും പരിപാലിച്ചുകൊള്ളുവാന്‍ 
വമ്പരാം വാനരന്മാരെ നിയോഗിക്ക 
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍ 
മുന്‍പില്‍ഞാന്‍മാരുതികണ്ഠവുമേറി മല്‍ 
പിമ്പേ സുമിത്രാത്മജനംഗദോപരി 
സുഗ്രീവനെന്നെപ്പിരിയാതരികവേ 
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും 
നീലന്‍ഗജന്‍ഗവയന്‍ഗവാക്ഷന്‍ബലി 
ശൂുലിസമാനനാം മൈന്ദന്‍വിവിദനും 
പങ്കജസംഭവസൂനു സുഷേണനും 
തുംഗന്‍നളനും ശതബലി താരനും 
ചൊല്ലുള്ള വാനരനായകന്മാരോടു 
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും 
കൂടിപ്പുറപ്പെടുകേതുമേ വൈകരു- 
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ?!” 
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക- 
മദ്ധ്യേ സഹോദരനോടും രഘുപതി 
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന 
നക്ഷത്രനാഥനും ഭാസ്തരദേവനും 
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ 
ലോകനാഥന്മാര്‍തെളിഞ്ഞു വിളങ്ങിനാര്‍. 
ആര്‍ത്തു വിളിച്ചു കളിച്ചു പുളച്ചു ലോ- 
കാര്‍ത്തി തീര്‍ത്തീടുവാന്‍മര്‍ക്കടസഞ്ചയം 
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര- 
മാസ്ഥയാ വേഗാല്‍നടന്നുതുടങ്ങിനാര്‍. 
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു 
വാര്‍ദ്ധി നടന്നങ്ങടുക്കുന്നതുപോലെ 
ചാടിയുമോടിയുമോരോ വനങ്ങളില്‍ 
തേടിയും പക്വഫലങ്ങള്‍ളജിക്കയും 
ശൈലവനനദിീജാലങ്ങള്‍പിന്നിട്ടു 
ശൈലശരീരികളായ കപികലം 
ദക്ഷിണസിന്ധുതന്നുത്തരതീരവും 

പുക്കു മഹേന്ദ്രാചലാന്തികേ മേവിനാര്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 311 


മാരുതിതന്നുടെ കണ്ട്ദേശേനിന്നു 
പാരിലിറങ്ങി രഘുകലനാഥനും 
താരേയകണ്ഠമമര്‍ന്ന സൌമിത്രിയും 
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം 
ശ്രീരാമലക്ഷ്ണന്മാരും കപീന്ദ്രരും 
വാരിധി തീരം പ്രവേശിച്ചനന്തരം 
സൂര്യനും വാരിധിതന്നുടെ പശ്ചവിമ- 
തീരം പ്രവേശിച്ചതപ്പോള്‍ന്ൃപാധിപന്‍ 
സൂര്യാത്മജനോടരുള്‍ചെയ്തിതാശു “നാം 
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു 
വാരാന്നിധിയെക്കടപ്പാനുപായവും 
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു 
പാരാതെ കലിക്കവേണമിനിയുടന്‍ 
വാനരസൈന്യത്തെ രക്ഷിചചുകൊള്ളണം 
സേനാധിപന്മാര്‍കൃശാനുപുത്രാദികള്‍ 
രാത്രിയില്‍മായാവിശാരദന്മാരായ 
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോര്‍ 
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു 
മേവിനാന്‍പര്‍വതാഗ്രേ രഘുനാഥനും 
വാനരവ്ൃവന്ദം മകരാലയം കണ്ടു 

മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍ 
നക്രചക്രൌഘ ഭയങ്കരമെത്രയു- 

മുഗ്രം വരുണാലയം ഭീമനിസ്വനം 
അത്യന്നതതരംഗാന്യമഗാധമി- 
തുത്തരണം ചെയ്വതിന്നരിതാര്‍ക്കുമേ 
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ- 
ന്നെങ്ങനെ രാവണന്‍തന്നെ വധിക്കുന്നു? 
ചിന്താപരവശന്മാരായ്‌ കപികളു- 
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍ 
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാന്‍ 
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും 

ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ- 
നൊക്കെ ലോകത്തെയനുകരിച്ചിടുവാന്‍ 
ദുഃഖഹര്‍ഷഭയക്രോധലോഭാദികള്‍ 
സൌഖ്യമദമോഹകാമജന്മാദികള്‍ 
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ 


312 


സുജ്ഞാനരൂപനായുള്ള ചിദാത്മനി 
സംഭവിക്കുന്നു വിചാരിച്ചു കാണ്‍കിലോ 
സംഭവിക്കുന്നിതു ദേഹാഭിമാനിനാം 
കിം പരമാത്മനി സൌഖ്യദുഃഖാദികള്‍ 
സമ്മ്രസാദത്തിങ്കലില്ല രണ്ടേതുമേ 
സമ്ത്രതി നിത്യമാനന്ദമാത്രം പരം 
ദുഃഖാദിസര്‍വ്വവും ബുദ്ധിസംഭൂതങ്ങള്‍ 
മുഖ്യനാം രാമന്‍പരാത്മാ പരംപുമാന്‍ 
മായാഗുണങ്ങളില്‍സംഗതനാകയാല്‍ 


മായവിമോഹിതന്മാര്‍ക്കു തോന്നും ൮ഥാ. 


ദുഃഖിയെന്നും സുഖിയെന്നുമെല്ലാമതു- 


മൊക്കെയോര്‍ത്താലബുധന്മാരുടെ മതം. 


രാവണാദികളുടെ ആലോചന 


അക്കഥ നില്‍ക്ക ദശരഥപുത്രരു- 
മര്‍ക്കാത്മജാദികളായ കപികളും 
വാരാന്നിധിക്കു വടക്കേക്കര വന്നു 
വാരിധിപോലെ പരന്നോരനന്തരം 
ശങ്കാവിഹീനം ജയിച്ചു ജഗത്രയം 
ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ 
മന്ത്രികള്‍തമ്മെ വരുത്തി വിരവോടു 
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍ 
ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു- 
താതൊരു കര്‍മ്മങ്ങള്‍മാരുതി ചെയ്തതും 
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍ 
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍: 
“മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ- 
ളാരുമറിയാതിരിക്കയുമല്ലല്ലോ 
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി- 
ലൂക്കോടുവന്നകംപുക്കൊരു വാനരന്‍ 
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു 
ദീനതകൂടാതഴിച്ചാനുപവനം 
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ 
പുത്രനാമക്ഷകുമാരനെയും കൊന്നു 
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും 
ലംഘനം ചെയ്യൊരു സങ്കടമെന്നിയേ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 313 


സ്വസ്ഥനായ്‌ പോയതോര്‍ത്തോളം നമുക്കുള്ളി- 
ലെത്രയും നാണമാമില്ലൊരു സംശയം 
ഇപ്പോള്‍കപികുലസേനയും രാമനു- 
മബ്ബിതന്നുത്തരതീരേ മരുവുന്നോര്‍. 
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും 
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും. 
മന്ത്രവിശാരദന്മാര്‍നിങ്ങളെന്നുടെ 
മന്ത്രികള്‍ചൊന്നതു കേട്ടതു മുലമായ്‌ 
വന്നീലൊരാപത്തിനിയും മമ ഹിതം 
നന്നായ്‌ വിചാരിച്ചു ചൊല്ലവിന്‍വൈകാതെ. 
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ- 
ളെന്നിലേ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം. 
ഉത്തമം മദ്ധ്യമം പിന്നേതധമവു- 

മിത്ഥം ത്രിവിധമായുള്ള വിചാരവും 
സാദ്ധ്യമിദ,മിദം ദുസ്ലാദ്ധ്യമാ,മിദം 
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും 
കേട്ടാല്‍പലര്‍ക്കുമൊരുപോലെ മാനസേ 
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ 
തമ്മിലന്യോന്യം പറയുന്ന നേരത്തു 
സമ്മതം മാമകം നന്നുനന്നീദ്ൃശം. 
എന്നുറച്ചൊന്നിച്ചു കല്ലിച്ചതുത്തമം 
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍ 
ഓരോ തരം പറഞ്ഞുനങ്ങളുള്ളതു 
തീരുവാനായ്‌ പ്രതിപാദിച്ചനന്തരം 
നല്ലതിതെന്നൈകമത്യമായേവനു- 
മുള്ളിലുറച്ചു കല്ലിച്ചു പിരിവതു 
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ 
ചിത്താഭിമാനേന താന്‍താന്‍പറഞ്ഞതു 
സാധിപ്പതിനു ദുസ്തര്‍ക്കം പറഞ്ഞതു 
ബാധിച്ചു മറ്റേവനും പറഞ്ഞീര്‍ഷ്യയാ 
കാലുഷ്യചേതസാ കലിച്ചുകൂടാതെ 
കാലവും ദീര്‍ഘമായിട്ടു പരസ്തരം 

നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ 
നിന്ദ്യനായുള്ളോനധമമതെത്രയും 
എന്നാലിവിടെ നമുക്കെന്തു നല്ലതെ- 
ന്നൊന്നിച്ചു നിങ്ങള്‍വിചാരിച്ചു ചൊല്ലുവിന്‍” 


314 


ഇങ്ങനെ രാവണന്‍ചൊന്നതു കേട്ടള- 


വിംഗിതജ്ഞന്മാര്‌ നിശാചരര്‍ചൊല്ലിനാര്‍: 


“നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി- 
തിന്നൊരു കാര്യവിചാരമുണ്ടായതും 
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ- 
രാകുലമെന്തു ഭവിച്ചതു മാനസേ? 
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ 
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം! 
വൃത്രാരിയെപ്പരാ യുദ്ധേ ജയിച്ചുടന്‍ 
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം 
വിശ്രതയായൊരു കീര്‍ത്തി വളര്‍ത്തതും 
പുത്രനാം മേഘനിനാദനതോര്‍ക്ക നീ 
വിത്തേശനെപ്പുരായുദ്ധമദ്ധേ ഭവാന്‍ 
ജിത്വാ ജിതശ്രമം പോരും ദശാന്തരേ 
പുഷ്ഠകമായ വിമാനം ഗ്രഹിച്ചതു- 
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും 
കാലനെപ്പോരില്‍ജയിച്ച ഭവാനുണ്ടോ 
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ? 
ഹുങ്കാരമാത്രേണതന്നെ വരുണനെ 
സംഗരത്തിങ്കല്‍ജയ്്‌ച്ചീലയോ ഭവാന്‍? 
മറ്റുള്ള ദേവകളെപ്പറയേണമോ 
പറ്റലരാരു മറ്റുള്ളാതു ചൊല്ലു നീ! 

പിന്നെ മയനാം മഹാസുരന്‍പേടിച്ചു 
കന്യകാരത്തത്തെ നല്‍കീലയൊ-തവ? 
ദാനവന്മാര്‍കരംതന്നു പൊറുക്കുന്നു 
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ? 
കൈലാസശൈലമിളക്കിയെടുത്തുട- 
നാലോലമമ്മാനമാടിയകാരണം 
കാലാരി ചന്ദ്രഹാസത്തെ നല്‍കീലയോ 
മൂലമുണ്ടോ വിഷാദിപ്പാന്‍മനസി തേ? 
ത്രൈലോക്യവാസികളെലാം ഭവൽബല- 
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു 
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍ 
വീരരായുള്ള നമുക്കോക്കില്‍നാണമാം 
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ- 
രാമയമെന്നിയേ പൊയ്യ്കൊണ്ടതുമവന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 315 


ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ- 
യങ്ങവന്‍ജീവനോടേ പോകയില്ലല്ലോ.” 
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍ 
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാര്‍: 
“മാനമോടിന്നിനി ഞങ്ങളിലേകനെ 
മാനസേ കല്ലിച്ചയയ്ക്കന്നതാകിലോ 
മാനുഷജാതികളില്ല ലോകത്തിങ്കല്‍ 
വാനരജാതിയുമില്ലെന്നതും വരും 

ഇന്നൊരു കാര്യവിചാരമാക്കിപ്പല- 
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും 
എത്രയും പാരമിളപ്പം നമുക്കതു- 
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍പ്രഭോ!” 
നക്തഞ്ചരവരരിത്ഥം പറഞ്ഞള- 
വുള്‍ത്താപമൊട്ടു കുറഞ്ഞു ദശാസ്യനും. 


രാവണ കുംഭകര്‍ണ്ണ സംഭാഷണം 


നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ 
വിദൂതമഗ്രജന്‍ തന്നെ വണങ്ങിനാന്‍ 
ഗാഡ ഗാഡം പുണര്‍ന്നൂഡ്മോദം നിജ 
പീഠമതിന്ലേലിരുത്തിദ്ദശാസ്യനും 
വൃത്താന്തമെല്ലാമവരജന്‍ തന്നോടു 
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം 
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍ 
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ 
“ജീവിച്ചു ഭൂമിയില്‍ വാഴ്െന്നതില്‍ മമ 
ദേവത്വമാശു കിട്ടുന്നതു നല്ലതും 

ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും 
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ 
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍ 
ഭൂമിയില്‍ വാഴ്ചാനയയ്ക്കയില്ലെന്നുമേ 
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍ 
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്‌ 
രാമന്‍ മനുഷ്യനല്ലേക സ്വരൂപനാം 
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍ 
സീതയാകുന്നതു ലക്ഷ്മീഭഗവതി 
ജാതയായാള്‍ തവനാശം വരുത്തുവാന്‍ 


316 


മോഹേന നാദഭേദം കേട്ടു ചെന്നുടന്‍ 
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു 
മീനങ്ങളെല്ലാം രസത്തിങ്കല്‍ മോഹിച്ചു 
താനേ ബളിശം വിഴുങ്ങി മരിക്കുന്നു 
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ 
മഗ്നമായ്‌ മൃത്യുഭവിക്കുന്നിതവ്വണ്ണം 
ജാനകിയെക്കണ്ടു മോഹിക്ക കാരണം 
പ്രാണവിനാശം ഭവാനുമകപ്പെടും 
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു- 
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും 
ചൊല്ലുമതിങ്കല്‍ മനസ്സതിന്‍ കാരണം 
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലേ 
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ- 
ശാസനയാലു മടങ്ങുകയില്ലതു 
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലുമ- 
റുജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ 
കാട്ടിയതെല്ലാമപനയം നീയതു 
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ്‌ നിര്‍ണ്ണയം 
ഞാനിതിനിന്നിനി രാമനേയും മറ്റു 
വാനരന്മാരെയൊമൊക്കെയൊടുക്കുവന്‍ 
ജാനകിതന്നെയനുഭവിച്ചീടു നീ 

മാനസേ ചേദമുണ്ടാകരുതേതുമേ 
ദേഹത്തിനന്തരം വന്നുപോം മുന്നമേ 
മോഹിച്ചതാഹന്ത! സാധിച്ചുകൊള്‍ക നീ 
ഇന്ദ്രിയങ്ങള്‍ക്കു വശനാം പുരുഷനു 
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തു കാണ്‍ 
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു 

വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ” 
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി കേട്ടള- 
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍ 
“മാനുഷനാകിയ രാമനേയും മറ്റു 
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാന്‍ 
ആശുവരുവനനുജ്ഞയെച്ചെയ്യിലെ-” 
നാശരാധീശ്വരനോടു ചൊല്ലീടിനാന്‍. 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 317 


രാവണ വിഭീഷണ സംഭാഷണം 


അന്നേരമാഗതനായ വിഭീഷണന്‍ 
ധന്യന്‍നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. 
തന്നരികത്തങ്ങിരുത്തിദുശാനനന്‍ 
ചൊന്നാനവനോടു പഥ്യം വിഭീഷണൻ: 
“രാക്ഷസാധീശ്വര! വീര! ദശാനന! 
കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. 
നല്ലതു ചൊല്പേണമെല്ലാവരും തനി- 
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം 
കല്യാണമെന്തു കുലത്തിനെന്നുള്ളതു- 
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം 
യുദ്ധത്തിനാരുള്ളാതോര്‍ക്ക നീ രാമനോ- 
ടിത്രിലോകത്തിങ്കല്‍നക്തഞ്ചരാധിപ? 
മത്തനുന്മത്തന്‍പ്രഹസ്തന്‍വികടനും 
സുപ്തഘ്ഷയജ്ഞാന്തകാദികളും തഥാ 
കുംഭകര്‍ണ്ണന്‍ജംബുമാലി പ്രജംഘനും 
കുംഭന്‍നികുംഭനകമ്പനന്‍കമ്പനന്‍ 
വമ്പന്‍മഹോദരനും മഹാപാര്‍ശ്വനും 
കുംഭഹനും ത്രിശിരസ്സതികായനും 
ദേവാന്തകനും നരാന്തകനും മറ്റു- 
ദേവാരികള്‍വജൂദംഷ്ടാദി വീരരും 
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി- 
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും 
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ- 
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ! 
നേരേ പൊരുതു ജയിപ്പതിനാരുമേ 
ശ്രീരാമനോടു കരുതായ്മ മാനസേ. 
ശ്രീരാമനായതു മാനുഷനല്ല കേ- 
ളാരെന്നറിവാനുമാമല്ലൊരുവനും. 
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവന്‍ 
വൈവസ്വതനും നിരൃതിയുമല്ല കേള്‍ 
പാശിയുമല്ല ജഗല്‍പ്രാണനല്ല വി- 
ത്തേശനുമല്ലവനീശാനനുമല്ല 
വേധാവുമല്ല ഭജംഗാധിപനുമ- 
ല്ലാദിത്യരുദ്രവസുക്കളുമല്ലവന്‍. 
സാക്ഷാല്‍മഹാവിഷ്ണു നാരായണന്‍പരന്‍ 


318 


മോക്ഷദന്‍സൃഷ്ടിസ്ഥിതിലയകാരണന്‍ 
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവന്‍ 
പന്നിയായ്‌;, മന്നിടം പാലിച്ചുകൊള്ളുവാന്‍. 
പിന്നെ നരസിംഹരൂൂപം ധരിച്ചിട്ടു 

കൊന്നു ഹിരണ്യകശിപുവാം വീരനെ. 
ലോകൈകനായകന്‍വാമനമൂത്തിയായ്‌ 
ലോകത്രയം ബലിയോടു വാങ്ങീടിനാന്‍. 
കൊന്നാനിരുപത്തൊരു തുട രാമനായ്‌ 
മന്നവന്മാരെ,യസുരാംശമാകയാല്‍ 
അന്നന്നസുരരെയൊക്കെയൊടുക്കുവാന്‍ 
മന്നിലവതരിച്ചീടും ജഗന്മയന്‍. 

ഇന്നു ദശരഥപുത്രനായ്‌ വന്നിതു 
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ 
സത്യസങ്കലനാമീശ്വരന്‍തന്മതം 
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം 
എങ്കലെന്തിന്നു പറയുന്നതെന്നൊരു 
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവന്‍ 
സേവിപ്പവര്‍ക്കഭയത്തെക്കൊടുപ്പൊരു 
ദേവനവന്‍കരുണാകരന്‍കേവലന്‍ 
ഭക്തപ്രിയന്‍പരമന്‍പരമേശ്വരന്‍ 

ഭക്തിയും മുക്തിയും നല്‍കും ജനാര്‍ദ്ദനന്‍ 
ആശ്രിതവത്സലനംബുജലോചന- 
നീശ്വരനിന്ദിരാവല്ലഭന്‍കേശവന്‍, 
ഭക്തിയോടും തന്‍തിരുവടിതന്‍പദം 
നിത്യമായ്‌ സേവിച്ചുകൊള്‍ക മടിയാതെ. 
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്ത തല്‍ 
പാദാംബൂജത്തില്‍നമസ്തരിച്ചീടുക. 
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാല്‍ 
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവന്‍ 
തന്‍പദം നല്‍കീടുമേവനും നമ്മുടെ 
തമ്പുരാനോളം കൃപയില്ല മറ്റാര്‍ക്കും. 
കാടകംപുക്ക നേരത്തതിബാലകന്‍ 
താടകയെക്കൊലചെയ്താനൊരമ്പിനാല്‍ 
കൌശികന്‍തന്നുടെ യാഗരക്ഷാര്‍ത്ഥമായ്‌ 
നാശം സുബാഹുമുഖ്യന്മാര്‍ക്കു നല്‍കിനാന്‍. 
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്ക 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 319 


ദുഷ്കൃതമെല്ലാമൊടുക്കിയതോര്‍ക്ക നീ 
ത്രൈയംബകം വില്ല ഖണ്ഡിച്ചു സീതയാം 
മയ്യല്‍മിഴിയാളെയും കൊണ്ടുപോകുമ്പോള്‍ 
മാര്‍ഗ്ഗമദ്ധ്യേ കുഠാരായുധനാകിയ 
ഭാര്‍ഗ്ഗവന്തന്നെജ്ജയിച്ചതുമത്ഭുതം 
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും 
ചെന്ന ഖരാദികളെക്കൊല ചെയ്തതും 
ഉന്നതനാകിയ ബാലിയെക്കൊന്നതും 
മന്നവനാകിയ രാഘവനല്ലയോ? 
അര്‍ണ്ണവം ചാടിക്കടന്നിവിടേക്കു വ- 
ന്നര്‍ണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടന്‍ 
വഹിക്കു ലങ്കാപുരത്തെസ്സമര്‍പ്പിച്ചു 
സന്നദ്ധനായ്‌പ്പോയ മാരുതി ചെയ്തതും 
ഒന്നൊഴിയാതെയ്ശ്രിഞ്ഞിരിക്കെ തവ 
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ! 
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ. 
തന്വംഗിതന്നെക്കൊടുക്ക മടിയാതെ. 
നഷ്ടമതികളായീടുമമാത്യന്മാ- 

രിഷ്ടും പറഞ്ഞു കൊല്ലിക്കുമതോര്‍ക്ക നീ 
കാലപുരം ഗമിയാതിരിക്കേണ്ടുകില്‍ 
കാലം വൈകാതെ കൊടുക്ക വൈദേഹിയെ 
ദുര്‍ബലനായുള്ളവന്‍പ്രബലന്‍തന്നോ- 
ടൂള്‍പ്പുവില്‍മത്സരംവച്ചു തുടങ്ങിയാല്‍ 
പില്ലാടു നാടും നഗരവും സേനയും 
തല്പ്രാണനും നശിച്ചീടുമരക്ഷണാല്‍. 
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ 
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണ്ണയം. 
തന്നുടെ ദുര്‍ന്നയംകൊണ്ടു വരുന്നതി- 
നിന്നു നാമാളല്ല പോകെന്നു വേര്‍പെട്ടു 
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക- 
ളന്നേരമോര്‍ത്താല്‍ഫലമില്ല മന്നവ! 
രാമശരമേറ്റു മൃത്യു വരുന്നേര- 
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു 
നേരെ പറഞ്ഞുതരുന്നതു ഞാനിനി 
താരാര്‍മകളെ കൊടുക്ക വൈകീടാതെ. 
യുദ്ധമേറ്റുള്ള പടയും നശിച്ചുട- 


320 


നര്‍ത്ഥവുമെല്ലാമൊടുങ്ങിയാല്‍മാനസേ 
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാല്‍ 
സ്ഥാനവുമില്ല കൊടുപ്പതിനോര്‍ക്ക നീ. 
മുമ്പിലേയുള്ളില്‍വിചാരിച്ചു കൊള്ളണം 
വമ്പനോടേറ്റാല്‍വരും ഫലമേവനും. 
ശ്രീരാമനോടു കലാം തുടങ്ങിയാ- 

ലാരും ശരണമില്ലെന്നതറിയണം. 
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു 
ശങ്കരനാദികളെന്നതുമോര്‍ക്ക നീ 
രാക്ഷസരാജ! ജയിക്ക ജയിക്ക നീ 
സാക്ഷാല്‍മഹേശ്വരനോടു പിണങ്ങൊലാ 
കൊണ്ടല്‍നേര്‍വര്‍ണ്ണനു ജാനകീദേവിയെ- 
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ 
സംശയമെന്നിയേ നല്‍കുക ദേവിയെ 
വംശം മുടിച്ചു കളയായ്മ വേണമേ!” 

ഇത്ഥം വിഭീഷണന്‍പിന്നെയും പിന്നെയും 
പത്ഥയമായുള്ളതു ചൊന്നതു കേട്ടൊരു 
നക്തഞ്ചരാധിപനായ ദശാസ്യനും 
ക്രദ്ധനായ്‌ സോദരനോടു ചൊല്ലീടിനാന്‍: 
“ശത്രുക്കളല്ല ശത്രുക്കളാകുന്നതു 
മിത്രഭാവത്തോടരികേ മരുവിന 
ശത്രുക്കള്‍ശത്രുക്കളാകുന്നതേവനും 

മൃത്യൂ വരുത്തുമവരെന്നു നിര്‍ണ്ണയം. 
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ 
വധ്യനാമെന്നാലതിനില്ല സംശയം.” 
രാത്രിഞ്ചരാധിപനിത്തരം ചൊന്നള- 


വോര്‍ത്താന്‍വിഭീഷണന്‍ഭാഗവതോത്തമന്‍: 


“മൃത്യൂവശഗതനായ പുരുഷനു 
സിദ്ധൌഷധങ്ങളുമേല്‍ക്കയിലേതുമേ. 
പോരുമിവനോടിനി ഞാന്‍പറഞ്ഞതു 
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം? 
ശ്രീരാമദേവപാദാംബോജമെന്നി മ- 

ററാരും ശരണമെനിക്കില്ല കേവലം. 

ചെന്നു തൃക്കാല്‍ക്കല്‍വീണന്തികേ സന്തതം 
നിന്നു സേവിച്ചുകൊള്‍വന്‍ജന്മമുള്ള നാള്‍.” 
സത്വരം നാലമാത്യന്മാരുമായവ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 321 


നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു. 
ദാരധനാലയമിത്ര ഭൂുത്യൌഘവും 

ദൂരെ പരിത്യജ്യ, രാമപാദാംബൂജം 
മാനസത്തിങ്കലുറപ്പിച്ചു തൃഷുനായ്‌ 
വീണുവണങ്ങിനാനഗ്രജന്‍തന്‍പദം 
കോപിച്ചു രാവണന്‍ചൊല്ലിനാനന്നേര- 
“മാപത്തെനിക്കു വരുത്തുന്നതും ഭവാന്‍. 
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ- 
രാമയമിങ്ങതിനില്ലെന്നു നിര്‍ണ്ണയം. 
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി- 
ന്നേകാന്തഭോജനമായ്വരും നീയെടോ?” 
എന്നതു കേട്ടു വിഭീഷണന്‍ചൊല്ലിനാ- 
“നെന്നുടെ താതനു തുല്യനല്ലോ ഭവാന്‍ 
താവകമായ നിയോഗമനുഷ്ഠിപ്പ- 
നാവതെല്ലാമതു സൌഖ്യമല്ലോ മമ 
സങ്കടം ഞാന്‍മൂലമുണ്ടാകരുതേതു- 
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു, 
പുത്രമിത്രാര്‍ത്ഥകളത്രാദികളോടൂ- 

മത്ര സുഖിച്ചു സുചിരം വസിക്ക നീ 
മൂലവിനാശം നിനക്കു വരുത്തുവാന്‍ 
കാലന്‍ദശരഥമന്ദിരേ രാമനായ്‌ 
ജാതനായാന്‍ജനകാലയേ കാലിയും 
സീതാഭിധാനേന ജാതയായീടിനാള്‍ 
ഭൂമിഭാരം കളഞ്ഞീടുവാനായ്‌ മുതിര്‍ 
ന്നാമോദമോടിങ്ങു വന്നാരിരുവരും. 
എങ്ങനെ പിന്നെ ഞാന്‍ചൊന്ന ഹിതോക്തിക- 
ളങ്ങു ഭവാനുള്ളിലേൽക്കുന്നതു പ്രഭോ! 
രാവണന്‍തന്നെ വധിപ്പാനവനിയില്‍ 
ദേവന്‍വിധാതാവപേക്ഷിച്ച കാരണം 
വന്നു പിറന്നിതു രാമനായ്‌ നിര്‍ണ്ണയം 
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ? 
ആശരവംശവിനാശം വരുംമുമ്പേ 
ദാശരഥിയെ ശരണം ഗതോസ്മി ഞാന്‍.” 


വിഭീഷണന്റെ ശരണപ്രാപ്തി 


രാവണന്‍തന്‍നിയോഗേന വിഭീഷണന്‍ 


522 


ദേവദേവേശപാദാബ്ബുസേവാര്‍ത്ഥമായ്‌ 
ശോകം വിനാ നാലമാത്യരുമായുട- 
നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്ൃതം 
ശ്രീരാമദേവനിരുന്നരുളുന്നതിന്‍ 

നേരേ മുകളില്‍നിന്നുച്ചൈസ്തരമവന്‍ 
വ്യക്തവര്‍ണ്ണേനചൊല്ലീടിനാനെത്രയും 
ഭക്തിവിനയവിശുദ്ധമതിസുടം: 

“രാമ! രമാരമണ! ത്രിലോകീപതേ! 
സ്വാമിന്‍ജയ ജയ! നാഥ! ജയജയ! 
രാജീവനേത്ര! മുകുന്ദ! ജയ ജയ! 
രാജശിഖാമണേ! സീതാപതേ! ജയ! 
രാവണന്‍തന്നുടെ സോദരന്‍ഞാന്‍തവ 
സേവാര്‍ത്ഥമായ്‌ വിടകൊണ്ടേന്‍ദയാനിധേ! 
ആല്ലായമൂര്‍ത്തേ! രഘുപതേ! ശ്രീപതേ! 
നാമ്മാ വിഭീഷണന്‍ത്വല്‍ഭക്തസേവകന്‍ 
“ദേവിയെക്കട്ടതനുചിതം നീ'യെന്നു 
രാവണനോടു ഞാന്‍നല്ലതു ചൊല്ലിയേന്‍. 
ദേവിയെ ശ്രീരാമനായ്യൊണ്ടു നല്‍ൽകുകെ- 
ന്നാവോലമേറ്റം പറഞ്ഞേന്‍പലതരം 
വിജ്ഞാനമാര്‍ഗ്ഗമെല്ലാമുപദേശിച്ച- 
തജ്ഞാനിയാകയാലേറ്റതില്ലേതുമേ. 
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ- 
പഥ്യമായ്‌ വന്നിതവന്നു വിധിവശാല്‍. 
വാളുമായെന്നെ വധിപ്പാനടുത്തിതു 
കാളഭജംഗവേഗേന ലങ്കേശ്വരന്‍ 

മൃത ൃഭയത്താലടിയനുമെത്രയും 
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ 
നാലമാത്യന്മാരുമായ്‌ വിടകൊണ്ടേനൊ- 
രാലംബനം മറ്റെനിക്കില്ല ദൈവമേ! 
ജന്മമരണമോക്ഷാര്‍ത്ഥം ഭവച്ചര- 
ണാംബുജം മേ ശരണം കരുണാംബുധേ!” 
ഇത്ഥം വിഭീഷണവാക്യങ്ങള്‍കേട്ുടള- 
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാന്‍: 
“വിശ്വേശ! രാക്ഷസന്‍മായാവിയെത്രയും 
വിശ്വാസയോഗ്യനല്ലെന്നതു നിര്‍ണ്ണയം. 
പിന്നെ വിശേഷിച്ചു രാവണരാക്ഷസന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 323 


തന്നുടെ സോദരന്‍വിക്രമമുള്ളവന്‍ 
ആയുധപാണിയായ്‌ വന്നാനമാത്യരും 
മായാവിശാരദന്മാരെന്നു നിര്‍ണ്ണയം. 
ഛിദ്രം കുറഞ്ഞൊന്നു കാണ്‍കിലും നമ്മുടെ 
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ. 
ചിന്തിചുടന്‍നിയോഗിക്ക കപികളെ 
ഹന്തവ്യനിന്നിവനില്ലൊരു സംശയം. 
ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ 
മിത്രമെന്നോര്‍ത്തുടന്‍വിശ്വസിക്കുന്നതില്‍ 
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന- 
തുത്തമമാകുന്നതെന്നതോര്‍ക്കേണമേ. 
ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി- 
ലെന്തെന്നഭിമതമെന്നരുള്‍ ചെയ്യണം” 
മറ്റുള്ള വാനരവീരരും ചിന്തിച്ചു 
കുറ്റംവരായ്വാന്‍പറഞ്ഞാര്‍പലതരം 
അന്നേരമുത്ഥായ വന്ദിച്ചു മാരുതി 
ചൊന്നാന്‍' വിഭീഷണനുത്തമനെത്രയും 
വന്നു ശരണം ഗമിച്ചവന്‍തന്നെ നാം 
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം 
നക്തഞ്ചരാന്വയത്തിങ്കല്‍ജനിച്ചവര്‍ 
ശത്രുക്കളേവരുമെന്നു വന്നീടുമോ? 
നല്ലവരുണ്ടാമവരിലുമെന്നുള്ള- 
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ! 
ജാതിനാമാദികള്‍ക്കല്ല ഗുണഗണ- 
ഭേദമെന്നത്രേ ബുധന്മാരുടെ മതം 
ശാശ്വതമായുള്ള ധര്‍മ്മം നൃപതികള്‍ 
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.” 
ഇത്ഥം പലരും പലവിധം ചൊന്നവ 
ചിത്തേ ധരിച്ചരുള്‍ചെയ്തു രഘുപതി: 
“മാരുതി ചൊന്നതുപപന്നമെത്രയും 
വീര! വിഭാകരപുത്ര! വരികെടോ 
ഞാന്‍പറയുന്നതു കേള്‍പ്പിനെല്ലാവരും 
ജാംബവദാദി നീതിജ്ഞവരന്മാരേ! 
ഉര്‍വ്വീശനായാലവനാശ്രിതന്മാരെ 
സര്‍വ്വശോ രക്ഷേച്ഛനശ്പചാനപി 
രക്ഷിയാഞ്ഞാലവന്‍ബ്രഹ്മഹാ കേവലം 


324 


രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാന്‍ 
എന്നു ചൊല്ലന്നിതു വേദശാസ്ത്രങ്ങളില്‍ 
പുണ്യപാപങ്ങളറിയരുതേതുമേ 
മുന്നമൊരു കപോതം നിജ പേടയോ- 
ടൊന്നിച്ചൊരു വനംതന്നില്‍മേവീടിനാന്‍. 
ഉന്നതമായൊരു പാദപാഗ്രേ തദാ 
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാന്‍ 
തന്നുടെ പക്ഷിണിയെസ്സുരതാന്തരേ 
വന്നൊരു ദുഃഖം പൊറാഞ്ഞു കരഞ്ഞവന്‍ 
തന്നെ മറന്നിരുന്നീടും ദശാന്തരേ 
വന്നിതു കാറ്റും മഴയും, ദിനേശനും 

ചെന്നു ചരമാബ്ലിതന്നില്‍മറഞ്ഞിതു, 
ഖിന്നനായ്വന്നു വിശന്നു കിരാതനും 
താനിരിക്കുന്ന വൃക്ഷത്തിന്‍മുരടതില്‍ 
ദീനതയോടു നില്‍ക്കുന്ന കാട്ടാളനെ- 
കണ്ടു കരുണകലര്‍ന്നു കപോതവും 
കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും 
തന്നുടെ കൈയിലിരുന്ന കപോതിയെ 
വന്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാന്‍ 
എന്നതു കൊണ്ടു വിശപ്പടങ്ങിടാഞ്ഞു 
പിന്നെയും പീഡിച്ചിരിക്കും കിരാതനു 
തന്നുടെ ദേഹവും നല്‍കിനാനനമ്പോടു 
വഹിയില്‍വീണു കിരാതാശനാര്‍ത്ഥമായ്‌. 
അത്രപോലും വേണമാശ്രിതരക്ഷണം 
മര്‍ത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ 
എന്നെശ്മരണമെന്നോര്‍ത്തിങ്ങു വന്നവ- 
നെന്നുമഭയം കൊടുക്കുമതേയുള്ളൂ. 

പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി- 
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ. 
ലോകപാലന്മാരെയും മറ്റു കാണായ 
ലോകങ്ങളെയും നിമേഷമാത്രകൊണ്ടു 
സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ- 
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം, 
പിന്നെ ഞാനാരെബ്ുയപ്പെടുന്നു മുദാ 
വന്നീടുവാന്‍ചൊല്ലവനെ മടിയാതെ. 
വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 325 


സുഗ്രീവ! നീ ചെന്നവനെ വരുത്തുക. 
എന്നെശ്മരണംഗമിക്കുന്നവര്‍ക്കു ഞാ- 
നെന്നുമഭയം കൊടുക്കുമതിദ്ദൂതം. 
പിന്നെയവര്‍ക്കൊരു സംസാരദ്ദു:ഖവും 
വന്നുകൂടാ നൂനമെന്നുമറിക നീ. 
ശ്രീരാമവാക്യാമൃതം കേട്ടു വാനര- 
വീരന്‍വിഭീഷണന്‍തന്നെ വരുത്തിനാന്‍ 
ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ- 
മാരൂഡ്മോദം നമസ്തരിച്ചീടിനാന്‍. 
രാമം വിശാലാക്ഷമിന്ദീവരദള- 
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം 
സോമബിംബാഭപ്രസന്നമുഖാംബുജം 
കാമദം കാമോപമം കമലാവരം 
കാന്തം കരുണാകരം കമലേക്ഷണം 
ശാന്തം ശരണ്യം വരേണ്യം വരപ്രദം 
ലക്ഷ്ടണസംയുതം സുഗ്രീവമാരുതി- 
മുഖ്യകപികുലസേവിതം രാഘവം 
കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ- 
യുണ്ടായ സന്തോഷമോടും വിഭീഷണന്‍ 
ഭക്തപ്രിനായ ലോകൈകനാഥനെ 
ഭക്തിപരവശനായ്‌ സ്തൃതിച്ചീടിനാന്‍: 
“ശ്രീരാമ! സീതാമനോഹര! രാഘവ! 
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന! 
ശ്രീരാമരാക്ഷസവംശവിനാശന! 
ശ്രീരാമപാദാംബുജേ നമസ്തേ സദാ. 
ചണ്ഡാംശുഗോത്രോത്ഭവായ നമോനമ- 
ശ്വണ്ഡകോദണ്ഡധരായ നമോ നമ: 
പണ്ഡിതഹൃല്‍പുണ്ഡരികചണ്ഡാംശവേ 
ഖണ്ഡപരശുപ്രിയായ നമോ നമ: 
രാമായ സുഗ്രീവമിത്രായ കാന്തായ 
രാമായ നിതൃമനന്തായ ശാന്തായ 
രാമായ വേദാന്തവേദ്യായ ലോകാഭി- 
രാമായ രാമഭദ്രായ നമോ നമ: 
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ 
വിശ്വായ വിശ്വരൂപായ നമോ നമ: 
നിത്യായ സത്യായ ശുദ്ധായതേ നമ: 


326 


ഭക്തപ്രിയായ ഭഗവതേ രാമായ 
മുക്തിപ്രദായ മുകുന്ദായതേ നമ: 
വിശ്വേശനാം നിന്തിരുവടിതാനല്ലോ 
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം 
സന്തതം ജംഗമാജംഗമഭൂതങ്ങ- 
ളന്തര്‍ബ്ബഹിര്‍വ്യാപ്ലനാകുന്നതും ഭവാന്‍. 
നിന്മഹാമായയാ മൂടിക്കിടക്കുമാ- 
നിര്‍മ്മലമാം പരബ്രഹ്മമജ്ഞാനിനാം 
ത്മൂലമായുള്ള പുണ്യപാപങ്ങളാല്‍ 
ജന്മമരണങ്ങളുണ്ടായ്വരുന്നിതും 
അത്രനാളേക്കും ജഗത്തൊക്കവേ ബലാല്‍ 
സത്യമായ്‌ തോന്നുമതിനില്ല സംശയം 
എത്രനാളേക്കറിയാതെയിരിക്കുന്നി- 
തദ്വയമാം പരബ്രഹ്മം സനാതനം 
പുത്രദാരാദി വിഷയങ്ങളിലതി- 
സക്തികലര്‍ന്നു രമിക്കുന്നിതന്വഹം. 
ആത്മാവിനെയറിയായ്യയാല്‍നിര്‍ണ്ണയ- 
മാത്മനി കാണേണമാത്മാനമാത്മനാ 
ദുഃഖപ്രദം വിഷയേന്ദ്രിയസംയോഗ- 
മൊക്കെയുമോര്‍ത്താലൊടുക്കമനാത്മനാ 
ആദികാലേ സുഖമെന്നു തോന്നിക്കുമ- 
തേതും വിവേകമില്ലാതവര്‍മാനസേ. 
ഇന്ദ്രാഗ്നിധര്‍മ്മരക്ഷോവരുണാനില- 
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും. 
ചിന്തിക്കിലോ നിന്തിരുവടി നിര്‍ണ്ണയ- 
മന്തവുമാദിയുമില്ലാത ദൈവമേ! 
കാലസ്വരൂപനായീടുന്നതും ഭവാന്‍ 
സ്ഥൂലങ്ങളില്‍വച്ചതിസ്ഥുലനും ഭവാന്‍ 
നൂനമണുവിങ്കല്‍നിന്നണീയാന്‍ഭവാന്‍ 
മാനമില്ലാത മഹത്തത്ത്വവും ഭവാന്‍ 
സര്‍വലോകാനാം പിതാവായതും ഭവാന്‍ 
ദര്‍വ്വീകരേന്ദ്രരയന! ദയാനിധേ! 
ആദിമ്ദ്ധ്യാന്തവിഹീനന്‍പരിപൂര്‍ണ്ണ- 
നാധാരഭൂതന്‍പ്രപഞ്ചത്തിനീശ്വരന്‍ 
അച്യൂുതനവ്യയനവ്യക്തനദ്വയന്‍ 
സച്ചില്‍പുരുഷന്‍പുരുഷോത്തമന്‍പരന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 327 


നിശ്വലന്‍നിര്‍മ്മമന്‍നിഷ്ഠളന്‍നിര്‍ഗ്ഗണന്‍ 
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാതവന്‍. 
നിര്‍വികാരന്‍നിരാകാരന്‍നിരീശ്വരന്‍ 
നിര്‍വികല്ലന്‍നിരൂപാശ്രയന്‍ശാശ്വതന്‍ 
ഷഡ്ഭാവഹിനന്‍പ്രകൃതി പരന്‍പുൂമാന്‍. 
സൽല്‍ഭാവയുക്തന്‍സനാതനന്‍സര്‍വ്വഗന്‍ 
മായാമനുഷ്യന്‍മനോഹരന്‍മാധവന്‍ 
മായാവിഹീനന്‍മധുകൈടഭാന്തകന്‍ 
ഞാനിഹ ത്വല്‍പാദഭക്തിനിശ്രേണിയെ- 
സ്പാനന്ദമാശു സമ്മ്രാപ്യ രഘുപതേ! 
ജ്ഞാനയോഗാഖ്യസൌധം കരേറീടുവാന്‍ 
മാനസേ കാമിച്ചു വന്നേന്‍ജഗല്‍പതേ! 
സീതാപതേ! രാമ! കാരുണികോത്തമ! 
യാതുധാനാന്തക! രാവണാരേ! ഹരേ! 
പാദാംബൂജം നമസ്തേ ഭവസാഗര- 
ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!” 
ഭക്തിപരവശനായ്‌ സ്തൃതിച്ചീടിന 
ഭക്തനെക്കണ്ടു തെളിഞ്ഞു രഘുത്തമന്‍ 
ഭക്തപ്രിയന്‍പരമാനന്ദമുള്‍ക്കൊണ്ടു 
മുശ്ധസ്മിതപൂര്‍വ്വമേവമരുള്‍ചെയ്തു: 
“ഇഷ്ടമായുള്ള വരത്തെ വരിക്ക സ- 
ത്ുഷുനാം ഞാന്‍വരദാനൈകതൽല്‍പരന്‍ 
ഒട്ടുമേ താപമൊരുത്തനെനെക്കണ്ടു- 
കിട്ടിയാല്‍പിന്നെയുണ്ടാകയില്ലോര്‍ക്ക നീ.” 
രാമവാക്യാമൃതം കേട്ടു വിഭീഷണ- 
നാമോദമുള്‍ക്കൊണ്ടുണര്‍ത്തിച്ചരുളിനാന്‍: 
“ധന്യനായെന്‍കൃതകൃത്യനായേനഹം 
ധന്യാകൃതേ കൃതകാമനായേനഹം 
ത്വല്‍ൽപാദപത്മാവലോകനംകൊണ്ടു ഞാ- 
നിപ്പോള്‍വിമുക്തനായേനില്ല സംശയം 
മത്സമനായൊരു ധന, ൃനില്ലുഴിയില്‍ 
മത്സമനായൊരു ശുദ്ധനുമില്ലഹോ! 
മത്സമനായ്‌ മറ്റൊരുവനുമില്ലിഹ 
ത്വത്സ്വരൂപം മമ കാണായകാരണാല്‍. 
കര്‍മ്മബന്ധങ്ങള്‍നശിപ്പതിനായിനി 
നിര്‍മ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും 


328 


ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ! 
ചിത്തേ വിഷയസുഖാശയില്ലേതുമേ. 
ത്വല്‍പാദപങ്കജഭക്തിരേവാസ്തര മേ 
നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!” 
ഇത്ഥമാകര്‍ണ്യ സമ്ത്രീതനാം രാഘവന്‍ 
നക്തഞ്ചരാധിപന്‍തന്നോടരുള്‍ചെയ്തു: 
“നിത്യം വിഷയവിരക്തരായ്‌ ശാന്തരായ്‌ 
ഭക്തി വളര്‍ന്നതിശുദ്ധമതികളായ്‌ 
ജ്ഞാനികളായുള്ള യോഗികള്‍മാനസേ 
ഞാനിരിപ്പു സീതയുമായ്‌ മുദാ. 
ആക്യാലെന്നെയും ധ്യാനിച്ചു സന്തതം 
വാഴ്ച നീയെന്നാല്‍നിനക്കു മോക്ഷം വരും. 
അത്രയുമല്ല നിന്നാല്‍കൃതമായൊരു 
ഭക്തികരസ്തരോത്രമത്യന്തശുദ്ധനായ്‌ 
നിത്യവും ചൊല്‍കയും കേള്‍ക്കയും ചെയ്യിലും 
മുക്തി വരുമതിനില്ലൊരു സംശയം.” 
ഇത്ഥമരുള്‍ചെയ്തു ലക്ഷ്മണന്‍തന്നോടു 
ഭക്തപ്രിയനരുള്‍ചെയ്തിതു സാദരം: 
“എന്നെക്കനിവോടുകണ്ടതിന്റെ ഫല- 
മിന്നു തന്നെ വരുത്തേണമതിന്നു നീ 
ലങ്കാധിപനിവനെന്നഭിഷേകവും 
ശങ്കാവിഹീനമന്‍പോടു ചെയ്തീടുക 
സാഗരവാരിയും കൊണ്ടുവന്നീടുക 
ശാഖാമൃഗാധിപന്മരുമായ്‌ സത്വരം 
അര്‍ക്കചന്ദ്രന്മാരുമാകാശഭൂമിയും 
മല്‍ക്കഥയും ജഗത്തിങ്കലുള്ളന്നിവന്‍ 
വാഴ്ച ലങ്കാരാജ്യമേവം മമാജ്ഞയാ 
ഭാഗവതോത്തമനായ വിഭീഷണന്‍.” 
പങ്കജനേത്രവാക്യം കേട്ടു ലക്്മണന്‍ 
ലങ്കാപുരാധിപത്യാര്‍ത്ഥമഭിഷേക- 
മന്‍പോടു വാദ്യഘോഷേണ ചെയ്തീടിനാന്‍. 
വമ്പരാം വാനരാധീശ്വരന്മാരുമായ്‌ 
സാധുവാദേന മുഴങ്ങി ജഗത്രയം 
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാര്‍. 
ആദിതേയോത്തമന്മാര്‍പുഷ്ടവൃഷ്ടിയു- 
മാധിവേറിട്ടു ചെയ്തീടിനാരാദരാല്‍. 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 329 


അപ്ലരസ്ത്രീകളും ൃത്തഗീതങ്ങളാ- 
ലപ്പുരുഷോത്തമനെബ്ദുജിച്ചീടിനാര്‍. 
ഗന്ധര്‍വകിന്നരകിംപുരുഷന്മാരു- 
മന്തര്‍മ്മുദാ സിദ്ധവിദ്യാധരാദിയും 
ശ്രീരാമചന്ദ്രനെ വാഴ്്കിസ്തൃതിച്ചിതു 
ഭേരീനിനാദം മുഴക്കിനാരുമ്പരും. 
പുണ്യജനേശ്വരനായ വിഭീഷണന്‍ 
തന്നെപ്പുണര്‍ന്നു സുഗ്രീവനും ചൊല്ലിനാൻ: 
പാരേഴു രണ്ടിനും നാഥനായ്‌ വാഴുമീ 
ശ്രീരാമകിങ്കരന്മാരില്‍മുഖ്യന്‍ഭവാന്‍. 
രാവണനിഗ്രഹത്തിന്നു സഹായവു- 
മാവോളമാശു ചെയ്യേണം ഭവാനിനി. 
കേവലം ഞങ്ങളും മുന്‍നടക്കുന്നുണ്ടു 
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.” 
സുഗ്രീവവാക്യമാകര്‍ണ്യ വിഭീഷണ- 
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാന്‍: 
“സാക്ഷാല്‍ജഗന്മയനാമഖിലേശ്വരന്‍ 
സാക്ഷിഭ്രൃതന്‍സകലത്തിന്നുമാകയാല്‍ 
എന്തു സഹായേന കാര്യമവിടേക്കു 
ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേള്‍. 
ഗൂഡ്‌സ്ഥനാനന്ദപൂര്‍ണ്ണനേകാത്മകന്‍ 
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ! 
മുഡ്ത്വമത്രേ നമുക്കു തോന്നുന്നതു 
ഗൂഡത്രിഗുണഭാവേന മായാബലാല്‍ 
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ 
ണ്ടദ്വയഭാവേന സേവിച്ചുകൊള്‍ക നാം. 
നക്തഞ്ചരപ്രവരോക്തികള്‍കേട്ടൊരു 
ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാന്‍. 


ശഗകബന്ധനം 


രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ 
തൽല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ 
വുഷ്ഠരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ 
മര്‍ക്കടരാജനാം സുഗ്രീവനോടിദം: 
“രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ 
ഭാസ്തരസൂനോ! പ്രാകരമവാരുധേ! 


330 


ഭാനുതനയനാം ഭാഗധേയാംബുധെ! 
വാനരരാജമഹാകുലസംഭവ! 
ആദിതേയേന്ദ്രസുതാനുജനാകയാല്‍ 
ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം 
നിന്നോടു വൈരമെനിക്കേതുമില്ലേതുമേ 
രാജകുമാരനാം രാമഭാര്യാമഹം 
വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ? 
മര്‍ക്കടസേനയോടു മതിവിദ്ദൂതം 
കിഷ്കിന്ധയാം നഗശരിക്കു പൊയ്ക്കൊള്‍ക നീ 
ദേവാദികളാലുമപ്രാപ്യമായൊന്നു 
കേവലമെന്നുടെ ലങ്കാപുരമെടോ! 
അല്പസാരന്മാര്‍ മനുഷ്യരുമെത്രയും 
ദുര്‍ബ്ബലന്മാരായ വാനരയൂഥവും 
എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ- 
ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ” 

ഇഥം ശുകോക്തികള്‍ കേട്ടു കപികല- 
മുത്തായ ചാടിപ്പിടിച്ചാരതിദ്ദുതം 
മുഷ്ിപ്രഹരങ്ങളേറ്റു ശുകനതി 
ക്ലിഷുനായേറ്റം കരഞ്ഞു തുടങ്ങിനാന്‍ : 
“രാമരാമ! പ്രഭോ! കാരുണ്യവാരിധേ! 
രാമ! നാധ! പരിത്രാഹി രഘുപതേ! 
ദുതരെക്കൊല്ലുമാറില്ല പണ്ടാരുമേ 

നാഥ! ധര്‍മ്മത്തെരക്ഷിച്ചുകൊള്ളേണമേ 
വാനരന്മാരെ നിവാരണം ചെയ്താശു- 
മാനവവീര! ഹതോഹം പ്രപാഹി മാം” 
ഇഥം ശുകപരിവേദനം കേട്ടൊരു 
ഭക്തപ്രിയന്‍ വരദന്‍ പുരുഷോത്തമന്‍ 
വാനരന്മാരെ വിലക്കിനാനന്നേര- 
മാനന്ദമുള്‍ക്കൊണ്ടുയര്‍ന്നു ശുകന്‍ തദാ 
ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു 
ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു 
ചൊല്ലീടുകെന്ന്‌'തു കേട്ടു സുഗ്രീവനും 
ചൊല്ലിനാനാശു ശുകനോടുസത്വരം: 
“ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും 
കൊല്ലണമാശു സപുത്ര ബലാന്വിതം 
ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ചോരനേയും കൊന്നു ജാനകി തന്നെയും 
കൊണ്ടുപോകേണമെറിക്കു കിഷ്ഠിസ്ധയ്ക്ക 
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” 
അര്‍ക്കാത്മജോക്തികള്‍ കേട്ടു തെളിഞ്ഞള- 
വര്‍ക്കാന്വയോത്ഭവന്‍ താനുമരുള്‍ ചെയ്തു: 
വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ- 
ണ്ടുനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിന്‍ 
ഞാനുരചെയ്യേയയയ്യാവിതെന്ന””തു- 
മാനന്ദമോടരുള്‍ ചെയ്തു രഘുവരന്‍ 
വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു 

ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാര്‍ 
ശാര്‍ദ്ദൂലവിക്രമം പൂണ്ട കപിബലം 
ശാര്‍ദ്ദൂലനായ നിശാചരന്‍ വന്നു 4- 
ണ്ടാര്‍ത്തനായ്‌ രാവണനോടു ചൊല്ലീടിനാന്‍ 
വാര്‍ത്തകളുള്ളവണ്ണമതു കേട്ടൊരു 
രാത്രിഞ്ചരേശ്വരനാകിയ രാവണ- 
നാര്‍ത്തിപൂണ്ടേറ്റവും ദീര്‍ഘചിന്താന്വിതം 
ചീര്‍ത്തഖേദത്തോടു ദീര്‍ഘമായേറ്റവും- 
വീര്‍ത്തുപായങ്ങള്‍ കാണാഞ്ഞിരുന്നീടിനാന്‍. 


സേതുബന്ധനം 


തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ- 
നര്‍ക്കാത്മജാദി കപിവരന്മാരൊടും 
രക്ഷോവരനാം വിഭീഷണന്‍തന്നൊടും 
ലക്ഷ്ടണനോടും വിചാരം തുടങ്ങിനാന്‍: 
“എന്തുപായം സമുദ്രം കടപ്പാനെന്നു 
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്‌.” 
എന്നരുള്‍ചെയ്തതു കേട്ടവരേവരു- 
മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാര്‍: 
“ദേവപ്രവരനായോരു വരുണനെ- 
സ്സനേവിക്കവേണമെന്നാല്‍വഴിയും തരും. 
എന്നതു കേട്ടരുള്‍ചെയ്ത രഘുവരന്‍: 
“നന്നതു തോന്നിയതങ്ങനെതന്നെ യെ- 
ന്നര്‍ണ്ണവതീരേ കിഴക്കുനോക്കിത്തൊഴു- 
തര്‍ണ്ണോജലോചനനാകിയ രാഘവന്‍ 
ദര്‍ഭ വിരിച്ചു നമസ്തരിച്ചീടിനാ- 


¢ 


331 


532 


നത്ഭുതവിക്രമന്‍ഭക്തിപൂണ്ടെത്രയും 
മുന്നഹോരാത്രമുപാസിച്ചതങ്ങനെ 

മൂന്നു ലോകത്തിനും നാഥനാമീശ്വരന്‍ 
ഏതുമിളകീല വാരിധിയുമതി- 
ക്രോധേന രക്താന്തനേത്രനാം നാഥനും 
“കൊണ്ടുവാ ചാപബാണങ്ങള്‍നീ ലക്ഷണ 
കണ്ടു കൊണ്ടാലും മമ ശരവിക്രമം. 

ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- 
ലര്‍ണ്ണവം ഭസ്മമാക്കിച്ചമച്ചിടുവന്‍. 

മുന്നം മദീയ പൂര്‍വന്മാര്‍വളര്‍ത്തതു- 
മിന്നു ഞാനില്ലാതെയാക്കുവന്‍നിര്‍ണ്ണയം 
സാഗരമെന്നുള്ള പേരും മറന്നുള്ളി- 
ലാകുലമെന്നിയേ വാഴുകിലെന്നുമേ 
നഷ്ടമാക്കീടുവന്‍വെള്ളം, കപികുലം 
പുഷ്ഠമോദം പാദചാരേണ പോകണം.” 
എന്നരുള്‍ചെയ്ത വില്ലും കുഴിയെക്കുല- 
ച്ചര്‍ണ്ണവത്തോടര്‍ഉള്‍ചെയ്തു രഘുവരന്‍: 
“സര്‍വ്വഭൂതങ്ങളും കണ്ടുകൊള്ളേണമെന്‍ 
ദുര്‍വ്വാരമായ ശിലീമുഖവിക്രമം 
ഭസ്മമാക്കീടുവന്‍വാരാന്നിധിയെ ഞാന്‍ 
വിസ്മയമെല്ലാവരും കണ്ടു നില്‍ക്കണം.” 
ഇത്ഥം രഘുവരന്‍വാക്കു കേട്ടന്നേരം 
പൃത്ഥ്വീരുഹങ്ങളുംകാനനജാലവും 
പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, 
മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- 
മബ്ദിയും ക്ഷോഭിച്ചു, മിട്ടാല്‍കവിഞ്ഞു വ- 
നുത്തുംഗമായ തരംഗാവലിയൊടും 
ത്രസ്തങ്ങളായ്യരിതപ്നങ്ങളായ്‌ വന്നി- 
തതൃഗ്രനക്രമതിമിത്ധഷാദ്യങ്ങളും. 
അപ്പോള്‍ഭയപ്പെട്ടു ദിവ്യരൂപത്തോടു- 
മപ്പതി ദിവ്യാഭരണസമ്പന്നനായ്‌ 
പത്തൂുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- 
ഹസ്തങ്ങളില്‍പരിഗൃഹ്യ രത്നങ്ങളും 
വിത്രസ്തനായ്‌ രാമപാദാന്തികേ വച്ചു 
സത്രപം ദണ്ഡനമസ്താരവും ചെയ്ത 
രക്താന്തലോചനനാകിയ രാമനെ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 333 


ഭക്ത്യാ വണങ്ങി സ്കൃതിച്ചാന്‍പലതരം 
ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! 
ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗല്‍പതേ 
ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! 
ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! 
ആദികാലേ തവ മായാഗുണവശാല്‍ 
ഭൂതങ്ങളെബ്ുുവാന്‍സൃഷ്ടിച്ചതുനേരം 
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- 
ക്കാലശ്വരൂപനാകും നിന്തിരുവടി 
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- 
യ്മഷ്ുമതാര്‍ക്കു നീക്കാവു തവ മതം? 
പിന്നെ വിശേഷിച്ചതിലും ജഡത്വമായ്‌- 
ത്തന്നെ ഭവാന്‍പുനരെന്നെ നിര്‍മ്മിച്ചതും 
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- 
ന്നന്യഥാ കര്‍ത്തുമാരുള്ളതു ശക്തരായ്‌? 
താമസോത്ഭുതങ്ങളായുള്ള ഭൂതങ്ങള്‍ 
താമസശീലമായ്‌ തന്നേ വരൂ വിഭോ! 
താമസമല്ലോ ജഡത്വമാകുന്നതും 
കാമലോഭാദികളും താമസഗുണം 
മായാരഹിതനായ്‌ നിര്‍ഗുണനായ നീ 
മായാഗുണങ്ങളെയംഗീകരിച്ചപ്പോള്‍ 
വൈരാജനാമവാനായ്‌ ചമഞ്ഞു ഭവാന്‍ 
കാരണപൂരുഷനായ്‌ ഗുണാത്മാവുമായ്‌. 
അപ്പോള്‍വിരാട്ടിങ്കല്‍നിന്നു ഗുണങ്ങളാ- 
ലുല്പന്നരായിതു ദേവാദികള്‍തദാ. 

തത്ര സത്വത്തിങ്കല്‍നിന്നല്ലോ ദേവകള്‍ 
തദ്രജോഭൂതങ്ങളായ്‌ പ്രജേശാദികള്‍ 
തത്തമോത്ഭുതനായ്‌ ഭൂൃതപതിതാനു- 
മുത്തമപൂരുഷ! രാമ! ദയാനിധേ! 
മായയായ്‌ ഛന്നനായ്‌ ലീലാമനുഷ്യനായ്‌ 
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം 
നിര്‍ഗ്ഗണനായ്‌ സദാ ചിദ്ഘനനായൊരു 
നിഷ്കളനായ്‌ നിരാകാരനായിങ്ങനെ 
മോക്ഷദനാം നിന്തിരുവടി തന്നെയും 
മൂര്‍ഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? 
മൂര്‍ഖജനങ്ങള്‍ക്കു സന്മാര്‍ഗ്ഗപ്രാപക- 


334 


മോര്‍ക്കില്‍പ്രഭണാം ഹ്തം ദണ്ഡമായതും 
ദുഷുപശൂുനാം യഥാ ലകുടം തഥാ 
ദുഷാനുശാസനം ധര്‍മ്മം ഭവാദ്ൃശാം 
ശ്രീരാമദേവം പരം ഭക്തവത്സലം 
കാരണപൂരുഷം കാരുണ്യസാഗരം 
നാരായണം ശരണ്യം പുരുഷോത്തമം 
ശ്രീരാമമീശം ശരണം ഗതോസ്ടി ഞാന്‍ 
രാമചന്ദ്രാഭയം ദേഹി മേ സന്തതം 

രാമ! ലങ്കാമാര്‍ഗ്ഗമാശു ദദാമി തേ.” 
ഇത്ഥം വണങ്ങി സ്തൃതിച്ച വരുണനോ- 
ടുത്തമപൂരുഷന്താനുമരുള്‍ചെയ്തു: 
“ബാണം മദീയമമോഘമതിന്നിഹ 
വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? 
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ 
കാട്ടിത്തരേണമെനിക്കു വാരാന്നിധേ!” 
അര്‍ണ്ണവനാഥനും ചൊല്ലിനാനന്നേര- 
മന്യൂനകാരുണ്യസിന്ധോ! ജഗല്‍പതേ! 
ഉത്തരസ്യാം ദിശി മത്തീരഭൂതലേ 
ചിത്രദുമകല്യദേശം സുഭിക്ഷദം 

തത്ര പാപാത്മാക്കളുണ്ടു നിശാചര- 
രെത്രയും പാരമുപദ്രവിച്ചീടുന്നോര്‍. 
വേഗാലവിടേക്കയയ്ക്കമ ബാണം തവ 
ലോകോപകാരകമാമതു നിര്‍ണ്ണയം” 
രാമനും ബാണമയച്ചാനതുനേര- 

മാമയം തേടീടുമാഭീരമണ്ഡലം 
എല്ലാമൊടുക്കി വേഗേന ബാണം പോന്നു 
മെല്ലവേ രുണീരവും പുക്കിതാദരാല്‍ 
ആഭീരമണ്ഡലമൊക്കെ നശിക്കയാല്‍ 
ശോഭനമായ്‌ വന്നു തല്‍പ്രദേശം തദാ 
തല്‍കൂലദേശവുമന്നുതൊട്ടെത്രയും 
മുഖ്യജനപദമായ്‌ വന്നിതെപ്പൊഴും. 
സാഗരം ചൊല്ലിനാന്‍സാദരമന്നേര- 
“മാകുലമെന്നിയേ മജ്ജലേ സത്വരം 
സേതു ബധിക്ക നളനാം കപിവര- 
നേതുമവനൊരു ദണ്ഡമുണ്ടായ്വരാ. 
വിശ്വകര്‍മ്മാവിന്‍മകനവനാകയാല്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 335 


വിശ്വശില്ലക്രിയാതല്‍പരനെത്രയും 
വിശ്വദുരിതാപഹാരിണിയായ്‌ തവ 
വിശ്വമെല്ലാം നിറഞ്ഞീടുന്ന കീര്‍ത്തിയും 
വര്‍ദ്ധിക്കു” മെന്നു പറഞ്ഞു തൊഴുതുട- 
നബ്ദജിയും മെല്ലെ മറഞ്ഞരുളീടിനാന്‍ 
സന്തുഷടനനായൊരു രാമചന്ദ്രന്‍തദാ 
ചിന്തിച്ചു സുഗ്രീവലക്്മടണന്മാരൊടും 
പ്രാജ്ഞനായീടും നളനെ വിളിച്ചുട- 
നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ 
തൽല്‍ക്ഷണേ മര്‍ക്കടമുഖ്യനാകും നളന്‍ 
പുഷ്ഠരനേത്രനെ വന്ദിച്ചു സത്വരം 
വപര്‍വ്വതതുല്യശരീരികളാകിയ 
ദുര്‍വ്വാരവീര്യമിയന്ന കപികളും 
സര്‍വ്വദിക്കിങ്കലുംനിന്നു സരഭസം 
പര്‍വ്വതപാഷാണപാദപജാലങ്ങള്‍ 
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ 
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാന്‍. 
നേരേ ശതയോജനായതമായുട- 
നീരഞ്ചു യോജന വിസ്താരമാം വണ്ണം 
ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- 
ഭദ്രനാം ദാശരഥി ജഗദീശ്വരന്‌ 
വ്യോമകേശം പരമേശ്വരം ശങ്കരം 
രാമേശ്വരമെന്ന നാമമരുള്‍ചെയ്തു: 
“യാതൊരു മര്‍ത്ത്യനിവിടെ വന്നാദരാല്‍ 
സേതുബന്ധം കണ്ടു രാമേശ്വരനെയും 
ഭക്ത്യാ ഭജിക്കുന്നിതപ്പോളവന്‍ബ്രഫ- 
ഹത്യാദി പാപങ്ങളോടു വേര്‍പെട്ടതി- 
ശുദ്ധനായ്‌ വന്നു കൂടും മമാനുഗ്രഹാല്‍ 
മുക്തിയും വന്നീടുമില്ലൊരു സംശയം 
സേതുബന്ധത്തിങ്കല്‍മജ്ജനവും ചെയ്തു 
ഭൂതേശനാകിയ രാമേശ്വരനെയും 
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്‌- 
കുണ്ൃഞ കൈവിട്ടു വാരണസി പുക്കു 
ഗംഗയില്‍സ്താനവും ചെയ്തു ജിതശ്രമം 
ഗംഗാസലിലവും കൊണ്ടുവന്നാദരാല്‍ 
രാമേശ്വരന്നഭിഷേകവും ചെയ്തഥ 


336 


ശ്രീമല്‍സമുദ്രേ കളഞ്ഞു തല്‍ഭാരവും 
മജ്ജനംചെയ്യുന്ന മര്‍ത്ത്യനെന്നോടു സാ- 
യൂജ്യം വരുമതിനില്ലൊരു സംശയം.” 
എന്നരുള്‍ചെയ്തിതു രാമന്‍തിരുവടി 
നന്നായ്‌ തൊഴുതു സേവിച്ചിതെല്ലാവരും. 
വിശ്വകര്‍മ്മാത്മജനാം നളനും പിന്നെ 
വിശ്വാസമോടു പടുത്തുതുടങ്ങിനാന്‍ 
വിദൂതമദ്രിപാഷാണതരുക്കളാ- 

ലദ്ദിനേ തീര്‍ന്നു പതിനാലു യോജന 
തീര്‍ന്നിതിരുപതു യോജന പിറ്റേന്നാള്‍ 
മുന്നാം ദിനമിരുപത്തൊന്നു യോജന 
നാലാം ദിനമിരുപത്തിരണ്ടായതു- 
പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം 
അഞ്ചുനാള്‍കൊണ്ടു ശതയോജനായതം 
ചഞ്ചലമെന്നിയേ തീര്‍ത്തോരനന്തരം 
സേതുവിന്മേലേ നടന്നു കപികളു- 
മാതങ്കഹീനം കടന്നുതുടങ്ങിനാര്‍. 
മാരുതികണ്ണേ കരേറി രഘൂത്തമന്‍, 
താരേയകണ്ടേ സുമിത്രാതനയനും 
ആരുഹ്യ ചെന്നു സുബേലാചലമുക- 
ഭേറിനാര്‍വാനരസേനയോടും ദുതം. 
ലങ്കാപുരാലോകനാശയാ രാഘവന്‍ 
ശങ്കാവിഹീനം സുബേലാചലോപരി 
സംപ്രാപ്യ നോക്കിയ നേരത്തു കണ്ടിതു 
ജംഭാരിതന്‍പുരിക്കൊത്ത ലങ്കാപുരം. 
സ്വര്‍ണ്ണമയദ്ധ്വജപ്രാകാരതോരണ- 
പൂര്‍ണ്ണമനോഹരം പ്രാസാദസങ്കലം 
കൈലാസശൈലേന്ദ്രസന്നിഭഗോപുര- 
ജാലപരിഘശതലഘ്ലീസമന്വിതം 
പ്രാസാദമൂര്‍ദ്ധ്ി വിസ്തീര്‍ണ്ണദേശേ മുദാ 
വാസവതുല്യപ്രഭാവേന രാവണന്‍ 
രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ 
രത്ദണ്ഡാതപത്രൈരുപശോഭിതേ 
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും 
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു 
നീലശൈലാഭം ദശകിരീടോജ്ജ്വലം 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 337 


നീലമേഘോപമം കണ്ടു രഘൂത്തമന്‍ 
വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ 
സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: 
“മുന്നേ നിബദ്ധനായോരു ശുകാസുരന്‍ 
തന്നെ വിരവോടയയ്ക്ക മടിയാതെ 

ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- 
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.” 
എന്നരുള്‍ചെയ്തതു കേട്ടു തൊഴുതവന്‍ 
ചെന്നു ദശാനനന്‍തന്നെ വണങ്ങിനാന്‍. 


രാവണശുകസംവാദം 


പംക്തിമുഖനുമവനോടു ചോദിച്ചാ- 
“നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! 
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- 
മാനവിരോധം വരുത്തിയതാരൊ? തവ 
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം 
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.” 
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര- 
മാര്‍ത്ഥം ദശാനനനോടു ചൊല്ലീടിനാന്‍: 
“രാക്ഷസരാജപ്രവര! ജയ ജയ! 
മോക്ഷോപദേശമാര്‍ഗേണ ചൊല്ലീടുവന്‍. 
സിന്ധുതന്നുത്തരതീരോപരി ചെന്നെൊ- 
രന്തരമെന്നിയേ ഞാന്‍ തവ വാക്യങ്ങള്‍ 
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടന്‍ 
കൊന്നുകളവാന്‍ തുടങ്ങും ദശാന്തരെ 
“രാമരാമപ്രഭോ! പാഹി പാഹി” തി ഞാ- 
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു 
ദുതനെവദ്ധ്യനയപ്പിനയപ്പിനെ- 
ന്നാദരവോടരുള്‍ ചെയ്തു ദയാപരന്‍. 
വാനരന്മാരുമയച്ചാരതുകൊണ്ടു 

ഞാനും ഭയം തീര്‍ന്നു നീളേ നടന്നുടന്‍ 
വാനര സൈന്യമെല്ലാം കണ്ടുപോന്നിതു 
മാനവവീരനനുജ്ഞയാ സാദരം. 

പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാന്‍: 
“ചെന്നു രാവണന്‍ തന്നോടു ചൊല്ലുക 
സീതയെ നല്‍കിടുകൊന്നുകി, ലല്ലായ്യി- 


338 


ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക. 
രണ്ടിലുമൊന്നുഴറിച്ചെയ്ത കൊള്ളണം 
രണ്ടും കണക്കെനിക്കെന്നു പറയണം. 
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ- 
ണ്ടന്ധനായ്‌ പ്പോയിവന്നിരുന്നുകൊണ്ടു ഭവാന്‍ 
പോരുമതിനു ബലമെങ്കിലെന്നോടു 
പോരിനായ്കകൊണ്ട്‌ പുറപ്പെടുകാശുനീ. 
ലങ്കാപുരവും നിശാചര സേനയും 
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാന്‍ 
ഒക്കെപ്പൊടിപെടുത്തെന്നുള്ളില്‍ വന്നിങ്ങു 
പുക്കൊരുദോഷവുമാശു തീര്‍ത്തീടുവന്‍. 
നക്തഞ്ചരകുലസ്രേഷ്ഠന്‍ ഭവാനൊരു 
ശക്തനെന്നാകില്‍ പുറപ്പെടുകാശു നീ.” 
എന്നരുളിച്ചെയ്തിരുന്നരുളീടിനാന്‍ 
നിന്നുടെ സോദരന്‍ തന്നോടു കൂടവേ, 
സുഗ്രീവല്‍ക്ഷ്മടണന്‍ മാരോടുമൊന്നിച്ചു 
നിഗ്രഹിപ്പാനായ്‌ ഭവന്തം രണാങ്കണേ. 
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ- 
കണപ്രഭോ!കപിപുംഗപാലിതം. 
പര്‍വതസന്നിഭന്മാരായവാനര- 
രുര്‍വികുലുങ്ങവെ ഗര്‍ജ്ജനവും ചെയ്തു 
സര്‍വലോകങ്ങളും ഭസ്മമാക്കീടുവാന്‍ 
ഗര്‍വം കലര്‍ന്നു നില്‍ക്കുന്നിതു നിര്‍ഭയം 
സംഖ്യയുമാര്‍ക്കും ഗണിക്കാവതില്ലിഹ 
സംഖ്യാവതംവരനായ കുമാരനും 
ഹുങ്കാരമാകിയ വാനരസേനയില്‍ 
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക 
ലങ്കാപുരത്തെയും നോക്കി നോക്കി ദൂതം 
ശങ്കാവിഹീനമലറിനില്‍ക്കുന്നവര്‍ 
നൂറായിരം പടയോടും രിപുക്കളെ 
നീറാക്കുവാനുഴറ്റോടെ വാല്‍ പൊഞങ്ങിച്ചു 
കാലനും പേടിച്ചു മണ്ടുമവനോടു 

നീലനാം സേനാപതി വഹി നന്ദനന്‍. 
അംഗദനാകുമിളയരാജാവതി- 

നങ്ങേതു പത്മകിഞ്ജല്‍ക്കസമപ്രഭന്‍ 
വാല്‍കൊണ്ടുഭൂമിയില്‍ തച്ചുതച്ചങ്ങനെ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 339 


ബാലിതന്‍ നന്ദന ദ്രിതൃംഗോപമന്‍ 
തലാര്‍ശ്വസിമ്മിനില്‍ക്കുന്നതു വാതജന്‍ 
ത ലല്പത്രഘാതകന്‍ രാമചന്ദ്രപ്രിയന്‍ 
സുഗ്രീവനോടു പറഞ്ഞു നില്‍ക്കുന്നവ- 
നഗ്രഹനാം ശ്വേതൻ രജതസമപ്രഭന്‍ 
രംഭനെങ്ങേതവന്‍ മുമ്പില്‍ നില്‍ക്കുന്നവന്‍ 
വമ്പനായൂള്ള ശരഭന്‍ മഹബലന്‍. 
മൈന്ദനങ്ങേതവന്‍ തമ്പി വിവിദനും 
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ. 
സേതുകര്‍ത്താവാം നളനതിനങ്ങേതു 
ബോധമേറും വിശ്വകര്‍മ്മാവുതന്‍ മകന്‍ 
താരന്‍ പനസന്‍ കുമുദന്‍ വിനതനും 
വീരന്‍ വൃഷഭന്‍ വികടന്‍ വിശാലനും 
മാരുതി തന്‍പിതാവാകിയ കേസരി 
ശുരനായീടും പ്രമാഥി ശതബലി 
സാരനാം ജാംബവാനും വേഗദര്‍ശിയും 
വീരന്‍ ഗജനും ഗവയന്‍ ഗവാക്ഷനും 
ശൂരൻ ദധിമുഖന്‍ ജ്യോതിര്‍മ്മുഖനതി- 
ഘോരന്‍ സുമുഖനും ദുര്‍മ്മുഖന്‍ ഗോമുഖന്‍, 
ഇത്യാതി വാനര നായകന്മാരെ ഞാന്‍ 
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ! 
ഇത്തരം വാനരനായകന്മാരറു- 
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും 
ഉള്ളം തെളിഞ്ഞു പോര്‍ക്കായിരുപത്തൊന്നു 
വെള്ളം പടയുമുണ്ടുള്ളതവര്‍ക്കെല്ലാം 
ദേവാരികളെയൊടുക്കുവാനായ്‌ വന്ന 
ദേവാംശസംഭവന്മാരിവരേവരും, 
ശ്രീരാമദേവനും മാനുഷനല്ലാദി- 
നാരായണനാം പരന്‍ പുരുഷോത്തമന്‍. 
സീതയാകുന്നതു യോഗമായാദേവി 
സോദരന്‍ ലക്ഷ്മടണനായതനന്തനും 
ലോകമാതവും പിതാവും ജനകജാ- 
രാഘവന്മാരെന്നറിക വഴിപോലെ. 
വൈരമവരോടു സംഭവിച്ചീടുവാന്‍ 
കാരണമെന്തെന്നോര്‍ക്ക നീ മാനസേ. 
പഞ്ചഭൂതാത്മകമായ ശരീരവും 


340 


പഞ്ചത്വമാശു ഭവിക്കുമെല്ലാവനും 
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു 
സഞ്ചിതം പുണ്യപാപങ്ങളാല്‍ ബദ്ധമായ്‌ 
ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാല്‍ 
സമ്മേളൈതമതിദുര്‍ഗ്ഗന്ധമെത്രയും 
ഞാനെന്നഭാവമതിങ്കലുണ്ടായ്‌ വരും 
ജ്ഞാനമില്ലാത്തജനങ്ങള്‍ക്കതോര്‍ക്ക നീ. 
ഹന്ത ജഡാത്മകമായ കായത്തിങ്ക- 
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം 
യാതൊന്നുമൂലമാം ബ്രഹ്മഹത്യാദിയാം 
പാതകകൌഘങ്ങള്‍ കൃതങ്ങളാകുന്നതും 
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു 
രോഗാദിമൂലമായ്‌ സമ്പതിക്കും ദൃസ്ധം. 
പുണ്യപാപങ്ങളോടും ചേര്‍ന്നു ജീവനും 
വന്നു കൂടുന്നു സുഖദദ:ഖബന്ധനം. 
ദേഹത്തെ ഞാനെന്നു കല്ലിച്ചു കര്‍മ്മങ്ങള്‍ 
മോഹത്തിനാലവശത്വേന ചെയ്യുന്നു 
ജന്മമരണങ്ങളുമതുമൂലമായ്‌ 
സമ്മോഹിത്നമാര്‍ക്കു വന്നു ഭവിക്കുന്നു 
ശോകജരാമരണാദികള്‍ നീിക്കുവാ- 
നാകയാല്‍ ദേഹാഭിമാനം കളക നീ. 
ആത്മാവു നിര്‍മ്മലനവ്യയനദ്വയ- 
മാത്മാനമാത്മനാ കണ്ടു തെളിക നീ. 
ആത്മാവിനെ സ്മരിച്ചീടുക സന്തത- 
മാത്മനി തന്നെ ലയിക്ക നീ കേവലം 
പുത്രദാരാര്‍ത്ഥഗൃഹാദിവസ്തക്കളില്‍ 
സക്തികളഞ്ഞു വിരക്തനായ്‌ വാഴുക. 
സൂകരാശ്വാദി ദേഹങ്ങളിലാകിലും 

ഭോഗം നരകാദികളില്ലമുണ്ടല്ലൊ. 

ദേഹം വിവേകാഡ്യമായതും പ്രാപിച്ചി- 
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു. 
കര്‍മ്മഭൂവാമത്ര ഭാരതഖണ്ഡത്തില്‍ 
നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചീിടിനാല്‍ 
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം 
ധന്യനായുള്ളവനോര്‍ക്കമഹാമതെ! 
പൌലസ്ത്യപുത്രനാം ബ്രാഹ്മണാഡ്യന്‍ ഭവാന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 341 


ത്രൈലോക്യസമ്മതമന്‍ ഘോരതപോധനന്‍ 
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ 
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ? 
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും 
നന്നായ്‌ പരിത്യജിച്ചിടുക മാനസേ 
രാമനെത്തന്നെ സമാശ്രയിച്ചീടുക 
രാമനാകുന്നതാത്മപരനദ്വയന്‍. 

സീതയെ രാമനുകൊണ്ടക്കൊടുത്തു തല്‍- 
പാദപത്മാനിചരനായ്‌ ഭവിക്ക നീ. 
സര്‍വ്വപാപങ്ങളില്‍ നിന്നു വിമുക്തനായ്‌ 
ദിവ്യമാംവിഷ്ണുലോകം ഗമിക്കായ്‌ വരും 
അല്ലായ്്ിലാശു കീഴ്ടോട്ടു കീഴ്ലോട്ടു പോയ്‌- 
ച്ചെല്ലും നരകത്തിലില്ലൊരു സംശയം 
നല്ലതത്രെ ഞാന്‍ നിനക്കു പറഞ്ഞതു 
നല്ലജനത്തോടു ചോദിച്ചു കൊള്‍കെടോ. 
രാമരാമേതി രാമേതി ജപിച്ചുകൊ- 
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും 
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത- 
വത്സലം ലോകശരണ്യം ശരണദം 

ദേവം മരതകകാന്തികാന്തം രമാ- 
സേവിതം ചാപബാണായുധം രാഘവം 
സുഗ്രീവസേവിതം ലക്ഷ്മടണസംയുതം 
രക്ഷാനിപുണം വിഭീഷണസേവിതം 
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊള്‍കിലോ 
മുക്തിവന്നീടുമതിനില്ല സംശയം.” 

ഇത്ഥം ശുകവാകയമജ്ഞാനനാശനം 
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്‌ 
ദശ്ധനായ്പ്പോകും ശുകനെന്നു തോന്നുമാ- 
റാതൃയന്തരോഷേണ നോക്കിയുരചെയ്താന്‍: 
“ഭുത്യനായുള്ള നീയാചാര്യനെപ്പോലെ 
നിസ്ത്രപം ശിക്ഷചൊല്‍വാനെന്തു കാരണം? 
പണ്ടുനീചെയ്തൊരുപകാരമോര്‍ക്കയാ- 
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാന്‍ 
ഇന്നു കൊല്ലുന്നതില്ലെന്നു കല്ലിച്ചിതെന്‍ 
മുന്നില്‍ നിന്നാശു മറയത്തു പോക നീ 
കേട്ടാല്‍ പൊറുക്കരുതതൊരു വാക്കുകള്‍ 


342 


കേട്ടു പൊറുപ്പാന്‍ ക്ഷമയുമെനിക്കില്ല. 

എന്നുടെ മുന്നില്‍ നീ കാല്‍ക്ഷണം നില്‍ക്കിലോ 
വന്നു കൂടും മരണം നിനക്കിന്നുമേ.” 

എന്നതു കേട്ടു പേടിച്ചു വിറച്ചവന്‍ 

ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാന്‍. 


ശുകന്റെ പൂര്‍വ്വവൃത്താന്തം 


ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ 
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം 
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ്‌ മഹാ 
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു 
ദേവകള്‍ക്കഭ്യതയാര്‍ത്ഥമായ്‌ നിത്യവും 
ദേവാരികള്‍ക്കു വിനാശത്തിനായ്കകൊണ്ടും 
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍, 
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്കയാ. 
വൃന്ദാരകാഭ്യൂദയാര്‍ത്ഥിയായ്‌ രാക്ഷസ- 
നിന്ദാപരനായ്‌ മരുവും ദശാന്തരെ 
നിര്‍ജ്ജരവൈരികുലശ്രേഷ്ഠനാകിയ 
വജൂദംഷ്ടന്‍ മഹാദുഷ്ടനിശാചരന്‍ 
എന്തോന്നു നല്ല ശുകാപകാരത്തിനെ- 
ന്നന്തരവും പാര്‍ത്തു പാര്‍ത്തിരിക്കും വിധൌ. 
കുംഭോത്ഭവനാമഗസ്ത്യന്‍ ശുകാശ്രമേ 
സമ്മ്രാപ്പനായാനൊരു ദിവസം ബലാല്‍ 
സംപൂജിതനാമഗസ്ത്യതപോധനന്‍ 
സംഭോജനാര്‍ത്ഥം നിയന്ത്രിതനാകയാല്‍ 
സ്പാതും ഗതേ മുനൌ കുംഭോത്ഭവ തദാ 
യാതുധാനാധിപന്‍ വജ്രൂദംഷ്കാസുരന്‍ 
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ 
ചൊന്നാൻ ശുകനോട്ു മന്ദഹാസാന്വിതം, 
“ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു 
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ! 
ഛാഗമാംസം വേണമല്ലൊ കറി 
ത്യാഗിയല്ലൊ ഭവാന്‍ ബ്രാഹ്മണസത്തമന്‍.” 
എന്നളവേ ശുകന്‍ പത്നിയോടും തഥാ 
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ. 
മദ്ധയേശൂകപത്നിവേഷം ധരിച്ചവന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 343 


ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ. 
മര്‍ത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു 
തത്രൈവ വജൂദംഷ്കന്‍ മറഞ്ഞീടിനാന്‍ 
മര്‍ത്ത്യമാംസംകണ്ടു മൈത്രാവരുണിയും 
ക്രദ്ധനായ്‌ ക്ഷിപ്രംശുകനെശ്ശപിച്ചതു: 
“മര്‍ത്തരെബ്ദുക്ഷിച്ചു രാക്ഷസനായിനി 
പൃത്ഥിയില്‍ വാഴുക മത്തപോവൈഭവാല്‍.” 
ഇത്ഥം ശപിച്ചിതു കേട്ടു ശുകന്‍ താനു- 
“മെത്രയും ചിത്രമിതെന്തൊരു കാരണം; 
മാംസോത്തരം ഭജിക്കേണമിനിക്കെന്നു 
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ 
പിന്നെയതിനു കോപിച്ചുശപിച്ചതു- 
മെന്നുടെ ദുഷ്ഠര്‍മ്മമെന്നേ പറയാവു.” 
“ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ! 
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!” 
എന്നതു കേട്ടു ശുകനുമഗസ്ത്യനോ- 
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍൯: 
“മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി- 
തിജ്ജനത്തോടും വീണ്ടും വന്നരുള്‍ ചെയ്തു 
വ്യഞ്ജനം മാംസസമന്വിതം വേണമെ- 
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും 
ഇത്ഥം ശുകോക്തികള്‍ കേട്ടൊരഗസ്ത്യനും 
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍. 
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള- 
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും: 
“വഞ്ചിതന്മാരായ്‌ വയം ബത! യാമിനീ- 
സഞ്ചാരികളിതു ചെയ്തതു നിര്‍ണയം. 
ഞാനുമതിമുൂഡ്നായ്ച്ചമഞ്ഞേന്‍ ബലാ- 
ലൂനം വരാ വിധിതന്മതമെന്നുമേ 
മിഥ്യയായ്‌ വന്നുകൂടാമമ ഭാഷിതം 
സത്യപ്രധാനനല്ലോ നീയുമാകയാല്‍. 
നല്ലതു വന്നു കൂടും മേലില്‍ നിര്‍ണ്ണയം 
കല്യാണമായ്‌ ശാപമോക്ഷവും നല്ലവന്‍. 
ശ്രീരാമപത്നിയെ രാവണന്‍ കൊണ്ടുപോ- 
യാരാമസീമനി വച്ചു കൊള്ളും ദൃഡ്ധം. 
രാവണഭൃത്യനായ്‌ നീയും വരും ചിരം 


344 


കേവലം നീയവനിഷ്ടനായും വരും 
രാഘവന്‍ വാനരസേനയുമായ്‌ ചെന്നെൊ- 
രാകലമെന്നിയേ ലങ്കാപുരാന്തികേ 
നാലുപുറവും വളഞ്ഞിരിക്കുന്നൊരു- 
കാലമവസ്ഥയറിഞ്ഞു വന്നീടുവാന്‍ 
നിന്നെയയക്കും ദശാനനനന്നു നീ 
ചെന്നു വണങ്ങുക രാമനെസ്സാദരം 
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്‌- 
ച്ചെന്നു ദശമുഖന്‍ തന്നോടു ചൊല്ലുക 
രാവണനാത്മതത്ത്വോപദേശം ചെയ്ത 
ദേവപ്രിയനായ്‌ വരും പുനരാശു നീ. 
രാക്ഷസഭാവമശേഷമുപേക്ഷിച്ചു 
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഡ്ദം.” 
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവന്‍ 
സത്യം തപോധനവാക്യം മനോഹരം. 


മാല്യവാന്റെ വാക്യം 


ചാരനായോരു ശുകന്‍ പോയനന്തരം 
ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ 
വന്നിതു രാവണമാതാവുതന്‍ പിതാ- 
ഖിന്നനായ്‌ രാവണനെക്കണ്ടു ചൊല്ലുവാന്‍ 
സല്‍ക്കാരവും കുശലപ്രശ്ശവും ചെയ്തു 
രക്ഷോവരനുമിരുത്തി യഥോചിതം 
കൈകസിീതാതന്‍ മതിമാൻ വിനീതിമാന്‍ 
കൈകസീനന്ദനന്‍ തന്നോടു ചൊല്ലീടിനാന്‍ 
“ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു പിന്നെ നീ- 
യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക 
ദുര്‍ന്നിമിത്തങ്ങളീി ജാനകി ലങ്കയില്‍ 
വന്നതില്‍പ്പിന്നെപ്പലതുണ്ടു കാണുന്നു 
കണ്ടിലയോ നാശഹേതുക്കളായ്‌ ദശ- 
കണപ്രഭോ? നീ നിരൂപിക്ക മാന്‍സേ 
ദാരുണമായിടി വെട്ടുന്നിതന്വഹം 
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും 
ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു 
ദേവിയാം കാളിയും ഘോരദംഷ്ടാന്വിതം 
നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 345 


ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജനിക്കുന്നു 
മൂഷികന്‍ മാര്‍ജ്ജാരനോടു പിണങ്ങുന്നു 
രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ 
പന്നഗജാലം ഗരുഡനോടും തഥാ 
നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം 
മുണ്ഡനായേറ്റം കരാളവികടനായ്‌ 
വര്‍ണ്ണവും പിംഗലകൃഷ്ണമായ്‌ സന്തതം 
കാലനെയുണ്ടു കാണുന്നിതെല്ലാടവും 
കാലമാപത്തിനുള്ളോന്നിതു നിര്‍ണ്ണയം 
ഇത്തരം ദുര്‍ന്നിമിത്തങ്ങളുണ്ടായതി- 
നത്രെവ ശാന്തിയെച്ചെയ്ത കൊള്ളണമേ 
വംശത്തെ രക്ഷിച്ചുകൊള്ളവാനേതുമേ 
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്‌ 
രാമപാദേ വച്ചു വന്ദിക്ക വൈകാതെ 
രാമനാകുന്നതു വിഷ്ണു നാരായണന്‍ 
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊള്‍- 
കദ്വയനാം പരമാത്മാനമവ്യയം 
ശ്രീരാമപാദപോതം കൊണ്ടു സംസാര- 
വാരാന്നിധിയെക്കടക്കുന്നു യോഗികള്‍ 
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്‌ 
മുക്തിയെ ജ്ഞാനികള്‍ സിദ്ധിച്ചു കൊള്ളുന്നു 
ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ- 
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 
രാക്ഷസവംശത്തെ രക്ഷിച്ചുകൊളളക 
സാക്ഷാല്‍ മുകുന്ദനെസ്സേവിച്ചു കൊള്ളുക 
സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം 
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ” 
സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു 
ശാന്തനാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്‌ 
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖന്‍ 
പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്ലിനാന്‍: 
“മാനവനായ കൃപണനാം രാമനെ 

മാനസേ മാനിപ്പതിനെന്തു കാരണം? 
മര്‍ക്കടാലംബനം നല്ല സാമര്‍ത്ഥ്യമെ- 
ന്നള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും 
രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു 


346 


യുദ്ധാരംഭം 


സാമപൂര്‍വ്വം പറഞ്ഞു ഭവാന്‍ നിര്‍ണ്ണയം 
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാള്‍ 
ചാരത്തു ചൊല്ലിവിടുന്നുണ്ടു നിര്‍ണ്ണയം 
വൃദ്ധന്‍ ഭവാനതിസ്തിശ്ധനാം മിത്രമി- 
തൃക്തികള്‍ കേട്ടാന്‍ പൊറുത്തുകൂടാ ദൃഡ്ധം” 
ഇഥം പറഞ്ഞമാത്യന്മാരുമായ്‌ ദശ- 
വക്തനരും പ്രാസാദമൂര്‍ദ്ധനി കരേറിനാന്‍ 


൭ 


വാനര സേനയും കണ്ടകമേബഹ- 
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ 
യുദ്ധത്തിനായ്‌ രജനീചരവീരരെ- 
സ്സത്വരം തത്ര വരുത്തി വാഴും വിധൌ 
രാവണനെക്കണ്ടു കോപിച്ചുരാഘവ- 
ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍ 
പത്തുകിരീടവും കൈകളിരുപതും 
വൃത്രനോടൊത്ത ശരീരവും ശൌര്യവും 
പത്തു കിരീടങ്ങളും കുടയും നിമി- 
ഷാര്‍ദ്ധേന ഖണ്ഡിച്ചനേരത്ത രാവണന്‍ 
നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു 
ബാണത്തെ നോക്കിച്ചരിച്ചീടിനാന്‍. 
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ- 

രൊക്കവേ വന്നു തൊഴുതോരനന്തരം 
“യുദ്ധമേറ്റീടുവിന്‍ കോട്ടയില്‍പ്പുക്കട- 
ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.” 
ഭേരീമൃദംഗഡ്ക്കാപണവാനാക- 

ദാരുണ ഗോമുഖാദ്യങ്ങള്‍ വാദ്യങ്ങളും 
വാരണാശ്വോഷ്ട്രഖരഹരി ശാര്‍ദ്ദൂല- 
സൈരിഭസ്യന്ദനമുഖ്യയാനങ്ങളില്‍ 
ഖഡ്ഗശുലേഷുചാപപ്രാസാതോമര- 
മുല്‍ഗരയഷ്ടി ശക്തിച്ഛരികാദികള്‍ 
ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം 
യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ- 
ടബ്ചികളദ്രികളൂര്‍വ്വിയും തല്‍ക്ഷണ- 
മുദ്യൂുതമായിതു സത്യലോകത്തോളം 
വജൂഹസ്താശയില്‍ പുക്കാന്‍ പ്രഹസ്തനും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 347 


വജൂദംഷ്കന്‍ തഥാ ദക്ഷിണദിക്കിലും 
ദുശ്യ്യവനാരിയാം മേഘനാദന്‍ തദാ 
പശ്വിമഗോപുരദ്വാരി പുക്കീടിനാന്‍. 
മിത്ര വര്‍ഗ്ഗാമാത്യഭുത്യജനത്തൊടു- 
മുത്തരദ്വാരി പുക്കാന്‍ ദശവക്തന്രം 
നീലനും സേനയും പൂര്‍വദിഗ്ഗോപുരേ 
ബാലിതനയനും ദക്ഷിണഗോപുരേ 
വായുതനയനും പശ്ചിമഗോപുരെ 
മായാമനുഷ്യനാമാദിനാരായണന്‍ 
മിത്രതനയസൌമിത്രീവിഭീഷണ- 
മിത്രസംയുക്തനായുത്തരദിക്കിലും 
ഇത്ഥമുറപ്പിച്ചു രാഘവരാവണ- 

യുദ്ധം പ്രവൃത്തമായ്‌ വന്നു വിചിത്രമായ്‌. 
ആയിരം കോടിമഹാകോടികളോടു- 
മായിരമര്‍ബുദമായിരം ശംഖങ്ങള്‍ 
ആയിരം പുഷ്ഠങ്ങളായിരം കല്ങ്ങ- 
ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങള്‍ 
ആയിരം ധൂളികളായിരമായിരം 
തോയാകരപ്രളയങ്ങളെന്നിങ്ങനെ 
സംഖ്യകളോടു കലര്‍ന്ന കപിബലം 
ലങ്കാപുരത്തെ വളഞ്ഞാലതിദ്രതം. 
പൊട്ടിച്ചടര്‍ത്ത പാഷാണങ്ങളേക്കൊണ്ടും 
മുഷ്ികള്‍കൊണ്ടും മുസലങ്ങളേക്കൊണ്ടും 
ഉര്‍വ്വീരുഹം കൊണ്ടും ഉര്‍വ്വീധരം കൊണ്ടും 
സര്‍വതോ ലങ്കാപുരം തകര്‍ത്തീടിനാര്‍. 
കോട്ടമതിലും കിടങ്ങും തകര്‍ത്തൂടന്‍ 
കൂട്ടമിട്ടാര്‍ത്തുവിളിച്ചടുക്കുന്നേരം 
വൃഷ്ഠിപോലെ ശരജാലം പൊഴിക്കയും 
വെട്ടുകൊണ്ടറ്റു പിളര്‍ന്നു കിടക്കയും 
അസ്ത്രങ്ങള്‍ ശഗസ്ത്രങ്ങള്‍ ചക്രങ്ങള്‍ ശാക്തിക- 
ളര്‍ദ്ധചന്ദ്രാകാരമായുള്ള പത്രികള്‍ 
ഖഡ്ഗങ്ങള്‍ ശുലങ്ങള്‍ കുന്തങ്ങളിട്ടികള്‍ 
മുല്‍ഗരപംക്തികള്‍ ഭിണ്ഡിപാലങ്ങളും 
തോമരദണ്ഡം മുസലങ്ങള്‍ മുഷ്ടികള്‍ 
ചാമീകരപ്രഭപൂണ്ട ശതഘ്ലികള്‍ 
ഉഗ്രങ്ങളായ വജ്ുങ്ങളിവ കൊണ്ടു 


348 


നിഗ്രഹിച്ചീടിനാര്‍ നക്തഞ്ചരേന്ദ്രരും. 
ആര്‍ത്തി മുഴുത്തു ദശാസ്യനവസ്ഥകള്‍ 
പേര്‍ത്തുമറിവതിനായയച്ചിടിനാന്‍ 
ശാര്‍ദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ 
രാത്രിയില്‍ ചെന്നാലവരും കപികളായ്‌. 
മര്‍ക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി- 
ചുല്‍ക്കടരോഷേണ കൊല്‍വാന്‍ തുടങ്ങുമ്പോള്‍ 
ആര്‍ത്തനാദം കേട്ടരാഘവനും കരു- 
ണാര്‍ദ്രബുദ്ധ്യാ കൊടുത്താനഭയം ദൂതം. 
ചെന്നവരും ശുകസാരണരെപ്പോലെ 
ചൊന്നതു കേട്ടു വിഷാദേണ രാവണന്‍ 
മന്ത്രിച്ചുടന്‍ വിദ്യൂജ്ജിഹ്വനുമായ്‌ ദശ- 
കസ്ധരന്‍ മൈഥിലി വാഴുമിടം പുക്കാന്‍. 
രാമശിരസ്സും ധനുസ്പമിതെന്നുടന്‍ 
വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാന്‍ 
ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു 
മായയാ നിര്‍മ്മിച്ചു വച്ചതുകണ്ടപ്പോള്‍ 
സത്യമെന്നോര്‍ത്തു വിലാപിച്ചു മോഹിച്ചു 
മുശ്ധാംഗി വീണുകിടക്കും ദശാന്തരേ 
വന്നൊരു ദുതന്‍ വിരവൊടു രാവണന്‍- 
തന്നേയും കൊണ്ടുപോന്നീടിനാനന്നേരം 
വൈദേഹി തന്നോടു ചൊന്നാൾ സരമയും: 
“ഖേദമശേഷമകലെക്കളക നീ 

എല്ലാം ചതിയെന്നു തേറീടിതൊക്കവേ 
നല്ലവണ്ണം വരും നാലുനാളുള്ളിലി- 
ങ്ങില്ലൊരു സംശയം കല്്യാണദേവതേ! 
വല്ലഭന്‍ കൊല്ലും ദശാസ്യനെ നിര്‍ണ്ണയം.” 
ഇത്ഥം സരമാസരസവാക്യം കേട്ടു 

ചിത്തം തെളിഞ്ഞിരുന്നീടിനാന്‍ സീതയും. 
മംഗലദേവതാവല്ലഭാജ്ഞാവശാ- 

ലംഗദന്‍ രാവണന്‍ തന്നോടു ചൊല്ലിനാൻ: 
“ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ 
മുന്നിലാമ്മാറൂവച്ചിടുക വൈകാതെ. 
യുദ്ധത്തിനാശുപുറപ്പെടുകല്ലായ്കി- 

ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും 
രാക്ഷസസേനയും ലങ്കാനഗരവും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 349 


രാക്ഷസരാജനാം നിന്നോടു കൂടവേ 
സംഹരിച്ചിടുവാന്‍ ബാണമെഞയ്യെന്നുള്ള 
സിംഹനാദം കേട്ടതില്ലയൊ രാവണ! 
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍? 
നാണം നിനക്കേതുമില്ലയോ മാനസേ?” 
ഇത്ഥമധിക്ഷേപവാക്കുകള്‍ കേട്ടതി- 
ക്രദ്ധനായോരു രാത്രീഞ്ചരവീരനും 
വവത്രാരിപുത്രതനയനെക്കൊള്‍കെന്നു 
നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ. 
ചെന്നു പിടിച്ചാര്‍ നിശാചര വീരരും 
കൊന്നു ചുഴറ്റിയെറിഞ്ഞാന്‍ കപിന്ദ്രനും 
പിന്നെയപ്രാസാദവും തകര്‍ത്തീടിനാ- 
നൊന്നു കുതിച്ചങ്ങുയര്‍ന്നു വേഗേന പോയ്‌ 
മന്നവന്‍ തന്നെത്തൊഴുതു വൃത്താന്തങ്ങ- 
ളൊന്നൊഴിയാതെയുണര്‍ത്തിനാനംഗദന്‍ 
പിന്നെസ്സുഷേണന്‍ കുമുദന്‍ നളന്‍ ഗജന്‍ 
ധന്യന്‍ ഗവയന്‍ ഗവാക്ഷന്‍ മരുത്സുതന്‍ 
എന്നിവരാദിയാം വാനരവീരന്മാര്‍ 
ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാര്‍. 
കല്ലും മലയും മരവും ധരിച്ചാശു 

നില്ല നില്ലെന്നു പറഞ്ഞടുക്കുന്നേരം 
ബാണചാപങ്ങളും വാളും പരിചയും 
പ്രാണഭയം വരും വെണ്മഴു കുന്തവും 
ദണ്ഡങ്ങളും മുസലങ്ങള്‍ ഗദകളും 
ഭിണ്ഡിപാലങ്ങളും മുല്‍ഗരജാലവും 
ചക്രങ്ങളും പരിഘങ്ങളുമീട്ടികള്‍ 
സുക്രചകങ്ങളും മറ്റൂമിത്രാദികള്‍ 
ആയുദ്ധമെല്ലാമെടുത്തു പിടിച്ചുകൊ- 
ണ്ടായോധനത്തിന്നടുത്താരരക്കരും. 
വാരണനാദവും വാജികള്‍ നാദവും 
രാക്ഷസരാര്‍ക്കയും സിംഹനാദങ്ങളും 
രൂക്ഷതയേറും കപികള്‍നിനാദവും 
തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു- 
മെങ്ങുമിടതൂര്‍ന്നു മാറ്റൊലിക്കൊണ്ടു തേ 
ജംഭാരിമുമ്പാം നിലിമ്പരും കിന്നര- 
കിം പുരുഷോരഗഗുഹ്യക സംഘവും 


350 


ഗര്‍ന്ധര്‍വ്വസിദ്ധവിദ്യാധരചാരണാ- 
ദൃരീക്ഷാന്തരേ സഞ്ചരിക്കും ജനം 
നാരദാദികളായ മുനികളും 
ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാന്‍ 
നാരികളോടും വിമാനയാനങ്ങളി- 

ലരുഹ്യ പുഷ്ഠരാന്തേ നിറഞ്ഞീടിനാര്‍. 
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര- 
മംഗദന്‍ തന്നോടതിന്നു കപീന്ദ്രനും 
സുതനെക്കൊന്നു തേരും തകര്‍ത്താന്‍ മേഘ- 
നാദനും മറ്റൊരു തേരിലേറീടിനാന്‍. 
മാരുതി തന്നെ വേല്‍കൊണ്ടു ചാട്ടീടിനാന്‍ 
ധീരനാകും ജംബുമാലി നിശാചരന്‍ 
സാരഥി തന്നോടു കൂടവേ മാരുതി 

തേരും തകര്‍ത്തവനെക്കൊന്നലറിനാന്‍. 
മിത്രതനയന്‍ പ്രഹസ്തനോടേറ്റിതു 
മിത്രാരിയോടു വിഭീക്ഷണവീരനും 
നീലന്‍ നികുംഭനോടേറ്റാന്‍ തപനനെ- 
കാലപ്ുരത്തിന്നയച്ചാന്‍ മഹാഗജന്‍. 
ലക്ഷ്ടണനേറ്റാന്‍ വിരൂപാക്ഷനോടഥ 
ലക്ഷ്മീപതിയാം രഘുത്തമന്‍ തന്നോടു 
രക്ഷധ്വജാഗ്നിധ്വജാദികള്‍ പത്തുപേര്‍ 
തല്‍ക്ഷണേ പോര്‍ചെയ്ത പുക്കാര്‍ സുരാലയം. 
വാനരന്മാര്‍ക്കു ജയം വന്നിതന്നേരം 
ഭാനുവും വാരിധിതന്നില്‍ വീണീടിനാന്‍. 
ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ- 
യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാന്‍ 
നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത 
രാഘവന്മാരേയും വാനരന്മാരെയും 

വന്ന കപികളെയും നരന്മാരെയു- 
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവന്‍ 
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു 
ചെന്നു ലങ്കാപുരം തന്നില്‍ മേവീടിനാന്‍. 
താപസവ്വന്ദവും ദേവസമൂഹവും 

താപം കലര്‍ന്നു വിഭീഷണവീരനും 

ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്‌ 
മോഹിതന്മാരായ്‌ മരുവും ദശാന്തരേ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 351 


സപ്തദീപങ്ങളും സപ്താര്‍ണ്ണവങ്ങളും 
സപ്താചലങ്ങളുമുള്‍ക്ഷോഭമാം വണ്ണം 
സപ്താശ്വകോടിതേജോമയനായ്‌ സുവര്‍- 
ണ്ലാദ്രിപോലേ പവനാശനനാശനന്‍ 
അബ്ദിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു- 
ശോദ്യൂതലോകത്രയത്തോടതിദ്ദതം 
നാഗാരി രാമപാദം വണങ്ങീടിനാന്‍ 
നാഗാസ്ത്രബന്ധനം തീര്‍ന്നിതു തല്‍ക്ഷണേ. 
ശാഖാ മൃഗങ്ങളുമസ്ത്രനിര്‍മ്മുക്തരായ്‌ 
ശോകവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാര്‍ 
ഭക്തപ്രിയന്‍ മുദാപക്ഷിപ്രവരനെ 
ബദ്ധസമ്മോദമനുഗ്രഹം നല്‍കിനാന്‍. 
കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു 
മേല്‍പ്പോട്ടു പോയ്‌ മറഞ്ഞീടിനാന്‍ താര്‍ക്ഷ്യനും 
മുന്നേതിലും ബലവീര്യവേഗങ്ങള്‍ പൂ- 
ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം 
മന്നവന്‍ തന്‍ നിയോഗേന മരങ്ങളും 
കുന്നും മലയുമെടുത്തെറിഞ്ഞിടിനാര്‍. 
വന്നശത്രുക്കളെക്കൊന്നു മമാത്മജന്‍ 
മന്ദിരം പുക്കിരിക്കുന്നതില്‍ മുന്നമേ 
വന്നാരവരുമിങ്ങെന്തൊരു വിസ്മയം 
നന്നുനന്നെത്രയുമെന്നേ പറയാവൂ. 
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി - 
തെന്നു ദശാനനന്‍ ചെന്നോരനന്തരം 
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനന്‍ 
തന്നോടു ചൊല്ലിനാര്‍ വൃത്താന്തമൊക്കവേ. 
“വീര്യബലവേഗവിക്രമം കൈക്കൊണ്ടു 
സൂര്യാത്മജാദികളായ കപികുലം 
ഹസ്തങ്ങള്‍തോറുമലാതവും കൈക്കൊണ്ടു 
ഭിത്തിതന്നുത്തമാംഗത്തിന്മേല്‍ നില്ുന്നോര്‍ 
നാണമുണ്ടെങ്കില്‍ പുറത്തു പുറപ്പെടു- 
കാണുങ്ങളെങ്കിലെന്നാര്‍ത്തു പറകയും 
കേട്ടതില്ലെ ഭവാ'നെന്നവര്‍ ചൊന്നതു 

കേട്ടു ദശാസ്യനും കോപേന ചൊല്ലിനാന്‍: 
“മാനവന്മാരെയുമേറെ മദമുള്ള 
വാനരന്മാരെയും കൊന്നൊടുക്കീടുവാന്‍ 


352 


പോകധൂമ്രാക്ഷന്‍ പടയോടു കൂടവേ 
വേഗേന യുദ്ധം ജയിച്ചു വരിക നീ” 
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി- 
ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാന്‍. 
ഉച്ക്ജൈസ്തരമായ വാദ്യഘോഷത്തോടും 
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാന്‍ 
മാരുതിയോടെതിര്‍ത്താനവനും ചെന്നു 
ദാരുണമായിതു യുദ്ധവുമെത്രയും. 
ബലസിവന്മഴു കുന്തം ശരാസനം 

ശൂലം മുസലം പരിഘഗദാദികള്‍ 
കൈക്കൊണ്ടു വാരണവാജിരഥങ്ങളി- 
ലുള്‍ക്കരുത്തോടേറി രാക്ഷസവീരരും 
കല്ലും മരവും മലയുമായ്‌ പര്‍വ്വത- 
തുല്യശരീരികളായ കപികളും 
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ- 
ടടങ്ങുമിങ്ങും മഹാവീരരായുള്ളവര്‍. 
ചോരയുമാറായൊഴുകീ പലവഴി 
ശുരപ്രവരനാം മാരുതി തല്‍ക്ഷണേ 
ഉന്നതമായൊരു കുന്നിന്‍ കൊടുമുടി- 


തന്നെയടര്‍ത്തെടിത്തൊന്നെറിഞ്ഞീടിനാന്‍. 


തേരില്‍ നിന്നാശു ഗദയുമെടുത്തുടന്‍- 
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാന്‍ 
തേരും കുതിരകളും പൊടിയായിതു 
മാരുതിക്കുള്ളില്‍ വര്‍ദ്ധിച്ചിതു കോപവും 
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ- 
നാര്‍ത്തി മുഴുത്തതു കണ്ടു ധ്ൂമ്രാക്ഷനും 
മാരുതിയെഗ്ഗദകൊണ്ടടിച്ചിടിനാന്‍ 
ധീരതയോ,ടതിനാകുലമെന്നിയേ 
പാരം വളര്‍ന്നൊരുകോപവിവശനായ്‌ 
മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാന്‍ 
ധൂമ്രാക്ഷനേറുകൊണ്ടുമ്പര്‍പുരത്തിങ്ക- 
ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാന്‍. 
ശേഷിച്ച രാക്ഷസര്‍ കോട്ടയില്‍ പുക്കിതു 
ഘോഷിച്ചിതംഗനമാര്‍ വിലാപങ്ങളും. 
വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും 


ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാന്‍൯: 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 353 


“വര്ൂഹസ്താരി പ്രബലന്‍ മഹാബലന്‍ 
വജൂദംഷ്കന്‍ തന്നെ പോക യുദ്ധത്തിനായ്‌ 
മാനുഷവാനരന്മാരെ ജയിച്ചഭി- 
മാനകീര്‍ത്ത്യാ വരികെന്നയച്ചീടിനാന്‍. 
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു 
ശക്രാത്മജാത്മജനോടെതിര്‍ത്തീടിനാന്‍ 
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദ്ൃത്യ 
ചെന്നു കപികളോടേറ്റു മഹാബലന്‍ 
വൃക്ഷശിലാശൈലവൃഷ്ഠികൊണ്ടേറ്റവും 
രക്ഷോവരന്മാര്‍ മരിച്ചു മഹാരണേ. 
ഖഡ്ഗശസ്ത്രാസ്ത്രശക്ത യാദികളേറ്റേറ്റ 
മര്‍ക്കടന്മാരും മരിച്ചാരസംഖ്യമായ്‌, 
പത്തംഗയുക്തമായുള്ള പെരുമ്പട 
നക്തഞ്ചരന്മാര്‍ക്കു നഷ്ടമായ്‌ വന്നിതു 
രക്തനദികളൊലിച്ചു പലവഴി 

യൃത്തം തുടങ്ങി കബന്ധങ്ങളും ബലാല്‍ 
താരേയനും വജൂദംഷ്ടനും തങ്ങളില്‍ 
ഘോരമായേറ്റം പിണങ്ങിനില്‍ക്കും വിധൌ 
വാളും പറീച്ചുടന്‍ വജ്ൂദംഷ്ടന്‍ ഗള- 

നാദം മുറിച്ചെറിഞ്ഞീടിനാനംഗദന്‍. 
അക്കഥകേട്ടാശു നക്തഞ്ചരാധിപന്‍ 
ഉള്‍ക്കരുത്തേറുമകമ്പനന്‍ തന്നെയും 
വന്‍പടയോടുമയച്ചാനതു നേരം 
കമ്പമുണ്ടായിതു മേദിനിക്കന്നേരം 
ദുശ്ചവ്യവനാരിപ്രവനകമ്പനന്‍ 
പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാന്‍. 

വായു തനയനോടേറ്റവനും നിജ- 

കായം വെടിഞ്ഞു കാലാലയം മേവിനാന്‍. 
മാരുതിയെ സ്ത്തിച്ചു മാലോകരും 

പാരം ഭയം പെരുത്തു ദശകണ്നും 
സഞ്ചരിച്ചാന്‍ നിജ രാക്ഷസസേനയില്‍ 
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം 
രാമേശ്വരത്തോടു സേതുവിന്മേലുമാ- 
രാമദേശാന്തം സുബേലാചലോപരി 
വാനരസേന പരന്നതും കൊട്ടക- 
ലൂനമായ്‌ വന്നതും കണ്ടോരനന്തരം 


354 


“ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെന്നു 
കല്ിച്ചനേരമവന്‍ വന്നു കൂപ്പിനാന്‍ 
“നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ 
നാകയകന്മാര്‍ പടക്കാരുമില്ലായ്മയോ? 
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരദെ- 
ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു നാം. 
ഞാനോ ഭവാനോ കനിഷ്ഠനോ പോര്‍ ചെയ്തു 
മാനുഷവാനരന്മാരെയൊടുക്കുവാന്‍ 
പോകുന്നതാരെന്നു ചൊല്‍ കെന്നു കേട്ടവന്‍ 
“പോകുന്നതിന്നു ഞാ'നെന്നു കൈകൂപ്പിനാന്‍ 
തന്നുടെ മന്ത്രികള്‍ നാലുപേരുള്ളവര്‍ 

ചെന്നു നാലംഗപ്പടയും വരുത്തിനാര്‍. 
നാലൊന്നു ലങ്കയിലുള്ള പടയ്കെല്ലാ- 
മാലംബനാം പ്രഹസ്തന്‍ മഹാരഥന്‍. 
കുംഭഹനും മഹാനാദനും ദുര്‍മ്മുഖന്‍ 

ജംഭാരി വൈരിയാം വീരന്‍ സമുന്നതന്‍ 
ഇങ്ങനെയുള്ളൊരു മന്ത്രികള്‍ നാല്വരും 
തിങ്ങിന വന്‍പടയോടും നടന്നിതു. 
ദുര്‍ന്നിമിത്തങ്ങളുണ്ടായിതു കണ്ടവന്‍- 
തന്നകതാരിലുറച്ചു സന്നദ്ധനായ്‌ 
പൂര്‍വപുരദ്വാരദേശേപുറപ്പെട്ടു 
പാവകപുത്രനോടേറ്റോരനന്തരം 
മര്‍ക്കടന്മാര്‍ ശിലാവ്വക്ഷാചലം കൊണ്ടു 
രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാര്‍ 
ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങള്‍ 
മര്‍ക്കടന്മാര്‍ക്കേറ്റൊക്കെമരിക്കുന്നു. 
ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു 
രക്തംനദികളായൊക്കെയൊലിക്കുന്നു. 
അംഭോജസംഭവനന്ദനന്‍ ജാംബവാന്‍ 
കുംഭഹനുവിനേയും ദുര്‍മ്മുഖനേയും 
കൊന്നുമഹാനാദനേയും സമുന്നതന്‍- 
തന്നെയും പിന്നെ പ്രഹസ്തന്‍ മഹാരഥന്‍ 
നീലനോടേറൃടന്‍ ദ്വന്ദയുദ്ധം ചെയ്തു 
കാലപുരിപുക്കിരുന്നരുളീടിനാന്‍. 
സേനാപതിയും പടയും മരിച്ചതു 

മാനിയാം രാവണന്‍ കേട്ടു കോപാന്ധനായ്‌. 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 355 


യുദ്ധത്തില്‍ രാവണന്റെ പുറപ്പാട്‌ 


“ആരേയും പോരിന്നയയ്ക്കുന്നതില്ലിനി 
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. 
നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക 
നമ്മുടെ തേരുംവരുത്തുകെന്നാ’'നവന്‍ 
വെണ്മതിപോലെ കുടയും പിടിപ്പിച്ചു 
പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ 
ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും 
നീലത്തഴകളും മുത്തുക്കുടകളും 

ആയിരം വാജികളെക്കൊണ്ടുപുട്ടിയ 
വായുവേഗം പൂണ്ടതേരില്‍ കരയേറി 
മേരുശീഖരങ്ങള്‍ പോലെകിരീടങ്ങള്‍ 
ഹാരങ്ങളാദിയാമാഭരണങ്ങളും 
പത്തുമുഖമിരുപതു കൈകളും 
ഹസ്തങ്ങളില്‍ ചാപബാണായുദ്ധങ്ങളും 
നീലാദ്രിപോലെ നിശാചരനായകന്‍ 
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാന്‍. 
ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം 
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം. 
മക്കളും മന്ത്രിമാര്‍ തമ്പിമാരും മരു- 
മക്കളും ബന്ധുക്കളും സൈന്യപാലരും 
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള 
മുഖ്യമാം ഗോപുരത്തോടെ തെരുതെരെ 
വിക്രമമേറിയ നക്തഞ്ചരന്മാരെ 
യൊക്കെപ്പരോഭവി കണ്ടു രഘുവരന്‍ 
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ 
മന്ദം വിഭീഷണന്‍ തന്നോടരുള്‍ ചെയ്യു: 
“നല്ലവീരന്മാര്‍ വരുന്നതു കാണെടോ! 
ചൊല്ലേണമെന്നോടിവരെയഥാഗുണം' 
എന്നതു കേട്ടുവിഭീഷണരാഘവന്‍- 
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍: 
ബാണചാപത്തോടുബാലാര്‍ക്ക കാന്തി പൂ- 
ണ്ടാനക്കഴുത്തില്‍ വരുന്നതകമ്പനന്‍ 
സിംഹധ്വജം പൂണ്ടതേരില്‍ കരയേറി 
സിംഹപരാക്രമന്‍ ബാണചാപത്തൊടും 
വന്നവനിന്ദ്രജിത്താകിയ രാവണ- 


350 


നന്ദനന്‍ തന്നെ മുന്നം ജയിച്ചാനവന്‍ 
ആയോധനത്തിനു ബാണചാപങ്ങള്‍ പൂ- 
ണ്ടായതമായൊരു തേരില്‍ കരയേറി 
കായം വളര്‍ന്നു വിഭൂഷണം പൂണ്ടതി- 
കായന്‍ വരുന്നതു രാവണാന്തത്മകന്‍ 
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ- 
നുന്നതനേറ്റം മഹോദര മന്നവ! 
വാജിമേലേറിപ്പരിഘം തിരിപ്പവ- 

നാജി ശുരേന്ദ്രന്‍ വിശാലന്‍ നരാന്തകന്‍. 
വെള്ളെരുതിന്‍ മുകളേറി ത്രിശൂലവും 
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ 
രാവണന്‍ തന്മകന്‍ മറ്റേതിനങ്ങേതു 
ദേവാന്തകന്‍ തേരില്‍ വന്നിതു മന്നവ! 
കുംഭകര്‍ണ്ണാത്മജന്‍ കുംഭമങ്ങേതേവന്‍ 
തമ്പി നികുംഭന്‍ പരിഘായുധനല്ലോ. 
ദേവകലാന്തകനാകിയ രാവണ- 
നേവരോടും നമ്മെ വെല്‍വാന്‍ പുറപ്പെട്ടു.” 
ഇത്ഥം വിഭീഷണന്‍ ചൊന്നതു കേട്ടതി- 
നുത്തരം രാഘവന്‍ താനുമരുള്‍ ചെയ്തു; 
“യുദ്ധേ ദശമുഖനെക്കൊലചെയ്തുടന്‍ 
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാന്‍ 
എന്നരുള്‍ ചെയ്തു നിന്നരുളുന്നേരം 

വന്ന പടയോടു ചൊന്നാൻ ദശാസ്യനും: 
“എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍ 
ചെല്ലമകത്തു കടന്നൊരുഭാഗമേ 

പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളും മുന്നേ 


കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം. 


യുദ്ധത്തിനിന്നു ഞാന്‍ പോരുമിവരോട്ു 

= 
ശക്തിയില്ലായ്യയില്ലിതിനേതുമേ. 
ഏവം നിയോഗിച്ചനേരം നിശാചരരേവരും 
ചെന്നു ലങ്കാപുരം മേവിനാര്‍. 
വൃന്ദാദികാരാതി രാവണന്‍ വാനര- 
വൃന്ദത്തെയെയ്തയെറ്യ്തങ്ങ തള്ളിവിട്ടീടിനാന്‍. 
വാനരേന്ദ്രനമ്മാരഭയം തരികെന്നു 
മാനവേന്ദ്രന്‍ കാല്‍ക്കല്‍ വീണിരന്നീടിനാര്‍ 
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 357 


സല്യാതനയനും പോരിനൊരുമിച്ചാന്‍. 
“വമ്പനായുള്ള്‌ഓരിവനോടു പോരിനു 
മുമ്പിലടിയനനുഗ്രഹം നല്‍കണം. 
എന്നുസൌമിത്രിയും ചെന്നിരന്നീടിനാന്‍ 
മന്നവന്‍ താനുമരുള്‍ ചെയ്തതിന്നേരം: 
വൃത്രാരിയും പോരില്‍ വിവസ്ത്രനായ്‌ വരും 
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ 
മായയുമുണ്ടേറ്റം നിശാചരർര്‍ക്കേറ്റവും 
ന്യായവുമൊണ്ടിവര്‍ക്കാര്‍ക്കുമൊരിക്കലും 
ചന്ദ്രചുഡപ്രിയനാകെയുമുണ്ടവന്‍ 
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം 
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു 
ചെല്ലേണമല്ലൊ കലഹത്തിനെന്നെല്ലാം 
ശിക്ഷിച്ചരുള്‍ചെയ്തയയച്ചോരനന്തരം 
ലക്ഷ്മണനും തൊഴുതാശു പിന്‍ വാങ്ങിനാന്‍ 
ജാനകിചോരനെക്കണ്ടൊരു നേരത്തു 
വാനരനായകനായൊരു മാരുതി 
തേര്‍ത്തടം തന്നില്‍ കുതിച്ചു വീണീടിനാ- 
നാര്‍ത്തനായ്‌ വന്നു നിശാചരനാഥനും. 
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു; 
രക്ഷോവരനോട്ടുമാരുതപുത്രനും: 
നിര്‍ജ്ജരന്മാരേയും താപസന്മാരേയും 
സജ്ജനമായ മറ്റുള്ള ജനത്തേയും 
നിത്ൃമുപദ്രവുക്കുന്നനിനക്കു വ- 
ന്നെത്തുമാപത്തു കപികുലത്താലെടോ! 
നിന്നേയടീച്ചുകൊല്‍ വാന്‍ വന്നുനില്‍ക്കുന്നൊ- 
രെന്നെയൊഴിച്ചുകൊല്‍ വീരനെന്നാകില്‍ നീ 
വിക്രമമേറിയ നിന്നുടെ പുത്രനാ- 
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.” 
എന്നുപറഞ്ഞോന്നടിച്ചാന്‍ കപിന്ദ്രനും 
നന്നായ്‌ വിറചചുവീണാന്‍ ദശകണ്ുനും 
പിന്നെയുണര്‍ന്നു ചൊന്നാനിവിടേക്കിന്നു 
വന്ന കപികളില്‍ നല്ലനല്ലോ ഭവാന്‍ 
“നന്മയെന്തായെതെനിക്കിന്നൈതുകൊണ്ടു 
നമ്മുടെ തല്ലകൊണ്ടാല്‍ മറ്റൊരുവരും 
മൃത്യൂവരാതെ ജീവിപ്പവരില്ലല്ലൊ 


358 


മൃത്യൂവന്നീല നിനക്കതുകൊണ്ടുഞാന്‍ 
എത്രയും ദുര്‍ബലനെന്നുവന്നീ നമ്മി- 
ലിത്തിരി നേരമിന്നും പൊരുതീടണം' 
എന്നനേരത്തൊന്നടിച്ചാന്‍ ദശാനനന്‍ 
പിന്നെ മോഹിച്ചു വീണാന്‍ കപിശ്രേഷ്ഠനും 
നീലനന്നേരം കുതികൊണ്ടുരാവണ- 
ന്മേലെ കരേറി കിരീടങ്ങള്‍ പത്തിലും 
ചാടിക്രമേണ നൃത്തം തുടങ്ങീടിനാന്‍; 
പാടിത്തുടങ്ങിനാന്‍ രാവണനും തദാ. 
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ 
രാവണനെയ്തുടന്‍ തള്ളിവിട്ടിടിനാന്‍ 

തൽ ക്ഷണെകോപിച്ചു ലക്ഷണൻ വേഗേന 
രക്ഷോവരനെ ചെറുത്താനതു നേരം 
ബാണഗണത്തെ വര്‍ഷിച്ചാനിരുവരും 
കാണരുതാതെ ചമഞ്ഞിതു പോര്‍ക്കളം 
വില്ലമുറിച്ചുകളഞ്ഞിതു ലക്ഷ്മണ- 

നല്ലല്‍ മുഴുത്തുനിന്നു ദശകണ്ുനും. 

പിന്നെ മയന്‍ കൊടുത്തൊരു വേള്‍ സൌമിത്രി- 
തന്നുടെ മാറിലാമ്മാറു ചാട്ടിടിനാന്‍. 
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞു സൌ- 
മിത്രിയും ശക്തിയേറ്റാശു വീണീടിനാന്‍. 
ആടലായ്‌ വീണകുമാരനെച്ചെന്നെടു- 
ത്തീടുബാനാശു ഭാവിച്ചു ദശാനനന്‍. 
കൈലാസശൈലമെടുത്ത ദശാസ്യനു 
ബാലശരീരമിളക്കരുതാഞ്ഞിതു. 

രാഘവന്‍ തന്നുടെ ഗൌരവമോര്‍ത്തതി- 
ലാഘവം പൂണ്ടിതു രാവണവീരനും 
കണ്ടുനില്‍ക്കുന്നൊരു മാരുതപുത്രനും 
മണ്ടിയണഞ്ഞൊന്നടിച്ചാന്‍ ദശാസ്യനെ 
ചോരയും ഛര്‍ദ്ദിച്ചു തേരില്‍ വീണാനവന്‍ 
മാരുതി താനും കുമാരനെ തല്‍ക്ഷണേ 
പുഷ്ഠസമാനമെടുത്തുകൊണ്ടാദരാല്‍ 

ചില്‍ പുരുഷന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍ 
മാറും പിരിഞ്ഞു ദശമുഖന്‍ കയ്യിലാ- 

മ്മാറു പുക്കു മയദത്തമാം ശക്തിയും. 
ത്രൈലൊക്യനായകനാകിയ രാമനും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 359 


പൌലസ്ത്യനോടു യുദ്ധം തുടങ്ങിനാന്‍: 
“പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ 
കണ്ുമേറിക്കൊണ്ടു നിന്നരുളിക്കൊള്‍ക 
കുണ്ൃതയെന്നിയേ കൊല്‍ക ദശാസ്യനെ.” 
മാരുതി ചൊന്നതു കേട്ടു രഘുത്തമ- 
നാരുഹ്യ തല്‍ കണ്ഠദേശേ വിളങ്ങിനാന്‍ 
ചൊന്നാൻ ദശാനനന്‍ തന്നോടു രാഘവന്‍: 
“നിന്നെയടുത്തു കാണ്മാന്‍ കൊതിച്ചേന്‍ തുലൊം. 
ഇന്നതിനാശു യോഗം വന്നിതാകയാല്‍ 
നിന്നേയും നിന്നോടു കൂടെ വന്നോരേയും 
കൊന്നു ജഗത്രയം പാലിച്ചു കൊള്ളവ- 
നെന്നുടെ മുന്നിലരക്ഷണം നില്ല നീ.” 
എന്നരുള്‍ ചെയ്തു ശസ്ത്രാസ്ത്രങ്ങള്‍ രൂകിനാ- 
നൊന്നിനൊന്നൊപ്പമെയ്താന്‍ ദശവക്തന്രരം 
ഘോരമായ്‌ വന്നിതു പോരുമന്നേരത്തു 
വാരാന്നിധിയുമിളകി മറിയുന്നു. 

മാരുതി തന്നെയുമെയ്തമുറിച്ചിതു 
ശുരനായോരു നിശാചര നായകന്‍ 
ശ്രീരാമദേവനും കോപം മുഴുത്തതി- 
ധീരത കൈക്കൊണ്ടെടുത്തൊരു സായകം 
രക്ഷോവരനുടെ വക്ഷപ്രദേശത്തെ 
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്ദൂതം, 
ആലസ്യമായിതു ബാണമേറ്റന്നേരം 
പൌലസ്ത്യചാപവും വീണിതു ഭൂതലേ. 
നക്തഞ്ചരാധിപനായ ദശാസ്യനു 
ശക്തിക്ഷയം കണ്ടു സത്വരം രാഘവന്‍ 
തേരും കൊടിയും കുടയും കുതിരയും 
ചാരുകിരീടങ്ങളും കളഞ്ഞീടിനാന്‍ 
സാരഥിതന്നെയും കൊന്നു കളഞ്ഞള- 
വാരൂഡ്വതാപേന നിന്നു ദശാസ്യനും 
രാമനും രാവണന്‍ തന്നോടരുള്‍ ചെയ്താ- 
“നാമയം പാരം നിനക്കുണ്ടു മാനസേ. 
പോയാലുമിന്നു ഭയപ്പെടായ്കേതുമേ. 
നീയിനി ലങ്കയില്‍ച്ചെന്നങ്ങിരുന്നാലും 
ആയുധവാഹനത്തോടൊരുനമ്പെട്ടുകൊ- 
ണ്ടായോധനത്തിനു നാളെ വരേണം നീ.” 


360 


കാകലസ്ഥവാക്കുകള്‍ കേട്ടു ഭയപ്പെട്ട 
വേഗത്തിലങ്ങു നടന്നു ദശാനനന്‍. 
രാഘവാസ്ത്രം തുടരെത്തുടര്‍ന്നുണ്ടെന്നെ- 
രാകലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം 
വേപഥുഗാത്രനായ്‌ മന്ദിരം പ്രാപിച്ചു 
താപമുണ്ടായതു ചിന്തിച്ചു മേവിനാന്‍. 


കുംഭകര്‍ണ്ണന്റെ നീതിവാക്യം 


മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും 
വാനരരാജനാമര്‍ക്കാത്മജനേയും 
രാവണബാണ വിദാരിതന്മാരായ 
പാവകപുത്രാദി വാനരന്മാരെയും 
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ 
സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍ 
രാത്രിഞ്ചരേന്ദ്രനും ഭുത്യജനത്തൊടു 
പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്ലീടിനാന്‍:- 
“നമ്മുടെ വീര്യ ബലങ്ങളും കീര്‍ത്തിയും 
നന്മയുമര്‍ത്ഥപുരുഷകാരാദിയും 

നഷ്ടമായ്‌ വന്നിതൊടുങ്ങി സുകൃതവും 
കഷ്ടകാലം നമുക്കാഗതം നിശ്ചയം 
വേധാവു താനുമനാരണ്യ ഭൂപനും 
വേദവതിയും മഹാനന്ദികേശനും 

രംഭയും പിന്നെ നളകൂബരാദിയും 
ജംഭാരിമുമ്പാം നിലിമ്പവരന്മാരും 
കുംഭോല്‍ഭവാദികളായ മുനികളും 
ശംഭപ്രണയിനിയാകിയ ദേവിയും 
പുഷുതപോബലം പൂണ്ടു പാതിവ്രത്യ- 
നിഷ്ഠയോടെ മരുവുന്ന സതികളും 
സത്യമായ്‌ ചൊല്ലിയ ശാപവചസ്സുകള്‍ 
മിഥ്യയായ്‌ വന്നു കൂടായെന്നു നിര്‍ണ്ണയം 
ചിന്തിച്ചു കാണ്മിന്‍ നമുക്കിനിയും പുന- 
രെന്തോന്നു നല്ല, ജയിച്ചു കൊള്‍വാനഹോ! 
കാലാരിതുല്യനാകും കുംഭകര്‍ണ്ണനെ- 
ക്കാലം കളയാതുണര്‍ത്തുക നിങ്ങള്‍ പോയ്‌ 
ആറുമാസം കഴിഞ്ഞെന്നിയുണര്‍ന്നീടു- 
മാറില്ലറങ്ങിത്തുടങ്ങീട്ടവനുമി- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 361 


ന്നൊന്‍പതു നാളേ കഴിഞ്ഞതുളഭൂ നിങ്ങ- 
ളന്‍പോടുണര്‍ത്തുവിന്‍ വല്ലപ്രകാരവും” 
രാക്ഷസരാജനിയോഗേന ചെന്നോരോ- 
രാക്ഷസരെല്ലാമൊരുമ്പെട്ടണര്‍ത്തുവാന്‍ 
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു- 

മാനതേര്‍ കാലാള്‍ കുതിരപ്പടകളും 
കുംഭകര്‍ണ്ണോരസി പാഞ്ഞുമാര്‍ത്തും ജഗത്‌- 
കമ്പം വരുത്തിനാരെന്തൊരു വിസ്മയം! 
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാര്‍ 
കുംഭകര്‍ണ്ണ ശ്രവണാന്തരേ പിന്നെയും 
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര- 
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും 
തുമ്പിക്കരമറ്റലറിയുമാനകള്‍ 
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ 
ജൂംഭാസമാരംഭമോടുമുണര്‍ന്നിതു 
സംഭൂമിച്ചോടിനാരശരവീരരും 
കുംഭസഹസ്രം നിറച്ചുള്ള മദ്യവും 
കുംഭസഹസ്രം നിറച്ചുള്ള രക്തവും 
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ- 
രിമ്പം കലര്‍ന്നെഴുന്നേറ്റിരുന്നീടിനാന്‍ 
ക്രവ്യങ്ങളാദിയായ്‌ മറ്റൂപജീവന- 
ദരവ്യമെല്ലാം ഭജിച്ചാനന്ദചിത്തനായ്‌ 
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ 
ഭൃത്യജനങ്ങളും വന്നു വണങ്ങിനാന്‍ 
കാര്യങ്ങളെല്ലാമറിയിച്ചുണര്‍ത്തിയ- 
കാരണവും കേട്ടു പംക്തികണ്ണാനുജന്‍ 
“എങ്കിലോ വൈരികളെക്കൊല ചെയ്ത ഞാന്‍ 
സങ്കടം തീര്‍ത്തു വരുവ' നെന്നിങ്ങനെ 
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരന്‍ 
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം: 
“ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി 
വാട്ടം വരാതെ പൊയ്യൊള്ളുക നല്ലതു” 
ഏവം മഹോദരന്‍ ചൊന്നതു കേട്ടവന്‍ 
രാവണന്‍ തന്നെയും ചെന്നു വണങ്ങിനാന്‍ 
ഗാഡമായാലിംഗനം ചെയ്തിരുത്തീടിനാ- 
നൂഡമോദം നീജ സോദരന്‍ തന്നെയും 


362 


“ചിത്തേ ധരിച്ചതില്ലോര്‍ക്ക നീ കാര്യങ്ങള്‍ 
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ: 
സോദരി തന്നുടെ നാസകുചങ്ങളെ 
ച്ഛേദിച്ചതിന്നു ഞാന്‍ ജാനകീദേവിയെ 
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക- 
ണ്ടാരാമ സീല്കി കൊണ്ടന്നു വെച്ചിടിനേന്‍ 
വാരിധിയില്‍ ചിറ കെട്ടിക്കടന്നവന്‍ 
പോരിന്നു വാനരസേനയുമായ്‌ വന്നു 
കൊന്നാന്‍ പ്രഹസ്താദികളെപ്പലരെയു- 
മെന്നെയുമെയ്തു മുറിച്ചാന്‍ ജിതശ്രന്മം 
കൊല്ലാതെ കൊന്നയച്ചാനതു കാരണ- 
മല്ലല്‍ മുഴുത്തു ഞാന്‍ നിന്നേയുണര്‍ത്തിനേന്‍ 
മാനവന്മാരെയും വാനരന്മാരെയും 

കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ്‌ 
എന്നതു കേട്ടു ചൊന്നാൻ കുംഭകര്‍ണ്ണനും 
“നന്നു നന്നെത്രയും നല്ലതേ നല്ല കേള്‍ 
നല്ലതും തീയതും താനറിയാത്തവന്‍ 
നല്ലതറിഞ്ഞു ചൊല്ലുന്നവന്‍ ചൊല്ലുകള്‍ 
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന- 
തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു? 
“സീതയെ രാമനു നല്‍കുക്‌ന്നിങ്ങനെ 
സോദരന്‍ ചൊന്നാനതിനു കോപിച്ചു നീ 
ആട്ടിക്കളഞ്ഞതു നന്നുനന്നോര്‍ത്തു കാണ്‍, 
നാട്ടില്‍ നിന്നാശു വാങ്ങീ ഗുണമൊക്കവേ 
നല്ലവണ്ണം വരും കാലമില്ലെന്നതും 
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ! 
നല്ലതൊരുത്തരാലും വരുത്താവത- 

ലല്ലല്‍ വരുത്തുമാപത്തണയുന്ന നാള്‍ 
കാലദേശാവസ്ഥകളും നയങ്ങളും 

മൂലവും വൈരികള്‍ കാലവും വീര്യവും 
ശത്രമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു- 
മര്‍ത്ഥപുരുഷകാരാദി ഭേദങ്ങളും 
നാലുപായങ്ങളുമാറുനയങ്ങളും 

മേലില്‍ വരുന്നതുമൊക്കെ നിരൂപിച്ചു 
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ 
ഭര്‍തൃസൌഖ്യം വരും, കീര്‍ത്തിയും വര്‍ദ്ധിയ്ക്കും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഇങ്ങനെയുള്ളൊരമാത്യധര്‍മ്മം വെടി- 
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു 
കര്‍ണ്ണസുഖം വരുമാറുപറഞ്ഞു കൊ- 
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു 
മൂലവിനാശം വരുമാറു നിത്യവും 
മുഡരായുള്ളോരമാത്യജനങ്ങളില്‍ 

നല്ലതു കാകോളമെന്നതു ചൊല്ലവോ- 
രല്ലല്‍ വിഷ്ടുണ്ടവര്‍ക്കെന്നിയില്ലല്ലോ 
മുഡരാം മന്ത്രികള്‍ ചൊല്ലു കേട്ടീടുകില്‍ 
നാടുമായുസ്സും കുലവും നശിച്ചു പോം 
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേര്‍്‌- 
ന്നാധി മുഴുത്തു മരിക്കും മൃഗകലം 
അഗ്നിയെക്കണ്ടു മോഹിച്ചു ശാലഭണണ്‍്N അള്‍ 
മഗ്നരായഗ്നിയില്‍ വീണു മരിക്കുന്നു 
മത്സ്യങ്ങളും രസത്തിങ്കല്‍ മോഹിച്ചു ചെ- 
ന്നത്തല്‍ പെടുന്നു ബളിശം ഗ്രസിക്കയാല്‍ 
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു- 
പോക്കുവാനാവതല്ലാതവണ്ണം വരും 
നമ്മുടെ വംശത്തിനും നല്ല നാട്ടിനു- 
മുന്മൂലനാശം വരുത്തുവാനായല്ലോ 
ജാനകി തന്നിലൊരാശയുണ്ടായതും 
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ! 
ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ- 
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണ്ണയം 
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ- 
നൊന്നുകൊണ്ടും വരാ നൂനമാപത്തുകള്‍ 
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ലലാല്‍ 
ചെലമൊന്നിങ്കലൊരുത്തനഭിരുചി 
പൂര്‍വ്വജന്മാര്‍ജ്ജിത വാസനയാലതി- 
നാവതല്ലേതുമതില്‍ വശനായ്‌ വരും 
എന്നാലതിങ്കല്‍ നിന്നാശുമനസ്സിനെ- 
ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങള്‍ 
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ- 
നുണ്ടോ ജഗത്തിങ്കലാരാനുമോര്‍ക്ക നീ? 
മുന്നം വിചാരകാലേ ഞാന്‍ ഭവാനോട- 
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത്‌ ഫലം? 


363 


364 


ഇപ്പോളുപഗതമായ്വന്നതീശ്വര - 
കല്‍പ്പിതമാര്‍ക്കും തടുക്കാവതല്ലല്ലോ 
മാനുഷനല്ല രാമന്‍ പുരുഷോത്തമന്‍ 
നനാജഗന്മയന്‍ നാരയണന്‍ പരന്‍ 
സീതയാകുന്നതു യോഗമായാദേവി 
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ 
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ 
മന്നവ!മുന്നമേയെന്തതോരാഞ്ഞതും? 
ഞാനൊരുനാള്‍ വിശാലയാം യഥാസുഖം 
കാനനാന്തേ നരനാരായണാശ്രമേ 
വാഴുന്നനേരത്തു നാരദനെപ്പരി- 
തോഷേണ കണ്ടു നമസ്തരിച്ചിടിനേന്‍ 
ഏതൊരുദിക്കില്‍ നിന്നാഗതനായിതെ- 
ന്നാദരവോടരുള്‍ ചെയ്യ മഹാമുനേ! 
എന്തൊരു വൃത്താന്തമുളളൂ ജഗത്തിങ്ക- 
ലന്തരം കൂടാതരുള്‍ചെയ്യ, യെന്നെല്ലാം 
ചോദിച്ച നേരത്തു നാരദനെന്നോടു 
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ 
“രാവണപീഡിതന്മാരായ്‌ ചമഞ്ഞൊരു- 
ദേവകളും മുനിമാരുമൊരുമിച്ചു 
ദേവദേവേശനാം വിഷ്ണുഭഗവാനെ- 
സേവിച്ചുണര്‍ത്തിച്ചു സങ്കടമൊക്കവേ 
ത്രിലോക്യകണ്ടകനാകിയ രാവണന്‍ 
പൌലസ്ത്യപുത്രനതീവദുഷ്ടന്‍ ഖലന്‍ 
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി- 
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു 
മര്‍ത്ത്യനാലെന്നിയേ മൃത്യൂവില്ലെന്നതു 
മുക്തം വിരിഞ്ചനാല്‍ മുന്നമേ കല്ലിതം 
മര്‍ത്ത്യനായ്‌ തന്നെ പിറന്നു ഭവാനിനി 
സത്യധര്‍മ്മങ്ങളെ രക്ഷിക്ക വേണമേ' 
ഇത്ഥമുണര്‍ത്തിച്ചനേരം മുകുന്ദനും 
ചിത്തകാരുണ്യം കലര്‍ന്നരുളിച്ചെയ്തു: 
“പൃത്ഥ്വിയില്‍ ഞാനയോദ്ധ്യായാം ദശരഥ- 
പുത്രനായ്‌ വന്നു പിറന്നിനിസ്സത്വരം 
നക്തഞ്ചരാധിപന്‍ തന്നെയും നിഗ്രഹി- 
ചചത്തല്‍ തീര്‍ത്തീടുവനിത്രിലോകത്തിങ്കല്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സത്യസങ്കല്‍പ്പനാമീശ്വരന്‍ തന്നുടെ 
ശക്തിയോടും കൂടി രാമനായ്‌ വന്നതും 
നിങ്ങളെയെല്ലാമൊടുക്കുമവനിനി 
മംഗലം വന്നുകൂടും ജഗത്തിങ്കലും” 
എന്നരുള്‍ ചെയ്തു മറഞ്ഞു മഹാമുനി 
നന്നായ്‌ നിരൂപിച്ചു കൊള്‍ക നീ മാനസേ 
“രാമന്‍ പരബ്രഹ്മമായ സനാതനന്‍ 
കോമളനിന്ദിവരദളശ്യാമളന്‍ 
മായാമാനുഷ്യവേഷം പൂണ്ട രാമനെ- 
ക്കായേന വാചാ മനസാ ഭജിക്ക നീ 
ഭക്തി കണ്ടാല്‍ പ്രസാദിക്കും രഘുത്തമന്‍ 
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ! 
ഭക്തിയല്ലോ സതാം മോക്ഷപ്രജായിനി 
ഭക്തിഹീനന്മാര്‍ക്കു കര്‍മ്മവും നിഷ്കലം 
സംഖ്യയില്ലാതോളമുണ്ടവതാരങ്ങള്‍ 
പങ്കജനേത്രനാം വിഷ്തുവിനെങ്കിലും 
സംഖ്യാവതാം മതം ചൊല്ലവന്‍ നിന്നുടെ 
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാന്‍ 
രാമാവതാരസമമല്ലാതൊന്നുമേ 
നാമജപത്തിനാലേ വരും മോക്ഷവും 
ജ്ഞാനസ്വരൂപനാകുന്ന ശിവന്‍ പരന്‍ 
മാനുഷാകാരനാം രാമനാകുന്നതും 
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും 
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ 
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന- 
മാമയം നല്‍കുന്ന സംസാരസാഗരം 
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു 
സങ്കടം തീര്‍ത്തുകൊള്ളുന്നിതു സന്തതം 
ശുദ്ധതത്വന്മാര്‍ നിരന്തരം രാമനെ- 
ച്ചിത്താംബുജത്തിങ്കല്‍ നിത്യവും ധ്യാനിച്ചു 
തച്ചരിത്രങ്ങളും ചൊല്ലി നാമങ്ങളു- 
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു 4- 
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു 
നിശ്വലാനന്ദേ ലയിക്കുന്നിതന്വഹം 
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടന്‍ 
നീയും ഭജിച്ചുകൊള്‍കാനന്ദമൂര്‍ത്തിയെ.” 


365 


366 


കുംഭകര്‍ണ്ണവധം 


സോദരനേവം പറഞ്ഞതു കേട്ടതിക്രോധം 
മുഴുത്തു ദശാസ്യനും ചൊല്ലിനാൻ 
“ജ്ഞാനോപദേശമെനിക്കു ചയ്വാനല്ല 
നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം 
നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും 
ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം 
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി 
ഖേദമകുന്നു സുഖിച്ചുവാഴുന്ന നാള്‍ 
ആമെങ്കിലാശു ചെന്നായോധനം ചെയ്ത 
രാമാദികളെ വധിച്ചു വരിക നീ” 
അഗ്രജന്‍വാക്കുകളിത്തരം കേട്ടളവുഗ്രനാം 
കുംഭകര്‍ണ്ണനന്‍ നടന്നീടിനാന്‍ 

വൃഗ്രവും കൈവിട്ട യുദ്ധേ രഘുത്തമന്‍ 
നിഗ്രഹിച്ചാല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍ 
പ്രകാരവും കടന്നുത്തുംഗശൈലരാജാകാര 
മോടലറിക്കൊണ്ടതിദ്ദതം 
ആയിരംഭാരമിരുമ്പുകൊണ്ടുള്ള 
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു 
വാനരസേനയില്‍ പുക്കോരുനേരത്തു 
വാനരവീരരെല്ലവരുമോടിനാര്‍ 
കുംഭകര്‍ണ്ണന്‍തന്‍ വരവു കണ്ടാകുലാല്‍ 
സംഭൂമം പൂണ്ടു വിഭീഷണന്‍തന്നോട്ു 
“വന്‍പുള്ള രാക്ഷസനേവനിവന്‍ 
പറകംബരത്തോളമുയരമുണ്ടത്ഭുതം!“ 
ഇത്ഥം രഘുത്തമന്‍ ചോദിച്ചളവതിനുത്തരമാശു 
വിഭീഷണന്‍ ചൊല്ലിനാൻ 
“രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ 
പൂര്‍വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍ 
ദേവകലാന്തകന്‍ നിദ്രാവശനിവനാവതി 
ല്ലാര്‍ക്കുമേറ്റാല്‍ ജയച്ചീടുവാന്‍ 
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ 
പൂര്‍വജന്‍ കാല്‍ക്കല്‍ വീണീടിനാന്‍ 
ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവത്ഭക്തിമാന്‍ 
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ! 
സീതയെ നല്‍കുക രാഘവനെന്നു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


ഞാനാദരപൂര്‍വ്വമാവോളമപേക്ഷിച്ചേന്‍ 
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ 
നഗ്രതയോടുമടുത്തതു കണ്ടു ഞാന്‍ 
ഭീതനായ്‌ നാലമാതൃന്മാരുമായ്‌ പോന്നു 
സീതാപതിയെശ്മരണമായ്‌ പ്രാപിച്ചേന്‍ 
ഇത്ഥം വിഭീഷണവാക്കുകള്‍ കേട്ടവന്‍ 
ചിത്തം കുളൂര്‍ത്തു പുണര്‍ന്നാനനുജനെ 
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു: 
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ 
ജീവിച്ചിരിക്ക പലകാലമൂഴിയുല്‍ 
സേവിച്ചുകൊള്‍ക രാമപാദാംബുജം 
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ 
നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും 
നാരായണപ്രിയനെത്രയും നീയെന്നു 
നാരദന്‍ തന്നെ പറഞ്ഞുകേട്ടേനഹം 
മായാമയമിപ്രപഞ്ചമെല്ലെ,മിനിപ്പോ 
യാല്ുമെങ്കില്‍ നീ രാമപാദാന്തികേ്‌ 
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്‌ 
ബാഷ്ടവും വാര്‍ത്തു വാങ്ങീടിനാന്‍ 
രാമപാര്‍ശ്വം പ്രാപ്യ ചിന്താവിവശനായ്‌ 
ശ്രീമാന്‍ വിഭീഷണന്‍ നില്‍ക്കും ദശാന്തരേ 
ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ 
ക്രദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍ 
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി 
ത്തടങ്ങിനാര്‍ നാനാദിഗന്തരേ 
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ 
പ്പത്തുന്നുറായിരം കൊന്നാനരക്ഷണാല്‍ 
മര്‍ക്കടരാജനതുകണ്ടൊരു മല 
കൈക്കൊണ്ടെറിഞ്ഞതു മാറില്‍ത്തടുത്തവന്‍ 
കുത്തിനാന്‍ ശുലമെടുത്തതുകൊണ്ടതിവിത്ര 
സ്തനായ്വീണു മോഹിച്ചിതര്‍ക്കജന്‍ 
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു 
ല്ലന്നമോദം നടന്നു നിശാചരന്‍ 

യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു 
നക്തഞ്ചരേശ്വരന്‍ ചെല്ലുന്ന നേരത്തു 
നാരീജനം മഹാപ്രാസാദമേറിനിന്നാരൂഡ്രമോദം 


367 


368 


പനിനീരില്‍ മുക്കിയ മാല്യങ്ങളും 
കളഭങ്ങളും ഭൂകിനാരാലസ്യമാശു 
തീര്‍ന്നീടുവാനാദരാല്‍ 

മര്‍ക്കടരാജനതേറ്റു മോഹം വെടിഞ്ഞുല്‍ 
ക്കടരോഷേണ മൂക്കും ചെവികളും 
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു 
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്ൂുതം 
ക്രോധവുമേറ്റമഭിമാനഹാനിയും 
ഭീതിയുമുള്‍ക്കൊട്നു രക്താഭിഷിക്തനായ്‌ 
പിന്നെയും വീണ്ടും വരുന്നതു കണ്ടതി 
സന്നദ്ധനായടുത്തു സുമിത്രാത്മജന്‍ 
പര്‍വ്വതത്തിന്മേല്‍ മഴപൊഴിയുംവണ്ണം 
ദുര്‍വ്വാരബാണഗണം പൊഴിച്ചിടിനാന്‍ 
പത്തുനുറായിരം വാനരന്മാരെയും 
വക്തത്തിലാക്കിയടയ്ക്കമവനുടന്‍ 
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും 
പിന്നെയും വാരിവിഴുങ്ങുമവന്‍ തദാ 
രക്ഷോവരനുമന്നേരം നിരൂപിച്ചു 
ലക്ഷമ്മനന്‍ തന്നെയുപേക്ഷിച്ചു സത്വരം 
രാഘവന്തന്നോടടുത്താനതു കണ്ടു വേഗേന 
ബാണം പൊഴിച്ചു രഘൂത്തമന്‍ 
ദക്ഷിണഹസ്തവും ശൂലവും രാഘവന്‍ 
തല്‍ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്‌ 
യുദ്ധാങ്കണേ വീണു വാനരവൃന്ദവും 
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു 

വാമഹസ്തേ മഹാസാലവും കെകൊണ്ടു 
രാമനോടേറ്റമടുത്തു നിശാചരന്‍ 
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു 
മിന്ദ്രരികള്‍ പലരും മരിച്ചീടിനാര്‍ 
ബദ്ധകോപത്തോടലറിയടുത്തിതു 
നക്തഞ്ചരാധിപന്‍ പിന്നെയുമന്നേരം 
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമന്പുകൊണ്ടു 
ത്തുംഗപാദങ്ങളും മുറിച്ചീടിനാന്‍ 


നാരദസ്ത്തി 


സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


യക്ഷഭജംഗാപ്പരോവ്വന്ദവും 
കിന്നരചാരണ കിമ്പുരുഷന്മാരും 
പന്നഗതാപസ ദേവസമൂഹവും 

പുഷ്ഠവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്കസിനാര്‍ 
ചില്ലരുഷം പുരുഷോത്തമമദ്വയം 
ദേവമുനീശ്വരന്‍ നാരദനും തദാ 
സേവാര്‍ത്ഥമമ്വോടവതരിച്ചീടിനാന്‍ 

രാമം ദശരഥനന്ദനമുല്ലല- 

ശ്യാമളം കോമളം ബാണധനുര്‍ദ്ധരം 
പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ- 
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം 

രാമം ജഗദഭിരാമമാത്മാരാമ- 
മാമോദമാര്‍ന്നു പുകഴ്ച തുടങ്ങിനാന്‍ 
സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! 
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ! 
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ! 
നാരായണാഖിലാധാര! നമോസ്തതേ 
വിശ്വസാക്ഷിന്‍! പരമാത്മന്‍! സനാതന! 
വിശ്വമൂര്‍ത്തേ! പരബ്രഹ്മമേ! ദൈവമേ! 
ദുഃഖസുഖാദികളെല്ലാമനുദിനം 
കൈക്കൊണ്ടുമായയാ മാനുഷാകാരനായ്‌ 
ശുദ്ധതത്ത്വജ്ഞനായ്‌ ജ്ഞാനസ്വരൂപനായ്‌ 
സത്യസ്വരൂപനായ്‌ സര്‍വലോകേശനായ്‌ 
സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്‌ 
സത്വപ്രധ്ഹാനഗുണപ്രിയനായ്‌ സദാ 
വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്‌ 
നിഷ്ഠകളങ്കനായ്‌ നിരാകാരനായിങ്ങനെ 
നിര്‍ഗ്ഗണനായ്‌ നിഗമാന്തവാക്യാര്‍ത്ഥമായ്‌ 
ചിദ്ഘനതമാവായ്‌ ശിവനായ്‌ നിരീഹനായ്‌ 
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും 
ചക്ഷ്യര്‍ന്നിമീലനം കൊണ്ടു സംഹാരവും 
രക്ഷയും നാനാവിധാവതാരങ്ങളാല്‍ 
ശിക്ഷിച്ചു ധര്‍മ്മത്തെയും പരിപാലിച്ചു 
നിത്യം പുരുഷപ്രകൃതി കാലാഖ്യനായ്‌ 
ഭക്തപ്രിയനാം പരമാത്മനേ നമഃ 
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും 


369 


370 


ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ 
തത്സ്വരൂപത്തിനായ്യകൊണ്ടു നമസ്കാരം 
ചിത്വ്വരരൂപപ്രഭോ! നിത്യം നമോസ്തതേ 
നിര്‍വികാരം വിശുദ്ധജ്ഞാനരൂപിണം 
സര്‍വലോകാധാരമാദ്യം നമോനമഃ 
ത്വല്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാല്‍ 
ത്വദ്ബോധമുണ്ടായ്‌ വരികയുമില്ലല്ലോ 
ത്വല്ലാദപത്മങ്ങള്‍ കണ്ടു സേവിപ്പതി- 
ന്നിപ്പോളെനിക്കവകാശമുണ്ടായതും 
ചില്ലരുഷ! പ്രഭോ! നിത്ക്പാവൈഭവ- 
മെപ്പോഴുമ്മെന്നുള്ളില്‍ വാഴ്ച ജഗല്‍പ്പതേ! 
കോപകാമദ്വേഷമത്സരകാര്‍പ്പണ്യ- 
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍ 
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍ 
ശക്തിയുമില്ല നിന്‍ മായാബലവശാല്‍ 
ത്വല്‍ക്കഥാപീയൂഷപാനവും ചെയ്തുകൊ- 
ണ്ടുല്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം 
ത്വല്ലജയും ചെയ്തു നാമങ്ങളുച്ചരി- 
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം 
നിന്‍ ചരിതങ്ങളും പാടിവിശുദ്ധനായ്‌ 
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ 
രാജരാജേന്ദ്ര! രഘുകലനായക! 
രാജീവലോചന! രാമ! രമാപതേ! 
പാതിയും പോയിതു ഭൂഭാരമിന്നു നീ 
ബാധിച്ച കുഭകര്‍ണന്‍ തന്നെക്കൊള്‍കയാല്‍ 
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ 
മേഘനിനാദനെക്കൊല്ലമയോധനേ 
പിന്നെ മറ്റെന്നാള്‍ ദശഗ്രീവനെബ്ഭവാന്‍ 
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക. 
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു 
മാനവവീര! ജയിക്ക ജയിക്ക നീ” 
ഇത്ഥം പറഞ്ഞു വണങ്ങിസ്തതിച്ചതി- 
ഭക്തിമാനാകിയ നാരദനും തദാ 
രാഘവനോടനുവാദവും കൈക്കൊണ്ടു 
വേഗേന പോയ്യറഞ്ഞീടിനാനന്നേരം. 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 371 


അതികായവധം 


സിദ്ധഗന്ധര്‍വ്വവിദ്യാധരഗൃഹ്യകയക്ഷ 
ഭജംഗഖഗാപ്പരോവ്ൃവന്ദവും 

കിന്നരചാരണ കിമ്പുരുഷന്മാരും 
പന്നഗതാപസ ദേവസമൂഹവും 

പുഷ്ഠവര്‍ഷം ചൈതു ഭക്ത്യാ പുകഴ്സിനാര്‍ 
ചില്ലരുഷന്‍ പുരുഷോത്തമമദ്വയം 
ദേവമുനീശ്വരന്‍ നാരദനും തദാ 

സേവാര്‍ത്ഥ മമ്വോടവതരിച്ചീടിനാന്‍ 

രാമം ദശരഥനന്ദനമുല്ലലശ്യാമളം 

കോമളം ബാണധ൯ര്‍ദ്ധരം 

പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ 
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം 

രാമം ജഗദഭിരാമമാത്മാരാമമാ 

മോദമര്‍ന്നു പുകഴു തുടങ്ങിനാന്‍: 
“സീതാപതേ! രാമ! രാജേന്ദ്ര! രാഘവ! 
ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്ത്രതേ 
വിശ്വസാക്ഷിന്‍!പരമാത്മനന്‍ സനാതന! 
വിശ്വമൂര്‍ത്തേ! പരബ്രഹ്മമേ! ദൈവമേ! 
ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു 
മായാ മാനുഷാകാരനായ്‌ 
ശുദ്ധതത്ത്വജ്ഞനായ്‌ ഞ്നാനസ്വരൂപനായ്‌ 
സത്യസ്വരൂപനായ്‌ സര്‍വ്വലോകേശനായ്‌ 
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്‌ 
സത്വപ്രധാനഗുണപ്രിയനായ്‌ സദാ 
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്‌ 
നിഷ്കളനായ്‌ നിരാകാരനായിങ്ങനെ 
നിര്‍ഗ്ഗണനായ്‌ നിഗമാന്തവാക്യാര്‍ത്ഥമായ്‌ 
ചില്‍ഘനാത്മാവായ്‌ ശിവനായ്‌ നിരീഹനായ്‌ 
ചക്ഷരുന്മീലനകാലത്തു സൃഷ്ടിയും 
ചക്ഷ്യര്‍ന്നിമീലനംകൊണ്ടു സംഹാരവും 
രക്ഷയും നാനാവിധാവതാരങ്ങളാല്‍ ശിക്ഷിച്ചു 
ധര്‍മ്മത്തെയും പരിപാലിച്ചു 

നിത്യം പുരുഷപ്രകൃതികാലാഖ്യനായ്‌ 
ഭക്തപ്രിയനാം പരമാത്മനേ നമഃ 
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും 


572 


ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ 
തത്സ്വരൂപത്തിനായ്യ്കൊണ്ടു നമസ്താരം 
ചിത്വ്വരരൂപ! പ്രഭോ! നിത്യം നമോസ്ത്തേ 
നിര്‍വ്വികാരം വിശുദ്ധജ്ഞാനരൂപിണം 
സര്‍വ്വലോകാധാരമാദ്യം നമോ നമഃ 
ത്വല്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാല്‍ 
ത്വല്‍ബോധമുണ്ടായ്വരികയുമില്ലല്ലോ 
ത്വല്ലാദപത്മങ്ങള്‍ കണ്ടു സേവിപ്പതിനി 
പ്പോളെ നിക്കവകാശമുണ്ടായതും 
ചില്രുഷ! പ്രഭോ!നിന്‍കൃപാവൈഭവമെ 
പ്പോഴുമെന്നുള്ളില്‍ വാഴ്ച ജഗല്ലതേ! 
കോപകാമദ്വേഷമത്സരകാര്‍പ്പണ്യലോഭ 
മോഹാദി ശത്രുക്കളുണ്ടാകയാല്‍ 
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍ 
ശക്തിയുമില്ല നിന്മായാബലവശാല്‍ 
ത്വല്‍ക്കഥാപീയൂഷപാനവും ചൈയ്തു 
കൊണ്ടുള്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം 
ത്വല്ലജയും ചെയ്തു നാമങ്ങളുച്രിച്ചിപ്ര 
പഞ്ചത്തിങ്കലൊക്കെ നിരന്തരം 
നിന്‍ചരിതങ്ങളും പാടി വിശുദ്ധനായ്‌ 
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ! 
രാജരാജേന്ദ്ര! രഘുകലനായക! 
രാജീവലോചന! രാമ! രമാപതേ! 
പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച 
കുംഭകര്‍ണ്ണന്‍തന്നെക്കൊൽകയാല്‍ 
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ 
മേഘനിനാദനെക്കൊല്ലമായോധനേ 
പിന്നെ മെറ്റെന്നാള്‍ ദശഗ്രീവനെബ്ുുവാന്‍ 
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക 
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു 
മാനവവീര! ജയിക്ക ജയിക്ക നീ 

ഇത്ഥം പറഞ്ഞു വണങ്ങി സ്തൃതിച്ചതി 
ഭക്തിമാനാകിയ നാരദനും തദാ 
രാഘവനോടനുവാദവും കൈക്കൊണ്ടു 
വേഗേന പോയ്യറഞ്ഞീടിനാനന്നേരം 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 373 


ഇന്ദ്രജിത്തിന്റെ വിജയം 


“മക്കളും തമ്പിമാരും മരുമക്കളു- 
മുള്‍ക്കരുത്തേറും പടനായകന്മാരും 
മന്ത്രികളും മരിച്ചീടിനാരേറ്റവ- 
രെന്തിനി നല്ലതു ശങ്കര! ദൈവമേ!” 
ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- 
ജിത്തും നമസ്തരിച്ചീടിനാന്‍ താതനെ 
“ഖേദമുണ്ടാകരുതേതുമേ മാനസേ 
താതനു ഞാനിഹ ജീവിച്ചിരിക്കവേ 
ശത്രുക്കളെക്കൊലചെയ്തു വരുന്നതു- 
ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ! 
സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ട 
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!” 
എന്നതു കേട്ടു തനയനേയും പുണര്‍- 
“ന്നെന്നേ സുഖമേ ജയിച്ചു വരിക നീ” 
വമ്പനാം പുത്രനും കുമ്പിട്ടു താതനെ- 
ത്തന്‍പടയോടും നടന്നു തുടങ്ങിനാന്‍ 
ശംഭപ്രസാദം വരുത്തുവാനായ്ച്ചെന്നു 
ജംഭാരിജിത്തും നികുംഭില പുക്കിതു 
സംഭാരജാലവും സംപാദ്യ സാദരം 
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം 
രക്തമാല്യാംബര ഗന്ധാനുലേപന- 
യുക്തനായ്ക്കത്ര ഗുരരൂപദേശാന്വിതം 
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചന്നിദേവനെ 
ശക്തി തനിയ്ക്കു വര്‍ദ്ധിച്ചുവരുവാനായ്‌ 
നക്തഞ്ചരാധിപപുത്രനുമെത്രയും 
വ്യക്തവര്‍ണ്ണസ്വരമന്ത്രപുരസ്തൃതം 
കര്‍ത്തവ്യമായുള്ള കര്‍മ്മം കഴിച്ചഥ 
ചിത്രഭാനുപ്രസാദത്താലതിദ്ദതം 
ശഗസ്ത്ാസ്ത്രവാപരഥാദികളോടുമ- 
ന്തര്‍ദ്ധാനവിദ്യയും ലബ്ദവാ നിരാകുലം 
ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു 
രാമാദികളൊടു പോരിനായാശരന്‍ 
പോര്‍ക്കളം പുക്കോരുനേരം കപികളും 
രാക്ഷസരെച്ചെറുത്താര്‍ത്തടുത്തീടിനാന്‍ 
മേഘജാലം വരിഷിക്കുന്നതുപോലെ 


374 


മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍ 
പാഷാണപര്‍വ്വതവ്വക്ഷാദികള്‍കൊണ്ടു 
ഭീഷണന്മാരായ വാനരവീരരും 
ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാര്‍ 
വാരണവാജിപദാതിരഥികളും 
അന്തകന്‍തന്‍ പുരിയില്‍ച്ചെന്നു പുക്കവര്‍- 
ക്കന്തം വരുന്നതു കണ്ടൊരു രാവണി 
സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു 
സന്തതം രൂകിനാന്‍ ബ്രഹ്മാസ്ത്രസഞ്ചയം 
വൃക്ഷങ്ങള്‍ വെന്തു മുറിഞ്ഞു വീഴുംവണ്ണ- 
മുക്ഷപ്രവരന്മാര്‍ വീണു തുടങ്ങിനാര്‍ 
വമ്പരാം മര്‍ക്കടന്മാരുടെ മെയ്യില്‍ വ- 
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും 
അമ്പുകള്‍ കൊണ്ടു പിളര്‍ന്നു തെരുതെദെ- 
ക്കമ്പം കലര്‍ന്നു മോഹിച്ചു വീണീടിനാര്‍ 
അമ്പതുബാണം വിവിദനേറ്റു പുന- 
രൊമ്പതും മൈന്ദനുമഞ്ചുഗജന്‍മേലും 
തൊണ്ണുൂറുബാണം നളനും തറച്ചിത- 
വണ്ണമേറ്റു ഗന്ധമാദനന്‍ മെയ്യിലും 
ഈരൊമ്പതേറ്റിതു നീലനും മുപ്പതു- 
മീരഞ്ചു ബാണങ്ങള്‍ ജാംബവാന്‍മെയ്യിലും 
ആറു പനസനു, മേഴു വിനത,നീ- 

രാറു സുഷേണനുമെട്ടു കുമുദനും 

ആറഞ്ചു ബാണമുഷഭനും, കേസരി- 
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു 
പത്തുശതബലിക്കൊമ്പതു ധ്ൂര്രനും 
പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു 
പത്തും പുനരിരുപത്തഞ്ചുമേറ്റിതു 
ശക്തിയേറും വേഗദര്‍ശി,ക്കതുപോലെ 
നാല്‍പതുകൊണ്ടു ദധിമുഖന്‍മെയ്യിലും 
നാല്‍പത്തിരണ്ടു ഗവാക്ഷനുമേറ്റിതു 

മുന്നു ഗവയനുമഞ്ചു ശരഭനും 

മൂന്നുമൊരു നാലുമേറ്റു സുമുഖനും 
ദുര്‍മ്മുഖനേറ്റിതിരുപത്തിനാലമ്പു 
സമ്മാനമായറുപത്തഞ്ചു താരനും 

ജേ യാതിര്‍മ്മുഖനുമറുപതേറ്റു, പുന- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 375 


രാതങ്കമോടമ്പതഗ്നിവദനനും 
അംഗദന്‍മേലെഴുപത്തഞ്ചു കൊണ്ടിതു- 
തുംഗനാം സുഗ്രീവനേറ്റു ശരശതം 
ഇത്ഥം കപികലനായകന്മാരറു- 
പത്തേഴു കോടിയും വീണിതു ഭൂതലേ 
മര്‍ക്കടന്മാരിരുപത്തൊന്നു വെള്ളവു- 
മര്‍ക്കതനയനും വീണോരനന്തരം 
ആവതില്ലേതുമിതിന്നു നമുക്കെന്നു 
ദേവദേവന്മാരുമന്യോന്യമന്നേരം 
വ്യാകുലം പൂണ്ടു പറഞ്ഞുനില്‍ക്കേ, രുഷാ 
രാഘവന്മാരെയുമെയ്തു വീഴ്സീടിനാന്‍ 
മേഘനാദന്‍ മഹാവീര്യവൃതധരന്‍ 
ശോകവിഷണ്ണമായ്‌ നിശ്ചവലമായിതു 
ലോകവും കൂണപാധീശജയത്തിനാ- 
ലാഖണ്ഡലാരിയും ശംഖനാദം ചെയ്ത 
വേഗേന ലങ്കയില്‍ പുക്കിരുന്നീടിനാന്‍ 
ലേഖസമൂഹവും മാഴ്സീ ഗതാശയാ 


ൌഷധത്തിനായി ഹനുമാന്റെ ഗമനം 


കൈകസിനന്ദനനായ വിഭീഷണന്‍ 
ഭാഗവതോത്തമന്‍ ഭക്തപരായണന്‍ 
പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു 
പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ 
കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ- 
നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു 
നോക്കി നോക്കിസ്സുഞ്ചരിച്ചു തുടങ്ങിനാ- 
നാക്കമേറും വായുപുത്രനുമന്നേരം 
ആരിനിയുള്ളതൊരു സഹായത്തിനെ- 
ന്നാരായ്മവേണമെന്നോര്‍ത്തവനും തദാ 
ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍ 
ചാകാതവരിതിലാരെന്നു നോക്കുവാന്‍ 
ഏകാകിയായ്‌ നടക്കുന്നനേരം തത്ര 
രാഘവഭക്തന്‍ വിഭീഷണനെക്കണ്ടു 
തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു 
നിര്‍മ്മലന്മാര്‍ നടന്നീടിനാര്‍ പിന്നെയും 
പാഥോജസംഭവനന്ദനന്‍ ജാംബവാന്‍ 


376 


താതനനുഗ്രഹം കൊണ്ടു മോഹം തീര്‍ന്നു 
കണ്ണമിഴിപ്പനരുതാഞ്ഞിരിക്കുമ്പോള്‍ 
ചെന്നു വിഭീഷണന്‍ ചോദിച്ചിതാദരാല്‍ 
“നിന്നുടെ ജീവനുണ്ടോ കപിപുംഗവ? 
നന്നായിതെങ്കില്‍ നീയെന്നെയറിഞ്ഞിതോ? 
“കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു 
നിന്നുടെ വാക്കു കേട്ടുള്ളില്‍ വിഭാതി മേ 
രാക്ഷസരാജന്‍ വിഭീഷണനെന്നതു 
സാക്ഷാല്‍ പരമാര്‍ത്ഥമെന്നോടു ചൊല്ലുക്‌ 
“സത്യം വിഭീഷണനായതു ഞാനെടോ! 
സത്യമതേ' പുനരെന്നതു കേട്ടവന്‍ 
ചോദിച്ചിതാശരാധീശ്വരന്‍തന്നോടു 
“ബോധമുണ്ടല്ലോ ഭവാനേറ്റമാകയാല്‍ 
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു 
ശാഖാമൃഗങ്ങളില്‍ നമ്മുടെ മാരുതി 
ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി- 
ലാവതെല്ലാം തിരയേണമിനിയെടോ?'” 
ചോദിച്ചിതാശു വിഭീഷണ'നെന്തെടോ 
വാതാത്മജനില്‍ വാത്സല്യമുണ്ടായതും? 
രാമസമിത്രിസുഗ്രീവാംഗദാദിക- 
ളാമവരേവരിലും വിശേഷിച്ചു നീ 
ചോദിച്ചതെന്തു സമീരണപുത്രനെ 
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?” 
“എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍ 
സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും 
മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍ മ- 
റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ” 
സാരസസംഭവപുത്രവാക്യം കേട്ടു 
മാരുതിയും ബഹുമാനിച്ചു സാദരം 
“ഞാനിതല്ലോ മരിച്ചീലെന്നവന്‍കാലക്ക- 
ലാമോദമുള്‍ക്കൊണ്ടു വീണു വണങ്ങിനാന്‍ 
ഗാഡ്മായാശ്ശേഷവും ചെയ്തു ജാംബവാന്‍ 
കൂടെത്തലയില്‍ മുകര്‍ന്നു ചൊല്ലീടിനാന്‍ 
“മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു 
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ 
രാഘവന്മാരെയും ജീവിച്ചിരുത്തുവാ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 377 


നാകുന്നവരാരുമില്ല നീയെന്നിയേ 
പോകവേണം നീ ഹിമവാനെയും കട- 
ന്നാകലമറ്റ കൈലാസശൈലത്തോളം 
കൈലാസസന്നിധിയിങ്കലഷഭാദ്രി- 
മേലണ്ടു ദിവ്യയഷന്ധങ്ങളറികനീ 
നാലുണ്ടു ദിവ്യയഷധങ്ങളവറ്റിനു 
നാലിനും നാമങ്ങളും കേട്ടുകൊള്ളുക 
മുമ്പില്‍ വിശല്യകരണിയെന്നൊന്നെടോ 
പിമ്പു സന്ധാനകരണി മൂന്നാമതും 

നല്ല സുവര്‍ണ്ണഠകരണി നാലാമതും 
ചൊല്ലുവന്‍ ഞാന്‍ മൃതസഞ്ജീവനി സഖേ! 
രണ്ടു ശുംഗങ്ങളുയര്‍ന്നു കാണാമവ- 
രണ്ടിനും മദ്ധ്യേ മരുന്നുകള്‍ നില്‍പതും 
ആദിത്യനോളം പ്രഭയുണ്ടു നാലിനും 
വേദസ്വരൂപങ്ങളെന്നുമറിക നീ 
വാരാന്നിധിയും വനങ്ങള്‍ ശൈലങ്ങളും 
ചാരുനദികളും രാജ്യങ്ങളും കട- 
ന്നാരാല്‍ വരിക മരുന്നുകളും കൊണ്ടു 
മാരുതനന്ദന! പോക നീ വൈകാതെ” 
ഇത്ഥം വിധിസുതന്‍ വാക്കുകള്‍ കേട്ടവന്‍ 
ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാന്‍ 
മേരുവിനോളം വളര്‍ന്നു ചമഞ്ഞവന്‍ 
വാരാന്നിധിയും കുലപര്‍വ്വതങ്ങളും 
ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം 
ശങ്കാരഹിതം കരുത്തോടലറിനാന്‍ 
വായുവേഗേന കുതിച്ചുയര്‍ന്നംബരേ 
പോയവന്‍ നീഹാരശൈലവും പിന്നിട്ടു 
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും 
നേരെ ധരാനദിയുമളകാപുരം 
മേരുഗിരിയുമൃഷഭാദ്രിയും കണ്ടു 

മാരുതി വിസ്മ്യപ്പെട്ടു നോക്കീടിനാന്‍ 


കാലനേമിയുടെ പുറപ്പാട്‌ 


മാരുതനന്ദനനൌഷയധത്തിന്നങ്ങു 
മാരുതവേഗേന പോയതറിഞ്ഞൊരു 
ചാരവരന്മാര്‍നിശാചരാധീശനോ-എ 


378 


ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍. 
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ 
പാരം വിചാരം കലര്‍ന്നു മരുവിനാന്‍ 
ചിന്താവശനായ്‌ മുഹൂര്‍ത്തമിരുന്നള- 
വന്തര്‍ഗ്ൃഹത്തിങ്കല്‍നിനു പുറപ്പെട്ടു 
രാത്രിയിലാരും സഹായവും കൂടാതെ 
രാത്രിഞ്ചരാധിപന്‍കലനേമീഗ്ൃഹം 
പ്രാപിച്ചളവധി വിസ്മയം പൂണ്ടവ- 
നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്‌ 
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ- 
“നര്‍ക്കോദയം വരും മുമ്പേ ലഘുതരം 
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ- 
മിങ്ങനെ മററള്ളകമ്പടി കൂടാതെ?” 
ദുഃഖനിപീഡിതനാകിയ രാവണ- 
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍: 
“ഇക്കാലവൈഭവമെന്തു ചൊല്ലാവതു- 
മൊക്കെ നിന്നോടു ചൊല്‍വാനത്ര വന്നതും 
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ 
ശക്തിയേറ്റാശു വീണിടിനാന്‍ഭൂൃതലേ 
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍ 
മന്നവന്മാരെയും വാനരന്മാരെയും 

കൊന്നു രണാങ്കണം തന്നില്‍വീഴ്കീടിനാന്‍. 
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍. 

ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍മാരുത- 
നന്ദനനൌഷയധത്തിന്നു പോയീടിനാന്‍. 
ചെന്നു വിഘ്ലം വരുത്തേണമതിന്നു നീ. 
നിന്നോടുപായവും ചൊല്ലാമതിന്നെടോ! 
താപസനായ്‌ ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു 
പാപവിനാശനമായുള്ള വാക്കുകള്‍ 
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം 
വല്ല കണക്കിലും നീ വരുത്തീടണം. 
താമസവാക്കുകള്‍കേട്ടനേരം കാല-ം 
നേമിയും രാവണന്‍തന്നോടു ചൊല്ലിനാൻ: 
സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര! 
സാമമാന്നുടെ വാക്കു കേള്‍ക്കേണമേ! 
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 379 


മെന്നുള്ളിലേതും മടിയില്ല നിശ്ചയം. 
മാരീചനെക്കണക്കെ മരിപ്പാന്‍മന- 
താരിലെനിക്കേതുമില്ലൊരു ചഞ്ചലം. 
മക്കളും തമ്പിമാരും മരുമക്കളും 

മക്കളുടെ നല്ല മക്കളും ഭൃത്യരും 

ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു 
ദുഃഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും? 
എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം? 
എന്തു ഫലം തവ ജാനകിയെക്കൊണ്ടും? 
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു- 
മെന്തു ഫലം തവ ചിന്തിച്ചു കാണ്‍കെടോ! 
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ 
സോദരനായ്ൊണ്ടു രാജ്യവും നല്‍കുക. 
കാനനംതന്നില്‍മുനിവേഷവും പൂണ്ടു 
മാനസശുദ്ധിയോടുംകൂടി നിത്യവും 

പ്രത യൃഷസ്യസ്ത്ഥായ ശുദ്ധതോയെ കുളി- 
ചചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു 
സന്ധ്യാനമസ്താരവും ചെയ്തു ശീ(ഘ്ൃമേ- 
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്‌ 
സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു 
സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍ 
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ 
സ്വാത്മോദയംകൊണ്ടു സര്‍വ്വലോകങ്ങളും 
സ്ഥാവരജംഗമജാതികളായുള്ള 
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും 
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം 
ദേഹി സര്‍വ്വത്തിനുമാധാരമെന്നതും 
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു 
താല്ലര്യമുള്‍ക്കൊണ്ടു കണ്ടതും കേട്ടതും 
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും 
സല്‍ഗുൃരുമായയെന്നും പറഞ്ഞീടുന്നു. 
ഇക്കണ്ട ലോകവൃവക്ഷത്തിന്നനേകധാ 
സര്‍ഗ്ഗസ്ഥിതിവിനാശങ്ങള്‍ക്കും കാരണം 
ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം 
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ. 
പുത്രഗണം കാമക്രോധാദികളെല്ലാം 


380 


പുത്രികളും തൃഷ്ണഹിംസാദികളെടോ. 
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു 
തന്റെ വശത്താക്കുമാത്മാവിനെയവള്‍. 
കര്‍ത്തൃത്വഭോക്തൃത്വമുഖ്യഗൃണങ്ങളെ 
നിത്യമാത്മാവാകുമീശ്വരന്‍തങ്കലേ 
ആരോപണം ചെയ്തു തന്റെ വശത്താക്കി 
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു. 
ശുദ്ധനാത്മാ പരനേകനവളോട്ു 
യുക്തനായ്‌ വന്നു പുറത്തു കാണുന്നിതു 
തന്നുടെയാത്മാവിനെത്താന്‍മറക്കുന്നി- 
തന്വഹം മായാഗുണവിമോഹത്തിനാല്‍. 
“ബോധസ്വരൂപനായോരു ഗുരുവിനാല്‍ 
ബോധിതനായാല്‍നിവ്വത്തേന്ദ്രിയനുമായ്‌ 
കാണുന്നിതാത്മാവിനെ സൃഷ്ടമായ്‌ സദാ 
വേണന്നതെല്ലാമവനു വന്നു തദാ. 

ദൃഷ്വാ പ്രകൃതിഗുണങ്ങളോടാശു വേര്‍ 
പെട്ടു ജീവമുക്തനായ്‌ വരും ദേഹിയും. 
നീയുമേവം സദാത്മാനം വിചാരിച്ചു 
മായാഗുണങ്ങളില്‍നിന്നു വിമുക്തനായ്‌ 
അദ്യപ്രഭൂതി വിമുക്തനാത്മാവിതി- 
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്‌ 
ധ്യാനനിരതനായ്‌ വാഴുകെന്നാല്‍വരു- 
മാനന്ദമേതും വികല്‍പ്മില്ലോര്‍ക്ക നീ. 
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ 
മാനസേ പാവനേ ഭക്തിപരവശേ 
നിത്യം സഗണനാം ദേവനെയാശ്രയി- 
ചചത്യന്തശുദ്ധ്യാ സ്വബൂദ്ധ്യാ നിരന്തരം 
ഹൃല്‍പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണ പീ- 
ഠോല്‍പലേ രത്നഗണാഞ്ചിതേ നിർമ്മലേ 
ശ്ശ്ഷ്nണേ മുദുതരേ സീതയാസംസ്ഥിതം 
ലക്മണസേവിതം ബാണധ൯ര്‍ദ്ധരം 
വീരാസസസ്ഥം വിശാലവിലോചന- 
മൈരാവതിതുല്യപീതാംബരധരം 
ഹാരകിരീടകേയൂരാംഗദാംഗുലീ- 

യോരു രത്നാഞ്ചിത കുണ്ഡലനുപുര 
ചാരുകടക കടിസൂത്ര കൌസ്തുഭ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 381 


സാരസമാല്യവനമാലികാധരം 
ശ്രീവത്സവക്ഷസം രാമം രമാവരം 
ശ്രീവാസുദേവം മുകുന്ദം ജനാര്‍ദ്ദനം 
സര്‍വ്വഹൃദിസ്ഥിതം സര്‍വേശ്വരം പരം 
സര്‍വ്വവന്ദ്യം ശരണാഗതവത്സലം 

ഭക്ത്യാ പരബ്രഹ്മയുക്തനായ്‌ ധ്യാനിക്കില്‍ 
മുക്തനായ്‌ വന്നുകൂടും ഭവാന്‍നിര്‍ണ്ണയം. 
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു- 
മുച്ചരിച്ചും രാമരാമേതി സന്തതം 

ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി- 
ലെങ്ങനെ ജന്മങ്ങള്‍പിന്നെയുണ്ടാകുന്നു? 
ജന്മജന്മാന്തരത്തിങ്കലുമുഭ്ളോരു 
കല്‍മഷമൊക്കെ നശിച്ചുപോം നിശ്ചയം. 
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്‌ 
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ 

ദേവം പരിപൂര്‍ണ്ണമേകം സദാ ഹൃദി- 
ഭാവിതം ഭാവരൂപം പുരുഷം പരം 
നാമരൂപാദിഹീനം പുരാണം ശിവം 
രാമമേവം ഭജിച്ചീടു നീ സന്തതം.” 
രാക്ഷസേന്ദ്രന്‍കാലനേമി പറഞ്ഞൊരു 
വാക്കുകള്‍പീയൂഷതുല്യങ്ങള്‍കേള്‍ക്കയാല്‍ 
ക്രോധതാമ്മാക്ഷനായ്‌ വാളുമായ്‌ തല്‍ഗളം 
ഛേദിപ്പതിന്നൊരുന്പെട്ടു ചൊല്ലീടിനാന്‍: 
“നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍ 
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ?!” 
കാലനേമിക്ഷണദാചരനന്നേരം 
മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാന്‍: 
“രാക്ഷസരാജ! ദുഷ്ടാത്മന്‍! മതിമതി 
രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം? 
നിന്നുടെ ശാസനം ഞാനനുഃഷ്ഠിപ്പന- 
തെന്നുടെ സല്‍ഗതിക്കെന്നു ധരിക്ക നീ. 
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ- 
നദ്യ സമുദ്യുക്തനായേന്‍മടിയാതെ.” 

എന്നു പറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ഭൃശം 
ചെന്നിരുന്നാന്‍മുനിവേഷമായ്‌ തല്‍ക്ഷണേ 


382 


കാലനേമിവധം 


കാണായിതാശ്രമം മായാവിരചിതം 
നാനാമുനിജനസേവിതമായതും 
ശിഷ്യജനപരിചാരകസംയുത- 
മൃഷ്യാശ്രമം കണ്ടു വായുതനയനും 
ചിന്തിച്ചു നിന്നാ “നിവിടെയൊരാശ്രമ- 
മെന്തമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാന്‍. 
മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല- 
മോര്‍ക്കണമെന്‍മനോവിദഭ്രമമല്ലല്ലീ? 
നാനാപ്രകാരവും താപസനെക്കണ്ടു 
പാനീയപാനവും ചെയ്ത ദാഹം തീര്‍ത്തു 
കാണാം മഹൌഷധം നില്‍ക്കുമത ൃന്നതം 
ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.” 
ഇത്ഥം നിരൂപിച്ചൊരു യോജനായതം 
വിസ്താരമാണ്ട മായശ്രമമശ്രമം 
രംഭാപനസഖര്‍ജ്ജുരകേരാമ്മാദി 
സമ്പൂര്‍ണ്ണമത്യച്ഛചതോയവാപീയുതം 
കാലനേമിത്രിയാമാചാരനും തത്ര 
ശാലയില്പത്വിക്ടദസ്യാദികളോടും 
ഇന്ദ്രയാഗം ദൃഡ്മാമ്മാറനുഷ്ടിച്ചു 
ചന്ദ്രചുഡപ്രസാദം വരുത്തീടുവാന്‍ 
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന 
നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ 
വീണു നമസ്കാരവും ചെയ്തടന്‍ജഗല്‍ 
പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ: 
“രാമദുതോഹം ഹനുമാനിനി മമ 

നാമം പവനജനഞ്ജനാനന്ദനന്‍ 
രാമകാര്യാര്‍ത്ഥമായ്‌ ക്ഷീരാംബുരാശിക്കു 
സാമോദമിന്നു പോകുന്നു തപോനിധേ! 
ദേഹരക്ഷാര്‍ത്ഥമിവിടേക്കു വന്നിതു 
ദാഹം പൊറാഞ്ഞു തണ്ണീര്‍കുടിച്ചീടുവാന്‍ 
എങ്ങു ജലസ്ഥലമെന്നരുള്‍ചെയ്യണ- 
മെങ്ങുമേ പാര്‍ക്കരുതെന്നെന്‍മനോഗതം.” 
മാരുതി ചൊന്നതു കേട്ടു നിശാചരന്‍ 
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാന്‍: 
“മാമകമായ കമണ്ഡലുസ്ഥം ജല- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മാമയം തീരുവോളം കുടിച്ചീടുക. 
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം 

ദുഃഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക. 
ഏതും പരിഭൂമിക്കേണ്ട ഭവാനിനി- 
ബ്ദുതവും ഭവ്യവും മേലില്‍ഭവിപ്പതും. 
ദിവ്യദ്ൃശാ കണ്ടറിഞ്ഞിരിക്കുന്നിതു 
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവന്‍. 
വാനരന്മാരും സുമിത്രാതനയനും 
മാനവവീരനിരിീക്ഷിതരാകയാല്‍ 
മോഹവും തീര്‍ന്നെഴുന്നേറ്റിതെല്ലാവരു- 
മാഹവത്തിന്നൊരുമിച്ചുനിന്നീടിനാര്‍.” 
ഇത്ഥമാകര്‍ണ്യ ചൊന്നാന്‍കപിപുംഗവ- 
“നെത്രയും കാരുണ്യശാലിയല്ലോ ഭവാന്‍. 
പാരം പൊരുതു മേ ദാഹമതുകൊണ്ടു 
പോരാ കമണ്ഡലുസംസ്ഥിതമാം ജലം.” 
വായുതനയനേവം ചൊന്ന നേരത്തു 
മായാവിരചിതനായ വടുവിനെ 
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു 
ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ. 
“നേത്രനിമീലനം ചെയ്തു പാനീയവും 
പീത്വാ മമാന്തികം പ്രാപിക്ക സത്വരം. 
എന്നാല്‍നിനക്കൌഷധം കണ്ടുകിട്ടുവാ- 
നിന്നു നല്ലോരു മന്ത്രോപദേശം ചെയ്വന്‍.” 
എന്നതു കേട്ടു വിശ്വാസേന മാരുതി 
ചെന്നാനയച്ച വടുവിനോടും മുദാ 
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു 
തണ്ണീര്‍കുടിപ്പാന്‍തുടങ്ങും ദശാന്തരേ 
വന്നു ഭയങ്കരിയായ മകരിയു- 
മുന്നതനായ മഹാകപിവീരനെ 
തിന്നുകളവാനൊരുന്പെട്ട നേരത്തു 
കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാന്‍; 
വക്ത്രം പിളര്‍ന്നു കണ്ടോരു മകരിയെ 
ഹസ്തങ്ങള്‍കൊണ്ടു പിളര്‍ന്നാന്‍കപിവരന്‍ 
ദേഹമുപേക്ഷിച്ചു മേല്ലോട്ടു പോയിതു 
ദേഹിയും മിന്നല്‍പോലെ തദത്യത്ഭുതം. 
ദിവ്യവിമാനദേശേ കണ്ടിതന്നേരം 


383 


384 


ദിവ്യരൂപത്തൊടു നാരീമണിയെയും 
ചേതോഹരാംഗിയാമപ്പരസ്ത്രീമണി 
വാതാത്മജനോടു ചൊന്നാളതുനേരം: 
“നിന്നുടെ കാരുണ്യമുണ്ടാകയാലെനി- 
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര! 
മുന്നമൊരപ്പരസ്ത്ീ ഞാ,നൊരു മുനി- 
തന്നുടെ ശാപേന രാക്ഷസിയായതും 
ധന്യമാലീതി മേ നാമം മഹാമതേ! 
മാന്യനാം നീയിനിയൊന്നു ധരിക്കണം 
അത്ര പുണ്‍യാശ്രമേ നീ കണ്ട താപസന്‍ 
നക്തഞ്ചരന്‍കാലനേമി മഹാഖലന്‍. 
രാവണപ്രേരിതനായ്‌ വന്നിരുന്നവന്‍ 
താവകമാര്‍ഗ്ഗവിഘ്ും വരുത്തീടുവാന്‍ 
താപസവേഷം ധരിച്ചിരിക്കുന്നിതു 
താപസദേവഭൂദേവാദി ഹിംസകന്‍ 
ദുഷുനെ വേഗം വധിച്ചുകളഞ്ഞിനി- 
പ്പഷടമോദം ദ്രോണപര്‍വ്വതം പ്രാപിച്ചു 
ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി 
ക്രവ്യാദവംശമശേഷമൊടുക്കുക. 
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു 
വാനരവീര! കുശലം ഭവിക്ക തേ.” 
പോയാളിവണ്ണം പറഞ്ഞവള്‍, മാരുതി 
മായാവിയാം കാലനേമിതന്നന്തികേ 
ചെന്നാ, നവനോടു ചൊന്നാനസുരനും: 
“വന്നീടുവാനിത്ര വൈകിയതെന്തെടോ? 
കാലമിനിക്കളയാതെ വരിക നീ 
മൂലമന്ത്രോപദേശം ചെയ്വനാശു ഞാന്‍. 
ദക്ഷിണയും തന്നഭിവാദ്യവും ചെയ്യ 
ദക്ഷനായ്‌ വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.” 
തല്‍ക്ഷണേ മുഷ്ഠിയും ബദ്ധ്വാ ദൃഡ്ദതരം 
രക്ഷ:പ്രവരോത്തമാംഗേ കപിവരന്‍ 
ഒന്നടിച്ചാനതുകൊണ്ടവനും തദാ 

ചെന്നു പുക്കീടിനാന്‍ധര്‍മ്മരാജാലയം 


ദിവ്യയഷധഫലം 


ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മാരുതി കണ്ടു വണങ്ങി നോക്കും വിധൌ 
ഈഷധാവാസമുൃഷഭാദ്രിയും കണ്ടി- 
തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ. 
കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി- 
ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍ 
കൊണ്ടുവന്നന്‍പോടു രാഘവന്‍മുമ്പില്‍വ- 
ച്ചിണ്ടൽതീര്‍ത്തീടിനാന്‍വമ്പടയ്ക്കുന്നേരം 
കൊണ്ടല്‍നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല- 
കണ്ുനുമാനന്ദമായ്‌ വന്നിതേറ്റവും 
ഷധത്തിന്‍കാറ്റു തട്ടിയ നേരത്തു 
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും. 
“മുന്നമിരുന്നവണ്ണംതന്നെയാക്കണ- 
മിന്നുതന്നെ ശൈലമില്ലൊരു സംശയം 
അല്ലായ്്ിലെങ്ങനെ രാത്രിഞ്ചരബലം 
കൊല്ലുന്നിതെന്നരുള്‍ചെയ്തോരനന്തരം 
കുന്നുമെടുത്തുയര്‍ന്നാന്‍കപിപുംഗവന്‍. 
വന്നാനരനിമിഷംകൊണ്ടു പിന്നെയും 
യുദ്ധേ മരിച്ച നിശാചരന്മാരുടല്‍ 
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസര്‍ 
വാരാന്നിധിയിലിട്ടിടിനാരെന്നതു- 
കാരണം ജീവിച്ചതില്ല രക്ഷോഗണം. 


മേഘനാദവധം 


രാഘവന്മാരും മഹാകപിവീരരും 
ശോകമകന്നു തെളിഞ്ഞു വാഴുംവിധൌ 
മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- 
നര്‍ക്കതനയനുമംഗദനും തദാ: 
“നില്‍ക്കരുതാരും പുറത്തിനി വാനര- 
രൊക്കെക്കടക്ക മുറിക്ക മതിലുകള്‍. 
വയ്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും 
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ. 
കൂപതടാകങ്ങള്‍രല്‍ുര്‍ക്ക കിടങ്ങുകള്‍ 
ഗോപുരദ്വാരാവധി നിരത്തീടുക. 
മിക്കതതുമൊക്കെയൊടുങ്ങി നിശാചര- 
രുള്‍ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ 
വെന്തുപൊറാഞ്ഞാല്‍പുറത്തു പുറപ്പെടു- 


386 


മന്തകന്‍വീട്ടിന്നയയ്ക്കാമനുക്ഷണം.” 
എന്നതു കേട്ടവര്‍കൊള്ളിയും കൈക്കൊണ്ടു 
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാര്‍. 
പ്രാസാദഗോപുരഹര്‍മ്മ്യഗേഹങ്ങളും 
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും 
ആയുധശാലകളാഭരണങ്ങളു- 
മായതനങ്ങളും മജ്ജനശാലയും 
വാരണവൃന്ദവും വാജിസമൂഹവും 
തേരുകളും വെന്തുവെന്തുവീണീടുന്നു. 
സ്വര്‍ഗ്ഗഠലോകത്തോളമെത്തീ ദഹനനും 
ശക്രനോടങ്ങറിയിപ്പാനനാകലം 
മാരുതി ചുട്ടതിലേറെ നന്നായ്‌ ചമ- 
ച്ചോരു ലങ്കാപുരം ഭൂതിയായ്‌ വന്നിതു. 
രാത്രിഞ്ചരസ്ത്രീകള്‍വെന്തലറിപ്പാഞ്ഞു- 
മാര്‍ത്തിമുഴുത്തു തെരുതെരെച്ചാകയും 
മാര്‍ത്താണ്ഡഗോത്രജനാകിയ രാഘവന്‍ 
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങള്‍പൊഴിക്കയും 
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും 
പാര്‍ത്തോളമത്ഭുതമെന്നു പറകയും 
രാത്രിഞ്ചരന്മാര്‍നിലവിളിഘോഷവും 
രാത്രിഞ്ചരസ്ത്രീകള്‍കേഴുന്ന ഘോഷവും 
വാനരന്മാര്‍നിന്നലറുന്ന ഘോഷവും 
മാനവേന്ദ്രന്‍ധനുര്‍ജ്ജ്യാനാദഘോഷവും 
ആനകള്‍വെന്തലറീടുന്ന ഘോഷവും 
ദീനതപൂണ്ട തുരഗങ്ങള്‍നാദവും 
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു 
ചിന്ത മുഴുത്തു ദശാനനവീരനും 
കുംഭകര്‍ണ്ണാത്മജന്മാരില്‍മുമ്പുള്ളൊരു 


കുംഭനോടാശു നീ പോകെന്നും ചൊല്ലിനാൻ. 


തമ്പിയായുള്ള നികുംഭനുമന്നേരം 
മുമ്പില്‍ഞാനെന്നു മുതിര്‍ന്നു പുറപ്പെട്ടാന്‍. 
കമ്പനന്‍താനും പ്രജംഘനുമെത്രയും 
വന്‍പുള്ള യൂപാക്ഷനും ശോണിതാക്ഷനും 
വന്‍പടയോടും പുറപ്പെട്ടു ചെന്നള- 

വിമ്പം കലര്‍ന്നടുത്താര്‍കപിവീരരും. 
രാത്രിയിലാര്‍ത്തങ്ങടുത്തു പൊരുതൊരു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


രാത്രിഞ്ചരന്മാര്‍തെരുതെരെച്ചാകയും 
കൂര്‍ത്ത ഗസ്ത്രാസ്ത്രങ്ങള്‍കൊണ്ടു കപികളും 
ഗാത്രങ്ങള്‍ഭേദിച്ചു ധാത്രിയില്‍വീഴ്ചയും 
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ- 

ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്തരം 
ചീറ്റം മുഴുത്തു പറിച്ചും മരാമരം 
തോറ്റുപോകായ്െന്നു ചൊല്ലിയടുക്കയും 
വാനരരാക്ഷസന്മാര്‍പൊരുതാരദി- 
മാനം നടിച്ചും ത്യജിച്ചും കളേബരം 
നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോള്‍ 
കാലപുരിപുക്കിതേറ്റ രക്ഷോഗണം. 
കമ്പനന്‍ വന്‍പോടടുത്താനതുനേര- 
മമ്പുകൊണ്ടേറ്റമകന്നു കപികളും. 
കമ്പംകലര്‍ന്നൊഴിച്ചാരതു കണ്ടഥ 
ജംഭാരിനന്ദനപുത്രനും കോപിച്ചു 
കമ്പന്‍തന്നെ വധിച്ചോരനന്തരം 

പിമ്പേ തുടര്‍ന്നങ്ങടുത്താന്‍പ്രജംഘനും 
യൂപാക്ഷനും തഥാ ശോണിതനേത്രനും 
കോപിച്ചടുത്താരതുനേരമംഗദന്‍ 
കൌണപന്മാര്‍മൂവരോടും പൊരുതതി- 
ക്ഷീണനായ്‌ വന്നിതു ബാലിതനയനും. 
മൈന്ദനുമാശു വിവിദനുമായ്സ്കത്ര 
മന്ദേതരം വന്നടുത്താരതുനേരം. 
കൊന്നാന്‍പ്രജംഘനെത്താരേയനുമഥ 
പിന്നെയവ്വണ്ണം വിവിദ൯മഹാബലന്‍ 
കൊന്നിതു ശോണിതനേത്രനെയുമഥ 
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്സിനാന്‍ 
നക്തഞ്ചരവരന്മാരവര്‍നാല്‍വരും 
മൃത്യൂപുരം പ്രവേശിച്ചോരനന്തരം 
കുംഭനണഞ്ഞു ശരം പൊഴിച്ചിടിനാന്‍ 
വമ്പരാം വാനരന്മാരൊക്കെ മണ്ടിനാര്‍ 
സുഗ്രീവനും തേരിലമ്മാറു ചാടി വീ- 
ണഗ്രതയോടവന്‍ വില്‍കളഞ്ഞീടിനാന്‍. 
മുഷ്ഠിയുദ്ധംചെയ്ത നേരത്തു കുംഭനെ- 
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ലിയില്‍. 
വാരാന്നിധിയും കലക്കിമറിച്ചതി- 


388 


ഘോരനാം കുംഭന്‍കരേറിവന്നീടിനാന്‍. 
സൂര്യാത്മജനുമതു കണ്ടു കോപിച്ചു 
സൂര്യാത്മജലായത്തിന്നയച്ചീടാന്‍. 
സുഗ്രീവനഗ്രജനെക്കൊന്നനേരമ- 

ത ൃo്രൻനികുംഭന്‍പരിഘവുമായുടന്‍ 
സംഹാരരുദ്രനെപ്പോലെ രണാജിരേ 
സിംഹനാദം ചെയ്തടുത്താനതുനേരം. 
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ- 

നഗ്രേ ചെറുത്താന്‍നികുംഭനെത്തല്‍ക്ഷണേ. 
മാരുതിമാറിലടിച്ചാന്‍നികുംഭനും 
പാരില്‍നുറുങ്ങി വീണു തല്‍പരിഘവും. 
ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി- 
ക്രദ്ധനായോരു ജഗല്‍പ്രാണപുത്രനും 
പേടിച്ചു മണ്ടിനാര്‍ശേഷിച്ച രാക്ഷസര്‍ 
കൂടെത്തുടര്‍നടുത്താര്‍കപിവീരരും, 
ലങ്കയില്‍പുക്കടച്ചാരവരും ചെന്നു 
ലങ്കേശനോടറിയിച്ചാരവസ്ഥകള്‍. 
കുംഭാദികള്‍മരിച്ചോരുദന്തം കേട്ടു 
ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാന്‍. 
പിന്നെ ഖരാത്മജനാം മകരാക്ഷനോ- 
ടന്യൂനകോപേന ചൊന്നാന്‍ദശാനനൻ: 
“ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു 
വന്നീട്ു്‌ കെന്നനേരം മകരാക്ഷനും 
തന്നുടെ സൈന്യസമേതം പുറപ്പെട്ടു 
സന്നാഹമോടുമടുത്തു രണാങ്കണേ 
പന്നഗതുല്യങ്ങളായ ശരങ്ങളെ 
വഹ്നികീലാകാരമായ്‌ ചൊരിഞ്ഞീടിനാന്‍. 
നിന്നുകൂടാഞ്ഞു ഭയപ്പെട്ട വാനരര്‍ 
ചെന്നഭയം തരികെന്നു രാമാന്തികേ 

നിന്നു പറഞ്ഞതു കേട്ടളവേ രാമ- 

ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടന്‍ 
വില്ലാളികളില്‍മുമ്പുള്ളവന്‍തന്നോടു 
നില്ലെന്നണഞ്ഞു ബാണങ്ങള്‍രതൂകീടിനാന്‍. 
ഒന്നിനൊന്നൊപ്പമെയ്താന്‍മകരാക്ഷനും 
ഭിന്നമായീ ശരീരം കമലാക്ഷനും 
അന്യോന്യമൊപ്പം പൊരുതു നില്‍ക്കുന്നേര- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


മൊന്നു തളര്‍ന്നു ചമഞ്ഞു ഖരാത്മജന്‍. 
അപ്പോള്‍കൊടിയും കുടയും കുതിരയും 
തല്‍പാണിതന്നിലിരുന്നൊരു ചാപവും 
തേരും പൊടിപെടുത്താനെയ്തു രാഘവന്‍ 
സാരഥിതന്നെയും കൊന്നാനതുനേരം. 
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു 
പാരമടുത്ത മകരാക്ഷനെത്തദാ 
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു 
ദേവകള്‍ക്കാപത്തുമൊട്ടു തീര്‍ത്തീടിനാന്‍. 
രാവണിതാനതറിഞ്ഞു കോപിച്ചു വ- 
ന്നേവരെയും പൊരുതാശു പുറത്താക്കി 
രാവനനോടറിയിച്ചാനതു കേട്ട 
ദേവകലാന്തകനാകിയ രാവണന്‍ 
ഈരേഴുലോകം നടുങ്ങുംപടി പരി- 
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാന്‍. 
അപ്പോളതു കണ്ടു മേഘനിനാദനും 
തല്‍പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാ൯: 
“ഇപ്പോളടിയനരികളെ നിഗ്രഹി- 
ചചുള്‍പ്പുവിലുണ്ടായ സങ്കടം പോക്കുവന്‍ 
അന്ത: പുരം പുക്കിരുന്നരുളീടുക 
സന്താപമുണ്ടാകരുതിതുകാരണം.” 
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു 
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്‌. 
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ- 
കുല്‍സ്ഥനോടിത്ഥമുണര്‍ത്തിച്ചരുളിനാന്‍: 
“നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ- 
പുത്രന്‍കപിവരന്മാരെയും നമ്മെയും 
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന- 
തെത്രനാളേക്കു പൊറുക്കണമിങ്ങനെ? 
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാര്‍കുല- 
മുന്മൂലനാശം വരുത്തുക സത്വരം.” 
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ 
രാമഭദ്രസ്വാമി താനുമരുള്‍ചെയ്യു: 
“ആയോധനത്തിങ്കലോടുന്നവരോടു- 
മായുധം പോയവരോടും വിശേഷിച്ചു 
നേരേ വരാതവരോടും, ഭയം പൂണ്ടു 


389 


390 


പാദാന്തികേ വന്നു വീഴുന്നവരോടും 
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ! 
പാതകമുണ്ടാമതല്ലായ്യധിലേവനും 
ഞാനിവനോടു പോര്‍ചെയ്വനെല്ലാവരും 
ദീനതയെന്നിയേ കണ്ടുനിന്നീടുവിന്‍.” 
എന്നരുള്‍ചെയ്ത വില്ലും കുലച്ചന്തികേ 
സന്നദ്ധനായതു കണ്ടൊരു രാവണി 
തല്‍ക്ഷണേ ചിന്തിച്ചു കല്ലിച്ചു ലങ്കയില്‍ 
പ്പക്കു മായാസീതയെത്തേരില്‍വച്ചുടന്‍ 
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു 
നിശ്ചലനായ്‌ നിന്നനേരം കപികളും 
തേരില്‍മായാസീതയെക്കണ്ടു ദുഃഖിച്ചു 
മാരുതിതാനും പരവശനായിതു 
വാനരവീരരെല്ലാവരും കാണവേ 

ജാനകീ ദേവിയെ വെട്ടിനാന്‍നിര്‍ദ്ദയം. 
“അയ്യോ! വിഭോ! രാമരാമേ' തി വാവിട്ടു 
മയ്യല്‍മിഴിയാള്‍മുറവിളിച്ചിടിനാള്‍. 
ചോരയും പാരില്‍പരന്നതിതു കണ്ടു 
മാരുതി ജാനകിയെന്നു തേറീടിനാന്‍. 
“ശോഭയില്ലേതും നമുക്കിനി യുദ്ധത്തി- 
നാപത്തിതില്‍പരമെന്തുള്ളതീശ്വര! 
നാമിനി വാങ്ങുക; സീതാവധം 

സ്വാമി തന്നോടുണര്‍ത്തിപ്പാന്‍കപികളെ!” 
ശാഖാമൃഗാധിപന്മാരെയും വാങ്ങിച്ചു 
ശോകാതുരനായ മാരുതനന്ദനന്‍ 
ചൊല്ലുന്നതു കേട്ടു രാഘവനും തദാ 
ചൊല്ലിനാന്‍ജാംബവാന്‍തന്നോടു സാകുലം: 
“മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു! 
പോരില്‍പുറംതിരിഞ്ഞീടുമാറില്ലവന്‍. 
നീകൂടെയങ്ങു ചെന്നീടുക സത്വരം 
ലോകേശനന്ദന! പാര്‍ക്കരുതേതുമേ.” 
ഇത്ഥമാകര്‍ണ്യ വിധിസുതനും കപി- 
സത്തമന്മാരുമായ്‌ ചെന്നു ലഘുതരം. 
“എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാന്‍? 
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.” 
എന്നനേരം മാരുതാത്മജന്‍ചൊല്ലിനാ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 391 


“നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാന്‍. 
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ 
ചെന്നു ജഗല്‍സ്വാമിയോടുണര്‍ത്തിക്കണം. 
പോരിക നീയുമിങ്ങോട്ടിനി“യെന്നുടന്‍ 
മാരുതി ചൊന്നതു കേട്ടവന്‍താനുമായ്‌ 
ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി- 
തന്നുടെ നാശവ്ൃവത്താന്തമെപ്പേരുമേ. 
ഭൂമിയില്‍വീണു മോഹിച്ചു രഘൂത്തമന്‍ 
സൌമിത്രി താനുമന്നേരം തിരുമുടി 
ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍, 
മന്നവന്‍തന്‍പദമഞ്ജനാപുത്രനും 
ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു 
നിസ്സമ്ജ്ഞരായൊക്കെ നിന്നു കപികളും 
ദുഃഖം കെടുപ്പതിനായുള്ള വാക്കുക- 
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും. 
എന്തൊരു ഘോഷമുണ്ടായ്യെന്നാത്മനി 
ചിന്തിച്ചവിടേക്കു വന്നു വിഭീഷണന്‍. 
ചോദിച്ച നേരം കുമാരന്‍പറഞ്ഞിതു 
മാതരിശ്വാത്മജന്‍ചൊന്ന വൃത്താന്തങ്ങള്‍. 
“കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ- 
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ! 
ലോകേശ്വരിയായ ദേവിയെക്കൊല്ലുവാന്‍ 
ലോകത്രയത്തിങ്കലാരുമുണ്ടായ്‌ വരാ. 
മായനിപുണനാം മേഘനിനാദനി- 
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേള്‍. 
മര്‍ക്കടന്മാര്‍ചെന്നുപദ്രവിച്ചീടാതെ 
തക്കത്തിലാശു നികുംഭിലയില്‍ചെന്നു 
പുക്കുടന്‍തന്നുടെ ഹോമം കഴിപ്പതി- 
നായ്തൊണ്ടു കണ്ടോരുപായമത്യത്ഭുതം. 
ചെന്നിനി ഹോമം മുടക്കണമല്ലായ്കി- 
ലെന്നുമവനെ വധിക്കരുതാര്‍ക്കുമേ. 
രാഘവ! സ്വാമിന്‍! ജയജയ മാനസ- 
വ്യാകലം തീര്‍ന്നെഴുന്നേല്‍ക്ക ദയാനിധേ! 
ലക്ഷ്ടണനുമടിയനും കപികല- 
മുഖ്യപ്രവരരുമായിട്ടു പോകണം; 

ഓര്‍ത്തു കാലം കളഞ്ഞീടരുതേതുമേ 


392 


യാത്രയയയ്ക്കേണ' മെന്നു വിഭീഷണന്‍ 
ചൊന്നതു കേട്ടളവാലസ്യവും തീര്‍ന്നു 


മന്നവന്‍പോവാനനുജ്ഞ നല്‍കീടിനാന്‍. 


വസ്തവൃത്താന്തങ്ങളെല്ലാം ധരിച്ച നേ- 
രത്തു കൃതാര്‍ത്ഥനായ്‌ ശ്രീരാമഭദ്രനും 
സോദരന്‍തന്നെയും രാക്ഷസപുംഗവ- 
സോദരന്‍തന്നെയും വാനരന്മാരെയും 
ചെന്നു ദശഗ്രീവനന്ദനന്‍തന്നെയും 


കൊന്നു വരികെന്നനുഗ്രഹം നല്‍കിനാന്‍. 


ലക്ഷ്ണനോടും മഹാകപിസേനയും 
രക്ഷോവരനും നടന്നാരതുനേരം 
മൈന്ദന്‍വിവിദന്‍സുഷേണന്‍നളന്‍നിീല- 
നിന്ദ്രാത്മജാത്മജന്‌കേസരി താരനും 
ശുരന്‍വ്വഷഭന്‍ശരഭന്‍വിനതനും 
വീരന്‍പ്രമാഥി ശതബലി ജാംബവാന്‍ 
വാതാത്മജന്‍വേഗദര്‍ശി വിശാലനും 
ജ്യോതിര്‍മ്മുഖന്‍സുമുഖന്‍ബലിപുംഗവന്‍ 
ശ്വേതൻ, ദധിമുഖനഗ്നിമുഖന്‍ഗജന്‍ 
മേദുരന്‍ധ്രൂമന്‍ഗവയന്‍ഗവാക്ഷനും 
മറ്റുമിത്യാദി ചൊല്ലുള്ള കപികളും 

മുറ്റും നടന്നിതു ലക്ഷ്മണന്‍തന്നൊടും. 
മുന്നില്‍നടന്നു വിഭീഷണന്‍താനുമായ്‌ 
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു 
നക്തഞ്ചരവരന്മാരെച്ചുഴലവേ 


നിര്‍ത്തി ഹോമം തുടങ്ങീടിനാന്‍രാവണി. 


കല്ലും മലയും മരവുമെടുത്തുകൊ- 
ണ്ടെല്ലാവരുമായടുത്തു കപികളും 
ഏറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ- 
രറ്റമില്ലാതോരോ രാക്ഷസവീരരും. 
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി- 
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു 
കല്പിച്ചു രാവണി വില്ലും ശരങ്ങളും 
കെല്ലോടെടുത്തു പോരിന്നടുത്തീടിനാന്‍ 
വന്നു നികുംഭിലയാല്‍ത്തലമേലേറി 
നിന്നു ദശാനനപുത്രനുമന്നേരം 

കണ്ടു വിഭീഷണന്‍സൌമിത്രി തന്നോടു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 393 


കുണ്ഠത തീര്‍ത്തു പറഞ്ഞുതുടങ്ങിനാന്‍: 
“വീര കഴിഞ്ഞില ഹോമമിവനെങ്കില്‍ 
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഡ്ധം. 
മാരുതനന്ദനന്‍തന്നോടു കോപിച്ചു 
നേരിട്ട വന്നതു കണ്ടതില്ലേ ഭവാന്‍? 
മൃത്യൂസമയമടുത്തിതിവന്നിനി 

യുദ്ധം തുടങ്ങുക വൈകരുതേതുമേ.” 
ഇത്ഥം വിഭീഷണന്‍ചൊന്ന നേരത്തു സൌ- 
മിത്രിയുമസ്ത്രശസ്തുങ്ങള്‍തുകിടിനാന്‍. 

പ്രത സ്ത്രശസ്ത്രങ്ങള്‍കൊണ്ടു തടുത്തിന്ദ്ര- 
ജിത്തുമത്യര്‍ത്ഥമസ്ത്രങ്ങളെയ്തീടിനാന്‍. 
അപ്പോള്‍കഴുത്തിലെറ്റുത്തു മരുല്‍സുത- 
നുല്ലന്നമോദം കുമാരനെസ്സാദരം. 
ലക്ഷണപാര്‍ശ്വേ വിഭീഷണനെക്കണ്ടു 
തല്‍ക്ഷണം ചൊന്നാന്‍ദശാനനപുത്രനും 
“രാക്ഷസജാതിയില്‍വന്നു പിറന്ന നീ 
സാക്ഷാല്‍പിതൃവ്യനല്ലോ മമ കേവലം 
പുത്രമിത്രാദി വര്‍ഗ്ഗമത്തെയൊടുക്കുവാന്‍ 
ശത്രൂജനത്തിനു ഭൂൃത്യനായിങ്ങനെ 
നിത്യവും വേല ചെയ്യുന്നതോര്‍ത്തീടിനാ- 
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവു. 
ഗോത്രവിനാശം വരുത്തും ജനങ്ങള്ക്കു 
പാര്‍ത്തുകണ്ടോളം ഗതിയില്ല നിര്‍ണ്ണയം. 
ഉന്‍ര്‍ദ്ധ്വലോകപ്രാപ്ലി സന്തതികൊണ്ടത്രേ 
സാധ്യമാകുന്നതെന്നല്ലോ ബുധമതം. 
ശാസ്ത്രജ്ഞനാം നീ കലത്തെയൊടുക്കുവാ- 
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.” 
എന്നതു കേട്ടു വിഭീഷണന്‍ചൊല്ലിനാന്‍; 
“നന്നു നീയും നിന്‍പിതാവുമറിക നീ 
വംശം മുടിക്കുന്നതിന്നു നീയേതുമേ 
സംശയമില്ല വിചാരിക്ക മാനസേ. 
വംശത്തെ രക്ഷിച്ചുകൊള്ളവനിന്നു ഞാ- 
നംശുമാലീകുലനായകാനുഗ്രഹാല്‍.-” 
ഇങ്ങനെ തമ്മില്‍പറഞ്ഞുനില്‍ക്കുന്നേരം 
മങ്ങാതെ ബാണങ്ങള്‍രതുകീ കുമാരനും 
എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ 


394 


ചൊല്ലിനാനാശു സൌമിത്രി തന്നോടവന്‍. 
“രണ്ടുദിനം മമ ബാഹുപരാക്രമം 
കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും? 
കണ്ടുകൊള്‍കല്ലായ്ക്ിലിന്നു ഞാന്‍നിന്നുടല്‍ 
കൊണ്ടു ജന്തുക്കള്‍ക്കു ഭക്ഷണമേകുവന്‍൯' 
ഇത്ഥം പറഞ്ഞേഴു ബാണങ്ങള്‍ കൊണ്ടു സൌ- 
മിത്രിയുടെയുടല്‍കീറിനാനേറ്റവും. 

പത്തു ബാണം വായുപുത്രനെയേലിച്ചു 
സത്വരം പിന്നെ വിഭീഷണന്‍തന്നെയും 
നൂറു ശരമെയ്തു വാനരവീരരു-ം 

മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാര്‍. 
തല്‍ക്ഷണേ ബാണം മഴപൊഴിയുംവണ്ണം 
ലക്ഷണന്‍രതൂകിനാന്‍ശക്രാരിമേനിമേല്‍. 
വൃത്രാരിജിത്തും ശരസഹസ്രേണ സൌ- 
മിത്രികവചം നറുക്കിയിട്ടീടിനാന്‍. 
രക്താഭിഷിക്തശരീരികളായിതു 
നക്തഞ്ചരനും സുമിത്രാതനയനും. 
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു 
തേരും പൊടിച്ചു കുതിരകളെക്കൊന്നു 
സാരഥിതന്റെ തലയും മുറിച്ചതി- 
സാരമായോരു വില്ലും മുറിച്ചിടിനാന്‍. 
മറ്റൊരു ചാപമെടുത്തു കുലച്ചവ- 
നറ്റമില്ലാതോളം ബാനങ്ങള്‍തുകിനാന്‍. 
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാന്‍. 
മന്നവന്‍പംക്തികണ്ണാത്മജനന്നേരം 
ഉറ്റമായോരു വില്ലും കുഴിയെക്കുല- 
ച്ചേറ്റമടുത്ത ബാണങ്ങള്‍ല്‍ൂകീടിനാന്‍. 
സത്വരം ലങ്കയില്‍പുക്കു തേരും പൂട്ടി 
വിദ്ൂുതം വന്നിതു രാവണപുത്രനും 
ആരുമറിഞ്ഞീല പോയതു വന്നതും 
നാരദന്‍താനും പ്രശംസിച്ചിതന്നേരം. 
ഘോരമായുണ്ടായ സംഗരം കണ്ടൊരു 
സാരസസംഭവനാദികള്‍ചൊല്ലിനാര്‍: 
“പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ- 
രുണ്ടായതില്ലിനിയുണ്ടാകയുമില്ല. 
കണ്ടാലുമീദ്ൃശം വീരപുരുഷന്മാ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 395 


രുണ്ടോ ജഗത്തിങ്കല്‍മറ്റിവരെപ്പോലെ.” 
ഇത്ഥം പലരും പ്രശംസിച്ചു നില്ലതിന്‍ 
മദ്ധ്യേ ദിവസത്രയം കഴിഞ്ഞു ഭൃശം. 
വാസരം മൂന്നു കഴിഞ്ഞോരനന്തരം 
വാസവ ദൈവതമസ്ത്രം കുമാരനും 
ലാഘവം ചേര്‍ന്നു കരേണ സന്ധിപ്പിച്ചു 
രാഘവന്‍തന്‍പദാംഭോരുഹം മാനസേ 
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു 
പംക്തികണ്ാത്മജന്‍കണ്ഠവും ഛേദിച്ചു 
സിന്ധുജലത്തില്‍മുഴുകി വിശുദ്ധമാ- 
യന്തരാ തൂണിയില്‍വന്നു പുക്കൂ ശരം. 
ഭൂമിയില്‍വീണിതു രാവണിതന്നുട- 
ലാമയം തീര്‍ന്നിതു ലോകത്രയത്തിനും 
സന്തുഷ്ടമാനസന്മാരായ ദേവകള്‍ 
സന്തതം സൌമിത്രിയെ സ്തൃതിച്ചീടിനാര്‍. 
പുഷ്ടങ്ങളും വരിഷിച്ചാരുടനുട- 
നപ്പരസ്ത്രീകളും നൃത്തം തുടങ്ങിനാര്‍. 
നേത്രങ്ങളായിരവും വിളങ്ങീ തദാ 
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും 
താപമകന്നു പുകഴ്ചതുടങ്ങിനാര്‍ 
താപസന്മാരും ഗഗനചരന്മാരും 

ദുനദുഭി നാദവും ഘോഷിച്ചിതേറ്റമാ- 
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം. 
ശങ്കാവിഹീനം ചെറുഞാണൊലിയിട്ട 
ശംഖും വിളിച്ചുടന്‍സിംഹനാദംചെയ്തു 
വാനരന്മാരുമായ്‌ വേഗേന സൌമിത്രി 
മാനവേന്ദ്രന്‍ചരണാംബുജം കൂപ്പിനാന്‍. 
ഗാഡമായാലിംഗനം ചെയ്തു രാഘവ- 
നൂഡ്മോദം മുകര്‍ന്നീടിനാന്‍മൂര്‍ദ്ധനി 
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു: 
“ദുഷ്മരമെത്രയും നീ ചെയ്ത കാരിയം 
രാവണി യുദ്ധേ മരിച്ചതു കാരണം 
രാവണന്‍താനും മരിച്ചാനറിക നീ 
ക്രദ്ധനായ്‌ നമ്മോടു യുദ്ധത്തിനായ്‌ വരും 
പുത്രശോകത്താലിനി ദശഗ്രീവനും.” 


396 6. യുദ്ധകാണ്ഡം 


രാവണന്റെ വിലാപം 


ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കന്നേരം 
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍ 
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി- 
ക്ഷീണനായ്‌ പിന്നെ വിലാപം തുടങ്ങിനാന്‍: 
“ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! 
ഹാ ഹാ സുകുമാര! വീര! മനോഹര! 
മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു 
ദുഃഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍! 
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു- 
മിന്നു നാന്നായുറങ്ങീടുമാറായിതു 
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ- 
ജന്മവും നിഷ്ഠലമായ്‌ വന്നിതീശ്വര!* 
പുത്രഗണങ്ങള്‍ പറഞ്ഞും നിരൂപിച്ചു- 
മത്തല്‍ മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍ 
“എന്നുടെ പുത്രന്‍ മരിച്ചതു ജാനകി- 
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍ 
കൊന്നവള്‍ തന്നുടെ ചോര കുടിച്ചൊഴി- 
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!” 
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര- 
നിര്‍ഗമിച്ചീടിനാന്‍ ക്രദ്ധനാം രാവണന്‍ 
സീതയും ദുഷ്ടനാം രാവണനെക്കണ്ടു 
ഭീതയായെത്രയും വേപഥു ഗാത്രിയായ്‌ 
ഹാ! രാമ! രാമ! രാമേതി ജപത്തൊടു- 
മാരാമദേശേ വസിക്കും ദശാന്തരേ 
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന- 
തൃത്തമന്‍ കര്‍ബ്ദുരസത്തമന്‍ വൃത്തവാന്‍ 
രാവണന്‍ തന്നെത്തടുത്തു നിര്‍ത്തിപ്പറ- 
യാവതെല്ലാം പറഞ്ഞീടിനാന്‍ നീതികള്‍: 
“ബ്രഹ്മകലത്തില്‍ ജനിച്ച ഭവാനിഹ 
നിര്‍മലനെന്നു ജഗത്രരയസമ്മതം 
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി- 
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും 
ദേവദേവേശ്വരനായ പുരവൈരി- 
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍ 
പൌലസ്ത്യനായ കുബേര സഹോദരന്‍ 


അദ്ധ്യാത്മരാമായാണം 397 


ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപന്‍ 
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍ 
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍ 
വേദവിദ്യാവ്രതസ്സാനപരായണന്‍ 
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍ 
എന്നിരിക്കെ ബ്ുവാനിന്നു യുദ്ധാന്തരേ 
നന്നുനന്നെത്രയുമോര്‍ത്തു കല്‍പ്പിച്ചതും 
സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ 
ഭാവിച്ചതും തവ ദുഷ്ണീര്‍ത്തിവര്‍ദ്ധനം 
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ- 
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്‌ 
മാനവന്മാരെയും വാനരന്മാരെയും 
മാനേന പോര്‍ചെയ്ത കൊന്നു കളഞ്ഞു നീ 
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക 
മാനസതാപവും ദുരെനീക്കീടുക്‌” 
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു 
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്‌ 
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു- 
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു 
ശിഷ്ടരായുള്ള നിശാചരന്മാരുമായ്‌ 
പുഷരോഷം പുറപ്പെട്ടിതു പോരിനായ്‌ 
ചെന്നു രക്ഷോബലം രാമനോടേറ്റള- 
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും 
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍ 
നിന്നു പോര്‍ ചെയ്താനഭേദമായ്‌ നിര്‍ഭയം 
പിന്നെ രഘുത്തമന്‍ ബാണങ്ങളെഷയ്യെയ്തു 
ഭിന്നമാക്കീടിനാന്‍ രാവണദേഹവും 
പാരം മുറിഞ്ഞു തളര്‍ന്നു വശം കെട്ടു 
ധീരതയും വിട്ടുവാങ്ങീ ദശാനനന്‍ 
പോരുമിനി മമ പോരുമെന്നോര്‍ത്തതി- 
ഭീരുവായ്‌ ലങ്കാപുരം പുക്കനന്തരം. 


രാവണന്റെ ഹോമവിഘ്ടം 


ശുക്രനറെച്ചെന്നു നമസ്തരിച്ചെത്രയും 
ശൃഷ്ഠവദനനായ്‌ നിന്നു ചൊല്ലീടിനാന്‍: 


“അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു- 


398 


മര്‍ക്കാന്വയോത്ഭുതനാകിയ രാമനും 
ഒക്കെയൊരുമിച്ചു വാരിധിയും കട- 
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു 
ശക്രാരിമുഖ്യനീശാചരന്മാരെയു- 
മൊക്കെയൊടുക്കി ഞാനേകാകിയായിതു 
ദുഃഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു 
സത്ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!” 
വിജ്ഞാനിയാകിയ രാവണനാലിതി- 
വിജ്ഞാപിതനായ ശുക്രമഹാമുനി 
രാവണനോടുപദേശിച്ചി'തെങ്കില്‍ നീ 
ദേവതമാരെ പ്രസാദം വരുത്തുക 
ശീ(ഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍ 
തോല്‍ക്കും പ്രകാരമതിരഹസ്യസ്ഥലേ 
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക; 
വന്നുകൂടും ജയ, മെന്നാല്‍ നിനക്കെടോ! 
വിഘും വരാതെ കഴിഞ്ഞുകൂടുന്നാകി- 
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും 
ബാണരുൂണീര ചാപാശ്വ രഥാദികള്‍ 
വാനവരാലുമജയ്യനാം പിന്നെ നീ 

മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര- 
മന്തരമെന്നിയേ ഹോമം കഴിക്ക നീ” 
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു 
രക്ഷോഗണാധിപനാകിയ രാവണന്‍ 
പന്നഗലോകസമാനമായ്‌ തീര്‍ത്തിതു 
തന്നുടെ മന്ദിരം തന്നില്‍ ഗുൃഹാതലം 
ദിവ്യമാം ഹവ്യഗവ്യാദി ഹോമായ സ- 
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍ 
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍ 
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്‌ 
ധ്യാനമുറപ്പിച്ചു തല്‍ഫലം പ്രാര്‍ത്ഥിച്ചു 
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ 
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു 
ഹോമധൂപം കണ്ടു രവണസോദരന്‍ 
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാന്‍ 
“ഹോമം തുടങ്ങീ ദശാനനന്‍ മന്നവ! 
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 399 


നാമവനോടു തോറ്റീടും മഹാരണേ 
ഹോമം മുടക്കുവാനായയച്ചീടുക 
സാമോദമാശു കപികലവീരരെ' 
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു 
മാരുതപുത്രാംഗദാദികളൊക്കവേ 
നൂറുകോടിപ്പടയോടും മഹാമതി- 
ലേറിക്കടന്നങ്ങു രാവണമന്ദിരം 

പുക്കു പുരപാലകന്മാരെയും കൊന്നു- 
മര്‍ക്കടവീരരൊരുമിച്ചനാകുലം 
വാരണവാജിരഥങ്ങളേയും പൊടി- 
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം 
വ്യാജാല്‍ സരമ നിജ കരസംജ്ഞയാ 
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം 
ഹോമഗുഹാദ്വാരബന്ധനപാഷാണ- 
മാമയഹീനം പൊടിപെടുത്തംഗദന്‍ 
തത്രഗുഹയിലകമ്പുക്കനേരത്തു 
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ 
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ 
തെറ്റെന്നുചെന്നു ഗുൃഹയിലിറങ്ങിനാര്‍ 
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ- 
പ്പണ്യജനാധിപനെക്കണ്ടു വാനരര്‍ 
താഡിച്ചു താഡിച്ചു ഭൂത്യജനങ്ങളെ- 
പ്പീഡിച്ചുകൊള്‍കയും സംഭാരസഞ്ചയം 
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു 
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും 
രാവണന്‍ കയ്യിലിരുന്ന മഹാസ്രുവം 
പാവനി ശ്രീഘം പിടിച്ചു പറിചചുടന്‍ 
താഡനം ചെയ്താനതു കൊണ്ടു സത്വരം 
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍ 
ദന്തങ്ങള്‍ കൊണ്ടും നഖങ്ങള്‍ കൊണ്ടും ദശ- 
കന്ധരവിഗ്രഹം കീറിനാനേറ്റവും 
ധ്യാനത്തിനേതുമിളക്കമുണ്ടായീല 
മാനസേ രാവണനും ജയകാംക്ഷയാ 
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തന്‍- 
മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാന്‍ 
വിസ്രസ്തനീവിയായ്‌ കഞ്ചുകഹിീനയായ്‌ 


400 


വിത്രസ്തയായ്‌ വിലാപം തുടങ്ങീടിനാള്‍: 
“വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍ 
ഞാനെന്തു ദുഷ്കൃതം ചെയ്തതു ദൈവമേ! 
നാണം നിനക്കില്ലയോ രാക്ഷസേശ്വര? 
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ 
നിന്നുടെ മുന്‍പിലിട്ടാശു കപിവര- 
രെന്നെത്തലമടിച്ുറ്റിപ്പിടിപെട്ടു 
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്ചതു 

പോരേ പരിഭവമോര്‍ക്കില്‍ ജളമതേ! 
എന്തിനായ്തകൊണ്ടു നിന്‍ ധ്യാനവും ഹോമവു- 
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മതേ! 
ജീവിതാശാ തേ ബലീയസീ മാനസേ 
ഹാ! വിധിവൈഭവമെത്രയുമത്ഭുതം 
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭൂവി; 
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും 
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍ 
മൃത്യഭവിക്കുന്നതുത്തമമേവനും 

നാണവും പത്നിയും വേണ്ടിലവന്നു തന്‍ 
പ്രാണഭയം കൊണ്ടു മൂഡന്‍ മഹാഖലന്‍” 
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍ 
ധൈര്യമകുന്നു തന്‍ വാളുമായ്‌ സത്വരം 
അംഗദന്‍ തന്നോടടുത്താനതു കണ്ടു 
തുംഗശരീരികളായ കപികളും 
രാത്രിഞ്ചരേശ്വരപത്നിയേയുമയ- 
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍ 
ഹോമശേഷം മുടക്കിവയമെന്നു രാ- 
മാന്തികേ ചെന്നു കൈതൊഴുതീടിനാര്‍ 
മണ്ഡോദരിയോടനുസരിച്ചന്നേരം 
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാൻ: 
“നാഥേ! ധരിക്ക ദൈവാധീനമൊക്കെയും 
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ 
കല്‍പ്പിച്ചതെല്ലാമനുഭവിച്ചീടണ- 
മിപ്പോളനുഭവമിത്തരം മാമകം 
ജ്ഞാനമാശ്രിത്ൃയ ശോകം കളഞ്ഞിട്ടു നീ 
ജ്ഞാനവിനാശനം ശോകമറിക നീ 
അജ്ഞാനസംഭവം ശോകമാകുന്നതു- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 401 


മജ്ഞാനജാതമഹങ്കാരമായതും 
നശ്വരമായ ശരീരാദികളിലേ 
വിശ്വാസവും പുനരജ്ഞാനസംഭവം 
ദേഹമൂലം പുത്രദാരാദിബന്ധവും 
ദേഹിക്കു സംസാരവുമതു കാരണം 
ശോകഭയക്രോധലോഭമോഹസ്പഹാ- 
രാഗഹര്‍ഷാദി ജരമൃത്യൂജന്മങ്ങള്‍ 
അജ്ഞാനജങ്ങളഖിലജന്തുക്കള്‍ക്കു- 
മജ്ഞാനമെല്ലാമകലെക്കളക നീ 
ജ്ഞാനസ്വരൂപനാത്മാ പരനദ്വയ- 
നാനന്ദപൂര്‍ണ്ണസ്വരൂപനലേപകന്‍ 
ഒന്നിനോടില്ല സംയോഗമതിന്നു മ- 
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും 
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട- 
നാത്മനി ശോകം കളക നീ വല്ലദേ! 
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും 
വാനരന്മാരെയും കൊന്നു വന്നീടുവന്‍ 
അല്ലായ്ധിലോ രാമസായകമേറ്റൂ കൈ- 
വല്യവും പ്രാപിപ്പനില്ലൊരു സംശയം 
എന്നെ രാമന്‍ കൊല ചെയ്യുകില്‍ സീതയെ- 
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ 
പാവകന്തങ്കല്‍ പതിച്ചു മരിക്ക നീ 
ഭാവനയോടുമെന്നാല്‍ ഗതിയും വരും” 
വ്ൃഗ്രിച്ചതുകേട്ടു മണ്ടോദരിയും ദ- 
ശഗ്രീവനോടുപറഞ്ഞാളതുനേരം 
“രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ 
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ 
സാക്ഷാല്‍ പ്രധാനപുരുഷോത്തമനായ 
മോക്ഷദന്‍ നാരായണന്‍ രാമനായതും 
ദേവന്‍ മകരാവതാരമനുഷ്ടിച്ചു 
വൈവസ്വതമനു തന്നെ രക്ഷിച്ചതും 
രാജീവലോചനന്‍ മുന്നമൊരു ലക്ഷ- 
യോജന വിസ്തരുതമായൊരു കൂര്‍മ്മമായ്‌ 
ക്ഷീരസമുദ്രമഥനകാലേ പുരാ 
ഘോരമാം മന്ഥരം പൃഷ്ടേ ധരിച്ചതും 
പന്നിയായ്‌ മുന്നം ഹിരണ്യാക്ഷനെക്കൊന്നു 


402 


മന്നിടം തേറ്റമേല്‍ വച്ചു പൊങ്ങിച്ചതും 
ഘോരനായോരു ഹിരണ്യകശിപുതന്‍ 
മാറിടം കൈനഖം കൊണ്ടു പിളര്‍ന്നതും 
മൂന്നടി മണ്ണ ബലിയോടു യാചിച്ചു 
മുലോകവും മൂന്നടിയായളന്നതും 
ക്ഷത്രിയരായ്‌ പിറന്നോരസുരന്മാരെ 
യുദ്ധേ വധിപ്പതിനായ്‌ ജമദഗ്നിതന്‍ 
പുത്രനായ്‌ രാമനാമത്തെ ധരിച്ചതും 
പൃത്ഥ്വീപതിയായ രാമനിവന്‍ തന്നെ 
മാര്‍ത്താണ്ഡവംശേ ദശരഥപുത്രനായ്‌ 
ധാത്രീസുതാവരനാകിയ രാഘവന്‍ 
നിന്നെ വധിപ്പാന്‍ മനുഷ്യനായ്‌ ഭൂതലേ 
വന്നുപിറന്നതുമെന്നു ധരിയ്ക്ക നീ 
പുത്രവിനാശം വരുത്തുവാനും തവ 

മൃത്യു ഭവിപ്പാനുമായ്‌ നീയവനുടെ 
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ 
നിറ്റജ്ജനാകയാല്‍ മൂഡ! ജളപ്രഭോ! 
വൈദേഹിയെക്കൊടുത്തീടുക രാമനു 
സോദരനായ്യകൊണ്ടുരാജ്യവും നല്‍കുക 
രാമന്‍ കരുണാകരന്‍ പുനരെത്രയും 
നാമിനിക്കാനനം വാഴ്ച തപസ്സിനായ്‌' 
മണ്ഡോദരിീവാക്കു കേട്ടൊരു രാവണന്‍ 
ചണ്ഡപരാക്രമന്‍ ചൊന്നാനതു നേരം: 
പുത്രമിത്രാമാത്യസോദരന്മാരെയും 
മൃത്യൂവരുത്തി ഞാനേകനായ്‌ കാനനേ 
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ 
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ 
രാഘവന്‍ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു 
വൈകുണ്ദഠരാജ്യമനുഭവിച്ചീടുവന്‍” 


രാമരാവണയുദ്ധം 


ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുന്പെട്ടു 
ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ 
മൂലബലാദികള്‍ സംഗരത്തിന്നു തല്‍- 
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ 
ലങ്കാധിപന്നു സഹായമായ്‌ വേഗേന 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 403 


സംഖ്യയില്ലാത ചതുരംഗസേനയും 
പത്തു പടനായകന്മാരുമൊന്നിച്ചു 
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍ 
വാരാധിപോലെ പരന്നു വരുന്നതു 
മാരുതിമുമ്പാം കപികള്‍ കണ്ടെത്രയും 
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു 
നീതിമാനാകിയ രാമനും ചൊല്ലിനാൻ 
“വാനരവീരരേ! നിങ്ങളിവരോടു 

മാനം നടിച്ചുചെന്നേല്‍ക്കരുതാരുമേ 
ഞാനിവരോടു പോര്‍ചെയ്യൊടുക്കീടുവ- 
നാനന്ദമുള്‍ക്കൊണ്ടു കണ്ടുകൊള്‍കേവരും” 
എന്നരുള്‍ചെയ്ത നിശാചരസേനയില്‍ 
ചെന്നു ചാടീടിനാനേകനാമീശ്വരന്‍ 
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവന്‍ 
കോപേന ബാണജാലങ്ങള്‍ തൂകീടിനാന്‍ 
എത്ര നിശാചരരുണ്ടു വന്നേറ്റതി- 

ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ 
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ- 
ഭൂമിയുമെന്തൊരു വൈഭവമന്നേരം 
“എന്നോടുതന്നേ പൊരുന്നിതു രാഘവ-' 
നെന്നു തോന്നീ രജനീചരര്‍ക്കൊക്കവെ 
ദ്വാദശനാഴികനേരമൊരുപോലെ 
യാതുധാനാവലിയോടു രഘൂത്തമന്‍ 
അസ്ത്രം വരിഷിച്ചനേരമാര്‍ക്കും തത്ര 
ചിത്തേ തിരിച്ചറിയായതില്ലേതുമേ 
വാസരരാത്രി നിശാചരവാനര 

മേദിനി വാരിധി ശൈലവനങ്ങളും 
ഭേദമില്ലാതെ ശരങ്ങള്‍ നിറഞ്ഞിതു 
മേദുരന്മാരായ രാക്ഷസവീരരും 
ആനയും തേരും കുതിരയും കാലാളും 
വീണു മരിച്ചു നിറഞ്ഞിതു പോര്‍ക്കളം 
കാളിയും കൂളികളും കബന്ധങ്ങളും 
കാളനിശീഥിനിയും പിശാചങ്ങളും 
നായും നരിയും കഴുകകള്‍ കാകങ്ങള്‍ 
പേയും പെരുത്തു ഭയങ്കരമാംവണ്ണം 
രാമചാപത്തിന്‍ മണിതന്‍ നിനാദവും 


404 


വ്യോമമാര്‍ഗേ തുടരെത്തുടരെ കേട്ടു 
ദേവഗന്ധര്‍വ്വയക്ഷാപരോവ്ൃവന്ദവും 
ദേവമുനീന്ദ്രനാം നാരദനും തദാ 
രാഘവന്‍ തന്നെ സ്തൃതിച്ചുതുടങ്ങിനാ- 
രാകാശചാരികളാനന്ദപൂര്‍വ്വകം 

ദ്വാദശ നാഴികകൊണ്ടു നിശാചരര്‍ 
മേദിനിതന്നില്‍ വീണീടിനാരൊക്കവേ 
മേഘത്തിനുള്ളില്‍നിന്നര്‍ക്കബിംബംപോലെ 
രാഘവന്‍തന്നെയും കാണായിതന്നേരം 
ലക്ഷണന്‍താനും വിഭീഷണനും പൂുന- 
രര്‍ക്കതനയനും മാരുതപ്ുത്രനും 

മറ്റുള്ള വാനരവീരരും വന്ദിച്ചു 

ചുറ്റും നിറഞ്ഞിതു രാഘവനന്നേരം 
മര്‍ക്കടനായകന്മാരോടരുള്‍ചെയ്തി- 
“തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാന്‍ 
നാരായണനും പരമേശ്വരനുമൊഴി- 
ഞ്ഞാരുമില്ലെന്നു കേള്‍പ്പുണ്ടു ഞാന്‍ മുന്നമേ” 
രാക്ഷസരാജ്യം മുഴുവനതുനേരം 
രാക്ഷസസ്ത്രീകള്‍ മുറവിളികൂട്ടിനാര്‍ 
“താത! സഹോദര! നന്ദന! വല്ലഭ! 
നാഥ! നമുക്കവലംബനമാരയ്യോ! 
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു 
നക്തഞ്ചരാധിപസോദരി രാമനെ 
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ 
വര്‍ദ്ധിച്ചു വന്നതു മറ്റില്ല കാരണം 
ശുൂര്‍പ്പണഖയ്യെന്തു കുറ്റമതില്‍പരം 
പേപ്പെരുമാളല്ലയോ ദശകന്ധരന്‍! 
ജാനകിയെക്കൊതിച്ചാശു കുലം മുടി- 
ച്ചാനൊരു മൂഡന്‍ മഹാപാപി രാവണന്‍ 
അര്‍ദ്ധപ്രഹരമാത്രേണ ഖരാദിയെ 
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ 

മൃത വരുത്തി, വാഴിച്ചു സുഗ്രീവനെ 
സത്വരം വാനരന്മാരെയയച്ചതും 
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മവും 
വാരിധിയില്‍ ചിറകെട്ടിക്കടന്നതും 
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 405 


മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവു? 
സിദ്ധമല്ലായ്ധില്‍ വിഭീഷണന്‍ ചൊല്ലിനാന്‍ 
മത്തനായന്നതും ധിക്കരിച്ചീടിനാന്‍ 
ഉത്തമന്‍ നല്ല വിവേകി വിഭീഷണന്‍ 
സത്യവൃതന്‍ മേലില്‍ നന്നായ്വരുമവന്‍ 
നീചനിവന്‍ കലമൊക്കെ മുടിപ്പതി- 
നാചരിച്ചാനിതു തന്മരണത്തിനും 

നല്ല സുതന്മാരെയും തമ്പിമാരെയും 
കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും 
എല്ലാമനുഭവിച്ചിടുവാന്‍ പണ്ടുതാന്‍ 
വല്ലായ്യചെയ്തതുമെല്ലാം മറന്നിതോ? 
ബ്രഹ്മസ്വമായതും ദേവസ്വമായതും 
നിര്‍മ്മരിയാദമടക്കിനാനേറ്റവും 
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു 
കാട്ടിലാക്കിച്ചമച്ചീടിനാന്‍ കശ്മലന്‍ 
അര്‍ത്ഥമന്യായേന നിത്യമാര്‍ജ്ജിക്കയും 
മിത്രജനത്തെ വെറുത്തു ചമയ്ക്കയും 
ബ്രാഹ്മണരെക്കൊലചെയ്യയും മറ്റുള്ള 
ധാര്‍മ്മികന്മാര്‍മുതലൊക്കെയടക്കിയും 
പാരം ഗുരുജനദോഷവുമുണ്ടിവ- 
നാരെയുമില്ല കൃപയുമൊരിക്കലും 
ഇമ്മഹാപാപി ചെയ്തോരു കര്‍മ്മത്തിനാല്‍ 
നമെമയും ദുഃഖിക്കുമാറാക്കിനാനിവ൯' 
ഇത്ഥം പുരസ്ത്രീജനത്തിന്‍ വിലാപങ്ങള്‍ 
നക്തഞ്ചരാധിപന്‍ കേട്ടു ദുഃഖാര്‍ത്തനായ്‌ 
“ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി 
യുദ്ധത്തിനാശു പുറപ്പെടുകെങ്കില്‍ നാം” 
എന്നതു കേട്ടു വിരൂപാക്ഷനുമതിന്‍- 
മുന്നേ മഹോദരനും മഹാപാര്‍ശ്വനും 
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു 
ശഗസ്ത്രങ്ങള്‍ തൂകിത്തുടങ്ങിനാരേറ്റവും 
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദരി- 
ചുന്നതനായ നിശാചരനായകന്‍ 
ഗോപുരവാതില്‍ പുറപ്പെട്ടു നിന്നിതു 
ചാപലമെന്നിയേ വാനരവീരരും 
രാക്ഷസരോടെതിര്‍ത്താരതുകണ്ടേറ്റ- 


406 


മൂക്കോടടുത്തു നിശാചരവീരരും 
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി- 
ലുഗ്രമാം വണ്ണം പൊരുതാനതുനേരം 
വാഹനമാകിയ വാരണവീരനെ- 
സ്പാഹസം കൈക്കൊണ്ടു വാനരരാജനും 
കൊന്നതു കണ്ടു വിരൂപവിലോചനന്‍ 
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു 
കുന്നുകൊണ്ടൊന്നെറിഞ്ഞാന്‍ കപിരാജനും 
നന്നായിതെന്നു വിരൂപാക്ഷനുമഥ 
വെട്ടിനാന്‍ വാനരനായകവക്ഷസി 
പുഷകോപത്തോടു മര്‍ക്കടരാജനും 
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവന്‍ 
തെറ്റെന്നു കാലപുരം പുക്കുമേവിനാന്‍ 
തേരിലേറിക്കൊണ്ടടുത്താന്‍ മഹോദരന്‍ 
തേരും തകര്‍ത്തു സുഗ്രീവനവനെയും 

മൃത പുരത്തിനയച്ചതു കണ്ടതി- 
ക്രദ്ധനായ്‌ വന്നടുത്താന്‍ മഹാപാര്‍ശ്വനും 
അംഗദന്‍ കൊന്നാനവനെയുമന്നേരം 
പൊങ്ങും മിഴികളോടാശരാധീശനും 
പോര്‍മദത്തോടുമടുത്ത കപികളെ 
താമസാസ്ത്രംകൊണ്ടു വീഴ്സിനാനൂഴിയില്‍ 
രാമനുമൈന്ദ്രാസ്ത്രമെയ്ത തടുത്തിതു 
താമസാസ്ത്രത്തെയുമപ്പോള്‍ ദശാസനന്‍ 
ആസുരമസ്ത്രമെയ്താനതു വന്നള- 
വാതുരന്മാരായിതാശു കപികളും 
വാരണസൂകര കുക്കുട ക്രോഷ്ടുക- 
സാരമേയോരഗ സൈരിഭ വായസ- 
വാനര സിംഹ രുരു വൃക കാക ഗ- 
ദ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം 
മുല്‍ഗര പട്ടസ ശക്തി പരശ്വധ- 
ഖഡ്ഗശുല പ്രാസ ബാണായുധങ്ങളും 
രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള- 
വാഗ്നേയമസ്ത്രമെയ്താന്‍ മനുവീരനും 
ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍ 
തിങ്കളുമാദിതൃനഗ്നിയെന്നിത്തരം 
ജ്യോതിര്‍മ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 407 


വാസുരമസ്തവും പോയ്‌ മറഞ്ഞു ബലാല്‍ 
അപ്പോള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ- 
യ്മല്‍പേതരായുധം കാണായിതന്തികേ 
ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും 
ശാന്തമാക്കീടിനാന്‍ മാനവവീരനും 
സനര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം 
ധൈര്യേണ രാഘവന്‍ പ്രത്യസ്ത്രമെയ്തതും 
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും 
ചണ്ഡകരാംശുസമങ്ങളാം ബാണങ്ങള്‍ 
പത്തുകൊണ്ടെയ്തു മര്‍മ്മങ്ങള്‍ ഭേദിച്ചള- 
വുത്തമപൂരുഷനാകിയ രാഘവന്‍ 
നൂറുശരങ്ങളെയ്താനതു കൊണ്ടുടല്‍- 

കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും 
ലക്ഷ്ടണനേഴുശരങ്ങളാലൂക്കോടു 
തല്‍ക്ഷണേ കേതു ഖണ്ഡിച്ചു വീഴ്സീടിനാന്‍ 
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു 
ചഞ്ചലഹീനം മുറിച്ചിതു ചാപവും 
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണന്‍ 
തച്ചുകൊന്നാനതുനേരം ദശാനനന്‍ 
ഭൂതലേ ചാടിവീണാശു വേല്‍കൊണ്ടതി- 
ക്രോധാല്‍ വിഭീഷണനെ പ്രയോഗിച്ചിതു 
ബാണങ്ങള്‍ മൂന്നുകൊണ്ടെയ്തു മുറിച്ചിതു 
വീണിതു മൂന്നു നുറുങ്ങി മഹീതലേ 
അപ്പോള്‍ വിഭീഷണനെക്കൊല്ലമാറവന്‍ 
കല്‍പിച്ചു മുന്നം മയന്‍ കൊടുത്തോരു വേല്‍ 
കയ്ത്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു 
ലക്ഷ്മണന്‍ മുല്‍പുക്കു ബാണങ്ങളെയ്തിതു 
നക്തഞ്ചരാധിപന്‍ തന്നുടലൊക്കവേ 
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടന്‍ 
നില്‍ക്കും ദശാസനന്‍ കോപിച്ചു ചൊല്ലിനാൻ 
ലക്ഷ്മണന്‍ തന്നോടു 'നന്നു നീയെത്രയും 
രക്ഷിച്ചവാറു വിഭീഷണനെത്തദാ 
രക്ഷിക്കില്‍ നന്നു നിന്നെപ്പനരെന്നുടെ 
ശക്തി വരുന്നതു കണ്ടാലുമിന്നൊരു 
ശക്തനാകില്‍ ഭവാന്‍ ഖണ്ഡിയ്ക്ക വേലിതും” 
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാന്‍ 


408 


ചെന്നു തറച്ചിതു മാറത്തു ശക്തിയും 
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞുടന്‍ 
വിത്രസ്തനായ്‌ തത്ര വീണു കുമാരനും 
വേല്‍കൊണ്ടു ലക്ഷണൻ വീണതു കണ്ടുള്ളില്‍ 
മാല്‍കൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌ 
ശക്തി പറപ്പതിന്നാര്‍ക്കും കപികള്‍ക്കു 
ശക്തി പോരാഞ്ഞു രഘുകലനായകന്‍ 
തൃക്കൈകള്‍ കൊണ്ടു പിടിച്ചു പറിച്ചുട- 
നുള്‍ക്കോപമോടു മുറിച്ചെറിഞ്ഞീടിനാന്‍ 
മിത്രതനയ സുഷേണ ജഗല്‍പ്രാണ- 
പുത്രാദികളോടരുള്‍ചെയ്തിതാദരാല്‍ 
“ലക്ഷ്മണന്‍ തന്നുടെ ചുറ്റമിരുന്നിനി 
രക്ഷിച്ചുകൊള്‍വിന്‍ വിഷാദിക്കരുതേതും 
ദുഃഖസമയമല്ലിപ്പോളുഴറ്റോടു 

രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാന്‍ 
കല്യാണമുള്‍ക്കൊണ്ടു കണ്ടുകൊള്‍വിന്‍ നിങ്ങ- 
ളെല്ലവരുമിന്നു മല്‍ക്കരകയശലം 
ശക്രാത്മജനെ വധിച്ചതും വേഗത്തി- 
ലര്‍ക്കാത്മജാദികളോടുമൊരുമിച്ചു 
വാരിധിയില്‍ ചിറകെട്ടിക്കടന്നതും 

പോരില്‍ നിശാചരന്മാരെ വധിച്ചതും 
രാവണനിഗ്രഹസാദ്ധ്യമായിട്ടവന്‍ 
കേവലമിപ്പോളഭിമുഖനായിതു 

രാവണനും ബത! രാഘവനും കൂടി 

മേവുക ഭൂമിയിലെന്നുള്ളതല്ലിനി 
രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാന്‍ നിര്‍ണ്ണയം 
മാര്‍ത്താണ്ഡവംശത്തിലുള്ളവനാകില്‍ ഞാന്‍ 
സപ്തദീപങ്ങളും സപ്താംബുധികളും 
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും 
ആകാശഭൂമികളെന്നിവയുള്ള നാള്‍ 
പോകാതെ കീര്‍ത്തിവര്‍ദ്ധിയ്ക്കംപരിചു ഞാന്‍ 
ആയോധനേ ദശകണ്ുനെക്കൊല്വനൊ- 
രായുധപാണിയെന്നാകില്‍ നിസ്സംശയം 
ദേവാസുരോരഗചാരണതാപസ- 

രേവരും കണ്ടറിയേണം മമ ബലം.” 
ഇത്ഥമരുള്‍ചെയ്തു നക്തഞ്ചരേന്ദ്രനോ- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 409 


ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാന്‍ 
തത്സമം ബാണം നിശാചരാധീശനു- 
മുത്സാഹമുള്‍ക്കൊണ്ടു തൂുകിത്തുടങ്ങിനാന്‍ 
രാഘവരാവണന്മാര്‍തമ്മിലിങ്ങനെ 
മേഘങ്ങള്‍ മാരി ചൊരിയുന്നതുപോലെ 
ബാണഗണം പൊഴിച്ചീടുന്നതുനേരം 
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്രരയം 
സോദരന്‍ വീണു കിടക്കുന്നതോര്‍ത്തുള്ളി- 
ലാധി മുഴുത്ത രഘഫുക്ലനായകന്‍ 
താരേയതാതനോടേവമരുള്‍ചെയ്തു 
“ധീരതയില്ല യുദ്ധത്തിനേതും 

ഭൂതലേ വാഴ്ചയില്‍ നല്ലതെനിക്കിനി 
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും 
വില്‍പിടിയും മുറുകുന്നതില്ലേതുമേ 
കെല്‍പുമില്ലതെ ചമഞ്ഞു നമുക്കിഹ 
നില്‍പാനുമേതുമരുതു മനസ്സിനും 
വിഭൂമമേറിവരുന്നിതു മേല്‍ക്കുമേല്‍ 
ദുഷനെക്കൊല്‍വാനുപായവും കണ്ടീല 
നഷ്ടമായ്‌ വന്നിതു മാനവും മാനസേ” 
ഏവമരുള്‍ചെയ്തനേരം സുഷേണനും 
ദേവദേവന്‍തന്നൊടാശു ചൊല്ലീടിനാന്‍ 
“ദേഹത്തിനേതും നിറം പകര്‍ന്നീലൊരു 
മോഹമത്രേ കുമാരന്നെന്നു നിര്‍ണ്ണയം 
എന്നുണര്‍ത്തിച്ചനിലാത്മജന്‍ തന്നോടു 
പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും 
“മുന്നെക്കണക്കേ വിശല്യകരണിയാ- 
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക്‌ 
എന്നളവേ ഹനുമാനും വിരവോടു 

ചെന്നു മരുന്നതും കൊണ്ടുവന്നീടിനാന്‍ 
നസ്യവും ചെയ്ത സുഷേണന്‍ കുമാരനാ- 
ലസ്യവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാന്‍ 
പിന്നെയുമഷധശൈലം കപിവരന്‍ 
മുന്നമിരുന്നവണ്ണം തന്നെയാക്കിനാന്‍ 
മന്നവന്‍തന്നെ വണങ്ങിനാന്‍ തമ്പിയും 
നന്നായ്‌ മുറുകെപ്പണര്‍ന്നിതു രാമനും 
“നിന്നുടെ പാരവശ്യം കാണ്‍കകാരണ- 


410 


മെന്നുടെ ധൈര്യവും പോയിതു മാനസേ” 
എന്നതുകേട്ടുരചെയ്ത കുമാരനു- 

“മൊന്നു തിരുമനസ്സിങ്കലുണ്ടാകണം 
സത്യം തപോധനന്മാരോടു ചെയ്തതും 
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം 
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു 
പാലിച്ചുകൊള്‍ക ജഗത്രരയം വൈകാതെ” 
ലക്ഷ്മണന്‍ ചൊന്നതു കേട്ടു രഘൂത്തമന്‍ 
രക്ഷോവരനോടെതിര്‍ത്താനതിദ്ദൂതം 
തേരുമൊരുമിച്ചു വന്നു ദശാസ്യനും 
പോരിനു രാഘവനോടെതിര്‍ത്തീടിനാന്‍ 
പാരില്‍ നിന്നിക്ഷ്വാകുവംശതിലകനും 
തേരില്‍നിന്നാശരവംശതിലകനും 
പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു 
പാരമിളപ്പം രഘുൂത്തമനുണ്ടെന്നു 
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍ 
പാരം വളര്‍ന്നൊരു സംഭൂമത്തോടുടന്‍ 
ഇന്ദ്രനും മാതലിയോടു ചൊന്നാൻ 'മമ 
സ്ൃന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ 
ശ്രീരാഘവന്നു ഹിതം വരുമാറു നീ 
തേരും തെളിച്ചു കൊടുക്ക മടിയാതെ” 
മാതലിതാനതു കേട്ടുടന്‍ തേരുമായ്‌ 
ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാന്‍ 
“രാവണനോടു സമരത്തിനിന്നു ഞാന്‍ 
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു 
തേരതിലാശു കരേറുക പോരിനായ്‌ 
മാരുതതുല്യവേഗേന നടത്തുവന്‍' 

എന്നതു കേട്ടു രഥത്തെയും വന്ദിച്ചു 
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍ 
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു 
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനന്‍ 
പേമഴപോലെ ശരങ്ങള്‍ തൂകീടിനാന്‍ 
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍ 
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം 
രാക്ഷസരാജനും രൂക്ഷമായെത്രയും 
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 411 


ഗാരുഡമസ്ത്രമെയ്തു രഘുനാഥനും 
മാതലിമേലും ദശാസനന്‍ ബാണങ്ങ- 

ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു 
വാജികള്‍ക്കും ശരമേറ്റമേറ്റു പുന- 

രാജിയും ഘോരമായ്വന്നു രഘുവരന്‍ 
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടിൽനില്‍ക്കും വിധ 
കൈകസിനന്ദനനായ വിഭീഷണന്‍ 
ശോകാതിരേകം കലര്‍ന്നു നിന്നീടിനാന്‍ 
ലോകരുമേറ്റം വിഷാദം കലര്‍ന്നിതും 
കാലപുരത്തിനയപ്പേനിനിയെന്നു 

ശൂലം പ്രയോഗിച്ചിതാശരാധീശനും 
അസ്ത്രങ്ങള്‍കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍ 
വൃത്രാരിതന്നുടെ തേരിലിരുന്നൊരു 
ശക്തിയെടുത്തയച്ചു രഘുനാഥനും 

പത്തു നുറുങ്ങി വീണു തത്ര ശൂലവും 
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ- 
ശ്ലസ്തരങ്ങള്‍കൊണ്ടു മുറിച്ചിത രാഘവന്‍ 
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനായ്‌ 
പോരിലൊഴിച്ചു നിര്‍ത്തീടിനാനന്നേരം 
ആലശ്യമൊട്ടകന്നോരു നേരം തത്ര- 
പലസ്ത്യനും സൂതനോടു ചൊല്ലീടിനാന്‍ 
“എന്തിനായ്യക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ- 
ലന്ധനായ്‌ ഞാനത്ര ദുര്‍ബ്ബപലനാകയോ? 
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ- 
ടൊടിയൊളിച്ചവാറെന്നു കണ്ടു ഭവാന്‍? 
നീയല്ല സൂതനെനിക്കിനി രാമനു 
നീയതിബാന്ധവനെന്നറിഞ്ഞേനഹം” 
ഇത്ഥം നിശാചാധീശന്‍ പറഞ്ഞതി- 
നുത്തരം സാരഥി സത്വരം ചൊല്ലിനാൻ 
“രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ- 

ത്വവാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ 
രാമനോടേറ്റു പൊരുതിനില്‍ക്കുന്നേര- 
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍ 
സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍ 
മോഹമകലുവോളം പോര്‍ക്കളം വിട്ടു 

ദുരെ നിന്നാലസ്യമെല്ലാം കളഞ്ഞിനി- 


412 


പ്പോരിന്നടുക്കണമെന്നു കല്‍പിച്ചത്രെ 
സാരഥിതാനറിയേണം മഹാരഥ- 
ന്മാരുടെ സാദവും വാജികള്‍സാദവും 
വൈരികള്‍ക്കുള്ള ജയാജയകാലവും 
പോരില്‍ നിമ്‌നോന്നതദേശവിശേഷവും 
എല്ലാമറിഞ്ഞു രഥം നടത്തുന്നവ- 

നല്ലോ നിപുണനായുള്ള സൂതന്‍ പ്രഭോ!” 
എന്നതു കേട്ടു തെളിഞ്ഞഥ രാവണ- 
നൊന്നു പുണര്‍ന്നാശു കൈവളയും കൊടു- 
“ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക 
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ! 
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും 
മന്നവനോടുള്ള പോരെന്നറിക നീ” 
സൂതനും തേരതിവേഗേന പൂട്ടിനാന്‍ 
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും 
തങ്ങളിലേറ്റമണഞ്ഞു പൊരുതള- 
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍ 


അഗസ്ത്യപ്രവേശവും ആദിത്യസ്തൃതിയും 


അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര- 
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ 
രാഘവന്‍ തേരിലിറങ്ങിനിന്നീടിനാ- 
നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ 
വന്ദിച്ചു നിന്നു രഘഫുകലനാഥനാ- 
നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും 
“അഭ്യുദയം നിനക്കാശു വരുത്തുവാ- 
നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ! 
താപത്രയവും വിഷാദവും തീര്‍ന്നുപോ- 
മാപത്തു മറ്റുള്ളവയുമകന്നുപോം 
ശത്രുനാശം വരും രോഗവിനാശനം 
വര്‍ദ്ധിയ്ക്കുമായുസ്സ സല്‍ക്കീര്‍ത്തിവര്‍ദ്ധനം 
നിത്യമാദിതൃഹൃദയമാം മന്ത്രമി- 
തുത്തമമെത്രയും ഭക്ത്യാ ജപിയ്കകെടോ! 
ദേവാസുരോരഗചാരണ കിന്നര- 
താപസഗുഹ്യകയക്ഷരക്ഷോഭൂത- 
കിംപുരുഷാപ്ലരോ മാനുഷാദ്യന്മാരും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 


സമ്ത്രതി സൂര്യനെത്തന്നെ ഭജിപ്പതും 
ദേവകളാകുന്നതാദിത്യനാകിയ 
ദേവനത്രേ പതിന്നാലു ലോകങ്ങളും 
രക്ഷിപ്നതും നിജ രശ്മികള്‍കൊണ്ടവന്‍ 
ഭക്ഷിപ്പതുമവന്‍ കല്‍പകാലാന്തരേ 
ബ്രഹനും വിഷ്ണുവും ശ്രീമഹാദേവനും 
ഷണ്മുഖന്‍താനും പ്രജാപതി വൃന്ദവും 
ശക്രനും വൈശ്വാനരനും കൃതാന്തനും 
രക്ഷോവരനും വരുണനും വായുവും 
യക്ഷാധിപനുമീശാനനും ചന്ദ്രനും 
നക്ഷത്രജാലവും ദിക്കരിവ്വന്ദവും 
വാരണവക്തനരുമാര്യനും മാരനും 
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും 
അശ്വിനീപുത്രരുമഷ്ടവസുക്കളും 
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും 
നാനാ പിതൃക്കളും പിന്നെ മനുക്കളും 
ദാനവന്മാരുമുരഗസമൂഹവും 
വാരമാസര്‍ത്തുസംവത്സരകല്‍പാദി 
കാരകനായതും സൂര്യനിവന്‍തന്നെ 
വേദാന്തവേദ്യനാം വേദാത്മകനിവന്‍ 
വേദാര്‍ത്ഥവിഗ്രഹന്‍ വേദജ്ഞസേവിതന്‍ 
പൂഷാ വിഭാകരന്‍ മിത്രന്‍ പ്രഭാകരന്‍ 
ദോഷാകരാത്മകന്‍ ത്വഷ്ടാ ദിനകരന്‍ 
ഭാസ്തരന്‍ നിത്യനഹസ്തരനീശ്വരന്‍ 
സാക്ഷിസവിതാ സമസ്തലോകേക്ഷണന്‍ 
ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍ 
ശാശ്വതന്‍ ശംഭ ശരണ്യന്‍ ശരണദന്‍ 
ലോകശിശിരാരി ഘോരതിമിരാരി 
ശോകാപഹാരി ലോകാലോകവിഗ്രഹന്‍ 
ഭാനു ഹിരണ്യഗര്‍ഭന്‍ ഹിരണ്യേന്ദ്രിയന്‍ 
ദാനപ്രിയന്‍ സഹസ്രാംശു സനാതനന്‍ 
സപ്താശ്വനര്‍ജ്ജുനാശ്വന്‍ സകലേശ്വരന്‍ 
സുപ്തലജനാവബോധപ്രദന്‍ മംഗലന്‍ 
ആദിതൃനര്‍ക്കനരുണനനന്തഗന്‍ 
ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി 
വിഷ്ണു വികര്‍ത്തനന്‍ മാര്‍ത്താണ്ഡനംശുമാ- 


413 


414 


നുഷ്ണകിരണന്‍ മിഹിരന്‍ വിരോചനന്‍ 
പ്രദ്യോതനന്‍ പരന്‍ ഖദ്യോതനുദ്യോത- 
നദ്വയന്‍ വിദ്യാവിനോദന്‍ വിഭാവസു 
വിശ്വസൃഷ്ഠിസ്ഥിതിസംഹാരകാരണന്‍ 
വിശ്വവന്ദ്യന്‍ മഹാവിശ്വരൂപന്‍ വിഭ 
വിശ്വവിഭാവനന്‍ വിശ്വൈകനായകന്‍ 
വിശ്വാസഭക്തിയുക്താനാം ഗതിപ്രദന്‍ 
ചണ്ഡകിരണന്‍ തരണി ദിനമണി 
പുണ്ഡരീകപ്രബോധപ്രദനര്യമാ 
ദ്വാദശാത്മാ പരമാത്മാ പരാപര- 
നാദിതേയന്‍ ജഗദാദിഭൂതന്‍ ശിവന്‍ 
ഖേദവിനാശനന്‍ കേവലാത്മാവിന്ദു- 
നാദാത്മകന്‍ നാരദാദി നിഷേവിതന്‍ 
ജ്ഞാനസ്വരൂപനജ്ഞാനവിനാശനന്‍ 
ധ്യാനിച്ചുകൊള്‍ക നീ നിത്യമിദ്ദേവനെ 


ആദിതൃഹൃദയം 


സന്തതം ഭക്ത്യാ നമസ്തരിച്ചീടുക 
സന്താപനാശകരായ നമോനമഃ 
അന്ധകാരാന്തകാരായ നമോനമഃ 
ചിന്താമണേ! ചിദാനന്ദായ നമോനമഃ 
നീഹാരനാശകായ നമോനമഃ 
മോഹവിനാശകരായ നമോനമഃ 

ശാന്തായ രൌദ്രായ സൌമ്യായ ഘോരായ 
കാന്തിമതാംകാന്തിരൂപായ തേ നമഃ 
സ്ഥവരജംഗമാചാര്യായ തേ നമോ 

ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 
സത്യപ്രധാനായ തത്ത്വായ തേ നമഃ 
സത്യസ്വരൂപായ നിത്യം നമോനമഃ 
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ 
ശത്രുക്ഷയം വരുത്തീടുക സത്വരം” 

ചിത്തം തെളിഞ്ഞഗസ്ധത്യോക്തി കേട്ടെത്രയും 
ഭക്തി വര്‍ദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാന്‍ 
പിന്നെ വിമാനവുമേറി മഹാമുനി 

ചെന്നു വിണാധരോപാന്തേ മരുവിനാന്‍. 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 415 


രാവണവധം 


രാഘവന്‍ മാതലിയോടരുളിച്ചെയ്തി- 
“താകുലമെന്നിയേ തേര്‍ നടത്തീടു നീ” 
മാതലി തേരതിവേഗേന കൂട്ടിനാ- 
നേതുമേ ചഞ്ചലമില്ല ദശാസ്യനും 

മൂടി പൊടികൊണ്ടു ദിക്കുമുടനിട- 

കൂടി ശരങ്ങളുമെന്തൊരു വിസ്മയം. 
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു 
ധാത്രിയിലിട്ടു ദശരഥപുത്രനും 
യാധുധാനാധിപന്‍ വാജികള്‍ തമ്മെയും 
മാതലിതന്നെയുമേറെയെയ്തീടിനാന്‍ 
ശൂലം മുസലം ഗദാദികളും മേല്‍ക്കു- 
മേലേ പൊഴിച്ചിതു രാക്ഷസരാജനും 
സായകജാലം പൊഴിച്ചവയും മുറി- 
ച്ചായോധനത്തിന്നടുത്തിനു രാമനും 
ഏറ്റമണഞ്ഞുമകുന്നും വലംവച്ചു- 
മേറ്റുമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും 
സാര്ഥിമാരുടെ സൌത്യകാശല്യവും 
പോരാളികളുടേ യുദ്ധരശല്യവും 
പണ്ടുകീഴില്‍ കണ്ടതില്ല നാമീവണ്ണ- 
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍ 
എന്നു ദേവാദികളും പുകഴ്കീടിനാര്‍ 
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍ 
പലസ്ത്യരാഘവന്മാര്‍തൊഴില്‍ കാണ്‍കയാല്‍ 
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍ 
വാതമടങ്ങി മറഞ്ഞിതു സൂര്യനും 
മേദിനിതാനും വിറച്ചിതു പാരമായ്‌ 
പാഥോനിധിയുമിളകി മറിഞ്ഞിതു 
പാതാളവാസികളും നടുങ്ങീടിനാര്‍ 
“അംബുധി അംബുധിയോടെന്നെതിര്‍ക്കിലു- 
മംബരമംബരത്തോടെതിര്‍ത്തീടിലും 
രാഘവരാവണയുദ്ധത്തിനു സമം 
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല” 
കേവലമിങ്ങനെ നിന്നു പുകഴ്കിന്നര്‍ 
ദേവാദികളുമന്നേരത്തു രാഘവന്‍ 
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍ 


410 


ധാത്രിയിലിട്ടാനതുനേരമപ്പൊഴേ 

കൂടെ മുളച്ചുകാണായിതവന്‍തല 

കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും 
ഉണ്ടായിതപ്പോളതും പിന്നെ രാഘവന്‍ 
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാല്‍ 
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ 
പൃത്ഥ്വിയിലിട്ടു രഘഫുകുലസത്തമന്‍ 
പിന്നെയും പത്തു തലയ്യൊരു വാട്ടമി- 
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും 
ഇങ്ങനെ നൂറായിരം തല പോകിലു- 
മെങ്ങും കുറവില്ലവന്‍തല പത്തിനും 
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം 
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം 
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി 
വമ്പനാം മാരീചനെന്നിവരാദിയാം 
ദുഷുരെക്കൊന്ന ബാണത്തിനിന്നെന്തതി- 
നിഷ്ഠുരനാമിവനെക്കൊല്ലുവാന്‍ മടി- 
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍ 
കണ്ടീലുപായവുമേതുമൊന്നീശ്വരാ! 
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ- 
കസ്ധരന്‍മെയ്യില്‍ ബാണങ്ങള്‍ ൂകീടിനാന്‍ 
രാവണനും പൊഴിച്ചീിടിനാന്‍ ബാണങ്ങള്‍ 
ദേവദേവന്‍തിരുമേനിമേലാവോളം 
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര- 
നുണ്ടായിതുള്ളിലൊരു നിനവന്നേരം 
പുഷ്ടസമങ്ങളായ്‌ വന്നു ശരങ്ങളും 
കെല്‍പുകുറഞ്ഞു ദശാസ്യനും നിര്‍ണ്ണയം 
ഏഴുദിവസം മുഴുവനീവണ്ണമേ 
രോഷേണനിന്നു പൊരുതോരനന്തരം 
മാതലിതാനും തൊഴുതു ചൊല്ലീടിനാ- 
“നേതും വിഷാദദമുണ്ടാകായ്കമ മാനസേ 
മുന്നമഗസ്ത്യതപോധനനാദരാല്‍ 

തന്ന ബാണം കൊണ്ടു കൊല്ലാം ജഗല്‍പ്രഭോ! 
പൈതാമഹാസ്ത്രമതായതെന്നിങ്ങനെ 
മാതലി ചൊന്നതു കേട്ടു രഘുവരന്‍ 

“നന്നു പറഞ്ഞതു നീയിതെന്നോടിനി- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 417 


ക്കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം” 
എന്നരുളിച്ചെയ്ത വൈരിഞ്ചമസ്ത്രത്തെ 
നന്നായെടുത്തു തൊടുത്തിതു രാഘവന്‍ 
സൂര്യാനലന്മാരതിന്നു തരം തൂവല്‍ 
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌ 
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം 
വിശ്വാസഭക്ത്യാ ജപിച്ചയച്ചിടിന്നന്‍ 
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ- 
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു 
ചോരകഴുകി മുഴുകി വിരവോടു 
മാരുതവേഗേന രാഘവന്‍ തന്നുടെ 
രൂണിയില്‍ വന്നിങ്ങു വീണു തെളിവോടെ 
ബാണവുമെന്തൊരു വിസ്മയ, മന്നേരം 
തേരില്‍ നിന്നാശു മറിഞ്ഞുവീണീടിനാന്‍ 
പാരില്‍ മരാമരം വീണപോലെ തദാ 
കല്‍പകവൃക്ഷപ്പതുമലര്‍ രുകിനാ- 
രുല്‍പന്നമോദേന വാനരരേവരും 
അര്‍ക്കകുലോത്ഭവന്‍ മൂദ്ധനി മേല്‍ക്കുമേല്‍ 
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു 
പുഷ്ഠരസംഭവനും തെളിഞ്ഞീടിനാ- 
നര്‍ക്കനും നേരെയുദിച്ചാനതുനേരം 
മന്ദമായ്‌ വീശിത്തുടങ്ങി പവനനും 
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും 
താപസന്മാരും ജയജയ ശബ്ദേന 
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍ 
ശേഷിച്ച രാക്ഷസരോടിയകംപുക്കു 
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ 
അര്‍ക്കജന്‍ മാരുതി നീലാംഗദാദിയാം 
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്സിനാര്‍ 


രാവണഗാത്രദഹനം 


അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍ 
വൃഗ്രിച്ചരികത്തു ചെന്നിരുന്നകലാല്‍ 
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ- 
“നൊക്കെ വിധിബലമല്ലോ വരുന്നതും 
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ 


418 


മാനം നടിച്ചെന്നെയും വെടിഞ്ഞീടിന 
വീര! മഹാശയനോചിതനായ നീ 
പാരിലീവണ്ണം കിടക്കുമാറായതും 
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ- 
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും? 
ഏവം കരയും വിഭീഷണന്‍ തന്നോടു 
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍ 
“എന്നോടഭിമുഖനായ്കിന്നു പോര്‍ചെയ്ത 
നന്നായ്‌ മരിച്ച മഹാശൂരനാമിവന്‍- 
തന്നെക്കുറിച്ചു കരയരുതേതുമേ 
നന്നല്ലതുപരലോകത്തിനു സഖേ! 
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല 
പോരില്‍ മരിയ്ക്ന്നതെന്നറിയേണമേ! 
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിയ്ക്കു 
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ 
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി- 
ശ്ശേഷക്രിയയ്ക്ക തുട്ങുക വൈകാതെ” 
ഇത്ഥമരുള്‍ ചെയ്തു നിന്നരുളുന്നേരം 
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍ 
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ- 
തങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍ 
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള 
നാരീജനങ്ങളും കേണുതുടങ്ങിനാര്‍ 
പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു 
പംക്തിമുഖാനുജന്‍ തന്നോടു സാദരം 
“രാവണന്‍ തന്നുടല്‍ സംസ്കരിച്ചീടുക 
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം” 
തത്ര വിഭീഷണന്‍ ചൊന്നാ'നിവനോള- 
മിത്ര പാപം ചെയ്തവരില്ല ഭൂതലേ 
യോഗ്യമല്ലേതുമടിയനിവനുടല്‍- 
സംസ്കൃരിച്ചീടുനാ”നെന്നു കേട്ടേറ്റവും 
വന്ന ബഹുമാനമോടെ രഘുത്തമന്‍ 
പിന്നെയും ചൊന്നാൻ വിഭീഷണന്‍ തന്നോടു 
“മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു 
കര്‍ബ്ദുരാധീശ. ചരനറ്റിതു പാപങ്ങള്‍ 
വൈരവുമാമരണാന്തമെന്നാകുന്നി- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 419 


തേറിയ സദ്ഗതിയുണ്ടാവതിന്നു നീ 
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു 
ദോഷം നിനക്കതിനേതുമകപ്പെടാ' 
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ- 
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌ 
വസ്ത്രാഭരണമാല്യങ്ങള്‍കൊണ്ടും തദാ 
നക്തഞ്ചരാധിപദേഹമലങ്കരി- 

ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി- 
ഹോത്രികളെസ്സംസ്കരിയ്ക്കന്നവണ്ണമേ 
രാവണദേഹം ദഹിപ്പിച്ചു തന്നുടെ 
പൂര്‍വ്വജനായുദകക്രിയയും ചെയ്തു 
നാരികള്‍ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു 
ശ്രീരാമപാദം നമസ്മരിച്ചിടിനാന്‍ 
മാതലിയും രഘുനാഥനെ വന്ദിച്ചു 
ജാതമോദം പോയ്‌ സുരാലയം മേവിനാന്‍ 
ചെന്നു നിജനിജ മന്ദിരം പുക്കിതു 
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും 
വിഭീഷണരാജ്യാഭിഷേകം 
ലക്ഷ്ടണനോടരുള്‍ചെയ്തിതു രാമനും 
“രക്ഷോവരനാം വിഭീഷണായ്‌ മയാ 
ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു 
ചിത്തമോദാലഭിഷേകം കഴിക്ക നീ” 
എന്നതുകേട്ടു കപിവരന്മാരൊടും 

ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌ 
അര്‍ണ്ണവതോയാദി തീത്ഥജലങ്ങളാല്‍ 
സ്വര്‍ണ്ഠകലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു 
വാദ്യഘോഷത്തോടു താപസന്മാരുമാ- 
യാര്‍ത്തുവിളിച്ചഭിഷേകവും ചെയ്തിതു 
ഭൂമിയും ചന്ദ്രദിവാകരരാദിയും 
രാകമഥയുമുള്ളന്നു വിഭീഷണന്‍ 
ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ- 
ലങ്കാരവു ചെയ്തു ദാനപുരസ്തൃതം 
പൂജ്യനായോരു വിഭീഷണനായ്ൊണ്ടു 
രാജ്യനിവാസികള്‍ കാഴ്ചയും വച്ചിതു 
വാച്ച കുരുഹലം പൂണ്ടു വിഭീഷനന്‍ 
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ- 


420 


ന്നാസ്ത്ഥയാ രാഘവന്‍ തൃക്കാല്‍ക്കല്‍ വച്ചഭി- 
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍ 
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ- 
ഭദ്രനതെല്ലാം പരിഗ്രഹിച്ചിടിനാന്‍ 

“ഇപ്പോള്‍ കൃതകൃത്യനായേനഹ്‌ മെന്നു 
ചില്‍പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍ 


അഗ്രേ വിനീതനായ്‌ വന്ദിച്ചു നില്‍ക്കുന്ന 
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു 
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍ 
“ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ! 
ത്വത്സാഹയത്വേന രാവണന്‍ തന്നെ ഞാ- 
നുത്സാഹമോടു വധിച്ചിതു നിശ്ചയം 
ലങ്കേശ്വരനായ്‌ വിഭീഷണന്‍ തന്നെയും 
ശങ്കാവിഹീനമഭിഷേകവും ചെയ്തു.” 


സീതാസ്വീകരണം 


പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു 
മന്നവന്‍ 'നീ പൊയ്‌ വിഭീഷണാനുജ്ഞയാ 
ചെന്നു ലങ്കാപുരം പുക്കറിയിക്കണം 
തന്വംഗിയാകിയ ജാനകിയോടിദം 
നക്തഞ്ചരാധിപനിഗ്രഹമാദിയാം 
വൃത്താന്തമെല്ലാം പറഞ്ഞു കേള്‍പ്പിക്കണം 
എന്നാലവളുടെ ഭാവവും വാകുമി- 
ങ്ങെന്നോടു വന്നു പറക നീ സത്വരം” 
എന്നതു കേട്ടു പവനതനയനും 
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം 

വന്നു നിശാചരര്‍ സല്‍ക്കരിച്ചിടിനാര്‍ 
നന്ദിതനായൊരു മാരുത പുത്രനും 
രാമപാദാബ്ജുവും ധ്യാനിച്ചിരിയ്ക്കന്ന 
ഭൂമിസുതയെ നമസ്തരിച്ചീടിനാന്‍ 
വക്തര്രസാദമാലോക്യ കപിവരന്‍ 
വൃത്താന്തമെല്ലാം പറഞ്ഞുതുടങ്ങിനാന്‍ 
“ലക്ഷ്മടണനോടും വിഭീഷന്‍തന്നൊടും 
സുഗ്രീവനാദിയാം വാനരന്മാരൊടും 
രക്ഷോവരനാം ദശഗ്രീവനെക്കൊന്നു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 421 


ദുഃഖമകന്നു തെളിഞ്ഞു മേവീടിനാന്‍ 
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു 
ചിത്തം തെളിഞ്ഞരുള്‍ചെയ്തിതറിഞ്ഞാലും” 
സന്തോഷമെത്രയുണ്ടായിതു സീതയ്യെ- 
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും 
ഗദ്ഗദവര്‍ണ്ണേന ചൊല്ലിനാ'ളെന്തു ഞാന്‍ 
മര്‍ക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ 
ഭര്‍ത്താവിനെക്കണ്ടുകൊള്‍വാനുപായമെ- 
ന്തെത്ര പാര്‍ക്കേണമിനിയും ശുചൈവ ഞാന്‍ 
നേരത്തിതിന്നു യോഗം വരുത്തീടുനീ 
ധീരത്വമില്ലിനിയും പൊറുത്തീടുവാന്‍' 
വാതാത്മജനും രഘുവരന്‍തന്നോടു 
മൈഥിലിീഭാഷിതം ചെന്നു ചൊല്ലീടിനാന്‍ 
ചിന്തിച്ചു രാമന്‍ വിഭീഷണന്‍ തന്നോടു 
സന്തുഷടനായരുള്‍ചെയ്താന്‍ *വിരയെ നീ 
ജാനകീദേവിയെച്ചെന്നു വരുത്തുക 
ദീനതയുണ്ടുപോല്‍ കാണായ്യകൊണ്ടുമാം 
സ്താനം കഴിപ്പിച്ചു ദിവ്യാംബരാഭര- 
ണാനുലേപാദ്യലങ്കാരമണിയിച്ചു 
ശില്‍പമായോരു ശിബികമേലാരോപ്യ 
മല്‍പുരോഭാഗേ വരുത്തുക സത്വരം.” 
മാരുതിതന്നോടുകൂടെ വിഭീഷണ- 
നാരാമദേശം പ്രവേശിച്ചു സാദരം 
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു 
മുശ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു 
തണ്ടിലെടുപ്പിചുകൊണ്ടു ചെല്ലുന്നേര- 
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം 
വാനരവീരരും തിക്കിത്തിരക്കിയ- 
ജ്ജാനകീിദേവിയെക്കണ്ടുകൊണ്ടീടുവാന്‍ 
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു 
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാര്‍ 
കോലാഹലം കേട്ടു രാഘവന്‍ കാരുണ്യ- 
ശാലി വിഭീഷണന്‍ തന്നോടരുള്‍ചെയ്ത 
“വാനരന്മാരെയുപദ്രവിപ്പാനുണ്ടോ 
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ? 
ജാനകീദേവിയെക്കണ്ടാലതിനൊരു 


422 


ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ? 
മാതാവിനെച്ചെന്നു കാണുന്നതുപോലെ 
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും 
പാദചാരേണ വരേണമെന്നന്തികേ 
മേദിനീനന്ദിനി കിം തത്ര ദൂഷണം?” 
കാര്യാര്‍ത്ഥമായ്‌ പുരാ നിര്‍മ്മിതമായൊരു 
മായാജനകജാരൂപം മഹോഹരം 

കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ- 
പ്പണ്ഡരീകാക്ഷന്‍ ബഹുവിധം ചൊല്ലിനാൻ 
ലക്ഷ്ടണനോടു മായാസീതയും ശുചാ 
തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ 
“വിശ്വാസമാശു മല്‍ഭര്‍ത്താവിനും മറ്റു 
വിശ്വത്തില്‍ വാഴുന്നവര്‍ക്കും വരുത്തുവാന്‍ 
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക 
ദണ്ഡമില്ലേതുമെനിക്കതില്‍ ചാടുവാന്‍” 
സനമിത്രിയുമതു കേട്ടു രഘൂത്തമ 
സാമുഖഭാവമാലോക്യ സസംഭൂമം 
സാമര്‍ത്ഥ്യമേറുന്ന വാനരന്മാരുമായ്‌ 
ഹോമകുണ്ഡം തീര്‍ത്തു തീയും ജ്വലിപ്പിച്ചു 
രാമപാര്‍ശ്വം പ്രവേശിച്ചു നിന്നീടിനാന്‍ 
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌ 
ഭര്‍ത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം 
കൃത്വാ മുഹുസ്തൃയം ബദ്ധാഞ്ജലിയൊടും 
ദേവദ്വിജേന്ദ്രതപോധനന്മാരെയും 
പാവകന്‍തന്നെയും വന്ദിച്ചു ചൊല്ലിനാൾ 
“ഭര്‍ത്താവിനെയൊഴിഞ്ഞന്യനെ ഞാന്‍ മമ 
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ 
സാക്ഷിയല്ലോ സകലത്തിനുമാകയാല്‍ 
സാക്ഷാല്‍ പരമാര്‍ത്ഥമിന്നറിയിക്ക നീ” 
എന്നു പറഞ്ഞുടന്‍ മൂന്നു വലം വച്ചു 
വഹ്നിയില്‍ ചാടിനാള്‍ കിഞ്ചില്‍ ഭയം വിനാ 
ദുശ്ച്യവനാദികള്‍ വിസ്മയപ്പെട്ടിതു 
നിശ്ചലമായിതു ലോകവുമന്നേരം 

ഇന്ദ്രനും കാലനും പാശിയും വായുവും 
വവന്ദാകരാധിപന്മാരും കുബേരനും 
മന്ദാകിനീധരന്‍താനും വിരിഞ്ചനും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 423 


സുന്ദരിമാരാകുമപ്പരസ്ത്രീകളും 

ഗന്ധര്‍വ്വ കിന്നര കിംപുരുഷന്മാരു 
ദന്ദശുകന്മാര്‍ പിതൃക്കള്‍ മുനികളും 
ചാരണഗഹ്യസിദ്ധസാദ്ധ്യന്മാരും 

നാരദ തുംബുരുമുഖ്യജനങ്ങളും 

മറ്റും വിമാനാഗ്രചാരികളൊക്കവേ 

ചുറ്റും നിറഞ്ഞിതു, രാമന്‍തിരുവടി 
നിന്നരുളും പ്രദേശത്തിങ്കലന്നേരം 
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും 
രാമചന്ദ്രം പരമാത്മാനമന്നേരം 
പ്രേമമുള്‍ക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാര്‍ 
“സര്‍വ്വലോകത്തിനും കര്‍ത്താ ഭവാനല്ലോ 
സര്‍വ്വത്തിനും സാക്ഷിയാകുന്നുതും ഭവാന്‍ 
അജ്ഞാനവിഗ്രഹനാകുന്നതും ഭവാന്‍ 
അജ്ഞാനനാശകനാകുന്നതും ഭവാന്‍ 
സൃഷ്ടികര്‍ത്താവാം വിരിഞ്ചനാകുന്നതു- 
മഷ്ടവസുക്കളിലഷ്ടമനായതും 
ലോകത്തിനാദിയും മദ്ധ്യവുമന്തവു- 
മേകനാം നിത്യസ്വരൂപന്‍ ഭവാനല്ലോ 
കര്‍ണ്ണങ്ങളായതുമശ്വനീദേവകള്‍ 
കണ്ണുകളായതുമാദിത്യചന്ദ്രന്മാര്‍ 
ശുദ്ധനായ്‌ നിത്യനായദ്വയനായൊരു 
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ 
നിന്നുടെ മായയാ മൂടിക്കിടപ്പവര്‍ 

നിന്നെ മനുഷ്യനെന്നുള്ളിലോര്‍ത്തീടുവോര്‍ 
നിന്നുടെ നാമസ്മരണമുള്ളോരുള്ളില്‍ 
നന്നായ്‌ പ്രകാശിയ്ക്കമാത്മപ്രബോധവും 
ദുഷുനാം രാവണന്‍ ഞങ്ങളുടെ പദ- 
മൊട്ടൊഴിയാതെയടക്കിനാന്‍ നിര്‍ദ്ദയം 
നഷ്ടനായാനവനിന്നു നിന്നാലിനി- 
പ്പഷുസനഖ്യം വസിക്കാം ത്വല്‍ക്കരുണയാ” 
ദേവകളിത്ഥം പുകഴും ദശാന്തരേ 

ദേവന്‍ വിരിഞ്ചനും വന്ദിച്ചു വാഴ്സിനാന്‍ 
“വന്ദേ പദം പരമാനന്ദമദ്വയം 

വന്ദേ പദമശേഷസ്തൃതികാരണം 
അദ്ധ്യാത്മജ്ഞാനികളാല്‍ പരിസേവിതം 


424 6. യുദ്ധകാണ്ഡം 


ചിത്തസത്താമാത്രമവ്യയമീശ്വരം 
സര്‍വ്വഹൃദിസ്ഥിതം സര്‍വ്വജഗന്മയം 
സര്‍വ്വലോകപ്രിയം സര്‍വ്വജ്ഞമത്ഭുതം 
രത്നകിരീടം രവിപ്രഭം കാരുണ്യ- 
രത്നാകരം രഘുനാഥം രമാവരം 
രാജരാജേന്ദ്രം രജനീചരാന്തകം 
രാജീവലോചനം രാവണനാശനം 
മായാപരമജം മായാമയം മനു- 

നായകം മായാവിഹീനം മധുദ്വിഷം 
മാനവം മാനഹീനം മനുജോത്തമം 
മാധുര്യസാരം മനോഹരം മാധവം 
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ- 
യോഗവിധാനം പരിപൂര്‍ണ്ണമച്യുതം 

രാമം രമണീയരൂപം ജഗദഭി- 

രാമം സദൈവ സീതാഭിരാമം ഭജേ” 
ഇത്ഥം വിധാതുസ്തൃതികേട്ടു രാഘവന്‍ 
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം 
ആശ്രയാശന്‍ ജഗദാശ്രയഭൂതയാ- 
നാശ്രിതവത്സലയായ വൈദേഹിയെ 
കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ- 
നാശ്വര്യമുള്‍ക്കൊണ്ടു നിന്നിതെല്ലാവരും 
“ലങ്കേശനിഗ്രഹാര്‍ത്ഥം വിപിനത്തില്‍ നി- 
ന്നെങ്കലാരോപിതയാകിയ ദേവിയെ 
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക 

സങ്കടം തീര്‍ന്നു ജഗത്രരയത്തിങ്കലും” 
പാവകനെപ്രതി പൂജിച്ചു രാഘവന്‍ 
ദേവിയെ മോദാല്‍ പരിഗ്രഹിച്ചീടിനാന്‍ 
പങ്കേരുഹാക്ഷനും ജാനകീദേവിയെ- 
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും 


ദേവേന്ദ്രസ്തൃതി 


സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര- 
സംഘേന സാര്‍ദ്ധം വണങ്ങി സ്തൃതിച്ചിതു 
“രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം 
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം 
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള- 


അദ്ധ്യാത്മരാമായാണം 425 


തിങ്ങനെ കാരുണ്യപീയൂഷവാരിധേ! 
നിന്തിരുനാമാമൃതം ജപിച്ചിടുവാന്‍ 
സന്തതം തോന്നേണമെന്‍പോറ്റി മാനസേ 
നിന്‍ ചരിതാമൃതം ചൊല്വാനുമെപ്പൊഴു- 
മെന്‍ ചെവികൊണ്ടു കേള്‍പ്പാനുമനുദിനം 
യോഗം വരുവാനനുഗ്രഹിച്ചീടണം 
യോഗമൂര്‍ത്തേ! ജനകാത്മജാവല്ലഭ! 
ശ്രീമഹാദേവനും നിന്തിരുനാമങ്ങള്‍ 
രാമരാമേതി ജപിയ്ക്കുന്നിതന്വഹം 
ത്വല്‍പാദതീര്‍ത്ഥം ശിരസി വഹിയ്ക്ന്നി- 
തെപ്പോഴുമാത്മശുദ്ധിയ്ക്കമാവല്ലഭന്‍” 
ഏവം പലതരം ചൊല്ലി സ്തൃതിച്ചോരു 
ദേവേന്ദ്രനോടരുള്‍ചെയ്തിതു രാഘവന്‍ 
“മൃത്യു ഭവിച്ച കപികലവീരരെ- 
യത്തല്‍ക്കളഞ്ഞു ജീവിപ്പിക്കയും വേണം 
പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിയ്ക്കുമ്പോ- 
ളൊക്കെ മധുരമാക്കിച്ചമച്ചിടുക 
വാനരന്മാര്‍ക്കു കുടിപ്പാന്‍ നദികളും 
തേനായൊഴുകേണ മെന്നു കേട്ടിന്ദ്രനും 
എല്ലാമരുള്‍ചെയ്തവണ്ണം വരികെന്നു 
കല്യാണമുള്‍ക്കൊണ്ടനുഗ്രഹിച്ചിടിനാന്‍ 
നന്നായുറങ്ങിയുണര്‍ന്നവരെപ്പോലെ 
മന്നവന്‍തന്നെത്തൊഴുതാരവര്‍കളും 
ചന്ദ്രചൂഡന്‍ പരമേശ്വരനും രാമ- 

ചന്ദ്രനെ നോക്കിയരുള്‍ചെയ്തിതന്നേരം 
“നിന്നുടെ താതന്‍ ദശരഥന്‍ വന്നിതാ 
നിന്നു വിമാനമമര്‍ന്നു നിന്നെക്കാണ്മാന്‍ 
ചെന്നു വണങ്ങുകെന്നന്‍പോടു കേട്ടഥ 
മന്നവന്‍ സംഭൂമം പൂണ്ടു വണങ്ങിനാന്‍ 
വൈദേഹിതാനും സുമിത്രാതനയനു- 
മാദരവോടു വന്ദിച്ചു ജനകനെ 

ഗാഡ്ം പുണര്‍ന്നു നിറുകയില്‍ ചുംബിച്ചു 
ഗൂഡനായോരു പരമപുരുഷനെ 
സമിത്രിതന്നെയും മൈഥിലിതന്നെയും 
പ്രേമപൂര്‍ണ്ണം പുണര്‍ന്നാനന്ദമഗ്നനായ്‌ 
ചിന്മയനോടു പറഞ്ഞു ദശരഥ- 


426 


നെന്മകനായി പിറന്ന ഭവാനെ ഞാന്‍ 
നിര്‍മ്മലമൂര്‍ത്തേ! ധരിച്ചതിന്നാുകയാല്‍ 
ജന്മമരാണാദി ദുഃഖങ്ങള്‍ തീര്‍ന്നിതു 
നിന്മഹാമായ മോഹിപ്പിയായ്യെന്നെയും 
കൽമഷനാശന! കാരുണ്യവാരിധേ! 
താതവാക്യം കേട്ടു രാമചന്ദ്രന്‍ തദാ 
മോദേന പോവാനനുവദിച്ചീടിനാന്‍ 
ഇന്ദ്രാദിദേവകളോടും ദശരഥന്‍ 
ചെന്നമരാവതി പുക്കു മരുവിനാന്‍ 
സത്യസന്ധന്‍തന്നെ വന്ദിച്ചനുജ്ഞയാ 
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും 
കാത്യായനീദേവിയോടും മഹേശ്വരന്‍ 
പ്രീത്യാ വൃഷാരൂഡ്രനായെഴുന്നള്ളിനാന്‍ 
ശ്രീരാമചന്ദ്രരരിയോഗേന പോയിതു 
നാരദനാദി മഹാമുനിവ്വന്ദവും 
പുഷ്ഠരനേത്രനെ വാഴ്സി നിരാകുലം 
പുഷ്ഠരചാരികളും നടന്നീടിനാര്‍ 


അയോദ്ധ്യയിലേക്കുള്ള യാത്ര 


മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു 
പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ 
“ദാസനാമെനെെക്കുറിച്ചു വത്സല്യമു- 
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷടനായ്‌ 
മംഗലദേവതയാകിയ സീതയാ 
മംഗലസ്താനവുമാചരിച്ചീടണം 
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു 
നാഭെയങ്ങോട്ടെഴുന്നള്ളീടുകയുമാം” 

എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍ 
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു 
“സോദരനായ ഭരതനയോദ്ധ്യയി- 
ലാധിയും പൂണ്ടു സഹോദരന്‍ തന്നൊടും 
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്‍- 
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍ 
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ! 
ചെന്നൊരു രാജ്യത്തില്‍ വാഴ്ചയെന്നുള്ളതും. 
സ്പാനാശനാദികളാചരിക്കെന്നതും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 427 


നൂനമവനോടുകൂടിയേയാവിതു 

എന്നു പതിനാലു സംവത്സരം തിക- 
യുന്നതെന്നുള്ളതും പാര്‍ത്തവന്‍ വാഴുന്നു 
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍ 
വഹ്നിയില്‍ ചാടിമരിക്കുമേ പിറ്റേന്നാള്‍ 
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ 
വന്നു സമയവുമേറ്റമടുത്തങ്ങു 
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ 
നിന്നില്‍ വാത്സല്യമില്ലായ്യയുമല്ല മേ 
സല്‍ക്കരിച്ചീടു നീ സത്വരമെന്നുടെ 
മര്‍ക്കടവീരരെയൊക്കവെ സാദരം 
പ്രീതിയവര്‍ക്കു വന്നാലെനിയ്ക്കും വരും 
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേള്‍ 
എന്നെക്കനിവോടു പൂജിച്ചതിന്‍ഫലം 
വന്നുകൂടും കപിവീരരെപ്പജിച്ചാല്‍” 
പാനാശനസ്വര്‍ണ്ണരത്നാംബരങ്ങളാല്‍ 
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം 
പൂജയും ചെയ്തു കപികളുമായ്‌ ചെന്നു 
രാജീവനേത്രനെക്കൂപ്പി വിഭീഷണന്‍ 
“ക്ഷിപ്രമയോദ്ധ്യയ്കകെഴുന്നള്ളൂവാനിഹ 
പുഷ്ഠകമായ വിമാനവുമുണ്ടല്ലോ” 
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച 
വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്‍ 
കാലത്തു നീ വരുത്തീടുകെന്നാനഥ 
പലസ്ത്യയാനവും വന്നു വന്ദിച്ചിതു 
ജാനകിയോടുമനുജനോടും ചെന്നു 
മാനവവീരന്‍ വിമാനവുമേറിനാന്‍ 
അര്‍ക്കാത്മജാദി കപിവരന്മാരൊടും 
നക്തഞ്ചാധിപനോടും രഘുത്തമന്‍ 
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍ 
“മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു 
മിത്രകാര്യം കൃത്യമായിതു നിങ്ങളാല്‍ 
ശത്രൂഭയമിനി നിങ്ങള്‍ക്കകപ്പെടാ 
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ! 
കിഷ്ഠിസ്ധയില്‍ ചെന്നു വാഴ്ച നീ സരഖ്യമായ്‌ 
ആശരാധീശ! വിഭീഷണ! ലങ്കയി- 


428 


ലാശു പോയ്‌ വാഴ്ച നീയും ബന്ധുവര്‍ഗ്ഗവും” 


കാകുത്സ്ഥനിത്ഥമരുള്‍ചെയ്ത നേരത്തു 
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ലിന്നാര്‍ 
“ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി- 
ലങ്ങു കുസല്യാദികളെയും വന്ദിച്ചു 
മംഗലമാമ്മാറഭിഷേകവും കണ്ടു 
തങ്ങള്‍തങ്ങള്‍ക്കുള്ളവിടെ വാണീടുവാന്‍ 
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ 
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ!” 
“അങ്ങനെതന്നെ നമുക്കുമഭിമതം 
നിങ്ങള്‍ക്കുമങ്ങനെ തോന്നിയതത്ഭുതം 
എങ്കിലോ വന്നു വിമാനമേറീടുവിന്‍ 
സങ്കടമെന്നിയേ മിത്രവിയോഗജം” 
സേനയാ സാര്‍ദ്ധം നിശാചരരാജനും 
വാനര്‍ന്മാരും വിമാനമേറീടിനാര്‍ 
സംസാരനാശനാനുജ്ഞയാ പുഷ്ഠകം 
ഹംസസമാനം സമുല്‍പതിച്ചു തദാ 
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ- 
യുക്തനാം രാമനെക്കൊണ്ടു വിമാനവും 
എത്രയും ശോഭിച്ചതംബരാന്തേ തദാ 
മിത്രബിംബം കണക്കേ ധനദാസനം 
ഉത്സംഗസീമ്‌നി വിന്യസ്്യ സീതാഭക്ത- 
വത്സലന്‍ നാലു ദിക്കും പുനരാലോക്യ 
“വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ! 
സത്സേവിതേ! സരസീരുഹലോചനേ! 
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം 
വിശ്വവിമോഹനമായ ലങ്കാപുരം 
യുദ്ധാങ്കണം കാണ്‍കതിലങ്ങു ശോണിത- 
കര്‍ദ്ദമമാംസാസ്ഥിപൂര്‍ണ്ണം ഭയങ്കരം 
അത്രൈവ വാനര രാക്ഷസന്മാര്‍ തമ്മി- 
ലെത്രയും ഘോരമായുണ്ടായി സംഗരം 
അത്രൈവ രാവണന്‍ വീണു മരിച്ചിതെ- 
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം 
കുംഭകര്‍ണ്ണന്‍ മകരാക്ഷനുമെന്നുടെ- 
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ! 
വൃത്രാരിജിത്തുമതികായനും പുന- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 429 


രത്ര സനമിത്രിതന്നസ്ത്രമേറ്റുത്തമേ! 

വീണു മരിച്ചിതു പിന്നെയും മറ്റുള്ള 
കനണപന്മാരെക്കപികള്‍ കൊന്നീടിനാര്‍ 
സേതു ബന്ധിച്ചതും കാണെടോ! സാഗരേ 
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ? 
സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച- 
പാതകനാശനം ത്രൈലോക്ൃപൂജിതം 
കണ്ടാലുമുണ്ടാം ദുരിതവിനാശനം 
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം 
എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍ 
പന്നഗഭൂഷണന്‍ തന്നെ വണങ്ങു നീ 
അത്ര വന്നെന്നെശ്ശൂരണമായ്‌ പ്രാപിച്ചി- 
തുത്തമനായ വിഭീഷണന്‍ വല്ലഭേ! 
വുഷ്ഠരനേത്രേ! പുരോളഭവി കാണേടേോ! 
കിഷ്ഠിന്ധയാകും കപീന്ദ്രപുരീമിമാം” 
ശ്രുത്വാ മനോഹരം ഭര്‍ത്തൃവാക്യം മുദാ 
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം 
“താരാദിയായുള്ള വാനരസുന്ദരി- 
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം 
കാരൂഹലമയോദ്ധ്യാപുരിവാസിനാം 
ചേതസി പാരമുണ്ടായ്വരും നിര്‍ണ്ണയം 
വാനരവീരരുമൊട്ടനാളുണ്ടല്ലോ 
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു! 
ഭര്‍ത്തവിയോഗജദുഃഖമിന്നെന്നോള- 
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളൂ! 
എന്നാലിവരുടെ വല്ലഭമാരെയു- 
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം 
രാഘവന്‍ ത്രൈലോക്യനായകന്‍തന്നിലു- 
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും 
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ 
താണതുകണ്ടരുള്‍ചെയ്തു രഘൂത്തമന്‍ 
“വാനരവീരരേ നിങ്ങള്‍ നിജനിജ- 
മാനിനിമാരെ വരുത്തുവിനേവരും” 
മര്‍ക്കടവീരരതു കേട്ടു മോദേന 
കിഷ്ഠിന്ധപുക്കു നിജാംഗനമാരെയും 
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാര്‍ 


430 


ശാഖാമൃഗാധിപന്മാരും കരേറിനാര്‍ 
താരാര്‍മകളായ ജാനകീദേവിയും 
താരാരുമാദികളോടു മോദാന്വിതം 
ആലോകനാലാപ മന്ദഹാസാദി ഗാ- 
ഡ്ദാലിംഗനഭൂചലനാദികള്‍കൊണ്ടു 
സംഭാവനചെയ്യവരുമായ്‌ വേഗേന 
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും 
വിശ്വൈകനായകന്‍ ജാനകിയോടരു- 
ളിച്ചെയ്തിതു പരമാനന്ദസംയുതം 

“പശ്യ മനോഹരേ! ദേവി! വിചിത്രമാ- 
മൃശ്യമൂകാചലമുത്തുംഗമെത്രയും 
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും 
മുശ്ധാംഗി പഞ്ചവടി നാമിരുന്നേടം 
വന്ദിചചുകൊള്‍കഗസ്ത്യാശ്രമം ഭക്തി പൂ- 
ണ്ടിന്ദീവരാക്ഷി സുതിക്ഷ്മാശ്രമത്തെയും 
ചിത്രകൂടാചലം പണ്ടു നാം വാണേട- 
മത്രൈവ കണ്ടു ഭരതനെ നാമെടോ! 
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാണ്‍ക! 
ശുദ്ധീകരം യമുനാതടശോഭിതം 
ഗംഗാനദിയതിന്നങ്ങേ, തതിന്നങ്ങു 
ശംഗിവേരന്‍ ഗുഹന്‍ വാഴുന്ന നാടെടോ! 
പിന്നെസ്സരയൂനദിയതിന്നങ്ങേതു 
ധന്യമയോദ്ധ്യനഗരം മനോഹരേ! 
ഇത്ഥമരുള്‍ചെയ്തു നേരത്തു രാഘവന്‍- 
ചിത്തമറിഞ്ഞാശു താണു വിമാനവും 
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ 
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും 
രാമനും ചോദിച്ചിതപ്പോ'ളയോദ്ധ്യയി- 
ലാമയമേതുമൊന്നില്ലയല്ലീ മുനേ?” 
മാതൃജനത്തിനും സരഖ്യമല്ലീ മമ 
സോദരന്മാര്‍ക്കുമാചാര്യജനത്തിനും?” 
താപസശ്രേഷ്ഠനരുള്‍ചെയ്തിതന്നേരം 
“താപമൊരുവര്‍ക്കുമില്ലയോദ്ധ്യാപുരേ 
നിത്യം ഭരതശത്രുഘ്ുഷകുമാരന്മാര്‍ 
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു 

ഭക്ത്യാ ജടാവല്‍ക്കലാദികളും പൂണ്ടു 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 431 


സത്യസ്വരൂപനാം നിന്നെയും പാര്‍ത്തുപാര്‍- 
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു 
മോഹം ത്യജിച്ചു പുഷ്ഠാഞ്ജലിയും ചെയ്ത 
കര്‍മ്മങ്ങളെല്ലാമതിങ്കല്‍ സമര്‍പ്പിച്ചു 
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും 
ത്വല്‍പ്രസാദത്താലറിഞ്ഞിരിയ്ക്കന്നിതു 
ചില്‍പുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാന്‍ 
സീതാഹരണവും സുഗ്രീവസഖ്യവും 
യാതുധാനന്മാരെയൊക്കെ വധിച്ചതും 
യുദ്ധപ്രകാരവും മാരുതിതന്നുടെ 
യുദ്ധപരാക്രമവും കണ്ടിതൊക്കവേ 
ആദിദമദ്ധ്യാന്തമില്ലാത പരബ്രഹ്മ- 

മേതു തിരിക്കരുതാതൊരു വസ്ത്ര നീ 
സാക്ഷാല്‍ മഹാവിഷ്ണു നാരായണനായ 
മോക്ഷപ്രദന്‍ നിന്തിരുവടി നിര്‍ണ്ണയം 
ലക്ഷ്മീഭഗവതി സീതയാകുന്നതും 
ലക്ഷണനായതനന്തന്‍ ജഗല്‍പ്രഭോ! 
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം 
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാശള്‍്‌' 
കര്‍ണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്‌ 
പര്‍ണ്ണശാലാമകം പുക്കിതു രാഘവന്‍ 
പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം 
രാജീവനേത്രനും പ്രീതിപൂണ്ടിടിനാന്‍ 


ഹനൂമദ്ഭരതസംവാദം 


പിന്നെ മുദൂത്തമാത്രം നിരൂപിച്ചഥ 
ചൊന്നാനനിലാത്മജനോടു രാഘവന്‍ 
“ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍- 
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ 
വന്നീടുകെന്നുടെ വൃത്താന്തവും പുന- 
രൊന്നൊഴിയാതെയവനോടു ചൊല്ലണം 
പോകുന്നനേരം ഗുൃഹനെയും ചെന്നു ക- 
ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍” 
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌ 
ശ്രീരാമവൃവത്തം ഗുഹനെയും കേള്‍പ്പിച്ചു 
സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പക്കു 


432 


ഭക്തനായീടും ഭരതനെ കൂപ്പിനാന്‍ 
പാദുകവും വച്ചു പൂജിച്ചനാരതം 
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌ 
സോദരനോടുമാമാതൃജനത്തൊടു- 
മാദരപൂര്‍വ്വം ജടവല്‍ക്കലം പൂണ്ടു 
മൂലഫലവും ഭജിച്ചു കൃശാംഗനായ്‌ 
ബാലനോടുംകൂടെ വാഴുന്നതു കണ്ടു 
മാരുതിയും ബഹുമാനിച്ചിതേറ്റവു- 
“മാരുമില്ലിത്ര ഭക്തന്മാരവനിയില്‍' 
എന്നു കല്‍പിച്ചു വണങ്ങി വിനീതനായ്‌ 
നിന്നു മധുരമാമ്മറു ചൊല്ലീടിനാന്‍ 
“അഗ്രജന്‍ തന്നെ മുഹദൂര്‍ത്തമാത്രേണ നി- 
ന്നഗ്രേ നിരാമയം കാണാം ഗുണനിധേ! 
സീതയോടും സുമിത്രാത്മജന്‍ തന്നോടു- 
മാദരവേറും പവഗബലത്തൊടും 
സുഗ്രീവനോടും വിഭീഷണന്‍ തന്നോടു- 
മുഗ്രമായുള്ള രക്ഷോബലം തന്നൊടും 
പുഷ്ഠകമാം വിമാനത്തിന്മേലേറി വ- 
ന്നിപ്പോളിവിടെയിറങ്ങും ദയാപരന്‍ 
രാവണനെക്കൊന്നു ദേവിയേയും വീണ്ടു 
ദേവകളാലഭിവന്ദിതനാകിയ 
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ 
ശോകവും തീര്‍ന്നു വസിക്കാമിനിച്ചിരം” 
ഇത്ഥമാകര്‍ണ്യ ഭരതകുമാരനും 
ബദ്ധസമ്മോദം വിമൂര്‍ച്ചിതനായ്‌ വീണു 
സത്വരമാശ്വസ്തനായ നേരം പുന- 
രുത്ഥായ ഗാഡ്മായാലിംഗനം ചെയ്തു 
വാനരവീരശിരസി മുദാ പര- 
മാനന്ദബാഷ്ടാഭിഷേകവും ചെയ്തിതു 
“ദേവോത്തമനോ നരോത്തമനോ ഭവാ- 
നേവമെന്നെക്കുറിച്ചിത്ര കൃപയോടും 
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌ 
തുഷ്യ്യാ തരുവതിനില്ല മറ്റേതുമേ 
ശോകം മദീയം കളഞ്ഞ ഭവാനു ഞാന്‍ 
ലോകം മഹമേരു സാകം തരികിലും 
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 433 


ചൊല്ലീടെടോ രാമകീര്‍ത്തനം സനഖ്യദം 
മാനവനാഥനു വാനരന്മാരോടു 

കാനനേ സംഗമമുണ്ടായതെങ്ങനെ? 
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ 
യാതുധാനാധിപനാകിയ രാവണന്‍? 
ഇത്തരം ചോദിച്ച രാജകുമാരനോ- 

ടൂത്തരം മാരുതിപുത്രനും ചൊല്ലിന്നന്‍ 
“എങ്കിലൊ നിങ്ങളച്ചിത്രകൂടാചല- 

ത്തിങ്കല്‍ നിന്നാധി കലര്‍ന്നു പിരിഞ്ഞ നാള്‍ 
ആദിയായിന്നോളമുള്ളോരവസ്ഥക- 
ളാദരമുള്‍ക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാന്‍ 
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക 
വന്നുപോം ദുഃഖവിനാശം തപോനിധേ” 
എന്നു പറഞ്ഞറിയിച്ചാനഖിലവും 
മന്നവന്‍തന്‍ ചരിത്രം പരിത്രം പരം 
ശത്രുഘുമമിത്രഭൂുത്യാമാതൃവര്‍ഗ്ഗവും 

ചിത്രം വിചിത്രമെന്നൊര്‍ത്തുകൊണ്ടിടിനാര്‍ 


അയോദ്ധ്യാപ്രവേശം 


ശത്രുഘുനോടു ഭരതകുമാരനു- 
മത്യാദരം നിയോഗിച്ചനനന്തരം 
“പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു 
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും 
ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ- 
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം 
സൂതവൈതാളിക വന്ദിസ്തൃതിപാഠ- 

കാദി ജനങ്ങുളുമൊക്കെ വന്നീടണം 
വാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കയും വേണം 
പാദ്യാദികളുമൊരുക്കണമേവരും 
രാജദാരങ്ങളമാത്യജനങ്ങളും 
വാജിഗജരഥപംക്തിസൈന്യങ്ങളും 
വാരനാരീജനത്തോടുമലങ്കരി- 
ച്ചാരൂഡ്രമോദം വരണമെല്ലാവരും 

ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിയ്ക്കൊക്കവേ 
മാര്‍ഗ്ഗമടിച്ചു തളിപ്പിക്കയും വേണം 
പൂര്‍ണ്ണകുംഭങ്ങളും ധൂപദീപങ്ങളും 


434 


തൂര്‍ണ്ണം പുരദ്വാരി ചേര്‍ക്ക സമസ്തരും 
താപസച്വന്ദവും ഭൂസുരവര്‍ഗ്ഗവും 
ഭൂപതിവീരരുമൊക്കെ വന്നീടണം 
പനരജനങ്ങളാബാലവൃദ്ധാവധി 
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം” 
ശത്രഘുനും ഭരതാജ്ഞയാ തല്‍പുരം 
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാന്‍ 
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു 
പരജനങ്ങള്‍ നിറഞ്ഞിതയോദ്ധ്യയില്‍ 
വാരണേന്രന്മാരൊരു പതിനായിരം 
തേരുമവ്വണ്ണം പതിനായിരമുണ്ടു 
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു- 
നൂറായിരമുണ്ടു കാലാള്‍പ്പടകളും 
രാജനാരീജനം തണ്ടിലേറിക്കൊണ്ടു 
രാജകുമാരനെക്കാണ്മാനുഴറിനാര്‍ 
പാദുകാം മൂര്‍ദ്ധനി വച്ചു ഭരതനും 
പാദചാരേണ നടന്നു തുടങ്ങിനാന്‍ 
ആദരവുള്‍ക്കൊണ്ടു ശത്രുഘനാകിയ 
സോദരന്‍ താനും നടന്നാനതുനേരം 
പൂര്‍ണ്ണചന്ദ്രാഭമാം പുഷ്ഠകമന്നേരം 
കാണായ്യമഞ്ഞിതു ദൂരേ മനോഹരം 
പനരജനാദികളോടു കുൂഹലാല്‍ 
മാരുതപുത്രന്‍ പറഞ്ഞാനതുനേരം 
“ബ്രാഹ്മണാ നിര്‍മ്മിതമാകിയ പുഷ്ഠകം- 
തന്മേലരവിന്ദനേത്രനും സീതയും 
ലക്ഷ്ടണസുഗ്രീവനക്തഞ്ചരാധിപ- 
മുഖ്യമായുള്ളോരു സൈന്യസമന്വിതം 
കണ്ടുകൊള്‍വില്‍ പരമാനന്ദവിഗ്രഹം 
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം” 
അപ്പോള്‍ ജനപ്രീതിജാതശബ്ദം ഘന- 
മഭ്ൂദേശത്തോളമുല്‍പ്പതിച്ചു ബലാല്‍ 
ബാലവൃദ്ധസ്ത്രീ തരുണവര്‍ഗ്ഗാരവ 
കോലാഹലം പറയാവതല്ലേതുമേ 
വാരണവാജിരഥങ്ങളില്‍ നിന്നവര്‍ 
പാരിലിറങ്ങി വണങ്ങിനാനേവരും 
ചാരുവിമാനാഗ്രസംസ്ഥിതനാം ജഗല്‍- 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 435 


ക്കാരണഭ്ൂതനെക്കണ്ടു ഭരതനും 
മേരുമഹാഗിരിമൂര്‍ദ്ധനി ശോഭയാ 
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാന്‍ 
ചില്‍പുരുഷാജ്ഞയാ താണിതു മെല്ലവേ 
പുഷ്ഠകമായ വിമാനവുമന്നേരം 
ആനന്ദബാഷ്ഠം കലര്‍ന്നു ഭരതനും 
സാനുജനായ്‌ വിമാനം കരേറീടിനാന്‍ 
വീണു നമസ്തസരിച്ചോരനുജന്മാരെ 
ക്ഷോണിന്ദ്രനുത്സംഗസിീംനി ചേര്‍ത്തീടിനാന്‍ 
കാലമനേകം കഴിഞ്ഞു കണ്ടീടിന 
ബാലകന്മാരെ മുറുകെത്തഴുകിനാന്‍ 
ഹര്‍ഷാശ്രുധാരയാ സോദരമൂര്‍ദ്ധനി 
വര്‍ഷിച്ചു വര്‍ഷിച്ചു വാത്സല്യപൂരവും 
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വാഴുന്ന നേരത്തു 
ശത്രുഘുപൂര്‍വ്വജനും ഭരതന്‍ പദം 

ഭക്ത്യാ വണങ്ങിനാനശു സനമിത്രിയെ 
ശത്രുഘുനും വണങ്ങീടിനാനാദരാല്‍ 
സോദരനോടും ഭരതകുമാരനും 
വൈദേഹിതന്‍ പദം വീണു വണങ്ങിനാന്‍ 
സുഗ്ര1:...*വനംഗദന്‍ ജാംബവാന്‍ നീലനു- 
മുഗ്രനാം മൈന്ദന്‍ വിവിദന്‍ സുഷേണനും 
താരന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നളന്‍ 
വീരന്‍ വൃഷഭന്‍ ശരഭന്‍ പനസനും 

ശൂരൻ വിനതന്‍ വികടന്‍ ദധിമുഖന്‍ 
ക്രൂരന്‍ കുമുദന്‍ ശതബലി ദുര്‍മുഖന്‍ 
സാരനാകും വേഗദര്‍ശി സുമുഖനും 
ധീരനാകും ഗന്ധമാദനന്‍ കേസരി 
മറ്റുമേവം കപിനായകന്മാരെയും 
മുറ്റമാനന്ദേന ഗാഡ്ഃം പുണര്‍ന്നിതു 
മാരുതി വാചാ ഭരതകുമാരനും 

പൂരുഷ വേഷം ധരിച്ചാര്‍ കപികളും 
പ്രീതിപൂര്‍വ്വം കുശലം വിചാരിച്ചതി- 
മോദം കലര്‍ന്നു വസിച്ചാരവര്‍കളും 
സുഗ്രീവനെക്കനിവോടു പുണര്‍ന്നഥ 
ഗദ്ഗദവാചാ പറഞ്ഞു ഭരതനും 

“നൂനും ഭവല്‍സഹായേന രഘുവരന്‍ 


436 


മാനിയാം രാവണന്‍ തന്നെ വധിച്ചതും 
നാലുസുതുന്മാര്‍ ദശരഥ്ഭപനി- 
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാന്‍ 
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങള്‍ക്കു 
കിഞ്ചന സംശയമില്ലെന്നറികെടോ” 
ശോകാതുരയായ കാസല്യതന്‍പദം 
രാഘവന്‍ ഭക്ത്യാ നമസ്തരിച്ചിടിനാന്‍ 
കാലേ കനിഞ്ഞു പുണര്‍ന്നാളുടന്‍ മുല- 
പ്പാലും ചുരന്നിതു മാതാവിനന്നേരം 
കൈകേയിയാകിയ മാതൃപദത്തെയും 
കാകുത്ഥ്രനാശു സുമിത്രാപദാബ്ബുവും 
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും 
നന്ദിച്ചവരുമണച്ചു തഴുകിനാര്‍ 
ലക്ഷ്മണനും മാതൃപാദങ്ങള്‍ കൂപ്പിനാന്‍ 
ഉള്‍ക്കാമ്പഴിഞ്ഞു പുണര്‍ന്നാരവര്‍കളും 
സീതയും മാതൃജനങ്ങളെ വന്ദിച്ചു 
മോദമുള്‍ക്കൊണ്ടു പുണര്‍ന്നാരവര്‍കളും 
സുഗ്രീവനാദികളും തൊഴുതീടിനാ- 
രഗ്രേ വിനീതയായ്‌ നിന്നിതു താരയും 
ഭക്തിപരവശനായ ഭരതനും 
ചിത്തമഴിഞ്ഞു തല്‍പ്പദുകാദ്വന്ദ്വവും 
ശ്രീരാമപാദാരവിന്ദങ്ങളില്‍ ചേര്‍ത്തു 
പാരില്‍ വീണാശു നമസ്മരിച്ചിടിനാന്‍ 
“രാജ്യം ത്വയാ ദത്തമെങ്കില്‍ പുരാദ്യ ഞാന്‍ 
പൂജ്യനാം നിങ്കല്‍ സമര്‍പ്പിച്ചിതാദരാല്‍ 
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു 
ധന്യനായേനടിയനിന്നു നിര്‍ണ്ണയം 
വന്നു മനോരഥമെല്ലാം സഫലമായ്‌ 
വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ! 
പണ്ടേതിലിന്നു പതിന്മടങ്ങായുട- 
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ! 
ആനയും തേരും കുതിരയും പാര്‍ത്തു കാ- 
ണുനമില്ലതെ പതിന്മടങ്ങുണ്ടല്ലോ 
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ- 
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും 
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 437 


രാജ്യവും ഞങ്ങളേയും ഭവനത്തെയും 
പാലനം ചെയ്യ ഭവാനിനി മറ്റേതു- 
മാലംബനമില്ല കാരുണ്യവാരിധേ!” 


രാജ്യാഭിഷേകം 


ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- 
രെത്രയും പാരം പ്രശംസിച്ചു വാഴ്സിനാര്‍ 
സന്തുഷ്ടനായ രഘുകലനാഥനു- 
മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌ 
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ 

മന്ദം മഹീതലം തന്നിലിറങ്ങിനാന്‍ 
പുഷ്ഠകമായ വിമാനത്തെ മാനിച്ചു 
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം 
“ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ 
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ 
വന്നീടു ഞാന്‍ നിരൂപിയ്ക്കന്ന നേരത്തു 
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും” 
എന്നരുള്‍ചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ 
ചെന്നളകാപുരി പുക്കു വിമാനവും 
സോദരനോടും വസിഷ്ഠനാമാചാര്യ- 
പാദം നമസ്തരിചചു രഘുനായകന്‍ 
ആശിര്‍വ്വചനവും ചെയ്തു മഹാസന- 
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും 
ദേശികാനുജ്ഞയാ ഭദ്രാസനേ ഭവി 
ദാശരഥിയുമിരുന്നരുളീടിനാന്‍ 
അപ്പോള്‍ ഭരതനും കേകയപുത്രിയു- 
മുല്‍പലസംഭവപുത്രന്‍ വസിഷ്ഠനും 
വാമദേവാദി മഹാമുനിവര്‍ഗ്ഗവും 
ഭൂമിദേവോത്തമന്മാരുമമാതൃരും 
രക്ഷിയ്ക്കു ഭുതലമെന്നപേക്ഷിച്ചിതു 
ലക്ഷ്മീപതിയായ രാമനോടന്നേരം 
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍ 
ജന്മനാശാദികളില്ലാത്ത മംഗലന്‍ 
നിര്‍മ്മലന്‍ നിത്യന്‍ നിരുപമനദ്വയന്‍ 
നിര്‍മ്മമന്‍ നിഷ്ഠുളന്‍ നിര്‍ഗ്ഗമണനവ്യയന്‍ 
ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍ 


438 


സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍ 
തന്മഹാമായയാ സര്‍വ്വലോകങ്ങളും 
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവന്‍ 
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള- 
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്സരം 
“മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ 
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ 
എങ്കിലതിന്നൊരുക്കീടുകെല്ലാ' മെന്നു 
പങ്കജലോചനാനുജ്ഞയാ സംഭൂമാല്‍ 
അശ്രുപൂര്‍ണ്ണാക്ഷനായ്‌ ശത്രുഘുങനും തദാ 
ശൃശ്രനികൃന്തകന്മാരെ വരുത്തിനാന്‍ 
സംഭാരവുമഭിഷേകാര്‍ത്ഥമേവരും 
സംഭരിച്ചീടിനാരാനന്ദചേതസാ 
ലക്ഷ്ടണന്‍താനും ഭരതകുമാരനും 
രക്ഷോവരനും ദിവാകരപുത്രനും 

മുമ്പേ ജടാഭാരാശോധനയും ചെയ്തു 
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യാംബരം 
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- 
ളാണ്ടു കുൂഹലം കൈക്കൊണ്ടനാരതം 
ശ്രീരാമദേവനും ലക്ഷ്മണനും പുന- 
രാരൂഡ്രമോദമലങ്കരിച്ചിടിനാര്‍ 
ശോഭയോടേ ഭരതന്‍ കുണ്ഡലാദിക- 
ലാഭരണങ്ങളെല്ലാമനുരൂപമായ്‌ 
ജാനകീദേവിയെ രാജനാരീജനം 
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ 
വാനരനാരീജനത്തിനും കാസല്യ- 
താനാദരാലലങ്കാരങ്ങള്‍ നല്‍കിനാള്‍ 
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം 
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍ 
രാജരാജന്‍ മനുവീരന്‍ ദയാപരന്‍ 
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍ 
സൂര്യതനയനുമംഗദവീരനും 
മാരുതിതാനും വിഭീഷണനും തദാ 
ദിവ്യാംബരാഭരണാദ്യലങ്കാരേണ 
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു 
നാഥന്നകമ്പടിയായ്‌ നടന്നീടിനാര്‍ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 439 


സീതയും സുഗ്രീവപത്നികളാദിയാം 
വാനരനാരിമാരും വാഹനങ്ങളില്‍ 
സേനാപരിവൃവതമാരായനന്തരം 

പിമ്പേ നടന്നിതു ശംഖനാദത്തൊടും 
ഗംഭീരവാദ്യഘോഷങ്ങളോടും തദാ 
സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും 
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും 
ശ്വേതാതപത്രം പിടിച്ചു ശത്രഘചനും 
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍ 
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള 
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു 
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി- 
വാരജനങ്ങളുമായ്‌ നടന്നീടിനാര്‍ 
രാമനീവണ്ണമെഴുന്നളളുന്നേരത്തു 
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍ 
കണ്ണിനാനന്ദപൂരം പുരുഷം പരം 
പുണ്യപുരുഷമാലോക്യനാരീജനം 
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍ 
മോഹപരവശമാരായ്‌ മരുവിനാര്‍ 
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ- 
മന്ദിരതുല്യമാം താതാലയം കണ്ടു 
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം 
വന്ദിച്ചിതന്യപിതൃപ്രിയമാരെയും 
പ്രീത്യാ ഭരതകുമാരനോടന്നേര- 
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍ 
ഭാനുതനയനും നക്തഞ്ചരേന്ദ്രനും 
വാനരനായകന്മാര്‍ക്കും യഥോചിതം 
സാഖ്യേന വാഴ്വതിന്നോരോ ഗൃഹങ്ങളി- 
ലാക്കുകവേണമവരെ വിരയെ നീ 
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും 
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍ 
സുഗ്രീവനോടു പറഞ്ഞു ഭരതനു- 
മഗ്രജനിപ്പോളഭിഷേകകര്‍മ്മവും 
മംഗലമാമ്മാറു നീ കഴിച്ചെടണ- 
മംഗദനാദികളോടും യഥാവിധി 
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും 


440 


കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും 
എങ്കിലോ ജാംബവാനും മരുല്‍പ്പുത്രനു- 
മംഗദന്‍താനും സുഷേണനും വൈകാതെ 
സ്വര്‍ണ്ണഠകലശങ്ങള്‍തന്നില്‍ മലയജ- 
പര്‍ണ്ണേന വായ്യെട്ടി വാരിയും പൂരിച്ചു 
കൊണ്ടുവരികെന്നയച്ചോരളവവര്‍ 
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം 
പുണ്യനദീജലം പുഷ്ഠരമാദിയാ- 
മനൃതീത്ഥങ്ങളിലുള്ള സലിലവും- 
മൊക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍ 
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍ക്ഷണേ 
ശത്രൂഘ്മനുമമാതൃയഘമുമായ്ുട്റ 
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചിടിനാര്‍ 
രത്നസിഹാസനേ രാമനേയും ചേര്‍ത്തു 
പത്നിയേയും വാമഭാഗേ വിനിവേശ്യ 
വാമദേവന്‍ മുനി ജാബാലി ഗൌതമന്‍ 
വാത്മീകിയെന്നവരോടും വസിഷ്ടനാം 
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി 
ദാശരഥിക്കഭിഷേകവും ചെയ്തിതു 
പൊന്നില്‍ കലശങ്ങളായിരിത്തെട്ടുമ- 
ങന്യൂുനശോഭം ജപിച്ചാല്‍ മറകളും 
നക്തഞ്ചരേന്ദ്രനും വാനരവീരനും 
രത്നദണ്ഡം പൂണ്ട ചാമരം വീയിനാര്‍ 
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ 
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാര്‍ 
“ദുഷുനാം രാവണന്‍ നഷ്ടനായാനിന്നു 
തുഷരായ്‌ വന്നിതു ഞങ്ങളും ദൈവമേ! 
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- 
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍ 
പിണ്ഡോദകങ്ങളുദിക്കായ കാരണം 
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!” 
യക്ഷന്മാരൊക്കെ സ്കൃതിച്ചാരനന്തരം 
രക്ഷോവിനാശകനാകിയ രാമനെ 
“രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും 
രക്ഷോവരനെവധിച്ചമൂലം ഭവാന്‍ 
പക്ഷീന്ദവാഹന! പാപവിനാശന! 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 441 


രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്ത്ര തേ 
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തൃതിച്ചിതു 
പംക്തികണ്ലാന്തകന്‍ തന്നെ നിരാമയം 
“അന്ധനാം രാവണന്‍ തന്നെബ്ദുയപ്പെട്ടു 
സന്തതം ഞങ്ങളൊളിച്ചുകിടന്നതും 
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും 
നന്നായ്‌ സ്ത്തിച്ചു പാടിക്കൊണ്ടനാരതം 
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ! 
നിന്‍ചരാംബുജം നിത്യം നമോ നമഃ 
കിന്നരന്മാരും പുകഴ്ന്നു തുടങ്ങിനാര്‍ 
മന്നവന്‍തന്നെ മനോഹരമംവണ്ണം 
“ദുര്‍ന്നയമേറിയ രാക്ഷസരാജനെ- 
ക്കൊന്നു കളന്‍ഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച 
നിന്നെബ്ദുജിപ്പാനവകാശമുണ്ടായി- 
വന്നതും നിന്നുടെ കാരുണ്യവൈഭവം 
പന്നഗതല്‍പേ വസിയ്ക്കം ഭവല്‍പ്പദം 
വന്ദാമഹേ വയം വന്ദാമഹേ വയം” 
കിംപുരുഷന്മാര്‍ പരംപുരുഷന്‍പദം 
സംഭാവ്യ ഭക്ത്യാ പുകഴ്ന്നാരതിദുതം 
“കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- 
ച്ചെന്‍പോറ്റി! രാവണെനെന്നു കേള്‍ക്കുന്നേരം 
അംബരമാര്‍ഗ്ഗേ നടക്കുമാറി,ല്ലിനി 
നിന്‍പാദപത്മം ഭജിയ്ക്കായ്വരേണമേ' 
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം 
സിദ്ധിച്ചമൂലം പുകഴിത്തുടങ്ങിനാല്‍ 
“യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു 
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ! 
രക്താരവിന്ദാഭപൂണ്ട ഭവല്‍പ്പദം 

നിത്യം നമോനമോ നിത്യം നമോ നമഃ 
വിദ്യാധരന്മാരുമത്യാദരം പൂണ്ടു 
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ിനാര്‍ 
“വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത്ത 
തത്ത്വാത്മനേ പരമാത്മനേ തേ നമഃ 
ചാരുരൂപം തേടുമപ്നരസാം ഗണം 
ചാരണന്മാരുരഗന്മാര്‌ മരുത്തുക്കള്‌ 
തുംബുരു നാരദഗുഹ്യകവ്യന്ദവു- 


442 


മംബരചാരികള്‌ മറ്റുള്ളവര്‍കളും 
സൃഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്‌ 
തൃഷ്യ്യാ കനക്കെ സ്തൃതിച്ചോരനന്തരം 
രാമചന്ദ്രാനുഗ്രഹേണ സമസ്തരരും 
കാമാലാഭേന നിജ നിജ മന്ദിരം 
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു 
താപത്രയവുമകന്നു വാണീടിനാര്‌ 
സച്ചില്‍പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ- 
മച്യുതമദ്വയമേകമനാമയം 

ഭാവനയാ ഭഗവല്പാദാം ഭോജവും 
സേവിച്ചിരുന്നാറ്‌ ജഗത്രയവാസികള്‌ 
സിംഹാസനോപരി സീതയാ സംയുതം 
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം 
സോദരവാനര താപസ രാക്ഷസ- 
ഭൂദേവവ്വന്ദനിഷേവ്യമാണം പരം 
രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം 
ശ്യാമളം കോമളം ചാമീകരപ്രഭം 
ചന്ദ്രബിംബാനനം ചാര്‍വ്വായുതളജം 
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം 
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്ദം കണ്ടു ക- 
ണ്ടാനന്ദമുള്‍ക്കൊണ്ടിരുന്നിതെല്ലാവരും 


വാനരാദികള്‍ക്ക്‌ ഭഗവാന്‍ കൊടുത്ത അനുഗ്രഹം 


വിശ്വംഭരാ പരിപാലനവും ചെയ്തു 
വിശ്വനാഥന്‌ വസിച്ചീടും ദശാന്തരേ 
സസ്യസമ്പൂര്‍ണ്ണമായ്‌ വന്നിതവനിയും 
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും 
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- 
പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു 
ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്‌ 
സല്‍ഗന്ധയുക്തങ്ങളായ്വന്നിതൊക്കെവെ 
നൂറായിരം തുരഗങ്ങള്‌ പശുക്കളും 
നൂറുനൂറായിരത്തില്പറം പിന്നെയും 
മുപ്പതതുകോടി സുവര്‍ണ്ണാഭാരങ്ങളും 
സുബ്രാഹ്മണര്‍ക്കു കൊടുത്തു രഘൂത്തമന്‌ 
വസ്ത്ാഭരരണ മാല്യങ്ങള്‍സംഖ്യമായ്‌ 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 443 


പൃത്ഥ്വീസുരോത്തമന്മാര്‍ക്കു നല്‍കീടിനാന്‌ 
സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം 
വര്‍ണ്ണവൈചിത്രയമനഘമനുപമം 
ആദിതൃൃപുത്രനു നല്‍കിനാനാദരാ- 
ലാദിതേയാധിപപുത്രതനയനും 
അംഗദദ്വന്്വം കൊടുത്തോരനന്തരം 
മംഗലാപാംഗിയാം സീതയ്്മ നല്‍കിനാന്‌ 
മേരുവും ലോകത്രയവും കൊടുക്കിലും 
പോരാ വിലയതിനങ്ങനെയൊള്ളൊരു 
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും 
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം 
കണൃദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു 
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്‌ 
ഭര്‍ത്തുമുഖാബ്വും മാരുതി വക്ത്രവും 
മദ്ധ്യ മണിമയമാകിയ ഹാരവും 
ഇംഗിതജ്ഞന്‌ പുരുഷോത്തമനന്നേരം 
മംഗലദേവതയോടു ചൊല്ലീടിനാന്‌ 
“ഇക്കണ്ടവര്‍കളിലിഷ്ടനാകുന്നതാ- 
രുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ! 
നല്‍കീടവന്നു നീ മറ്റാരുമില്ല നി- 
ന്നാകൂതഭംഗം വരുത്തുവാനോമലേ!” 
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും 
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്‌ 
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും 
മരുതിയും പരമാനന്ദസംയുതം 
അഞ്ജലിയോടും തിരുമുമ്പില്‍ നിന്നിടു- 
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്‌ 
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ- 
നന്ദപരവശനായ്‌ മധുരാക്ഷരം 
“മാരുതനന്ദന വേണ്ടും വരത്തെ നീ 

വീര വരിചചുകൊള്‍കേതും മടിയാതെ” 
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും 
മന്നവന്‌ തന്നോടപേക്ഷിച്ചരുളിനാന്‌ 
“സ്വാമിന്‌ പ്രഭോ നിന്തിരുവടിതന്നുടെ 
നാമവും ചാരുചരിത്രവുമുള്ള നാള്‌ 
ഭൂമിയില്‍ വാഴ്വാനനുഗ്രഹിച്ചീടണം 


444 


രാമനാമം കേട്ടുകൊള്‍വാനനാരതം 
രാമജപസ്മരണശ്രവണങ്ങളില്‍ 
മാമകമാനസേ തൃപ്ലിവരാ വിഭോ! 
മറ്റുവരം മമ വേണ്ട ദയാനിധേ! 
മറ്റൂമിളക്കമില്ലാതൊരു ഭക്തിയു- 
മുണ്ടായിരിയ്ക്കുണമെന്നതു കേട്ടൊരു 
പുണ്ഡരികാക്ഷനനുഗ്രഹം നല്‍കിനാന്‍ 
“മല്‍കഥയുള്ളനാള്‍ മുക്തനായ്‌ വാഴ്ചനീ 
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!” 
ജാനകീദേവിയും ഭോഗാനുഭൂതികള്‍ 
താനേ വരികെന്നനുഗ്രഹിച്ചിടിനാള്‍ 
ആനന്ദബാഷ്ടരപരീതാക്ഷനായവന്‍ 
വീണുനമസ്തൃത്യ പിന്നെയും പിന്നെയും 
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌ 
പിന്നെ ഗുഹനെ വിളിച്ചു മനുവരന്‍ 

“ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാന്‍ 
മല്‍ചരിത്രങ്ങളും ചിന്തിച്ചു വാഴ്ചനീ 
ഭോഗങ്ങളെല്ലാം ഭജിച്ചു ചിരം പുന- 
രേകഭാവം ഭജിച്ചീടുകെന്നോടു നീ” 
ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- 
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാന്‍ 
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു 
രാമനാലാശ്ശിഷ്ടനായ ഗുഹന്‍ തദാ 
ഗംഗാനദീപ്രിശോഭിതമായൊരു 
ശുംഗീവരം പ്രവേശിച്ചു മരുവിനാന്‍ 
മൂല്യമില്ലാത വസ്താഭരണങ്ങളും 
മാല്യകളഭ ഹരിചന്ദനാദിയും 

പിന്നെയും പിന്നെയും വേണ്ടുവോളം നല്‍കി 
മന്നവന്‍ ഗാഡ്ദഗാഡം പുണര്‍ന്നാദരാല്‍ 
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തു പോയ്‌- 
കിഷ്ഠിന്ധപൂകെന്നയച്ചരുളീടിനാന്‍ 
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു 
കിഷ്ിന്ധപുക്കു സുഖിച്ചു മരുവിനാന്‍ 
സീതാജനകനായീടും ജനകനെ 
പ്രീതിയോടെ പറഞ്ഞാശ്ശേഷവും ചെയ്തു 
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 445 


നൂതനപട്ടാംബരാഭരണാദിയും 

നല്‍കി, വിദേഹരാജ്യത്തിനു പോകെന്നു 
പുല്‍കിക്കനിവോടു യാത്ര വഴങ്ങിനാന്‍ 
കാശിരാജാവിനും വസ്ത്രാഭരണങ്ങ- 
ളാശയാനന്ദം വരുമാറു നല്‍ൽകിനാന്‍ 
പിന്നെ മറ്റുള്ള നപന്മാര്‍ക്കുമൊക്കവെ 
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും 
സമ്മാനപൂര്‍വ്വം കൊടുത്തയച്ചിടിനാന്‍ 
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും 
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം 
ഭക്ത്യാ നമസ്തരിച്ചാന്‍ ചരണാംബുജം 
“മിത്രമായ്‌ നീ തുണച്ചോരുമൂലം 
ശത്രുക്കളെജ്ജയിച്ചേനോരുജാതി ഞാന്‍ 
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ച നീ 
നാശമരികളാലുണ്ടാകയില്ല തേ 

എന്നെ മറന്നുപോകാതെ നിരൂപിച്ചു 
പുണ്യജനാധിപനായ്‌ വസിച്ചീടെടോ! 
വിഷ്ണലിംഗത്തെയും പൂജിച്ചു നിത്യവും 
വിഷ്ണപരായണനായ്‌ വിശുദ്ധാത്മനാ 
മുക്തനായ്‌ വാണീടുകുന്നെ നിയോഗിച്ചു 
മുക്താഫലമണിസ്വര്‍ണ്ണാഭാരങ്ങളും 
ആവോളവും കൊടുത്താശു പോവാനയ- 
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിന്നാന്‍ പിന്നെയും 
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണനീ- 
രത ര്‍ത്ഥമിറ്റിറ്റു വീണും വണങ്ങിയും 
ഗദ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാൻ 
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍ 
ലങ്കയില്‍ ചെന്നു സുഹജ്ജനത്തോടുമാ- 
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍. 


ശ്രീരാമന്റെ രാജ്യഭാരഫലം 


ജാനകീദേവിയോടും കൂടി രാഘവ- 
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം 
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു 
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു 
നിശ്മേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു 


446 


വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍ 
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു 
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ 
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും 
ദസ്യൂഭയവുമൊരേടത്തുമില്ലല്ലോ 
ബാലമരണമകപ്പെടുമാറില്ല 

കാലേ വരിഷിക്കുമല്ലോ ഘനങ്ങളും 
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭവി 
രാമനെ ധ്യാനിക്കുമേവരും സന്തതം 
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള- 
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ 
എല്ലാവനുമുണ്ടനുകമ്പ മാനസേ 
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാര്‍ക്കുമേ 
നോക്കുമാറില്ലാരുമേ പരദാരങ്ങ- 
ഭളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ 
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു 
നിന്ദയുമില്ല പരസ്തരമാര്‍ക്കുമേ 
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന- 
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍ 
സാകേതവാസികളായ ജനങ്ങള്‍ക്കു 
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം 
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്‌ 
ശോകമോഹങ്ങളകുന്നു മരുവിനാര്‍. 


രാമായണമാഹാത്മ്യം 


അദ്ധ്യാത്മരാമായണമിദമെത്രയു- 
മത്യത്തമോത്തമം മൃത്യൂഞ്ജയപ്രോക്തം 
അദ്ധ്യയനം ചെയ്തില്‍ മര്‍ത്ത്യനജ്ജന്മനാ 
മുക്തി സിദ്ധിയ്ക്കമതിനില്ല സംശയം 
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം 
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം 
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം 
സനഖ്യപ്രദം സകലാഭീഷ്ടസാധകം 
ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ 
മുക്തനായീടും മഹാപാതകങ്ങളാല്‍ 
അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം 


6. യുദ്ധകാണ്ഡം 


അദ്ധ്യാത്മരാമായാണം 447 


പുത്രാഭിലാഷി സുപുത്രനേയും തഥാ 
സിദ്ധിയ്ക്കമാര്യജനങ്ങളാല്‍ സമ്മതം 
വിദ്യാഭിലാഷി മഹാബുധനായ്‌ വരും 
വന്ധ്യായുവതി കേട്ടീടുകില്‍ നല്ലൊരു 
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം, 
ബദ്ധനായുള്ളവന്‍ മുക്തനായ്‌ വന്നിടു- 
മര്‍ത്ഥി കേട്ടീടുകിലര്‍ത്ഥവാനായ്‌ വരും 
ദുര്‍ഗ്ഗങ്ങളെല്ലാം ജയിക്കായ്വരുമതി- 
ദുഃഖിതന്‍ കേള്‍ക്കില്‍ സുഖിയായ്‌ വരുമവന്‍ 
ഭീതനതു കേള്‍ക്കില്‍ നിര്‍ഭയനായ്വരും 
വ്യാധിതന്‍ കേള്‍ക്കിലനാതുരനായ്‌ വരും 
ഭുതദൈവത്മോത്ഥമായുടനുണ്ടാക- 
മാധികളെല്ലാമകന്നുപോം നിര്‍ണ്ണയം 
ദേവപിതൃഗണതാപസമുഖ്യന്മാ- 
രേവരുമേറ്റം പരസാദിയ്ക്കമത്യരം 
കല്‍മഷമെല്ലാമകലുമതേയല്ല 
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും 
അദ്ധ്യാത്മരാമായണം പരമേശ്വര- 
നദ്രിസുതയ്ക്കപദേശിച്ചിതാദരാല്‍ 
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- 
ണ്ടദ്ധ്യയനം ചെയ്യിലും മുദാ കേള്‍ക്കിലും 
സിദ്ധിയ്ക്കമെല്ലാമഭീഷ്ടുമെന്നിങ്ങനെ 
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കെവേ 
ഭക്ത്യാ പറഞ്ഞടങ്ങി കിളിപ്പൈതലും 
ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും 


ഇത്ൃദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാ 
alo 
ത 


Please write to (info@sayahna.org) to file bugs/problem reports, feature requests and to get involved. 
Sayahna Foundation * JwWRA 34, Jagathy ®* Trivandrum 695014 ® INDIA